ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.. 


ഒരു സുഹൃത്ത് പറഞ്ഞ ജീവിത കഥ ഇങ്ങനെ :യുഎഇയിൽ ജീവിക്കുന്ന പലരെയും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്, നമ്മൾ പാർക്ക് ചെയ്തു പോയവാഹനങ്ങളിലേക്കു തിരികെ എത്തുമ്പോൾ ഏതെങ്കിലുമൊക്കെ മസാജ് സെന്ററുകളുടെ വിസിറ്റിംഗ് കാർഡ് നമ്മുടെ വാഹനങ്ങളിൽ വച്ചിരിക്കുന്നത് കാണുന്നത്; സൈഡ് വിൻഡോ ഗ്ലാസിൽ ഇറക്കി വെച്ചിരിക്കുന്നതാവും പതിവ്, കുറച്ചു നേരം അധികം സമയം പാർക്ക് ചെയ്താൽ കാർഡുകളുടെ എണ്ണം കൂടും. ഈ ഒരു ബുദ്ധിമുട്ടുനേരിടാത്ത വാഹനമോടിക്കുന്നവർ യുഎഇയിൽ കുറവായിരിക്കും.

ചിലയിടങ്ങളിൽ നിലത്തു അത്തമിട്ടപോലെ ഇത്തരം കാർഡുകൾ കിടക്കുന്നതും കണ്ണിൽ പെടാറുണ്ട്. സത്യത്തിൽ ഇത്തരം അംഗീകൃതമല്ലാത്ത മസാജ്പാർലറുകളിൽ മസാജിന് പോയി പണവും, മറ്റു പലതും നഷ്ടപെട്ട ഒത്തിരി കേസുകൾ യുഎയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അധികൃതർ തക്ക നടപടികൾ എടുത്തിട്ടുമുണ്ട്. എങ്കിലും ഈ കാർഡുകൾ ഇന്നുംനിരത്തുകളിലും, 


നിർത്തിയിട്ട വാഹനങ്ങളിലും ആരൊക്കയോ കൊണ്ട് വന്നു ഇട്ടു ജനങ്ങളെ ഇപ്പോഴും ആകർഷിക്കാൻ ശ്രമിക്കാറുണ്ട്, പലരും ആ ആകർഷണത്തിൽ വീണു പോകാറുമുണ്ട്. അത് എന്തെങ്കിലുമാകട്ടെ, ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്കു വരാം.

ജീവിതത്തിൽ നമ്മളെ അലോസരപ്പെടുത്തുന്ന, ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളും ഏതെങ്കിലുമൊക്കെ അവസരത്തിൽ നമുക്ക് ഗുണങ്ങൾക്കായി നാമറിയാതെ തന്നെ പരിണമിക്കാറുണ്ട്; ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല അത്തരം കാര്യങ്ങൾ. നെഗറ്റീവ് വൈബ്‌സ് ഉള്ള പലകാര്യങ്ങളും പോസിറ്റീവ് വൈബ്‌സ് ആയി മാറുന്ന അവസ്ഥ. സമൂഹത്തിനു മൊത്തത്തിൽ ദോഷമാകുന്ന ചിലരുടെ പ്രവർത്തികൾ ചിലസന്ദർഭങ്ങളിൽ ചിലർക്ക് പുതുജീവൻ നൽകുന്ന അവസ്ഥകൾ. 


ഒരു ഉദാഹരണത്തിന് സിനിമകളിലെ ഒരു സ്ഥിരം ക്ലിഷേ സീനിലേക്കു നോക്കിയാൽ രാത്രിയിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്കു കള്ളൻ കക്കാൻ കയറുന്നതും, യുവതിയുടെ ആത്മഹത്യാ ശ്രമം കാണുന്നതും അയാൾ അവളെ രക്ഷിക്കുന്നതുമൊക്കെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ട്, സത്യത്തിൽ കള്ളൻ ആ വീട്ടിൽ നിന്നും പണവുംമറ്റു വിലപിടിപ്പുള്ള സാധന സാമഗ്രികളും മോഷ്ടിക്കാൻ കയറിയതാണെങ്കിലും ആ കുടുംബത്തിന് വിലമതിക്കാനാകാത്ത ഒരുജീവൻ തിരിച്ചു കിട്ടുന്നു. അയാളുടെ പ്രവർത്തിയിലൂടെ. ഇവിടെ ഒരു കള്ളന്റെ ഒരു മോഷണശ്രമം പോലും പോസറ്റീവ് ആയി മാറുന്നത് നാം കാണുന്നു. 

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; ഈപ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഓരോ പ്രവർത്തിയിലും, ഓരോ അവസ്ഥകളിലും ചില നന്മകളും ചിലതിന്മകളും സംഭവിക്കുന്നു. നന്മയും തിന്മയും ആപേക്ഷികമാണ്, വ്യക്തിപരവുമാണ്. അതുകൊണ്ടു തന്നെവേർതിരിച്ചെടുക്കൽ ശ്രമകരമാണ്...


എന്നിട്ട് അവൻ പറഞ്ഞു.ഇനി എന്റെ ജീവിതത്തിൽ ഗുണകരമായി മാറിയ ഒരു സംഭവം പറയാം. ഒന്ന് രണ്ട് വർഷം മുമ്പ് കൊറോണ കൊടികുത്തി വാഴുന്ന ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരിലും ഒരുപാട്മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, ഒരുപാട് പുതിയ പാഠങ്ങൾ പഠിച്ചിട്ടുണ്ട് നാമോരുത്തരും. അതിപ്പോൾ മാസ്കുകളുടെയും, സാനിറ്റായിസറുകളുടെ നിത്യ ഉപയോഗം മുതൽ ജീവിതചര്യയിൽ ഉള്ള നിരവധി മാറ്റങ്ങൾ, ഓൺലൈൻ പർച്ചയ്‌സുകളും, വർക്ക് ഫ്രം ഹോം രീതികളും എന്തിനേറെ പറയുന്നു മൂക്കിലുടെ ഒരു സ്റ്റിക് കയറ്റിവിട്ടു സ്വാബ് എടുത്തുള്ള പരിശോധന പോലും നമുക്ക് പുതുമയുള്ളത്. 

പലരും ആരോഗ്യകാര്യങ്ങളിൽ പോലും കുറച്ചുകൂടെ ശ്രദ്ധാലുകളായി, ഞാനും കുറച്ചു കൂടിയൊക്കെ ശ്രദ്ധ ചെലുത്താൻ തുടങ്ങി അതിന്റെ ഭാഗമായി ദിവസവും ചുരുങ്ങിയത് ഒരു അഞ്ചു കിലോമീറ്റർ നടക്കാൻ തുടങ്ങി, പൊതുവെ വ്യായാമ കാര്യങ്ങളിൽ മടിയുള്ള ഞാൻ ഫോണും കയ്യിൽ വെക്കാറുണ്ട് നടക്കാൻ പോകുമ്പോൾ.നടത്തത്തിന്റെ കൂടെ ആയിരിക്കും നാട്ടിലേക്കുള്ള ഫോൺ വിളികൾ പലപ്പോഴും. വീട്ടിലേക്കും, നാട്ടിലെ കസിൻസിനെയും, കൂട്ടുകാരെയും ഒക്കെ വിളിച്ചു നടന്നുഞാൻ അഞ്ചു കിലോമീറ്റർ തീർക്കും. 


ഫോൺ വിളിച്ചു നടന്നിട്ടു കാര്യം ഇല്ല എന്ന് ഭാര്യ പറയാറുണ്ടെങ്കിലും, ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതല്ലേ ആ നടത്തം എന്നുള്ള രീതിയിൽ ഇന്നും തുടരുന്നു. നടത്തം കഴിഞ്ഞു വരുമ്പോൾ ചിലദിവസങ്ങളിൽ പാൽ, പഴം പോലുള്ള നിത്യയോപയോഗ സാധനങ്ങൾ വാങ്ങാറുണ്ട്, ഫോണിൽ ആപ്പിൾ പേ ഉള്ളതുകൊണ്ട് അതുവഴി പേ ചെയ്യും. 

ഒരു ദിവസം മോന് ആറാംമാസത്തിലെ വാക്‌സീൻ എടുത്ത ദിവസം നടക്കാൻ പോയപ്പോൾ പനിക്കുള്ള അഡോൾ സിറപ്പ് കൂടി വാങ്ങാൻ ഭാര്യ പറഞ്ഞപ്പോൾ, എങ്ങാനും ആപ്പിൾ പേ മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയ്തില്ലെങ്കിലോ എന്ന് കരുതി പേഴ്സിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് ചുമ്മാ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു ഞാൻ നടക്കാൻ ഇറങ്ങി. ചെറുതായി ചൂട് തുടങ്ങിയ സായാഹ്നത്തിൽ പതിവുപോലെ നാട്ടിലേക്കുള്ള ഫോൺവിളികളുമായി എന്നും നടക്കുന്ന ഒരു സ്കൂൾ കോമ്പൗണ്ടിനു ചുറ്റും സ മട്ടിൽ നടന്നു തീർത്തു. 

സ്ഥിരമായി നടക്കുമ്പോൾ കാണുന്നപല പരിചിത മുഖങ്ങളും കണ്ടു, കൂടാതെ ജോലി കഴിഞ്ഞു വരുന്നവർ, യാത്രക്കായി പോകുന്ന ചിലർ, ഓൺലൈൻ ഡെലിവെറിക്കാർ അങ്ങനെ പലരെയും കാണുന്ന പ്രേദേശത്താണ് എന്റെ നടത്തം.നടത്തമൊക്കെകഴിഞ്ഞു അഡോൾ വാങ്ങാൻ മെഡിക്കൽ ഷോപ്പിനു അടുത്തെത്തിയപ്പോൾ പോക്കറ്റിൽ കയ്യിട്ടു ക്രെഡിറ്റ് കാർഡ്എടുക്കാൻ നോക്കിയപ്പോൾ സംഭവം പോക്കറ്റിൽ ഇല്ല. അഞ്ചു കിലോമീറ്റർ നടന്നു ചെറുതായി വിയർത്ത ഞാൻ നല്ല അസ്സൽ ആയി വിയർക്കാൻ തുടങ്ങി, എവിടെ പോയി എന്ന് ഒരു ഐഡിയയും ഇല്ല; ഇനി വീട്ടിൽ നിന്ന്എടുത്തില്ലേ?? ആകെ കൺഫ്യൂഷൻ, വീട്ടിൽ വിളിച്ചു ഭാര്യയോട് പേഴ്സിലും അവിടെയെല്ലാം നോക്കാൻ പറഞ്ഞു.


ആകെപാടെ ടെൻഷൻ, എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു, ദൈവത്തെ വിളിച്ചു, ക്രെഡിറ്റ് കാർഡ് ആർക്കെങ്കിലും കിട്ടിയാൽ ഇപ്പോൾ ആണേൽ കൊറോണയുടെ വരവിനു ശേഷം ഏതെങ്കിലും ഷോപ്പിൽ പോയാൽ ഒന്ന് ടാപ്പ് ചെയ്താൽ മതി പർച്ചെയ്‌സ് നടത്താൻ..പാസ്‌വേർഡ് പോലും വേണ്ട; ആകെ ടെൻഷൻ ആയി, നടന്ന ഏരിയ മുഴുവൻ വീണ്ടും പോയി നോക്കാം എന്നുള്ള രീതിയിൽ ഞാൻ തിരിഞ്ഞോടി, അപ്പോൾ ഭാര്യയുടെ കാൾ വന്നു പഴ്സിലും വീട്ടിലും ഒന്നും കാർഡ് ഇല്ല, കാർഡ് എവിടെയോ വീണു പോയിരിക്കുന്നു..!

അതുകൂടി കേട്ടപ്പോൾ സാ മട്ടിൽ എന്നും നടക്കുന്ന ഞാൻ താഴേക്ക് നോക്കി നല്ല സ്പീഡിൽ ഓടാൻ തുടങ്ങി, ബാങ്കിൽ വിളിച്ചു കാർഡ് ക്യാൻസൽ ചെയ്താലോ എന്ന് ഓർത്തു എന്നാലു ഒരു വിശ്വാസം അത് തിരികെകിട്ടുമെന്നു. ടെൻഷൻ അടിച്ചു ഞാൻ ഓടുന്നത് കണ്ടു എന്നും നടക്കുന്ന ഈ പയ്യൻ എന്താ ഓട്ടമൊക്കെ എന്നുള്ളരീതിയിൽ എന്നെ നോക്കുന്ന ഒരു ചേട്ടനെ ഞാൻ കണ്ടു. ചില പാകിസ്താനികളെയും, മറ്റു പലരെയും കണ്ടു ആവഴികളിൽ. വല്ലാത്ത ഒരു അവസ്ഥ, നഷ്ടപ്പെടുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ എന്നു പറയാറില്ലേ..?അതുപോലെ, നന്നായി വിയർക്കുന്നുണ്ട്, ടെൻഷൻ ഉണ്ട്. ഒരു കിലോമീറ്റർ ചുറ്റളവുള്ള ആ സ്കൂൾ കോംപൗണ്ടിനു ചുറ്റും ഞാൻ ഓടി ഒരു മുക്കാൽ ഭാഗം ആയപ്പോൾ കുറച്ചു കാർഡുകൾ കിടക്കുന്നത് ഞാൻ കണ്ടു; അതെ ആദ്യം പറഞ്ഞ മസ്സാജ് സെന്ററുകളുടെ മൂന്നാലു കാർഡുകൾ നിലത്തു കിടക്കുന്നു.അതിനിടയിൽചുവന്ന കളർ ഉള്ള എന്റെ ക്രെഡിറ്റ് കാർഡും..!!!


എന്തോ ഭാഗ്യത്തിന് അതിടയിൽ തന്നെ എന്റെ കാർഡ് വീണു. ഞാൻ വേഗം എടുത്തു, സത്യത്തിൽ അതുവഴി കടന്നു പോയ ഒരാളുടെ കണ്ണിൽ പോലും എന്റെ ക്രെഡിറ്റ് കാർഡ് പെടാതെ ഇരുന്നത് ആ മസാജ് സെന്ററിലെ കാർഡുകൾക്കിടയിൽ കിടന്നതു കൊണ്ടാണ്…! അന്ന് ആദ്യമായി ആ കാർഡുകളോട് എനിക്ക് വല്ലാത്ത മതിപ്പ് തോന്നി...ആ കാർഡുകൾ കാരണം എനിക്ക്എന്റെ ക്രെഡിറ്റ് കാർഡ് സുരക്ഷിതമായി തിരിച്ചു കിട്ടി... എല്ലാവരും ഹാപ്പി.. ടെൻഷൻ അടിച്ച കുറച്ചുനിമിഷങ്ങൾക്ക് വിരാമം. 

പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, ഒരു പുൽനാമ്പിനു പോലും അതിന്റെ നിയോഗം ഉണ്ട്, അതുകൊണ്ടു ഒന്നിനെയും കുറച്ചു കാണണ്ട. ഒന്നിനെയും പഴിക്കേണ്ട, അതാതു സമയങ്ങളിൽ തന്റേതായകർമങ്ങൾ ഓരോന്നും ചെയ്തു കൊണ്ടിരിക്കും. വളരെ നിസാരമായി ഞാൻ കണ്ട മസ്സാജ് സെന്ററിലെ കാർഡുകൾ പോലും എന്റെ ജീവിതത്തിൽ ഒരു നിമിഷത്തിൽ എനിക്കു ഒരു സഹായമായി വന്നു. ഈ നാളുകളിൽ നമുക്കും ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ അവർ അറിയാതെ തന്നെ തങ്ങാവാം, തണലാവാം. നമ്മുടെ ചുറ്റുമുള്ളവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിയിക്കാൻ നമുക്കായാൽ അതിൽ കൂടുതൽ എന്ത് നേടാനാണ് ഈ കുഞ്ഞു ജീവിതത്തിൽ.

`എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്...`


“നിങ്ങൾ വൈകിയിട്ടില്ല.. നിങ്ങൾ ശരിയായ സമയത്താണെത്തിയത് ” ട്രെയിൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്ന യാത്രക്കാരനോട് ഗുരു പറഞ്ഞതാണിത്.പിന്നീടാണയാളറിഞ്ഞത് അയാൾ കയറേണ്ടിയിരുന്ന ട്രെയിൻ അപകടത്തിൽ പെട്ടുവെന്ന് . നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.


എന്റെ സ്നേഹിതരിൽ ഒരുത്തൻ 22-ാം വയസ്സിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. എന്നാലവന് ജോലി ലഭിക്കാൻ 5 വർഷം കാത്തിരിക്കേണ്ടി വന്നു.മറ്റൊരാൾ 27-ാം വയസ്സിലാണ് ഡിഗ്രി പൂർത്തിയാക്കിയത്. അവന്റെ സ്വപ്നമായ പി എസ് സി ഉദ്യോഗം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്റെ ചങ്ങാതിമാരിൽ ഒരാൾ 25-ാം വയസ്സിൽ ഒരു കമ്പനിയുടെ ഡയറക്ടറായി, 45-ാം വയസ്സിൽ പാവം അവൻ മരിച്ചു.മറ്റൊരു പരിചയക്കാരൻ 50-ആം വയസ്സിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയുടെ ഡയറക്ടറായി, 90-ആം വയസ്സിലാണദ്ദേഹം മരിച്ചത്. മരിക്കുമ്പോഴും അദ്ദേഹമാ കമ്പനിയുടെ ഡയറക്ടർ ബോർഡിലെ ഉപദേശക സമിതി അംഗമായിരുന്നു.

എന്റെ കൂടെപ്പഠിച്ച പെൺകുട്ടികളിലൊരാൾ 20-ാം വയസ്സിൽ വിവാഹിതയായി. 20 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികളുണ്ടായില്ല. മറ്റൊരുത്തി 30-ാം വയസ്സിൽ വിവാഹിതയായി.അവൾക്കിപ്പോൾ മക്കൾ 5. അവളുടെ മൂത്ത മകളുടെ കല്യാണം അടുത്താഴ്ച .ആ കല്യാണത്തിന് എനിക്കും ക്ഷണമുണ്ട്.


നമ്മുടെ “സമയവും” വരും. ദൈവം നമുക്കായി നിശ്ചയിച്ച “സമയത്ത്” നമുക്ക് പ്രവർത്തിക്കാം എന്ന മനസ്സമാധാനത്തോടെ ജീവിക്കുക.. ജീവിതം മുഴുവൻ ആസ്വദിച്ച് ജീവിക്കാം. സമയം പ്രപഞ്ചനാഥന്റെ കൈയിലാണ്.അവൻ ഉദ്ദേശിക്കുന്നത് പോലെ ഉദ്ദേശിക്കുന്നവർക്ക് അത് സുഗമമാക്കുന്നു.. നമ്മുടെ സമയം വരുമ്പോഴെല്ലാം അവൻ ഉദ്ദേശിക്കുന്നത് അവൻ നമുക്ക് നൽകുന്നു.അവന്റെ പക്കലുള്ളതെല്ലാം കൃത്യമായ അളവിലാണ്...കവി പറഞ്ഞതെത്ര സത്യം !!

ജീവിതത്തിലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് തിരക്കുള്ളവരുടെ പരിണതി അത് നഷ്ടപ്പെടുക മാത്രം.

തന്നെ കാണാനെത്തിയ ശിഷ്യനോടു ഗുരു ചോദിച്ചു. നിനക്ക് എന്താണു വേണ്ട‌ത്? മറുപടി: ‘എനിക്ക് ഈശ്വരനെ കണ്ടെത്തണം’. ഗുരു ചോദിച്ചു – നീ ഇവിടേക്കു വന്നപ്പോൾ ചെരിപ്പ് അഴിച്ചുവച്ചത് വാതിൽപടിയുടെ ഇടത്തോ വലത്തോ? അയാൾ പറഞ്ഞു, എനിക്ക് ഓർമയില്ല. ഗുരു പറഞ്ഞു – ‘ആദ്യം സ്വയം ചെയ്യുന്ന കാര്യങ്ങൾ ബോധപൂർവം ചെയ്യാൻ പഠിക്കുക. അതിനുശേഷം ഈശ്വരനെത്തേടി ഇറങ്ങുക’.

യാന്ത്രികമായ യാത്രകൾ ഒരിക്കലും അനുഭവങ്ങൾ സമ്മാനിക്കില്ല. യന്ത്രങ്ങൾക്ക് സ്വന്തമായ ആഗ്രഹങ്ങളോ വഴികളോ ഇല്ല. നിർമിച്ച ആളുടെ നിബന്ധനകൾക്കും നിയോഗങ്ങൾക്കും വേണ്ടിയുള്ള വിട്ടുവീഴ്‌ചയില്ലാത്ത പ്രവർത്തനമാണതിന്. നിയോഗങ്ങൾ ഇല്ലാത്തവർക്കു നിയതമായ വഴികളുണ്ടാകില്ല. സ്വന്തമായ അഭിലാഷങ്ങളോ ആവശ്യങ്ങളോ ഇല്ലാത്തവർക്ക് എന്തു കാര്യമാണ് ആത്മാർഥതയോടെ ചെയ്യാനാവുക.‌


അന്യനുവേണ്ടി ജീവിക്കുന്നതിൽ മാത്രം ആത്മസംതൃപ്‌തി കണ്ടെത്തുന്നവർ അപൂർവമായിരിക്കും. അവരുടെ ജീവിതദൗത്യവും അതായിരിക്കും.അപരസേവ ആത്മസേവ എന്നത് എല്ലാവർക്കും ജീവിതനിയോഗമാകില്ല. അവനവന്റെ അഭിലാഷങ്ങളിലേക്കുള്ള യാത്രയാണ് തനിമയും തന്റേടവും തനിവഴികളും രൂപപ്പെടുത്തുന്നത്.

അവബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നവർക്ക് രണ്ടു ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങളുണ്ട്; എന്തിനുവേണ്ടി ചെയ്യുന്നു, ചെയ്‌തില്ലെങ്കിലെന്ത്? തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങളുടെ പട്ടിക നോക്കിയാൽ അവനവന്റെ ജീവിതത്തെ അളന്നു തിട്ടപ്പെടുത്താം. കാര്യവും കാരണവുമറിഞ്ഞു ചെയ്യുന്ന കർമങ്ങൾ കാര്യക്ഷമതയുടെ അടയാളങ്ങളാകും. ദിനചര്യകളുടെ പ്രസക്തിപോലും മനസ്സിലാക്കാത്തവർക്ക്p എങ്ങനെയാണു ദിശാബോധവും ലക്ഷ്യപൂർത്തീകരണവും ഉണ്ടാവുക?











ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...