ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ.


ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്. 


മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാവങ്ങൾ ശ്വാസം മുട്ടുന്ന വാർത്തകളാണ് ദിനേന നാം കേൾക്കുന്നത്.


ഒരു സുഹൃത്ത് പറഞ്ഞ ഒരു ജീവിതകഥ ഇങ്ങനെ :
അച്ഛന് പ്രായമായി തുടങ്ങിയിരുന്നു....
നടക്കുമ്പോൾ മതിലിലും, ഭിത്തിയിലും ഒക്കെ പിടിച്ചു നടക്കും.തൽഫലമായി, അച്ഛൻ തൊടുന്നിടത്തെല്ലാം ചുവരുകൾ നിറം മങ്ങുകയും ചുവരുകളിൽ അച്ഛന്റെ വിരലടയാളം പതിയുകയും ചെയ്തു.എന്റെ ഭാര്യ ഇത് കണ്ടുപിടിച്ചു... വൃത്തി പോയിയെന്ന് അവൾക്ക് മാത്രം തോന്നിയ ചുവരുകളെ കുറിച്ച് പലപ്പോഴും പരാതിപ്പെടുമായിരുന്നു..ഒരു ദിവസം അച്ഛന് തലവേദന വന്നു. അത് അസഹ്യമായപ്പോൾ അദ്ദേഹം തലയിൽ കുറച്ച് എണ്ണ വച്ച് സ്വയം മസ്സാജ് ചെയ്തു... അതോടെ എണ്ണമയമുള്ള കൈ തൊട്ട് നടക്കുപ്പോൾ ചുവരുകളിൽ എണ്ണപ്പാടുകൾ പ്രത്യക്ഷമായി.. ! 


ഇതുകണ്ട് ഭാര്യ എന്നോട് നിലവിളിച്ചുപറഞ്ഞു, നടക്കുമ്പോൾ അച്ഛനോട് ചുവരുകളിൽ തൊടരുതെന്ന് പറയാൻ.. തുടർന്ന് ഞാൻ അച്ഛനോട് കയർക്കുകയും മോശമായി സംസാരിക്കുകയും ചെയ്യേണ്ടിവന്നു... അച്ഛൻ വേദനയോടെ എന്നെ നോക്കി.
എന്റെ പെരുമാറ്റത്തിൽ എനിക്ക് ലജ്ജ തോന്നി.. പക്ഷേ അച്ഛൻ ഒന്നും പറഞ്ഞില്ല. പുറത്ത് നടക്കുന്നതിനിടയിൽ അച്ഛൻ മതിലിൽ പിടിച്ച് നിന്ന് കിതക്കുമായിരുന്നു. പിന്നെ ഒരു ദിവസം പിടിവിട്ട് താഴെ വീണു. കിടപ്പിലായ അദ്ദേഹം താമസിയാതെ ഞങ്ങളെ വിട്ടുപോയി.


പിന്നീട് പലപ്പോഴും എനിക്ക് കുറ്റബോധം തോന്നിതുടങ്ങി... അച്ഛന്റെ ഭാവങ്ങൾ ഒരിക്കലും എനിക്ക് മറക്കാൻ കഴിഞ്ഞില്ല...താമസിയാതെ അദ്ദേഹത്തിന്റെ വിയോഗം എനിക്ക് കൂടുതൽ വേദനയുണ്ടാക്കി. കുറച്ച് കാലത്തിന് ശേഷം, വീട് പെയിന്റ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പെയിന്റ് ചെയ്യുന്നവർ വന്നപ്പോൾ, മുത്തച്ഛനെ കൂടുതൽ സ്നേഹിച്ചിരുന്ന എന്റെ മകൻ, അച്ഛന്റെ വിരലടയാളം വൃത്തിയാക്കാനും ആ ഭാഗങ്ങൾ മായ്ക്കാനും പെയിന്റ് ചെയ്യുന്നവരെ അനുവദിച്ചില്ല.


പെയിന്റ് ജോലിക്കാർ വളരെ നല്ലവരും ഐഡിയ ഉള്ളവരുമായിരുന്നു. അച്ഛന്റെ വിരലടയാളങ്ങൾ നിലനിർത്തികൊണ്ട് ഈ അടയാളങ്ങൾക്ക് ചുറ്റും മനോഹരമായ ഒരു വൃത്തം വരച്ച് തനതായ ഒരു ഡിസൈൻ അവർ സൃഷ്ടിച്ചു..
പിന്നീട്, അച്ഛന്റെ കൈമുദ്ര പതിഞ്ഞ ചുമരിലെ ആ ചിത്രകല ഞങ്ങളുടെ വീടിന്റെ ഹൈലൈറ്റായി മാറുകയും ചെയ്തു. ഞങ്ങളുടെ വീട് സന്ദർശിക്കുന്ന ഓരോ വ്യക്തിയും ഞങ്ങളുടെ അതുല്യമായ ആ രൂപകൽപ്പനയെ അഭിനന്ദിച്ചു.


കാലം ചെല്ലുന്തോറും എനിക്കും വയസ്സായി. ഇപ്പോൾ എനിക്ക് നടക്കാൻ മതിലിന്റെ താങ്ങ് ആവശ്യമായിരിക്കുന്നു. ഒരു ദിവസം നടക്കുമ്പോൾ അച്ഛനോടുള്ള എന്റെ ആ കയർത്ത വാക്കുകൾ പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് വന്നു...! ഉടനെ, മതിലിൽ പിടിക്കാതെ ഞാൻ നടക്കാൻ ശ്രമിച്ചു. എന്റെ മകൻ ഇത് കാണുന്നുണ്ടായിരുന്നു.. 


അവൻ ഉടനെ എന്റെ അടുത്ത് വന്ന് നടക്കുമ്പോൾ മതിലുകളിൽ പിടിച്ചു നടക്കുവാൻ എന്നോട് ആവശ്യപ്പെട്ടു... ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരുനിമിഷം നിന്നു, നിശബ്ദമായി.. കണ്ണുകൾ നീരണിയുന്നത് അവൻ കാണാതിരിക്കാൻ ഞാൻ താഴേക്ക് നോട്ടം മാറ്റി... മതിലിന്റെ താങ്ങില്ലാതെ ഞാൻ ലേശം നടന്നു നോക്കി.. ഞാൻ വീഴുമോ എന്ന ആശങ്ക ഉണ്ടായപ്പോൾ, മകന്റെ കൈ എന്നെ ചേർത്തുപിടിക്കുന്നത് എനിക്ക് എന്റെ പുറത്ത് അനുഭവപ്പെട്ടു..


ഇതെല്ലാം കണ്ടുനിന്നിരുന്ന എന്റെ ചെറുമകൾ ഉടൻ തന്നെ മുന്നോട്ട് വന്ന്, അവളുടെ തോളിൽ കൈ വെച്ചു നടക്കാൻ സ്നേഹപൂർവ്വം എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഏതാണ്ട് നിശ്ശബ്ദമായി ഉള്ളിൽ കരയാൻ തുടങ്ങി. എന്റെ പിതാവിന് വേണ്ടി ഞാനും ഇതൊക്കെ ചെയ്തിരുന്നെങ്കിൽ, അദ്ദേഹം കുറേ നാൾ കൂടി ഞങ്ങളോടൊപ്പം ജീവിക്കുമായിരുന്നു എന്ന് എനിക്ക് തോന്നി.


കൊച്ചുമകൾ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സോഫയിൽ ഇരുത്തി. എന്നിട്ട് എനിക്ക് കാണിച്ചു തരാൻ അവളുടെ ഡ്രോയിംഗ് ബുക്ക് എടുത്തു... ടീച്ചർ അവളുടെ ഡ്രോയിംഗിനെ അഭിനന്ദിക്കുകയും മികച്ച അഭിപ്രായങ്ങൾ നൽകുകയും ചെയ്തിരിക്കുന്നത് ഞാനതിൽ കണ്ടു..ഞങ്ങളുടെ വീടിന്റെ ചുവരുകളിലെ അച്ഛന്റെ കൈമുദ്രയായിരുന്നു അവൾ ബുക്കിൽ വരച്ച രേഖാചിത്രം. അതിന് കീഴെ അവളുടെ അടികുറിപ്പ് ഇങ്ങനെ...


"എല്ലാ കുട്ടികളും മുതിർന്നവരെ ഒരേ രീതിയിൽ സ്നേഹിക്കട്ടെ..."
ഞാൻ തിരികെ എന്റെ മുറിയിൽ വന്ന് കരയാൻ തുടങ്ങി, ഇന്നില്ലാത്ത എന്റെ അച്ഛനോട് ഞാൻ ക്ഷമ ചോദിച്ചു.


വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ.























ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

പുത്തൻ കാറുകളിലെ ഈ ജനപ്രിയ ഫീച്ചര്‍ മരണക്കെണിയെന്ന് പഠനം! ഉടൻ നീക്കം ചെയ്യാൻ നിര്‍ദ്ദേശം

  ഇപ്പോൾ കുറച്ച്‌ വർഷങ്ങളായി, കാറുകള്‍ ഫീച്ചറുകളുടെ കാര്യത്തില്‍ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. പഴയകാല ബട്ടണുകള്‍ ഡാഷ്‌ബോർഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്, പകരം വലിയ ടച്ച്‌സ്‌ക്രീനുകള്‍ വരുന്നു. ഇന്ന് കാറിനുള്ളില്‍ ഇരിക്കുന്നത് ഒരു സിനിമാ തിയേറ്ററില്‍ ഇരിക്കുന്നതുപോലെയാണ്. വിലകൂടിയ കാറുകളിലെ മിക്കവാറും എല്ലാ ഫീച്ചറുകളും ഇപ്പോള്‍ ടച്ച്‌സ്‌ക്രീൻ വഴിയാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ഈ ആധുനിക ഫീച്ചർ ഇപ്പോള്‍ പലരുടെയും ജീവൻ അപകടത്തിലാക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇതുസംബന്ധിച്ച്‌ ഓസ്‌ട്രേലിയയുടെ സുരക്ഷാ ഏജൻസിയായ എഎൻസിഎപിയും യൂറോപ്യൻ സുരക്ഷാ ഏജൻസിയായ യൂറോ എൻസിഎപിയും അടുത്തിടെ ഒരു പ്രധാന പ്രഖ്യാപനം നടത്തി. 2026 മുതല്‍, ഹെഡ്‌ലൈറ്റുകള്‍, വൈപ്പറുകള്‍ തുടങ്ങിയ അവശ്യ സവിശേഷതകള്‍ക്കായി ടച്ച്‌സ്‌ക്രീനുകള്‍ക്ക് പകരം പഴയ ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കാൻ സുരക്ഷാ ഏജൻസികള്‍ കാർ കമ്പനികളോട് ആവശ്യപ്പെട്ടു. യൂറോപ്പിലും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ക്രാഷ് ടെസ്റ്റുകളെ മാത്രമല്ല, ഡ്രൈവിംഗ് സമയത്ത് അവയുടെ ഡിസൈൻ എത്രത്തോളം സുരക്ഷിതമാണെന്നതിനെയും അടിസ്ഥാനമാക്കി കാറുകള്‍ക്ക് ഇപ്പോള്‍ സുരക്ഷ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?.

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്റെ പങ്കാളി എങ്ങനെയായിരിക്കും തന്നെ കാണുന്നതെന്ന് മിക്കവരും ചിന്തിച്ചു കൊണ്ടിരിക്കും. തന്നെ ഓർക്കുന്നുണ്ടാകമോ?. ഒപ്പമില്ലെങ്കിലും പങ്കാളിയെ ഓർക്കുന്നു എന്നറിയിക്കാൻ പറ്റിയ മാർഗ്ഗം സമ്മാനങ്ങൾ നൽകുകയെന്നതാണ്. മുൻകൂറായി അറിയിക്കാതെ " സർപ്രൈസായി" തന്നെ നൽകണം. സമ്മാനങ്ങൾ ജന്മദിനത്തിനും വിവാഹ വാർഷികത്തിനും മാത്രം നൽകിയാൽ പോരാ. ദൂരെ യാത്ര കഴിഞ്ഞു എത്തുമ്പോൾ വാങ്ങി കൊണ്ടു വന്നാലും മതി. വലിയ വിലയുള്ളതാകണമെന്നില്ല. സ്ത്രീകൾക്കാണെങ്കിൽ തലമുടിയിൽ വയ്ക്കുന്ന ക്ലിപ്പയാലും മതി. പുരുഷനാങ്കിൽ ഇഷ്ടമുള്ള ഭക്ഷണ സാധനമായാലും മതി. താല്പര്യമാണ് പ്രധാനം. പങ്കാളി അങ്ങ് ദൂരെയായിരുന്നിട്ടും എന്നെ ഓർത്തല്ലോ, തനിക്കു വേണ്ടി വാങ്ങിയല്ലോ എന്ന ചിന്തയിലാണ് മഹത്വമിരിക്കുന്നത്. ലഭിച്ച സമ്മാനം എത്ര വിലകുറഞ്ഞതായാലും നിസ്സാരമായി കാണരുത്. അത് തന്നോടുള ഇഷ്ടത്തിന്റെ പ്രതിരൂപമായി കാണണം. അതിന്റെ പിന്നിലെ മനസ്സിനെയാണ് കണക്കിലെടുക്കേണ്ടത്. നിസ്സാരമെങ്കിലും ഇത്തരം സമ്മാനം ലഭിക്കുന്നത് പങ്കാളി ഇഷ്ടപെടുന്നുവെങ്കിൽ തുടർന്നും നൽകാൻ ശ്...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

സൗന്ദര്യത്തിന് മാത്രമല്ല റോസ് വാട്ടർ, ആരോഗ്യത്തിനും ഗുണം ചെയ്യും

സൗന്ദര്യത്തിന് മാത്രമല്ല റോസ് വാട്ടർ, ആരോഗ്യത്തിനും ഗുണം ചെയ്യും  തലമുറകളായി നമുക്ക് കൈമാറി വന്ന സൗന്ദര്യ കൂട്ടുകളിൽ ഒന്നാണ് റോസ് വാട്ടർ. ചർമ്മകാന്തി മെച്ചപ്പെടുത്താൻ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടാണ് റോസ് വാട്ടർ അഥവാ പനിനീരിന് സൗന്ദര്യ പരിചരണ രീതികളിൽ ഇത്രമാത്രം പ്രാധാന്യം ലഭിക്കുന്നത്? അതിനുള്ള ഉത്തരം ലളിതമാണ്. റോസ് വാട്ടറിന് അത്രമാത്രം ഗുണങ്ങൾ ആണുള്ളത്. കാരണം ഇത് സൗന്ദര്യവർദ്ധനവിനുള്ള ഒരു മാന്ത്രിക ഔഷധമാണ്. വരണ്ടതോ കോമ്പിനേഷൻ ചർമ്മമോ ഏത് തന്നെയായാലും സൗന്ദര്യ കൂട്ടുകളിൽ റോസ് വാട്ടർ ചേർക്കാവുന്നതാണ്. ചർമ്മത്തിനും മുടിയ്ക്കും റോസ് വാട്ടർ മികച്ചതാണ്. എന്നാൽ ഇത...

സുഖമായിരിക്കാൻ എന്തുചെയ്യണം..? നാം നമ്മെത്തന്നെ പരിപാലിക്കണം; സെല്‍ഫ് കെയര്‍ ആവശ്യകതയാണ് ആഡംബരമല്ല

സ്വന്തം മാനസികവും വൈകാരികവുമായ ആര്യോഗ ശാരീരികത്തിനുവേണ്ടി, അല്ലെങ്കിൽ സുഖമായിരിക്കാനായി തനിക്കു ചുറ്റും ലഭ്യമായ അറിവുപയോഗിച്ച് സജീവമായി ചെയ്യുന്ന കാര്യങ്ങളെയാണ് സെൽഫ് കെയർ അല്ലെങ്കിൽ സ്വയം പരിപാലനം എന്ന് പറയുന്നത്. പാൻഡെമിക്കിനു ശേഷം ഗ്ലോബൽ ഹെൽത്ത് കെയർ മാർക്കറ്റിൻ്റെ വളർച്ചതന്നെ സെൽഫ് കെയർ ഒരു ട്രെൻഡിംഗിലൂടെ വളർന്നിരിക്കുന്നു എന്നത് തെളിവാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം, 80% നേരത്തെയുള്ള ഹൃദ്രോഹം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയവ സെൽഫ് കെയർ പ്രാക്ടീസ് കുറയ്ക്കാൻ സാധിക്കും. അതുവഴി നമുക്ക് ആരോഗ്യ പരിപാലന രംഗത്തെ ചെലവ് കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. സ്വയം പരിപാലനത്തിൻ്റെ ആവശ്യകത യഥാർത്ഥത്തിൽ സ്വയം പരിപാലനം എന്നത് എല്ലാവർക്കും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാലും നമ്മുടെ തിരക്കേറിയ ജീവിതത്തിലാകട്ടെ സ്വയം പരിപാലനം എന്നും അവഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. ആളുകൾ അവരുടെ സ്വന്തം ക്ഷേമത്തേക്കാൾ, ജോലി, കുടുംബം അല്ലെങ്കിൽ സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്ക് തിരഞ്ഞെടുക്കുന്നു. ഈ അവഗണന പിന്നീട് ആഘാതത്തിലേയ്ക്കും ആരോഗ്യപ്രശ്നങ്ങളിലേയ്ക്കു...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍..

മഞ്ഞുകാലം നമ്മുടെ ചര്‍മ്മത്തിന് ഭീഷണിയുയര്‍ത്തുന്ന കാലമാണ് എന്നതില്‍ സംശയം വേണ്ട. ചര്‍മ്മം വരണ്ടതാവുന്നതിനും ചുണ്ടുകള്‍ വിണ്ടു പൊട്ടുന്നതിനും, ചുളിവുകള്‍ വര്‍ദ്ധിക്കുന്നതിനും എല്ലാം കാരണമാകുന്ന സമയമാണ്. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇതിനെ കുറച്ച്‌ സമയത്തേക്ക് പരിഹരിക്കാം. എന്നാല്‍ വീണ്ടും ഇതേ പ്രശ്‌നം രൂക്ഷമാവും. എന്നാല്‍ ശീതകാല ചര്‍മ്മ പ്രശ്‌നങ്ങളെ നമുക്ക് വീട്ടില്‍ തന്നെ പരിഹരിക്കാം. അതിനായി ചില ഫേസ്മാസ്‌കുകള്‍ സഹായിക്കും. ഇത് വീട്ടില്‍ തയ്യാറാക്കുന്നതിനാല്‍ ഉപയോഗിക്കാനും എളുപ്പമാണ്.  ആരോഗ്യ ഗുണങ്ങളും കൂടുതലാണ്. അവ പോഷണവും ജലാംശവും നല്‍കുന്നു, പ്രത്യേകിച്ച്‌ മഞ്ഞുകാലത്ത് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ ഇവ അത്യാവശ്യമാണ്. തേനും മഞ്ഞള്‍ മാസ്‌ക് തേന്‍ ഒരു സ്വാഭാവിക ഹ്യുമെക്റ്റന്റാണ്, ഇത് ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുന്നു. മഞ്ഞളിന് പ്രകോപനം ശമിപ്പിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒരു നുള്ള് മഞ്ഞളുമായ...

മോട്ടിവേഷൻ ചിന്തകൾ

ഒരാള്‍ സമാധാനം അന്വേഷിച്ച്‌ ലോകം മുഴുവനും അലഞ്ഞു. ചുറ്റുമുള്ള മനുഷ്യരില്‍ നിന്നുമേറ്റ മുറിവില്‍ നിന്നും ചോരയൊഴുക്കിക്കൊണ്ട്. ഓരോ കാലടി വക്കുമ്പോഴും പൊള്ളിക്കൊണ്ട്. പക്ഷേ, എവിടെ നിന്നും അയാള്‍ക്ക് സമാധാനം ലഭിച്ചേയില്ല. അലഞ്ഞലഞ്ഞ് അയാള്‍ മടുത്തു. ഒടുക്കം ഒരിടത്ത് വച്ച്‌ അയാള്‍ തന്റെയുള്ളിലേക്ക് നോക്കി. തന്റെ ശരീരത്തിലെ ഓരോ അണുവും അയാള്‍ തൊട്ടറിഞ്ഞു. അതിലെ, ആനന്ദങ്ങള്‍, വേദനകള്‍... പിന്നീടയാള്‍ മനസ്സിലേക്ക് നോക്കി. അവിടെ അതു വരെ സ്പര്‍ശിക്കാതെ കിടന്ന ഒരേയൊരു രൂപം തന്റേതു തന്നെ ആയിരുന്നു. അയാളതിനെ സ്‌നേഹിക്കാന്‍ ശ്രമിച്ചു,  ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക എളുപ്പമായിരുന്നില്ല. അകത്തേക്ക് ഓടിയടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പുറംലോകത്തിന്റെ ചൂട് അയാളെ പൊള്ളിച്ചു കൊണ്ടേയിരുന്നു. തന്നോടു തന്നെയുള്ള വെറുപ്പും ആത്മനിന്ദയും കൊണ്ട് ഉള്ളം കയ്ച്ചു. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ തന്റെയുള്ളിലെ, താനതു വരെ അപരിചിതത്വം നടിച്ചു നിന്നിരുന്ന തന്നെത്തന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്നു... തന്നെ സ്‌നേഹിക്കാം എന്നായപ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള ലോകത്തെ സ്‌നേഹിക്കാമെന...