ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ബി.എസ്.എൻ.എല്‍. വീട്ടിലെ ഫൈബർ കണക്ഷനില്‍ നിന്നുള്ള ഇന്റർനെറ്റ് വീടുവിട്ട് പുറത്ത് പോകുമ്ബോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനമാണ് ബി.എസ്.എൻ.എല്‍ ലക്ഷ്യം വയ്ക്കുന്നത്.
വീട്ടിലെ ഫൈബർ കണക്ഷനില്‍ കിട്ടുന്ന അതിവേഗ ഇന്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്ബോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്.എൻ.എല്‍.
കേരളത്തില്‍ തുടങ്ങുന്നു. 'സർവത്ര' എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ വിപ്ലവമായിമാറുമെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ പൂർത്തിയായി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുക.
ബി.എസ്.എൻ.എലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവി മുന്നോട്ടുവെച്ച ആശയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് 'സർവത്ര'യായി എത്തുന്നത്. മൊബൈല്‍ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതില്‍ കുറയ്ക്കാനാകുമെന്നതാണ് പ്രത്യേകത.
വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) ആണ് പദ്ധതിയുടെ അടിസ്ഥാനം
ഈ കണക്ഷനിലെ ഇന്റർനെറ്റ് ബി.എസ്.എൻ.എലിന്റെ മറ്റൊരു ഫൈബർ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. 'സർവത്ര'യുടെ പോർട്ടലില്‍ രജിസ്റ്റർചെയ്യുന്ന എഫ്.ടി.ടി.എച്ച്. കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക.
രജിസ്റ്റർചെയ്യുമ്ബോള്‍ കണക്ഷനുകള്‍ 'സർവത്ര എനേബിള്‍ഡ്' ആയിമാറും. പരമാവധി കണക്ഷനുകള്‍ രജിസ്റ്റർചെയ്യാൻ ബി.എസ്.എൻ.എല്‍. അഭ്യർഥിക്കും.
'സർവത്ര എനേബിള്‍ഡ്' ആണെങ്കില്‍ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വേഡോ യൂസർ ഐ.ഡി.യോ അറിയേണ്ട കാര്യവുമില്ല.
ഒരു വെർച്വല്‍ ടവർ ആയിട്ടാകും സർവത്ര പോർട്ടല്‍ പ്രവർത്തിക്കുക.
സുരക്ഷ ഉറപ്പ്
മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതിനാല്‍ സൈബർ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ട. സർവത്രയുടെ സേവനങ്ങള്‍ കൃത്യമാക്കാൻ 'വണ്‍ നോക്' എന്ന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും