ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഐ.സി.യുവില്‍ കുഞ്ഞുങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍

ഐ.സി.യുവില്‍ കുഞ്ഞുങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍... അല്‍ നാസര്‍ ആശുപത്രിയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ഗസ്സ: ഹൃദയം തകര്‍ന്നല്ലാതെ ഈ കാഴ്ചകള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. ജനിച്ച്‌ ദിവസങ്ങളും മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍... മരുന്നിന്റെ മണത്തിന് പകരം എങ്ങും മരണത്തിന്റെ മണം... മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും കിടക്കകളിലും പുഴുവരിക്കുന്നു... ഏതുസാഹചര്യത്തിലും ഏറ്റവും സുരക്ഷിതമെന്ന് പരിഷ്കൃത ലോകം കരുതുന്ന ഒരു ആശുപത്രി മുറിക്കുള്ളിലെ ദൃശ്യങ്ങളാണിത്. ഗസ്സയിലെ അല്‍ നാസര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഐ.സി.യുവിലെ നടുക്കുന്ന കാഴ്ച! നിരന്നു കിടക്കുന്ന ഐ.സി.യു കിടക്കകളില്‍ പരിചരണം കിട്ടാതെ മരിച്ച്‌ ദ്രവിച്ച അഞ്ച് പിഞ്ചോമനകളുടെ ശവശരീരങ്ങള്‍.... മൂന്നാഴ്ച മുമ്ബാണ് ഈ ആതുരാലയത്തിന് നേരെ  ആക്രമണം നടത്തിയത്. രോഗികളെയും ഡോക്ടര്‍മാരെയും കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഐ.സി.യുവില്‍ ചികിത്സയിലുള്ള കുട്ടികളെ മാറ്റാൻ അനുവദിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ കുട്ടികള്‍ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങി... ഹമാസിന്റെ താവളമാണെന്നാരോപിച്ച...

ചിക്കൻ സമൂസ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ചിക്കൻ സമൂസ  സമൂസ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഇന്ന് നമുക്ക് വളരെ സ്വാദിഷ്ടമായ ചിക്കൻ സമൂസ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ഫില്ലിംഗ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചത് - 200 ഗ്രാം പൊട്ടറ്റൊ - 1(പുഴുങ്ങി പൊടിച്ചത്) സവാള - 1(നൈസായി അരിഞ്ഞത്) ഇഞ്ചി -1 കഷ്ണം (പൊടിയായി അറിഞ്ഞത്) പച്ചമുളക് - 2 എണ്ണം(എരിവിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ആകാം) മഞ്ഞപ്പൊടി - 1/4 മുളകുപൊടി - 1/2 കുരുമുളകുപൊടി - 1/4 ഗരംമസാലപ്പൊടി - 1/2 പെരും ജീരകം - 1 നുള്ള് ഉപ്പ് - ആവശ്യത്തിന് മല്ലിയില - കുറച്ച് കുക്കിംഗ് ഓയിൽ - ആവശ്യത്തിന് ഫില്ലിംഗ് തയാർ ആക്കുന്ന വിധം ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക. പൊടികൾ എല്ലാം ചേർക്കുക. ഇതിലേക്ക് വേവിച്ച ചിക്കൻ പിച്ചിക്കീറിയിടുക,   പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോയും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക, സ്റ്റൗ ഓഫ് ചെയ്യുക. ഇപ്പോൾ ഫില്ലിംഗ് റെഡി ആയിക്കഴിഞ്ഞു. ഇനി സമൂസ ചൂട് തയ്യാറാക്കാം മൈദ - 2 കപ്പ്(ആട്ടയും ഉപയോഗിയ്ക്കാം കെട്ടൊ ടേസ...

30/11/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം

30/11/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം   :  5750 രൂപ പവൻ : 46,000 രൂപ വെള്ളി : ഗ്രാം : 82.20 രൂപ കിലോ :  82,200 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌..  യു എസ്‌ ഡോളർ.        : 83.36 യൂറൊ                            : 91.26  ബ്രിട്ടീഷ്‌ പൗണ്ട്‌              : 105.76 ഓസ്ട്രേലിയൻ ഡോളർ : 55.29 കനേഡിയൻ ഡോളർ   :61.33  സിംഗപ്പൂർ ഡോളർ.       : 62..51 സൗദി റിയാൽ                : 22.23 ഖത്തർ റിയാൽ              : 22.90 യു എ ഇ ദിർഹം             : 22.70 കുവൈറ്റ്‌ ദിനാർ            : 270.19 ഒമാനി റിയാൽ.             : 216.53 ബഹറിൻ ദിനാർ            :  221.17 മലേഷ്യൻ റിംഗിറ്റ്‌    ...

ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നു വിഷവാതകം; കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നു വിഷവാതകം; കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം മോസ്‌കോ - ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നു പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. വീട്ടിലെ ബേസ്‌മെന്റിനുള്ളില്‍ തണുപ്പ് കാലത്തേക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാനായി മുറിയില്‍ കയറിയപ്പോഴാണ് ദാരുണ സംഭവം. ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് മരണപ്പെട്ടത്. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. നിയമ പ്രൊഫസര്‍ ആയ മിഖായേല്‍ ചെലിഷേവ് എന്ന 42 കാരന്റെ കുടുംബത്തിലെ നാലുപേരാണ് ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ ഇളയ മകള്‍ മാത്രമാണ് ഈ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ഈ പെണ്‍കുട്ടി ഈ മുറിക്കകത്തേക്ക് കയറാതിരുന്നതാണ് രക്ഷയായത്. കനത്ത ശൈത്യമുള്ള രാജ്യങ്ങളില്‍ തണുപ്പ് കാലത്തേക്ക് പച്ചക്കറികള്‍ ചെറിയ നിലവറകള്‍ പോലെയുള്ള ബേസ്‌മെന്റുകളില്‍ സൂക്ഷിച്ചു വെക്കുന്നത് സാധാരണമാണ്. ഉരുളക്കിഴങ്ങുകള്‍ അഴുകി അടച്ചിട്ട ചെറിയ മുറിയില്‍ വിഷവാതകം നിറഞ്ഞുനിന്നതാണ് മരണത്തിന് കാരണമായത്. ഗൃഹനാഥനായ മിഖായേല്‍...

തൃശൂർ DMO യുടെ അധികാരദുർവിനിയോഗം അവസാനിപ്പിക്കുക നിയമ നടപടികളുമായി അക്യുപങ്ചർ അസോസിയേഷൻ.

തൃശൂർ DMO യുടെ അധികാരദുർവിനിയോഗം അവസാനിപ്പിക്കുക നിയമ നടപടികളുമായി അക്യുപങ്ചർ അസോസിയേഷൻ. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ കൈപ്പമംഗലം പ്രദേശത്തുള്ള Acush acupuncture ഹോമിൽ 28/11/2023 ചൊവ്വാഴ്ച ഉച്ചയോടുകൂടി, തൃശ്ശൂർ ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പിൽ നിന്ന് ഒരുകൂട്ടം ഉദ്യോഗസ്ഥർ ഒരു മുന്നറിയിപ്പും നൽകാതെ കടന്നു വരികയും ചികിത്സയ്ക്കുവേണ്ടി വന്നിരുന്ന സ്ത്രീകളും കുട്ടികളും വയോവൃദ്ധരും അടങ്ങുന്ന രോഗികളെ അകാരണമായി ഭയപ്പെടുത്തുകയും ചികിത്സ സ്വീകരിക്കാൻ അനുവദിക്കാതെ മടക്കി അയക്കുകയും ചെയ്തു. കൂടാതെ സ്ഥാപനത്തിലെ 70 വയസ്സ് പ്രായമുള്ള ഒരു സ്റ്റാഫിനെ അന്യായമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും രാത്രി 10 മണിവരെ അനാവശ്യമായി തടഞ്ഞു വച്ച് മാനസികമായി പ്രയാസപ്പെടുത്തുകയും ചെയ്തു.  പഞ്ചായത്തിൻറെ അനുമതിയോടുകൂടി പ്രവർത്തിച്ചുകൊണ്ടിരുന്ന ചികിത്സാകേന്ദ്രം ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും, ഇനി ഇത് തുറന്നു പ്രവർത്തിച്ചാൽ ഞങ്ങൾ വന്ന് അടച്ചുപൂട്ടി സീൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഈയൊരു അനാവശ്യ നടപട...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

  ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറ...

ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.

ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് 2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്. കോണ്‍ടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്‍ടാക്റ്റ് നെയിമിന് താഴെയായാണ് കാണുക. സുഹൃത്ത് ലാസ്റ്റ് സീന്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും മാറി മാറി കാണാം. കോണ്‍വര്‍സേഷന്‍ വിന്‍ഡോയില്‍ നേരത്തെ സ്റ്റാറ്റസ് കാണാന്‍ സാധിക്കുമായിരുന്നില്ല. നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കില്‍ ഒരാളുടെ പ്രൊഫൈല്‍ തുറന്നാലോ ആണ് അയാള്‍ പങ്കുവെച്ച സ്റ്റാറ്റസ് കാണുക. കഴിഞ്ഞ കുറച്ച് നാളുകളായി വിവിധങ്ങളായ ഫീച്ചറുകള്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്. ചാറ്റ് ജിപിടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട്, പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍, ഇമെയില്‍ വെരിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവ അതില്‍ ചിലതാണ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വാട്സ്‌ആപ്പ് നിരന്തരം പുതിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത്തവണ പുതിയ ഫീച്ചറല്ല,...

29/11/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം

29/11/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5810 രൂപ പവൻ : 46,480 രൂപ   വെള്ളി : ഗ്രാം : 82.20 രൂപ കിലോ : 82,200 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.29 യൂറൊ : 91.50  ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.81 ഓസ്ട്രേലിയൻ ഡോളർ : 55.23 കനേഡിയൻ ഡോളർ :61.41  സിംഗപ്പൂർ ഡോളർ. : 62..56 സൗദി റിയാൽ : 22.21 ഖത്തർ റിയാൽ : 22.88 യു എ ഇ ദിർഹം : 22.68 കുവൈറ്റ്‌ ദിനാർ : 270.06 ഒമാനി റിയാൽ. : 216.36 ബഹറിൻ ദിനാർ : 221.01 മലേഷ്യൻ റിംഗിറ്റ്‌ : 17.90 അർമീനിയ : 0.21 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 107.95 - 96.88 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.42 - 98.24 കോട്ടയം : 108.10- 97.00 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.09 - 96.99 കണ്ണൂർ : 108.20- 97.12

നേർവഴി ചിന്തകൾ

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..? എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്. നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സ...

28/11/2023, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം

28/11/2023, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം   :  5735 രൂപ പവൻ : 45,880 രൂപ   വെള്ളി : ഗ്രാം : 81.50 രൂപ കിലോ :  81,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ.        : 83.37 യൂറൊ                            : 91.33  ബ്രിട്ടീഷ്‌ പൗണ്ട്‌              : 105.30 ഓസ്ട്രേലിയൻ ഡോളർ : 55.18 കനേഡിയൻ ഡോളർ   :61.28  സിംഗപ്പൂർ ഡോളർ.       : 62..43 സൗദി റിയാൽ                : 22.23 ഖത്തർ റിയാൽ              : 22.90 യു എ ഇ ദിർഹം             : 22.70 കുവൈറ്റ്‌ ദിനാർ            : 270.40 ഒമാനി റിയാൽ.             : 216.56 ബഹറിൻ ദിനാർ            :  221.23 മലേഷ്യൻ റിംഗിറ്റ്‌    ...

ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദനവരാത്തവരായിട്ട് ആരും ഉണ്ടാകില്ല

പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ചിലർക്ക് പലപ്പോഴും വയറുവേദനയും വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരമാണ് ഇന്നിവിടെ പറയുന്നത്. വയറുവേദനയ്ക്കുള്ള പൊതു കാരണം പെട്ടെന്ന് ഭക്ഷണം കഴിക്കുന്നതാണ്. നിങ്ങൾ ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, ഭക്ഷണത്തോടൊപ്പം അധിക വായുവും വയറിലെത്തുന്നു. അധിക ഭക്ഷണം നിങ്ങളുടെ വയറ്റിൽ എത്തുമ്പോൾ അത് വീക്കത്തിനും ഗ്യാസിനും കാരണമാകുന്നു. ഇത് നിങ്ങളുടെ വയറിനെ വലുതാക്കി കാണിക്കുകയും അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും. "ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോ തുടങ്ങിയതാ വയറ് വേദന. എന്തോ കഴിച്ചത് അങ്ങ് ഏറ്റില്ലെന്നു തോന്നുന്നു." നമ്മളിൽ പലർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദന വരാത്തവരായിട്ട് ആരും ഉണ്ടാകില്ല. ഒന്ന് ടൌണിൽ പോയി വരുന്ന നേരത്താണ് ഭക്ഷണം കഴിച്ചത്. ശേഷമുള്ള യാത്ര ബസ്സിലാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ. ചിന്തിക്കാൻ കൂടി വയ്യ അല്ലെ.  വയറ്റിലെ അസ്...

പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്രായേലിലെ യഹൂദവി ഭാഗം..

പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്രായേലിലെ യഹൂദവി ഭാഗം.. ഒരുപക്ഷേ പലർക്കും ഇതുൾക്കൊള്ളാൻ കഴിയുന്നുണ്ടാകില്ല. യഹൂദരെല്ലാം പലസ്തീൻ വിരോധം വച്ചുപുലർത്തുന്നവരും അവരെ ശത്രുക്കളായി കണക്കുന്ന വരുമെന്നാണ് പൊതുവായ ധാരണ. എന്നാൽ അത് സത്യമല്ല. ഇസ്രയേലിൽ മാത്രമല്ല ലോകമെമ്പാടുമുള്ള യഹൂദരിൽ നല്ലൊരുവിഭാഗം പലസ്തീനെ അനുകൂലിക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് അമേരിക്കയിലെ ക്യാപ്പിറ്റൽ ഹില്ലിൽ ആയിരക്കണക്കിനുവരുന്ന യഹൂദർ പലസ്തീനനുകൂലമായ പ്രകടനം നടത്തുകയുണ്ടായി. പലരുടെ കയ്യിലും പാലസ്തീൻ പതാകയുമുണ്ടായിരുന്നു. ഇസ്രായേൽ, ഗാസയിൽ നരസംഹാരമാണ് നടത്തുന്നതെന്നും ഉടനടി അതവസാനിപ്പിക്കണമെന്നും അവർ ഒന്നടങ്കം ആവശ്യപ്പെട്ടു.. ഇതോടെയാണ് യഹൂദരിലെ ഈ വേറിട്ട ശബ്ദം ലോകം ശര്ദ്ധിക്കാൻ തുടങ്ങിയത്. 'ജ്യൂസ് വോയിസ് ഫോർ പീയെസ്'  എന്ന സംഘടനയാണ് ഈ പ്രകടന ത്തിന് നേതൃത്വം നൽകിയത്. അന്ന് കുറഞ്ഞപക്ഷം 300 പേരെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്യുകയു ണ്ടായി. നെട്യൂറി കാർട എന്ന ശക്തമായ അടിത്തറയുള്ള ഒരു സംഘടന 1938 മുതൽ യാഹൂദരുടെയിടയിൽ നിലനി ൽക്കുനിന്നുണ്ട്. ഇവർ മതപരമായി ഉറച്ച വിശ്വാസം പുലർത്തുന്ന ആളുകളാ...

മോട്ടിവേഷൻ ചിന്തകൾ

വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെയാണ് പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെടുന്നത്. വ്യക്ത്യാധിഷ്ഠിത വാദങ്ങളാണ് കലഹങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നത്. വ്യക്തികളെയാണ് എതിർക്കുന്നതെങ്കിൽ സ്വരം ഉയർന്നു നിൽക്കും, വാദങ്ങളെയാണ് എതിർക്കുന്നതെങ്കിൽ അഭിപ്രായം ഉയർന്നു നിൽക്കും. എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്‍. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്‍ നടക്കുന്ന ചര്‍ച്ചാവട്ടങ്ങളിലേക്കും അയാള്‍ കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്‍ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്‍ച്ച അയാള്‍ കയ്യിലെടുക്കും. നാട്ടില്‍ ഉണ്ടാകുന്ന ഏതു കാര്യങ്ങളിലും ഇങ്ങനെത്തന്നെയാണ്. ഒരു ക്ഷണവുമില്ലാതെ അയാള്‍ കടന്നുചെല്ലും, കയറും, കയ്യടക്കും. അങ്ങനെയങ്ങനെ ഇപ്പോള്‍ അയാള്‍ക്ക് ഒരു കഥാപാത്രത്തിന്റെ പരിവേഷം കൈവന്നിരിക്കുന്നു. വേണ്ടാത്തതിലൊക്കെ തലയിടുന്ന നാട്ടിലെ കള്ളിപ്പൂച്ചയുടെ സ്ഥാനത്ത് ഇപ്പോള്‍ അയാളാണ്.  ഇതിനിടയില്‍ അയാളുടെ വ്യക്തിത്വത്തിനുതന്നെ തേയ്മാനം സംഭവിച്ചിരിക്കുന്നു. അയാളിപ്പോള്‍ എന്തു കാര്യം പറഞ്ഞാലും ആരും അത് ഗൗനിക്കുകയേയില്ല. വേണ്ടാത്തതിലൊക്കെയും തലയിട്ടതിനു അയാള്‍ക്കു കി...

നേർവഴി ചിന്തകൾ

നമ്മൾ സ്വയം നന്നായാൽ മാത്രം മതി.നല്ലതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആവശ്യമില്ലാതെ ശ്രമിച്ച് വെറുതെ സമയം കളയരുത്.എപ്പോഴാണ് നമ്മളെ വേണം എന്ന് തോന്നുന്നവർ അപ്പോഴവർ നമ്മളെ തേടി വരും. അല്ലാതെ നമുക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന് പറഞ്ഞു ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. നമ്മളോട് താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് അവർക്ക് സമയമില്ലാതെ പോകുന്നത്. ആത്മാർത്ഥമായി നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ വിലയേറിയ സമയം പാഴാക്കാതിരിക്കുക. സമയം എല്ലാറ്റിനേയും നിയന്ത്രിക്കുന്നു . നമ്മൾ ഉറങ്ങുമ്പോൾ അത് ഉണർന്നിരിക്കുന്നു .നാം അറിയാതെ അത് നമ്മളെ പിടികൂടും .സമയമെന്നത് ഒരിക്കലും നമുക്ക് നിയന്ത്രണവിധേയമല്ല . നിങ്ങൾക്ക് ആവശ്യമായ എല്ലാം വിജയങ്ങളും നേടാൻ നിങ്ങളുടെ ജീവിതവും സമയവും ശക്തിയും ഉപയോഗിക്കുക. നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നതിനു മുൻപ് മൂന്നു കാര്യങ്ങൾ മനസ്സിൽ ഓർത്ത് വയ്ക്കേണ്ടതുണ്ട് . സംസാരരീതി ,സ്ഥലം, സമയം.നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായ കർമ്മ പദ്ധതികളുമായി മുന്നോട്ടുപോവുക.ആരുമായും തർക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക. ജീവിതത്തിലെന്നും കൃത്യമായ സമയനിഷ്ഠ പാലിക...

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?.

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?. ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൊരുത്തക്കേടുകൾ ഒഴിവാക്കാനെന്താണ് വേണ്ടിയിരിക്കുന്നത്.? പങ്കാളിയെ കുറ്റം പറയാതിരിക്കുക എന്നതാണ് ആദ്യ വഴി. കുറ്റം പറയാത്ത പങ്കാളിയെ ആരായാലും ഇഷ്ടപ്പെടും.തെറ്റുകൾ സ്നേഹപൂർവ്വം തിരുത്തിയാൽ അതവർ മാനിക്കും. കുറ്റം പറയുന്നവർ വിചാരിക്കുന്നത് താൻ പറയുന്നത് നല്ലതിനു വേണ്ടിയല്ലേ എന്നാണ്. പങ്കാളിയുടെ മനസ്സിലെ ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ സംഭവിക്കുന്നത് മറിച്ചാകാം. എങ്ങനെ ഇരിക്കണം , നടക്കണം .എന്തു വസ്ത്രം ധരിക്കണം , എന്നിങ്ങനെ നിസ്സാര കാര്യങ്ങളെക്കുറിച്ച് പിന്നെയും പിന്നെയും നിർദ്ദേശങ്ങളുമായി പുറകേ നടന്നാൽ അനുസരിക്കാൻ തോന്നുകയില്ലല്ലോ? ആണായാലും പെണ്ണായാലും ആകൃതിയിലും പെരുമാറ്റത്തിലും വ്യത്യസ്ഥരായിരിക്കും ചില പ്രത്യേക രീതിയിലെ അവർക്ക് പെരുമാറാനും ചിന്തിക്കാനും കഴിയു !.  നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറണമെന്ന് വാശിപിടിക്കാത...

സ്വീഡനിലെ പശുക്കൾക്ക് ഇനി സ്വതന്ത്രമായി മേയാം

സ്വീഡനിലെ പശുക്കൾക്ക് ഇനി സ്വതന്ത്രമായി മേയാം   സ്വീഡനിലാണ് വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ മേയാൻ വിടാനായി ഒരു ചടങ്ങു സംഘടിപ്പിക്കുന്നത്. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ് .വർഷത്തിൽ ഏതാണ്ട് ആറു മാസത്തോളം തണുപ്പ് മൂടി കിടക്കുന്ന ഈ സ്കാന്ഡിനേവിയൻ രാജ്യത്തു പശുക്കളെ ഒക്ടോബർ മാസത്തോടുകൂടി ഫാമിലെ അടച്ചിട്ടിരിക്കുന്ന ഷേഡുകളിലേക്കു മാറ്റും. തണുപ്പ് മാറി വേനലിന്റെ വെളിച്ചം വീശി തുടങ്ങുന്ന വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ തുറന്നു വിടുന്ന ചടങ്ങാന് കൂസ്ലാപ്പ്. കൂ എന്നാൽ പശു എന്നും സ്ലാപ് എന്നാൽ തുറന്നു വിടുക എന്നുമാണ് ഈ സ്വീഡിഷ് വാക്കിന്റെ അർത്ഥം. വസന്തകാലത്തെ ഏറ്റവും വലിയ കാർഷിക ആഘോഷമാണ് ഈ ചടങ്ങു. ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകൾ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചെറുകിട വൻകിട ഫാമുകളിൽ നടക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുന്നത്. ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് ഈ ചടങ്ങു പല ഫാമുകളിലും സംഘടിപ്പിക്കുന്നത്. സഹകരണ മേഖലയിലെ വൻകിട പാൽ ഉത്പാദകരായ അർലാ ആണ് ഈ ചടങ്ങിന് ചുക്കാൻ പിടിക്കുന്നത്.  വാലൻട്യൂണ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിന് അടുത്ത് കിടക്കുന്ന ...

27/11/2023, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം

27/11/2023, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5735 രൂപ പവൻ : 45,880 രൂപ   വെള്ളി : ഗ്രാം : 81.50 രൂപ കിലോ : 81,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.34 യൂറൊ : 91.25  ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.11 ഓസ്ട്രേലിയൻ ഡോളർ : 54.81 കനേഡിയൻ ഡോളർ :61.04  സിംഗപ്പൂർ ഡോളർ. : 62..27 സൗദി റിയാൽ : 22.22 ഖത്തർ റിയാൽ : 22.89 യു എ ഇ ദിർഹം : 22.69 കുവൈറ്റ്‌ ദിനാർ : 270.33 ഒമാനി റിയാൽ. : 216.48 ബഹറിൻ ദിനാർ : 222.17 മലേഷ്യൻ റിംഗിറ്റ്‌ : 17.79 അർമീനിയ : 0.21 പെട്രോൾ, ഡീസൽ വിലകൾ...  കോഴിക്കോട്‌ : 107.95 - 96.88 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.42 - 98.24 കോട്ടയം : 108.10- 97.00 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.09 - 96.99 കണ്ണൂർ : 108.20- 97.12

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ? ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങൾ

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ?  ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍... ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കുന്നുണ്ടോ? പ്രായത്തിൽ കൂടിയവർ പോലും നിങ്ങളെ ചേച്ചീ, ആന്റി എന്നൊക്കെ വിളിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടോ? എങ്കിൽ, നിങ്ങളുടെ ചർമം കണ്ടാൽ പ്രായം തോന്നുന്നുണ്ട്. ചുളിവുകളും പാടുകളുമൊക്കെയാകും അതിനു കാരണം. പക്ഷേ ഒട്ടും വിഷമിക്കേണ്ട, ചെറുപ്പം നിലനിർത്താൻ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ പല മാറ്റങ്ങളും വരും. ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.  പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം. ചര...

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന് ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന്  ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു... അസ്സലാമു അലൈകും എന്റെ മിസ്അബ്കാ...... 40 നാൾ കഴിഞ്ഞല്ലോ നമ്മൾ വിശേഷങ്ങൾ പങ്ക് വെച്ചിട്ട്. ഒരു പാടുണ്ട് പറയാൻ. അൽഹംദുലില്ലാഹ് നമ്മൾ 4 പേരും സുഖമായിരിക്കുന്നു. മിസ്അബ്കാ ഏല്പിച്ചത് പോലെ മരണനന്തരകർമങ്ങൾക്ക് ചിലവായ പൈസ ഞാൻ കൊടുത്തി ട്ടുണ്ട്. മിസ്അബ്കാ എപ്പോഴും പാടുന്ന പാട്ടില്ലേ   "അല്ലാഹു നിശ്ചയിച്ചു വെച്ചതാണീ കണക്ക് അവനല്ലാതെ ഇല്ല തമ്പുരാനെന്നുറക്ക്"  അതിങ്ങനെ മനസ്സിൽ ഓർമ വന്നു കൊണ്ടിരിക്കുന്നു.  ഓരോ തവണ വീട്ടിൽ കയറി വരുമ്പോഴും സലാം പറഞ്ഞു സുലൈ മോളേ എന്ന് നീട്ടി വിളിക്കില്ലേ... രാത്രികളിൽ ഭക്ഷണം വാരി തരുമ്പോൾ എന്റെ മുത്തിന് എന്ന് പറഞ്ഞു എനിക്കും എന്റെ ചക്കരക്ക് എന്ന് പറഞ്ഞു മക്കൾക്കും വാരി തരുന്ന ആ രംഗം ഓർമ വരുന്നു... അന്നും നമുക്കങ്ങനെ വാരി തന്നതാണല്ലോ. അപ്പോൾ നമ്മളറിഞ്ഞില്ലല്ലോ അത് അവസാനത്തേത് ആണെന്ന്. മിസ്അബ്കാ പറയാറില്ലേ ഞാൻ മരിച്ചു കഴിഞ്ഞാൽ മക്കള് വാദിഹുദയിൽ പഠിച്ചോ, അതുവരെയും എന്റെ കൂടെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ...

വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുന്നുവോ? എങ്കിൽ.....?.

വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുന്നുവോ? എങ്കിൽ.....?. വിവാഹ മോചനങ്ങൾ ഇന്നു പുത്തരിയല്ല. വിവാഹം കഴിഞ്ഞു നാളുകൾ കഴിയും മുമ്പേ മുന്നോട്ടു പോകാൻ കഴിയില്ലാ എന്നുറപ്പിക്കുന്നു. എന്തിനു ഈ ബന്ധം തുടരണമെന്നു ചിന്തിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരം തീരുമാനമെടുക്കൽ കൂടി വരികയാണ്. വിവേകപൂർവ്വം ചിന്തിച്ചാൽ ഈ ദാമ്പത്യം  തന്നെ സന്തോഷകരമാക്കാം.  ദാമ്പത്യത്തിൽ പ്രശ്നമാകുന്നത് തെറ്റിധാരണകളും , മൂന്നാമതൊരു വ്യക്തിയുടെ അനവസരത്തിലുള്ള ഇടപെടലുകളും, അതി വൈകാരികതയുമാണെന്നു കാണാം. ദമ്പതികൾ തമ്മിലുണ്ടായ ഒരു ചെറിയ കശപിശയെക്കുറിച്ചു മറ്റൊരാളോട് പറയുമ്പോൾ പങ്കാളിയുടെ കുറ്റങ്ങൾ പൊലിപ്പിച്ചു തന്നെയല്ലേ എടുത്തു പറയുന്നത്. ദാമ്പത്യത്തിൽ ഇരുവർക്കും തുല്യ പങ്കാളിത്തമല്ലേയുള്ളത്. പ്രശ്നങ്ങളിൽ പങ്കാളിയെ മാത്രം പ്രതിക്കൂട്ടിൽ ആക്കണമോ?. ആ പ്രശ്നത്തിൽ തനിക്ക് കൂടി പങ്കുണ്ടെന്നു ചിന്തിക്കുന്നേയില്ല. എന്താണു ശരിക്കും പ്രശ്നം, യാഥാർദ്ധ്യം എന്നു തിരിച്ചറിയാനും ശ്രമിക്കുന്നില്ല. ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയാൽ വാക്കു തർക്കങ്ങളായി. പിന്നെ ചങ്കിൽ തട്ടുന്ന മോശം പദങ്ങളല്ലേ ഉപയോഗിക്കുന്നത്. അ...

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?.

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?. മനുഷ്യരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്ഥരാണ്. ചിലർക്ക് മറ്റുള്ളവരെ ഇഷ്ടമാണ്. മറ്റു ചിലർ ആരോടും ചേരില്ല. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. അതിന്റെ ക്രഡിറ്റ് എല്ലാം തനിക്ക് തന്നെ വേണം . അത് ശരിയായ സമീപനമല്ല. അഹന്തയും അഹങ്കാരവുമാകാം. വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചാം ക്ലാസ് ഉപപാഠ പുസ്തകത്തിൽ ഒരു കഥയുണ്ടായിരുന്നു . ഒരു രാജാവ് തന്റെതു മാത്രമായ ഒരു അമ്പലം പണിയാൻ ആഗ്രഹിച്ചു. അതിന്റെ നിർമ്മിതിയിൽ ആരും അവകാശം പറയരുതെന്ന നിർബന്ധമുണ്ടായിരുന്നു. ചോദിച്ച് വില തന്നെ നൽകി സാധനങ്ങൾ വാങ്ങി . പണിക്കാർക്ക് അവർ ആഗ്രഹിക്കുന്ന കൂലി നൽകി. ചിത്രപ്പണികൾ കൊണ്ടു മനോഹരമായിരുന്നു അമ്പലം .അങ്ങനെ എല്ലാം പൂർത്തീകരിച്ചു. അമ്പലത്തിലെ മുൻവശത്ത് രാജാവ് തൻറെ പേരും തങ്ക ലിപികളാൽ ആലേഖനം ചെയ്തു. അമ്പല മുറ്റത്ത് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രഭുക്കളോട് മറ്റാരുടെയും സഹായമില്ലാതെയാണിതു പണിതതെന്നും .ചിത്രപ്പണികൾ തന്റെ നിർദ്ദേശങ്ങളോടെ യാണെന്നും രാജാവ് വിശദീകരിച്ചു കൊണ്ടിരിക്കെ, ഒരു പറ്റം കിളികൾ പറന്നു വന്ന് രാജാവിൻറെ പേര് എഴുതിയ ഭാഗം കൊത്തി...

26/11/2023, ഞായർ,ഇന്നത്തെ വിപണി നിലവാരം

26/11/2023, ഞായർ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം   :  5710 രൂപ പവൻ : 45,680 രൂപ   വെള്ളി : ഗ്രാം : 80.20 രൂപ കിലോ :  80,200 രൂപ പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 107.95 - 96.88 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.42 - 98.24 കോട്ടയം : 108.10- 97.00 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.09 - 96.99 കണ്ണൂർ : 108.20- 97.12 എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ.        : 83.34 യൂറൊ                            : 91.21  ബ്രിട്ടീഷ്‌ പൗണ്ട്‌              : 105.04 ഓസ്ട്രേലിയൻ ഡോളർ : 54.84 കനേഡിയൻ ഡോളർ   :61.10  സിംഗപ്പൂർ ഡോളർ.       : 62..20 സൗദി റിയാൽ                : 22.22 ഖത്തർ റിയാൽ              : 22.89 യു എ ഇ ദിർഹം...

നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ഉണ്ടാക്കാം

ഇഡ്ഡലി സോഫ്റ്റ് ആയി കിട്ടാൻ ചെയ്യാവുന്ന പൊടിക്കൈകള്‍...     നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. സൗത്തിന്ത്യൻ ഭക്ഷണ സംസ്കാരത്തിലും ഇഡ്ഡലിക്ക് അതിന്‍റേതായ സ്ഥാനമുണ്ട്. ഈ പാരമ്പര്യം മിക്ക വീടുകളിലും അങ്ങനെ തുടര്‍ന്ന് വരുന്നതാണ്.  ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്ന, ആശ്രയിക്കുന്ന ഒരു സൗത്തിന്ത്യൻ ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇഡ്ഡലി. മിക്ക വീടുകളിലും ആഴ്ചയിലൊരിക്കലെങ്കിലും ഇഡ്ഡലി തയ്യാറാക്കാറുണ്ട്. മാവൊരുക്കിവച്ചാല്‍ പിന്നെ വളരെ എളുപ്പത്തില്‍ രാവിലെ തയ്യാറാക്കാം എന്നത് തന്നെയാണ് അധികപേരും ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി തെരഞ്ഞെടുക്കുന്നതിന് പിന്നിലെ ഒരു കാരണം.  ഇഡ്ഡലി കഴിക്കാനും വളരെ എളുപ്പമാണ്. വളരെ മൃദുവായിട്ടുള്ളൊരു ഭക്ഷണം. എന്നാല്‍ പലരും ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ കട്ടിയാകുന്നുവെന്ന് പരാതിപ്പെടാറുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നും, ഇഡ്ഡലി സോഫ്റ്റായി കിട്ടാൻ എന്തെല്ലാം ചെയ്യാമെന്നുമാണ് ഇനി പങ്കുവയ്ക്കുന്നത്.  എന്തുകൊണ്...

യാത്രയും മാനസീക ആരോഗ്യവും

യാത്രയും മാനസീക ആരോഗ്യവും  "നിനക്ക് തലയ്ക്കു നല്ല സുഖമില്ല അല്ലെ ??? .. അതെന്താ അങ്ങനെ ചോദിച്ചത് ?? അല്ല നീ സൈക്യാട്രിസ്റ്റിനെ കാണാൻ നിൽക്കുന്നത് കണ്ടു...!! " പലപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭാഷണത്തിന്റെ ഒരേടാണ് ഇത്. മാനസീക ആരോഗ്യത്തെ പറ്റി നമ്മുടെ പൊതു സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ അവബോധത്തിന്റെ ഒരു ഉദാഹരണം എടുത്തുകാണിച്ചു എന്ന് മാത്രം. തലയ്ക്കു സുഖമില്ലാത്തവർ മാത്രം പോകുന്ന ഇടമാണ് മാനസിക ആരോഗ്യ കേന്ദ്രം. ഒരിക്കൽ പോയി കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ മാനസീക രോഗി എന്ന് മുദ്രകുത്തും. സമൂഹത്തിൽ നിന്ന് മാറ്റി നിർത്തും ..ഈ പേടികൊണ്ടു മാനസീക ആരോഗ്യ വിദഗ്ധനെ കാണുവാൻ മടിക്കുന്ന മനുഷ്യർ.. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന ഒരു നാട്ടിലെ കാര്യമാണ് ഇതെന്ന് ഓർക്കുമ്പോൾ നമ്മൾ നാണിച്ചു തല താഴ്ത്തണം. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനമായി ആചരിച്ചു തുടങ്ങിയത്. മാനസീക ആരോഗ്യത്തെ പറ്റി അവബോധം വരുത്തുവാൻ ആണ് ഈ ദിനം കൊണ്ടാടുന്നത്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ലോകത്താകമാനം 970 ദശലക്ഷം ആളുകൾ പല രീതിയിലുള്ള മാനസീക സംഘർഷങ്ങളിൽ കൂ...