22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി ഫൗസിയ സഹൂർ
പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾ എത്ര തവണ കാണുകണ്ടു ? ഫൗസിയ സഹൂറിനെ സംബന്ധിച്ചിടത്തോളം ഇത് പതിവാണ്
ദുബായ്:പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്.ഗള്‍ഫില്‍ അബായ ധരിച്ച് ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാർത്തകളില്‍ നിറയുന്നത്.
എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം നല്‍കി. എന്തിനെയും കരുത്തോടെ നേരിടാനുള്ള തന്റേടവും അവര്‍ പകര്‍ന്നു നല്‍കി.
കഴിഞ്ഞ റമദാനില്‍ ഉമ്മ കൂടി യാത്ര പറഞ്ഞതോടെ ഫൗസിയ ശരിക്കും ഒറ്റക്കായി. ജീവിതം അവസാനിച്ചതു പോലെയുള്ള അവസ്ഥയായിരുന്നു തന്റേതെന്ന് ഫൗസിയ പറഞ്ഞു. എന്നാല്‍ മമ്മി പകര്‍ന്നു നല്‍കിയ കരുത്തില്‍ അവര്‍ വീണ്ടും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുറച്ച് മുന്നോട്ടുവന്നു. അങ്ങനെയാണ് വനിതകളില്‍ അധികമാരും താണ്ടിയിട്ടില്ലാത്ത ട്രക്ക് ഡൈവിംഗിലേക്ക് അവര്‍ തിരിഞ്ഞത്
ഫൗസിയ സഹൂർ എന്ന യുവതിയാണ് പരമ്ബരാഗത അറബ് വേഷവും ധരിച്ച് 22 ചക്രങ്ങളുള്ള ട്രക്ക് ഓടിച്ച് വാർത്തകളില്‍ നിറയുന്നത്. വാർത്തകളിലേക്ക് മാത്രമല്ല, ചരിത്രത്തിലേക്ക് കൂടിയാണ് ഫൗസിയ ട്രക്ക് ഓടിച്ചു കയറ്റുന്നത്. കാരണം യുഎഇയില്‍ ഹെവി ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ കൂടിയാണ് ഫൗസിയ.
മാതാപിതാക്കളുടെ ഏകമകളായ ഫൗസിയ ഇന്ത്യയില്‍ നിന്ന് കൊമേഴ്സ് ആൻഡ് ബിസിനസില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന് 2013ലാണ് ഫൗസിയ കാർ ലൈസൻസ് സ്വന്തമാക്കുന്നത്. ഒമ്ബത് വർഷങ്ങള്‍ക്ക് ശേഷം ഹെവി വെഹിക്കിള്‍ ലൈസൻസ് നേടാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യമായി ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് നേടിഒൻപത് വർഷത്തിന് ശേഷമാണ് യുവതി ഹെവി വാഹനങ്ങള്‍ ഓടിക്കുന്ന ലൈസൻസ് സ്വന്തമാക്കാൻ തീരുമാനിച്ചു. നേത്ര പരിശോധനയും ശാരീരിക പരിശോധനയും നടത്തി. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം അത്ഭുതത്തോടെയായിരുന്നു ഈ യുവതിയെ നോക്കിക്കണ്ടത്. തന്റെ പ്രവൃത്തി പരിചയത്തില്‍, ആദ്യമായി ഒരു സ്ത്രീ ടെസ്റ്റിനായി വന്നതെന്നായിരുന്നു ഒരു ഉദ്യോഗസ്ഥയുടെ വാക്കുകള്‍.
ലൈസൻസ് നേടിയ ഉടൻ തന്നെ ഫുജൈറയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ഫൗസിയക്ക് ജോലി ലഭിച്ചു. ഒരിടത്ത് നിന്ന് മറ്റൊന്നിലേക്ക് മണലും കല്ലും കൊണ്ടുപോകുകയായിരുന്നു ചുമതല. ഡബിള്‍, ട്രിപ്പിള്‍ ആക്‌സല്‍ ട്രക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയതിനാല്‍ റോഡിലെ തടസ്സങ്ങള്‍ ഒരു പ്രശ്‌നമല്ലായിരുന്നുവെന്ന് ഫൗസിയ പറയുന്നു. ദുബായിലെ ജബല്‍ അലിയില്‍ നിന്ന് അല്‍ ഖുദ്രയിലേയ്ക്കാണ് ഇതുവരെ ഓടിയ ഏറ്റവും ദൈർഘ്യമേറിയ യാത്ര. ജോലി ആസ്വദിക്കുമ്ബോള്‍തന്നെ കൂറ്റൻ ചക്രങ്ങളുള്ള വാഹനം കൈകാര്യം ചെയ്യുന്നത് വലിയ ഉത്തരവാദിത്തത്തോടെയാണെന്നും തിരിച്ചറിയുന്നു.
ഭീമാകാരമായ വാഹനത്തിന് പിന്നിലെ കൂള്‍ ഹിജാബി പെണ്‍കുട്ടി എന്നാണ് ഫൗസിയയെ വിശേഷിപ്പിക്കുന്നത്. യുഎഇയില്‍ ഹെവി വെഹിക്കിള്‍ ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ഫൗസിയ. ലൈസൻസ് നേടുന്ന പ്രക്രിയയില്‍ തനിക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ലെന്ന് ഫൗസിയ പറയുന്നു. എന്നിട്ടും ഇവർ ആദ്യ ശ്രമത്തില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റില്‍ വിജയിച്ചു. കുടുംബത്തിലെ ഏക സന്തതിയാണ് ഫൗസിയ. എങ്കിലും തന്റെ കുടുംബമാണ് അവളുടെ ഏറ്റവും വലിയ പിന്തുണയെന്ന് ഈ യുവതി പറയുന്നു. ഒരു പുരുഷ കേന്ദ്രീകൃത ജോലി ഏറ്റെടുക്കാനും ലക്ഷക്കണക്കിന് പുരുഷന്മാർക്കിടയില്‍ തലയുയർത്തി നില്‍ക്കാനുമുള്ള ഫൗസിയയുടെ കഴിവില്‍ എല്ലാവർക്കും വിശ്വാസമായിരുന്നു.
ഫൗസിയ ജനിക്കുന്നതിന് മുൻപേ പിതാവ് മരിച്ചതിനാല്‍ വീട്ടിലെ പുരുഷാംഗത്തെ പോലെയായിരുന്നു വളർന്നത്. കഴിഞ്ഞ റമസാനില്‍ മാതാവും മരിച്ചു. അതുവരെ മാതാവിനെ പരിപാലിച്ചതിന്റെ സംതൃപ്തിയുണ്ട്. ഞാൻ എന്റെ മമ്മിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, കഠിനമായ കാര്യങ്ങള്‍ ചെയ്യാൻ കഴിയുന്ന അവരുടെ മകളായി എന്നെത്തന്നെ കണക്കാക്കി. മമ്മി മരിച്ചപ്പോള്‍ ഞാൻ എന്നെത്തന്നെ ഓഫ് ചെയ്തു. പക്ഷേ എനിക്ക് നേടാൻ ഒരു ലക്ഷ്യമുണ്ടെന്ന് പിന്നീട് മനസ്സിലായി - അതാണ് സ്ത്രീ ശാക്തീകരണം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പോലും ഭാരിച്ച ജോലി ചെയ്യാൻ കഴിയുമെന്ന് ലോകത്തെ അറിയിക്കണമെന്നായിരുന്നു ആഗ്രഹം.
ഒരു കാർ ഓടിക്കുന്നത് ഒരു ട്രക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കാറോടിക്കുമ്ബോള്‍ റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമാണ്. എന്നാല്‍ നിങ്ങള്‍ ഒരു ട്രക്കില്‍ ആണെങ്കില്‍ സുരക്ഷിതരായിരിക്കാനും ചുറ്റുമുള്ള ആളുകളെ സുരക്ഷിതരാക്കാനുമുള്ള ഉത്തരവാദിത്തം ഉണ്ട്. അതുകൊണ്ടാണ് ഫൗസിയ തന്റെ യാത്രകള്‍ക്ക് മുൻപും ട്രക്കോടിക്കുമ്ബോഴും എല്ലാ മുൻകരുതലുകളും എടുക്കുന്നത്. ട്രക്ക് ഡ്രൈവർമാർ എപ്പോഴും ജാഗ്രത പാലിക്കുകയും വാഹനത്തിന്റെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. ഡീസല്‍, വെള്ളം, ചോർച്ച, ടയർ മർദ്ദം തുടങ്ങിയ പ്രധാന ഘടകങ്ങള്‍ പരിശോധിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
തന്റെ ജോലിയില്‍ കണ്ടെത്തുന്ന സന്തോഷം പങ്കിടാൻ ഇടവേളകളില്‍ ഫൗസിയ വീഡിയോകളും റീലുകളും നിർമിക്കാറുണ്ട്. തന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലും ആരംഭിച്ചു. ഇത്രയും വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് കണ്ട് പലരും ആശ്ചര്യപ്പെടുമ്ബോള്‍, ട്രോളന്മാരും രംഗപ്രവേശം ചെയ്യുന്നുണ്ട്. ഇത്തരമൊരു ജോലി സ്ത്രീകള്‍ക്കുള്ളതല്ലെന്ന് ചിലർ അഭിപ്രായപ്പെടുമ്ബോള്‍ ഫൗസിയയുടെ ചുണ്ടില്‍ പുഞ്ചിരിയൂറുന്നു. അതേസമയം, എല്ലാ കോണുകളില്‍ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണക്ക് നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് പറയുന്നു.
യുഎഇ സ്ത്രീകള്‍ക്ക് മുൻഗണന നല്‍കുകയും സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് കാണുമ്ബോള്‍ എല്ലായ്‌പ്പോഴും താൻ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ചവളാകാൻ പ്രചോദനമാകാറുണ്ടെന്ന് ഈ യുവതി പറയുന്നു. തന്റെ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്നതിലൂടെ മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഡ്രൈവിങ് മേഖലയില്‍.