ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം





സ്‌കൂളുകൾ ഇന്ന് തുറക്കുകയാണ്.ഒരു മഴക്കാലത്തിന്റെ മനോഹാരിതയും, മാധുര്യവുമുണ്ട് എല്ലാവരുടെയും സ്‌കൂൾ ഓർമ്മകൾക്ക്.
ദേശീയ ഗാനത്തിന്റെ അവസാനത്തെ 'ജയഹേ' കഴിയുമ്പോൾ ഇപ്പോഴും ഉള്ളിലൊരു കൂട്ടമണി മുഴങ്ങാറുണ്ട്.
ഓർമ്മകളിൽ മുങ്ങിത്തപ്പിയാൽ ഒരുപാട് മുത്തുകൾ കോരി എടുക്കാനുണ്ടാകും നാം ഓരോരുത്തർക്കും .


ജൂണിലെയും ഡിസംബറിലെയുമൊക്കെ തണുപ്പിനോടു മല്ലിട്ട്, പുലർച്ചെയുള്ള കുളിയിൽ തുടങ്ങുന്നു ഓരോ സ്കൂൾ ദിനവും..
വൈകിക്കയറിയ ക്ലാസ്സുകളിൽ 'ബസ്സ് കിട്ടിയില്ല ടീച്ചറേ' എന്നുള്ള സ്ഥിരം പല്ലവി..തലേന്നു മറന്ന ഹോം വർക്കുകൾ പകർത്താനുള്ള തിടുക്കം.. പഠിപ്പിക്കുന്ന സമയത്ത് ടീച്ചറുടെ കണ്ണുവെട്ടിച്ച് എഴുതുന്ന അസ്സൈൻമെന്റുകൾ..ക്ലാസ്സിൽ വെച്ചും പരീക്ഷത്തലേന്നും മാത്രം തുറക്കാറുള്ള പാഠപുസ്തകങ്ങൾ..ഫ്രീ പീരീഡുകളിലെ കുസൃതികളും കൊച്ചു കൊച്ചു വഴക്കുകളും.


പ്രേമിക്കുന്ന പെണ്ണിന്റെ പേരെഴുതിയ ക്ലാസ്സ്‌റൂം ചുവരുകളും..പ്രൈമറി ക്ലാസ്സ്‌ മുതലേ പേടിസ്വപ്നമായ കണക്കു പിരീഡ്..എത്ര നന്നായി പഠിച്ചാലും ടീച്ചർ ചോദിക്കുമ്പോൾ മറന്നുപോകുന്ന പാഠങ്ങൾ..തിരക്കിട്ടെഴുതിയ ഇമ്പോസിഷനുകൾ..തനിയെ തയ്യാറാക്കിയ ലീവ് ലെറ്ററുകൾ.. വലതു കൈ വെള്ളയിൽ മുത്തമിടുന്ന ചൂരൽത്തുമ്പുകൾ..അധ്യാപകരുടെ ഉപദേശങ്ങൾ...



കയ്യിട്ടുവാരിയും പങ്കുവെച്ചും കാലിയാക്കിയ ചോറ്റുപാത്രങ്ങൾ..അയലത്തെ ക്ലാസ്സിനു മുമ്പിലൂടെയുള്ള കറക്കം..ടീച്ചർ വരുന്നതുവരെയുള്ള, ബാക്ക് ബെഞ്ചിലെ ഡസ്കിലെ കൊട്ടിപ്പാട്ടും കലാപരിപാടികളും.ബഹളമയമായ ലോങ്ങ്‌ ഇന്റെർവലുകൾ..പാതിമയക്കത്തിലെ ആഫ്റ്റർ നൂൺ ക്ലാസുകൾ. ടെൻഷനടിപ്പിച്ച ടെസ്റ്റ്‌ പേപ്പറുകൾ..ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ..കള്ള ഒപ്പിട്ട ഉത്തരക്കടലാസുകളും പ്രോഗ്രസ്സ് റിപ്പോർട്ടും..ഉത്സവപ്രതീതിയോടെ യൂത്ത് ഫെസ്റ്റിവൽ.. ആനിവേഴ്‌സറി .


നമ്മുടെ സ്‌കൂൾ ജീവിതത്തെ കളർഫുൾ ആക്കിയത് ആഴത്തിലുള്ള സൗഹൃദങ്ങൾ തന്നെയാണ്. ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമക്ക് പോവാനും, ഓണപ്പരീക്ഷക്കും ക്രിസ്മസ്പരീക്ഷക്കും ഒരുമിച്ചു തോൽക്കാനും, ടീച്ചർ ചോദ്യം ചോദിക്കുമ്പോ അടുത്തിരുന്ന് ഉത്തരം പറഞ്ഞുതരാനും ക്ലാസിനു പുറത്താക്കുമ്പോൾ കൂടെ കൂടാനും, പരീക്ഷക്ക്‌ കോപ്പിയടിക്കുമ്പോൾ തുണ്ട് കൈമാറാനും, ആദ്യമായി പ്രേമം തോന്നിയ പെണ്ണിനെ വളക്കാൻ സപ്പോർട്ട് ചെയ്യാനും, ലൗ ലെറ്റർ എഴുതുമ്പോൾ ഡയലോഗ് പറഞ്ഞുതരാനും. നമുക്കുവേണ്ടി വേറെ ക്ലാസിൽ പോയി തല്ലുണ്ടാക്കാനും, എന്തിനും ഏതിനും കൂടെനിൽക്കുന്ന ഒരുപിടി നല്ല സുഹൃത്തുക്കൾ.


ഒരു ജൂൺമാസം മാതാപിതാക്കളുടെ കൈ പിടിച്ച് ആ പടികൾ കയറിയതുമുതൽ മറ്റൊരു വേനലിന്റെ തുടക്കത്തിൽ അതേ പടികൾ ഇറങ്ങിയതു വരെയുള്ള എത്രയോ സുന്ദര മുഹൂർത്തങ്ങൾ! ആ സുന്ദര ഓർമ്മകൾ ഇടക്കിടെ അയവിറക്കാത്തവരായി ആരുണ്ട്? 


സൗഹൃദങ്ങളും പ്രണയങ്ങളും മൊട്ടിട്ട പഴയ ക്ലാസ് മുറികളും സ്‌കൂൾ മുറ്റവും ഒന്നുകൂടി കാണാൻ, പഴയ കൂട്ടുകാരെ ഒരിക്കൽ കൂടി കാണാൻ, പണ്ട് പറഞ്ഞു ചിരിച്ച തമാശകൾ ഒരിക്കൽ കൂടി ഓർത്തെടുത്തു ചിരിക്കാൻ, പാതി വഴിയിൽ മുറിഞ്ഞു പോയ ബന്ധങ്ങൾ വിളക്കി ചേർക്കാൻ കൊതിക്കാത്തവരായി ആരുണ്ട്?


അറിവ് മഹാശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിൽ ആണ് നാമിപ്പോൾ ജീവിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വ്യവസായ വാണിജ്യ യുഗങ്ങളിലൂടെ സഞ്ചരിച്ച് വിവര സാങ്കേതിക യുഗവും പിന്നിട്ട് വൈജ്ഞാനിക യുഗത്തിൽ എത്തിയിരിക്കുകയാണ്. അറിവ് കൊണ്ടുള്ള എറ്റവും വലിയ പ്രയോജനം അത് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുക തന്നെയാണ്.അറിവ് ഉപയോഗിക്കുകയും പങ്കു വക്കുകയും ചെയ്യുന്നില്ലെങ്കിൽ ആ അറിവ് കൊണ്ട് ഒരു പ്രയോജനവും ഇല്ല.


നമുക്ക് രണ്ട് തരം കണ്ണുകൾ ഉണ്ട്.ബാഹ്യവും ആന്തരികവും ആയ കണ്ണുകൾ. അകക്കണ്ണിനെ തുറക്കാനുള്ള ആയുധമാണ് അറിവ്. അറിവും ഫലമുള്ള വൃക്ഷവും തമ്മിൽ ഒരു ബന്ധമുണ്ട്. ഫലമുള്ള വൃക്ഷം ഫലങ്ങളുടെ ആധിക്യത്താൽ അതിന്റെ ചില്ലകൾ ഭൂമിയിലേക്ക് താഴത്തുന്നത് പോലെ ആകണം അറിവുള്ളവനും. അറിവ് എന്നത് തനിക്ക് അറിയാത്ത നിരവധി കാര്യങ്ങൾ ഉണ്ടെന്നുള്ള സ്വയം ബോധ്യം കൂടിയാണ്.


അറിവ്‌ മനുഷ്യന്റെ സഞ്ചാര വഴിയിൽ അന്ധകാരത്തിൽ നിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കു പോലെയാണ്. അത് കൃത്യമായ ദിശ നൽകി അവനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നു.നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം.



ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം. .അതു സംഭവിക്കണമെങ്കിൽ കാലത്തിനുമപ്പുറത്തേക്ക്‌ സഞ്ചരിക്കാനുള്ള ശേഷിയും ശിഷ്യരുടെ മികവിന്റെ പരകോടി കണ്ടെത്താനുള്ള വൈദഗ്‌ധ്യവും ഗുരുവിനുണ്ടാകണം.


പഠനം അവസാനിക്കുമ്പോഴാണ്‌ പരിശീലകൻ ആകുന്നതെന്നും , പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ പഠനം അവസാനിപ്പിക്കണമെന്നും കരുതുന്നവർ കാലഹരണപ്പെട്ടവരും കാര്യശേഷി ഇല്ലാത്തവരുമാകും.
 


ഒരു പഠനവും ഒരിക്കലും അവസാനിക്കുന്നില്ല. കാരണം ഒരറിവും ഒരിക്കലും പൂർണ്ണമല്ല. എല്ലാ കണ്ടു പിടുത്തങ്ങൾക്കും സിദ്ധാന്തങ്ങൾക്കും എന്നും തുടർച്ചകളും മാറ്റങ്ങളും ഉണ്ടാകും.
തുടങ്ങിയ തൊഴിലിന്‌ ശേഷവും തുടരുന്ന പഠനമാണ്‌ പ്രവർത്തികൾക്ക്‌ പൂർണ്ണതയും പുതുമയും നൽകുന്നത്‌. തൊഴിൽ സമ്പാദിക്കാനുള്ള മാർഗം അല്ല , മറിച്ച്‌ തൊഴിലിനെ പ്രസക്തവും പ്രയോജനപ്രദവും ആക്കാനുള്ള മാർഗം ആവണം പഠനം.

________

തുടക്കം ഉത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകം എത്ര സുന്ദരം..
പോരു പോരു ആകാശതീരമേരി പറപറന്നിടാൻ കൂട്ടരേ..
ചേരു ചേരു പാഠങ്ങളായി പകർന്ന് ചിറക് വീശിടാം ഒന്ന് പോൽ..

(സ്കൂൾ പ്രവേശനോത്സവഗാനം )

ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര,
കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി,
നന്നാ‍യാല്‍ ഒന്നായി..!''

(കവിത -കുഞ്ഞുണ്ണി മാഷ്)


പുതിയ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിലേക്ക്‌ കാലെടുത്ത്‌ വക്കുന്ന എല്ലാ കുരുന്നു കൂട്ടുകാർക്കും നിറമുള്ള ആശംസകൾ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ.... ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചിലര്‍ യാത്രയ്ക്കിടെയുണ്ടാകുന്ന ശാരീരീകാസ്വാസ്ഥ്യം കാരണം ഇത്തരം യാത്രകളില്‍ നിന്ന് വിട്ട് നില്‍ക്കും.പലപ്പോഴും യാത്രയുടെ രസം കളയാന്‍ ഛര്‍ദ്ദിയും തലവേദനയുമാണ് വില്ലനായി വരാറുള്ളത്. ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മുടക്കേണ്ട. ഇവയൊന്ന് ചെയ്ത് നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  വെറും വയറ്റില്‍ യാത്ര ചെയ്യാതിരിക്കുക. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക ബസ്സിലോ ട്രാവലറിലോ യാത്ര ചെയ്യുകയാണെങ്കില്‍ കഴിവതും പുറകിലേക്കുള്ള സീറ്റിലിരിക്കുന്നത് ഒഴിവാക്കുക. വിന്‍ഡോ സീറ്റിലിരിക്കുകയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെ പ്രത്യേകിച്ച്‌ ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് ശര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാക്കും. ബുക്കിലോ മൊബൈലിലോ ശ്രദ്ധ കൊടുക്കാ...

കൊളസ്ട്രോൾ നിയന്ത്രിക്കാനായി കഴിക്കേണ്ട പഴങ്ങൾ

കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ  പഴങ്ങള്‍... മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് പല ശാരീരിക പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.... അവക്കാഡോ... ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.  പപ്പായ... പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.  ആപ്പിൾ... നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിള്‍. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങ...

സിടി സ്കാൻ റേഡിയേഷൻ: കാൻസര്‍ അപകടസാധ്യതയെന്ന് പുതിയ പഠനം, ആഗോള ആരോഗ്യ രംഗത്ത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു

സി ടി സ്കാൻ എന്ന കമ്ബ്യൂട്ടഡ് ടോമോഗ്രഫി പരിശോധന ഇന്ന് ആശുപത്രികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗനിർണയ സംവിധാനങ്ങളിലൊന്നാണ്. അതിന്റെ സഹായത്തോടെ വിവിധ രോഗാവസ്ഥകള്‍ കണ്ടെത്താനാവുന്നതുകൊണ്ടാണ് ഇതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാധാന്യമുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സിടി സ്കാൻ റേഡിയേഷനിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച്‌ കാൻസർ, വളരാൻ സാധ്യതയുണ്ടെന്നതാണ്. ജാമ ഇന്റേണല്‍ മെഡിസിൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2023ല്‍ അമേരിക്കയില്‍ നടന്ന 93 ദശലക്ഷം സിടി സ്കാനുകള്‍ ഭാവിയില്‍ ഏകദേശം 103,000 പുതിയ കാൻസർ കേസുകള്‍ക്ക് കാരണമാകുമെന്ന ശാസ്ത്രീയ ആശങ്കയുണ്ടാക്കി. സിടി സ്കാൻ റേഡിയേഷൻ കാൻസറിന് കാരണമാകുന്ന വലിയ ഘടകമാണെന്നും, ഓരോ വർഷവും കാൻസർ രോഗ സ്ഥിരീകരണങ്ങളില്‍ ഏതാണ്ട് 20 ശതമാനത്തോളം അതിന്റെ ഫലമായി ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഡോ. റെബേക്ക സ്മിത്ത് ബിൻഡ്മാനാണ് പഠനസംഘത്തെ നയിച്ചത്. സിടി സ്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യരംഗത്തെ ഉലയ്ക്കാം. രോഗ നിർണയത്തിനായി സാധാരണമായി ഉപയോഗിച...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു

കോഴിക്കോട്: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാല്‍ ഒന്നുകില്‍ തീ കത്തിക്കാൻ ഉപയോഗിക്കും, അല്ലെങ്കില്‍ ആരെങ്കിലും വന്നാല്‍ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാല്‍, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോള്‍ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളില്‍ ഇരുമ്ബും തുരുമ്ബുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കില്‍ ഇപ്പോള്‍ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും. മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം ! ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാ...

വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.... 🚫👉 കോൺട്രാക്ടറുമായുള്ള എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്നതായിരിക്കും നല്ലത്. പണി പൂർത്തീകരിക്കേണ്ട സമയം ഒരു പ്രധാന ഘടകമായതിനാൽ എന്ന് പണി തുടങ്ങുമെന്നും എന്ന് അവസാനിപ്പിക്കുമെന്നുള്ള വിവരണം ഉണ്ടായിരിക്കണം. കൃത്യം സമയത്ത് പണി അവസാനിപ്പിച്ചില്ലെങ്കിൽ കോൺട്രാക്ടർ നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വ്യവസ്ഥയും ഉണ്ടായിരിക്കണം. കരാറിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്ക് വഴി മാത്രം നൽകുക. 🚫👉 വീട്ടുടമയുടെയും കോൺട്രാക്ടറുടെയും പേര് വിവരങ്ങൾ വ്യക്തമായി എഴുതി ചേർത്തിരിക്കണം. ( ആധാർ കാർഡിലെപോലെ ) 🚫👉 വീട് പണിതുയർത്തുവാൻ പോകുന്ന സ്ഥലത്തിന്റെ വിവരങ്ങൾ, വീടിന്റെ വിസ്തീർണ്ണം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഭാവിയിൽ വിസ്തീർണത്തേക്കാൾ കൂടുതൽ അളവിൽ പണിയണമെന്നുണ്ടെ ങ്കിൽ, വേറൊരു എഗ്രിമെന്റ് ഉണ്ടാക്കിയെടുക്കേണ്ടതാണ്. 🚫👉 കരാറിൽ ഉൾപ്പെടുത്തേണ്ട പണികളെ കുറിച്ചും, ഉപയോഗിക്കേണ്ട സാധങ്ങളെക്കുറിച്ചും ( ബ്രാൻഡ് നെയിം ഉൾപ്പടെ ) വ്യക്തമായ വിവരണം കരാറിൽ തയ്യാറാക്കേണ്ടതുണ്ട്.. 🚫👉 വീടുപണിക്ക് വേണ്ട നിയമപരമായ അനുമതിപത്രങ്ങളും ലൈസൻസും കോൺട്ര...

മോട്ടിവേഷൻ ചിന്തകൾ :വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്

`വർദ്ധക്യത്തിലേക്ക് നടന്ന് പോകുന്നവരെ കുറിച്ച് ;അതെ നമ്മെ കുറിച്ച് തന്നെ ....` ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. `വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്, കാരണം ജീവിതത്തിൻ്റെ മുഴുവൻ അനുഭവവും നിങ്ങൾക്ക് പിന്നിലുണ്ട്.` വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ലൈഫിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാൽപത് വയസ്സിലാണ്ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ പറയുന്നത്.മൂപ്പർ ആരാണെന്നറിയോ?  മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ പത്തുതലയുള്ള ഒരു രാവണൻ സൈക്കോളജിസ്റ്റ്. ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം കൂടിയുണ്ട്.     പുലിസ്റ്റർ പുരസ്കാരം നേടിയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണദ്ദേഹം. ഇദ്ദേഹമാണ് പറയുന്നത് ജീവ...

മോട്ടിവേഷൻ ചിന്തകൾ

നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്, ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്.? മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്,സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്ള ആഡംബര വാഹനങ്ങളിലേക്ക്… ഇങ്ങനെയാണ് അവന്റെ ഭാവനാ ലോകം സൃഷ്ടിക്കപ്പെടുന്നത്... നമ്മുടെയൊക...

മോട്ടിവേഷൻ ചിന്തകൾ

സ്വയം വളര്‍ന്ന ഒരു ചെടിയെ തടസ്സപ്പെടുത്തുന്നതുപോലെയാണ് കുട്ടികളെ ഉപദേശിച്ചു നശിപ്പിക്കുക എന്നുള്ളത്. എങ്കിലും അങ്ങനെ ചെയ്താലേ മുതിര്‍ന്നവര്‍ക്കു സമാധാനമാവൂ. അതുകൊണ്ടാണ് ഏത് നിരത്തില്‍ കൂടി പോകുമ്പോഴും നാം കുട്ടിയുടെ വിരല്‍ കയറിപ്പിടിക്കുന്നത്. കാരണം, അവനിഷ്ടപ്പെട്ടയിടത്തേക്ക് പോകാന്‍ പാടില്ല. നമുക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകണം എന്നതാണ് നമ്മുടെ ഇഷ്ടം. അതുകൊണ്ട് നാട്ടില്‍ എന്തെല്ലാം കാണണം എന്ന് കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും, നാട്ടില്‍ ഒന്നും നിനക്ക് കാണാനുള്ളതല്ല എന്നാണ് അച്ഛനും അമ്മയും അമ്മാവനും ഏട്ടന്മാരുമൊക്കെ പറയുന്നത്.  അങ്ങോട്ടു തിരിയണം, ഇങ്ങോട്ട് തിരിയരുത് എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെയാണ് നാം മാര്‍ഗദര്‍ശനം എന്നു പറയുന്നത്.എന്തു കാണണം, എന്തു കാണാതിരിക്കണം എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ കണ്‍കെട്ടു വിദ്യയില്‍ നിലനിര്‍ത്തുകയാണ് വാസ്തവത്തില്‍ എപ്പോഴും മുതിര്‍ന്നവര്‍ ചെയ്യുന്നത്. ഇന്ന് ആ കെട്ടുകള്‍ അഴിയുകയാണ്.. സ്വന്തം ചിന്തകളുടെ അതിർത്തിക്കുള്ളിൽ മറ്റുള്ളവരുടെ ലോകം തളച്ചിടുന്നവരാണ് യഥാർഥ ചൂഷകർ. സ്വന്തം വഴികളും സ്വപ്നങ്ങളും എല്ലാവരുടെയും ജന്മാവ...

സ്വന്തം കുറവുകളെ ഓർത്തു വിഷമിച്ചു കൊണ്ടിരിക്കുന്ന ആളാണോ ?

എല്ലാവരും മറ്റുള്ളവരിൽ നിന്നു പ്രശംസ ആഗ്രഹിക്കുന്നു. അതിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവരുമുണ്ട്.ലക്ഷ്യം ലൈക്കും ഷെയറും കുടുതൽ കിട്ടുക സന്തോഷിക്കുക. ചിലർ മറ്റുള്ളവരുടെ കുറവുകളോ വൈകല്യങ്ങളോ പെരുപ്പിച്ചു കാട്ടി സന്തോഷിക്കുന്നു. മറ്റൊരാളുടെ നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്നവർ അപൂർവമായേ കാണുകയുള്ളു. സൗഹൃദ സംഭാഷണങ്ങളിലും ചർച്ചകളിലും മറ്റുള്ളവരെ വിമർശിക്കാനാണ് മിക്കവർക്കും താല്പര്യം. മറ്റുള്ളവരുടെ കുറവുകൾ എടുത്തു കാണിക്കുന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വരുമുണ്ട്.  കുറവുകൾ തേടി നടക്കാതെ അവരിലെ നന്മ കണ്ടെത്തി, അഭിനന്ദിച്ചിരുന്നെങ്കിൽ ആത്മവിശ്വാസത്തോടെ ഏവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയുമായിന്നു . ഈ സന്ദർഭത്തിനു യോജിച്ച ഒരു കഥ സൂചിപ്പിക്കാം. പണ്ടൊരു രാജാവ് തന്റെ ഛായ ചിത്രം കൊട്ടാരത്തിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. തൻറെ കാല ശേഷം തന്റെ കാലിനും കണ്ണിനുമുള്ള വൈകല്യം ചിത്രകാരന്മാർ വരയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹത്തിനു തോന്നി. രാജാവ് വലിയ തോതിൽ വിളംബരം നടത്തിയിട്ടും പടം വരയ്ക്കാൻ ആരും മുന്നോട്ടു വന്നില്ല. കാരണം മറ്റൊന്നുമല്ല സത്യസന്ധമായി വരച്ചാൽ രാജാവിൻറെ വൈ...