ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



എല്ലാവരെയും എല്ലായ്‌പ്പോഴും സന്തോഷിപ്പിക്കാന്‍ ആവില്ലെന്ന സത്യം അംഗീകരിക്കുകയും അത് രൂഢമൂലമാക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ സ്വതന്ത്രരാവുകയാണ്.


ലോകം നമുക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമ്മുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും വിലയിരുത്താന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും പലപ്പോഴും നമ്മുടെ മനസ്സ് ചിന്തിച്ചേക്കാം. എന്നാല്‍ സത്യമിതാണ്, നമ്മള്‍ നമ്മെ തന്നെ വിലയിരുത്തുന്നതില്‍ കൂടുതല്‍ മറ്റൊരാളും വിലയിരുത്തുന്നില്ല. കാരണം, മറ്റുള്ളവര്‍ക്ക് അവരുടെ വേവലാതികള്‍ തന്നെയുണ്ട്. അതുകൊണ്ട് നമ്മള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് വിലയിരുത്താന്‍ അവർക്ക് സമയമില്ല.


ജീവിതത്തിൻ്റെ അവസാന നാളുകളിലെ ത്തിയ നിരവധി ആളുകളെ പരിചരിച്ച ഒരു നഴ്സ് വെളിപ്പെടുത്തിയ സത്യം നമ്മെ ഏറെ ചിന്തിപ്പിക്കും
ഒന്നു സങ്കൽപ്പിച്ചു നോക്കൂ, പതിറ്റാണ്ടുകള്‍ക്ക് ശേഷം നിങ്ങള്‍ മരണക്കിടക്കയിൽ കിടന്ന്, നിങ്ങളുടെ ജീവിതം എങ്ങനെ ജീവിച്ചുവെന്ന് ചിന്തിക്കുകയാണ്. നിങ്ങള്‍ അങ്ങനെ കിടക്കുമ്പോള്‍, നിങ്ങളുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ച് മറ്റുള്ളവര്‍ എന്തു ചിന്തിച്ചിട്ടുണ്ടാകുമെന്നത് ഒരു പ്രശ്‌നമായി നിങ്ങള്‍ കരുതുമോ? 


അല്ലെങ്കില്‍, നിങ്ങള്‍ എന്തെങ്കിലും കാര്യം ചെയ്തതിൻ്റെയോ ചെയ്യാത്തതിൻ്റെയോ കാരണത്താല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ?മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്ന ഭയമാണ് ഏറ്റവും വലിയ ഒരു ഭയം.
 ജീവിതത്തിന്റെ അന്ത്യനാളുകളിലുള്ള നിരവധി ആളുകളെ പരിചരിക്കാന്‍ അവസരം ലഭിച്ച നഴ്‌സായ ബ്രോണി വെയര്‍ തന്റെ ഏറെ വിറ്റഴിക്കപ്പെട്ട  പുസ്തകത്തില്‍ പറയുന്നത്, മരിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടായിരുന്ന പൊതുവായ സങ്കടം, 'മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന വേവലാതിയില്ലാതെ എനിക്ക് എന്റേതായ രീതിയില്‍ ജീവിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍' എന്നാണ്. 


ഒരു ദിവസം നിങ്ങള്‍ മരണപ്പെടും എന്ന സത്യം അവശേഷിക്കുന്നു. എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ. നമ്മള്‍ ഇത് പലപ്പോഴും മറന്നു പോകുന്നു. എന്നാല്‍ അത് നമ്മള്‍ എന്നും ഓര്‍ത്തിരിക്കേണ്ടതാണ് . ഇപ്പോള്‍ മരണശയ്യയില്‍ കിടക്കുന്നതായി സങ്കല്‍പ്പിക്കുക എന്നതാണ്, നമ്മുടെ പെരുമാറ്റങ്ങളെയും തീരുമാനങ്ങളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കുന്നത് തടയാനുള്ള ഒരു മികച്ച വഴി.


ഈയൊരു തിരിച്ചറിവാണ്, സ്റ്റീവ് ജോബ്‌സിനെ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ തീരുമാനങ്ങളെടുക്കാന്‍ സഹായിച്ചതെന്ന് സ്റ്റാന്‍ഡ്‌ഫോര്‍ഡിലെ പ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നു. : 'ജീവിതത്തിലെ വലിയ തീരുമാനങ്ങളെടുക്കാന്‍ ഞാന്‍ ഏറ്റവും പ്രധാനമായി ആശ്രയിച്ചിരുന്നത്, ഞാന്‍ മരിച്ചു പോകുമെന്ന സ്വയം ഓര്‍മിപ്പിക്കലിനേയാണ്. കാരണം എല്ലാ ബാഹ്യ പ്രതീക്ഷകളും, എല്ലാ അഭിമാനവും, ചമ്മലോ പരാജയമോ എല്ലാം - മരണത്തിന്റെ മുൻപിൽ ഇല്ലാതാകുന്നു, യഥാർത്ഥത്തിൽ പ്രധാന്യമുള്ളവ മാത്രം അവശേഷിക്കുന്നു. നിങ്ങൾ മരിക്കുമെന്ന് ഓർമിക്കുന്നതാണ് നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നതിന്റെ കെണി ഒഴിവാക്കാൻ എനിക്കറിയാവുന്ന ഏറ്റവും നല്ല മാർഗം."


അഭിപ്രായങ്ങൾ - നമ്മുടെ ലോകം അവ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആളുകള്‍ക്ക് എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ അവരോട് ചോദിച്ചാൽ. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ നിങൾ ഏറെ ഇഷ്ടപ്പെടുന്നവർ (അവരുടെ അഭിപ്രായത്തിനാകും നിങ്ങള്‍ ഏറെ വില കല്‍പ്പിക്കുന്നത്). എന്നിരുന്നാലും അവസാനം നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ ജീവിതം അവര്‍ക്ക് ജീവിക്കാനാവില്ല. നിങ്ങളുടെ ജീവിതം മാറുന്നതിനനുസരിച്ച് അവരെ കുറ്റപ്പെടുത്താനോ ഉത്തരവാദികളാക്കാനോ കഴിയില്ല. നിങ്ങളുടെ തെരഞ്ഞെടുപ്പുകളുടെ ഫലം അനുസരിച്ച് ജീവിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.


മറ്റുള്ളവരെ പ്രീതിപ്പെടുത്താനും തൃപ്തിപ്പെടുത്താനുമുള്ള ശ്രമം ഉപേക്ഷിക്കുക.
മറ്റുള്ളവരുടെ അംഗീകാരം നേടുക, അവരെ സന്തോഷിപ്പിക്കുക, തൃപ്തിപ്പെടുത്തുക എന്നതൊക്കെയാണ് മനുഷ്യരുടെ സഹജവാസന. പക്ഷേ, എല്ലായ്‌പ്പോഴും എല്ലാവരെയും സന്തോഷിപ്പിച്ചു നിര്‍ത്തുക എന്നത് അസാധ്യമാണ്. മാത്രമല്ല, അത് ജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
 

എല്ലാവരെയും എല്ലായ്‌പ്പോഴും സന്തോഷിപ്പിക്കാന്‍ ആവില്ലെന്ന സത്യം അംഗീകരിക്കുകയും അത് രൂഢമൂലമാക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ സ്വതന്ത്രരാവുകയാണ്.


നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്താനാവില്ല. വ്യക്തത ഒറ്റ രാത്രി കൊണ്ട് ഉണ്ടാവുന്നതല്ല. നമ്മള്‍ അത് സജീവമായി അന്വേഷിച്ചു കൊണ്ടിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായത്താല്‍ ചുറ്റപ്പെട്ടിരിക്കുമ്പോള്‍ വ്യക്തതയുണ്ടാവാനുള്ള സാധ്യതയില്ല. നമ്മളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് വ്യക്തതയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എന്താണ് നമുക്ക് ആവശ്യമുള്ളതെന്ന കാര്യം നമുക്ക് തന്നെ കൂടുതല്‍ വ്യക്തമാകുമ്പോള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അനുസരിച്ച് നാം ചാഞ്ചാടുകയില്ല.


ലോകം നമുക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമ്മുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും വിലയിരുത്താന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും പലപ്പോഴും നമ്മുടെ മനസ്സ് ചിന്തിച്ചേക്കാം. എന്നാല്‍ സത്യമിതാണ്, നമ്മള്‍ നമ്മെ തന്നെ വിലയിരുത്തുന്നതില്‍ കൂടുതല്‍ മറ്റൊരാളും വിലയിരുത്തുന്നില്ല. കാരണം, മറ്റുള്ളവര്‍ക്ക് അവരുടെ വേവലാതികള്‍ തന്നെയുണ്ട്. അതുകൊണ്ട് നമ്മള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് വിലയിരുത്താന്‍ അവർക്ക് സമയമില്ല.



എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ബിഗ് മാജിക് എന്ന പുസ്തകത്തിന്റെ രസകരമായ ഒരു ഭാഗത്ത് ഇത് സംക്ഷിപ്തമായി ചിത്രീകരിക്കുന്നുണ്ട്. ' നമ്മളെ കുറിച്ച് എല്ലാവരും എന്താണ് ചിന്തിക്കുന്നത് എന്ന് വേവലാതിപ്പെട്ട് നമ്മുടെ 20 കളും 30തുകളും നമ്മള്‍ ചെലവിടുന്നു. അങ്ങനെ പിന്നീട് 40 കളിലേക്കും 50 കളിലേക്കും കടക്കുന്നു. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നതിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്ന് തീരുമാനിക്കുന്നതോടെ നമ്മള്‍ സ്വതന്ത്രരായി തുടങ്ങുന്നു. എന്നാല്‍ 60 കളും 70 കളും ആകുന്നതു വരെ പൂര്‍ണമായും സ്വതന്ത്ര രാകുന്നില്ല. ഒടുവില്‍ നിങ്ങള്‍ ആ സത്യം മനസ്സിലാക്കുന്നു, ആരും നിങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നില്ല എന്ന്. '


ആളുകള്‍ കൂടുതലും അവരവരെ കുറിച്ചു തന്നെയാണ് ചിന്തിക്കാറ്. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നോ, എത്രമാത്രം മികച്ച രീതിയില്‍ ചെയ്യുന്നുവെന്നോ ചിന്തിക്കാന്‍ ആളുകള്‍ക്ക് സമയമില്ല. കാരണം എല്ലാവരും അവരവരുടേതായ ജീവിത നാടകം കളിച്ചു കൊണ്ടിരിക്കുകയാണ്. ആളുകളുടെ ശ്രദ്ധ ഒരു നിമിഷം നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാം (ഉദാഹരണത്തിന് നിങ്ങള്‍ വലിയ തോതില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍) എന്നാല്‍ ആ ശ്രദ്ധ പെട്ടെന്നു തന്നെ അവരവരിലേക്ക് തന്നെ മടങ്ങി പൂര്‍വസ്ഥിതി പ്രാപിക്കും.
 

ആളുകൾ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച് ഒട്ടും ഓർക്കാതിരിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ട് ആയേക്കാം. എന്നാൽ അത് നമ്മുടെ ജീവിതത്തെ പരിമിതപ്പെടുത്താൻ അനുവദിക്കരുത്. ഇത് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അത് നമ്മുടെ സ്വാഭാവിക ചോദനകള്‍ക്ക് എതിരാണ്. പക്ഷേ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാനുള്ള വഴിയാണത്. എന്നിരുന്നാലും നമുക്ക് ആവശ്യമായതെന്ത് എന്നതു സംബന്ധിച്ച് വ്യക്തതയും ശരിയായ കാഴ്ചപ്പാടും ലഭിച്ചു കഴിഞ്ഞാല്‍ നമ്മുടെ സഹജമായ ഈ ശീലത്തെ മറികടക്കാൻ എളുപ്പമാകും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കി സന്തോഷകരമായി ജീവിക്കാൻ ഇങ്ങനെ ചെയ്തോളൂ

വിവാഹം പൂർണ്ണതയിലെത്തുന്നത് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ വിവാഹം എന്ന മാന്ത്രിക ചരടിലൂടെ ഒന്നാകുമ്പോഴാണ് . രക്തബന്ധമോ കടപ്പാടുകളോ ഇല്ലാതെയുള്ള ബന്ധമാണത് . പക്ഷേ നാളുകൾ കഴിയുന്നതോടെ ചില ദാമ്പത്യ ബന്ധങ്ങൾ വേർപിരിലിലേക്ക് നീങ്ങുന്നു .ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി പറയുന്ന അഞ്ചു സുചനകൾ ജീവിതത്തിൽ പിൻതുടരുക. 1: പരസ്പരം ബഹുമാനിക്കുക. പങ്കാളി തന്റെ സ്വന്തം ആയതിനാൽ എന്തും ഏതും പറയാമെന്നു വിചാരിക്കരുത്. പങ്കാളിയെ നിസ്സാരമായി കാണാതിരിക്കുക . തന്നെ ബഹുമാനിക്കുന്ന ആളെ ഏതൊരാളും ഇഷ്ടപ്പെടും. പങ്കാളി സ്നേഹത്തോടേയും ബഹുമാനത്തോടെയും സംസാരിക്കുമ്പോൾ ഒരു അഭിമാനം തോന്നാറില്ലേ?. അതുപോലെ തന്നെയാണവർക്കും എന്നറിയണം.. പങ്കാളിയിൽ കുറ്റം കണ്ടുപിടിക്കാതെ ബഹുമാനിക്കാൻ അവരിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക.   2:എത്ര ജോലി തിരക്കിനിടക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു സന്ദർഭോചിതമായി പറയുക. പങ്കാളിയിൽ നിന്ന് നല്ലവാക്കുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവർ കാണാനിടയില്ല. ഇങ്ങനെ പറഞ്ഞു ശീലം ഇല്ലായെങ്കിൽ പരസ്പരം കണ്ണിലെങ്കിലും ഒന്നു നോക്കാമല്ലോ. ഞാൻ പോകട്ടെ എന്നു സ്നേഹ...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...