ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്ഷണികമാണ് ജീവിതമെങ്കിലും എത്ര തെളിമയോടെയാണ് പൂക്കൾ വിടർന്നു പുഞ്ചിരിക്കുന്നത്

സുഗന്ധം അന്വേഷിക്കുന്നവർ പൂവിനെ കണ്ടെത്തും.അല്ലാത്തവരുടെ കാഴ്ച ഇലയിലും മുള്ളിലും അവസാനിക്കും.നല്ല മനസ്സോടെ മറ്റുള്ളവരെ സമീപിച്ചാൽ മിക്കവരിലും വിമർശിക്കേണ്ട തിന്മകളേ ക്കാൾ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതൽ കാണുക.




മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കാണുന്നതിന് അമിതമായ ശക്തി നമ്മുടെ കണ്ണുകൾക്കുണ്ടെങ്കിൽ അവ മറ്റുള്ളവരുടെ നന്മകൾ കാണുന്നതിനു വേണ്ടി കൂടി നമുക്കു മാറ്റി ഉപയോഗിക്കാം. അതാണു നമുക്കും മറ്റുള്ളവർക്കും ഏറെ നല്ലത്. പ്രത്യേകിച്ചും നമുക്ക്.
 

ക്ഷണികമാണ് ജീവിതമെങ്കിലും എത്ര തെളിമയോടെയാണ് പൂക്കൾ വിടർന്നു പുഞ്ചിരിക്കുന്നത്. ഓരോ പ്രഭാതവും ജീവിതത്തിലെ പുതിയ അധ്യായങ്ങളാണ്. സ്നേഹത്തിൻ്റെ കരുതലിൻ്റെ നന്മയുടെ ലോകമാകട്ടെ ഓരോ പ്രഭാതങ്ങളും.
നന്മ തേടുന്നവരുടെ കണ്ണുകളിൽ കറപിടിക്കില്ല.ഏതു കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിൻ്റെ സാന്നിദ്ധ്യം അവർക്ക് ദർശിക്കാൻ കഴിയും.


മനസ്സിൽ നന്മയുള്ളവർക്ക് കാണുന്നതിലെല്ലാം നന്മ ദർശിക്കാനാകും. നന്മകൾ ഒന്നും കാണാതെ തെറ്റുകൾ മാത്രം കണ്ടെത്തി കുറ്റപ്പെടുത്തുന്ന വിമർശകരാകരുത് നമ്മൾ
അന്യന്റെ കഴിവുകൾ കണ്ടെത്തിയാൽ അംഗീകരിക്കുന്നതാണ്‌ മനുഷ്യത്വം.നമ്മുടെ കുറ്റങ്ങൾ വിളമ്പി നടക്കുന്നവരോടു പകരം വീട്ടേണ്ടത് അവരുടെ കഴിവുകൾക്ക് വിരുന്നൊരുക്കിയാകണം.


സുഗന്ധം അന്വേഷിക്കുന്നവർ പൂവിനെ കണ്ടെത്തും.അല്ലാത്തവരുടെ കാഴ്ച ഇലയിലും മുള്ളിലും അവസാനിക്കും.നല്ല മനസ്സോടെ മറ്റുള്ളവരെ സമീപിച്ചാൽ മിക്കവരിലും വിമർശിക്കേണ്ട തിന്മകളേ ക്കാൾ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതൽ കാണുക.


ഇനി ഒരു സംഭവ കഥ പറയാം ; പ്രസിദ്ധ സംഗീതജ്ഞനും 1919-20 കാലഘട്ടത്തിൽ പോളണ്ടിലെ പ്രധാനമന്ത്രിയുമായിരുന്നു ഇഗ്നാസ് പാദരെവ്സ്കി (1860-1941). ഒരിക്കലദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലെത്തി. തെരുവിലൂടെ നടന്നു പോകുമ്പോൾ ഷൂ പോളീഷ് ചെയ്യുന്ന ഒരു പയ്യൻ അദ്ദേഹത്തിന്‍റെ പിന്നാലെ കൂടി.
“ഞാൻ താങ്കളുടെ ഷൂ പോളീഷ് ചെയ്തു തരട്ടെയോ?’’പയ്യൻ പാദരെവ്സ്കിയോടു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “വേണ്ട. എന്നാൽ, നീ പോയി നിന്‍റെ മുഖം കഴുകി വൃത്തിയാക്കിയിട്ടു വരികയാണെങ്കിൽ ഞാൻ നിനക്ക് അല്പം ചില്ലറ തരാം.’’


ഇതു കേട്ടയുടനേ പയ്യൻ പോയി അടുത്തകണ്ട ഒരു പൈപ്പിൽനിന്നു വെള്ളമെടുത്തു മുഖം കഴുകി തിരിച്ചുവന്നു. അപ്പോൾ പാദരെവ്സ്കി ഒന്നുരണ്ടു ചില്ലറ നാണയങ്ങൾ അവന്‍റെ നേരെ നീട്ടി. അവൻ അത് ആദരപൂർവം വാങ്ങിയിട്ടു തിരികെ കൊടുത്തു കൊണ്ടു പറഞ്ഞു: “സർ, താങ്കൾ ഈ പണം കൊണ്ടു പോയി നല്ല ഒരു ബാർബറെ കണ്ടുപിടിച്ചു താങ്കളുടെ മുടിവെട്ടി വൃത്തിയാക്കൂ.’’
ഷൂ പോളീഷ് ചെയ്തു നടന്നിരുന്ന പയ്യന്‍റെ മുഖത്തു തീർച്ചയായും അഴുക്കു പുരണ്ടിട്ടുണ്ടായിരിക്കണം. അതു കൊണ്ടാണല്ലോ അതു കഴുകിക്കളയാൻ പാദരെവ്സ്കി ആവശ്യപ്പെട്ടത്. എന്നാൽ, അങ്ങനെ ചെയ്തപ്പോൾ അമിതമായി വളർന്നു പാറിപ്പറന്നു കിടന്നിരുന്ന തന്‍റെ തലമുടിയെക്കുറിച്ച് അദ്ദേഹം ഓർമിച്ചോ? ഇല്ല.


ബൈബിൾ വാക്യത്തിൽ പറയുന്നത്‌ പോലെ സ്വന്തം കണ്ണിൽ തടി കിടന്നപ്പോൾ അന്യന്‍റെ കണ്ണിലെ കരട് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചയാളാണ് പാദരെവ്സ്കി. ഇതിനു നാം അദ്ദേഹത്തെ പഴിചാരിയേക്കാം. എന്നാൽ നമ്മുടെ സ്ഥിതി ഇതിൽനിന്നു വിഭിന്നമാണോ?


ശരിയായ ശിക്ഷണവും പരിശീലനവും നൽകാൻ വേണ്ടി മാതാപിതാക്കൾ മക്കളുടേയും അധ്യാപകർ വിദ്യാർഥികളുടേയുമൊക്കെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും അവ തിരുത്താൻ മാർഗനിർദേശം നൽകുകയും ചെയ്യേണ്ടതാവശ്യമാണ്. എന്നാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ പോലും സ്വന്തം കണ്ണിലെ തടി എടുത്തു കളഞ്ഞിട്ടല്ലാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തുമാറ്റാൻ സാധിക്കുകയില്ല എന്നത് ആരും മറക്കേണ്ട.


പുകവലിക്കുന്ന പിതാവിനു തന്‍റെ മക്കൾ പുകവലിക്കരുതെന്ന് എങ്ങനെ നിർബന്ധം പിടിക്കാനാകും?
അല്ലെങ്കിൽ, മദ്യപനായ മനുഷ്യനു തന്‍റെ മക്കൾ മദ്യപിക്കരുതെന്ന് എങ്ങനെ നിർദേശിക്കാനാവും?
നമ്മുടെ അധികാര പരിധിയിൽ വരുന്നവരുടെ തെറ്റുകളും കുറ്റങ്ങളും തിരുത്താനുള്ള കടമ നമുക്കുണ്ട് എന്നതു ശരി തന്നെ. എന്നാൽ നാം അങ്ങനെ ചെയ്യാൻ മുതിരുമ്പോൾ അതിനുള്ള ധാർമിക ശക്തി നമുക്കുണ്ടെന്ന് ഉറപ്പുവരുത്തിയേ മതിയാകൂ. അല്ലെങ്കിൽ, കാപട്യത്തിന്‍റെ മുഖംമൂടി അണിയേണ്ട ദുഃസ്ഥിതി നമുക്കു വന്നു ചേരും. അപ്പോൾ, ഒരുപക്ഷേ നമ്മുടെ കാപട്യമാകും നാം തിരുത്താൻ ശ്രമിക്കുന്ന കുറ്റത്തേക്കാൾ ഹീനവും അപഹാസ്യവുമായിട്ടുള്ളത്.


തെറ്റുകൾ കണ്ടാൽ അതിനെതിരായി നാം ശബ്ദമുയർത്തണം. അതുപോലെ ധർമത്തിനും നീതിക്കും വേണ്ടി സുധീരം അടരാടുകയും വേണം. എന്നാൽ എന്തിനും ഏതിനും കുറ്റം പറയുകയും പഴിചാരുകയും മാത്രം ചെയ്തുകൊണ്ട് എന്തു നേടാനാണ്?
തെറ്റുകൾക്കെതിരേ നാം ശബ്ദമുയർത്തുന്നെങ്കിൽ അതു തെറ്റു തിരുത്തപ്പെടാൻ വേണ്ടിയുള്ള ആത്മാർഥമായ ആഗ്രഹത്തിൽനിന്ന് ഉടലെടുക്കുന്നതാകട്ടെ.അതുപോലെ, സത്യത്തിനും നീതിക്കുംവേണ്ടി പടവെട്ടുന്നെങ്കിൽ അതു സത്യവും നീതിയും ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാകട്ടെ. സ്വന്തം താത്പര്യങ്ങൾക്കു വേണ്ടിയാണ് സത്യവും നീതിയുമൊക്കെ നാം ഉപയോഗിക്കുന്നതെങ്കിൽ നമ്മുടെ സ്ഥിതി ഏറെ ദയനീയമെന്നേ പറയേണ്ടൂ.


പൗലൊ കൊയ്‌ലോയുടെ ഒരു കൃതിയിൽ ഇങ്ങനെ വായിക്കാം ; യുവദമ്പതികൾ പുതിയ അയൽപക്ക ജീവിതത്തിലേക്ക് മാറിത്താമസിച്ചു. പിറ്റേദിവസം പ്രഭാതത്തിൽ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണങ്ങാനിടുന്നത് യുവതി കണ്ടു. " അലക്കിയ വസ്ത്രങ്ങൾ നല്ലപോലെ വൃത്തിയുള്ളതല്ല. നന്നായി അലക്കേണ്ട രീതി അവൾക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ലയിനം അലക്കുസോപ്പ് ആവശ്യമുണ്ടാവണം."
ഇതെല്ലാം നിശബ്ദമായി വീക്ഷിക്കുകയായിരുന്നു ഭർത്താവ്. അയൽവാസിയായ യുവതി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ഇതു പോലെ വിമർശിച്ചു കൊണ്ടേയിരുന്നു അവൾ. ഒരു മാസത്തിനു ശേഷം അയലിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു:
 " നോക്കൂ, എങ്ങനെ നന്നായി അലക്കണമെന്ന് അവൾ പഠിച്ചു. എനിക്ക് അത്ഭുതം തോന്നുന്നു. ആരാണിത് അവളെ പഠിപ്പിച്ചത്?"
 

ഭർത്താവ് പറഞ്ഞു:
" ഇന്ന് രാവിലെ ഞാൻ നേരത്തെ എണീറ്റ് നമ്മുടെ ജനൽചില്ലുകൾ വൃത്തിയാക്കി."
 ഇതാണ് ജീവിതവും.മറ്റുള്ളവരെ നാം കാണുന്നത് നമ്മുടെ ജനൽപാളിയുടെ തെളിമയെ ആശ്രയിച്ചാണ്.

      -പൗലോ കൊയ്‌ലോ.

 മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കാണുന്നതിന് അമിതമായ ശക്തി നമ്മുടെ കണ്ണുകൾക്കുണ്ടെങ്കിൽ അവ മറ്റുള്ളവരുടെ നന്മകൾ കാണുന്നതിനു വേണ്ടി കൂടി നമുക്കു മാറ്റി ഉപയോഗിക്കാം. അതാണു നമുക്കും മറ്റുള്ളവർക്കും ഏറെ നല്ലത്. പ്രത്യേകിച്ചും നമുക്ക്.
 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത പഞ്ചസാരയുടെ ഉപയോഗം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ...

അല്‍പം വ്യത്യസ്തമായൊരു രസം തയ്യാറാക്കിയാലോ...

ചൊറിനൊപ്പം രസം കൂട്ടാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ നല്ലതാണ്  രസം എന്നത് നിങ്ങൾക്കറിയാമോ... ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്  വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ടൊരു സ്പെഷ്യല്‍ മാങ്ങാ രസം ആണ്. ആവശ്യമുള്ള ചേരുവകള്‍. .. 1=മാങ്ങ രണ്ടെണ്ണം  2=തൂവരപരിപ്പ് കാല്‍ കപ്പ് ( വേവിച്ചത് ) 3=മല്ലി കുരുമുളക് ജീരകം അര ടീ സ്പൂണ്‍ വീതം വറ്റല്‍ മുളക് മൂന്നെണ്ണം  4=എണ്ണ ഒരു ടേബിള്‍ സ്പൂണ്‍ കടുക് അര സ്പൂണ്‍ മുളക് മൂന്നെണ്ണം  കറിവേപ്പില ഒരു തണ്ട് 5=ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഒരു സ്പൂണ്‍ വീതം തക്കാളി 1 (ചെറുതായി അരിയുക ) 6=ഉപ്പ് ആവശ്യത്തിന് പഞ്ചസാര 1/2 ടീ സ്പൂണ്‍ വെള്ളം 2 കപ്പ് തയ്യാറാക്കുന്ന വിധം... മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയ ശേഷം വേവിച്ച്‌ അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തു പൊടിച്ച്‌ മാങ്ങയില്‍ ചേര്‍ക്കുക. ഒരു ചീന ചട്ടിയില്‍ കടുകു വറുത്തതിനു ശേഷം അഞ്ചാമത്തെ ചേരുവകള്‍ വഴറ്റുക. അതിലേക്ക് മാങ്ങയും, തൂവരപരിപ്പും ചേര്‍ക്കുക. ഉപ്പും, പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് തിളക്കുമ്ബോള്‍ കായപ...

ആർത്തവസമയത്ത് ഉണ്ടാകുന്ന ശരീരവേദനകൾ

ആര്‍ത്തവ സമയത്ത് ശാരീരിക വേദനകള്‍, പ്രത്യേകിച്ചും വയറു വേദന എന്നത് സാധാരണയാണ്. എന്നാല്‍ , ചിലര്‍ക്കെങ്കിലും ആര്‍ത്തവ സമയത്ത് അതി കഠിനമായ വയറുവേദയുണ്ടാകുന്നതു കാണാറുണ്ട്. ചിലര്‍ക്കിത് ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്നതും ഇതേ രീതിയില്‍ തുടരുന്നതുമായിരിയ്ക്കും. കഠിനമായ ഇത്തരം ആര്‍ത്തവ വേദന, പ്രത്യേകിച്ചും അസാധാരണമായി ഉണ്ടാകുന്നത് നിസാരമായി കണ്ട് തള്ളിക്കളയുന്നത് ആരോഗ്യകരമല്ല. ഇത്തരം കഠിനമായ ആര്‍ത്തവ വേദന പല രോഗങ്ങളുടേയും ലക്ഷണമാകാം. ഇതിന് ഒരു പ്രധാന കാരണമായി വരാവുന്നത് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിയ്ക്കുന്ന എന്‍ഡോമെട്രിയോസിസ് എന്നതാണ്. സാധാരണയായി ഗർഭപാത്രത്തിനകത്ത് വളരുന്ന ലൈനിംഗ്, മറ്റ് പ്രത്യുത്പാദന ഭാഗങ്ങളായ ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയിലേക്ക് വളരാൻ തുടങ്ങുമ്പോഴാണ് എൻഡോമെട്രിയോസിസ് സംഭവിക്കുന്നത്. മറ്റ് പ്രത്യുത്പാദന അവയവങ്ങളിൽ വളരുന്ന ലൈനിംഗ് അവയെ ദുർബലപ്പെടുത്തുന്നു, കഠിനമായ വേദനയ്ക്കും രക്തസ്രാവത്തിനുമെല്ലാം ഈ അവസ്ഥ ഇതിന് കാരണമാകുന്നു. യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇത്തരത്തില്‍ ആര്‍ത്തവ വേദനയ്ക്കുള്ള കാരണമാണ്. ഇവ കഠിനമായ വേദനയുണ്ടാക്കാം, കടുത്ത ബ്ലീഡിംഗ് കാരണമാകാം. ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

വീട്ടില്‍ തയ്യാറാക്കാം രുചികരമായ കുഴിമന്തി

റെസ്റ്റൊറന്റിൽ ലഭിക്കുന്ന അതേരുചിയിൽ സ്വാദിഷ്ടമായ കുഴിമന്തി വീട്ടിലും തയ്യാറാക്കാൻ കഴിയും. റെസിപ്പി പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ - ഒരു കിലോ ബസ്മതി അരി - 2 കപ്പ് .. ബസ്മതി അരി - 2 കപ്പ് മന്തി സ്‌പൈസസ് - 2 ടീസ്പൂണ് സവാള - 4 എണ്ണം തൈര് -4 ടീസ്പൂണ്‍ ഒലിവ് എണ്ണ - 4 നാല് ടീസ്പൂണ്‍ തക്കാളി (മിക്‌സിയില്അരച്ചെടുത്തത്)- 2 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ് നെയ്യ് - 2 ടീസ്പൂണ് പച്ചമുളക്- 5 എണ്ണം ഏലയ്ക്ക -5 എണ്ണം കുരുമുളക് - 10 എണ്ണം തയ്യാറാക്കുന്ന വിധം...                       ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍,സ്പൂണ്‍ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കനിൽ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.  ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്...

ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു

കോഴിക്കോട്: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാല്‍ ഒന്നുകില്‍ തീ കത്തിക്കാൻ ഉപയോഗിക്കും, അല്ലെങ്കില്‍ ആരെങ്കിലും വന്നാല്‍ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാല്‍, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോള്‍ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളില്‍ ഇരുമ്ബും തുരുമ്ബുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കില്‍ ഇപ്പോള്‍ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും. മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം ! ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാ...

സിടി സ്കാൻ റേഡിയേഷൻ: കാൻസര്‍ അപകടസാധ്യതയെന്ന് പുതിയ പഠനം, ആഗോള ആരോഗ്യ രംഗത്ത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു

സി ടി സ്കാൻ എന്ന കമ്ബ്യൂട്ടഡ് ടോമോഗ്രഫി പരിശോധന ഇന്ന് ആശുപത്രികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗനിർണയ സംവിധാനങ്ങളിലൊന്നാണ്. അതിന്റെ സഹായത്തോടെ വിവിധ രോഗാവസ്ഥകള്‍ കണ്ടെത്താനാവുന്നതുകൊണ്ടാണ് ഇതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാധാന്യമുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സിടി സ്കാൻ റേഡിയേഷനിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച്‌ കാൻസർ, വളരാൻ സാധ്യതയുണ്ടെന്നതാണ്. ജാമ ഇന്റേണല്‍ മെഡിസിൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2023ല്‍ അമേരിക്കയില്‍ നടന്ന 93 ദശലക്ഷം സിടി സ്കാനുകള്‍ ഭാവിയില്‍ ഏകദേശം 103,000 പുതിയ കാൻസർ കേസുകള്‍ക്ക് കാരണമാകുമെന്ന ശാസ്ത്രീയ ആശങ്കയുണ്ടാക്കി. സിടി സ്കാൻ റേഡിയേഷൻ കാൻസറിന് കാരണമാകുന്ന വലിയ ഘടകമാണെന്നും, ഓരോ വർഷവും കാൻസർ രോഗ സ്ഥിരീകരണങ്ങളില്‍ ഏതാണ്ട് 20 ശതമാനത്തോളം അതിന്റെ ഫലമായി ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഡോ. റെബേക്ക സ്മിത്ത് ബിൻഡ്മാനാണ് പഠനസംഘത്തെ നയിച്ചത്. സിടി സ്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യരംഗത്തെ ഉലയ്ക്കാം. രോഗ നിർണയത്തിനായി സാധാരണമായി ഉപയോഗിച...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം കറ്റാർവാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.  മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമ്മത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ് കറ്റാർവാഴ ജെൽ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ...