ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന് ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന്  ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

അസ്സലാമു അലൈകും

എന്റെ മിസ്അബ്കാ......
40 നാൾ കഴിഞ്ഞല്ലോ നമ്മൾ വിശേഷങ്ങൾ പങ്ക് വെച്ചിട്ട്. ഒരു പാടുണ്ട് പറയാൻ. അൽഹംദുലില്ലാഹ് നമ്മൾ 4 പേരും സുഖമായിരിക്കുന്നു. മിസ്അബ്കാ ഏല്പിച്ചത് പോലെ മരണനന്തരകർമങ്ങൾക്ക് ചിലവായ പൈസ ഞാൻ കൊടുത്തി ട്ടുണ്ട്. മിസ്അബ്കാ എപ്പോഴും പാടുന്ന പാട്ടില്ലേ  
"അല്ലാഹു നിശ്ചയിച്ചു വെച്ചതാണീ കണക്ക്
അവനല്ലാതെ ഇല്ല തമ്പുരാനെന്നുറക്ക്" 
അതിങ്ങനെ മനസ്സിൽ ഓർമ വന്നു കൊണ്ടിരിക്കുന്നു. 


ഓരോ തവണ വീട്ടിൽ കയറി വരുമ്പോഴും സലാം പറഞ്ഞു സുലൈ മോളേ എന്ന് നീട്ടി വിളിക്കില്ലേ... രാത്രികളിൽ ഭക്ഷണം വാരി തരുമ്പോൾ എന്റെ മുത്തിന് എന്ന് പറഞ്ഞു എനിക്കും എന്റെ ചക്കരക്ക് എന്ന് പറഞ്ഞു മക്കൾക്കും വാരി തരുന്ന ആ രംഗം ഓർമ വരുന്നു... അന്നും നമുക്കങ്ങനെ വാരി തന്നതാണല്ലോ. അപ്പോൾ നമ്മളറിഞ്ഞില്ലല്ലോ അത് അവസാനത്തേത് ആണെന്ന്.


മിസ്അബ്കാ പറയാറില്ലേ ഞാൻ മരിച്ചു കഴിഞ്ഞാൽ മക്കള് വാദിഹുദയിൽ പഠിച്ചോ, അതുവരെയും എന്റെ കൂടെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് പഠിക്കാം എന്ന്... പറഞ്ഞ പോലെ മക്കൾ രണ്ട് പേരെയും വാദിഹുദയിൽ ചേർത്തു. അവർ രണ്ടുപേരും സ്കൂളിൽ പോയി തുടങ്ങി. അവർക്ക് സ്കൂളൊക്കെ ഇഷ്ടായി. 


ഐഫക്ക് സ്കൂൾ തല ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ജില്ലാ സ്പോർട്സ് മീറ്റിലേക് സെലക്ഷൻ കിട്ടി. ഇപ്പൊ എല്ലാ ദിവസവും അവൾക് പ്രാക്ടീസിങ് ഉണ്ട്. മിസ്അബ്കയുടെ ടിഫിനിലാണ് ബാച്ചു ഇപ്പൊ ഫുഡ്‌ കൊണ്ട് പോവാറ്.


കഴിഞ്ഞ ദിവസം തളിക്കുളത്ത് നടന്ന ഇക്കയുടെ അനുസ്മരണ പരിപാടിയിൽ നമ്മുടെ ബാച്ചുവും പങ്കെടുത്തിരുന്നു. മിസ്അബ്കാ ഇങ്ങനെയുള്ള യാത്രകളിൽ എടുക്കാൻ വേണ്ടി വാങ്ങിയ ആ ബാഗിൽ തന്നെയാണ് അവന് വേണ്ട എല്ലാം ഒരുക്കി കൊടുത്തത്. മിസ്അബ്കാനെ എങ്ങനെയാണോ യാത്രയാക്കൽ അതുപോലെ തന്നെയാണ് ബാച്ചുവിനെയും യാത്രായാക്കിയത്. മിസ്അബ്കാ ആഗ്രഹിച്ച തളിക്കുളം ബാച്ച് ഗെറ്റ് ടുഗെതർ നടക്കാൻ മിസ്അബ്കാ മരിക്കേണ്ടി വന്നു....


ഇവിടെ കാണാൻ വന്ന ചിലരൊക്കെ എന്നോട് പറഞ്ഞു, മക്കള് വേഗം എല്ലാം മറക്കുമെന്ന്. എനിക്ക് അപ്പോൾ പേടിയായിരുന്നു... അങ്ങനെ പെട്ടെന്ന് മറന്നു പോകുമോ എന്ന്. മിസ്അബ്കാനേ അങ്ങനെ ഞാൻ മറവിക്ക് വിട്ട് കൊടുക്കില്ല. എല്ലാ ദിവസവും മിസ്അബ്കാന്റെ സ്റ്റുഡന്റ് ചെയ്ത ആ വിഡിയോ ഉണ്ടല്ലോ, അത് നമ്മൾ കാണും. ആ ചിരി നോക്കിയിരിക്കും. ആ മ്യൂസിക് കേൾക്കുമ്പോ തന്നെ അബാൻ പറയും എന്റെ ഉപ്പ എന്ന്. പിന്നെ ഗൂഗിൾ ഫോട്ടോസും എപ്പോഴും നമ്മെ ഓരോ ഫോട്ടോ ഓർമിപ്പിച്ചു കൊണ്ടിരിക്കും... 


നമ്മുടെ അബാന് 3 വയസ്സായാൽ ഞാൻ ജോലിക്ക് പോയി തുടങ്ങണമെന്നല്ലേ നമ്മൾ തീരുമാനിച്ചിരുന്നത്. ജോലി കിട്ടിയില്ലെങ്കിൽ PSC കോച്ചിങ്ങിന് പോവണമെന്നല്ലേ പറഞ്ഞിരുന്നത്. എന്റെ ഇദ്ദ കഴിയുന്നത് വരെ ജോലിക്ക് പോവാൻ സാധിക്കില്ലല്ലോ. അത്കൊണ്ട് ഞാൻ ഓൺലൈൻ PSC കോച്ചിങ്ങിന് ചേർന്നു. മിസ്അബ്കാ പറഞ്ഞത് പോലെ തന്നെയാണ് ഓരോ നീക്കവും.


നമ്മുടെ മൂന്നു മക്കളും വളരെ പക്വമായി തന്നെയാണ് മിസ്അബ്കയുടെ അല്ലാഹുവിലേക്കുള്ള മടക്കം ഏറ്റെടുത്തിട്ടുള്ളത്. അല്ലാഹുവിന് നമ്മുടെ ഉപ്പാനെ വളരെ ഇഷ്ടായത് കൊണ്ടാണ് വേഗം ഉപ്പയെ കൊണ്ട് പോയതെന്നും ഉപ്പാക്ക് അല്ലാഹു ഒരുപാട് സമ്മാനപൊതികൾ നൽകുമെന്നും ഐഫ മോൾ പറയും. അബാനോട് ഉപ്പ എവിടെയാണെന്ന് ചോദിച്ചാൽ സ്വർഗത്തിലാണെന്നു, ഇനി ഉപ്പാന്റെ അടുക്കലേക്ക് നമ്മളും പോകുമെന്നും പറയും. 


മിസ്അബ്കാക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് മക്കളോട് കൂടുതൽ വിശദീകരിച്ചു കൊടുക്കേണ്ടി വന്നിട്ടില്ല. കാരണം, മക്കളുടെ ഇടയിൽനിന്ന് തന്നെയാണല്ലോ മടക്കവും. ഇങ്ങനെ നമ്മുടെ ഇടയിൽ നിന്ന് സംഭവിച്ചത് കൊണ്ടായിരിക്കണം മനസ്സിന് കുറച്ചു സമാധാനമുണ്ട്... നമ്മുടെ ഈ സമാധാനത്തിന് വേണ്ടിയായിരിക്കുമല്ലേ മിസ്അബ്കാ എപ്പോഴും നമ്മെ കൂടെ കൂട്ടിയത്. മക്കള് ഉപ്പ എന്ന് വിളിച്ചു കരഞ്ഞിട്ടൊന്നുമില്ല... പക്ഷെ, ഇടയ്ക്ക് കണ്ണീർ പൊടിയും. ഇന്നലെ രാത്രി പ്രാർത്ഥിക്കുമ്പോഴൊക്കെ നമ്മുടെ ഐഫയുടെ ആമീൻ പറയുന്നതിന്റെ സ്വരം മാറുന്നത് കേട്ടപ്പോൾ ഞാൻ പ്രാർത്ഥന വേഗം നിർത്തി.


ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല, സംസാരിച്ചാൽ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസം കിട്ടാതെ മരണപെട്ടുപോകുമെന്നും പറഞ്ഞുകൊടുത്തിരുന്നില്ലേ. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഐഫ നമ്മളോടൊക്കെ അത് പറഞ്ഞിരുന്നു. അപ്പൊ ബാച്ചു പറഞ്ഞു വേഗം മരിച്ചാൽ വേഗം ഉപ്പയെ കാണാല്ലോ എന്ന്....


മക്കളുടെ ചില ചോദ്യങ്ങൾക്ക് മുൻപിലാണ് ഞാൻ തോറ്റു പോകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ബാച്ചു എന്റെ വയസ്സ് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തപ്പോൾ അവൻ ചോദിക്കുകയാ അപ്പൊ ഉമ്മയും 37 വയസ്സാകുമ്പോൾ ഉപ്പയെ പോലെ മരിച്ചു പോകുമോ എന്ന്. ചിലപ്പോൾ പറയും ഗസ്സയിലെങ്ങാനും ആയാൽ മതിയായിരുന്നു, അപ്പോൾ വേഗം മരണപ്പെട്ട് അല്ലാഹുവിങ്കലേക്ക് പോകാമല്ലോ എന്ന്...


അന്ന് ഞാൻ കുറ്റ്യാടിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മിസ്അബ്ക്കയുടെ ഫോണെടുത്തിട്ടുണ്ടായിരുന്നു. എപ്പോഴും കാളുകൾ വന്നുകൊണ്ടിരുന്ന അതിലേക്ക് ഇപ്പോൾ അങ്ങനെ കാളുകൾ വരുന്നില്ല. മരണപ്പെട്ട വിവരമറിയാതെ 2 പേർ വിളിച്ചിരുന്നു. ഞാൻ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. നമ്മൾ പണ്ടേ ചെയ്യുന്നത് പോലെ എനിക്ക് എഴുതാനുള്ളതൊക്കെയും ആദ്യം മിസ്ബകയുടെ വാട്സാപ്പിലേക്ക് തന്നെയാണ് ടൈപ്പ് ചെയ്തിടാറുള്ളത്. മിസ്അബ്കയുടെ സഹപ്രവർത്തകരൊക്കെ എന്നെ വിളിക്കാറുണ്ട്. അവരൊക്കെയും എന്നെ മിസ്അബ്കാന്റെ ഫോണിൽ തന്നെയാണ് വിളിക്കാർ. അവരുടേതൊക്കെയും വല്ലാത്തൊരു ചേർത്തുപിടിക്കലാണ് മിസ്അബ്കാ.


ഫെബ്രുവരിയിൽ മിസ്അബ്കാ കോഴിക്കോട് പോളിസി ശൂറക്ക് പോയപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നല്ലോ മോനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയത്. അന്ന് വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാൻ ഡോക്ടർ പറഞ്ഞപ്പോൾ നിമിഷ നേരം കൊണ്ട് സോളിഡാരിറ്റി പ്രവർത്തകരായിരുന്നല്ലോ എന്നെ കൂട്ടി ഹോസ്പിറ്റലിൽ പോയതും രാത്രി വീട്ടിലേക്ക് കൊണ്ട് വിട്ടതും. അന്നേരം മിസ്അബ്കാ എന്നോട് പറഞ്ഞിരുന്നല്ലോ, ഞാനില്ലെങ്കിലും എന്റെ പ്രസ്ഥാനം നിനക്ക് കൂട്ടായി ഉണ്ടാകുമെന്നും ഒറ്റപ്പെട്ടുപോകില്ലെന്നും. സത്യം ഞാനത് നന്നായി അനുഭവിച്ചു, മരണപ്പെട്ട വേളയിലും തുടർന്നുള്ള ദിവസങ്ങളിലും.


ഞാൻ മരിച്ചാൽ ഞാൻ നിങ്ങളിൽ നിന്ന് വിട്ടുപോയി എന്ന സങ്കടമേ നിങ്ങൾക്ക് ഉണ്ടാവുള്ളൂ എന്ന് പറഞ്ഞിരുന്നില്ലേ. ആ സങ്കടം തന്നെ നമുക്ക് താങ്ങാൻ പറ്റുന്നില്ല മിസ്അബ്കാ.


ഫോണിൽ പലരുടെയും സ്റ്റാറ്റസ് ആയി അവർക്ക് വേണ്ടപ്പെട്ടവർക്കൊക്കെ സർപ്രൈസ് ഗിഫ്റ്റുകൾ കൊടുക്കുന്നതൊക്കെ കാണുമ്പോൾ ഞാൻ എനിക്കും വേണമെന്ന് പറയാറില്ലേ. എനിക്കതിലൊന്നും വിശ്വാസമില്ലെങ്കിലും ഞാൻ നിനക്ക് ഒരു ദിവസം സർപ്രൈസ് ഗിഫ്റ്റ് തരുമെന്ന് മിസ്അബ്ക്ക പറയാറില്ലേ... ആ ഗിഫ്റ്റ് അല്ലാഹുവിന്റെ സന്നിധിയിൽ ഞാൻ വരുമ്പോൾ എനിക്ക് തന്നാൽ മതി. മിസ്അബ്കാ പറയാറില്ലേ ഞാൻ തന്നെയാണ് നിനക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സർപ്രൈസ് ഗിഫ്റ്റെന്ന്. ശരിയാട്ടോ, മിസ്അബ്ക തന്നെയാണ് ഏറ്റവും വലിയ സർപ്രൈസ് ഗിഫ്റ്റ്.


നമ്മുടെ കല്യാണത്തിന് സാരിയുടെ കൂടെ ഇടാൻ വാങ്ങിയ ഷാൾ നീളം കുറഞ്ഞു പോയപ്പോൾ, കൃത്യമായി പറഞ്ഞു തരാൻ പെങ്ങളില്ലാത്തത് കൊണ്ടാണെന്നും ഇനി എനിക്ക് എല്ലാം എങ്ങനെയാ വാങ്ങേണ്ടതെന്ന് മനസിലായി, അത്കൊണ്ട് ഇനിയുള്ള കല്യാണത്തിന് നല്ലത് വാങ്ങി തരുമെന്നല്ലേ എന്നോട് കളിയായി പറഞ്ഞത്. ഇൻഷാ അല്ലാഹ്... മിസ്അബ്കാ നല്ലത് വാങ്ങി വെക്കണം കേട്ടോ... സുബർഗത്തിലെ നമ്മുടെ നികാഹിനായി... അന്ന് നമുക്ക് നികാഹിന്റെ നല്ല ഫോട്ടോ എടുക്കാം. മിസബ്കാ വാങ്ങി തന്ന ആ പച്ച സാരിയുടുത്ത നികാഹിന്റെ ഫോട്ടോ ഇല്ല എന്ന നമ്മുടെ പരാതിയും തീർക്കാം.


മിസ്അബ്കയുടെ ഒറ്റക്കുള്ള ഫോട്ടോക്ക് വേണ്ടി എന്നോട് ഒരുപാട് പേര് ചോദിച്ചു മിസ്അബ്കാ.. ഞാൻ ഗൂഗിൾ ഫോട്ടോസിൽ ഒരു പാട് തിരഞ്ഞു. കയ്യിൽ എണ്ണാവുന്ന അത്രയും വളരെ കുറച്ചു മാത്രമേ അങ്ങനെയുള്ളൂ.. ബാക്കിയുള്ളതിലെല്ലാം ഞാനോ അല്ലെങ്കിൽ നമ്മുടെ മക്കളോ കൂടെയുണ്ട്. മിസ്അബ്കാ പറയുന്ന പോലെ നമ്മൾ 5 പേരും ഒന്നായിരുന്നു, ഓരോന്നായി വേർപെടുത്താൻ കഴിയാത്ത വിധത്തിൽ.


അവസാന ദിവസങ്ങളിലായി എന്നോട് പറഞ്ഞതൊക്കെയും എന്റെ മനസ്സിലുണ്ട്. ധൈര്യസമേതം ഉറച്ച കാൽവെപ്പോടുകൂടി, സ്വന്തത്തിനും മക്കൾക്കും വേണ്ടി ഇൻഷാ അല്ലാഹ് മുന്നോട്ട് പോകണം. അനീതി ചെയ്യുന്നവരോട് പ്രതിഷേധിച്ചും ആത്മധൈര്യത്തോട് കൂടിയും ക്ഷമയോടും കൂടി. മക്കളുടെ വളർച്ചയ്ക്ക് ഒരുപാട് യാത്രകൾ നടത്തി ലോകം കാണിച്ചു കൊടുക്കണമെന്ന് പറയാറില്ലേ. ഇൻഷാ അല്ലാഹ് നമ്മുടെ പ്ലാനിലുണ്ടായ ബംഗാൾ, രമേശ്വരം, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൂടെയൊക്കെ യാത്ര നടത്തണം.


രണ്ട് ദിവസംമുമ്പ് മിസ്അബ്കായുടെ പുസ്തകങ്ങളൊക്കെ എടുത്ത് അടുക്കിശരിയാക്കി വെച്ചിരുന്നു. കവിതകളും കഥയുമൊക്കെ എഴുതിയ ബുക്ക്‌ ഞാൻ വേറെ തന്നെ എടുത്തു വെച്ചിട്ടുണ്ട്. മിസ്അബ്കായുടെ പേര് വന്ന പത്രങ്ങളും മാഗസിനുകളും മിസ്അബ്കാ സൂക്ഷിക്കാറില്ലേ. അതുപോലെ തന്നെ ഞാൻ ഇപ്പോൾ ചെയ്യാറുണ്ട്. മിസ്അബ്കയെ കുറിച്ച് വാർത്തയും അനുസ്മരണവും വന്ന എല്ലാം ഞാൻ എടുത്തു വെച്ചിട്ടുണ്ട്.


പിന്നെ, കുറ്റ്യാടിയിൽ നമ്മൾ താമസിച്ച വീട് ഒഴിവാക്കി കൊടുത്തു. മിസ്അബ്കാ പറയാറില്ലേ ‘ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഞാൻ വാങ്ങിയിട്ടുണ്ട്, ഒരു വീട് വെക്കണം. ഇതൊക്കെ തന്നെയാണ് എന്റെ സാമ്പാദ്യങ്ങൾ. ഇതൊക്കെ എന്റെ മക്കൾക്കും നിനക്കുമുള്ളതാണ്’ എന്ന്. അതുകൊണ്ട് എല്ലാം തന്നെ തിരികെ കൊണ്ടുവന്നു. പിന്നെ എന്റെ വണ്ടിയും, അല്ല നമ്മുടെ വണ്ടിയും തിരികെ കൊണ്ടുവന്നു. ഇനി അതിലായിരിക്കണം എന്റെ ഓരോ യാത്രകളും. മിസ്അബ്കയുടെ ഡ്രസ്സൊക്കെയും ഞാൻ ഞാൻ ഭംഗിയിൽ മടക്കി വെച്ചിട്ടുണ്ട്. ഖുതുബകൾ നോട്ടുചെയ്ത് വെച്ച ഡയറികളും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്...


പിന്നെ, നമ്മുടെ മക്കള് വളരെ ചെറുതാണല്ലോ.. ഇന്ഷാ അല്ലാഹ് അവര് വളർന്നു വലുതാകുമ്പോൾ പള്ളിക്കാട്ടിൽ ഒരുപാട് മാറ്റങ്ങൾ വരുമ്പോ തിരിച്ചറിയാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി മിസ്അബ്കായുടെ പേരെഴുതി മീസാൻ കല്ല് വെച്ചിട്ടുണ്ട്. പ്രത്യേകം ഓർത്തുകൊണ്ട് Dr എന്നുകൂടി ചേർത്തിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് വന്നു വിശേഷങ്ങൾ പങ്കിടാനും പ്രാർത്ഥിക്കാനുമുള്ളതല്ലേ....


ഇനി ഒരു ആഗ്രഹം കൂടിയുണ്ട് മിസ്അബ്കാ... ജീവിച്ചിരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് നറുമണം വീശിയത്പോലെ ഇനി പള്ളിക്കാട്ടിൽ മിസ്അബ്കാന്റെ ഖബ്റിനരികെ മിസ്അബ്കാക്ക് ഇഷ്ടപെട്ട മുല്ലപ്പൂ ചെടി നടണം. എന്നിട്ട് അവിടെമാകെ സുഗന്ധപൂരിതമാകണം. ഇൻഷാ അല്ലാഹ് ഞാൻ ഇടക്കൊക്കെ വരും. സലാം പറയും. വിശേഷങ്ങളൊക്കെയും പറയും. ഉപ്പുമ്മാന്റെ ഖബർ സിയാറത്ത് കഴിഞ്ഞു വരുമ്പോ മിസ്അബ്കാ പറയാറില്ലേ അവർക്കത് സന്തോഷം നൽകുമെന്ന്. ഇടക്കിടക്ക് സിയാറത് നടത്തണമെന്ന്...


നടക്കുന്ന എല്ലാ കാര്യത്തിലും അല്ലാഹു എന്തെങ്കിലും നന്മ കണ്ടിട്ടുണ്ടാകുമെന്ന് പറഞ്ഞിട്ടില്ലേ. മരണത്തെ പേടിച്ചിരുന്ന ഞാൻ മരണത്തെ സ്വപ്നം കാണുകയാണിപ്പോൾ. നമ്മുടെ മക്കളും. മിസ്അബ്ക്കയുടേത് പോലെയുള്ള മരണത്തിലൂടെ അല്ലാഹുവിൽ എത്രയും പെട്ടെന്ന് എത്തിച്ചേരുക എന്നതാണ് ലക്ഷ്യം. ആദ്യ ദിവസങ്ങളിലൊക്കെയും എന്തോ ഒരു മറവി സംഭവിച്ചത് പോലെയായിരുന്നു. ഇപ്പൊൾ ഓരോ നിമിഷങ്ങളിലും നൂറുഓർമകളുമായി ഇക്ക കൂടെയുണ്ട്... എന്റെ മനസ്സിന് ഓർമകളുടെ ഭാരം താങ്ങാൻ പറ്റുന്നില്ല....


ഇൻഷാ അല്ലാഹ്. ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഏവരെയും ഒരുമിച്ചു കൂട്ടട്ടെ...

എന്ന് സ്വന്തം സുലൈ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് അടിവയർ ചാടുന്നതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിയുന്നതാണ് ഇതിന് കാരണം. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. വ്യായാമക്കുറവും തെറ്റായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം.  വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഫ്രഞ്ച് ഫ്രൈസും പെ...

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്ത...

മോട്ടിവേഷൻ ചിന്തകൾ

അമിതമായ ആസക്തി, അത് ജീവിതത്തോടായാലും ഭൗതിക വസ്തുക്കളുടെ പേരിൽ ആയാലും അവസാനം അവ നമ്മെ ആപത്തിൽ പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോൾ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുൻപിൽ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങൾ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ.കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോൾ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോൾ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താൻ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാൻ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ തറയിൽനിന്നും അല്പം പോലും ഉയരുവാൻ അതിന് സാധിച്ചില്ല. തുടർച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട്...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റര്‍നെറ്റ് ആരംഭിച്ച്‌ ബി.എസ്.എൻ.എല്‍; രാജ്യത്ത് ആദ്യം

സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കിയിരിക്കുകയാണ് ബി.എസ്.എൻ.എല്‍. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജൂണ്‍ 18ന് ബി.എസ്.എൻ. എല്‍ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി‌.എസ്‌.എൻ.എല്‍ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസ് ആരംഭിച്ചു. സിം ഇല്ലാതെ ബി‌.എസ്‌.എൻ.‌എല്‍ അതിവേഗ ഇന്‍റർനെറ്റ് നല്‍കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹൈദരാബാദിലെ ഈ സേവനം ബി.‌എസ്‌.എൻ.‌എല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചില്‍ ബി‌.എസ്‌.എൻ‌.എല്‍/എം‌.ടി.എൻ.‌എല്‍ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി ഉദ്ഘാടനം ചെയ്തു. പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവില്‍ ഇത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്. എയർടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളില്‍ നിന്ന് വ്യത്...

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?.

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്റെ പങ്കാളി എങ്ങനെയായിരിക്കും തന്നെ കാണുന്നതെന്ന് മിക്കവരും ചിന്തിച്ചു കൊണ്ടിരിക്കും. തന്നെ ഓർക്കുന്നുണ്ടാകമോ?. ഒപ്പമില്ലെങ്കിലും പങ്കാളിയെ ഓർക്കുന്നു എന്നറിയിക്കാൻ പറ്റിയ മാർഗ്ഗം സമ്മാനങ്ങൾ നൽകുകയെന്നതാണ്. മുൻകൂറായി അറിയിക്കാതെ " സർപ്രൈസായി" തന്നെ നൽകണം. സമ്മാനങ്ങൾ ജന്മദിനത്തിനും വിവാഹ വാർഷികത്തിനും മാത്രം നൽകിയാൽ പോരാ. ദൂരെ യാത്ര കഴിഞ്ഞു എത്തുമ്പോൾ വാങ്ങി കൊണ്ടു വന്നാലും മതി. വലിയ വിലയുള്ളതാകണമെന്നില്ല. സ്ത്രീകൾക്കാണെങ്കിൽ തലമുടിയിൽ വയ്ക്കുന്ന ക്ലിപ്പയാലും മതി. പുരുഷനാങ്കിൽ ഇഷ്ടമുള്ള ഭക്ഷണ സാധനമായാലും മതി. താല്പര്യമാണ് പ്രധാനം. പങ്കാളി അങ്ങ് ദൂരെയായിരുന്നിട്ടും എന്നെ ഓർത്തല്ലോ, തനിക്കു വേണ്ടി വാങ്ങിയല്ലോ എന്ന ചിന്തയിലാണ് മഹത്വമിരിക്കുന്നത്. ലഭിച്ച സമ്മാനം എത്ര വിലകുറഞ്ഞതായാലും നിസ്സാരമായി കാണരുത്. അത് തന്നോടുള ഇഷ്ടത്തിന്റെ പ്രതിരൂപമായി കാണണം. അതിന്റെ പിന്നിലെ മനസ്സിനെയാണ് കണക്കിലെടുക്കേണ്ടത്. നിസ്സാരമെങ്കിലും ഇത്തരം സമ്മാനം ലഭിക്കുന്നത് പങ്കാളി ഇഷ്ടപെടുന്നുവെങ്കിൽ തുടർന്നും നൽകാൻ ശ്...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം.  ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘ...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...