ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്ച) പ്രാബല്യത്തില്‍ വരും.

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയില്‍ ട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് പ്രാബല്യത്തില്‍ വരും. വഞ്ചിനാട്‌, വേണാട്‌ എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്‌. നിരവധി ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തില്‍ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാള്‍ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക.  ● പുനലൂർ-നാഗർകോവില്‍ അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ നമ്ബർ മാറ്റി. 56705 ആണ്‌ പുതിയ നമ്ബർ. പകല്‍ 11.35ന്‌ പകരം 11.40 നായിരിക്കും ട്രെയിൻ പുറപ്പെടുക  ● എറണാകുളം ജങ്‌ഷൻ-കൊല്ലം അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെയും പുതിയ നമ്ബർ 66304 (പഴയ നമ്ബർ 06769). കൊല്ലത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകീട്ട്‌ 5.15  ● നാഗർകോവില്‍ -കൊച്ചുവേളി അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ പുതിയ നമ്ബർ. 56305. ട്രെയിൻ നാഗർകോവില്‍നിന്ന്‌ രാവിലെ 8.10ന്‌ (പഴയ സമയം 8.05) പുറപ്പെട്ട്‌ കൊച്ചുവേളിയില്‍ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക.  ● കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചറിന്റെ പുതിയ നമ്ബർ 56310. പകല്‍ 1.40 ന്‌ പകരം ട്രെയിൻ കൊച്ചുവേളിയില്‍നിന്ന്‌ 1.25 ന്‌ പ...

ബിരിയാണി ഇഷ്ടമല്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ബിരിയാണി കഴിച്ചാല്‍ ഒരു ഐസ്ക്രീം ഒക്കെ ആവാം. എന്നാല്‍, ബിരിയാണിയില്‍ തന്നെ ഐസ്ക്രീം ആയാലോ?

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പലപല ഫ്ലേവറുകളിലുള്ള ഐസ്ക്രീം ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അതുപോലെ തന്നെ ബിരിയാണി നമ്മില്‍ പലർക്കും ഒരു വികാരം തന്നെയാണ്. ബിരിയാണി ഇഷ്ടമല്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ബിരിയാണി കഴിച്ചാല്‍ ഒരു ഐസ്ക്രീം ഒക്കെ ആവാം. എന്നാല്‍, ബിരിയാണിയില്‍ തന്നെ ഐസ്ക്രീം ആയാലോ? അതായത് ഐസ്ക്രീം ബിരിയാണി? നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല അല്ലേ? എന്തായാലും, അങ്ങനെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഇത് കാണുന്നവർ കാണുന്നവർ പറയുന്നത്, ദയവായി ബിരിയാണിയോട് ഇത് ചെയ്യരുത് എന്നാണ്. മുംബൈയില്‍ നിന്നുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസർ റാദില്‍ ആണ് ഈ അസാധാരണ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഒരു ബേക്കിംഗ് അക്കാദമി നടത്തുന്നുണ്ട് ഹീന. ഇവിടെ നിന്നുള്ള തന്റെ പരീക്ഷണ വിഭവത്തിന്റെ വീഡിയോയാണ് അവർ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടക്കുന്ന ഒരു ബേക്കിംഗ് കോഴ്സിന്റെ അവസാനമാണ് ഈ ഐസ്ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്. വൈറലായിരിക്കുന്ന വീഡിയോയില്‍ വലിയ രണ്ട് പാത്രങ്ങളില്‍ ബിരിയാണി വച്ചിരിക്കുന്നത് കാണാം. അതിന്റെ അരികിലായിട്ടാണ് ഹീന നില്‍ക്കുന്നത്....

പഞ്ചസാര പോലും മാറി നില്‍ക്കും; ഈ രണ്ടേ രണ്ട് ഭക്ഷണങ്ങള്‍ കാന്‍സര്‍ വരുത്തും, മുന്നറിയിപ്പുമായി ന്യൂട്രീഷ്യനിസ്റ്റ്

ശരീരത്തിൽ ക്യാന്‍സര്‍ സാധ്യത അങ്ങേയറ്റം വര്‍ധിപ്പിക്കുന്ന രണ്ട് ഭക്ഷണങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തി പോഷകാഹാര വിദഗ്ധ. സോഷ്യല്‍മീഡിയയില്‍ 'ഓങ്കോളജി ഡയറ്റീഷ്യന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിക്കോള്‍ ആന്‍ഡ്രൂസ് പറയുന്നതിങ്ങനെ 'എല്ലാവരും പറയുന്നത് നിങ്ങള്‍ കഴിക്കുന്നതെല്ലാം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് എന്നാല്‍ അതല്ല, രണ്ട് ഭക്ഷണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.  ആ രണ്ട് ഭക്ഷണങ്ങളാണ് മദ്യവും സംസ്‌കരിച്ച മാംസവും.'പ്രോസസ്ഡ് മാംസം എന്നാല്‍ മുന്‍കൂട്ടി പാകം ചെയ്ത മാംസ ഇനങ്ങളാണ്, അതിനാല്‍ ഹോട്ട് ഡോഗ്‌സ്, ഡെലി മീറ്റ്‌സ്, സോസേജുകള്‍, ബേക്കണ്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു.' ആല്‍ക്കഹോളില്‍ 'റെഡ് വൈന്‍ ഉള്‍പ്പെടെ എല്ലാത്തരം മദ്യത്തിലും' ഉള്‍പ്പെടുന്നുവെന്നും അവര്‍ പറയുന്നു. 'ഒരു കാന്‍സര്‍ ഡയറ്റീഷ്യന്‍ എന്ന നിലയില്‍, ഞാന്‍ പറയുന്നു പഞ്ചസാര സ്വന്തമായി ക്യാന്‍സറിന് കാരണമാകില്ല .പഞ്ചസാര കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ അധിക കലോറി ഉണ്ടാകും, നിങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും, കൊഴുപ്പ് ടിഷ്യു വര്‍ദ്ധിപ...

വൈദ്യുതി ലാഭിക്കുന്നതിനായി വീടുകളില്‍ ഫ്രിഡ്ജ് ഓഫ് ചെയ്തു ഇടാറുണ്ടോ?

നിങ്ങൾ വൈദ്യുതി ലാഭിക്കുന്നതിനായി വീടുകളില്‍ പല വിദ്യകള്‍ പരീക്ഷിക്കുന്നവർ ആയിരിക്കും അല്ലേ. ഇതില്‍ പ്രധാനപ്പെട്ട സൂത്രവിദ്യയാണ് ഫ്രിഡ്ജ് ഓഫ് ആക്കി ഇടല്‍. പല വീടുകളിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഫ്രിഡ്ജ് ഓഫ് ആക്കി ഇടാറുണ്ട്. ഇങ്ങനെ ചെയ്താല്‍ വൈദ്യുതി ബില്‍ കുറയും എന്നാണ് പൊതുവെ വിശ്വാസം.  ഇതുമാത്രമല്ല ഫ്രിഡ്ജിന്റെ ആയുസ് വർദ്ധിപ്പിക്കാൻ ഈ വിദ്യ ഉതകുമെന്നും ഇവർ കരുതുന്നു. തുടർച്ചയായി പ്രവർത്തിക്കുന്നത് ഫ്രിഡ്ജ് അമിതമായി ചൂടാകുന്നതിനും അങ്ങനെ പെട്ടെന്ന് കേടുവരുന്നതിനും കാരണം ആകുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്താണ് ഇതിന്റെ വാസ്തവം?. മണിക്കൂറുകളോ, അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കലോ ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതിലൂടെ ഗുണം ലഭിക്കും എന്നാണ് കരുതുന്നത് എങ്കില്‍ ഇത് തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. ക്ലീനിംഗിന്റെയോ, റിപ്പയറിംഗിന്റെയോ സമയത്ത് മാത്രം ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതാണ് നല്ലത്. ഒരു മാസത്തേയ്ക്ക് വീട് പൂട്ടി പുറത്തുപോകുന്ന സന്ദർഭങ്ങളിലും ഫ്രിഡ്ജ് ഓഫ് ആക്കി ഇടാം. ഇന്നത്തെ ഫ്രിഡ്ജുകളില്‍ എല്ലാം തന്നെ ഓട്ടോ കട്ട് സംവിധാനം ഉണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള സന്ദർങ്ങളില്‍ ഈ സംവിധാനം പ്രവ...

കുളിക്കുമ്ബോള്‍ നാം കാണിക്കുന്ന ചില മണ്ടത്തരങ്ങള്‍ നമ്മുടെ ശരീരത്തിനു ദോഷം ചെയ്യും.

നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ ദിവസവും രണ്ട് നേരം കുളിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം കുളിക്കുമ്ബോള്‍ നാം കാണിക്കുന്ന ചില മണ്ടത്തരങ്ങള്‍ നമ്മുടെ ശരീരത്തിനു ദോഷം ചെയ്യും. അതിലൊന്നാണ് ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചു ദേഹം ഉരച്ചു കുളിക്കുന്നത്. ശരീരം വൃത്തിയാകുമെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനു കൂടുതല്‍ ദോഷം ചെയ്യും. ലൂഫ്, ഇഞ്ച എന്നിവ നാരുകളുള്ള പദാര്‍ത്ഥമാണ്. ഓരോ തവണ കുളിക്കുമ്ബോഴും ഇത് നനയുന്നു. സ്ഥിരമായി അങ്ങനെ വെള്ളത്തില്‍ കുതിര്‍ന്നിരിക്കുമ്ബോള്‍ നിങ്ങളുടെ ലൂഫിലും ഇഞ്ചയിലും ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉള്ള സമയത്ത് ഇത്തരത്തിലുള്ള ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചാല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. നിങ്ങളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആണ്. ഇഞ്ച, ലൂഫ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചു ഉരയ്ക്കുമ്ബോള്‍ ചര്‍മത്തിന്റെ മൃദുലത നഷ്ടപ്പെടുന്നു. കാഠിന്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു വൃത്തിയാക്കുമ്ബോള്‍ ചര്‍മം അതിവേഗം വരണ്ടതാകാന്‍ സാധ്യതയുണ്ട്. വരണ്ട ചര്‍മമുള്ളവര്‍ ഒരിക്കലും ഇഞ്ച, ലൂഫ് പോലുള...

ആശുപത്രിക്കിടക്കയില്‍ നിക്കാഹ്; ഫിദയുടെയും ഷാനിസിന്റെയും വിവാഹവേദിയായി സഹകരണ ആശുപത്രി

തലശ്ശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയിലാണെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്തു കൊടുക്കാനായതിന്റെ സന്തോഷമായിരുന്നു തലശ്ശേരി ടൗണ്‍ ഹാള്‍ റോഡിലെ തച്ചറക്കല്‍ ബഷീറിന്റെ മുഖത്ത്. പുതുവസ്‌ത്രമണിഞ്ഞ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ വരൻ ഇരിട്ടി സ്വദേശി ഷാനിസിന് മകള്‍ ഫിദയെ ആശുപത്രി കട്ടിലില്‍ കിടന്നുകൊണ്ട് ബഷീർ തീരുമാനിച്ചുറപ്പിച്ച ദിവസം നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് ചെയ്തു കൊടുത്തു. നിക്കാഹിനുളള വേദി ആശുപത്രി മുറിയായെങ്കിലും ചടങ്ങിന് സാക്ഷികളായെത്തിയവരാർക്കും പരിഭവമില്ല. ആഹ്ലാദം നിറഞ്ഞ നിമിഷത്തില്‍ അങ്ങനെ ഫിദ ഷാനിസിന്റെ ജീവിത സഖിയായി. എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കാനായതിന് പടച്ചവനോട് നന്ദി ഓതുകയാണ് ആ പിതാവ്. നീട്ടിവെക്കാൻ ആലോചിച്ച നിക്കാഹാണ് തടസങ്ങളെല്ലാം മറികടന്ന് നിശ്‌ചയിച്ച നാളില്‍ തന്നെ നടത്തിയത്. തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിയാണ്‌ രണ്ട്‌ കുടുംബത്തിലും ആഹ്ലാദം നിറച്ച വിവാഹത്തിന്‌ വേദിയായത്‌.  പൊന്ന്യം സറാമ്ബിയിലെ വീട്ടിലാണ് ഭാര്യ നൗഫിദക്കും മക്കള്‍ക്കുമൊപ്പം ബഷീർ താമസിക്കുന്നത്. ഡിസംബർ മൂന്നിനാണ് അപകടത്തില്‍പ്പെട്ടത്...

പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല, ഡോര്‍ വഴി പുറത്തിറങ്ങി എയര്‍ഹോസ്റ്റസ്, റണ്‍വേയില്‍ വീണ് പരിക്ക്

ലണ്ടൻ: പറക്കാനൊരുങ്ങിയ വിമാനത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്ബനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാന്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. എയര്‍ക്രാഫ്റ്റിന്‍റെ വാതിലില്‍ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന കാര്യം അറിയാതെ താഴേക്ക് കാല്‍വെച്ച എയര്‍ഹോസ്റ്റസാണ് വീണതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ ഈസ്റ്റ് മിഡ്‍ലാൻഡ്സ് ആംബുലന്‍സ് സര്‍വീസ് സ്ഥലത്തെത്തി എയര്‍ ഹോസ്റ്റസിനെ നോട്ടിങ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു.  കോണി ഘടിപ്പിച്ചിട്ടുണ്ടെന്ന് കരുതി ക്യാബിന്‍ ക്രൂ വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഗോവണി മാറ്റിയിരുന്നു. ഇതോടെ ക്യാബിന്‍ ക്രൂ താഴേക്ക് വീഴുകയായിരുന്നു.  ഡിസംബര്‍ 16 ന് വൈകിട്ട് 4:31നാണ് മെഡിക്കല്‍ എമര്‍ജന്‍സി സംബന്ധിച്ച്‌ കോള്‍ ലഭിക്കുന്നതെന്നും ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി എയർ ആംബുലന്‍സ് സേവനം ലഭ്യമാക്കിയെന്ന് ഈസ്റ്...

സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണ്ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയർന്നതോടെ ഡിസംബർ അവസാനത്തോടെ വിലയില്‍ വലിയ വർധനവ് ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഡിസംബറിന്റെ തുടക്കത്തില്‍ ഒരു പവൻ സ്വർണത്തിന് 57,200 രൂപയായിരുന്നു വില. തുടർന്നിങ്ങോട്ട് നേരിയ വർധനവ് മാത്രമായിരുന്നു രേഖപ്പെടുത്തിയത്. ഡിസംബർ 5 വരെ വില 57000ത്തിന് തൊട്ടുമുകളിലായിരുന്നു. എന്നാല്‍ ഡിസംബർ 6 ന് സ്വർണപ്രേമികള്‍ക്ക് ആശ്വാസമായി വില 56,920ല്‍ എത്തി. പിന്നീടിങ്ങോട്ട് 3 ദിവസത്തോളം വിലയില്‍ മാറ്റമുണ്ടായില്ല. 9 ന് വീണ്ടും വിലവർധിച്ചു. 10 ന് വില 57,640 തൊട്ടു. ഡിസംബർ 11 ന് അപ്രതീക്ഷിത വർധനവാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 640 രൂപയായിരുന്നു വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇതോടെ വരും ദിവസങ്ങളില്‍ സ്വർണ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ തുടർന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ വീണ്ടും വിലയിടിഞ്ഞു. ഇന്നിപ്പോഴിതാ വീണ്ടും സ്വർണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 7040 രൂപയാണ്. പവന് 56,320 രൂപയും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 240 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസം ര...

പെട്ടെന്ന് കേടാകില്ല! റഫ്രിജറേറ്ററിന്റെ ആയുസ്സ് കൂട്ടാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

നമ്മുടെ  വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. അതുപോലെതന്നെ അടുക്കളല്ല വസ്തുക്കളും വൃത്തിയോടെ ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അടുക്കളയിലെ പ്രധാനപ്പെട്ട ഒരു അംഗം തന്നെയാണ് റഫ്രിജറേറ്റര്‍. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. റഫ്രിജറേറ്റര്‍ നന്നായി പരിപാലിയ്ക്കുന്നതോടൊപ്പം തന്നെ അതിന്റെ ആയുസ്സ് കൂട്ടാനും ശ്രദ്ധിയ്ക്കണം. റഫ്രിജറേറ്ററിന്റെ ആയുസ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….. ചിലപ്പോള്‍ ഫ്രിജിന്റെ പ്രവര്‍ത്തനത്തില്‍ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നാളെയാകട്ടെ എന്നുകരുതി ഇതു നീട്ടി വയ്ക്കുന്നത് ഫ്രിജിന്റെ കാര്യക്ഷമതയെയും ആയുസ്സിനെയും ബാധിക്കും. അതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടനടി പരിഹരിക്കാന്‍ ശ്രമിക്കുക. റഫ്രിജറേറ്ററിന്റെ പിന്‍ഭാഗത്തോ താഴെയോ ആയിട്ടാണ് കണ്ടന്‍സര്‍ കോയിലുകള്‍ ഉണ്ടാവുക. ഇവ റഫ്രിജറന്റിനെ തണുപ്പിക്കാന്‍ സഹായിക്കുന്നു. ഈ കോയിലുകളില്‍ പൊടിയും അഴുക്കും എളുപ്പത്തില്‍ അടിഞ്ഞുകൂടും. ഫ്രിഡ്ജിന്റെ ആയുസ്സ് കൂട്ടാന്‍ വര്‍ഷത്തില്‍ രണ്ടുതവണ ഈ കോയില...

തിരൂരിലെ ടീച്ചര്‍ക്ക് 3 മാസമായി പല നമ്ബറില്‍ നിന്ന് കോള്‍ വരുന്നു, വിളിക്കുന്നത് ഒരേ ആള്‍; തന്ത്രപൂര്‍വ്വം യുവാവിനെ പൊക്കി

തിരൂർ:മൂന്നു മാസമായി നിരന്തരമായി ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി കൈകാര്യം ചെയ്ത് തിരൂരിലെ സ്‌കൂള്‍ അധ്യാപിക. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തായിരുന്നു സംഭവം. വിവിധ മൊബൈല്‍ നമ്ബറുകളില്‍നിന്നു നിരന്തരമായി വിളിച്ച്‌ കാണണമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു യുവാവ് ശല്യം ചെയ്തിരുന്നത്. ഫോണ്‍ വിളികൊണ്ട് പൊറുതിമുട്ടിയതോടെ അധ്യാപിക വീട്ടുകാരോട് വിവരം പറഞ്ഞു. ഇയാളെ കണ്ടെത്താനായി നേരില്‍ കാണാമെന്നും പറഞ്ഞു. എന്നാല്‍ പലയിടങ്ങളിലും വച്ച്‌ കാണാമെന്നു യുവാവ് പലപ്പോഴായി പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്ബോള്‍ ഇയാള്‍ വിദഗ്ധമായി മുങ്ങും. പിന്നെയും ഫോണില്‍ ശല്യം തുടരും. തുടർന്നാണ് വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക തന്ത്രപൂർവം യുവാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തത്. ഭർത്താവിനെയും സഹോദരനെയും കൂടെക്കൂട്ടിയാണ് അധ്യാപിക ശല്യക്കാരനായ യുവാവിനെ തേടിയെത്തിയത്.  ഒടുവിഷ കുറ്റിപ്പുറത്ത് വെച്ച്‌ ആളെ കണ്ടെത്തി. തല്ല് കിട്ടിത്തുടങ്ങിയതോടെ യുവാവ് ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഓടി രക്ഷപ്പെട്ട ഇയാളുടെ ബൈക്കും മൊബൈലും കുറ്റിപ്പുറം പൊല...