ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം





സ്‌കൂളുകൾ ഇന്ന് തുറക്കുകയാണ്.ഒരു മഴക്കാലത്തിന്റെ മനോഹാരിതയും, മാധുര്യവുമുണ്ട് എല്ലാവരുടെയും സ്‌കൂൾ ഓർമ്മകൾക്ക്.
ദേശീയ ഗാനത്തിന്റെ അവസാനത്തെ 'ജയഹേ' കഴിയുമ്പോൾ ഇപ്പോഴും ഉള്ളിലൊരു കൂട്ടമണി മുഴങ്ങാറുണ്ട്.
ഓർമ്മകളിൽ മുങ്ങിത്തപ്പിയാൽ ഒരുപാട് മുത്തുകൾ കോരി എടുക്കാനുണ്ടാകും നാം ഓരോരുത്തർക്കും .


ജൂണിലെയും ഡിസംബറിലെയുമൊക്കെ തണുപ്പിനോടു മല്ലിട്ട്, പുലർച്ചെയുള്ള കുളിയിൽ തുടങ്ങുന്നു ഓരോ സ്കൂൾ ദിനവും..
വൈകിക്കയറിയ ക്ലാസ്സുകളിൽ 'ബസ്സ് കിട്ടിയില്ല ടീച്ചറേ' എന്നുള്ള സ്ഥിരം പല്ലവി..തലേന്നു മറന്ന ഹോം വർക്കുകൾ പകർത്താനുള്ള തിടുക്കം.. പഠിപ്പിക്കുന്ന സമയത്ത് ടീച്ചറുടെ കണ്ണുവെട്ടിച്ച് എഴുതുന്ന അസ്സൈൻമെന്റുകൾ..ക്ലാസ്സിൽ വെച്ചും പരീക്ഷത്തലേന്നും മാത്രം തുറക്കാറുള്ള പാഠപുസ്തകങ്ങൾ..ഫ്രീ പീരീഡുകളിലെ കുസൃതികളും കൊച്ചു കൊച്ചു വഴക്കുകളും.


പ്രേമിക്കുന്ന പെണ്ണിന്റെ പേരെഴുതിയ ക്ലാസ്സ്‌റൂം ചുവരുകളും..പ്രൈമറി ക്ലാസ്സ്‌ മുതലേ പേടിസ്വപ്നമായ കണക്കു പിരീഡ്..എത്ര നന്നായി പഠിച്ചാലും ടീച്ചർ ചോദിക്കുമ്പോൾ മറന്നുപോകുന്ന പാഠങ്ങൾ..തിരക്കിട്ടെഴുതിയ ഇമ്പോസിഷനുകൾ..തനിയെ തയ്യാറാക്കിയ ലീവ് ലെറ്ററുകൾ.. വലതു കൈ വെള്ളയിൽ മുത്തമിടുന്ന ചൂരൽത്തുമ്പുകൾ..അധ്യാപകരുടെ ഉപദേശങ്ങൾ...



കയ്യിട്ടുവാരിയും പങ്കുവെച്ചും കാലിയാക്കിയ ചോറ്റുപാത്രങ്ങൾ..അയലത്തെ ക്ലാസ്സിനു മുമ്പിലൂടെയുള്ള കറക്കം..ടീച്ചർ വരുന്നതുവരെയുള്ള, ബാക്ക് ബെഞ്ചിലെ ഡസ്കിലെ കൊട്ടിപ്പാട്ടും കലാപരിപാടികളും.ബഹളമയമായ ലോങ്ങ്‌ ഇന്റെർവലുകൾ..പാതിമയക്കത്തിലെ ആഫ്റ്റർ നൂൺ ക്ലാസുകൾ. ടെൻഷനടിപ്പിച്ച ടെസ്റ്റ്‌ പേപ്പറുകൾ..ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ..കള്ള ഒപ്പിട്ട ഉത്തരക്കടലാസുകളും പ്രോഗ്രസ്സ് റിപ്പോർട്ടും..ഉത്സവപ്രതീതിയോടെ യൂത്ത് ഫെസ്റ്റിവൽ.. ആനിവേഴ്‌സറി .


നമ്മുടെ സ്‌കൂൾ ജീവിതത്തെ കളർഫുൾ ആക്കിയത് ആഴത്തിലുള്ള സൗഹൃദങ്ങൾ തന്നെയാണ്. ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമക്ക് പോവാനും, ഓണപ്പരീക്ഷക്കും ക്രിസ്മസ്പരീക്ഷക്കും ഒരുമിച്ചു തോൽക്കാനും, ടീച്ചർ ചോദ്യം ചോദിക്കുമ്പോ അടുത്തിരുന്ന് ഉത്തരം പറഞ്ഞുതരാനും ക്ലാസിനു പുറത്താക്കുമ്പോൾ കൂടെ കൂടാനും, പരീക്ഷക്ക്‌ കോപ്പിയടിക്കുമ്പോൾ തുണ്ട് കൈമാറാനും, ആദ്യമായി പ്രേമം തോന്നിയ പെണ്ണിനെ വളക്കാൻ സപ്പോർട്ട് ചെയ്യാനും, ലൗ ലെറ്റർ എഴുതുമ്പോൾ ഡയലോഗ് പറഞ്ഞുതരാനും. നമുക്കുവേണ്ടി വേറെ ക്ലാസിൽ പോയി തല്ലുണ്ടാക്കാനും, എന്തിനും ഏതിനും കൂടെനിൽക്കുന്ന ഒരുപിടി നല്ല സുഹൃത്തുക്കൾ.


ഒരു ജൂൺമാസം മാതാപിതാക്കളുടെ കൈ പിടിച്ച് ആ പടികൾ കയറിയതുമുതൽ മറ്റൊരു വേനലിന്റെ തുടക്കത്തിൽ അതേ പടികൾ ഇറങ്ങിയതു വരെയുള്ള എത്രയോ സുന്ദര മുഹൂർത്തങ്ങൾ! ആ സുന്ദര ഓർമ്മകൾ ഇടക്കിടെ അയവിറക്കാത്തവരായി ആരുണ്ട്? 


സൗഹൃദങ്ങളും പ്രണയങ്ങളും മൊട്ടിട്ട പഴയ ക്ലാസ് മുറികളും സ്‌കൂൾ മുറ്റവും ഒന്നുകൂടി കാണാൻ, പഴയ കൂട്ടുകാരെ ഒരിക്കൽ കൂടി കാണാൻ, പണ്ട് പറഞ്ഞു ചിരിച്ച തമാശകൾ ഒരിക്കൽ കൂടി ഓർത്തെടുത്തു ചിരിക്കാൻ, പാതി വഴിയിൽ മുറിഞ്ഞു പോയ ബന്ധങ്ങൾ വിളക്കി ചേർക്കാൻ കൊതിക്കാത്തവരായി ആരുണ്ട്?


അറിവ് മഹാശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിൽ ആണ് നാമിപ്പോൾ ജീവിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വ്യവസായ വാണിജ്യ യുഗങ്ങളിലൂടെ സഞ്ചരിച്ച് വിവര സാങ്കേതിക യുഗവും പിന്നിട്ട് വൈജ്ഞാനിക യുഗത്തിൽ എത്തിയിരിക്കുകയാണ്. അറിവ് കൊണ്ടുള്ള എറ്റവും വലിയ പ്രയോജനം അത് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുക തന്നെയാണ്.അറിവ് ഉപയോഗിക്കുകയും പങ്കു വക്കുകയും ചെയ്യുന്നില്ലെങ്കിൽ ആ അറിവ് കൊണ്ട് ഒരു പ്രയോജനവും ഇല്ല.


നമുക്ക് രണ്ട് തരം കണ്ണുകൾ ഉണ്ട്.ബാഹ്യവും ആന്തരികവും ആയ കണ്ണുകൾ. അകക്കണ്ണിനെ തുറക്കാനുള്ള ആയുധമാണ് അറിവ്. അറിവും ഫലമുള്ള വൃക്ഷവും തമ്മിൽ ഒരു ബന്ധമുണ്ട്. ഫലമുള്ള വൃക്ഷം ഫലങ്ങളുടെ ആധിക്യത്താൽ അതിന്റെ ചില്ലകൾ ഭൂമിയിലേക്ക് താഴത്തുന്നത് പോലെ ആകണം അറിവുള്ളവനും. അറിവ് എന്നത് തനിക്ക് അറിയാത്ത നിരവധി കാര്യങ്ങൾ ഉണ്ടെന്നുള്ള സ്വയം ബോധ്യം കൂടിയാണ്.


അറിവ്‌ മനുഷ്യന്റെ സഞ്ചാര വഴിയിൽ അന്ധകാരത്തിൽ നിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കു പോലെയാണ്. അത് കൃത്യമായ ദിശ നൽകി അവനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നു.നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം.



ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം. .അതു സംഭവിക്കണമെങ്കിൽ കാലത്തിനുമപ്പുറത്തേക്ക്‌ സഞ്ചരിക്കാനുള്ള ശേഷിയും ശിഷ്യരുടെ മികവിന്റെ പരകോടി കണ്ടെത്താനുള്ള വൈദഗ്‌ധ്യവും ഗുരുവിനുണ്ടാകണം.


പഠനം അവസാനിക്കുമ്പോഴാണ്‌ പരിശീലകൻ ആകുന്നതെന്നും , പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ പഠനം അവസാനിപ്പിക്കണമെന്നും കരുതുന്നവർ കാലഹരണപ്പെട്ടവരും കാര്യശേഷി ഇല്ലാത്തവരുമാകും.
 


ഒരു പഠനവും ഒരിക്കലും അവസാനിക്കുന്നില്ല. കാരണം ഒരറിവും ഒരിക്കലും പൂർണ്ണമല്ല. എല്ലാ കണ്ടു പിടുത്തങ്ങൾക്കും സിദ്ധാന്തങ്ങൾക്കും എന്നും തുടർച്ചകളും മാറ്റങ്ങളും ഉണ്ടാകും.
തുടങ്ങിയ തൊഴിലിന്‌ ശേഷവും തുടരുന്ന പഠനമാണ്‌ പ്രവർത്തികൾക്ക്‌ പൂർണ്ണതയും പുതുമയും നൽകുന്നത്‌. തൊഴിൽ സമ്പാദിക്കാനുള്ള മാർഗം അല്ല , മറിച്ച്‌ തൊഴിലിനെ പ്രസക്തവും പ്രയോജനപ്രദവും ആക്കാനുള്ള മാർഗം ആവണം പഠനം.

________

തുടക്കം ഉത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകം എത്ര സുന്ദരം..
പോരു പോരു ആകാശതീരമേരി പറപറന്നിടാൻ കൂട്ടരേ..
ചേരു ചേരു പാഠങ്ങളായി പകർന്ന് ചിറക് വീശിടാം ഒന്ന് പോൽ..

(സ്കൂൾ പ്രവേശനോത്സവഗാനം )

ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര,
കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി,
നന്നാ‍യാല്‍ ഒന്നായി..!''

(കവിത -കുഞ്ഞുണ്ണി മാഷ്)


പുതിയ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിലേക്ക്‌ കാലെടുത്ത്‌ വക്കുന്ന എല്ലാ കുരുന്നു കൂട്ടുകാർക്കും നിറമുള്ള ആശംസകൾ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

കാലില്‍ തണുപ്പ്, ഉറക്കച്ചടവില്‍ കണ്ണുതുറന്നപ്പോള്‍ കിടക്കയില്‍ എട്ടടി നീളമുള്ള രാജവെമ്ബാല; ശാന്തനായി വീഡിയോ പക‍ര്‍ത്തി

ഉത്തരാഖണ്ഡിലെ ഒരു വീട്ടില്‍ നടന്നതെന്ന് കരുതുന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്ന സംഭവവും അതിനോട് യുവാവിന്റെ പ്രതികരണവും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ ബെഡിലേക്ക് ഒരു വലിയ രാജവെമ്ബാല ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളില്‍. ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്ന് തന്റെ കാലിനടിയില്‍കൂടി ഇഴഞ്ഞുനീങ്ങുമ്ബോഴും ഭയപ്പാടില്ലാതെ ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് വീഡിയോയില്‍ ഏറെ വ്യത്യസ്തമായ കാര്യം. അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്ബിനെ തൊട്ടടുത്ത് കണ്ടിട്ടും ബെഡില്‍ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഇതില്‍ സോഷ്യല്‍ മീഡിയ വലിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു വലിയ രാജവെമ്ബാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്ബോള്‍, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍. ഭയന്ന് മാറിപ്പോകുന്നതിന് പകരം, പാമ്ബിന്റെ ചലനം കൗതുകത്തോടെ നോക്കുകയാണ് അയാള്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങിയ രാജവെമ്ബാല യുവാവന്റെ തലയ്ക്കരികിലെത്തി, പാമ്ബുമായി മ...

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക്രച്ചസിനെക്കുറിച്ചും പറയേണ്ടതുണ്ട്. ടൈറ്റാനിക് കപ്പൽ ദ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

മോട്ടിവേഷൻ ചിന്തകൾ

വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ്‌ സംസാരം.. നല്ല വാക്കുകള്‍ കൊണ്ട്‌ സൂക്ഷ്‌മതയുള്ള ജീവിതം പണിയാം.തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്കു മതിയാകും മറ്റൊരാളുടെ മനസ്സില്‍ നമ്മളെന്നും പൂത്തുനില്‍ക്കാൻ. സ്നേഹത്തോടെയാണെങ്കില്‍ വിമര്‍ശനങ്ങള്‍ പോലും സന്തോഷത്തോടെ കേട്ടിരിക്കും.നമ്മുക്ക് ഒരേ വെള്ളത്തിൽ പലതവണ ചവിട്ടാൻ കഴിയില്ല, കാരണം കടന്നുപോയ കാലത്തിന്റെ ഒഴുക്ക് ഇനി ഒരിക്കലും നമ്മളെ ഒരിക്കൽ കൂടി കടന്നുപോകില്ല.അതിനാൽ, നമ്മുടെ ജീവിതത്തിലെ ഒരു നിമിഷം പോലും മുന്നിൽ വരുന്ന അവസരങ്ങൾ പാഴാക്കരുത്. ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു . സ്നേഹത്തിൽ കഴിയുന്നവരാണ്‌ രണ്ടാളും. എന്നിട്ടും ചെറിയൊരു കാര്യത്തിന്‌ വഴക്കിട്ടു. വാക്കുകളൊരുപാട്‌ അധികമായി. പുലരും വരെ പിണങ്ങിക്കിടന്നു. വിങ്ങിയ മുഖത്തോടെയാണേലും അവൾ രാവിലെ ഭക്ഷണമൊരുക്കി. രണ്ടാളും പിണക്കം വിടുന്നില്ല‌‌. ഭക്ഷണം കഴിക്കാൻ മോളാണ്‌ വന്നുവിളിച്ചത്‌. അദ്ദേഹം‌ കൈ കഴുകാൻ അടുക്കളയിലെത്തിയപ്പോൾ, നിറയെ പാത്രങ്ങൾ കഴുകാതെ കിടക്കുന്നു. ചായപ്പാത്രവും കറിക്കലവുമെല്ലാം പരന്നു കിടക്കുകയാണ്‌. ഒട്ടും സുഖമില്ലാത്ത കാഴ്ചയാണത്‌. ‌എന്നാലും സാരമില...

മോട്ടിവേഷൻ ചിന്തകൾ:നമുക്ക് വേണ്ടി തന്നെ നമുക്ക് ഒന്ന് കൈയ്യടിക്കാം

നിങ്ങള്‍ ജീവിതത്തിൽ ശരിക്കും ഹാപ്പി ആണോ? ജീവിക്കാന്‍ ഇപ്പോഴും ഒരു ത്രില്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? അതോ രാവിലെ എന്തിനോ ആയി എഴുന്നേല്‍ക്കുന്നു. ക്ലോക്കിലെ സൂചിക്കൊപ്പം ഓടി ഓടി പണികള്‍ ചെയ്യുന്നു. രാത്രി ആകുന്നു.ഉറങ്ങുന്നു. ഇങ്ങനെ വിരസമായി, മടുപ്പു നിറഞ്ഞു ആര്‍ക്കോ വേണ്ടി ജീവിക്കുന്നത് പോലെ ആണോ ജീവിതം? ഞാന്‍ കഷ്ടപ്പെടുന്നതു കാണേണ്ടവര്‍ കാണണം. അംഗീകരിക്കപ്പെടണം. പ്രശംസിക്കപ്പടണം എന്നുള്ളത് മനുഷ്യ സഹജമായ ഒരു ത്വര ആണ്. അത് പലപ്പോഴും കിട്ടാതെ വരുമ്പോള്‍, ഒരു നല്ല വാക്ക് എവിടെ നിന്നും കേള്‍ക്കാതെ വരുമ്പോള്‍ പലപ്പോഴും വിഷമം തോന്നി തുടങ്ങും അല്ലേ ? ചെയ്യുന്നതിലെല്ലാം പിന്നെ യാന്ത്രികത വരും. ഇതോടൊപ്പം കുറവുകളും പോരായ്മകളും കൊട്ടി ഘോഷിക്കപ്പെടുമ്പോള്‍, ചെയ്യുന്നത് ഒന്നിനും വില ഇല്ലെന്ന് തോന്നുമ്പോള്‍, ചെയ്യാത്തതിനും പറ്റാത്തതിനും മാത്രം കമന്റുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങളുടെ നന്മയും, വ്യക്തിത്വവും, അധ്വാനവും കണക്കാക്കപ്പെടാതെ പോകുമ്പോള്‍ തളര്‍ച്ച തോന്നാം.പണ്ടുണ്ടായിരുന്ന കോണ്‍ഫിഡന്‍സ് കൂടി കുറയാം.  വീണ്ടും വീണ്ടും എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഓട്ടം പൂര്‍വ്വാധികം ശക്തിയോ...

പങ്കാളിയെ വേദനിപ്പിക്കുമ്പോൾ അവർക്കും ഒരു മനസ്സുണ്ട് എന്ന് ഓർമിക്കേണ്ടതുണ്ട്

നിങ്ങൾക്ക് എന്താണ് ഇത്ര കോപം? പതിവുപോലെ കലഹത്തിന് ശേഷം ഭർത്താവ് ക്ഷമ പറയാൻ വന്നപ്പോൾ ഭാര്യ ചോദിച്ചു. എനിക്ക് അറിയില്ല കൊച്ചു കൊച്ചു കാര്യങ്ങൾക്ക് എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നു. ഇനി നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ ഒരു ആണിയെടുത്തു ഈ മരത്തിൽ അടിക്കുക. ദേഷ്യം മാറുമ്പോൾ ആണി പിഴുതെടുക്കുക. ഭർത്താവ് പിന്നീട് എല്ലാദിവസവും അപ്രകാരം ചെയ്തു. ഒരു വർഷത്തിന് ശേഷം അവൾ അയാളെ ആ മരത്തിന്റെ സമീപത്തേക്ക് കൊണ്ടു പോയി. ഈ മരത്തിൽ എന്തെങ്കിലും കാണുന്നുണ്ടോ? അവൾ ചോദിച്ചു. അയാൾ മരത്തെ സൂക്ഷിച്ചു നോക്കി. മരത്തിൽ നിറയെ പോതുകൾ. ചിലതിനു വളരെ വലുപ്പം കൂടുതൽ. അത് പലതും ദ്രവിച്ചു അതിന്റെ കാതൽ കാണാവുന്ന രൂപത്തിൽ. അയാൾക്ക് ഒന്നും മനസ്സിലായില്ല. അവൾ പറഞ്ഞു ഇതുപോലെ ആണ് നിങ്ങൾ എന്നെ വഴക്ക് പറയുമ്പോൾ സംഭവിക്കുന്നത്. ഓരോ തവണയും വഴക്ക് പറയുമ്പോൾ അതെന്റെ ശരീരത്തെ മുറിവേൽപ്പിക്കുന്നു. പലപ്പോഴും ആ മുറിവുകൾ പഴുത്തു വൃണമാകുന്നു. നിങ്ങൾ അതു മറന്നു പോകുമെങ്കിലും അതെന്റെ മനസ്സിൽ ഉണങ്ങാതെ കിടക്കുന്നു. അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഇനി കാര്യമറിയാതെ ഇനി താൻ അവളോട്‌ കോപിക്കില്ലെന്ന് അയാൾ തീരുമാനമെടുത്തു. ഇന്ന് പല പങ്കാളി...

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  1👉വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 2👉മുട്ടയാണ് രണ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല. നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്. “ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവി...