അച്ഛന്റെ മരണവാർത്തയറിഞ്ഞ് ഡല്‍ഹിയിലേക്ക് പോയ യുവതി ബസില്‍ വെച്ച് സുഖപ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കനൌജ് ജില്ലയിലെ ഭഗവൻപൂർ സ്വദേശിയായ ശിവ്ശാന്ത് എന്നയാളുടെ ഭാരയ സോണിയയാണ് ബസില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ബസില്‍ സ്ത്രീകളായ മറ്റ് യാത്രക്കാരില്ലാഞ്ഞതിനാല്‍ ഭർത്താവ് തന്നെയാണ് പ്രസവമെടുത്തത്. പ്രസവത്തിന് ശേഷം അതേ ബസില്‍ തന്നെ യുവതിയെയും കുഞ്ഞിനെയും അലിഗഡ് ജില്ലാ വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭർത്താവിനൊപ്പം ഉത്തർപ്രദേശിലെ കനൌജില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ സോണിയക്ക് അലിഗഡ് ജില്ലയിയ്ക്ക് സമീപം എത്തിയപ്പോഴാണ് പ്രസവ വേദന അനുഭവപ്പെട്ടത്. ഭാര്യ അസ്വസ്ഥയാകുന്നത് കണ്ടതോടെ ഡ്രൈവർ റോഡിന്റെ ഓരം ചേർത്ത് ബസ് നിറുത്തി. മറ്റ് രണ്ട് സ്ത്രീ യാത്രക്കാരുണ്ടായിരുന്നെങ്കിലും അവർ ഭാര്യയെ സഹായിക്കാൻ മടിച്ചു. അങ്ങനെയാണ് ഭർത്താവായ ശിവ്ശാന്തിന് പ്രസവം എടുക്കാനായി തയ്യാറായി ഭാര്യയെ സഹായിക്കേണ്ടി വന്നത്.
പ്രസവത്തിനു ശേഷം ബസ് ഡ്രൈവർ ഉടൻ തന്നെ തങ്ങളെ ആശുപത്തിയിലെത്തിച്ചതായും ഭർത്താവ് ശിവ്ശാന്ത് പറഞ്ഞു. ബസിലാണ് പ്രസവിച്ചതെന്നറിഞ്ഞ് ആശുപത്രി അധികൃതർ കുഞ്ഞിന്‍റെയും മാതാവിന്‍റെയും ആരോഗ്യം ഉറപ്പ് വരുത്തി. കുട്ടിയും മാതാവും പൂർണ ആരോഗ്യത്തോടെയാണ് ഹോസ്പിറ്റലിൽ എത്തിയിരുന്നതെന്ന് അലിഗഡ് ജില്ലാ വനിതാ ആശുപത്രിയിലെ ഡോക്ടർ ദീപ്തി വ്യക്തമാക്കി.