ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ; നമുക്ക് എന്തൊക്കെ കഴിവുകൾ ഇല്ല എന്നല്ല, ഉള്ള കഴിവുകൾ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.


എല്ലാവരുടെയും ഉള്ളിൽ അനന്തമായ ശക്തിയുണ്ട്. അതിനെ നമ്മൾ വേണ്ടവിധം പ്രയോജനപ്പെടുത്തണം.

നമുക്ക് എന്തൊക്കെ കഴിവുകൾ ഇല്ല എന്നല്ല, ഉള്ള കഴിവുകൾ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ബുദ്ധിയും കഴിവുകളും വളർത്തിയെടുത്താൽ ക്രമേണ നമ്മുടെ ദൗർബല്യങ്ങളെ ഇല്ലാതാക്കാനും നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ വിജയപൂർവം അതിജീവിക്കാനും നമുക്ക് സാധിക്കും.


നാം നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റുള്ളവർ നമ്മുടെ ദുർബലതകളെ മുതലെടുത്തു എന്നും വരാം...


നമുക്ക് ഓരോരുത്തർക്കും അനേകം കഴിവുകളുണ്ട്. അതേസമയം, അനേകം പോരായ്മകളും ദൗർബല്യങ്ങളുമുണ്ട്. ചിലർ തങ്ങൾക്കു ലഭിക്കാതെപോയ കഴിവുകളെ ഓർത്ത് നിരാശയിൽ മുഴുകുന്നു. അതുകാരണം ഉള്ള കഴിവുകൾകൂടി തുരുമ്പെടുത്ത് പോകുന്നു. അവർ തങ്ങളുടെ ഉള്ളിലിരിക്കുന്ന മഹത്തായ നിധിയെ പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്നു.


വിവാഹം നടക്കുന്ന ഒരു വീട്ടിൽ നൂറുപേർക്കുള്ള ചോറ് അധികം വെച്ചിട്ടുണ്ട് എന്നു കരുതുക. ആ വീട്ടിൽ സദ്യ നടക്കുന്നതുകണ്ട് ഒരു ഭിക്ഷക്കാരൻ വന്ന് ''വിശക്കുന്നു എന്തെങ്കിലും തരണമേ'' എന്നു പറഞ്ഞു യാചിച്ചിട്ടും അയാൾക്ക് ഒരുപിടി ചോറുപോലും നൽകാതെ, പിറ്റേദിവസം ആ ഭക്ഷണം മുഴുവൻ പാഴാക്കിക്കളയുന്നതുപോലെയാണ് നമ്മളിലുള്ള കഴിവ് പ്രകടിപ്പിക്കാതെയും പ്രയോജനപ്പെടുത്താതെയും ഇരിക്കുന്നത്.



ഒരു കഥ പറയാം ;ഒരു ഗ്രാമത്തിലെ വിശാലമായ പാടങ്ങൾക്കപ്പുറം ഗ്രാമ പാതക്കരികിൽ ഒരു വന്മരം ഉണ്ടായിരുന്നു. മരത്തിന്റെ പൊത്തിൽ ഉഗ്രവിഷമുള്ള ഒരു പാമ്പ് താമസിച്ചിരുന്നു. മരത്തിനരികിൽ കൂടി നടന്നുപോയിരുന്ന ഗ്രാമീണരെ യാതൊരു പ്രകോപനവുമില്ലാതെ തന്നെ പാമ്പ് കടിച്ചിരുന്നു. അതിന്റെ കടിയേറ്റ് ചില ഗ്രാമീണർ മരിച്ചു പോവുകയും ചെയ്തിരുന്നു. പതിയെ പതിയെ ആ പാമ്പിനെ പേടിച്ച് ഗ്രാമീണർ ആരും തന്നെ ആ മരത്തിനരികിൽ കൂടി പോവാതെയായി.


അങ്ങനെയിരിക്കെ ഒരു ദിവ്യൻ ആ ഗ്രാമപാതയിലൂടെ സഞ്ചരിക്കുവാനിടയായി. വഴിയരികിലെ തണൽമരം കണ്ട് ഒന്ന് വിശ്രമിക്കുവാനായി അതിന്റെ ചുവട്ടിലേക്ക് നടന്നു. കാലി മേച്ച് നടന്നിരുന്ന ഗ്രാമീണർ ആ പാമ്പിനെക്കുറിച്ച് ദിവ്യനോട്‌ മുന്നറിയിപ്പ് നൽകി. ആ മരത്തിനടുത്തേക്ക് പോകരുതെന്നും പോയാൽ പാമ്പുകടി ഏൽക്കേണ്ടിവരുമെന്നും അവർ ദിവ്യനോട്പറഞ്ഞു. എന്നാൽ അദ്ദേഹം  ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്ത് മരത്തിനടുത്തേക്ക് ചെന്നു.



അദ്ദേഹം വിശ്രമിക്കാനായി മരത്തണലിൽ ഇരുന്ന ഉടനെ പാമ്പ് അദ്ദേഹത്തെ കടിക്കാനായി തന്റെ മാളത്തിൽ നിന്ന് സീൽക്കാരത്തോടെ പുറത്തിറങ്ങി വന്നു. എന്നാൽ അദ്ദേഹം പാമ്പിനെ കണ്ട മാത്രയിൽ തന്റെ ദിവ്യശക്തിയാൽ പാമ്പിനെ ശാന്തനാക്കി. പാമ്പ് ചോദിച്ചു:
"ഇതെന്റെ സാമ്രാജ്യമാണ്. ഇതിനടുത്തേക്ക് വരാൻ താങ്കൾക്ക് എങ്ങനെ ധൈര്യം വന്നു? താങ്കൾക്ക് എന്നെ പേടിയില്ലേ?"


അദ്ദേഹം പറഞ്ഞു:
"അല്ലയോ നാഗമേ, എനിക്ക് ഒന്നിനെയും ഭയമില്ല. മരിക്കാനും ഭയമില്ല. അങ്ങനെയുള്ള ഞാനെന്തിന് നിന്നെ ഭയപ്പെടണം? എന്നാൽ നിന്റെ സ്ഥിതി അതാണോ? മറ്റുള്ളവർ നിന്നെ കൊന്നുകളയുമെന്ന് നീ ഭയപ്പെടുന്നു. ആ ഭയം മൂലം നിന്നരികിൽ ആര് വന്നാലും നീ അവരെ കടിക്കുന്നു. അതല്ലേ വാസ്തവം?"


അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ട് പാമ്പ് അത്ഭുതം കൂറി. പേടി കൊണ്ട് തന്നിൽ നിന്ന് ഓടി മറയുന്നവരെ മാത്രമേ താനിതുവരെ കണ്ടിട്ടുള്ളൂ. എന്നാൽ ഇപ്പോഴിതാ തന്നെ പേടിയില്ലാത്ത ഒരാൾ തന്റെ മുന്നിൽ നിൽക്കുന്നു. പാമ്പ് വിനീതനായി. അത് അദ്ദേഹത്തോട്പറഞ്ഞു:


"അല്ലയോ മഹാത്മാവേ , താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ ജീവിതത്തിൽ എന്തൊക്കെ ക്രൂരതകൾ ചെയ്തിട്ടുണ്ടോ, അതൊക്കെ എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഉപായങ്ങളായിരുന്നു. എന്നാൽ ഞാൻ അത് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ആരുടെയെങ്കിലും അടിയേറ്റ് മരിച്ചുപോകുമായിരുന്നു."
അദ്ദേഹം പറഞ്ഞു:
"നീ പറഞ്ഞതും ശരിയാണ്. പക്ഷേ ഒന്ന് ഓർക്കുക. നിന്റെ ജീവിതവും ഒരുനാൾ അവസാനിക്കും. അങ്ങനെയുള്ള ഒരു ജീവിതം സംരക്ഷിക്കാൻ നീ മറ്റുള്ളവരെ കൊല്ലുന്നത് ശരിയല്ല. അതിനാൽ ജീവിതത്തോടുള്ള നിന്റെ അടങ്ങാത്ത ആഗ്രഹം ഉപേക്ഷിക്കുക. മറ്റുള്ളവരോട് ദയ കാണിക്കുക"


അദ്ദേഹം അവിടെ നിന്നും പോയിക്കഴിഞ്ഞതിനു ശേഷം പാമ്പ് ആരെയും ഉപദ്രവിക്കാതെയായി. അത് അതിന്റെ ദേഷ്യമെല്ലാം ഉപേക്ഷിച്ചു ശാന്തനായി. എന്നാൽ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയത്. പാമ്പ് ആരെയും കടിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഗ്രാമീണർ പാമ്പിന്റെ ഈ സ്വഭാവത്തെ മുതലെടുക്കാൻ തുടങ്ങി. മുമ്പൊക്കെ അതിനെ ഭയപ്പെട്ടിരുന്ന അവർ അടുത്തുചെന്ന് അതിനെ ഉപദ്രവിക്കാനും മുറിവേൽപ്പിക്കാനും തുടങ്ങി. പാമ്പ് എല്ലാം സഹിച്ചു കഴിഞ്ഞുകൂടി.


ഒരു ദിവസം ആ ദിവ്യൻ മടക്ക യാത്രയിൽ ആ മരച്ചുവട്ടിൽ വീണ്ടും എത്തിച്ചേർന്നു. അദ്ദേഹം ആ പാമ്പിനെയും കണ്ടു. അതിന്റെ ദയനീയ സ്ഥിതി കണ്ട് കാര്യം തിരക്കി. പാമ്പ് പറഞ്ഞു:
"മഹാത്മൻ, എന്റെ ദേഷ്യ സ്വഭാവം ഉപേക്ഷിച്ച് ആരെയും ഉപദ്രവിക്കാതെ കഴിഞ്ഞുകൂടാൻ താങ്കൾ എന്നെ ഉപദേശിച്ചു. ഞാൻ അങ്ങനെതന്നെ ചെയ്തു. എന്നാൽ ഗ്രാമീണർ എന്നെ ഭയപ്പെടാതെ എന്നരികിൽ വന്നെങ്കിലും അവർ എന്റെ മാറ്റം മുതലെടുത്ത് എന്നെ ഉപദ്രവിക്കാൻ തുടങ്ങി. അതോടെ എന്റെ ജീവിതം വല്ലാത്ത ദുരിതത്തിലുമായി."



ഇതു കേട്ട് അദ്ദേഹം പറഞ്ഞു:
"പ്രിയ സുഹൃത്തേ താങ്കൾ എന്റെ വാക്കുകളെ തെറ്റിദ്ധരിച്ചു. ആരെയും കൊല്ലരുതെന്ന് മാത്രമേ ഞാൻ നിന്നോട് പറഞ്ഞുള്ളൂ. എന്നാൽ സ്വയരക്ഷക്കായി ആരെയും പേടിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ..."


മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന നല്ല മനുഷ്യർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതായി നമുക്ക് കാണാൻ സാധിക്കും. പലരും നമ്മിലെ നന്മയെ മുതലെടുക്കുന്നതായി നമുക്കൊക്കെ അനുഭവ വേദ്യമാകാറുണ്ട്. നന്മ ചെയ്തിട്ടും ഉപദ്രവിക്കുന്നവരെ സന്ദർഭോചിതമായി അകറ്റി നിർത്തേണ്ടതാണ്. അവരോട് അപ്പോഴത്തെ ചുറ്റുപാടുകൾക്കനുസരിച്ച് മാത്രമേ സ്നേഹം കാണിക്കാൻ പാടുള്ളൂ.


ഈശ്വരൻ തന്നിരിക്കുന്ന കഴിവ് നമുക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള സമ്പത്താണ്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല. ജീവിച്ചിരിക്കുമ്പോൾ നമ്മുടെ കഴിവുകൾ വേണ്ടവിധത്തിൽ ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോകുന്നതാണ്.സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒട്ടുമിക്ക ആളുകളും സ്വന്തം കഴിവുകളെക്കുറിച്ച് വേണ്ടത്ര ബോധവാന്മരല്ല. അതുകാരണം പ്രതികൂല സാഹചര്യങ്ങളിൽ അവർ പതറിപ്പോകുന്നു. എന്നാൽ, ധൈര്യം കൈവിടാതെ വിവേകപൂർവം പ്രയത്നിച്ചാൽ ഏതു സാഹചര്യത്തെയും അതിജീവിക്കാൻ കഴിയും. അതിനുള്ള കഴിവ് നമ്മളിൽ ഓരോരുത്തരിലുമുണ്ട്.


പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകൾ പൊതുവേ സാമ്പത്തികമായി ഭർത്താക്കന്മാരെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഇന്നും പല കുടുംബങ്ങളിലും നല്ല വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകൾപോലും വീട്ടുകാര്യങ്ങൾ നോക്കി മറ്റു ജോലിക്കൊന്നും പോകാതെ കഴിയുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു കുടുംബത്തിലെ കുടുംബനാഥൻ മരിച്ചുപോയി. അതോടെ ആ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് നിലച്ചു. ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് ഭാര്യ അധികമൊന്നും പുറത്തുപോകുകയോ, ആരോടും ഇടപഴകുകയോ ചെയ്യാറില്ലായിരുന്നു. എങ്കിലും ഭർത്താവിന്റെ മരണശേഷം അവർ ഒരു ജോലി കണ്ടെത്തി. കഠിനമായി പ്രയത്നിച്ച് പണം സമ്പാദിച്ച് തന്റെ മക്കളെ വളർത്തി. 


കുടുംബംനോക്കാൻ മറ്റാരുമില്ല എന്ന തിരിച്ചറിവുണ്ടായപ്പോൾ തന്റെയുള്ളിൽ ശക്തി കണ്ടെത്താനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആ സ്ത്രീക്കു സാധിച്ചു. അതുപോലെ എല്ലാവരുടെയും ഉള്ളിൽ അനന്തമായ ശക്തിയുണ്ട്. അതിനെ നമ്മൾ വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നു മാത്രം.


നമുക്ക് എന്തൊക്കെ കഴിവുകൾ ഇല്ല എന്നല്ല, ഉള്ള കഴിവുകൾ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ബുദ്ധിയും കഴിവുകളും വളർത്തിയെടുത്താൽ ക്രമേണ നമ്മുടെ ദൗർബല്യങ്ങളെ ഇല്ലാതാക്കാനും നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ വിജയപൂർവം അതിജീവിക്കാനും നമുക്ക് സാധിക്കും. ഓരോ വിജയവും ഓരോ പരാജയവും നമ്മുടെ ഉള്ളിലെ ശക്തി വർധിപ്പിക്കാൻ ഉപകരിക്കും.


നാം നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റുള്ളവർ നമ്മുടെ ദുർബലതകളെ മുതലെടുത്തു എന്നും വരാം...











ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...