ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അയാൾക്ക് പെൺമക്കൾ ഭാരമായിരിക്കും, പക്ഷെ എനിക്ക് അവർ വെളിച്ചമാണ്

അയാൾക്ക് പെൺമക്കൾ ഭാരമായിരിക്കും, പക്ഷെ എനിക്ക് അവർ വെളിച്ചമാണ്


ലേബർ റൂമിന് പുറത്ത് ഫൈസൽ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു.
ഉമ്മയുടെ വിവരങ്ങൾ ഒന്നും അറിയാതെ ആയപ്പോൾ പെൺമക്കൾ കൂട്ടത്തോടെ കരായാൻ തുടങ്ങി.

മിണ്ടാതിരിക്കെടി.... മനുഷ്യൻ ഇവിടെ തീ തിന്നുകയാണ്. എല്ലാത്തിനേയും‌ തല്ലി കൊന്നുകളയും പറഞ്ഞേക്കാം.... ഫൈസൽ മക്കളെ തല്ലാൻ തുടങ്ങി.

അത് കണ്ട് നിന്ന ആയിഷയുടെ ബാപ്പ ഫൈസലിന്റെ അടുത്ത് ചെന്ന് പറഞ്ഞു.

എന്താ ഫൈസലെ നീ മക്കളോട് തീരെ സ്നേഹമില്ലാതെ പെരുമാറുന്നത്?

ഫൈസൽ വലിയ ശബ്ദത്തിൽ അലമുറയിട്ട്കൊണ്ട് പറഞ്ഞു..

മക്കളാണത്രെ മക്കൾ, അഞ്ച് പെൺകുട്ടികളെ പട്ടിയെ പോലെ അവൾ പെറ്റ് കൂട്ടി ഇട്ടിരിക്കുകയാണ്.
ഇതും കൂടി പെണ്ണാണെങ്കിൽ എല്ലാരും കേൾക്കാനായിട്ട് പറയുകയാണ് ഞാൻ എന്റെ പാട്ടിന് പോകും.

ലേബർ റൂമിൽ നിന്നും നേഴ്സ് പുറത്തേക്ക് വന്നു....
ആയിഷയുടെ ആരെങ്കിലും ഉണ്ടോ?

അത് കേൾക്കേണ്ട താമസം ഫൈസൽ ഓടിച്ചെന്ന് ചോദിച്ചു ആൺകുട്ടി ആയിരിക്കും അല്ലെ?.

നേഴ്സ് ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു..

അല്ല പെൺകുട്ടിയാണ്.

അതുകേട്ടയുടെനെ ആശുപത്രിയുടെ ഭിത്തിയിൽ കൈകൊണ്ട് ആഞ്ഞടിച്ച് ഫൈസൽ ആരോടും മിണ്ടാതെ ഇറങ്ങിപ്പോയി.

ദിവസങ്ങൾ കഴിഞ്ഞിട്ടും മകളെ കാണാൻ ഫൈസൽ വന്നില്ല.
ആയിഷയുടെ ബാപ്പ ചിലരേയും കൂട്ടി ഫൈസലിന്റെ വീട്ടിൽ ചെന്ന് സമാധാന ചർച്ചകൾ നടത്തി.

അതുകൊണ്ടൊന്നും ഫൈസൽ തീരുമാനം മാറ്റിയില്ല.
എനിക്ക് ജീവിക്കണം. തീ തിന്ന് ജീവിക്കാനൊന്നും എന്നെ കിട്ടില്ല.
മൂത്തവൾക്ക് പത്ത് വയസ്സായി അതിന് താഴെ ഓരോന്നായി അഞ്ചെണ്ണം വേറയും. പത്ത് കൊല്ലം കഴിഞ്ഞാൽ ഇതിനെ ഒക്കെ കെട്ടിച്ച് വിടണമെങ്കിൽ എന്റെ ജീവിതം മുഴുവനും നരകിച്ച് ജീവിക്കേണ്ടി വരും.

അവൾക്ക് നഷ്ട പരിഹാരമായി എത്ര വേണമെന്ന് ചോദിക്ക്. അത് കൊടുക്കാം. എന്നെ ഒഴിവാക്കി തന്നേക്ക്.

ഫൈസലിന്റെ വാക്കുകൾ ആ പിതാവിന്റെ കണ്ണ് നിറച്ചു.
അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി.

ആയിഷയുടെ അരികിൽ ചെന്ന് ഫൈസലിന്റെ തീരുമാനം അവളെ അറിയിച്ചു.

മകളെ മുലയൂട്ടി കൊണ്ടിരുന്ന ആയിഷ ഒന്നും മിണ്ടാതെ ഒരുപാട് നേരം കണ്ണീരൊഴുക്കി.
മകളുടെ അവസ്ഥ ഓർത്ത് ആ പിതാവിനും സങ്കടം അധികനേരം പിടിച്ചു നിർത്താൻ സാധിച്ചില്ല. കയ്യിലുണ്ടായിരുന്ന കർച്ചീഫ് കൊണ്ട് മുഖം പൊത്തി പിടിച്ചു കരയാൻ ആരംഭിച്ചു.

ആയിഷ പെട്ടെന്ന് എഴുന്നേറ്റു.
ഇരു കണ്ണുകളും തുടച്ച് കൊണ്ട് ബാപ്പയുടെ അരികിൽ ചെന്നു.

ബാപ്പ കരയരുത്. കരഞ്ഞാൻ ഞാൻ തോറ്റ്പോകും. എനിക്കൊരു തയ്യൽ മെഷിൻ വാങ്ങിത്തരാമൊ?
പെൺമക്കളെ ഭാരമായി കരുതുന്ന അയാളുടെ ഒരു രൂപാ പോലും എനിക്ക് വേണ്ട.. അയാൾക്ക് പെൺമക്കൾ ഭാരവും ബാധ്യതയുമായിരിക്കാം പക്ഷെ എനിക്ക് എൻറെ മക്കൾ വെളിച്ചമാണ്.

മകളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അയാൾ എതിർത്തൊന്നും പറഞ്ഞില്ല.
മകൾക്കായി ഒരു തയ്യൽ മെഷിൻ വാങ്ങി കൊടുത്തു.

തോറ്റ് കൊടുക്കില്ല....
 ജീവിച്ച് കാണിച്ച് കൊടുക്കണം അതായിരുന്നു അവളുടെ മനസ്സിൽ.

വീട്ടിലെ ജോലിയും മക്കളെ നോക്കിയും അവൾ തളർന്നു പോയെങ്കിലും
ഉറക്കമൊഴിച്ച് രാത്രി ഉടനീളം പല കടകളിലേക്കുള്ള വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തു.

കുഞ്ഞു മകളെ തട്ടം കൊണ്ട് മാറിൽ കെട്ടി മുലയൂട്ടി കൊണ്ടായിരുന്നു അവൾ ജോലികൾ ചെയ്തിരുന്നത്.

കുട്ടികളുടെ യൂണിഫോമും പുസ്തകങ്ങളും എല്ലാം വാങ്ങി, ജീവിതം മുന്നോട്ട് കൊണ്ട് പോകാൾ അവൾ വളരേ പ്രയാസപ്പെട്ടു.

കഴിക്കാൻ എന്നും കഞ്ഞി മാത്രം ആയിട്ടും അവളുടെ പെൺമക്കൾ ഉമ്മയോട് പരിഭവം പറഞ്ഞില്ല.
കഷ്ടപാടുകൾ നേരിൽ കണ്ട് അവരും ജീവിതം പഠിച്ച് തുടങ്ങിയിരുന്നു.

മക്കൾക്ക് ഭക്ഷണം കൊടുത്ത് തികയാതെ വന്നപ്പോൾ പലപ്പോഴും ആയിഷ പട്ടിണി കിടക്കുകയായിരുന്നു.
മുലപ്പാല് വറ്റി തുടങ്ങിയിട്ടും അവൾ ആരുടെ മുന്നിലും കൈ നീട്ടിയില്ല.

തന്റെ ദാരിദ്ര്യവും ഇല്ലായ്മകളും ബാപ്പയോട് പോലും അവൾ മറച്ചു വച്ചു.

ഇനിയും പെൺമക്കൾ ഉണ്ടാകുമോ എന്ന ഭയമായിരുന്നു ഫൈസലിന് അതിനാൽ ഭർത്താവ് മരണപ്പെട്ടുപോയ രണ്ട് ആൺമക്കളുടെ മാതാവുമായ സ്ത്രീയെ അയാൾ പുനർവിവാഹം ചെയ്തു.

ആയിഷയുടെ പെൺമക്കൾ വളർന്ന് തുടങ്ങിയിരിക്കുന്നു.
അടുക്കളയിലും അലക്കാനും ജോലികളിൽ സഹായിക്കാനുമൊക്കെ പഠിത്തത്തിന് ഇടയിലും അവളുടെ പെൺമക്കൾ കുഞ്ഞു സഹായങ്ങൾ ചെയ്ത് തുടങ്ങി.

വർഷങ്ങൾ കടന്നു നീങ്ങി...
തനിക്കുണ്ടായ ദുരനുഭവങ്ങൾ മക്കൾക്ക് ഉണ്ടാകാതിരിക്കാൻ ആയിഷ പ്രത്യേകം ശ്രദ്ധ പുലർത്തി.
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം സമ്പാദിക്കണം എന്ന ബോധ്യം മക്കളിൽ ഉണ്ടാക്കിക്കൊടുത്തു..
ഒരോ മക്കളുടേയും കഴിവുകൾ അവൾ വേർതിരിച്ചു മനസ്സിലാക്കി എടുത്തു.
മൂത്തമകൾ ഫാത്വിമ മധുര പലഹാരങ്ങൾ ഉണ്ടാക്കാൻ കേമിയാണ്.
പലഹാരങ്ങൾ ഉണ്ടാക്കി വി‌ൽപന നടത്തി സ്വയം സമ്പാദിക്കാൻ ആയിഷ അവളെ പഠിച്ചു.

രണ്ടാമത്തെ മകൾ ഫാസിലയ്ക്ക്‌ ഉമ്മയെപ്പോലെ തയ്യലിനോടാണ് കമ്പം. ആയിഷയിൽ നിന്നും മെല്ലെ മെല്ലെ പഠിച്ചെടുത്ത് അവൾ മറ്റൊരു തയ്യൽ മെഷിനിൽ സ്വന്തമായി തയ്ക്കാൻ തുടങ്ങി.

മൂന്നാമത്തെ മകൾ ഫർസാനയ്ക്ക് പക്ഷികളേയും മൃഗങ്ങളേയും വളർത്താനാണ് ഇഷ്ടം. അവയെ വളർത്താനും വിൽപന നടത്താനും ആയിഷ അവളെ പഠിപ്പിച്ചു 

നാലാമത്തെ മകൾ ഫായിസയ്ക്ക് ചെടികളോടും പൂക്കളോടും ആണ് താൽപര്യം. കൂടെ പച്ചക്കറി കുടി കൃഷി ചെയ്യാനും അത് വിൽപന നടത്താനും ആയിഷ അവളെ പഠിപ്പിച്ചു.

 ഇളയ രണ്ടു പെൺമക്കളോട് നാല് സഹോദരി മാർക്ക് സഹായങ്ങൾ ചെയ്യാനും അതിൽനിന്ന് ഒരു പ്രതിഫലം വാങ്ങാനും പഠിപ്പിച്ചു.

കാടുപിടിച്ചിരുന്ന വീടിന്റെ പറമ്പ് ആയിഷയും പെൺമക്കളും ചേർന്ന് സ്വർഗ്ഗ തുല്ല്യമാക്കി മാറ്റി എടുത്തു.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം...
------------------------------------

ഫൈസലിന് രണ്ടാം ഭാര്യയിൽ മക്കളൊന്നും ഉണ്ടായിരുന്നില്ല.
പേരിന് ഒരു ഭർത്താവ് അത് മാത്രമായിരുന്നു ഫൈസൽ.
ഭാര്യയുടേയും രണ്ട് ആൺമക്കളുടേയും ശകാരവും പെരുമാറ്റവും പലപ്പോഴും അയാളെ വേദനിപ്പിച്ചിരുന്നു.
ഭാര്യയ്ക്കും മക്കൾക്കും ഇടയിൽ താൻ ഒരു അധികപറ്റാണെന്ന് ഫൈസൽ മനസ്സിലാക്കിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.
സ്വന്തം അഭിമാനം പണയം വച്ച് ഇനിയും എത്ര കാലം ഇങ്ങനെ ജീവിക്കും.

മനം‌ മടുത്ത് സഹിക്കാൻ കഴിയാതെ വന്ന ഒരു ദിവസം ആരോടും പറയാതെ അയാൾ വീടുവിട്ടിറങ്ങി.
എവിടെ ചെല്ലണമെന്നൊ എന്ത് ചെയ്യണമെന്നോ അറിയില്ലായിരുന്നു.

ആയിഷ കഷ്ടത്തിലായിരിക്കും.... എന്തെങ്കിലും ജോലി ചെയ്ത് അവളുടെയും മക്കളുടേയും കൂടെ ഇനിയുള്ള കാലാം ജീവിക്കാം.
ഒരുപാട് കണക്ക് കൂട്ടലുകളുമായി ഫൈസൽ ആയിഷയുടെ വീടിനരികിൽ എത്തി.

വീട് ഉണ്ടായിരുന്ന സ്ഥലത്ത് വലിയ മതിൽ പണിതിരിക്കുന്നു. പ്രധാന കവാടത്തിലൂടെ വാഹനങ്ങൾ അകത്തേക്കും പുറത്തേക്കും പോകുന്നുമുണ്ട്.

കവാടത്തിനകത്ത് ചെന്ന അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
കാട് പിടിച്ചിരുന്ന സ്ഥലത്ത് പൂക്കളും ചെടികളും പല തരം കൃഷികളും പക്ഷികളും സ്ഥാപനങ്ങളും നിറയെ ജോലിക്കാരും.
അവർ എന്തൊക്കെയോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. 
വീടും സ്ഥലവും വിറ്റ് ആയിഷ എവിടെയ്ക്കോ പോയൊ. ഇവിടെ നിറയെ കച്ചവട സ്ഥാപനങ്ങൾ ആണല്ലോ?
ഒരു നിമിഷം ഉത്തരം കിട്ടാതെ ഫൈസൽ തളർന്നുപോയി.
അപ്പോഴാണ് ജോലിക്കാരെ നിയന്ത്രിച്ച് കൊണ്ട് ആറ് സുന്ദരികളായ മാലാഖ പോലുള്ള പെൺകുട്ടികളെ ഫൈസൽ കണ്ടത്.

ഫൈസലിനെ കണ്ടതും അവരിൽ രണ്ട് പെൺകുട്ടികൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
ഫൈസൽ ഇതുവരെയും കൗതുകത്തോടെ നോക്കി.

ബാപ്പാ ഞാൻ ഫാത്വിമയാണ്.
അത് കേട്ടയുടൻ‌ അയാൾ ഒന്ന്‌ നിശബ്ദനായി.

വന്നിരിക്കുന്നത് ആരാണെന്നു പോലും‌‌ അറിയാതെ പകച്ച് നിന്നിരുന്ന മറ്റുള്ള അനിയത്തിമാർക്ക്‌ ഇതാണ് ബാപ്പ എന്ന് ഫാത്വിമ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
അയാളുടെ കണ്ണുകൾ‌ നിറഞ്ഞൊഴുകാൻ ആരംഭിച്ചു. 
പെൺമക്കൾ എല്ലാവരും ഒരുപോലെ വളർന്ന് വലുതായിരിക്കുന്നു. ഇളയവളേതാണ് മൂത്തവളേതാണ് എന്നൊന്നും തിരിച്ചറിയാൻ സാധിക്കാതെ അവസ്ഥ അയാളെ അസ്വസ്ഥമാക്കി.
സ്വന്തം മക്കളെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല എന്ന് മനസ്സിലാക്കിയപ്പോൾ അയാൾ‌ തലതാഴ്തി.

ബാപ്പ.. വാ ഉമ്മയെ കാണണ്ടെ?
മകളുടെ ആ ചോദ്യം ഫൈസലിന്റെ ഹൃദയത്തെ ഒന്ന് പിടിച്ചു കുലുക്കി.
ആയിഷയുടെ മുന്നിൽ നിൽക്കാൻ പോലും യോഗ്യത തനിക്കില്ല എന്ന കുറ്റബോധം അയാളെ വല്ലാതെ അസ്വസ്ഥനാക്കി.....
ഫാത്വിമ ഫൈസലിനെ അടുത്തുള്ള വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

മകളുടെ ശബ്ദം കേട്ട് ആയിഷ പുറത്തേക്ക് വന്നു.
ഫൈസലിനെ കണ്ടതും അവൾ ഒന്നും മിണ്ടാതെ തരിച്ചു നിന്നു.

കണ്ണുനീർ ഒഴുക്കിക്കൊണ്ട് അയാൾ പറഞ്ഞു തെറ്റ് പറ്റിപ്പോയി ആയിഷ പറ്റിപ്പോയി.
ഞാൻ ഇന്ന് തെരുവിലാണ്. നിന്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പോലും എനിക്ക് ഭയമാകുന്നു.
ജീവിതത്തിൽ ഒരിക്കൽ പോലും നിന്നെയൊ മക്കളെയൊ സ്നേഹിച്ചിട്ടില്ല. നിനക്കായി ഞാനൊന്നും തന്നിട്ടുമില്ല.

തിരികേ മടങ്ങിപോകാൻ ഒരുങ്ങിയ ഫൈസലിനോട് ആയിഷ പറഞ്ഞു.
ഒരു നിമിഷം.
നിങ്ങൾ എന്നെ ഉപേക്ഷിച്ച് പോയ സമയം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയേക്കാൾ ദയനീയമായിരുന്നു എന്റെ ജീവിതം.

ഞാനും എന്റെ പെൺമക്കളും അനുഭവിച്ച യാതനകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ നിങ്ങൾക്ക് ഈ ജന്മം പോരതെ വരും.

എന്നെ ഉപേക്ഷിച്ചപ്പോൾ എനിക്ക് ഒന്നും തന്നില്ല എന്ന് പറഞ്ഞില്ലെ? അത് തെറ്റ്.
ആറ് വിളക്കുകൾ എന്റെ അരികിൽ ഉപേക്ഷിച്ചാണ് നിങ്ങൾ ഇരുട്ടിലേക്ക് പോയത്.

ആ വിളക്കുകളാണ് എന്റെ ജീവിതത്തെ പ്രകാശമാക്കിയത്.
പെൺമക്കൾ ഭാരവും ബാധ്യതയുമല്ല കുടുംബത്തിന്റെ വിളക്കുകളാണ്.

ആയിഷയുടെ വാക്കുകൾ കേട്ട് ഫൈസൽ പൊട്ടിക്കരഞ്ഞു പോയി.
ഒന്നും മിണ്ടാതെ അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി.

ആയിഷ ഫൈസലിനെ തിരികേ വിളിച്ചില്ല. കാരണം മകളുടെ നിക്കാഹിന് കൈകൊടുക്കാൻ പോലും ഇല്ലാത്ത ബാപ്പ. പെട്ടെന്നൊരുനാൾ തനിക്ക് ഭർത്താവായി വന്നാൽ അത് അംഗീകരിക്കാൻ തന്റെ പെൺമക്കളുടെ ഭർത്താക്കന്മാർക്ക് കഴിയില്ലെന്നെന്ന് അവൾക്കറിയാം.....

"എല്ലാ പിതാക്കളും ഫൈസലിനെ പോലെ അല്ല. കുടുംബത്തിനായി രാപകലില്ലാതെ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും.
എങ്കിലും ഫൈസലിനെപ്പോലെ ചിന്തിക്കുന്ന ചിലർ നമ്മുക്കിടയിൽ ഉണ്ട്.

പെൺമക്കൾ ഭാരമല്ല.....
ബാധ്യതയാണെന്ന് പറഞ്ഞ് അവളുടെ വെളിച്ചത്തെ അണച്ച് കളയരുത്.
അവൾ നമ്മുടെ ജീവതം മുഴുവനും വെളിച്ചത്തിലേക്ക് നയിക്കും."

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം.രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും, അമിത ഭക്ഷണവുമെല്ലാം ചില കാരണങ്ങൾ ആണ് ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം. ബെറിപഴങ്ങള്‍   സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.    വാള്‍നട്ടുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ ...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി ഫൗസിയ സഹൂർ

പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾ എത്ര തവണ കാണുകണ്ടു ? ഫൗസിയ സഹൂറിനെ സംബന്ധിച്ചിടത്തോളം ഇത് പതിവാണ് ദുബായ്:പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്.ഗള്‍ഫില്‍ അബായ ധരിച്ച്‌ ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാർത്തകളില്‍ നിറയുന്നത്. എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം...