വായുവില്‍ വച്ച് ഭാര്യഭര്‍ത്താക്കന്മാര്‍ ഡിന്നർ കഴിക്കുന്ന വീഡിയോക്ക് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമര്‍ശനം
കാഴ്ചക്കാരനെ ഏത് വിധേനയും ഞെട്ടിക്കാനാണ് ഇപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രമം. അതിനായി ഏത് അറ്റം വരെ പോകാനും സമൂഹ മാധ്യമ ഉപയോക്താക്കള്‍ തയ്യാറാകുന്നു.
കഴിഞ്ഞ ദിവസം ഇത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ രൂക്ഷവിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. വായുവില്‍ വച്ച് ഭാര്യഭര്‍ത്താക്കന്മാര്‍ ഡിന്നർ കഴിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമര്‍ശനം നേരിട്ടത്. മാറ്റ് പിന്നര്‍ എന്ന എക്സ് ഹാന്‍റലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് മാറ്റ് പിന്നർ ഇങ്ങനെ കുറിച്ചു,' ഇതു കാണുമ്ബോള്‍ ആദ്യം മനസ്സില്‍ വരുന്ന വാക്ക് ഏതാണ്?' എന്നായിരുന്നു.
എന്നാല് സാമൂഹികമാധ്യങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഇ വീഡിയോ അതുക്കും മേലെയാണ്. യുവദമ്ബതിമാരുടെ 'പുതിയ ഉയരങ്ങളിലെ' റൊമാന്റിക് ഡിന്നറാണ് വീഡിയോയില്‍, അക്ഷരാർഥത്തില്‍ ഞെട്ടിക്കുന്നത്! ഒരു കേബിള്‍ റോപ്പില്‍ ഘടിപ്പിച്ച മേശക്കിരുവശത്തും ഇരിക്കുന്ന യുവദമ്ബതിമാരെ മലയുടെ മുകളില്‍നിന്ന് പതിയെ തള്ളിവിടുന്നതാണ് വീഡിയോയിലുള്ളത്. ആടിയുലഞ്ഞ് നീങ്ങുന്ന ദമ്ബതിമാരെ കാണുമ്ബോള്‍ ഒരു നിമിഷത്തേക്ക് അറിയാതെ കാണുന്നവരുടെ ഉള്ളിലൊരു ആശങ്ക ഉണ്ടാകും.
വെള്ളനിറത്തിലുള്ള വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. വസ്ത്രം കാറ്റില്‍ പാറുന്നുമുണ്ട്. കറുത്ത നിറത്തിലുള്ള സ്യൂട്ടിലാണ് യുവാവ്. ഒരു ഫോട്ടോഷൂട്ടിന്ററെ ഭാഗമായാണ് ഈ കേബിള്‍സഞ്ചാരമെന്നത് ശരിവെക്കുന്ന വിധത്തിലാണ് കൂടെയുള്ളവരുടെ പെരുമാറ്റത്തില്‍നിന്ന് മനസിലാക്കാനാകുന്നത്. ദമ്ബതിമാരെ തളളിവിട്ട ഉടനെ തന്നെ ബാലൻസിനായി യുവാവ് മുകളിലെ കേബിളില്‍ പിടിക്കുന്നതും യുവതി മേശക്കിരുവശത്തും മുറുകെ പിടിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
വീഡിയോയുടെ യഥാർഥ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല . എങ്കിലും വീഡിയോയില്‍ കേള്‍ക്കുന്ന സ്ത്രീശബ്ദത്തില്‍ നിന്ന് റഷ്യൻ ഭാഷയാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണ്. ജൂലായ് ഏഴിനാണ് എക്സ് പ്ലാറ്റ്ഫോമില്‍ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനടകം 70 ലക്ഷം വ്യൂസ് നേടിക്കഴിഞ്ഞു. ഇത് കാണുമ്ബോള്‍ നിങ്ങളുടെ മനസിലേക്ക് ആദ്യം വരുന്ന വാക്കെന്താണ് എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷൻ.
നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായി വീഡിയോയ്ക്ക് താഴെയെത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, 'അവസാനത്തെ അത്താഴം' എന്നായിരുന്നു. "അവർ വീണാല്‍ കുറഞ്ഞത് ഒരു ബെല്‍റ്റോ മറ്റോ ഇടണം. വീഡിയോയില്‍ ആണെങ്കില്‍ അവര്‍ക്ക് അത്തരമൊരു സുരക്ഷ പോലുമില്ല." മറ്റൊരു കാഴ്ചക്കാരനെഴുതി. 'കാശ് ഉള്ളവർക്ക് അത് ചെലവഴിക്കാന്‍ ഓരോരോ മാര്‍ഗ്ഗങ്ങള്‍.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'അവർക്ക് ഡേറ്റിംഗിന് ഭൂമിയില്‍ മറ്റൊരു സ്ഥലവും കണ്ടെത്താൻ കഴിഞ്ഞില്ല?' എന്നായിരുന്നു ഒരു കുറിപ്പ്.