ഉത്തമ മനുഷ്യന്റെ നാക്ക് ഹൃദയത്തിന് പിന്നിലായിരിക്കും. അവൻ ആദ്യം ചിന്തിക്കും . പിന്നീട് സംസാരിക്കും. എന്നാൽ അധർമ്മകാരിയുടെ നാക്ക് ഹൃദയത്തിന് മുന്നിൽ ആയിരിക്കും അവൻ ആദ്യം സംസാരിക്കുകയും പിന്നീട് അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കുകയും ചെയ്യും
സ്വന്തം ഹൃദയത്തെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നവനേ നാവിനെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. ഹൃദയവും നാവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നല്ല ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന നല്ലവാക്കുകളും മൃദുലമായ സംഭാഷണ രീതികളും നാവിലൂടെ പുറത്തുവരും. നമുക്കു നമ്മളെത്തന്നെ വിശുദ്ധീകരിച്ച് നല്ല ഹൃദയങ്ങളുള്ളവരാകാം. അപ്പോള്‍ നമ്മുടെ നാവുകളും നാവുകളില്‍ നിന്നു വരുന്ന വാക്കുകളും, ഹൃദയങ്ങളില്‍ നിന്നായതിനാല്‍, വിശുദ്ധമായിരിക്കും.
മുതിർന്ന ഒരു ജിറാഫിന്റെ നാക്കിന് 45 സെന്റിമീറ്ററോളം നീളമുണ്ട്. മരച്ചില്ലകളിൽനിന്ന് ഇല പറിച്ചെടുക്കാനാകുംവിധം വഴക്കമുള്ളതും ശക്തവുമാണത്.നീലത്തിമിംഗലത്തിന്റെ നാക്കിന് ഒരു ആനയോളം ഭാരംവരും. അതു തെല്ലൊന്നു ചലിപ്പിക്കണമെങ്കിൽ എത്രമാത്രം ബലം പ്രയോഗിക്കേണ്ടി വരുമെന്ന് ഒന്നു സങ്കൽപ്പിച്ചു നോക്കൂ!ഇവയുടെ നാക്കിന്റെ വലുപ്പം, ഭാരം, ബലം എന്നിവയോടുള്ള താരതമ്യത്തിൽ മനുഷ്യന്റെ നാവ് ഏതുമില്ല. എന്നിരുന്നാലും അതിന്റെ ശക്തി അപാരം തന്നെ!
നമുക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു അവയവം ആണ് നാവ്. എന്നാൽ ഇന്ന് ഇത് ഉപകാരത്തേക്കാൾ ഏറെ ഉപദ്രവം ഉണ്ടാക്കുന്ന ഒന്നായി മാറിയിട്ടുണ്ട്....ചിലരുണ്ട് വാ തുറന്നാൽ മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുക എന്നത് മാത്രമാണ് ഇവരുടെ ജോലി.... ഇന്ന് മറ്റൊരാളുടെ കുറ്റങ്ങൾ എന്നോട് വന്ന് പറയുന്ന ഇയാൾ നാളെ എന്റെ കുറ്റങ്ങളും മറ്റൊരാളോട് പറയും എന്ന് ഉറപ്പാണ്... കാരണം അത് അവരുടെ ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു ബലഹീനത ആണ്.
ഒരുപാട് സംസാരങ്ങൾ കേൾക്കുക, അറിയുക, വായിക്കുക . അൽപം മാത്രം സംസാരിക്കുക . ഏതൊരു കാര്യം മറ്റൊരാളോട് സംസാരിക്കുമ്പോഴും ഒരുപാട് ചിന്തിച്ചതിന് ശേഷം മാത്രം ആകട്ടെ...സംസാരത്തോളം ഉപദ്രവം ചെയ്യുന്ന മറ്റൊന്നും ഇല്ല. ആലോചനയില്ലാത്ത വാക്കും അവഗണന സ്ഫുരിക്കുന്ന ഭാവവും അകല്‍ച്ചക്ക് വഴിവെക്കും. തുടക്കത്തില്‍ത്തന്നെ അതിനെ നിര്‍ത്തിയിട്ടില്ലെങ്കില്‍ ദിവസം കഴിയുംതോറും അത് അകല്‍ച്ച വര്‍ധിപ്പിക്കും.
ഒരു ദേഷ്യത്തിൽ പറഞ്ഞ കാര്യങ്ങൾ മറ്റൊരു ദേഷ്യത്തിന് തിരിച്ചെടുക്കാൻ കഴിയില്ലെന്നത് ഓർമ്മയിൽ ഇരിക്കട്ടെ. ദേഷ്യം കൊണ്ട് പറഞ്ഞ വാക്കുകള്‍ ഉണ്ടാക്കിത്തീര്‍ത്ത കെടുതികള്‍ നീക്കുവാനുള്ള നല്ല മാര്‍ഗം കൂടുതല്‍ ഭംഗിയോടും സന്തോഷത്തോടും സംസാരിക്കാന്‍ ശ്രമിക്കുകയാണ്.
സ്വന്തം ഹൃദയത്തെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നവനേ നാവിനെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. ഹൃദയവും നാവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നല്ല ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന നല്ലവാക്കുകളും മൃദുലമായ സംഭാഷണ രീതികളും നാവിലൂടെ പുറത്തുവരും. നമുക്കു നമ്മളെത്തന്നെ വിശുദ്ധീകരിച്ച് നല്ല ഹൃദയങ്ങളുള്ളവരാകാം. അപ്പോള്‍ നമ്മുടെ നാവുകളും നാവുകളില്‍ നിന്നു വരുന്ന വാക്കുകളും, ഹൃദയങ്ങളില്‍ നിന്നായതിനാല്‍, വിശുദ്ധമായിരിക്കും.
തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ് തിരുവള്ളുവർ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വാക്കുണ്ട്... ''വിനയത്തോടുള്ള സംസാരം അമൂല്യ രത്നമാണ്. മറ്റെല്ലാ വാക്കുകളും പ്രത്യേകിച്ച് അഹങ്കാരം നിറഞ്ഞ വാക്കുകൾ,കപട വാക്കുകൾ ഇവയെല്ലാം പാഴ് കുമിളകളാണ് ". നമ്മളിലെ വ്യക്തികളെ പലപ്പോഴും പൊതു സമൂഹം വിലയിരുത്തുന്നത് നമ്മുടെ വാക്കുകളിലൂടെയാണ്. വാക്കുകളിൽ അഹങ്കാരവും തൻ പ്രമാണിത്വവും മറ്റുള്ളവരെ അപഹസിക്കുകയും ചെയ്യുന്ന രീതിയിൽ നാം സംസാരിച്ചാൽ അത് പാഴ് കുമിളകളാണ്.എന്നാൽ വിനയത്തോടുള്ള സംസാരത്തിന് മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും സമാധാനം കൊണ്ടുവരുവാനും കഴിയും.
നമ്മൾക്ക് വിനയത്തോടെ സംസാരിക്കാം. നമ്മുടെ വാക്കുകൾ ആർക്കും വേദനയായി തീരാതിരിക്കട്ടെ. നമ്മുടെ വാക്ക് മറ്റുള്ളവരുടെ തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കുന്നതും സമാധാനിപ്പിക്കുന്നതും ആകട്ടെ. വാക്കുകൾ കൊണ്ട് പാഴ് കുമിളകളെ സൃഷ്ടിക്കാതെ വിനയത്തോടുള്ള സംസാരത്തിൽ അമൂല്യ രത്നങ്ങളെ സൃഷ്ടിക്കുന്നവരാകാം നമുക്ക്....