ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന് ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന്  ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

അസ്സലാമു അലൈകും

എന്റെ മിസ്അബ്കാ......
40 നാൾ കഴിഞ്ഞല്ലോ നമ്മൾ വിശേഷങ്ങൾ പങ്ക് വെച്ചിട്ട്. ഒരു പാടുണ്ട് പറയാൻ. അൽഹംദുലില്ലാഹ് നമ്മൾ 4 പേരും സുഖമായിരിക്കുന്നു. മിസ്അബ്കാ ഏല്പിച്ചത് പോലെ മരണനന്തരകർമങ്ങൾക്ക് ചിലവായ പൈസ ഞാൻ കൊടുത്തി ട്ടുണ്ട്. മിസ്അബ്കാ എപ്പോഴും പാടുന്ന പാട്ടില്ലേ  
"അല്ലാഹു നിശ്ചയിച്ചു വെച്ചതാണീ കണക്ക്
അവനല്ലാതെ ഇല്ല തമ്പുരാനെന്നുറക്ക്" 
അതിങ്ങനെ മനസ്സിൽ ഓർമ വന്നു കൊണ്ടിരിക്കുന്നു. 


ഓരോ തവണ വീട്ടിൽ കയറി വരുമ്പോഴും സലാം പറഞ്ഞു സുലൈ മോളേ എന്ന് നീട്ടി വിളിക്കില്ലേ... രാത്രികളിൽ ഭക്ഷണം വാരി തരുമ്പോൾ എന്റെ മുത്തിന് എന്ന് പറഞ്ഞു എനിക്കും എന്റെ ചക്കരക്ക് എന്ന് പറഞ്ഞു മക്കൾക്കും വാരി തരുന്ന ആ രംഗം ഓർമ വരുന്നു... അന്നും നമുക്കങ്ങനെ വാരി തന്നതാണല്ലോ. അപ്പോൾ നമ്മളറിഞ്ഞില്ലല്ലോ അത് അവസാനത്തേത് ആണെന്ന്.


മിസ്അബ്കാ പറയാറില്ലേ ഞാൻ മരിച്ചു കഴിഞ്ഞാൽ മക്കള് വാദിഹുദയിൽ പഠിച്ചോ, അതുവരെയും എന്റെ കൂടെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് പഠിക്കാം എന്ന്... പറഞ്ഞ പോലെ മക്കൾ രണ്ട് പേരെയും വാദിഹുദയിൽ ചേർത്തു. അവർ രണ്ടുപേരും സ്കൂളിൽ പോയി തുടങ്ങി. അവർക്ക് സ്കൂളൊക്കെ ഇഷ്ടായി. 


ഐഫക്ക് സ്കൂൾ തല ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ജില്ലാ സ്പോർട്സ് മീറ്റിലേക് സെലക്ഷൻ കിട്ടി. ഇപ്പൊ എല്ലാ ദിവസവും അവൾക് പ്രാക്ടീസിങ് ഉണ്ട്. മിസ്അബ്കയുടെ ടിഫിനിലാണ് ബാച്ചു ഇപ്പൊ ഫുഡ്‌ കൊണ്ട് പോവാറ്.


കഴിഞ്ഞ ദിവസം തളിക്കുളത്ത് നടന്ന ഇക്കയുടെ അനുസ്മരണ പരിപാടിയിൽ നമ്മുടെ ബാച്ചുവും പങ്കെടുത്തിരുന്നു. മിസ്അബ്കാ ഇങ്ങനെയുള്ള യാത്രകളിൽ എടുക്കാൻ വേണ്ടി വാങ്ങിയ ആ ബാഗിൽ തന്നെയാണ് അവന് വേണ്ട എല്ലാം ഒരുക്കി കൊടുത്തത്. മിസ്അബ്കാനെ എങ്ങനെയാണോ യാത്രയാക്കൽ അതുപോലെ തന്നെയാണ് ബാച്ചുവിനെയും യാത്രായാക്കിയത്. മിസ്അബ്കാ ആഗ്രഹിച്ച തളിക്കുളം ബാച്ച് ഗെറ്റ് ടുഗെതർ നടക്കാൻ മിസ്അബ്കാ മരിക്കേണ്ടി വന്നു....


ഇവിടെ കാണാൻ വന്ന ചിലരൊക്കെ എന്നോട് പറഞ്ഞു, മക്കള് വേഗം എല്ലാം മറക്കുമെന്ന്. എനിക്ക് അപ്പോൾ പേടിയായിരുന്നു... അങ്ങനെ പെട്ടെന്ന് മറന്നു പോകുമോ എന്ന്. മിസ്അബ്കാനേ അങ്ങനെ ഞാൻ മറവിക്ക് വിട്ട് കൊടുക്കില്ല. എല്ലാ ദിവസവും മിസ്അബ്കാന്റെ സ്റ്റുഡന്റ് ചെയ്ത ആ വിഡിയോ ഉണ്ടല്ലോ, അത് നമ്മൾ കാണും. ആ ചിരി നോക്കിയിരിക്കും. ആ മ്യൂസിക് കേൾക്കുമ്പോ തന്നെ അബാൻ പറയും എന്റെ ഉപ്പ എന്ന്. പിന്നെ ഗൂഗിൾ ഫോട്ടോസും എപ്പോഴും നമ്മെ ഓരോ ഫോട്ടോ ഓർമിപ്പിച്ചു കൊണ്ടിരിക്കും... 


നമ്മുടെ അബാന് 3 വയസ്സായാൽ ഞാൻ ജോലിക്ക് പോയി തുടങ്ങണമെന്നല്ലേ നമ്മൾ തീരുമാനിച്ചിരുന്നത്. ജോലി കിട്ടിയില്ലെങ്കിൽ PSC കോച്ചിങ്ങിന് പോവണമെന്നല്ലേ പറഞ്ഞിരുന്നത്. എന്റെ ഇദ്ദ കഴിയുന്നത് വരെ ജോലിക്ക് പോവാൻ സാധിക്കില്ലല്ലോ. അത്കൊണ്ട് ഞാൻ ഓൺലൈൻ PSC കോച്ചിങ്ങിന് ചേർന്നു. മിസ്അബ്കാ പറഞ്ഞത് പോലെ തന്നെയാണ് ഓരോ നീക്കവും.


നമ്മുടെ മൂന്നു മക്കളും വളരെ പക്വമായി തന്നെയാണ് മിസ്അബ്കയുടെ അല്ലാഹുവിലേക്കുള്ള മടക്കം ഏറ്റെടുത്തിട്ടുള്ളത്. അല്ലാഹുവിന് നമ്മുടെ ഉപ്പാനെ വളരെ ഇഷ്ടായത് കൊണ്ടാണ് വേഗം ഉപ്പയെ കൊണ്ട് പോയതെന്നും ഉപ്പാക്ക് അല്ലാഹു ഒരുപാട് സമ്മാനപൊതികൾ നൽകുമെന്നും ഐഫ മോൾ പറയും. അബാനോട് ഉപ്പ എവിടെയാണെന്ന് ചോദിച്ചാൽ സ്വർഗത്തിലാണെന്നു, ഇനി ഉപ്പാന്റെ അടുക്കലേക്ക് നമ്മളും പോകുമെന്നും പറയും. 


മിസ്അബ്കാക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് മക്കളോട് കൂടുതൽ വിശദീകരിച്ചു കൊടുക്കേണ്ടി വന്നിട്ടില്ല. കാരണം, മക്കളുടെ ഇടയിൽനിന്ന് തന്നെയാണല്ലോ മടക്കവും. ഇങ്ങനെ നമ്മുടെ ഇടയിൽ നിന്ന് സംഭവിച്ചത് കൊണ്ടായിരിക്കണം മനസ്സിന് കുറച്ചു സമാധാനമുണ്ട്... നമ്മുടെ ഈ സമാധാനത്തിന് വേണ്ടിയായിരിക്കുമല്ലേ മിസ്അബ്കാ എപ്പോഴും നമ്മെ കൂടെ കൂട്ടിയത്. മക്കള് ഉപ്പ എന്ന് വിളിച്ചു കരഞ്ഞിട്ടൊന്നുമില്ല... പക്ഷെ, ഇടയ്ക്ക് കണ്ണീർ പൊടിയും. ഇന്നലെ രാത്രി പ്രാർത്ഥിക്കുമ്പോഴൊക്കെ നമ്മുടെ ഐഫയുടെ ആമീൻ പറയുന്നതിന്റെ സ്വരം മാറുന്നത് കേട്ടപ്പോൾ ഞാൻ പ്രാർത്ഥന വേഗം നിർത്തി.


ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല, സംസാരിച്ചാൽ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസം കിട്ടാതെ മരണപെട്ടുപോകുമെന്നും പറഞ്ഞുകൊടുത്തിരുന്നില്ലേ. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഐഫ നമ്മളോടൊക്കെ അത് പറഞ്ഞിരുന്നു. അപ്പൊ ബാച്ചു പറഞ്ഞു വേഗം മരിച്ചാൽ വേഗം ഉപ്പയെ കാണാല്ലോ എന്ന്....


മക്കളുടെ ചില ചോദ്യങ്ങൾക്ക് മുൻപിലാണ് ഞാൻ തോറ്റു പോകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ബാച്ചു എന്റെ വയസ്സ് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തപ്പോൾ അവൻ ചോദിക്കുകയാ അപ്പൊ ഉമ്മയും 37 വയസ്സാകുമ്പോൾ ഉപ്പയെ പോലെ മരിച്ചു പോകുമോ എന്ന്. ചിലപ്പോൾ പറയും ഗസ്സയിലെങ്ങാനും ആയാൽ മതിയായിരുന്നു, അപ്പോൾ വേഗം മരണപ്പെട്ട് അല്ലാഹുവിങ്കലേക്ക് പോകാമല്ലോ എന്ന്...


അന്ന് ഞാൻ കുറ്റ്യാടിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മിസ്അബ്ക്കയുടെ ഫോണെടുത്തിട്ടുണ്ടായിരുന്നു. എപ്പോഴും കാളുകൾ വന്നുകൊണ്ടിരുന്ന അതിലേക്ക് ഇപ്പോൾ അങ്ങനെ കാളുകൾ വരുന്നില്ല. മരണപ്പെട്ട വിവരമറിയാതെ 2 പേർ വിളിച്ചിരുന്നു. ഞാൻ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. നമ്മൾ പണ്ടേ ചെയ്യുന്നത് പോലെ എനിക്ക് എഴുതാനുള്ളതൊക്കെയും ആദ്യം മിസ്ബകയുടെ വാട്സാപ്പിലേക്ക് തന്നെയാണ് ടൈപ്പ് ചെയ്തിടാറുള്ളത്. മിസ്അബ്കയുടെ സഹപ്രവർത്തകരൊക്കെ എന്നെ വിളിക്കാറുണ്ട്. അവരൊക്കെയും എന്നെ മിസ്അബ്കാന്റെ ഫോണിൽ തന്നെയാണ് വിളിക്കാർ. അവരുടേതൊക്കെയും വല്ലാത്തൊരു ചേർത്തുപിടിക്കലാണ് മിസ്അബ്കാ.


ഫെബ്രുവരിയിൽ മിസ്അബ്കാ കോഴിക്കോട് പോളിസി ശൂറക്ക് പോയപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നല്ലോ മോനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയത്. അന്ന് വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാൻ ഡോക്ടർ പറഞ്ഞപ്പോൾ നിമിഷ നേരം കൊണ്ട് സോളിഡാരിറ്റി പ്രവർത്തകരായിരുന്നല്ലോ എന്നെ കൂട്ടി ഹോസ്പിറ്റലിൽ പോയതും രാത്രി വീട്ടിലേക്ക് കൊണ്ട് വിട്ടതും. അന്നേരം മിസ്അബ്കാ എന്നോട് പറഞ്ഞിരുന്നല്ലോ, ഞാനില്ലെങ്കിലും എന്റെ പ്രസ്ഥാനം നിനക്ക് കൂട്ടായി ഉണ്ടാകുമെന്നും ഒറ്റപ്പെട്ടുപോകില്ലെന്നും. സത്യം ഞാനത് നന്നായി അനുഭവിച്ചു, മരണപ്പെട്ട വേളയിലും തുടർന്നുള്ള ദിവസങ്ങളിലും.


ഞാൻ മരിച്ചാൽ ഞാൻ നിങ്ങളിൽ നിന്ന് വിട്ടുപോയി എന്ന സങ്കടമേ നിങ്ങൾക്ക് ഉണ്ടാവുള്ളൂ എന്ന് പറഞ്ഞിരുന്നില്ലേ. ആ സങ്കടം തന്നെ നമുക്ക് താങ്ങാൻ പറ്റുന്നില്ല മിസ്അബ്കാ.


ഫോണിൽ പലരുടെയും സ്റ്റാറ്റസ് ആയി അവർക്ക് വേണ്ടപ്പെട്ടവർക്കൊക്കെ സർപ്രൈസ് ഗിഫ്റ്റുകൾ കൊടുക്കുന്നതൊക്കെ കാണുമ്പോൾ ഞാൻ എനിക്കും വേണമെന്ന് പറയാറില്ലേ. എനിക്കതിലൊന്നും വിശ്വാസമില്ലെങ്കിലും ഞാൻ നിനക്ക് ഒരു ദിവസം സർപ്രൈസ് ഗിഫ്റ്റ് തരുമെന്ന് മിസ്അബ്ക്ക പറയാറില്ലേ... ആ ഗിഫ്റ്റ് അല്ലാഹുവിന്റെ സന്നിധിയിൽ ഞാൻ വരുമ്പോൾ എനിക്ക് തന്നാൽ മതി. മിസ്അബ്കാ പറയാറില്ലേ ഞാൻ തന്നെയാണ് നിനക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സർപ്രൈസ് ഗിഫ്റ്റെന്ന്. ശരിയാട്ടോ, മിസ്അബ്ക തന്നെയാണ് ഏറ്റവും വലിയ സർപ്രൈസ് ഗിഫ്റ്റ്.


നമ്മുടെ കല്യാണത്തിന് സാരിയുടെ കൂടെ ഇടാൻ വാങ്ങിയ ഷാൾ നീളം കുറഞ്ഞു പോയപ്പോൾ, കൃത്യമായി പറഞ്ഞു തരാൻ പെങ്ങളില്ലാത്തത് കൊണ്ടാണെന്നും ഇനി എനിക്ക് എല്ലാം എങ്ങനെയാ വാങ്ങേണ്ടതെന്ന് മനസിലായി, അത്കൊണ്ട് ഇനിയുള്ള കല്യാണത്തിന് നല്ലത് വാങ്ങി തരുമെന്നല്ലേ എന്നോട് കളിയായി പറഞ്ഞത്. ഇൻഷാ അല്ലാഹ്... മിസ്അബ്കാ നല്ലത് വാങ്ങി വെക്കണം കേട്ടോ... സുബർഗത്തിലെ നമ്മുടെ നികാഹിനായി... അന്ന് നമുക്ക് നികാഹിന്റെ നല്ല ഫോട്ടോ എടുക്കാം. മിസബ്കാ വാങ്ങി തന്ന ആ പച്ച സാരിയുടുത്ത നികാഹിന്റെ ഫോട്ടോ ഇല്ല എന്ന നമ്മുടെ പരാതിയും തീർക്കാം.


മിസ്അബ്കയുടെ ഒറ്റക്കുള്ള ഫോട്ടോക്ക് വേണ്ടി എന്നോട് ഒരുപാട് പേര് ചോദിച്ചു മിസ്അബ്കാ.. ഞാൻ ഗൂഗിൾ ഫോട്ടോസിൽ ഒരു പാട് തിരഞ്ഞു. കയ്യിൽ എണ്ണാവുന്ന അത്രയും വളരെ കുറച്ചു മാത്രമേ അങ്ങനെയുള്ളൂ.. ബാക്കിയുള്ളതിലെല്ലാം ഞാനോ അല്ലെങ്കിൽ നമ്മുടെ മക്കളോ കൂടെയുണ്ട്. മിസ്അബ്കാ പറയുന്ന പോലെ നമ്മൾ 5 പേരും ഒന്നായിരുന്നു, ഓരോന്നായി വേർപെടുത്താൻ കഴിയാത്ത വിധത്തിൽ.


അവസാന ദിവസങ്ങളിലായി എന്നോട് പറഞ്ഞതൊക്കെയും എന്റെ മനസ്സിലുണ്ട്. ധൈര്യസമേതം ഉറച്ച കാൽവെപ്പോടുകൂടി, സ്വന്തത്തിനും മക്കൾക്കും വേണ്ടി ഇൻഷാ അല്ലാഹ് മുന്നോട്ട് പോകണം. അനീതി ചെയ്യുന്നവരോട് പ്രതിഷേധിച്ചും ആത്മധൈര്യത്തോട് കൂടിയും ക്ഷമയോടും കൂടി. മക്കളുടെ വളർച്ചയ്ക്ക് ഒരുപാട് യാത്രകൾ നടത്തി ലോകം കാണിച്ചു കൊടുക്കണമെന്ന് പറയാറില്ലേ. ഇൻഷാ അല്ലാഹ് നമ്മുടെ പ്ലാനിലുണ്ടായ ബംഗാൾ, രമേശ്വരം, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൂടെയൊക്കെ യാത്ര നടത്തണം.


രണ്ട് ദിവസംമുമ്പ് മിസ്അബ്കായുടെ പുസ്തകങ്ങളൊക്കെ എടുത്ത് അടുക്കിശരിയാക്കി വെച്ചിരുന്നു. കവിതകളും കഥയുമൊക്കെ എഴുതിയ ബുക്ക്‌ ഞാൻ വേറെ തന്നെ എടുത്തു വെച്ചിട്ടുണ്ട്. മിസ്അബ്കായുടെ പേര് വന്ന പത്രങ്ങളും മാഗസിനുകളും മിസ്അബ്കാ സൂക്ഷിക്കാറില്ലേ. അതുപോലെ തന്നെ ഞാൻ ഇപ്പോൾ ചെയ്യാറുണ്ട്. മിസ്അബ്കയെ കുറിച്ച് വാർത്തയും അനുസ്മരണവും വന്ന എല്ലാം ഞാൻ എടുത്തു വെച്ചിട്ടുണ്ട്.


പിന്നെ, കുറ്റ്യാടിയിൽ നമ്മൾ താമസിച്ച വീട് ഒഴിവാക്കി കൊടുത്തു. മിസ്അബ്കാ പറയാറില്ലേ ‘ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഞാൻ വാങ്ങിയിട്ടുണ്ട്, ഒരു വീട് വെക്കണം. ഇതൊക്കെ തന്നെയാണ് എന്റെ സാമ്പാദ്യങ്ങൾ. ഇതൊക്കെ എന്റെ മക്കൾക്കും നിനക്കുമുള്ളതാണ്’ എന്ന്. അതുകൊണ്ട് എല്ലാം തന്നെ തിരികെ കൊണ്ടുവന്നു. പിന്നെ എന്റെ വണ്ടിയും, അല്ല നമ്മുടെ വണ്ടിയും തിരികെ കൊണ്ടുവന്നു. ഇനി അതിലായിരിക്കണം എന്റെ ഓരോ യാത്രകളും. മിസ്അബ്കയുടെ ഡ്രസ്സൊക്കെയും ഞാൻ ഞാൻ ഭംഗിയിൽ മടക്കി വെച്ചിട്ടുണ്ട്. ഖുതുബകൾ നോട്ടുചെയ്ത് വെച്ച ഡയറികളും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്...


പിന്നെ, നമ്മുടെ മക്കള് വളരെ ചെറുതാണല്ലോ.. ഇന്ഷാ അല്ലാഹ് അവര് വളർന്നു വലുതാകുമ്പോൾ പള്ളിക്കാട്ടിൽ ഒരുപാട് മാറ്റങ്ങൾ വരുമ്പോ തിരിച്ചറിയാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി മിസ്അബ്കായുടെ പേരെഴുതി മീസാൻ കല്ല് വെച്ചിട്ടുണ്ട്. പ്രത്യേകം ഓർത്തുകൊണ്ട് Dr എന്നുകൂടി ചേർത്തിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് വന്നു വിശേഷങ്ങൾ പങ്കിടാനും പ്രാർത്ഥിക്കാനുമുള്ളതല്ലേ....


ഇനി ഒരു ആഗ്രഹം കൂടിയുണ്ട് മിസ്അബ്കാ... ജീവിച്ചിരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് നറുമണം വീശിയത്പോലെ ഇനി പള്ളിക്കാട്ടിൽ മിസ്അബ്കാന്റെ ഖബ്റിനരികെ മിസ്അബ്കാക്ക് ഇഷ്ടപെട്ട മുല്ലപ്പൂ ചെടി നടണം. എന്നിട്ട് അവിടെമാകെ സുഗന്ധപൂരിതമാകണം. ഇൻഷാ അല്ലാഹ് ഞാൻ ഇടക്കൊക്കെ വരും. സലാം പറയും. വിശേഷങ്ങളൊക്കെയും പറയും. ഉപ്പുമ്മാന്റെ ഖബർ സിയാറത്ത് കഴിഞ്ഞു വരുമ്പോ മിസ്അബ്കാ പറയാറില്ലേ അവർക്കത് സന്തോഷം നൽകുമെന്ന്. ഇടക്കിടക്ക് സിയാറത് നടത്തണമെന്ന്...


നടക്കുന്ന എല്ലാ കാര്യത്തിലും അല്ലാഹു എന്തെങ്കിലും നന്മ കണ്ടിട്ടുണ്ടാകുമെന്ന് പറഞ്ഞിട്ടില്ലേ. മരണത്തെ പേടിച്ചിരുന്ന ഞാൻ മരണത്തെ സ്വപ്നം കാണുകയാണിപ്പോൾ. നമ്മുടെ മക്കളും. മിസ്അബ്ക്കയുടേത് പോലെയുള്ള മരണത്തിലൂടെ അല്ലാഹുവിൽ എത്രയും പെട്ടെന്ന് എത്തിച്ചേരുക എന്നതാണ് ലക്ഷ്യം. ആദ്യ ദിവസങ്ങളിലൊക്കെയും എന്തോ ഒരു മറവി സംഭവിച്ചത് പോലെയായിരുന്നു. ഇപ്പൊൾ ഓരോ നിമിഷങ്ങളിലും നൂറുഓർമകളുമായി ഇക്ക കൂടെയുണ്ട്... എന്റെ മനസ്സിന് ഓർമകളുടെ ഭാരം താങ്ങാൻ പറ്റുന്നില്ല....


ഇൻഷാ അല്ലാഹ്. ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഏവരെയും ഒരുമിച്ചു കൂട്ടട്ടെ...

എന്ന് സ്വന്തം സുലൈ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ  മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ  ദഹന പ്രശ്നങ്ങൾ അകറ്റാൻ വേണ്ടി  ഒരുപാട് നാളുകളായി  നമ്മുടെ നാട്ടിൽ മോര് ഉപയോഗിച്ച് വരുന്നു. പണ്ടുകാലങ്ങളിൽ  മോരില്ലാത്ത വീടുകൾ ഉണ്ടാകുമായിരുന്നില്ല. എല്ലാവരും നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളുടെ ഭാഗമായി മോരും പ്രധാന വിഭവവുമായി ഉണ്ടായിരുന്നു. മോരു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.മോരിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു.  ഈ ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയെല്ലാം മോരില്‌ അടങ്ങിയിരിക്കുന്നു.‌ മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

അമ്മായിഅമ്മ നിങ്ങളെ കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നുവോ ?.

അമ്മായിഅമ്മ നിങ്ങളെ കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നുവോ ?. വിവാഹാനന്തരം ദമ്പതികൾ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം കുറേ കാലമെങ്കിലും താമസിച്ചു വരുന്ന രീതിയാണ് കണ്ടുവരുന്നത്. പെൺകുട്ടി ചെയ്യുന്ന ചില പ്രവർത്തികൾ ഭർത്തു മാതാവിനു ഇഷ്ടമായെന്നു വരില്ല. കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കാം. ചിലർ ഒരിക്കലും നീ ഗുണം പിടിക്കില്ലായെന്ന രീതിയിൽ വളരെ മോശം വാക്കുകളും പറഞ്ഞേക്കാം. ചില പെൺകുട്ടികൾ അതു സഹിച്ചു കഴിയും. അതുൾ കൊള്ളാൻ കഴിയാതെ വരുമ്പോൾ കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പെൺകുട്ടിയെ മാതാപിതാക്കൾ വിവാഹം കഴിച്ചയച്ചത് വളരെ ബുദ്ധിമുട്ടനുഭവിച്ചായതിനാൽ പെൺകുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ മാതാപിതാക്കളോടു പറയാൻ കഴിയാതേയും വരാം. അങ്ങനെ വിഷമിക്കുന്ന ഒട്ടേറെ പെൺകുട്ടികളുണ്ട്. രണ്ട് വ്യത്യസ്ഥ കുടുംബങ്ങളിൽ ജനിച്ചു വളർന്നവർ ഒന്നിച്ച് താമസിക്കുമ്പോൾ കൂടെ താമസിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിൽ പാളിച്ചകൾ വരിക സ്വാഭാവികമാണ്. എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുവാൻ പോയാൽ അതിനേ സമയം ഉണ്ടാവു.  താൻ വളർത്തി വലുതാക്കിയ മകന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

സ്റ്റേജിൽ കയറി സംസാരിക്കാനും, കുറച്ച് ആളുകൾ കൂടി കഴിഞ്ഞാൽ അവിടെ എന്തെങ്കിലും ഒന്ന് പറയാനോ പേടിയുള്ളവരാണോ നിങ്ങൾ

സ്റ്റേജിൽ കയറി സംസാരിക്കാനും, കുറച്ച് ആളുകൾ കൂടി കഴിഞ്ഞാൽ അവിടെ എന്തെങ്കിലും ഒന്ന് പറയാനോ പേടിയുള്ളവരാണോ നിങ്ങൾ? സദസ്സിനെ നോക്കി രണ്ടു വാക്ക് പറയേണ്ടി വന്നാൽ ചിലർക്ക് സഭാകമ്പം കൊണ്ട് മുട്ടു വിറയ്ക്കും. പിന്നെ വാക്കുകൾ പുറത്തു വരില്ല. എത്ര പ്രോത്സാഹിപ്പിച്ചാലും, നിർബന്ധിച്ചാലും സംസാരിക്കാൻ കൂട്ടാക്കത്തവരുമുണ്ട്. പലരും അത്തരം അവസരങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുo. സഭാകമ്പം  മാറ്റിയെടുക്കാൻ മനശാസ്ത്ര വഴികളുണ്ട്. അവയിൽ ചിലതു സൂചിപ്പിക്കാം. ✅  വിജയo ആഗ്രഹിക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ ഭയം കൂടാതെ സംസാരിക്കുന്നതായി കണ്ടുവരുന്നു.ലോകം കീഴടക്കിയവരെ പരിശോധിച്ചാൽ അവരെല്ലാം നല്ല പ്രാസംഗികരായിരുന്നു എന്നു കാണാം. ആരും പ്രാസംഗികരായി ജനിച്ചിട്ടില്ല. പരിശീലനത്തിലൂടെ കഴിവ് ആർജിച്ചു എന്നു മാത്രം. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ✅ ആദ്യമായി എനിക്കു കഴിയില്ല എന്ന വിശ്വാസം മാറ്റുക .. . സ്റ്റേജിൽ കയറി നന്നായിത്തന്നെ സംസാരിച്ചിരിക്കുമെന്ന് വിശ്വസിക്കുക. മനസ്സിൽ ബോധപൂർവം തന്നെ പറയുക. കുറഞ്ഞത് ദിവസം ഏഴു പ്രാവശ്യമങ്കിലും പറയണം...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു. "രണ്ടരയടി" അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?" പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരക്ക്" അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'. മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?" ആമസോണിൽ ഓഫറുകളുടെ ചെറുപൂരം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...