ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


വിവാഹം എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആണ് വിവാഹം കഴിക്കേണ്ടത്...

ഒരാൾ വിവാഹം കഴിച്ചത് കൊണ്ട് മാത്രം അയാൾക്ക് ജീവിതപങ്കാളിയെ ലഭിക്കണം എന്നില്ല. നമുക്ക് ചുറ്റും ഒരുപാട് പേർ കല്യാണം കഴിച്ചിട്ടുണ്ട് എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഇതിൽ ജീവിതപങ്കാളിയെ ലഭിച്ചിട്ടുള്ളൂ...


ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി,നമുക്ക് മനസ്സിലാവും എത്ര പേർക്ക് ജീവിത പങ്കാളിയെ ലഭിച്ചിട്ടുണ്ട് എന്ന്. കല്യാണം കഴിച്ചു എന്നത് എന്തോ വലിയ മഹത്തരമായി പറയുന്നവർക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ നിങ്ങൾക്ക് ഒരു 'ജീവിത പങ്കാളിയെ ' ലഭിച്ചു എന്ന്?

കുറച്ചു നാൾ മുൻപ് പ്രിയപ്പെട്ട കലാകാരി മേതിൽ ദേവിക ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി, കൂടെ ആളുകൾ ഉണ്ടെന്നേ ഉള്ളൂ, പലരും ഒറ്റക്ക് തന്നെയാണ് എന്ന്. വിവാഹം കഴിച്ചിട്ടും എല്ലാ കാര്യങ്ങളും ഒറ്റക്ക് തന്നെ ചെയ്യേണ്ടി വരുന്നവർ നിരവധിയാണ്. ഒറ്റക്ക് തന്നെ അടുക്കളയിൽ കഷ്ടപ്പെടുക, ഒറ്റക്ക് തന്നെ യാത്ര പോവുക, പേരിനു മാത്രം ഒരു ഭാര്യ/ഭർത്താവ്. ഓരോരുത്തരും അവരവർക്ക് തോന്നുന്ന വഴിയിൽ. ഇവിടെ പങ്കു വക്കപ്പെടുന്ന ഒന്നും തന്നെയില്ല എന്ന് വ്യക്തമാകും. 


കുട്ടികളുടെ കാര്യം നോക്കാനും അവരെ രാവിലെ എഴുന്നേൽപ്പിച്ചു റെഡി ആക്കി സ്കൂളിൽ വിടാനും വൈകീട്ട് ഹോംവർക്ക് ചെയ്യിക്കാനും എല്ലാം ചെയ്യുന്നത് ഒരാൾ മാത്രം.
എല്ലാ ജോലിയും ഒരാളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. പല പെൺകുട്ടികളും വിവാഹം കഴിക്കാൻ മടിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. ഒരു തരത്തിലും സപ്പോർട്ട് ചെയ്യാൻ തയ്യാറാകാത്ത ഒരു വ്യക്തി എന്തിനാണ് നമ്മുടെ ജീവിതത്തിൽ?

ഉറൂബിന്റെ കഥകൾ വായിച്ചിട്ടില്ലേ ..? പെണ്ണിന്റെ തിളക്കമില്ലാതെ ഈ ഭൂമിയിലുള്ള യാതൊന്നും ഫലപ്രാപ്തിയില്‍ എത്തില്ലെന്ന് വിശ്വസിപ്പിച്ച പെണ്ണുങ്ങളാണ് ഉറൂബിന്റേത് .ബീരാന്റെ സ്നേഹപ്രകടനങ്ങള്‍ അനാസക്തവും പരുഷവുമായാണ് അനുഭവപ്പെടുന്നതെങ്കിലും ഉമ്മാച്ചു ഭാര്യയുടെ കടമകള്‍ മുറ പോലെ നിര്‍വ്വഹിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു ചെല്ലുമ്പോള്‍ ബീരാന്‍റെ വലിയ വീടിന്‍റെ കയ്യാലയും പടിപ്പുരയും ഒക്കെ അവളെ അമ്പരപ്പിക്കേണ്ടതാണ്. എന്നാല്‍ അങ്ങനെയൊന്നുമുണ്ടായില്ല. ‘അപ്പൊ ഇബ്ടെ ഇങ്ങനാ’ എന്നൊരു നിസ്സംഗത മാത്രം.


അയാളുടെ കൂര്‍ക്കം വലി അസഹ്യമാകുമ്പോള്‍ അവള്‍ പണ്ട് മായന്‍ പാടുന്ന പാട്ടുകള്‍ ഓര്‍ത്ത്‌ തലയിണയില്‍ മുഖം അമര്‍ത്തി കിടന്നു. എങ്കിലും വിവാഹജീവിതം എന്നൊക്കെ പറഞ്ഞാല്‍ ഇത്രയൊക്കെയേയുള്ളൂ എന്നൊരു ബോധത്തിലേക്ക് അവള്‍ വളരെ പെട്ടെന്ന് രക്ഷപ്പെടുന്നുണ്ട്.. ഉമ്മാച്ചു ഭരിച്ചു നടന്നു. ഒന്നിലും വലിയ ആസക്തി പ്രകടിപ്പിച്ചില്ല. ഇതൊന്നുമില്ലെങ്കിലും താന്‍ സംതൃപ്തയാണെന്നൊരു ഭാവം. 

അവളുടെ അടുത്തിരിക്കാനും അവള്‍ ചിരിക്കുന്നതും കൊഞ്ചുന്നതും ഒക്കെ കാണാനും ഉല്ലസിക്കാനും ബീരാന്‍ ആഗ്രഹിച്ചു. പക്ഷെ അവള്‍ വലിയ കാര്യസ്ഥയായി നടന്നു. ഭാര്യയിൽ അത്രക്ക് സാമര്‍ഥ്യമൊന്നും ബീരാന്‍ ആഗ്രഹിച്ചില്ല. പക്ഷെ അവളോട്‌ ഒന്നും പറയാനുള്ള ധൈര്യമയാൾക്കില്ല. അവളൊന്ന് ഉറക്കെ തുമ്മിയാല്‍ അയാള്‍ തെള്ളിപ്പോകും. ‘അനക്ക് എന്നെ പുടിച്ചില്ലേ’ എന്ന ബീരാന്‍റെ ചോദ്യത്തിന് “ഞ്ഞ് അതിപ്ലാ ചോദിക്കണേ” എന്നൊരു നിസ്സാരമായ മറുപടി മാത്രമാണ് അവള്‍ കൊടുക്കുന്നത്. 


തനിക്കു ഭരിക്കാന്‍ ഇത്ര സാമ്രാജ്യവിസ്തൃതിയൊന്നും പോരാ എന്നാണ് ഉമ്മാച്ചുവിലെ ഭാര്യ ഭാവിച്ചത്.വിവാഹം ഒരു സാമ്പത്തിക ഇടപാട് മാത്രമാകുമ്പോള്‍ ഇങ്ങനെയൊക്കെയാകും എന്നാണവളുടെ മട്ട്. ’കായീന്റെ ഊറ്റം കൊണ്ടല്ലേ ഓന്‍ കെട്ടീത്, നടക്കട്ടെ” എന്നൊരു ഭാവം. ഇഷ്ടമില്ലാത്ത കല്യാണം ഉപ്പില്ലാത്ത കറി പോലെയാണെന്നും ഇട്ടു കഴിഞ്ഞാല്‍ ഊരാനാകാത്ത ഇറുകിയ കുപ്പായം പോലെയാണെന്നും ഉമ്മാച്ചു തരം കിട്ടിയപ്പോഴെല്ലാം പ്രകടിപ്പിച്ചു.

അവള്‍ ഭൂതകാലത്തെ അയവിറക്കിക്കൊണ്ട് വർത്തമാനകാലത്തോട് സമരം ചെയ്തു. തന്‍റെ ഉള്ളിലേക്ക് ഒന്നിനെയും ആരെയും കടത്തി വിട്ടില്ല.അവളുടെ ആന്തരിക സ്വത്വത്തിനുള്ളിലേക്ക് ഒരു നോട്ടമോ, ഒരു പുരുഷന്‍റെ സ്പര്‍ശമോ ഒരു മാലാഖയോ പ്രവേശിക്കാൻ ധൈര്യപ്പെട്ടില്ല. സഹജമായ ഒരു ആത്മീയതയുടെ ശക്തിയുണ്ടിവർക്ക്, പതറാതെ നില്‍ക്കുന്ന അവരുടെ ജീവിതാസക്തി വിസ്മയിപ്പിക്കുന്നതാണ്.ജീവിതം ജീവിക്കാനുള്ളത് കൂടിയാണ്, തെറ്റും ശരിയും നിര്‍ണ്ണയിച്ചു നില്‍ക്കലല്ല അതിന്‍റെ ലക്ഷ്യം എന്ന് അവര്‍ തെളിയിക്കുന്നു..


"ഞങ്ങൾ സാധാരണക്കാരാണ്... മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്...ജോലിയുമുണ്ട്... സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം... വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ മോൾക്കൊരു പ്രശ്നം വരരുത്," എന്ന് പറഞ്ഞ എം.ടെക് വരെ പഠിച്ച ഉദ്യോഗസ്ഥയായ പെൺകുട്ടിയുടെ അച്ഛനോട് ജർമ്മനിയിൽ എഞ്ചിനീയർ ആയ പയ്യനും വീട്ടുകാരും പറഞ്ഞത് "പൊന്നും പണവും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത് പെൺകുട്ടിയെയാണ്,"എന്നായിരുന്നു. 

എന്നാൽ അവരുടെ വാക്കുകൾ വിശ്വസിച്ചു മകളുടെ വിവാഹം നടത്തിയ അച്ഛനമ്മമാരേയും, ശുഭപ്രതീക്ഷകളോടെ നല്ലൊരു വിവാഹജീവിതം സ്വപ്നം കണ്ടു വിവാഹജീവിതത്തിലേക്ക് കടന്ന ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒട്ടും ശുഭമല്ലാത്തൊരു ജീവിതമായിരുന്നു. "സ്ത്രീധനം തീരെ കുറഞ്ഞുപോയി... ഞങ്ങളുടെ മകന് ഇതിലും അധികം സ്ത്രീധനം കിട്ടിയേനെ," എന്നുപറഞ്ഞു പയ്യന്റെ അമ്മയും പെങ്ങളും കൂടി വിവാഹപ്പിറ്റേന്ന് മുതൽ പെൺകുട്ടിയോട് അടുക്കളയിൽ തുടങ്ങിയ കുത്തുവാക്കുകൾ ചെന്നെത്തിയത് വിവാഹം കഴിഞ്ഞതിന്റെ ആറാംനാൾ ഭർത്താവ് എന്ന വ്യക്തി ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നിടത്തേക്കാണ്...


"ജീവിതം ഇങ്ങനെയൊക്കെയാണ്... മോള് അഡ്ജസ്റ്റ് ചെയ്യണം" എന്ന് പറയാതെ മാതാപിതാക്കൾ ധൈര്യം കൊടുത്ത് തങ്ങളുടെ മകൾക്കൊപ്പം നിന്നു ആ മാതാപിതാക്കൾ.

വിവാഹം എന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഒന്നുമാവരുത്... ഏതൊരു പുരുഷനും പങ്കാളിയോട് നീതിപുലർത്താൻ സാധിക്കും എന്ന് കരുതുന്നു എങ്കിൽ മാത്രം വിവാഹിതർ ആയാൽ മതി... അതിനി ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും... ഒരു നല്ല ജീവിതം സ്വപ്നം കണ്ടുവരുന്ന വ്യക്തിയുടെ സ്വപ്‌നങ്ങൾ ചവിട്ടിയരക്കരുത്...ദുസ്വഭാവവും, ലഹരിക്ക് അടിമയായി ജീവിക്കുന്ന മക്കളുടെ ദുശീലവുമൊക്കെ വിവാഹത്തോടെ ശരിയായിക്കൊള്ളും എന്നുപറഞ്ഞു നാടിനും വീടിനും ഉപദ്രവമായി നടക്കുന്നവരെ പിടിച്ചു കെട്ടിക്കുന്ന മാതാപിതാക്കളോട് ഒന്നു ചോദിച്ചോട്ടെ ... ജന്മം കൊടുത്ത് വളർത്തിവലുതാക്കിയ മാതാപിതാക്കൾക്ക് നന്നാക്കാൻ സാധിക്കാത്ത മക്കളെ പുതിയതായി കയറിവരുന്ന ഒരു വ്യക്തി നന്നാക്കിയെടുക്കണം എന്നൊക്കെ പറയുന്നത് എവിടത്തെ മര്യാദയാണ്?...


ജീവിതം ആകുമ്പോൾ അഡ്ജസ്റ്റുമെന്റുകളൊക്കെ അത്യാവശ്യം തന്നെയാണ്... പക്ഷേ മറ്റൊരു വ്യക്തിയെ നന്നാക്കാനുള്ള പ്രൊജക്റ്റ്‌ അല്ല വിവാഹം....വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഒരു വ്യക്തിക്ക് വേണ്ടത് ഒരു പങ്കാളിയെയാണ്.. അല്ലാതെ തിരുത്തി നന്നാക്കാൻ ഉള്ള സ്വഭാവവൈകല്യമുള്ള ഒരു വ്യക്തിയെ അല്ല... അതുപോലെ ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും അവനവന്റെ സ്വപ്‌നങ്ങൾ നേടേണ്ടത് അവനവൻ അധ്വാനിച്ചാണ്... 

അല്ലാതെ മറ്റൊരാളുടെ വിയർപ്പിന്റെ ഫലത്തിൽ സുഖിച്ചു ജീവിക്കാൻ വിവാഹം കഴിക്കരുത്... ഇനി എന്തിന്റെ പേരിലായാലും, പങ്കാളിയെ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല...ഒത്തുപോകാൻ സാധിക്കുന്നില്ല എങ്കിൽ മാന്യമായി പിരിഞ്ഞുപോകുക...അല്ലാതെ മറ്റൊരു വ്യക്തിയെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ നിങ്ങൾക്കൊക്കെ ആരാണ് അനുവാദം തന്നത്.... 


വിവാഹത്തിന് മുൻപ് നോക്കേണ്ടത് കുലമഹിമയും, ജാതിമത സർട്ടിഫിക്കറ്റുകളും ഒന്നുമല്ല... വ്യക്തികൾ മെന്റലി ഫിറ്റ്‌ ആണെന്നുള്ള സൈക്കാട്രിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ആണ് ആദ്യം തേടേണ്ടത് .... ഞാനിത്ര അർഹിക്കുന്നുണ്ട്, എനിക്കത്രയും പൊന്നും പണവുമൊക്കെ വേണമെന്ന് നിർബന്ധം ഉള്ളവർ വിവാഹത്തിന് മുൻപ് ഇതൊക്കെ തുറന്ന് പറയുക... അതിനോട് യോജിക്കാൻ സാധിക്കുന്നവരെ തേടുക.... 

അല്ലാതെ പറഞ്ഞു ചതിച്ചു വിവാഹം നടത്തിയിട്ട് വിവാഹശേഷം പങ്കാളിയെ തല്ലിയും പീഡിപ്പിച്ചും പിടിച്ചുപറിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്....
വിവാഹം ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആണ് വിവാഹം കഴിക്കേണ്ടത്...















ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കുടിക്കുന്ന ശീലം നല്ലതാണോ?

  ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്  ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

മോട്ടിവേഷൻ ചിന്തകൾ

എല്ലാ സത്യങ്ങളും നമുക്ക് വിളിച്ചു പറയാനാവില്ല എന്ന് അറിയാം . കുറഞ്ഞപക്ഷം മറ്റുള്ളവരെ പറ്റി കള്ളം പറയാതിരിക്കാനെങ്കിലും നമുക്ക് കഴിയണം. പറ്റിപ്പോയ തെറ്റിനെ കുറിച്ച് സ്വന്തം മനസാക്ഷിയുടെ മുന്നിലെങ്കിലും നമുക്ക് സമാധാനം ബോധിപ്പിക്കണം.അതല്ലാതെ കള്ളങ്ങൾ നിരന്തരം പറഞ്ഞു പറഞ്ഞു നാം ഒരു മനുഷ്യനേ അല്ലെന്ന തീരുമാനത്തിൽ നമ്മെ തന്നെ എത്തിക്കരുത്. എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നു വന്നിട്ടുണ്ട്. മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോഴും അവരുടെ തന്നെ നാശത്തിന് അത് കാരണമാകും. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്. മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും...

മോട്ടിവേഷൻ ചിന്തകൾ :ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ

ജീവിതത്തിൽ എല്ലാവരും ഒന്നിനും നേരമില്ലാതെ ഓടുകയാണ്...അവസാനം ഇത് വരെ കിട്ടിയ നേട്ടങ്ങൾ ഒന്നും അവസാനം വ്യാർഥമാണെന്ന് മനസ്സിലാക്കും വരെ. ഒരു കഥ പറയാം , ഒരു വൃദ്ധനും അയാളുടെ വളർത്തു നായയും എന്നും പ്രഭാത സവാരിക്കിറങ്ങും. സവാരിക്കിടയിൽ ഒരിടത്തു റോഡരികിൽ മരങ്ങൾ വരിവരിയായി നിൽക്കുന്നിടത്തുള്ള സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ വൃദ്ധൻ ഇരിക്കും. ഇങ്ങനെ ഇരിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ വളർത്തുനായ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുക പതിവായിരുന്നു. വാഹനങ്ങൾ നിർത്താതെ ഓടിപ്പോയാൽ കുറേ ദൂരം അവയുടെ പിറകേ ഓടിയതിനു ശേഷം നായ കിതച്ചുകൊണ്ട് ഓടിവന്നു യജമാനന്റെ കാൽച്ചുവട്ടിൽ കിടക്കും. ഇതിങ്ങനെ കുറേദിവസം ആവർത്തിക്കുന്നത് കൗതുകത്തോടെ കണ്ടിരുന്ന ഒരു വഴിയാത്രക്കാരൻ വൃദ്ധനോട് അൽപ്പമൊരു പരിഹാസത്തോടെ ചോദിച്ചു: "നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?' അപ്പോൾ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്നെ ചിന്തിപ്പിക്കുന്നത് അതല്ല.... എന്നെങ്കിലും ഒരിക്കൽ ഇവൻ ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തിക്കഴിഞ്ഞാൽ, പിന്നെ ...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

  ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറ...

മൈക്രോവേവിൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ മൈക്രോവേവിൽ പാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും. ആരോഗ്യത്തിന്‍റെ ശത്രു പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ...

നേർവഴി ചിന്തകൾ

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..? എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്. നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സ...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...

മോട്ടിവേഷൻ ചിന്തകൾ

പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.   എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌. മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീ...