ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പച്ചിലയും പഴുക്കും, ഒരുനാള്‍ ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!








പച്ചിലയും പഴുക്കും, ഒരുനാള്‍
ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!
തിരികെ കൊടുക്കാന്‍ നോക്കുകില്‍
കഴിയായ്കയാല്‍ നീറിടുമന്നു നീ!


വയസ്സും പ്രായവും മുമ്പോട്ട് ഗമിക്കുക മാത്രമേ ചെയ്യൂ. അതിനു അർദ്ധവിരാമമില്ല. ജീവൻ നിലച്ചു പോകുന്ന പൂർണ്ണ വിരാമം മാത്രമേയുള്ളൂ.


വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള  വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്.  അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ.


ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവേണ്ടവനാണ് മനുഷ്യൻ. ഇന്ന് യുവത്വത്തിന്റെ പ്രസരിപ്പിൽ നീണ്ടു നിവർന്ന് നടക്കുന്നവരും നാളെ മുതുക് വളഞ്ഞ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾ പേറേണ്ടവരാണ് എന്നത് യാഥാർഥ്യമാണ്. വയസ്സും പ്രായവും മുമ്പോട്ട് ഗമിക്കുക മാത്രമേ ചെയ്യൂ. അതിനു അർദ്ധവിരാമമില്ല. ജീവൻ നിലച്ചു പോകുന്ന പൂർണ്ണ വിരാമം മാത്രമേയുള്ളൂ.  സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ലാതിരുന്ന, കുഞ്ഞായിരുന്ന കാലത്ത് മാതാപിതാക്കളുടെയും ഉറ്റവരുടെയും സ്നേഹപരിലാളനകളാൽ സുരക്ഷിതനായി വളർന്നു വലുതായി, ജീവിതത്തിലെ ഇരുട്ടും വെളിച്ചവും കണ്ടും കൊണ്ടുമറിഞ്ഞ്, സുഖങ്ങളും പ്രാരാബ്ധങ്ങളും അനുഭവിച്ച് പ്രായമേറെ കഴിയുമ്പോൾ വീണ്ടും മക്കളുടെയും ഉറ്റവരുടെയും സ്നേഹപരിലാളനകളില്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മനുഷ്യൻ മടങ്ങുന്നു. ബലഹീനതക്ക് ശേഷം ശക്തി; ശക്തിക്ക് ശേഷം ബലഹീനത


ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്. മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാവങ്ങൾ ശ്വാസം മുട്ടുന്ന വാർത്തകളാണ് ദിനേന നാം കേൾക്കുന്നത്. ഒരു മാതാവിനും പിതാവിനും മക്കളോടുള്ള വാത്സല്യം മരണം വരെയും നിലനിൽക്കും. എന്നാൽ മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹവും വാത്സല്യവും അതുപോലെ നിലനിൽക്കണമെന്നില്ല എന്നാണ് മാനവചരിത്രം വിളിച്ചു പറയുന്നത്.


മനുഷ്യന്‌ ഏത് പ്രായം വരെ  സ്റ്റൈലിൽ ജീവിക്കാം ? മരിച്ചു കിടക്കുമ്പോൾ വരെ എന്നാണ് എൻ്റെ ഉത്തരം.ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന പഴഞ്ചൊല്ല് ഇക്കാര്യത്തിൽ എനിക്ക് കൂട്ടിനുണ്ട്.
ഇപ്പോൾ ഈ ചോദ്യം ഉയർത്തിക്കൊണ്ടുവരാനുള്ള കാരണം കൂടി പറയാം.  കിടപ്പു രോഗികളോട് നമ്മുടെ സമൂഹത്തിനുള്ള പൊതുവായ ഒരു ഉദാസീന മനോഭാവമുണ്ട്.  "ഓ അവരെയൊക്കെ ഇനിയെന്തിനു കൊള്ളാം. ആരെ കാണിക്കാനാ ആരു കാണാനാ" എന്നിങ്ങനെ .പ്രിയപ്പെട്ടവരേ, ഓരോ വ്യക്തിക്കൾക്കും കിടപ്പിലാകട്ടെ ഇരിപ്പിലാകട്ടെ അന്തസ്സ്  എന്നൊന്നുണ്ട്. അവർക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുള്ളവരുടെ മുന്നിലും സ്വയവും അന്തസ്സോടെ പ്രത്യക്ഷപ്പെടുക എന്നത് ഒരു വ്യക്തിയുടെ അവകാശമാണ്. പ്രായമായതു കൊണ്ടോ എഴുന്നേറ് നടക്കാൻ ആവതില്ലാത്തതു കൊണ്ടോ ബോധമോ ഓർമ്മയോ ഇല്ലെന്നു വച്ചോ അവരെ അവഗണിക്കരുത്. അവരുടെ മാന്യതയെ കുറിച്ച് കാണരുത്.
കേവലം ഡയപ്പർ മാത്രം ധരിപ്പിച്ചോ അതിൻ്റെ മുകളിലൂടെ ഒരു പഴന്തുണി കൊണ്ട് മൂടിയോ അവരെ പ്രദർശിപ്പിക്കരുത്.അവർക്ക്  അതാണ് സുഖം എന്നൊക്കെ നാം പറയുമെങ്കിലും  നമ്മുടെ സൗകര്യത്തിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്യുന്നത്. ഒരു നിമിഷം അവരുടെ സ്ഥാനത്ത് നമ്മെത്തന്നെ ഒന്നു കണ്ടാൽ മതി.


പൊതുക്കാര്യ പ്രസക്തയായിരുന്ന ഒരുവൾ, മാഷായിരുന്ന ഒരാൾ, എന്തിന് നല്ല അന്തസ്സിൽ നടന്നിരുന്ന ഒരു ദിവസക്കൂലിക്കാരിയോ കാരനോ  കേവലം ഒരു ഡയപ്പർ മാത്രം കെട്ടി സന്ദർശകരുടെ മുന്നിൽ കിടക്കേണ്ടി വരുമ്പോഴത്തെ അപമാനം എത്ര ഭീകരമാണ്!
അലക്കാനുള്ള ഒരു തുണി ലാഭിക്കാൻ, ഇടുവിക്കാനും അഴിച്ചു മാറ്റാനുമുള്ള പത്ത് മിനിറ്റ് സമയം ലാഭിക്കാൻ, നമുക്ക് പ്രിയപ്പെട്ടവരായിരുന്നവരുടെ അന്തസ്സ് പണയപ്പെടുത്തിക്കൂടാ. പ്രിയപ്പെട്ടവരല്ലാത്തവർക്കും മാനാഭിമാനങ്ങളുണ്ട്. നമ്മെ ദ്രോഹിച്ചിട്ടുള്ളവരാകാം. പോരെടുത്തവരാകാം. പക്ഷെ ഒന്നണീറ്റു നിൽക്കാൻ ശേഷിയില്ലാത്തവരോ ഒരിറക്കു ഭക്ഷണമോ വെള്ളമോ പരാശ്രയം കൂടാതെ കഴിക്കാൻ വയ്യാത്തവരോ ഓർമ്മ മുച്ചൂടും മുടിഞ്ഞു പോയവരോ ആയ അവരോട് പ്രതികാരം നിർവഹിച്ച് അവരെ മാനം കെടുത്തരുത്.പ്രതിയോഗിക്ക്  പ്രാപ്തിയുള്ള കാലത്തേ പ്രതികാരത്തിനു പോലും അന്തസ്സുണ്ടാവൂ.


പാശ്ചാത്യ നാടുകളിലെ ഓൾഡ് ഏജ് ഹോമുകൾ സന്ദർശിക്കണം. നിറയെ ഞൊറികളുള്ള തൊലിയും, പല്ലില്ലാത്ത മോണയുമുള്ള അമ്മൂമ്മമാർ തൊങ്ങലുടുപ്പുകളും ലിപ്സ്റ്റിക്കുമൊക്കെ അണിഞ്ഞ്  ഹയർ ബോയൊക്കെ വച്ച് മിടുമിടുക്കികളായി വീൽചെയറിൽ പരസഹായത്തോടെയോ സ്വയമോ സഞ്ചരിക്കുന്നതു കാണാം.  നല്ല വേഷം ധരിച്ച വൃത്തിയായി ഷേവ് ചെയ്ത അപ്പൂപ്പൻമാരെയും കാണാം.
മനുഷ്യൻ്റെ മഹത്വവും അന്തസ്സും പാലിക്കുന്നതിലും ഉയർത്തിപ്പിടിക്കുന്നതിലും അനുകരണീയമായ മാതൃകയാണ്. പഴന്തുണിയിൽ പാതി പൊതിഞ്ഞതോ മുക്കാലും നഗ്നമായതോ ആയ നമ്മുടെ നാട്ടിലെ കിടപ്പു രോഗികളെക്കാണുമ്പോൾ വല്ലായ്മ തോന്നുന്നത്. ആ സ്ഥാനത്ത് സ്വയം കാണുന്നതു കൊണ്ടാവാം.
കേവലമായ അനാസ്ഥയോ  ഇവർക്കിതൊക്കെത്തന്നെ ധാരാളം' എന്ന അവഗണനയോ കുറച്ചു സമയം അവർക്കായി നീക്കി വക്കാനുള്ള നമ്മുടെ മടിയോ ആണ് കാരണം.  നമ്മെപ്പോലെ ഒരു മനുഷ്യ ജീവിയാണ് എന്ന പരിഗണന ഉള്ളിൽ തോന്നണ മെങ്കിൽ സ്നേഹം  എന്ന രണ്ടക്ഷരം ഉള്ളിലുണരേണ്ടതുണ്ട്.
വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള  വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്.  അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ.


ഇന്ത്യയിൽ പ്രായം ചെന്നവരിൽ 71 ശതമാനത്തിലധികവും സ്വന്തം കുടുംബങ്ങളിൽ നിന്നും  അറിഞ്ഞോ അറിയാതെയോ ഉള്ള അവഗണനകൾക്ക് വിധേയമായി പീഡനങ്ങൾ അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൗതികമായ സഹായങ്ങളും പാർപ്പിട സൗകര്യങ്ങളും പ്രായം ചെന്നവരിൽ പലർക്കും ലഭിക്കുന്നുണ്ടെങ്കിലും അവരെ പരിചരിക്കുവാനോ അവരോട്  സംസാരിക്കുവാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനോ അടുത്ത ബന്ധുക്കൾ പോലും തയ്യാറാവുന്നില്ല എന്നതാണ് അവർ അനുഭവിക്കുന്ന അവഗണനകൾക്കും അവഹേളനങ്ങൾക്കും കാരണമാകുന്നത് എന്നും സർവേകൾ പറയുന്നു. പണം ചൊരിഞ്ഞു കൊടുത്താൽ മതി എന്ന് ചിന്തിക്കുന്ന പുതുതലമുറ അവർക്കു വേണ്ടി സമയം ചിലവഴിക്കാനോ അവരുടെ ആവശ്യങ്ങൾ അറിയാനോ താല്പര്യം കാണിക്കുന്നില്ല എന്നതാണ് മുതിർന്നവർ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമെന്നും പഠനങ്ങൾ പറയുന്നു. അത്യാവശ്യം ജീവിത സൗകര്യങ്ങളായി കഴിഞ്ഞാൽ മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം ഭാര്യയും മക്കളുമായി കഴിയുന്ന അണുകുടുംബ വ്യവസ്ഥ മുതിർന്നവർ ഒറ്റപ്പെടാൻ കാരണമാകുന്നു. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന ചില ഗ്രാമ പ്രദേശങ്ങളിലെ പ്രായം ചെന്നവർ അനുഭവിക്കുന്ന സന്തോഷം അണുകുടുംബങ്ങളിലേക്ക് മാറിയ നഗരവത്കൃത സമൂഹത്തിലെ മുതിർന്നവർക്ക് അനുഭവവേദ്യമാകുന്നില്ല.വാർദ്ധക്യം പ്രാപിച്ചവർക്ക് മാനസികമായ ധൈര്യം നൽകി അവരെ സന്തോഷിപ്പിക്കേണ്ടതുണ്ട്. അവശതകളെ കുറിച്ചോ അസുഖങ്ങളെ കുറിച്ചോ അല്ല അവരോട് സംസാരിക്കേണ്ടത്.  കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നുമല്ല അവരെ അറിയിക്കേണ്ടത്. സമാധാനത്തിന്റെയും ദൈവകാരുണ്യത്തിന്റെയും വർത്തമാനങ്ങളാണ് അവർക്ക് മുമ്പിൽ തുറന്നു വെക്കേണ്ടത്. കൂടെയിരുത്തി കളിതമാശകൾ പറഞ്ഞും മാറോടണച്ചും സന്തോഷനിമിഷങ്ങൾ ചൊരിഞ്ഞു കൊടുക്കുകയാണ് വേണ്ടത്. സ്നേഹവും കരുണയും പരിഗണനയും പരിലാളനയുമാണ് പ്രായം ചെന്നവർക്ക് വേണ്ടത്. അനാരോഗ്യം, അവശത, മാനസികമായ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവരെ മനസ്സറിഞ്ഞു സ്നേഹിക്കുകയും അവരുടെ കൂടെ നിന്ന് പരിചരിക്കുകയും ചെയ്യുക എന്നതാണ് ധർമ്മം.  സമയമില്ല എന്നതാണ് പലരുടെയും ന്യായം. ചിലർക്ക് അവരുടെ ജോലിയും സോഷ്യൽ സ്റ്റാറ്റസുമാണ് പ്രശ്നം. സ്വന്തം മാതാപിതാക്കളല്ലല്ലോ, മറ്റാരെങ്കിലും നോക്കട്ടെ എന്ന മാനസികാവസ്ഥയാണ് മറ്റു ചിലരുടെ പ്രശ്നം. ഈ ചെറുപ്പകാലവും വാർദ്ധക്യത്തിലേക്കുള്ള യാത്രയാണെന്ന തിരിച്ചറിവുണ്ടെങ്കിൽ ഈ ന്യായങ്ങളൊന്നും ആർക്കും തടസ്സങ്ങളാവില്ല. പ്രായം ചെന്നവരുടെ വിയർപ്പും അധ്വാനവുമാണ് തന്റെ ചെറുപ്പത്തിന്റെ പ്രസരിപ്പിനു നിദാനമെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിൽ എല്ലാം ഉപേക്ഷിച്ച് അവരോടിയെത്തും.

പച്ചിലയും പഴുക്കും, ഒരുനാള്‍
ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!
തിരികെ കൊടുക്കാന്‍ നോക്കുകില്‍
കഴിയായ്കയാല്‍ നീറിടുമന്നു നീ!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

മോട്ടിവേഷൻ ചിന്തകൾ

തിരിച്ചറിവുകളാണ് യഥാർത്ഥ ശരികൾ. ആ ശരികളാണ് നമ്മളെ തെറ്റുകളിൽ നിന്ന് സംശുദ്ധീകരിക്കുന്നതും നന്മയിലേക്ക് വഴി നടത്തുന്നതും.സ്വയം തിരിച്ചറിവുകളിലൂടെ മാത്രമാണ് തെറ്റുകളിൽ നിന്നുള്ള മോചനം സാധ്യമാവൂ..തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അറിവുള്ളവർ സ്വയം തിരുത്തും .അറിവില്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും. മനുഷ്യജീവിതം തന്നെ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ്. തെറ്റുകൾ സംഭവിച്ചെന്നിരിക്കും. തിരുത്താനും സ്വയം നന്നാകാനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ചിന്തകളും വാക്കും പ്രവൃത്തിയും നന്മകൾ നിറഞ്ഞതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതാണ് ആത്യന്തികമായി വിജയത്തിലേക്കുള്ള വഴി. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയുമാണ് . ഏറ്റവും എളുപ്പമുള്ള സംഗതി മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി പ്രചരിപ്പിക്കലാണ്. ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ട സമയത്ത്ചെയ്യാതിരിക്കുന്നതും തെറ്റ് തന്നെയാണ് . മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. അവർക്ക് മറ്റുള്ളവർ തെറ്റായ വഴിയിലൂടെയാണെന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവും.എന്നാൽ താനും...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം; ചില മാര്‍ഗ്ഗങ്ങള്‍ ഇതാ, വീട്ടില്‍ തന്നെ ചെയ്യാം

നമ്മുടെ മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീർഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നവരില്‍, അതുപോലെ, ഗർഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്. ലക്ഷണങ്ങള്‍? മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച്‌ വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം  പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം. ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

സണ്‍ഷേഡ് തകര്‍ന്ന് വീണ്നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

സണ്‍ഷേഡ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം കുറുമാത്തൂര്‍ :സണ്‍ഷേഡ് തകര്‍ന്ന് വീണ് ആസാം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. റാക്കി ബുള്‍ ഇസ്ലാം (31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ആണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിന് ഇടയിലാണ് തകർന്ന് വീണത്. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയാണ് സ്ലാബ് നീക്കി റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.