ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.. 



ഒരു സുഹൃത്ത് പറഞ്ഞ ജീവിത കഥ ഇങ്ങനെ :യുഎഇയിൽ ജീവിക്കുന്ന പലരെയും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്, നമ്മൾ പാർക്ക് ചെയ്തു പോയവാഹനങ്ങളിലേക്കു തിരികെ എത്തുമ്പോൾ ഏതെങ്കിലുമൊക്കെ മസാജ് സെന്ററുകളുടെ വിസിറ്റിംഗ് കാർഡ് നമ്മുടെ വാഹനങ്ങളിൽ വച്ചിരിക്കുന്നത് കാണുന്നത്; സൈഡ് വിൻഡോ ഗ്ലാസിൽ ഇറക്കി വെച്ചിരിക്കുന്നതാവും പതിവ്, കുറച്ചു നേരം അധികം സമയം പാർക്ക് ചെയ്താൽ കാർഡുകളുടെ എണ്ണം കൂടും. ഈ ഒരു ബുദ്ധിമുട്ടുനേരിടാത്ത വാഹനമോടിക്കുന്നവർ യുഎഇയിൽ കുറവായിരിക്കും.


ചിലയിടങ്ങളിൽ നിലത്തു അത്തമിട്ടപോലെ ഇത്തരം കാർഡുകൾ കിടക്കുന്നതും കണ്ണിൽ പെടാറുണ്ട്. സത്യത്തിൽ ഇത്തരം അംഗീകൃതമല്ലാത്ത മസാജ്പാർലറുകളിൽ മസാജിന് പോയി പണവും, മറ്റു പലതും നഷ്ടപെട്ട ഒത്തിരി കേസുകൾ യുഎയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അധികൃതർ തക്ക നടപടികൾ എടുത്തിട്ടുമുണ്ട്. എങ്കിലും ഈ കാർഡുകൾ ഇന്നുംനിരത്തുകളിലും, 


നിർത്തിയിട്ട വാഹനങ്ങളിലും ആരൊക്കയോ കൊണ്ട് വന്നു ഇട്ടു ജനങ്ങളെ ഇപ്പോഴും ആകർഷിക്കാൻ ശ്രമിക്കാറുണ്ട്, പലരും ആ ആകർഷണത്തിൽ വീണു പോകാറുമുണ്ട്. അത് എന്തെങ്കിലുമാകട്ടെ, ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്കു വരാം.


ജീവിതത്തിൽ നമ്മളെ അലോസരപ്പെടുത്തുന്ന, ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളും ഏതെങ്കിലുമൊക്കെ അവസരത്തിൽ നമുക്ക് ഗുണങ്ങൾക്കായി നാമറിയാതെ തന്നെ പരിണമിക്കാറുണ്ട്; ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല അത്തരം കാര്യങ്ങൾ. നെഗറ്റീവ് വൈബ്‌സ് ഉള്ള പലകാര്യങ്ങളും പോസിറ്റീവ് വൈബ്‌സ് ആയി മാറുന്ന അവസ്ഥ. സമൂഹത്തിനു മൊത്തത്തിൽ ദോഷമാകുന്ന ചിലരുടെ പ്രവർത്തികൾ ചിലസന്ദർഭങ്ങളിൽ ചിലർക്ക് പുതുജീവൻ നൽകുന്ന അവസ്ഥകൾ. 


ഒരു ഉദാഹരണത്തിന് സിനിമകളിലെ ഒരു സ്ഥിരം ക്ലിഷേ സീനിലേക്കു നോക്കിയാൽ രാത്രിയിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്കു കള്ളൻ കക്കാൻ കയറുന്നതും, യുവതിയുടെ ആത്മഹത്യാ ശ്രമം കാണുന്നതും അയാൾ അവളെ രക്ഷിക്കുന്നതുമൊക്കെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ട്, സത്യത്തിൽ കള്ളൻ ആ വീട്ടിൽ നിന്നും പണവുംമറ്റു വിലപിടിപ്പുള്ള സാധന സാമഗ്രികളും മോഷ്ടിക്കാൻ കയറിയതാണെങ്കിലും ആ കുടുംബത്തിന് വിലമതിക്കാനാകാത്ത ഒരുജീവൻ തിരിച്ചു കിട്ടുന്നു. അയാളുടെ പ്രവർത്തിയിലൂടെ. ഇവിടെ ഒരു കള്ളന്റെ ഒരു മോഷണശ്രമം പോലും പോസറ്റീവ് ആയി മാറുന്നത് നാം കാണുന്നു. 


ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; ഈപ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഓരോ പ്രവർത്തിയിലും, ഓരോ അവസ്ഥകളിലും ചില നന്മകളും ചിലതിന്മകളും സംഭവിക്കുന്നു. നന്മയും തിന്മയും ആപേക്ഷികമാണ്, വ്യക്തിപരവുമാണ്. അതുകൊണ്ടു തന്നെവേർതിരിച്ചെടുക്കൽ ശ്രമകരമാണ്...


എന്നിട്ട് അവൻ പറഞ്ഞു.ഇനി എന്റെ ജീവിതത്തിൽ ഗുണകരമായി മാറിയ ഒരു സംഭവം പറയാം. ഒന്ന് രണ്ട് വർഷം മുമ്പ് കൊറോണ കൊടികുത്തി വാഴുന്ന ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരിലും ഒരുപാട്മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, ഒരുപാട് പുതിയ പാഠങ്ങൾ പഠിച്ചിട്ടുണ്ട് നാമോരുത്തരും. അതിപ്പോൾ മാസ്കുകളുടെയും, സാനിറ്റായിസറുകളുടെ നിത്യ ഉപയോഗം മുതൽ ജീവിതചര്യയിൽ ഉള്ള നിരവധി മാറ്റങ്ങൾ, ഓൺലൈൻ പർച്ചയ്‌സുകളും, വർക്ക് ഫ്രം ഹോം രീതികളും എന്തിനേറെ പറയുന്നു മൂക്കിലുടെ ഒരു സ്റ്റിക് കയറ്റിവിട്ടു സ്വാബ് എടുത്തുള്ള പരിശോധന പോലും നമുക്ക് പുതുമയുള്ളത്. 


പലരും ആരോഗ്യകാര്യങ്ങളിൽ പോലും കുറച്ചുകൂടെ ശ്രദ്ധാലുകളായി, ഞാനും കുറച്ചു കൂടിയൊക്കെ ശ്രദ്ധ ചെലുത്താൻ തുടങ്ങി അതിന്റെ ഭാഗമായി ദിവസവും ചുരുങ്ങിയത് ഒരു അഞ്ചു കിലോമീറ്റർ നടക്കാൻ തുടങ്ങി, പൊതുവെ വ്യായാമ കാര്യങ്ങളിൽ മടിയുള്ള ഞാൻ ഫോണും കയ്യിൽ വെക്കാറുണ്ട് നടക്കാൻ പോകുമ്പോൾ.നടത്തത്തിന്റെ കൂടെ ആയിരിക്കും നാട്ടിലേക്കുള്ള ഫോൺ വിളികൾ പലപ്പോഴും. വീട്ടിലേക്കും, നാട്ടിലെ കസിൻസിനെയും, കൂട്ടുകാരെയും ഒക്കെ വിളിച്ചു നടന്നുഞാൻ അഞ്ചു കിലോമീറ്റർ തീർക്കും. 


ഫോൺ വിളിച്ചു നടന്നിട്ടു കാര്യം ഇല്ല എന്ന് ഭാര്യ പറയാറുണ്ടെങ്കിലും, ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതല്ലേ ആ നടത്തം എന്നുള്ള രീതിയിൽ ഇന്നും തുടരുന്നു. നടത്തം കഴിഞ്ഞു വരുമ്പോൾ ചിലദിവസങ്ങളിൽ പാൽ, പഴം പോലുള്ള നിത്യയോപയോഗ സാധനങ്ങൾ വാങ്ങാറുണ്ട്, ഫോണിൽ ആപ്പിൾ പേ ഉള്ളതുകൊണ്ട് അതുവഴി പേ ചെയ്യും. 


ഒരു ദിവസം മോന് ആറാംമാസത്തിലെ വാക്‌സീൻ എടുത്ത ദിവസം നടക്കാൻ പോയപ്പോൾ പനിക്കുള്ള അഡോൾ സിറപ്പ് കൂടി വാങ്ങാൻ ഭാര്യ പറഞ്ഞപ്പോൾ, എങ്ങാനും ആപ്പിൾ പേ മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയ്തില്ലെങ്കിലോ എന്ന് കരുതി പേഴ്സിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് ചുമ്മാ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു ഞാൻ നടക്കാൻ ഇറങ്ങി. ചെറുതായി ചൂട് തുടങ്ങിയ സായാഹ്നത്തിൽ പതിവുപോലെ നാട്ടിലേക്കുള്ള ഫോൺവിളികളുമായി എന്നും നടക്കുന്ന ഒരു സ്കൂൾ കോമ്പൗണ്ടിനു ചുറ്റും സ മട്ടിൽ നടന്നു തീർത്തു. 


സ്ഥിരമായി നടക്കുമ്പോൾ കാണുന്നപല പരിചിത മുഖങ്ങളും കണ്ടു, കൂടാതെ ജോലി കഴിഞ്ഞു വരുന്നവർ, യാത്രക്കായി പോകുന്ന ചിലർ, ഓൺലൈൻ ഡെലിവെറിക്കാർ അങ്ങനെ പലരെയും കാണുന്ന പ്രേദേശത്താണ് എന്റെ നടത്തം.നടത്തമൊക്കെകഴിഞ്ഞു അഡോൾ വാങ്ങാൻ മെഡിക്കൽ ഷോപ്പിനു അടുത്തെത്തിയപ്പോൾ പോക്കറ്റിൽ കയ്യിട്ടു ക്രെഡിറ്റ് കാർഡ്എടുക്കാൻ നോക്കിയപ്പോൾ സംഭവം പോക്കറ്റിൽ ഇല്ല. അഞ്ചു കിലോമീറ്റർ നടന്നു ചെറുതായി വിയർത്ത ഞാൻ നല്ല അസ്സൽ ആയി വിയർക്കാൻ തുടങ്ങി, എവിടെ പോയി എന്ന് ഒരു ഐഡിയയും ഇല്ല; ഇനി വീട്ടിൽ നിന്ന്എടുത്തില്ലേ?? ആകെ കൺഫ്യൂഷൻ, വീട്ടിൽ വിളിച്ചു ഭാര്യയോട് പേഴ്സിലും അവിടെയെല്ലാം നോക്കാൻ പറഞ്ഞു.


ആകെപാടെ ടെൻഷൻ, എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു, ദൈവത്തെ വിളിച്ചു, ക്രെഡിറ്റ് കാർഡ് ആർക്കെങ്കിലും കിട്ടിയാൽ ഇപ്പോൾ ആണേൽ കൊറോണയുടെ വരവിനു ശേഷം ഏതെങ്കിലും ഷോപ്പിൽ പോയാൽ ഒന്ന് ടാപ്പ് ചെയ്താൽ മതി പർച്ചെയ്‌സ് നടത്താൻ..പാസ്‌വേർഡ് പോലും വേണ്ട; ആകെ ടെൻഷൻ ആയി, നടന്ന ഏരിയ മുഴുവൻ വീണ്ടും പോയി നോക്കാം എന്നുള്ള രീതിയിൽ ഞാൻ തിരിഞ്ഞോടി, അപ്പോൾ ഭാര്യയുടെ കാൾ വന്നു പഴ്സിലും വീട്ടിലും ഒന്നും കാർഡ് ഇല്ല, കാർഡ് എവിടെയോ വീണു പോയിരിക്കുന്നു..!


അതുകൂടി കേട്ടപ്പോൾ സാ മട്ടിൽ എന്നും നടക്കുന്ന ഞാൻ താഴേക്ക് നോക്കി നല്ല സ്പീഡിൽ ഓടാൻ തുടങ്ങി, ബാങ്കിൽ വിളിച്ചു കാർഡ് ക്യാൻസൽ ചെയ്താലോ എന്ന് ഓർത്തു എന്നാലു ഒരു വിശ്വാസം അത് തിരികെകിട്ടുമെന്നു. ടെൻഷൻ അടിച്ചു ഞാൻ ഓടുന്ന കണ്ടു എന്നും നടക്കുന്ന ഈ പയ്യൻ എന്താ ഓട്ടമൊക്കെ എന്നുള്ളരീതിയിൽ എന്നെ നോക്കുന്ന ഒരു ചേട്ടനെ ഞാൻ കണ്ടു. ചില പാകിസ്താനികളെയും, മറ്റു പലരെയും കണ്ടു ആവഴികളിൽ. വല്ലാത്ത ഒരു അവസ്ഥ, നഷ്ടപ്പെടുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ എന്നു പറയാറില്ലേ..?അതുപോലെ, നന്നായി വിയർക്കുന്നുണ്ട്, ടെൻഷൻ ഉണ്ട്. ഒരു കിലോമീറ്റർ ചുറ്റളവുള്ള ആ സ്കൂൾ കോംപൗണ്ടിനു ചുറ്റും ഞാൻ ഓടി ഒരു മുക്കാൽ ഭാഗം ആയപ്പോൾ കുറച്ചു കാർഡുകൾ കിടക്കുന്നത് ഞാൻ കണ്ടു; അതെ ആദ്യം പറഞ്ഞ മസ്സാജ് സെന്ററുകളുടെ മൂന്നാലു കാർഡുകൾ നിലത്തു കിടക്കുന്നു.അതിനിടയിൽചുവന്ന കളർ ഉള്ള എന്റെ ക്രെഡിറ്റ് കാർഡും..!!!


എന്തോ ഭാഗ്യത്തിന് അതിടയിൽ തന്നെ എന്റെ കാർഡ് വീണു. ഞാൻ വേഗം എടുത്തു, സത്യത്തിൽ അതുവഴി കടന്നു പോയ ഒരാളുടെ കണ്ണിൽ പോലും എന്റെ ക്രെഡിറ്റ് കാർഡ് പെടാതെ ഇരുന്നത് ആ മസാജ് സെന്ററിലെ കാർഡുകൾക്കിടയിൽ കിടന്നതു കൊണ്ടാണ്…! അന്ന് ആദ്യമായി ആ കാർഡുകളോട് എനിക്ക് വല്ലാത്ത മതിപ്പ് തോന്നി...ആ കാർഡുകൾ കാരണം എനിക്ക്എന്റെ ക്രെഡിറ്റ് കാർഡ് സുരക്ഷിതമായി തിരിച്ചു കിട്ടി... എല്ലാവരും ഹാപ്പി.. ടെൻഷൻ അടിച്ച കുറച്ചുനിമിഷങ്ങൾക്ക് വിരാമം. 


പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, ഒരു പുൽനാമ്പിനു പോലും അതിന്റെ നിയോഗം ഉണ്ട്, അതുകൊണ്ടു ഒന്നിനെയും കുറച്ചു കാണണ്ട. ഒന്നിനെയും പഴിക്കേണ്ട, അതാതു സമയങ്ങളിൽ തന്റേതായകർമങ്ങൾ ഓരോന്നും ചെയ്തു കൊണ്ടിരിക്കും. വളരെ നിസാരമായി ഞാൻ കണ്ട മസ്സാജ് സെന്ററിലെ കാർഡുകൾ പോലും എന്റെ ജീവിതത്തിൽ ഒരു നിമിഷത്തിൽ എനിക്കു ഒരു സഹായമായി വന്നു. ഈ നാളുകളിൽ നമുക്കും ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ അവർ അറിയാതെ തന്നെ തങ്ങാവാം, തണലാവാം. നമ്മുടെ ചുറ്റുമുള്ളവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിയിക്കാൻ നമുക്കായാൽ അതിൽ കൂടുതൽ എന്ത് നേടാനാണ് ഈ കുഞ്ഞു ജീവിതത്തിൽ.

`എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്...`


“നിങ്ങൾ വൈകിയിട്ടില്ല.. നിങ്ങൾ ശരിയായ സമയത്താണെത്തിയത് ” ട്രെയിൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്ന യാത്രക്കാരനോട് ഗുരു പറഞ്ഞതാണിത്.പിന്നീടാണയാളറിഞ്ഞത് അയാൾ കയറേണ്ടിയിരുന്ന ട്രെയിൻ അപകടത്തിൽ പെട്ടുവെന്ന് . നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.


എന്റെ സ്നേഹിതരിൽ ഒരുത്തൻ 22-ാം വയസ്സിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. എന്നാലവന് ജോലി ലഭിക്കാൻ 5 വർഷം കാത്തിരിക്കേണ്ടി വന്നു.മറ്റൊരാൾ 27-ാം വയസ്സിലാണ് ഡിഗ്രി പൂർത്തിയാക്കിയത്. അവന്റെ സ്വപ്നമായ പി എസ് സി ഉദ്യോഗം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.


എന്റെ ചങ്ങാതിമാരിൽ ഒരാൾ 25-ാം വയസ്സിൽ ഒരു കമ്പനിയുടെ ഡയറക്ടറായി, 45-ാം വയസ്സിൽ പാവം അവൻ മരിച്ചു.മറ്റൊരു പരിചയക്കാരൻ 50-ആം വയസ്സിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയുടെ ഡയറക്ടറായി, 90-ആം വയസ്സിലാണദ്ദേഹം മരിച്ചത്. മരിക്കുമ്പോഴും അദ്ദേഹമാ കമ്പനിയുടെ ഡയറക്ടർ ബോർഡിലെ ഉപദേശക സമിതി അംഗമായിരുന്നു.


എന്റെ കൂടെപ്പഠിച്ച പെൺകുട്ടികളിലൊരാൾ 20-ാം വയസ്സിൽ വിവാഹിതയായി. 20 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികളുണ്ടായില്ല. മറ്റൊരുത്തി 30-ാം വയസ്സിൽ വിവാഹിതയായി.അവൾക്കിപ്പോൾ മക്കൾ 5. അവളുടെ മൂത്ത മകളുടെ കല്യാണം അടുത്താഴ്ച .ആ കല്യാണത്തിന് എനിക്കും ക്ഷണമുണ്ട്.


നമ്മുടെ “സമയവും” വരും. ദൈവം നമുക്കായി നിശ്ചയിച്ച “സമയത്ത്” നമുക്ക് പ്രവർത്തിക്കാം എന്ന മനസ്സമാധാനത്തോടെ ജീവിക്കുക.. ജീവിതം മുഴുവൻ ആസ്വദിച്ച് ജീവിക്കാം. സമയം പ്രപഞ്ചനാഥന്റെ കൈയിലാണ്.അവൻ ഉദ്ദേശിക്കുന്നത് പോലെ ഉദ്ദേശിക്കുന്നവർക്ക് അത് സുഗമമാക്കുന്നു.. നമ്മുടെ സമയം വരുമ്പോഴെല്ലാം അവൻ ഉദ്ദേശിക്കുന്നത് അവൻ നമുക്ക് നൽകുന്നു.അവന്റെ പക്കലുള്ളതെല്ലാം കൃത്യമായ അളവിലാണ്...കവി പറഞ്ഞതെത്ര സത്യം !!


ജീവിതത്തിലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് തിരക്കുള്ളവരുടെ പരിണതി അത് നഷ്ടപ്പെടുക മാത്രം.


തന്നെ കാണാനെത്തിയ ശിഷ്യനോടു ഗുരു ചോദിച്ചു. നിനക്ക് എന്താണു വേണ്ട‌ത്? മറുപടി: ‘എനിക്ക് ഈശ്വരനെ കണ്ടെത്തണം’. ഗുരു ചോദിച്ചു – നീ ഇവിടേക്കു വന്നപ്പോൾ ചെരിപ്പ് അഴിച്ചുവച്ചത് വാതിൽപടിയുടെ ഇടത്തോ വലത്തോ? അയാൾ പറഞ്ഞു, എനിക്ക് ഓർമയില്ല. ഗുരു പറഞ്ഞു – ‘ആദ്യം സ്വയം ചെയ്യുന്ന കാര്യങ്ങൾ ബോധപൂർവം ചെയ്യാൻ പഠിക്കുക. അതിനുശേഷം ഈശ്വരനെത്തേടി ഇറങ്ങുക’.


യാന്ത്രികമായ യാത്രകൾ ഒരിക്കലും അനുഭവങ്ങൾ സമ്മാനിക്കില്ല. യന്ത്രങ്ങൾക്ക് സ്വന്തമായ ആഗ്രഹങ്ങളോ വഴികളോ ഇല്ല. നിർമിച്ച ആളുടെ നിബന്ധനകൾക്കും നിയോഗങ്ങൾക്കും വേണ്ടിയുള്ള വിട്ടുവീഴ്‌ചയില്ലാത്ത പ്രവർത്തനമാണതിന്. നിയോഗങ്ങൾ ഇല്ലാത്തവർക്കു നിയതമായ വഴികളുണ്ടാകില്ല. സ്വന്തമായ അഭിലാഷങ്ങളോ ആവശ്യങ്ങളോ ഇല്ലാത്തവർക്ക് എന്തു കാര്യമാണ് ആത്മാർഥതയോടെ ചെയ്യാനാവുക.‌


അന്യനുവേണ്ടി ജീവിക്കുന്നതിൽ മാത്രം ആത്മസംതൃപ്‌തി കണ്ടെത്തുന്നവർ അപൂർവമായിരിക്കും. അവരുടെ ജീവിതദൗത്യവും അതായിരിക്കും.അപരസേവ ആത്മസേവ എന്നത് എല്ലാവർക്കും ജീവിതനിയോഗമാകില്ല. അവനവന്റെ അഭിലാഷങ്ങളിലേക്കുള്ള യാത്രയാണ് തനിമയും തന്റേടവും തനിവഴികളും രൂപപ്പെടുത്തുന്നത്.


അവബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നവർക്ക് രണ്ടു ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങളുണ്ട്; എന്തിനുവേണ്ടി ചെയ്യുന്നു, ചെയ്‌തില്ലെങ്കിലെന്ത്? തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങളുടെ പട്ടിക നോക്കിയാൽ അവനവന്റെ ജീവിതത്തെ അളന്നു തിട്ടപ്പെടുത്താം. കാര്യവും കാരണവുമറിഞ്ഞു ചെയ്യുന്ന കർമങ്ങൾ കാര്യക്ഷമതയുടെ അടയാളങ്ങളാകും. ദിനചര്യകളുടെ പ്രസക്തിപോലും മനസ്സിലാക്കാത്തവർക്ക്p എങ്ങനെയാണു ദിശാബോധവും ലക്ഷ്യപൂർത്തീകരണവും ഉണ്ടാവുക?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത പഞ്ചസാരയുടെ ഉപയോഗം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

അല്‍പം വ്യത്യസ്തമായൊരു രസം തയ്യാറാക്കിയാലോ...

ചൊറിനൊപ്പം രസം കൂട്ടാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ നല്ലതാണ്  രസം എന്നത് നിങ്ങൾക്കറിയാമോ... ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്  വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ടൊരു സ്പെഷ്യല്‍ മാങ്ങാ രസം ആണ്. ആവശ്യമുള്ള ചേരുവകള്‍. .. 1=മാങ്ങ രണ്ടെണ്ണം  2=തൂവരപരിപ്പ് കാല്‍ കപ്പ് ( വേവിച്ചത് ) 3=മല്ലി കുരുമുളക് ജീരകം അര ടീ സ്പൂണ്‍ വീതം വറ്റല്‍ മുളക് മൂന്നെണ്ണം  4=എണ്ണ ഒരു ടേബിള്‍ സ്പൂണ്‍ കടുക് അര സ്പൂണ്‍ മുളക് മൂന്നെണ്ണം  കറിവേപ്പില ഒരു തണ്ട് 5=ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഒരു സ്പൂണ്‍ വീതം തക്കാളി 1 (ചെറുതായി അരിയുക ) 6=ഉപ്പ് ആവശ്യത്തിന് പഞ്ചസാര 1/2 ടീ സ്പൂണ്‍ വെള്ളം 2 കപ്പ് തയ്യാറാക്കുന്ന വിധം... മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയ ശേഷം വേവിച്ച്‌ അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തു പൊടിച്ച്‌ മാങ്ങയില്‍ ചേര്‍ക്കുക. ഒരു ചീന ചട്ടിയില്‍ കടുകു വറുത്തതിനു ശേഷം അഞ്ചാമത്തെ ചേരുവകള്‍ വഴറ്റുക. അതിലേക്ക് മാങ്ങയും, തൂവരപരിപ്പും ചേര്‍ക്കുക. ഉപ്പും, പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് തിളക്കുമ്ബോള്‍ കായപ...

ആർത്തവസമയത്ത് ഉണ്ടാകുന്ന ശരീരവേദനകൾ

ആര്‍ത്തവ സമയത്ത് ശാരീരിക വേദനകള്‍, പ്രത്യേകിച്ചും വയറു വേദന എന്നത് സാധാരണയാണ്. എന്നാല്‍ , ചിലര്‍ക്കെങ്കിലും ആര്‍ത്തവ സമയത്ത് അതി കഠിനമായ വയറുവേദയുണ്ടാകുന്നതു കാണാറുണ്ട്. ചിലര്‍ക്കിത് ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്നതും ഇതേ രീതിയില്‍ തുടരുന്നതുമായിരിയ്ക്കും. കഠിനമായ ഇത്തരം ആര്‍ത്തവ വേദന, പ്രത്യേകിച്ചും അസാധാരണമായി ഉണ്ടാകുന്നത് നിസാരമായി കണ്ട് തള്ളിക്കളയുന്നത് ആരോഗ്യകരമല്ല. ഇത്തരം കഠിനമായ ആര്‍ത്തവ വേദന പല രോഗങ്ങളുടേയും ലക്ഷണമാകാം. ഇതിന് ഒരു പ്രധാന കാരണമായി വരാവുന്നത് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിയ്ക്കുന്ന എന്‍ഡോമെട്രിയോസിസ് എന്നതാണ്. സാധാരണയായി ഗർഭപാത്രത്തിനകത്ത് വളരുന്ന ലൈനിംഗ്, മറ്റ് പ്രത്യുത്പാദന ഭാഗങ്ങളായ ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയിലേക്ക് വളരാൻ തുടങ്ങുമ്പോഴാണ് എൻഡോമെട്രിയോസിസ് സംഭവിക്കുന്നത്. മറ്റ് പ്രത്യുത്പാദന അവയവങ്ങളിൽ വളരുന്ന ലൈനിംഗ് അവയെ ദുർബലപ്പെടുത്തുന്നു, കഠിനമായ വേദനയ്ക്കും രക്തസ്രാവത്തിനുമെല്ലാം ഈ അവസ്ഥ ഇതിന് കാരണമാകുന്നു. യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇത്തരത്തില്‍ ആര്‍ത്തവ വേദനയ്ക്കുള്ള കാരണമാണ്. ഇവ കഠിനമായ വേദനയുണ്ടാക്കാം, കടുത്ത ബ്ലീഡിംഗ് കാരണമാകാം. ...

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം കറ്റാർവാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.  മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമ്മത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ് കറ്റാർവാഴ ജെൽ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും

നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും  ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന്   കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. കഴുത്ത് വേദനയുടെയും നടുവേദനയുടെയും പ്രധാന കാരണങ്ങൾ... മോശം പോസ്ചറിങ്ങും  ഉദാസീനമായ ജീവിതശൈലിയുമാണ്  കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതിന്റെ  പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം  പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന്  സ്‌ട്രെയിൻ  താങ്ങാൻപറ്റാതെ  വരുന്നു. ഇന്നത്തെ കംപ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തുതന്നെ ഇരുന്ന...

വീട്ടില്‍ തയ്യാറാക്കാം രുചികരമായ കുഴിമന്തി

റെസ്റ്റൊറന്റിൽ ലഭിക്കുന്ന അതേരുചിയിൽ സ്വാദിഷ്ടമായ കുഴിമന്തി വീട്ടിലും തയ്യാറാക്കാൻ കഴിയും. റെസിപ്പി പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ - ഒരു കിലോ ബസ്മതി അരി - 2 കപ്പ് .. ബസ്മതി അരി - 2 കപ്പ് മന്തി സ്‌പൈസസ് - 2 ടീസ്പൂണ് സവാള - 4 എണ്ണം തൈര് -4 ടീസ്പൂണ്‍ ഒലിവ് എണ്ണ - 4 നാല് ടീസ്പൂണ്‍ തക്കാളി (മിക്‌സിയില്അരച്ചെടുത്തത്)- 2 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ് നെയ്യ് - 2 ടീസ്പൂണ് പച്ചമുളക്- 5 എണ്ണം ഏലയ്ക്ക -5 എണ്ണം കുരുമുളക് - 10 എണ്ണം തയ്യാറാക്കുന്ന വിധം...                       ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍,സ്പൂണ്‍ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കനിൽ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.  ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു

കോഴിക്കോട്: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാല്‍ ഒന്നുകില്‍ തീ കത്തിക്കാൻ ഉപയോഗിക്കും, അല്ലെങ്കില്‍ ആരെങ്കിലും വന്നാല്‍ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാല്‍, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോള്‍ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളില്‍ ഇരുമ്ബും തുരുമ്ബുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കില്‍ ഇപ്പോള്‍ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും. മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം ! ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാ...