ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



കാണാൻ കണ്ണ് മാത്രം പോരാ.. പ്രകാശം കൂടി വേണം... ഇരുട്ടുള്ള ഒരു മുറിയിൽ പോയി എത്ര തന്നെ കണ്ണ് തുറന്നു വെച്ചാലും ഒന്നും കാണില്ല.. ഈ പ്രകാശത്തിനെയാണ് വെളിച്ചം എന്നു പറയുന്നത്.. ഇത് പോലുള്ളൊരു വെളിച്ചം നമ്മുടെ ഉള്ളിലെത്തിയാൽ പിന്നെ നാം കാണുക നമ്മുടെ അകക്കണ്ണു കൊണ്ടായിരിക്കും.. എറ്റവും നല്ല കാഴ്ചയും അത് തന്നെ.


ഞാൻ എന്ന വ്യക്തി ഒരിക്കലും പൂർണമല്ല.., എന്നിലെ പോരായ്മകൾ ഏറെയാണ്.. എല്ലാ പോരായ്മകളും എനിക്ക്‌ നികയ്ത്താനും സാധ്യമല്ല.


തിരിച്ചറിയാൻ കഴിയാത്ത ന്യൂനതകളും.., അറിഞ്ഞിട്ടും മാറ്റം വരുത്താൻ സാധിക്കാത്ത വൈകല്യങ്ങളും കൂടിച്ചേരുമ്പോൾ നമ്മുടെ വളർച്ച മുരടിച്ചുപോവും.


നമ്മുടെ ഉള്ളിലെ ബലഹീനതകളല്ല യഥാർത്ഥ പോരായ്മ.., മറിച്ച് അവയെ തിരിച്ചറിയാനും, അംഗീകരിക്കാനും കഴിയാത്തതാണ് യഥാർത്ഥ പോരായ്മ.


അന്യരുടെ കുറവുകളെ തേടിപ്പിടിക്കുന്നതിനുള്ള പ്രേരണ തിരുത്തി.., സ്വന്തം പോരായ്‌മകളെ മനസ്സിലാക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌.


കൃത്യതയോടെ നമ്മുടെ കുറവുകൾക്ക് മാറ്റം വരുത്താനുള്ള മനോഭാവമാണ്‌ നാം ‌വളർത്തിയെടുക്കേണ്ടത്‌.., അതിലൂടെയാണ്‌ നമ്മിലെ വ്യക്തിത്വത്തിന്റെ ശോഭ വർദ്ധിക്കുന്നത്‌.


കാണുക, നോക്കുക ഇതു രണ്ടും നമ്മുടെ കണ്ണ് കൊണ്ടു നാം ചെയ്യുന്ന പ്രവർത്തനമാണ്.. ഇതു തമ്മിൽ എന്തെങ്കിലും വിത്യാസമുണ്ടോ?
കാണുക എന്നത് നമ്മുടെ കണ്ണുകൾക്കുള്ള ഒരു കഴിവാണ്.. അത് സ്വാഭാവികമായി സംഭവിക്കുന്നതുമാണ്.. കാഴ്ചയുള്ള കണ്ണാണ് നമുക്ക് ഉള്ളതെങ്കിൽ എവിടെയൊക്കെ നമ്മളുണ്ടോ അവിടെയുള്ള പല വസ്തുക്കളും സംഗതികളും നാം കാണും.. അതിൽ തെറ്റ് പറയാൻ ഒന്നുമില്ല.


എന്നാൽ നോക്കുക എന്നത് ഒരു ശ്രമം ആവശ്യമുള്ള കാര്യമാണ്.. ചില കാര്യങ്ങൾ നോക്കാനും ചില കാര്യങ്ങൾ നോക്കാതിരിക്കാനും നമ്മോട് ആവശ്യപ്പെടുന്നുണ്ട്.. ഉദാഹരണത്തിനു അന്യരുടെ സ്വകാര്യതയിലേക്ക് നോക്കുക, ഒളിഞ്ഞു നോക്കുക എന്നതൊക്കെ സമൂഹം തെറ്റാണെന്ന് വിശ്വസിക്കുന്നു.. അതേ സമയം ദൈവത്തിന്റെ ദൃഷ്ടാന്തങ്ങൾ (മഴ, യാത്ര ചെയ്‌തു മുൻകാലങ്ങളിൽ നശിപ്പിക്കപ്പെട്ട പ്രദേശങ്ങൾ ) എന്നിവ കാണുവാനും അതിൽ നിന്ന് പാഠമുൾക്കൊള്ളാനും നമ്മോട് ആവശ്യപ്പെടുന്നുണ്ട്..


ചില കാര്യങ്ങൾ നന്നായി നോക്കിയാലേ കാണാൻ പറ്റൂ..ചിലത് കാണാതെ പോയാൽ നമുക്ക് അപകടം വരും.. അല്ലെങ്കിൽ ഏതെങ്കിലും കുഴിയിൽ ചാടും. അപ്പോൾ നമ്മൾ പറയുന്ന എക്സ്യൂസ് ഞാൻ കണ്ടില്ല എന്നാണ്...ഈ കാണലിന്റെ അർത്ഥം ശ്രദ്ധയിൽ പെടുക എന്നാണ്.. ചിലർ നമ്മോട് ആ സമയത്തു ചോദിക്കുന്ന ചോദ്യം എന്താടോ മുഖത്ത് കണ്ണില്ലേ എന്നാണ്..


മറ്റു ചില കാണലുകൾ ഉണ്ട്.. പിന്നെ കാണാം എന്നതിന് ഒരർത്ഥമേയുള്ളൂ.. എന്നാൽ ഞാൻ പിന്നെ കാണുന്നുണ്ട് എന്ന് പറഞ്ഞാൽ പറയുന്ന ടോൺ അനുസരിച്ചു വ്യത്യസ്ത അർത്ഥം വരും... നമുക്ക് കാണാം എന്ന് പറഞ്ഞാലും അതിലൊരു പ്രതികാരത്തിന്റെ സ്വരം ചിലപ്പോൾ കാണാം..
കാണുവാൻ കണ്ണ് വേണമെന്നില്ല..ഉദാഹരണം സ്വപ്നം.. അന്ധന്മാരും സ്വപ്നം കാണാറുണ്ടല്ലോ.നാം തന്നെ ദിവാ സ്വപ്നം കാണുന്നത് കണ്ണ് കൊണ്ടല്ലല്ലോ.


ചില കാണലുകൾ വിശേഷങ്ങളാണ്.. കണി കാണൽ , പെണ്ണ് കാണൽ എന്നിവ.. ചില കാഴ്ചകളും നമുക്ക് പ്രിയപ്പെട്ടതാണ്.. തിരുമുൽ കാഴ്ച്ച, ദൈവാസ്തിത്വത്തെ സൂചിപ്പിക്കുന്ന കാഴ്ച -ചില ദർശനങ്ങൾക്ക് വേണ്ടി നാം തീർത്ഥയാത്ര ചെയ്യാറില്ലേ..നാട്ടുമ്പുറത്തു ഒരു ആചാരമുണ്ട്.
വയറു കാണൽ..ആദ്യമായി ഗർഭം ധരിച്ച സ്ത്രീയെ പോയി കാണുന്നതാണ് വയറു കാണൽ..എല്ലാം കണ്ടും അറിഞ്ഞും ചെയ്യണമെന്ന് പഴമക്കാർ പറയുന്നതിന്റെ പൊരുൾ കേവലം കാണുക എന്നല്ലല്ലോ.. എല്ലാം മുൻകൂട്ടി കണ്ടു കൊണ്ടു ചെയ്യണമെന്നാണ്.


ചില മഹാന്മാരെ ക്കുറിച്ച് ക്രാന്തദർശി എന്ന് വിശേഷിപ്പിക്കാറുണ്ട്.. മനുഷ്യരാശിക്കു പ്രയോജനപ്പെടുന്ന ചില പ്രവചനങ്ങൾ നേരത്തെ കണ്ടു പറഞ്ഞു വെക്കുന്നവരാണ് ഇവർ..കണ്ണുകൾ കൊണ്ടു കാണുക മാത്രമല്ല എറിയുകയും ചെയ്യാറുണ്ട് ചിലർ . അതാണ് കണ്ണേറ്.. ഈ കണ്ണ് കൊള്ളാതിരിക്കാൻ നാം ശ്രമിച്ചേ പറ്റൂ... അതു പോലെ കണ്ണ് കൊണ്ടു ചിലർ ചില മനുഷ്യരെ കടിക്കാറു മുണ്ട്. അതാണ് കണ്ണ് കടി. ഈ കടിക്ക് വേദന ഉണ്ടാകില്ല.. എങ്കിലും ഈ കടി മതി ഒരാളുടെ ജീവിതം തുലയാൻ.


കാണാൻ കണ്ണ് മാത്രം പോരാ.. പ്രകാശം കൂടി വേണം... ഇരുട്ടുള്ള ഒരു മുറിയിൽ പോയി എത്ര തന്നെ കണ്ണ് തുറന്നു വെച്ചാലും ഒന്നും കാണില്ല.. ഈ പ്രകാശത്തിനെയാണ് വെളിച്ചം എന്നു പറയുന്നത്.. ഇത് പോലുള്ളൊരു വെളിച്ചം നമ്മുടെ ഉള്ളിലെത്തിയാൽ പിന്നെ നാം കാണുക നമ്മുടെ അകക്കണ്ണു കൊണ്ടായിരിക്കും.. ഏറ്റവും നല്ല കാഴ്ചയും അത് തന്നെ..


ഈ വിശാലമായ ഭൂമി നമുക്ക് തരുന്ന ഭംഗിയുള്ള കാഴ്ചകൾ നാം ഒരിക്കൽ പോലും കാണാൻ ശ്രമിക്കാറെയില്ലല്ലോ?
 പക്ഷേ നമ്മുടെ കാഴ്ച ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ പണ്ട് നാം കണ്ടു മറന്ന കാഴ്ചകളുടെ വർണ്ണ ഭംഗി ഭാവനയിൽ കണ്ട്,അവയെ പുനർജജനിപ്പിക്കാൻ നാം വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കും.
ഇനി ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകളെയോർത്തു, നഷ്ടത്തെയോർത്തു നഷ്ടപെട്ടവയെ ഓർത്തു വീണ്ടും സ്വപ്‌നങ്ങൾ കണ്ടു തുടങ്ങും.നഷ്ടപ്പെട്ടു കഴിയുമ്പോൾ ചുറ്റും പരതും, കിട്ടാത്തതിന്റെ വേണ്ടിയുള്ള പരതൽ.


പുറംലോകം മാത്രം കണ്ട്, ആസക്തമായി അലഞ്ഞു നടക്കുന്ന മനുഷ്യരോട് റൂമി പറയുന്നു:
'ആസക്തന്റെ കണ്ണാകുന്ന കൂജ നിറയില്ലൊരിക്കലും.
തൃപ്തി നിറവായി വിരിയാതെ
ചിപ്പിയിൽ മുത്ത് നിറയില്ല.
ഈ മഹാസമുദ്രത്തിൽ നിന്ന് നിന്റെ കുഞ്ഞുകൂജയിൽ
എത്ര നിറക്കാനാവും ?'
പുറത്തേക്കു കണ്മിഴിക്കും തോറും അടങ്ങാതെ അലഞ്ഞു കൊണ്ടിരുന്ന കണ്ണുകളെ, അകമേക്ക് കൊണ്ടുവന്നു വിശ്രാന്തമാക്കി സ്വസ്ഥനാവൂ എന്ന് തന്നെയാണ് എക്കാലവും എല്ലാ ഗുരുക്കന്മാരും നമ്മെ ഉണർത്തിയത്.
ആൾക്കൂട്ടങ്ങളുടെ ആസക്തമായ ഊർജ്ജവലയത്തിൽ നിന്ന് മുക്തമായി നിലകൊള്ളാൻ അവസരം കിട്ടുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. നമ്മുടെ ആഴങ്ങളറിയാൻ നമുക്ക് ലഭിക്കുന്ന സൗഭാഗ്യമാണത്.
ചുമ്മാ ഇരിക്കാൻ പാകപ്പെട്ട ആത്മാന്വേഷിയോട് റൂമി പറയുന്നു:
'യഥാർത്ഥമായി നിനക്ക് വേണ്ടതൊന്നും ഈ ബാഹ്യപ്രപഞ്ചത്തിൽ ഇല്ല.
അകമേ നോക്കുക.
നിനക്ക് വേണ്ടതെല്ലാം അകത്തുണ്ട്.
'നീ തന്നെ' ആണത്. '


കണ്ണടച്ച് അകത്തേക്ക് നോക്കിയിട്ട് കൂരിരുട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞ ശിഷ്യനോട് ജ്ഞാനിയായ ഗുരു പറഞ്ഞു:
' അകത്തെ എല്ലാ വെളിച്ചവും അണഞ്ഞു സിനിമ തുടങ്ങിയ ശേഷം തിയേറ്ററിനകത്തു കയറുമ്പോൾ, ആദ്യം കൂരാകൂരിരുട്ട് അനുഭവപ്പെടുന്നു.... എന്നാൽ, കുറച്ചു സമയം ക്ഷമയോടെ കാത്തിരുന്നാൽ ക്രമേണ കാഴ്ച വ്യക്തമാകുന്നതായി കാണാം. ഇതുപോലെ ആണ് ആത്മസ്വത്വത്തിലേക്ക് കൺതുറക്കുന്നവരുടെ അവസ്ഥയും. '



ചുമ്മാതെ സ്വസ്ഥനായിരുന്ന്, മൗനിയായി അകമേയുള്ള വസന്തത്തിലേക്ക് മിഴിതുറക്കാൻ പഠിപ്പിച്ച അവധൂതൻ തന്നെയാണ് ഇപ്പോഴും സ്നേഹതാരകം.


"കണ്ണുകൾ ലോകം കാണാനുള്ള ജാലകങ്ങൾ മാത്രമല്ല, നിങ്ങളുടെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടികളുമാണ്. നിങ്ങളുടെ നോട്ടം എല്ലായ്പ്പോഴും പ്രതീക്ഷയോടെ മുന്നോട്ട് ആയിരിക്കട്ടെ."



"നാം കാണുന്ന ലോകത്തിന്റെ ഭംഗി നമ്മുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നു. ശുഭപ്രതീക്ഷയോടെ നോക്കുമ്പോൾ, ഓരോ കാഴ്ചയും മനോഹരമാണ്."


"നിങ്ങളുടെ കാഴ്ച ഭൂതകാലത്തിലെ ഓർമ്മകളിലല്ല, ഭാവിയിലെ ലക്ഷ്യങ്ങളിലായിരിക്കണം."


"നിങ്ങളുടെ കണ്ണുകളിലെ തിളക്കം മായാതിരിക്കട്ടെ, കാരണം അത് നിങ്ങളുടെ ആത്മാവിന്റെ വെളിച്ചമാണ്."

ഇന്നത്തെ ഓൺലൈനിലെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെയൊക്കെ ചെയ്യുക🔗









ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി ഫൗസിയ സഹൂർ

പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾ എത്ര തവണ കാണുകണ്ടു ? ഫൗസിയ സഹൂറിനെ സംബന്ധിച്ചിടത്തോളം ഇത് പതിവാണ് ദുബായ്:പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്.ഗള്‍ഫില്‍ അബായ ധരിച്ച്‌ ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാർത്തകളില്‍ നിറയുന്നത്. എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം...

പേന്‍ പോയ വഴി കാണില്ല, അത്ര ഗുണപ്രദം ഈ ഷാമ്ബൂ: ഒറ്റ ഉപയോഗത്തില്‍ മാറ്റമറിയാം

പേന്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണെങ്കില്‍ പോലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്യാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ ആയുര്‍വ്വേദ ഷാമ്ബൂ ആണ് പേനിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് എപ്രകാരമാണ് എന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാം. പേന്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഷാമ്ബൂ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യുന്നതായത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുമില്ല. എങ്ങന ഈ കിടിലന്‍ ഷാമ്ബൂ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഉലുവ, നാരങ്ങനീര് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു ഉലുവയുടെ ഉപയോഗം. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. ഉലുവയിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങളാണ് മുടിക്ക് മുതല്‍ക്കൂട്ടാവുന്നത്. പേന്‍ പ്രതിരോധത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ഉല...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...