സാമൂഹ്യ മനഃശാസ്ത്രജ്ഞനായ ഡാനിയല്‍ ഐസണ്‍ബര്‍ഗ് പറയുന്നു: 'ഏതൊരു സമൂഹത്തിലും സംരംഭകത്വ ത്തിന്റെ സ്ഥിതി തീരുമാനിക്കുന്നത് ആ സമൂഹം പരാജയങ്ങളോട് കാണിക്കുന്ന മനോഭാവങ്ങളെ അടിസ്ഥാനമാക്കിയാണ്”
പെണ്‍കുട്ടികളുടെ ഏറ്റവും നല്ല പിതാവാകുക എന്നത് ഒരു നിസാര കാര്യമല്ലാ.കലിയുഗത്തിനനുസരിച്ച് അവരുടെ സുരക്ഷക്ക് വേണ്ടി പത്മവ്യൂഹം തീര്‍ക്കണം.അവരുടെ സങ്കടങ്ങളെയും കണ്ണീരിനെയും സ്വയം ഏറ്റുവാങ്ങി മനസില്‍ ഒരിക്കലും അണയാത്ത തീ ചൂടില്‍ വെച്ച് നീരാവിയാക്കി സാന്ത്വനത്തിന്റെ കുളിര്‍ മഴയായി ആ പെണ്‍മക്കളിലേക്ക് പെയ്തിറങ്ങണം. നിറംമങ്ങിയ അവരുടെ സ്വപ്നങ്ങളിലേക്ക് വര്‍ണ്ണങ്ങള്‍ വാരി വിതറണം..
ഡ്രെെവിംങ് ലെെസന്‍സിന് വേണ്ടിയുള്ള ടെസ്റ്റില്‍ പരാജയപ്പെട്ട് മെെതാനത്ത് നിന്നും കരഞ്ഞ് കലങ്ങിയ കണ്ണുകളും വിങ്ങിപൊട്ടിയ മനസുമായി അവൾ പിതാവിന്റെ അരികിലേക്ക് ഓടി വന്നു... മകളുടെ തേങ്ങല്‍ അയാളുടെ മനസില്‍ വീണ് പൊള്ളി . മകളെ അയാള്‍ തന്നോട് ചേര്‍ത്ത് നിര്‍ത്തി സാന്ത്വനിപ്പിച്ചു.
കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കവിതകള്‍ എഴുതാന്‍ ഇഷ്ടമുള്ള പാട്ട് പാടാന്‍ ഇഷ്ടമുള്ള തന്റെ മകള്‍ക്ക് അയാള്‍ ഒരു കഥ പറഞ്ഞു കൊടുത്തു.
കഥ ഇങ്ങനെ : "സാധാരണക്കാരനായ ഒരു പാവം മനുഷ്യന്റെ ഏക മകള്‍ എന്‍ട്രന്‍സ് എക്സാമിന് പരാജയപെട്ടു. ആ മകള്‍ മുറി അടച്ച് ഒരു പകലും രണ്ട് രാത്രിയും കരഞ്ഞു കൊണ്ടേയിരുന്നു. തന്റെ മകള്‍ എന്തങ്കിലും കടുകെെ ചെയ്യുമോയെന്നു ആ പാവം അവസാനം ഭയന്നൂ. അവസാനം മുറിയുടെ വാതില്‍ ബലമായി തുറന്നു മകളുടെ കെെക്ക് പിടിച്ച് അവളെ അദ്ദേഹം അടുക്കളയിലേക്ക് കൊണ്ട് വന്നു . ഗ്യാസ് സ്റ്റൗവിനരികില്‍ കൊണ്ട് വന്ന് നിര്‍ത്തി. സ്റ്റൗവിന്റെ മൂന്ന് ബര്‍ണ്ണറുകളിലായി മൂന്നു ചെറിയ പാത്രങ്ങള്‍ വെച്ച് ആ പാത്രങ്ങളിലേക്ക് കുറച്ച് വെള്ളമൊഴിച്ചു.അതിന് ശേഷം ആ പിതാവ് കുറച്ച് ഉരുളകിഴങ്ങെടുത്ത് ആദ്യത്തെ പാത്രത്തില്‍ ഇട്ടു . രണ്ടാമത്തെ പാത്രത്തില്‍ കുറച്ച് മുട്ടയും, മൂന്നാമത്തെ മാത്രത്തില്‍ കുറച്ച് തേയിലയും ഇട്ട് സ്റ്റൗ കത്തിച്ചു.
അല്പം കഴിഞ്ഞു അതെല്ലാം പാകമായി കഴിഞ്ഞപ്പോള്‍ രണ്ട് പ്ലെയിറ്റിലാക്കി മുട്ടയും ഉരുളകിഴങ്ങും വെച്ച് ഒരു കപ്പിലേക്ക് ചായയും പകര്‍ത്തി മകളുടെ മുമ്പില്‍ വെച്ചു കൊടുത്തിട്ട് അയാള്‍ മകളോട് ഉരുളകിഴങ്ങ് ഒന്ന് ഞെക്കി നോക്കാന്‍ പറഞ്ഞു.
മകള്‍ ഉരുളകിഴങ്ങ് ഞെക്കി നോക്കിയപ്പോള്‍ അത് വളരെ സോഫ്റ്റായിരിക്കുന്നു .
കരഞ്ഞുണങ്ങിയ മകളുടെ മനസിലേക്ക് സാന്ത്വനത്തിന്റെ കുളിര്‍ മഴയായ് അദ്ദേഹത്തിന്റെ വാക്കുകൾ പെയ്തിറങ്ങാന്‍ തുടങ്ങി.
'എന്റെ കുട്ടീടെ മുന്‍പിലിരിക്കുന്നത് മൂന്നു തരം മനുഷ്യരുടെ ജീവിതങ്ങളാണ് .ഉരുളകിഴങ്ങിനെ വിരലുകള്‍ കൊണ്ട് പൊടിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു ..
ഈ ഉരുളകിഴങ്ങ് ചൂട് വെള്ളത്തില്‍ ഇടുന്നതിന് മുമ്പ് ഭയങ്കര ബലമുള്ളതായിരുന്നു.ചൂടുവെള്ളത്തില്‍ കിടന്നതിന് ശേഷം ഉരുളക്കിഴങ്ങ് ബലഹീനമായി പോയി അനായാസം പൊടിയാകുന്ന അവസ്ഥയിലേക്കെത്തി. ചിലയാളുകള്‍ ഇതു പോലെയാണ്. ജീവിതത്തില്‍ വരുന്ന പ്രശ്നങ്ങള്‍ പ്രയാസങ്ങള്‍ പരാജയങ്ങള്‍ കാരണം അവര്‍ ബലഹീനരായി തളര്‍ന്ന് പോകും. പ്രതീക്ഷകള്‍ ഇല്ലാതാകും .
പിന്നീട് അദ്ദേഹം മുട്ടയുടെ തൊണ്ടുകള്‍ അടര്‍ത്തി മാറ്റി അത് മകള്‍ക്ക് കൊടുത്തു . ഇനി അത് കുലുക്കി നോക്കാന്‍ പറഞ്ഞു മകള്‍ അയാളെ തുറിച്ച് നോക്കി .
അയാള്‍ തുടര്‍ന്നു.
'ഈ മുട്ടകള്‍ ചൂടുവെള്ളത്തില്‍ ഇടുന്നതിന് മുമ്പ് വളരെ ബലഹീനമായിരുന്നു. ചൂടുവെള്ളത്തില്‍ ഇട്ടതിന് ശേഷം അവ ബലമുള്ളതായി തീര്‍ന്നു. ചില മനുഷ്യരും ഇതു പോലെയാണ്.ജീവിതത്തില്‍ പ്രയാസങ്ങളും പരാജയങ്ങളും വരുമ്പോള്‍ അവര്‍ പ്രതീക്ഷകളോടെ അതിനെ അതിജീവിക്കും പരാജയങ്ങളില്‍ നിന്നും അവർ വിജയത്തിന്റെ വഴികള്‍ തേടും .
തന്റെ വാക്കുകളെ ശാന്തമായ് ശ്രദ്ധയോടെ കേട്ട് കൊണ്ടിരിക്കുന്ന മകളുടെ മുമ്പിലേക്ക് ചായ കപ്പ് നീട്ടിവെച്ച് കുടിക്കാന്‍ ആവശ്യപെട്ടു .ചായ കുടിച്ച് തീരുന്നത് വരെ മകളെ തന്നെ നോക്കിയിരുന്നു. ചായക്ക് കടുപ്പവും മധുരവും ഉണ്ടോയെന്ന് ചോദിച്ചു. മകള്‍ തലയാട്ടി.
അയാള്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി.
'ചൂടുവെള്ളത്തിലേക്ക് തേയിലയെ ഇട്ടപ്പോള്‍ തേയില ആ ചൂട് വെള്ളത്തിലേക്ക് അലിഞ്ഞ് ചേര്‍ന്ന് ചൂടുവെള്ളത്തെ തന്റെ നിറമാക്കിയെടുത്തു.ഇതുപോലെ കുറെ മനുഷ്യജന്മങ്ങള്‍ നമുക്ക് മുമ്പില്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും പരാജയങ്ങളുടെയും ആ അവസ്ഥകളിലേക്ക് അവര്‍ അലിഞ്ഞ് ചേര്‍ന്ന് അവര്‍ ആഗ്രഹിച്ച നിറമുള്ള ജീവിതം ആക്കി തീര്‍ക്കാന്‍ പാടുപെടുന്നവര്‍.
അയാള്‍ മകളെ നോക്കി അവസാനമായ് പറഞ്ഞ് നിർത്തി.
ഇതില്‍ ആരാകണമെന്ന് നിനക്ക് തീരുമാനിക്കാം.
പിതാവ് പറഞ്ഞ് നിര്‍ത്തിയ കഥ അവള്‍ മുഴുവനും കേട്ടു .കണ്ണുകള്‍ തുടച്ചു പിതാവിന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു. സങ്കടം മായാത്ത ഒരു വരണ്ട ചിരി. ഡ്രെെവിങ് ടെസ്റ്റില്‍ താന്‍ പരാജയപ്പെട്ട മെെതാനത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയതിന് ശേഷം പിതാവിന്റെ കരം വലിച്ചു .
വാ വീട്ടിലേക്ക് പോകാം.
വീട്ടിലേക്കുള്ള യാത്രയില്‍ അവള്‍ ചോദിച്ചു .
എന്നിട്ടാ പെണ്‍കുട്ടി വീണ്ടും എന്‍ട്രന്‍സ് എഴുതി പാസ്സായോ.?
പിതാവ് തലയാട്ടി .
വിടിന് മുന്‍മ്പില്‍ ബെെക്ക് നിര്‍ത്തി അവള്‍ ബെെക്കില്‍ നിന്നും ഇറങ്ങി പിതാവിന്റെ മുഖത്തു നോക്കി മനോഹരമായ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"കര്‍ണ്ണന്‍....നെപോളിയന്‍...ഭഗത് സിംഗ്... ഇവര്‍ മൂന്നു പേരും ആണ് എന്റെ ഹീറോസ് .തോറ്റു പോയവരാണ് പൊരുതി തോറ്റാൽ അങ്ങ് തോല്‍ക്കട്ടേ...
പിതാവിന്റെ ചുണ്ടിലും അഭിമാനത്തിന്റെ പുഞ്ചിരി...