ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ സ്വയം എരിയാൻ തയാറായിക്കൊണ്ടാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. സൂര്യനെപ്പോലെ ശോഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം സ്വയം കത്തിജ്വലിക്കാൻ തയാറാവണം.


നീണ്ട നാളുകൾ കൊണ്ട് പുറത്തുള്ള മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുമ്പോഴാണ് ഭൗമാന്തർ ഭാഗത്തു നിന്ന് ജലം പുറത്തു വരുന്നത്, സ്വയം മുറിയപ്പെടാനും തകർക്കപ്പെടാനും തയാറാകുമ്പോഴാണ് പാറയിൽ നിന്ന് ശില്പം സൃഷ്ടിക്കപ്പെടുന്നത്, ഒരു വിത്ത് സ്വന്തം പുറന്തോട് പൊട്ടിക്കുമ്പോഴാണ് അതിൽ നിന്ന് വളരാനുള്ള നാമ്പ് പുറത്തു വരുന്നത്.


ജീവിതത്തിൽ ഏതു നേട്ടം കൈവരിക്കുന്നതിനും പ്രയത്നം ആവശ്യമാണ്. എളുപ്പവഴിയിലൂടെ സമ്പത്ത്, പ്രശസ്തി, അംഗീകാരം, നേട്ടങ്ങൾ, പഠനത്തിലും ജോലിയിലുമുള്ള ഉയർച്ച, മറ്റുള്ളവരുടെ ആദരവ് എന്നിവയൊന്നും നേടാൻ കഴിയില്ല. അതിന് സ്ഥിരോൽസാഹവും ദൈവാശ്രയത്വവും തളരാതെ പ്രവർത്തിക്കാനുള്ള മനസ്സും ആവശ്യമാണ്.


പക്ഷെ, പിറന്നു വീണയുടൻ തന്നെ സെൽഫിക്ക് പോസ് ചെയ്ത് പരമാവധി ലൈക്കും കമന്റും നേടി അംഗീകാരത്തിന്റെ എളുപ്പവഴിയിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുൾപ്പെടെ പിന്നീട് വളരുമ്പോൾ, യഥാർഥ ജീവിതത്തിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന വേഗത്തിൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും കിട്ടാൻ ആഗ്രഹിക്കുന്നു. വിഡിയോ ഗെയിമുകളിലും മറ്റും വളരെ എളുപ്പത്തിൽ പ്രതിബന്ധങ്ങൾ തകർത്തു കൊണ്ട് മുന്നേറുന്ന വ്യക്തി യഥാർഥ ജീവിതത്തിൽ പക്ഷെ പ്രതിബന്ധങ്ങളിൽ പതറുന്നു. പക്ഷെ, അംഗീകാരങ്ങളും നേട്ടങ്ങളും എപ്പോഴും കൊതിച്ചു കൊണ്ടിരിക്കുന്ന മനസ്സ് അതിനായി പുതു വഴികൾ തേടുന്നു. ശരിയായ വഴിയിലൂടെ നേട്ടങ്ങൾ പ്രയാസമാണെന്ന് കാണുമ്പോൾ കുറുക്കുവഴികൾ തേടുന്നു. ഇത്തരത്തിലുള്ള മാനസിക വൈകല്യത്തിന്റെ ഉദാഹരണങ്ങളാണ് അമിതവേഗത്തിൽ പല തരം അഭ്യാസങ്ങൾ കാണിച്ചുകൊണ്ട് ബൈക്കുൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കുന്നതും അപകടകരമായ സ്ഥലങ്ങളിൽ അധികൃതരുടെ വിലക്ക് ലംഘിച്ചുകൊണ്ട് സെൽഫിക്കും മറ്റും പോസ് ചെയ്യുന്നതും.


അടുത്തിടെ ഇടുക്കി ജില്ലയിലെ പരുന്തുംപാറ, രാമക്കൽമേട് എന്നീ ഹിൽസ്റ്റേഷനുകളിലേക്ക് യാത്ര പോകാനിടയായി. അവിടെ ഏതാണ്ട് രണ്ടായിരത്തിലധികം അടി താഴ്ചയുള്ള കൊക്കയുടെ ഏറ്റവും മുകളിലുള്ള പാറയുടെ ഒരറ്റത്ത് അപകടകരമാം വിധം നിന്നുകൊണ്ട് സെൽഫിയെടുക്കുന്ന ചെറുപ്പക്കാർ. സെൽഫിയെടുക്കുന്നതിനിടെ പലരും കാൽതെറ്റിയും മറ്റും പിന്നിലേക്ക് മറിഞ്ഞ് വീണ് ശരീരംചിന്നിച്ചിതറി മരിച്ച ഒട്ടേറെ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അമിതവേഗത്തിലുള്ള വാഹനാപകടങ്ങൾ വർധിക്കുമ്പോഴും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാനുള്ള കാരണം അംഗീകാരം നേടാനുള്ള അമിതമായ ആഗ്രഹം ഉപബോധമനസ്സിൽ രൂഢമൂലമായിക്കിടക്കുന്നതാണ്.


ഇത്തരക്കാരുടെ കഴിവുകൾ പഠന-പാഠ്യേതര രംഗത്തേക്കും ജോലിയിലേക്കും ക്രിയാത്മകമായി വഴിതിരിച്ചുവിട്ടാൽ അവിടെ ശരിയായ രീതിയിൽ പ്രവർത്തിച്ച് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. സോഷ്യൽ മീഡിയായിലും വിഡിയോ ഗെയിമുകളിലും വീടുകളിലും ശീലിച്ച ഇൻസ്റ്റന്റ് റിസൽറ്റ് എന്ന ശീലം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ പ്രതിസന്ധികളേയും തിരിച്ചടികളെയും അവഗണനകളേയും അവഹേളനങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് ക്ഷമയോടെ വിജയത്തിനായി കാത്തിരിക്കാൻ ഇത്തരക്കാർക്ക് വലിയ പ്രയാസമായിരിക്കും. നീണ്ട വർഷങ്ങളുടെ പ്രയത്നമാണ് ഓരോ വിജയവും.


പഠനത്തിൽ റാങ്ക് നേടുന്ന വിദ്യാർഥിയും വിജയം നേടുന്ന ബിസിനസുകാരനും കുടുംബജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയും സമ്പത്തും അംഗീകാരങ്ങളും പ്രശസ്തിയും നേടുന്ന വ്യക്തികളുമെല്ലാം ഒറ്റദിവസം കൊണ്ട് നേടിയെടുത്തതല്ല ഒരു നേട്ടവും. മറിച്ച്, ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെയും മറ്റുള്ളവരുടെ നിഷേധാത്മക സമീപനങ്ങളെയും വാക്കുകളെയും പരാജയങ്ങളെയും അപമാനങ്ങളെയും എല്ലാം നേരിട്ടുകൊണ്ട് അവയിൽ തളരാതെ അവയിൽ നിന്ന് പാഠം ഉൾക്കൊണ്ടു കൊണ്ട് പുതിയ വഴികൾ കണ്ടെത്തി പ്രവർത്തിച്ചപ്പോഴാണ് ഇവരെല്ലാം അവരവരുടെ മേഖലകളിൽ വിജയികളായി മാറിയത്.


മക്കളെ വളർത്തുമ്പോഴും ഈയൊരു കാഴ്ചപ്പാട് അവരിലേക്ക് എത്തിക്കാൻ മാതാപിതാക്കൾക്ക് കഴിയുമ്പോളാണ് പഠനത്തിലും ജോലിയിലും കുടുംബജീവിതത്തിലുമെല്ലാം വിജയിക്കാൻ പര്യാപ്തരായി അവരെ മാറ്റിയെടുക്കാൻ സാധിക്കുന്നത്. അല്ലാതെ വരുമ്പോൾ പഠനത്തിൽ ചെറിയൊരു പരാജയമോ അധ്യാപകരിൽ നിന്ന് വഴക്കോ കേട്ടാൽ ഉടൻ ആത്മഹത്യ, ദാമ്പത്യജീവിതത്തിൽ ഇഷ്ടക്കേടുകളുണ്ടാവുമ്പോൾ ഉടൻ വിവാഹമോചനം, ജോലിയിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടാവുമ്പോൾ ഒരിടത്തും ഉറക്കാതെ കമ്പനികളിൽ നിന്ന് കമ്പനികളിലേക്ക് മാറിക്കൊണ്ടിരിക്കുക.. തുടങ്ങിയ അവസ്ഥകളിലേക്ക് പലരും ജീവിതത്തെ വഴിതിരിച്ചുവിടുന്നു.


പ്രതിസന്ധികളും പ്രയാസങ്ങളുമുൾപ്പെടെ ജീവിതയാഥാർഥ്യങ്ങൾ അറിയിച്ചുകൊണ്ട് മക്കളെ വളർത്തുകയാണ് ഇതിന് ചെയ്യാവുന്ന ആദ്യത്തെ പ്രതിവിധി.ചോദിക്കുന്നതെല്ലാം സാധിച്ചു കൊടുക്കുന്ന എടിഎം മെഷീനുകളായി മാതാപിതാക്കൾ മാറാതെ മക്കളോട് നോ പറയാനും പഠിക്കണം. അവർക്കാവശ്യമുള്ളത് കൊടുക്കുക. ആവശ്യമില്ലാത്തത് എത്ര വാശി പിടിച്ചാലും പിണങ്ങിയാലും നൽകരുത്. അങ്ങനെ വരുമ്പോൾ ജീവിതമെന്നത് എന്തും ഉടൻ കിട്ടുന്ന മാജിക്കൽ വേൾഡാണെന്ന തെറ്റായ ചിന്ത വളർന്നാലും കുട്ടികളിൽ ഉണ്ടാവുകയില്ല. അല്ലാതെ വരുമ്പോൾ എടിഎമ്മിൽ നിന്ന് പൈസയെടുത്താൽ കിട്ടുമല്ലോ എന്ന് സ്വന്തം ആവശ്യങ്ങളെ ഉറപ്പിച്ചുകൊണ്ട് അവർ ഈസിയായി പറയും. കാരണം, എടിഎമ്മിൽ എങ്ങനെ പണം വരുന്നു എന്ന് നമ്മൾ അവരെ പഠിപ്പിച്ചിട്ടില്ലല്ലോ. മറിച്ച് എടിഎമ്മിൽ നിന്ന് പണമെടുത്ത് എന്തും സാധിച്ചു കൊടുക്കുമ്പോൾ അവർക്കത് പ്രയത്നമില്ലാതെ എളുപ്പത്തിൽ കിട്ടുന്ന ഒരു വസ്തുമാത്രമാണ്.


അധ്വാനത്തിന്റെ മഹത്വം മകന് മനസ്സിലാക്കിക്കൊടുക്കാൻ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു നോർത്ത് ഇന്ത്യൻ വ്യവസായി സ്വന്തം മകനെ കേരളത്തിലേക്ക് അയച്ച വാർത്ത നമ്മൾ പത്രങ്ങളിൽ വായിച്ചില്ലേ. .സ്വയം ജോലി കണ്ടെത്തി അധ്വാനിച്ചു ജീവിക്കാനാണ് ഒരു മാസത്തേക്ക് ആ അച്ഛൻ മകനെ ബന്ധുക്കളും പരിചയക്കാരുമൊന്നുമില്ലാത്ത ദൂരസ്ഥലത്തേക്ക് അയച്ചത്. പല കമ്പനികളും അഞ്ഞൂറു രൂപയുടെയും ആയിരത്തിന്റെയും ഒക്കെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ഉപഭോക്താക്കൾക്ക് കൊടുക്കാറുണ്ട്. ഈ ഗിഫ്റ്റ് വൗച്ചറുകളുപയോഗിച്ച് അവരുടെ ഉൽപന്നങ്ങൾ ഗിഫ്റ്റ് വൗച്ചറിലെ തുകക്ക് തുല്യമായ ഡിസ്കൗണ്ട് നിരക്കിൽ നമുക്ക് വാങ്ങാൻ സാധിക്കും. ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നമ്മുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കരുതുക. വലിയ വിഷമമൊന്നും നമുക്ക് ഉണ്ടാകണമെന്നില്ല. കാരണം അത് നമുക്ക് അധ്വാനിക്കാതെ വെറുതെ കിട്ടിയതാണ്. എന്നാൽ നാം അധ്വാനിച്ചുണ്ടാക്കിയ 1000 രൂപ കൈയിൽ നിന്ന് നഷ്ടപ്പെട്ടാൽ നമുക്ക് പ്രയാസം വരും. കാരണം, അത് നാം പ്രയത്നിച്ചപ്പോൾ ലഭിച്ചതാണ്. ഇതുതന്നെയാണ് പ്രയത്നിക്കാതെ ലഭിക്കുമ്പോഴുള്ള നേട്ടങ്ങളോടുള്ള പലരുടെയും മനോഭാവം. വെറുതെ കിട്ടിയതിനാൽ അതിനാൽ തന്നെ വേണ്ടത്ര മൂല്യം കൽപിക്കാതെ വരുന്നു.


ചെറിയ വസ്തുവാണെങ്കിൽ പോലും അതിന്റെ മൂല്യമറിയിച്ചു കൊണ്ട് മക്കളെ വളർത്തുമ്പോൾ ഭാവിയിലും ഏതു മേഖലയിലും അവർ അത് പ്രാവർത്തികമാക്കുന്നു. ശരിയായ വഴിയിലൂടെ നേടുന്ന വിജയങ്ങളെ ആത്യന്തികമായി നിലനിൽക്കുകയുള്ളുവെന്നുമുള്ള ചിന്തയും അതോടെ അവരിൽ നിറയുന്നു. ഈയൊരു ജീവിതകാഴ്ചപ്പാട് പ്രയത്നത്തിലൂടെ നേട്ടങ്ങൾ കൈവരിക്കാനും അംഗീകാരത്തിനായി കുറുക്കുവഴികൾ തേടാതിരിക്കാനും അവരെ പ്രേരിപ്പിക്കുന്നു.


നീണ്ട നാളുകൾ കൊണ്ട് പുറത്തുള്ള മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുമ്പോഴാണ് ഭൗമാന്തർ ഭാഗത്തു നിന്ന് ജലം പുറത്തു വരുന്നത്, സ്വയം മുറിയപ്പെടാനും തകർക്കപ്പെടാനും തയാറാകുമ്പോഴാണ് പാറയിൽ നിന്ന് ശില്പം സൃഷ്ടിക്കപ്പെടുന്നത്, ഒരു വിത്ത് സ്വന്തം പുറന്തോട് പൊട്ടിക്കുമ്പോഴാണ് അതിൽ നിന്ന് വളരാനുള്ള നാമ്പ് പുറത്തു വരുന്നത്. പാലക്കാട്ടും മറ്റും കൊടുംവരൾച്ചയിൽ വരണ്ടുണങ്ങി വിണ്ടു കീറിക്കിടക്കുന്ന പാടശേഖരങ്ങൾ കാണാൻ സാധിക്കും. ഒരിറ്റു വെള്ളമില്ലാതെ, വളരാൻ ഒരു പച്ചപ്പുപോലുമില്ലാതെ, പോയകാലത്തിന്റെ ഹരിതഭംഗി ഓർമ്മയിൽ മാത്രമായി മാറുന്ന കാലം. പക്ഷെ സൂര്യന്റെ കൊടുംചൂടിൽ ഉള്ളം വരണ്ടുണങ്ങി, അവസാനത്തെ ജീവന്റെ കണികയും പുറംലോകത്തിനു മുമ്പിൽ ഇല്ലാതാകുമ്പോളും ആ മണ്ണ് തളരുന്നില്ല. മറിച്ച് അത് കാത്തിരിക്കും. അനുകൂല സാഹചര്യത്തിനായി. മാസങ്ങൾക്കു ശേഷം പുതുമഴ പെയ്യുമ്പോൾ, ആ മണ്ണിന്റെ വിണ്ടുകീറിയ മുറിവുകളിലേക്ക് ജീവന്റെ ജലത്തുള്ളികൾ എത്തിത്തുടങ്ങുമ്പോൾ, വേനൽച്ചൂടിന്റെ കാഠിന്യത്തിൽ മണ്ണിനടിയിൽ ഉറങ്ങിക്കിടന്ന വിത്തുകൾ പതിയെ പുറന്തോടുകൾ പൊട്ടിച്ചുകൊണ്ട് പതിയെ ഭൂമിക്കു മുകളിലേക്ക് തല പുറത്തിടുന്നു. അതേ മണ്ണിൽ നിന്നു തന്നെ വെള്ളവും വളവും വലിച്ചെടുത്ത് അവ മുകളിലേക്ക് വളരുന്നു. കൊടും വേനലിൽ മുഴുവൻ പച്ചപ്പും ഇല്ലാതായപ്പോൾ ഈ വിത്തുകൾ എവിടെയായിരുന്നു. അവ ഇല്ലാതായില്ല. മറിച്ച് അനുകൂല സാഹചര്യം വരാനായി മണ്ണിനടിയിൽ അവ കാത്തിരിക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിലും ഈയൊരു മനോഭാവം വളർത്തിയാൽ ഏതു പ്രതിസന്ധിയിലും ശരിയായ വഴിയിലൂടെ വിജയത്തിലേക്ക് കുതിച്ചുയരാൻ സാധിക്കും. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപയോഗിച്ച ഡയപ്പറുകള്‍ എങ്ങനെ സംസ്കരിക്കാം? അറിയാം ലളിതമായ വഴികള്‍

ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല. ശരിക്കും തലവേദന പിടിച്ച ഒരു ജോലി തന്നെയാണ്. എന്നാല്‍ ഡയപ്പറുകള്‍ വേണ്ടെന്ന് വെക്കാനും കഴിയില്ല. ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യവസ്തുവായി ഡയപ്പറുകള്‍ മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ ഇതിൻ്റെ ഉപയോഗശേഷം ഡയപ്പറുകള്‍ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുന്നത് എങ്ങനെ? അതിനെക്കുറിച്ചാണ് ഇവിടെ വിശദമായി പറയുന്നത്. കുഞ്ഞുങ്ങളുള്ള വീട്ടിലെ ഏറ്റവും വലിയ ജോലികളില്‍ ഒന്നാണ് ഡയപ്പർ ഡിസ്പോസ് ചെയ്യല്‍. ചില ആളുകള്‍ രാത്രിയുടെ മറവില്‍ ആള്‍സഞ്ചാരമില്ലാത്ത വഴിയോരങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ചുചേരാൻ വർഷങ്ങളെടുക്കും. ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്. കൂടാതെ, കൃത്യമായ മാലിന്യ സംസ്കരണം നടത്താതെ തുറന്ന സ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ അതില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയകള്‍ വളരെ അപകടകാരികളാണ്. ഈ ബാക്ടീരിയകള്‍ പടർന്നുപിടിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ വരാം. ഡയപ്പറ...

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുത്. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമുള്ളവയും വേണ്ടാത്തതും വേർതിരിച്ചെടുത്ത് നമ്മുടെ നിലനിൽപ്പും ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.  ഒരു ശരാശരി മനുഷ്യൻ ഒരുതവണ കഴിച്ച ഭക്ഷണത്തിൻ്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പിന്നെ ഈയൊരു പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഊഹിക്കാവുന്നതല്ലേയുള്ളൂ. പ്രത്യേകിച്ചും നമ്മുടെ ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാ...

പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ബദാം പാൽ, സോയ പാൽ, ഓട്സ് പാൽ എന്നിവ നമ്മുക്കെല്ലാവർക്കും അറിയാവുന്നതാണ്. അവ സസ്യാഹാരികൾക്ക് ശുപാർശ ചെയ്യുന്ന കാൽസ്യം കഴിക്കുന്നതിനുള്ള മികച്ച ഓപ്ഷനുകളും കൂടിയാണ്. പോഷകഗുണമുള്ള മറ്റൊന്നാണ് കശുവണ്ടിപ്പാൽ. പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു കശുവണ്ടി പാൽ പുഡ്ഡിംഗ്, സ്മൂത്തികൾ, സൂപ്പ് എന്നിവയിൽ ചേർക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. പൂരിത കൊഴുപ്പ് കുറഞ്ഞതും മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകൾ കൂടുതലും ഉള്ളതിനാൽ കശുവണ്ടിപ്പാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. ഈ കൊഴുപ്പുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കശുവണ്ടിയിൽ കോപ്പറും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തക്കുഴലുകളുടെ പ്രവർത്തനത്തിന് നല്ലതാണ്. ഇതിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, അതിന്റെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീര...

കോളിഫ്ലവറിന്റെ ആരോഗ്യ ഗുണങ്ങൾ

കോളിഫ്ലവറിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം കോളിഫ്‌ളവർ ഗുണകരമാണ്. ഈ പച്ചക്കറി നൽകുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിൻ കെ, കോളിൻ, ഇരുമ്പ്, കാൽസ്യം എന്നിവയുൾപ്പെടെ മറ്റ് നിരവധി പോഷകങ്ങളാലും കോളിഫ്‌ളവർ സമ്പന്നമാണ്. കോളിഫ്ലളവറിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഒരു കപ്പ് കോളിഫ്‌ളവറിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവറിലെ ഉയർന്ന ഫൈബർ അടങ്ങിയതും അത് പോലെ ശരീരഭാരം കുറയ്ക്കാൻ സഹായകവുമാണ്. കോളിഫ്ലവറിൽ ഫ്ലേവനോയ്ഡുകളും കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് രോഗങ്ങളുടെ സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു.  കോളിഫ്ലവറിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഒരു ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റായി പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി ക്യാൻസർ, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നു. കോളിന്റെ ഒരു സമ്പുഷ്ടമായ സ്രോതസ്സാണ് കോളിഫ്ലവർ. മാനസികാവസ്ഥയ്ക്കും ഓർമ്മയ്ക്കും നമുക്ക് ആവശ്യമായ ഒരു പോ...

17 ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂര്‍വ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. നിരവധി ആശുപത്രികളില്‍ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയില്‍ അപൂർവങ്ങളായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയില്‍ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ, അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച്‌ ഭേദമാക്കാനോ സാധിച്ചില്ല. കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമ...

മോട്ടിവേഷൻ ചിന്തകൾ

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. കുടുംബം, സുഹൃത്തുക്കൾ തുടങ്ങി നാം ഇടപെടുന്ന എല്ലാ സാഹചര്യങ്ങളും നമ്മളിൽ അറിഞ്ഞും, അറിയാതെയും സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ വ്യക്തിബന്ധങ്ങളിൽ ആത്മാർത്ഥതയും, സത്യസന്ധതയും നിലനിർത്തുന്നത് നമ്മെ പോസിറ്റിവിറ്റിയുള്ള വ്യക്തിത്വങ്ങളാക്കി മാറ്റിയെടുക്കാൻ സഹായിക്കും. മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്? നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളിൽ മറ്റുള്ളവരുടെ നല്ല വാക്കുകൾക്കു എന്തെങ്കിലും പ്രാധാന്യമുണ്ടോ ? എറിക് ബെൻ (Eric Berne) എന്ന മനോരോഗ വിദഗ്ദ്ധൻ തന്റെ വളരെ പ്രശസ്തമായ ദി ഗെയിംസ് പീപ്പിൾ പ്ലേ (The Games People Play) എന്ന പുസ്തകത്തിലൂടെ ജീവിതത്തിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യത്തെയും നല്ല ചിന്തകൾ എങ്ങനെ മാനസിക അവസ്ഥകളെ സ്വധീനിക്കുന്നുവെന്നും വിവരിക്കുന്നുണ്ട്. ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ രക്ഷിതാക്കളുടെ സാമീപ്യം, തലോടൽ ഒക്കെയാണ് കുട്ടികളുടെ മാനസികാവവസ്ഥയെ സ്വാധീനിക്കുന്നതെങ്കിൽ ബുദ്ധിപരമായ വികാസത്തോടെ വാക്കുകളിലൂടെ ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവുമൊക്കെ വ്യക്തിയുടെ മാനസിക അവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അത...

കളിക്കുന്നതിനിടെ കാറില്‍ കയറി ഡോര്‍ അടച്ചു; സഹോദരങ്ങളായ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹൈദരാബാദ് ജില്ലയില്‍ ചെവല്ലയിലെ ദമരഗിദ്ദയില്‍ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയാണ് പെണ്‍കുട്ടികള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കി...

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.?

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.? എന്തെങ്കിലും രോഗം വന്നു പോകുമോ എന്ന പേടി നിങ്ങളെ എപ്പോഴും അലട്ടുന്നുവോ ? നിങ്ങൾ കുറ്റപ്പെടുത്തലുകളെ എപ്പോഴും പേടിക്കുന്നയാളാണോ ? നിങ്ങളെ ആരും സ്നേഹിക്കുന്നില്ലായെന്നു തോന്നുന്നുവോ ? നിങ്ങളുടെ കഴിവില്ലായ്മയും കുറിച്ച് മാത്രം ചിന്തിക്കുന്നുവോ ?. ഇങ്ങനെ ശുഭാപ്തിവിശ്വാസം തീരെയില്ലാത്ത ചിന്തകളാൽ വലഞ്ഞിരിക്കുകയാണോ നിങ്ങൾ ?. ഇത്തരത്തിലുള്ള അശുഭ ചിന്തകൾ അല്ലെങ്കിൽ നെഗറ്റീവ് ചിന്തകൾ മനസ്സിൽ വർദ്ധിച്ചാൽ പിരിമുറുക്കം വർദ്ധിച്ച് വിഷാദാവസ്ഥയിലേക്ക് കടന്നേക്കാം. ശാരീരിക മാനസീക പ്രശ്നങ്ങൾ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട് . നെഗറ്റീവ് ചിന്തകൾ, , തലവേദനയും കഴുത്ത് വേദനയും ഉണ്ടാക്കും. രോഗപ്രതിരോധശേഷി കുറയാനും ക്ഷീണം ഉണ്ടാകുവാനും ലൈംഗികമായി താൽപര്യക്കുറവുണ്ടാകുവാനും ,നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങിയത് എങ്ങനെയാണ്.ഇങ്ങനെ ഒരു തോന്നലുണ്ടാകാൻ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്,ഏതു രീതിയിലാണ് ജീവിതത്തിലേയ്ക്ക് കടന്നുവരാൻ ഇടയായത് എന്നു തിരിചറിയുക. നമ്മെ ഏറ്റവും കൂടുതൽ വിഷമപ്പെടുത്തുന്നതു എന്തെല്ലാമെന്നു തിരിച്ചറിയ...

പരദൂഷണം നല്ല വ്യക്തിത്വമുള്ളവർക്കു ചേർന്നതാണോ?

പരദൂഷണം നല്ല വ്യക്തിത്വമുള്ളവർക്കു ചേർന്നതാണോ? രണ്ടു മലയാളികൾ തമ്മിലുള്ള സംസാരത്തിൽ മിക്കപ്പോഴും മൂന്നാമതൊരാളെ വിമർശിക്കുന്ന വാക്കുകളാകാം ഉണ്ടാകാനിടയുള്ളത്. വിമർശനം മലയാളിയുടെ മനസ്സിൽ അലിഞ്ഞു ചേർന്നതാണ്.  എനിക്കൊരു കുറവുമില്ല മറ്റുള്ളവരെല്ലാം കുറ്റവും കുറവും ഉള്ളവരാണ്. ഞാൻ അവരെ പോലെ അല്ലായെന്ന സ്വാർത്ഥ ചിന്തയാണ് പരദൂഷണത്തിന്റെ പിന്നിൽ. കുറ്റം ആരോപിക്കുന്നവർ സ്വന്തം കുറ്റങ്ങളും കുറവുകളും മൂടിവെക്കുകയാണ്.  പലരും ദുഷ് ചിന്തകൾ സദാ മനസ്സിൽ കൊണ്ടു നടക്കുന്നു. യഥാർത്ഥത്തിൽ തൻറെ മനസ്സിലെ ദുഃഖങ്ങളാണ് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്ന പിന്നിലെന്ന് ഇവർ അറിയുന്നുമില്ല.  പരദൂഷണം മറ്റുള്ളവരോടു മാത്രമല്ല ജീവിത പങ്കാളിയോടും വേണ്ടപ്പെട്ടവരോടും പ്രയോഗിച്ചെന്നും വരാം. മറ്റുള്ളവരുടെ നേട്ടങ്ങളിൽ സംശയവും അർഹതയില്ലായ്മയും ചൂണ്ടിക്കാണിച്ചേക്കാം. എത്ര അടുപ്പമുണ്ടെങ്കിലും മറ്റൊരാളുടെ വളർച്ചയിൽ സന്തോഷിക്കുന്നവർ 20 ശതമാനമേയുള്ളു. ബാക്കി 80 ശതമാനവും വളർച്ചയെ നിസംഗതയോടെ നോക്കി കാണുന്നവരാണ്. അസൂയയും പരദു ഷണവും പല രീതികളിലാകും പ്രകടമാകുന്നത്. നാം ചിന്തിക്കാത്ത തലത്തിലെക്കു മാറി പോയേക്കാം....

നേർവഴി ചിന്തകൾ

ഉയർച്ച എന്നത് ആകാശം കൈകൊണ്ട് തൊടുക എന്നുള്ളതല്ല ..മറിച്ച് ആകാശത്തെത്തുമ്പോഴും കാലുകൾ ഭൂമിയിൽ ആണെന്ന് മറക്കാതിരിക്കലാണ്. ഉയർച്ച പ്രാപിക്കേണ്ടത് ഒരിക്കലും ഉയർന്നവനെ കുറ്റം പറഞ്ഞിട്ടാവരുത് .. സ്വയം ഉയർന്നു വന്നിട്ടാകണം. നിങ്ങളുടെ ജീവിതം  ആരെയും ചാരിനിന്നാകരുത്. അനവസരത്തിൽ അവർ മാറുമ്പോഴുള്ള വീഴ്ച്ച  താങ്ങാൻ കഴിഞ്ഞെന്നു വരില്ല . നിങ്ങൾ ശരിയായ പാതയിലൂടെ മുന്നോട്ടു പോവുകയാണെങ്കിൽ നിങ്ങൾക്ക് അർഹമായതെല്ലാം ജീവിതം നൽകിയിരിക്കും . വീഴ്ചപറ്റിയവരെ കാണുമ്പോൾ അവർ നമ്മുടെ ആരുമല്ലല്ലോ എന്ന് സ്വാർത്ഥമായി ചിന്തിക്കരുത് . മറിച്ച് നമ്മളായിരുന്നു  അത് .,നമുക്ക് വേണ്ടപ്പെട്ടവരായിരുന്നു അവർ എന്ന് ചിന്തിക്കാൻ ഒരു മനസ്സ് നമുക്കുണ്ടെങ്കിൽ  ഈ സമൂഹം തന്നെ മാറും.  അപ്പോൾ നമ്മൾ ഒരു യഥാർത്ഥ മനുഷ്യനായി തുടങ്ങിയെന്ന് ഉറപ്പിക്കാം . നിങ്ങളുടെ ചെറിയ ചെറിയ കുറവുകളിൽ , തോൽവികളിൽ നിങ്ങളെ പരിഹസിക്കുന്നവരെ , വേദനിപ്പിക്കുന്നവരെ  ഒരു ഉരക്കടലാസിനോട് ഉപമിക്കാം . അവ നിങ്ങളിൽ ഉരസിയുരസി പോറലേൽപ്പിച്ചേക്കാം . എങ്കിലും അവസാനം നിങ്ങൾ തിളങ്ങുകയും  ആ ഉരക്കടലാസ് ഉപയോഗശൂന്യമാവുകയും ചെയ്യും ....