പത്തനംതിട്ട: അടൂരില്‍ വൈകുന്നേരം റോഡിലെ തിരക്കിനിടെ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ ട്രാഫിക് പോലീസ് തടഞ്ഞു നിർത്തി. കുതിരയേയും യുവാവിനേയും നഗരത്തില്‍ നിന്നും തിരിച്ചയച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിക്ക് സ്കൂള്‍ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ വലിയ കൂട്ടം നഗരത്തില്‍ നില്‍കുമ്ബോള്‍ വേഗത്തില്‍ കുതിരെ ഓടിച്ചു കൊണ്ടുവരുകയായിരുന്നു യുവാവ്.
അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു വെച്ച് കുതിരയെയും യുവാവിനെയും പൊലീസ് തടഞ്ഞത്. എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ കുതിരയെ നടത്തിക്കാൻ കൊണ്ടുവന്നതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം.
തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്കുണ്ടാക്കി കുതിരയുമായി റോഡില്‍ ഇറങ്ങരുത് എന്ന് യുവാവിന് പൊലീസ് നിർദേശവും നല്‍കി. കുതിരയുടെ നോട്ടക്കാരനാണ് ഈ യുവാവ്.