ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അയാൾക്ക് പെൺമക്കൾ ഭാരമായിരിക്കും, പക്ഷെ എനിക്ക് അവർ വെളിച്ചമാണ്

അയാൾക്ക് പെൺമക്കൾ ഭാരമായിരിക്കും, പക്ഷെ എനിക്ക് അവർ വെളിച്ചമാണ്


ലേബർ റൂമിന് പുറത്ത് ഫൈസൽ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു.
ഉമ്മയുടെ വിവരങ്ങൾ ഒന്നും അറിയാതെ ആയപ്പോൾ പെൺമക്കൾ കൂട്ടത്തോടെ കരായാൻ തുടങ്ങി.

മിണ്ടാതിരിക്കെടി.... മനുഷ്യൻ ഇവിടെ തീ തിന്നുകയാണ്. എല്ലാത്തിനേയും‌ തല്ലി കൊന്നുകളയും പറഞ്ഞേക്കാം.... ഫൈസൽ മക്കളെ തല്ലാൻ തുടങ്ങി.

അത് കണ്ട് നിന്ന ആയിഷയുടെ ബാപ്പ ഫൈസലിന്റെ അടുത്ത് ചെന്ന് പറഞ്ഞു.

എന്താ ഫൈസലെ നീ മക്കളോട് തീരെ സ്നേഹമില്ലാതെ പെരുമാറുന്നത്?

ഫൈസൽ വലിയ ശബ്ദത്തിൽ അലമുറയിട്ട്കൊണ്ട് പറഞ്ഞു..

മക്കളാണത്രെ മക്കൾ, അഞ്ച് പെൺകുട്ടികളെ പട്ടിയെ പോലെ അവൾ പെറ്റ് കൂട്ടി ഇട്ടിരിക്കുകയാണ്.
ഇതും കൂടി പെണ്ണാണെങ്കിൽ എല്ലാരും കേൾക്കാനായിട്ട് പറയുകയാണ് ഞാൻ എന്റെ പാട്ടിന് പോകും.

ലേബർ റൂമിൽ നിന്നും നേഴ്സ് പുറത്തേക്ക് വന്നു....
ആയിഷയുടെ ആരെങ്കിലും ഉണ്ടോ?

അത് കേൾക്കേണ്ട താമസം ഫൈസൽ ഓടിച്ചെന്ന് ചോദിച്ചു ആൺകുട്ടി ആയിരിക്കും അല്ലെ?.

നേഴ്സ് ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു..

അല്ല പെൺകുട്ടിയാണ്.

അതുകേട്ടയുടെനെ ആശുപത്രിയുടെ ഭിത്തിയിൽ കൈകൊണ്ട് ആഞ്ഞടിച്ച് ഫൈസൽ ആരോടും മിണ്ടാതെ ഇറങ്ങിപ്പോയി.

ദിവസങ്ങൾ കഴിഞ്ഞിട്ടും മകളെ കാണാൻ ഫൈസൽ വന്നില്ല.
ആയിഷയുടെ ബാപ്പ ചിലരേയും കൂട്ടി ഫൈസലിന്റെ വീട്ടിൽ ചെന്ന് സമാധാന ചർച്ചകൾ നടത്തി.

അതുകൊണ്ടൊന്നും ഫൈസൽ തീരുമാനം മാറ്റിയില്ല.
എനിക്ക് ജീവിക്കണം. തീ തിന്ന് ജീവിക്കാനൊന്നും എന്നെ കിട്ടില്ല.
മൂത്തവൾക്ക് പത്ത് വയസ്സായി അതിന് താഴെ ഓരോന്നായി അഞ്ചെണ്ണം വേറയും. പത്ത് കൊല്ലം കഴിഞ്ഞാൽ ഇതിനെ ഒക്കെ കെട്ടിച്ച് വിടണമെങ്കിൽ എന്റെ ജീവിതം മുഴുവനും നരകിച്ച് ജീവിക്കേണ്ടി വരും.

അവൾക്ക് നഷ്ട പരിഹാരമായി എത്ര വേണമെന്ന് ചോദിക്ക്. അത് കൊടുക്കാം. എന്നെ ഒഴിവാക്കി തന്നേക്ക്.

ഫൈസലിന്റെ വാക്കുകൾ ആ പിതാവിന്റെ കണ്ണ് നിറച്ചു.
അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി.

ആയിഷയുടെ അരികിൽ ചെന്ന് ഫൈസലിന്റെ തീരുമാനം അവളെ അറിയിച്ചു.

മകളെ മുലയൂട്ടി കൊണ്ടിരുന്ന ആയിഷ ഒന്നും മിണ്ടാതെ ഒരുപാട് നേരം കണ്ണീരൊഴുക്കി.
മകളുടെ അവസ്ഥ ഓർത്ത് ആ പിതാവിനും സങ്കടം അധികനേരം പിടിച്ചു നിർത്താൻ സാധിച്ചില്ല. കയ്യിലുണ്ടായിരുന്ന കർച്ചീഫ് കൊണ്ട് മുഖം പൊത്തി പിടിച്ചു കരയാൻ ആരംഭിച്ചു.

ആയിഷ പെട്ടെന്ന് എഴുന്നേറ്റു.
ഇരു കണ്ണുകളും തുടച്ച് കൊണ്ട് ബാപ്പയുടെ അരികിൽ ചെന്നു.

ബാപ്പ കരയരുത്. കരഞ്ഞാൻ ഞാൻ തോറ്റ്പോകും. എനിക്കൊരു തയ്യൽ മെഷിൻ വാങ്ങിത്തരാമൊ?
പെൺമക്കളെ ഭാരമായി കരുതുന്ന അയാളുടെ ഒരു രൂപാ പോലും എനിക്ക് വേണ്ട.. അയാൾക്ക് പെൺമക്കൾ ഭാരവും ബാധ്യതയുമായിരിക്കാം പക്ഷെ എനിക്ക് എൻറെ മക്കൾ വെളിച്ചമാണ്.

മകളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അയാൾ എതിർത്തൊന്നും പറഞ്ഞില്ല.
മകൾക്കായി ഒരു തയ്യൽ മെഷിൻ വാങ്ങി കൊടുത്തു.

തോറ്റ് കൊടുക്കില്ല....
 ജീവിച്ച് കാണിച്ച് കൊടുക്കണം അതായിരുന്നു അവളുടെ മനസ്സിൽ.

വീട്ടിലെ ജോലിയും മക്കളെ നോക്കിയും അവൾ തളർന്നു പോയെങ്കിലും
ഉറക്കമൊഴിച്ച് രാത്രി ഉടനീളം പല കടകളിലേക്കുള്ള വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തു.

കുഞ്ഞു മകളെ തട്ടം കൊണ്ട് മാറിൽ കെട്ടി മുലയൂട്ടി കൊണ്ടായിരുന്നു അവൾ ജോലികൾ ചെയ്തിരുന്നത്.

കുട്ടികളുടെ യൂണിഫോമും പുസ്തകങ്ങളും എല്ലാം വാങ്ങി, ജീവിതം മുന്നോട്ട് കൊണ്ട് പോകാൾ അവൾ വളരേ പ്രയാസപ്പെട്ടു.

കഴിക്കാൻ എന്നും കഞ്ഞി മാത്രം ആയിട്ടും അവളുടെ പെൺമക്കൾ ഉമ്മയോട് പരിഭവം പറഞ്ഞില്ല.
കഷ്ടപാടുകൾ നേരിൽ കണ്ട് അവരും ജീവിതം പഠിച്ച് തുടങ്ങിയിരുന്നു.

മക്കൾക്ക് ഭക്ഷണം കൊടുത്ത് തികയാതെ വന്നപ്പോൾ പലപ്പോഴും ആയിഷ പട്ടിണി കിടക്കുകയായിരുന്നു.
മുലപ്പാല് വറ്റി തുടങ്ങിയിട്ടും അവൾ ആരുടെ മുന്നിലും കൈ നീട്ടിയില്ല.

തന്റെ ദാരിദ്ര്യവും ഇല്ലായ്മകളും ബാപ്പയോട് പോലും അവൾ മറച്ചു വച്ചു.

ഇനിയും പെൺമക്കൾ ഉണ്ടാകുമോ എന്ന ഭയമായിരുന്നു ഫൈസലിന് അതിനാൽ ഭർത്താവ് മരണപ്പെട്ടുപോയ രണ്ട് ആൺമക്കളുടെ മാതാവുമായ സ്ത്രീയെ അയാൾ പുനർവിവാഹം ചെയ്തു.

ആയിഷയുടെ പെൺമക്കൾ വളർന്ന് തുടങ്ങിയിരിക്കുന്നു.
അടുക്കളയിലും അലക്കാനും ജോലികളിൽ സഹായിക്കാനുമൊക്കെ പഠിത്തത്തിന് ഇടയിലും അവളുടെ പെൺമക്കൾ കുഞ്ഞു സഹായങ്ങൾ ചെയ്ത് തുടങ്ങി.

വർഷങ്ങൾ കടന്നു നീങ്ങി...
തനിക്കുണ്ടായ ദുരനുഭവങ്ങൾ മക്കൾക്ക് ഉണ്ടാകാതിരിക്കാൻ ആയിഷ പ്രത്യേകം ശ്രദ്ധ പുലർത്തി.
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം സമ്പാദിക്കണം എന്ന ബോധ്യം മക്കളിൽ ഉണ്ടാക്കിക്കൊടുത്തു..
ഒരോ മക്കളുടേയും കഴിവുകൾ അവൾ വേർതിരിച്ചു മനസ്സിലാക്കി എടുത്തു.
മൂത്തമകൾ ഫാത്വിമ മധുര പലഹാരങ്ങൾ ഉണ്ടാക്കാൻ കേമിയാണ്.
പലഹാരങ്ങൾ ഉണ്ടാക്കി വി‌ൽപന നടത്തി സ്വയം സമ്പാദിക്കാൻ ആയിഷ അവളെ പഠിച്ചു.

രണ്ടാമത്തെ മകൾ ഫാസിലയ്ക്ക്‌ ഉമ്മയെപ്പോലെ തയ്യലിനോടാണ് കമ്പം. ആയിഷയിൽ നിന്നും മെല്ലെ മെല്ലെ പഠിച്ചെടുത്ത് അവൾ മറ്റൊരു തയ്യൽ മെഷിനിൽ സ്വന്തമായി തയ്ക്കാൻ തുടങ്ങി.

മൂന്നാമത്തെ മകൾ ഫർസാനയ്ക്ക് പക്ഷികളേയും മൃഗങ്ങളേയും വളർത്താനാണ് ഇഷ്ടം. അവയെ വളർത്താനും വിൽപന നടത്താനും ആയിഷ അവളെ പഠിപ്പിച്ചു 

നാലാമത്തെ മകൾ ഫായിസയ്ക്ക് ചെടികളോടും പൂക്കളോടും ആണ് താൽപര്യം. കൂടെ പച്ചക്കറി കുടി കൃഷി ചെയ്യാനും അത് വിൽപന നടത്താനും ആയിഷ അവളെ പഠിപ്പിച്ചു.

 ഇളയ രണ്ടു പെൺമക്കളോട് നാല് സഹോദരി മാർക്ക് സഹായങ്ങൾ ചെയ്യാനും അതിൽനിന്ന് ഒരു പ്രതിഫലം വാങ്ങാനും പഠിപ്പിച്ചു.

കാടുപിടിച്ചിരുന്ന വീടിന്റെ പറമ്പ് ആയിഷയും പെൺമക്കളും ചേർന്ന് സ്വർഗ്ഗ തുല്ല്യമാക്കി മാറ്റി എടുത്തു.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം...
------------------------------------

ഫൈസലിന് രണ്ടാം ഭാര്യയിൽ മക്കളൊന്നും ഉണ്ടായിരുന്നില്ല.
പേരിന് ഒരു ഭർത്താവ് അത് മാത്രമായിരുന്നു ഫൈസൽ.
ഭാര്യയുടേയും രണ്ട് ആൺമക്കളുടേയും ശകാരവും പെരുമാറ്റവും പലപ്പോഴും അയാളെ വേദനിപ്പിച്ചിരുന്നു.
ഭാര്യയ്ക്കും മക്കൾക്കും ഇടയിൽ താൻ ഒരു അധികപറ്റാണെന്ന് ഫൈസൽ മനസ്സിലാക്കിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.
സ്വന്തം അഭിമാനം പണയം വച്ച് ഇനിയും എത്ര കാലം ഇങ്ങനെ ജീവിക്കും.

മനം‌ മടുത്ത് സഹിക്കാൻ കഴിയാതെ വന്ന ഒരു ദിവസം ആരോടും പറയാതെ അയാൾ വീടുവിട്ടിറങ്ങി.
എവിടെ ചെല്ലണമെന്നൊ എന്ത് ചെയ്യണമെന്നോ അറിയില്ലായിരുന്നു.

ആയിഷ കഷ്ടത്തിലായിരിക്കും.... എന്തെങ്കിലും ജോലി ചെയ്ത് അവളുടെയും മക്കളുടേയും കൂടെ ഇനിയുള്ള കാലാം ജീവിക്കാം.
ഒരുപാട് കണക്ക് കൂട്ടലുകളുമായി ഫൈസൽ ആയിഷയുടെ വീടിനരികിൽ എത്തി.

വീട് ഉണ്ടായിരുന്ന സ്ഥലത്ത് വലിയ മതിൽ പണിതിരിക്കുന്നു. പ്രധാന കവാടത്തിലൂടെ വാഹനങ്ങൾ അകത്തേക്കും പുറത്തേക്കും പോകുന്നുമുണ്ട്.

കവാടത്തിനകത്ത് ചെന്ന അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
കാട് പിടിച്ചിരുന്ന സ്ഥലത്ത് പൂക്കളും ചെടികളും പല തരം കൃഷികളും പക്ഷികളും സ്ഥാപനങ്ങളും നിറയെ ജോലിക്കാരും.
അവർ എന്തൊക്കെയോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. 
വീടും സ്ഥലവും വിറ്റ് ആയിഷ എവിടെയ്ക്കോ പോയൊ. ഇവിടെ നിറയെ കച്ചവട സ്ഥാപനങ്ങൾ ആണല്ലോ?
ഒരു നിമിഷം ഉത്തരം കിട്ടാതെ ഫൈസൽ തളർന്നുപോയി.
അപ്പോഴാണ് ജോലിക്കാരെ നിയന്ത്രിച്ച് കൊണ്ട് ആറ് സുന്ദരികളായ മാലാഖ പോലുള്ള പെൺകുട്ടികളെ ഫൈസൽ കണ്ടത്.

ഫൈസലിനെ കണ്ടതും അവരിൽ രണ്ട് പെൺകുട്ടികൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
ഫൈസൽ ഇതുവരെയും കൗതുകത്തോടെ നോക്കി.

ബാപ്പാ ഞാൻ ഫാത്വിമയാണ്.
അത് കേട്ടയുടൻ‌ അയാൾ ഒന്ന്‌ നിശബ്ദനായി.

വന്നിരിക്കുന്നത് ആരാണെന്നു പോലും‌‌ അറിയാതെ പകച്ച് നിന്നിരുന്ന മറ്റുള്ള അനിയത്തിമാർക്ക്‌ ഇതാണ് ബാപ്പ എന്ന് ഫാത്വിമ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
അയാളുടെ കണ്ണുകൾ‌ നിറഞ്ഞൊഴുകാൻ ആരംഭിച്ചു. 
പെൺമക്കൾ എല്ലാവരും ഒരുപോലെ വളർന്ന് വലുതായിരിക്കുന്നു. ഇളയവളേതാണ് മൂത്തവളേതാണ് എന്നൊന്നും തിരിച്ചറിയാൻ സാധിക്കാതെ അവസ്ഥ അയാളെ അസ്വസ്ഥമാക്കി.
സ്വന്തം മക്കളെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല എന്ന് മനസ്സിലാക്കിയപ്പോൾ അയാൾ‌ തലതാഴ്തി.

ബാപ്പ.. വാ ഉമ്മയെ കാണണ്ടെ?
മകളുടെ ആ ചോദ്യം ഫൈസലിന്റെ ഹൃദയത്തെ ഒന്ന് പിടിച്ചു കുലുക്കി.
ആയിഷയുടെ മുന്നിൽ നിൽക്കാൻ പോലും യോഗ്യത തനിക്കില്ല എന്ന കുറ്റബോധം അയാളെ വല്ലാതെ അസ്വസ്ഥനാക്കി.....
ഫാത്വിമ ഫൈസലിനെ അടുത്തുള്ള വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

മകളുടെ ശബ്ദം കേട്ട് ആയിഷ പുറത്തേക്ക് വന്നു.
ഫൈസലിനെ കണ്ടതും അവൾ ഒന്നും മിണ്ടാതെ തരിച്ചു നിന്നു.

കണ്ണുനീർ ഒഴുക്കിക്കൊണ്ട് അയാൾ പറഞ്ഞു തെറ്റ് പറ്റിപ്പോയി ആയിഷ പറ്റിപ്പോയി.
ഞാൻ ഇന്ന് തെരുവിലാണ്. നിന്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പോലും എനിക്ക് ഭയമാകുന്നു.
ജീവിതത്തിൽ ഒരിക്കൽ പോലും നിന്നെയൊ മക്കളെയൊ സ്നേഹിച്ചിട്ടില്ല. നിനക്കായി ഞാനൊന്നും തന്നിട്ടുമില്ല.

തിരികേ മടങ്ങിപോകാൻ ഒരുങ്ങിയ ഫൈസലിനോട് ആയിഷ പറഞ്ഞു.
ഒരു നിമിഷം.
നിങ്ങൾ എന്നെ ഉപേക്ഷിച്ച് പോയ സമയം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയേക്കാൾ ദയനീയമായിരുന്നു എന്റെ ജീവിതം.

ഞാനും എന്റെ പെൺമക്കളും അനുഭവിച്ച യാതനകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ നിങ്ങൾക്ക് ഈ ജന്മം പോരതെ വരും.

എന്നെ ഉപേക്ഷിച്ചപ്പോൾ എനിക്ക് ഒന്നും തന്നില്ല എന്ന് പറഞ്ഞില്ലെ? അത് തെറ്റ്.
ആറ് വിളക്കുകൾ എന്റെ അരികിൽ ഉപേക്ഷിച്ചാണ് നിങ്ങൾ ഇരുട്ടിലേക്ക് പോയത്.

ആ വിളക്കുകളാണ് എന്റെ ജീവിതത്തെ പ്രകാശമാക്കിയത്.
പെൺമക്കൾ ഭാരവും ബാധ്യതയുമല്ല കുടുംബത്തിന്റെ വിളക്കുകളാണ്.

ആയിഷയുടെ വാക്കുകൾ കേട്ട് ഫൈസൽ പൊട്ടിക്കരഞ്ഞു പോയി.
ഒന്നും മിണ്ടാതെ അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി.

ആയിഷ ഫൈസലിനെ തിരികേ വിളിച്ചില്ല. കാരണം മകളുടെ നിക്കാഹിന് കൈകൊടുക്കാൻ പോലും ഇല്ലാത്ത ബാപ്പ. പെട്ടെന്നൊരുനാൾ തനിക്ക് ഭർത്താവായി വന്നാൽ അത് അംഗീകരിക്കാൻ തന്റെ പെൺമക്കളുടെ ഭർത്താക്കന്മാർക്ക് കഴിയില്ലെന്നെന്ന് അവൾക്കറിയാം.....

"എല്ലാ പിതാക്കളും ഫൈസലിനെ പോലെ അല്ല. കുടുംബത്തിനായി രാപകലില്ലാതെ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും.
എങ്കിലും ഫൈസലിനെപ്പോലെ ചിന്തിക്കുന്ന ചിലർ നമ്മുക്കിടയിൽ ഉണ്ട്.

പെൺമക്കൾ ഭാരമല്ല.....
ബാധ്യതയാണെന്ന് പറഞ്ഞ് അവളുടെ വെളിച്ചത്തെ അണച്ച് കളയരുത്.
അവൾ നമ്മുടെ ജീവതം മുഴുവനും വെളിച്ചത്തിലേക്ക് നയിക്കും."

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...

മോട്ടിവേഷൻ ചിന്തകൾ

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് . നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ  ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്  നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .. പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ  വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും . നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്. ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു...

മോട്ടിവേഷൻ ചിന്തകൾ

നമ്മുടെ ആഗ്രഹങ്ങൾ.... നക്ഷത്രങ്ങളെ ഉന്നം വച്ചാല്‍ മാത്രമേ തൊട്ടടുത്ത കുന്ന് വരെയെങ്കിലും നിങ്ങളുടെ ബാണം പോകുകയുള്ളു. അയ്യോ, അത്രയും വലിയ ആഗ്രഹങ്ങള്‍ ഒന്നും പാടില്ല എന്നു വിചാരിച്ച്, വില്ല് താഴ്ത്തിക്കൊണ്ടേ പോയാല്‍ ബാണം നിങ്ങളുടെ പാദങ്ങളിലെ വിരലുകളെയായിരിക്കും മുറിപ്പെടുത്തുക. പിന്നെ, എന്തിനാണു നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുന്നത്? നിങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ന്നു വലുതായിനില്‍ക്കട്ടെ.അത്യാഗ്രഹിയാവുക എന്നു  പറയുന്നില്ല. ആഗ്രഹങ്ങള്‍ വലുതായിരിക്കട്ടെ എന്നു മാത്രമേ  പറയുന്നുള്ളൂ. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. ഒരിക്കല്‍ ഒരാൾ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഏതു സ്റ്റേഷനില്‍ നിന്നാലും അദ്ദേഹം താഴെയിറങ്ങി നില്‍ക്കും. തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ അദ്ദേഹം കയറും. ചെറിയ സ്റ്റേഷനെന്നോ വലിയ സ്റ്റേഷനെന്നോ ഒരു വ്യത്യാസവുമില്ല. രണ്ടു മിനിട്ടു നിന്നാലും മതി, അയാള്‍ ഇറങ്ങിക്കയറുമായിരുന്നു. മുന്‍വശത്തിരുന്ന സഹയാത്രികനു സസ്പെന്‍സ് സഹിക്കാനായില്ല. അയാള്‍ ചോദിച്ചു, "നിങ്ങളെ കണ്ടാല്‍ ക്ഷീണിതനായി തോന്നുന്നുവല്ലോ. നിങ്ങളുടെ കൂടെ വന്നവരാരെങ്...

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക്‌...  എല്ലാവർക്കും നാം അർഹിക്കുന്ന. ജീവിതം തന്നെയാണോ... ലഭിച്ചിട്ടുള്ളത്‌ ? അടിസ്ഥാനപരമായി നാം എന്താണോ... അതാകാൻ നമുക്ക്‌ സാധിക്കാത്തതാണ്‌ നമ്മുടെ ജീവിത പരാജയം... അർഹിക്കുന്നതിനെക്കാൾ താഴ്‌ന്ന സ്ഥലത്തും, നിലവാരത്തിലും, ജീവിക്കാൻ വിധിക്കപ്പെടുന്നവരുണ്ട്‌.. അത്‌ തിരിച്ചറിയാൻ പോലും അവർക്ക്‌ സാധിക്കണം എന്നില്ല... പറക്കാൻ അറിയാവുന്ന പലരും ഓടുകയും ഓടാൻ കഴിയാവുന്ന പലരും ഇഴയുകയും ചെയ്യുന്നുണ്ട്‌... നിലനിൽപ്പിനു വേണ്ടി മാത്രം....  ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ചെയ്യുക കൊച്ചു കൊച്ചു വിജയങ്ങളും ചെറിയ ചില വീഴ്ചകളുമൊക്കെ തന്നെയാണ് ഒരു നല്ല വിജയത്തിന് അടിത്തറ പാകുന്നത്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ആരൊക്കെ തളർത്താൻ ശ്രമിച്ചാലും വിജയം സാധ്യമാക്കാതെ പിന്നോട്ടില്ല എന്നുറപ്പിച്ച് മുന്നോട്ടുപോവുക. ആത്മവിശ്വാസമെന്ന ദീപനാളത്തെ അണയാതെ മനോധൈര്യമെന്ന കൂട്ടിലിട്ട് എന്നുമൊരു കെടാവിളക്കായി മനസ്സിൽ സൂക്ഷിക്കുക. സ്വന്തം തീരുമാനങ്ങളും കർമപദ്ധതികളും അവ നടപ്പാക്കാനുള്ള ഊർജസംഭരണശാലയും ഉള്ളവർ മാത്രമേ, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളൂ. ആരാധനാപാത്രങ്ങളും ആദർശമാതൃകകളും തെളിക്കുന്ന ദീപ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

നേർവഴി ചിന്തകൾ

`തൃപ്തിയില്ലാത്ത ജീവിതങ്ങൾ` പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് . അവർക്ക് ഇതിലധികം പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാവും . നാം അറിയുന്നില്ല എന്ന് മാത്രം .മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ മാത്രം നമ്മുടെ ജീവിതത്തിലെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ ചിതലരിച്ചു നശിച്ചു തുടങ്ങുന്നത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായ ചിന്തകളുമാണ്.പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് . നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം. അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വമ്പിച്ച വിലക്കുറവിൽ... കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക നമുക്ക് വേറെ കുഴപ്പമൊന്നുമില്ലെങ്കിൽപ്പോലും നമ്മുടെ ജീവിതത്തിൽ നാം എപ്പോഴും അതൃപ്തരായിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിലെ നമ്മുടെ അതൃപ്തിക്ക് മൂന്ന് പ്രധാന കാരണങ്ങളുണ്ട്. ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...