ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.
 

എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌.


മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീതജ്ഞനായി മാറിയ ബിഥോവനെക്കുറിച്ചാണ് ടീച്ചര്‍ വിധിയെഴുതിയിരുന്നത്. 


ഐന്‍സ്റ്റൈന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അധ്യാപിക പറഞ്ഞതും മറ്റൊന്നല്ല. 'ആലോചനയില്‍ മന്ദഗതിക്കാരനാണിവന്‍.മണ്ടന്‍ സ്വപ്നങ്ങളില്‍ കുരുങ്ങിപ്പോയവനാണിവന്‍'. നാലാം വയസ്സു വരെ വര്‍ത്തമാനം പറഞ്ഞിട്ടില്ലാത്ത, ഏഴുവയസ്സു വരെ വായിക്കാനാവാത്ത ഐന്‍സ്റ്റൈന്‍ സ്വന്തം പരിശ്രമത്തിലൂടെ ശാസ്ത്രത്തിന്റെ അത്ഭുതലോകത്ത് ഇന്നും അജയ്യന്‍. മുന്നില്‍ തരണം ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ ചിലര്‍ നെടുവീര്‍പ്പിട്ട് പിന്‍വാങ്ങുന്നു. 


അഭിമുഖീകരണത്തില്‍ നിന്നാണ് ജയത്തിലേക്കുള്ള പാത വെട്ടുന്നത്. പിന്തിരിഞ്ഞോടല്‍ പരാജയം അംഗീകരിക്കലാണെന്ന് മനസ്സിലാക്കുന്നവര്‍, മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. പലവട്ടം പരാജയപ്പെട്ടിട്ടും കടക്കാരനായി മാറിയിട്ടും പിന്‍വാങ്ങാതെ മുന്നോട്ട് നീങ്ങി. പില്‍ക്കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പര്യായമായി മാറിയ ഹെന്റി ഫോര്‍ഡ് ഒരാളിന്റെ വളര്‍ച്ചയില്‍ മുന്നിലെത്തുന്ന വൈതരണികളെക്കുറിച്ച് പറയുന്നു. 'നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് കണ്ണെടുത്തു മാറ്റുമ്പോള്‍ കാണുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍'. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു.ലക്ഷ്യം എന്തെന്ന് തീരുമാനിച്ച്‌ മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല.മറ്റുള്ളവരെ പഴിചാരുന്നില്ല.പഠിക്കാന്‍ തീരുമാനമെടുത്ത, എന്തു പഠിക്കണമെന്ന് അചഞ്ചലമായ മനസ്സോടെ മനസ്സില്‍ കാണുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നില്‍ ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രം തെളിയുന്നു. ലക്ഷ്യമുറപ്പിച്ച്, തന്നില്‍ വിശ്വാസമര്‍പ്പിച്ച് തളരാതെ മുന്നോട്ട് നീങ്ങിയ റിച്ചാര്‍ഡ് ഹൂക്കര്‍ എന്ന അമേരിക്കൻ എഴുത്തുകാരന്റെ അനുഭവകഥ ഇതിന് ഉദാഹരണമാണ്. 


ഏഴുവര്‍ഷം പാടുപെട്ട് ഹൂക്കര്‍ ഒരു നോവലെഴുതി: മാഷ് അത് യുദ്ധത്തെ പരിഹാസം കൊണ്ട് ആലേഖനം ചെയ്ത ഒരു നോവലായിരുന്നു; ആക്ഷേപഹാസ്യത്തിന് ഒരു പുതുഭാഷ്യം നല്‍കിയ നോവല്‍. ഹൂക്കര്‍ നോവല്‍ പ്രസിദ്ധീകരണത്തിന് പ്രസാധകരെ തേടി. ഒന്നല്ല, ഇരുപത്തിയൊന്ന് പ്രസാധകര്‍ ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ മൊറേ എന്ന പ്രസിദ്ധീകരണശാല ഒരു പരീക്ഷണത്തിന് മുതിര്‍ന്ന്, നോവല്‍ പുറത്തിറക്കി. 'മാഷ്' ഇന്ന് ദശലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചിരിക്കുന്നു. പ്രശസ്ത ടിവി സീരിയലിന് ആ കഥ കേന്ദ്രബിന്ദുവാക്കിയതും ഒരു ചലച്ചിത്രം നിര്‍മിച്ചതും പിന്നീടുണ്ടായ അത്ഭുതങ്ങള്‍.


ആത്മവിശ്വാസം കൈവിടാതെ അധ്വാനിക്കുന്നവര്‍ വിജയം കൊയ്യുന്നു. പരാജയങ്ങളില്‍ നിന്നുള്ള അത്ഭുത വിജയങ്ങളിലേക്കുള്ള വഴി സുഗമമാവണമെന്നില്ല. കടുത്ത യാതനകളെയും ദുരവസ്ഥകളെയും അഭിമുഖീകരിച്ചാല്‍ മാത്രമേ വിജയശിഖരം കീഴടക്കാനാവൂ. വിജയം സകലരും ആഗ്രഹിക്കുന്നുണ്ട്. വിജയപഥം തേടുമ്പോള്‍ ഒരാള്‍ എളുപ്പത്തിലതിലെത്തിച്ചേരുന്നില്ല. പലരും, വിജയരഥത്തിലേറിയവര്‍ പലവട്ടം പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട് എന്നത് മറക്കുന്നു. വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച്, കരുത്തു നേടി മുന്നോട്ട് നടന്നവര്‍ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു സന്ദേശം ഇങ്ങനെ : 'നിങ്ങള്‍ മറന്നേക്കാനിടയുണ്ടെങ്കില്‍ തന്നെയും, നിങ്ങള്‍ പലതവണ പരാജയപ്പെട്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം. 


ആദ്യമായി നടക്കാന്‍ തുനിഞ്ഞപ്പോള്‍ നിങ്ങള്‍ കാലിടറി വീണിരുന്നു. നീന്താന്‍ ആദ്യം വെള്ളത്തിലേക്ക് ചാടിയപ്പോള്‍ മുങ്ങിപ്പോയിരുന്നു.' പലര്‍ക്കും പരാജയങ്ങളില്ലെങ്കില്‍ ഒരു വിജയം ഉണ്ടാവുന്നില്ലെന്നതാണ് സത്യം. പരാജയമില്ലാതെ നേടുന്ന വിജയത്തിന് ആസ്വാദ്യതയും കുറയുന്നു. 'അരുനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ നേടിയെടുക്കുന്ന വിജയങ്ങള്‍ക്കാണ് കൂടുതല്‍ മാധുര്യം' എന്ന് ചൈനീസ് പഴമൊഴി. കയ്പ്പുറ്റ അനുഭവങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് മാധുര്യമേറെയായിരിക്കും. കഠിനശ്രമങ്ങള്‍ക്കൊടുവില്‍ ലക്ഷ്യപ്രാപ്തി നേടുമ്പോള്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ഏറുന്നു. പലവട്ടം മുട്ടുകുത്തി വീണ്, വീണ്ടും വീണ്ടും ശ്രമിച്ച്, ഒടുവില്‍ കൈകുത്തിയെഴുന്നേറ്റ് നിന്ന് നടക്കാനാവുമ്പോള്‍ ഒരു കുട്ടി എത്രത്തോളം ആഹ്ളാദിക്കുന്നുവെന്നത് നമ്മള്‍ കാണുന്നതല്ലേ?
 

ഒരു തവണ വിജയിക്കാൻ നൂറു തവണ പരാജയപ്പെട്ടിട്ടുണ്ടാകും. ഒരു ശരിയിലേക്കെത്താൻ ആയിരം തെറ്റുകൾ വരുത്തിയിട്ടുണ്ടാകും . അവസാനത്തെ ഒരു ശരി കാണാനും അഭിനന്ദിക്കാനും ഒരുപാട്‌ പേർ ഉണ്ടാകും . എന്നാൽ മുമ്പ്‌ ആരുമറിയാതെ നീന്തിക്കയറിയ സങ്കടക്കടലുകൾ , പരിഹാസങ്ങൾ ഇവക്കൊന്നും വിലയിടാൻ ആർക്കുമാവില്ല.എത്തിയ ഉയരത്തിൽ തുടരണമെങ്കിൽ ഇച്ഛാശക്തിയും നിരന്തര പരിശ്രമവും വേണം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സോപ്പില്ലാതെയും പാത്രങ്ങൾ കഴുകിയാൽ എണ്ണമയം മാറും; ഈ സാധനങ്ങൾ മാത്രം മതിയാകും

സോപ്പില്ലാതെയും പാത്രങ്ങൾ കഴുകിയാൽ എണ്ണമയം മാറും; ഈ സാധനങ്ങൾ മാത്രം മതിയാകും പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ തീർന്നു പോയി. കഴുകാനാണെങ്കിൽ ധാരാളം പാത്രങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്‌നമായിരിക്കുമിത്. കടയിലേക്ക് ഓടി പോയി വാങ്ങിച്ചു കൊണ്ടുവരാനുള്ള സമയവും ഉണ്ടായെന്നു വരികയില്ല. അപ്പോൾ എന്ത് ചെയ്യും? എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ഓർമയിൽ വയ്ക്കുന്നത് ചിലപ്പോൾ ഉപകാരപ്രദമാകും. സോപ്പില്ലാതെ  കഴുകിയാൽ എണ്ണമയവും കറികളുടെ ഗന്ധവുമൊക്കെ പാത്രങ്ങളിൽ തന്നെ നിലനിൽക്കുമോ എന്ന ശങ്കയുടെയും ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പാത്രങ്ങൾ നല്ലതുപോലെ വൃത്തിയാക്കിയെടുക്കാം.  1-ബേക്കിങ് സോഡ... കഴുകാനുള്ള പാത്രങ്ങൾ ചെറുചൂട് വെള്ളത്തിൽ കഴുകിയതിനു ശേഷം കുറച്ചു ബേക്കിങ് സോഡ വിതറിയിടുക. സോഡ പതഞ്ഞു വരുന്നത് കാണുവാൻ സാധിക്കും. ആ സമയം സ്‌പോഞ്ചോ സ്‌ക്രബറോ ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയെടുക്കാം. എണ്ണമെഴുക്ക് കൂടുതലാണെങ്കിൽ ബേക്കിങ് സോഡയിട്ട് അഞ്ചോ ആറോ മിനിറ്റ് വെച്ചതിനു ശേഷം കഴുകിയെടുക്കാം. സ്‌ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചതിനു ശേഷം ചൂടുവെള്ളത്തിൽ...

ഉപയോഗിച്ച തേയില 5 രീതിയിൽ വീണ്ടും ഉപയോഗിക്കാം

തേയിലയാണെങ്കില്‍ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ അത് അങ്ങനെ തന്നെ കളയുകയാണ് മിക്ക വീടുകളിലെയും പതിവ്. ചിലര്‍ ഇത് ചെടിക്ക് വളമായി ഇടുന്നതും മറ്റും കാണാം. എന്നാല്‍ സാധാരണ ചായപ്പൊടിക്ക് പകരം തരിയുള്ള തേയിലയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതുവച്ച്‌ ഒരുപാട് കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അതായത് ചായ തയ്യാറാക്കിയ ശേഷം ബാക്കിയാകുന്ന ഈ തേയില വീണ്ടും പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന്. തേയില വീണ്ടും ഉപയോഗിക്കാവുന്നത് എങ്ങനെയെല്ലാമെന്ന് ഒന്ന് നോക്കാം… 1 👉സലാഡുകള്‍ തയ്യാറാക്കി കഴിക്കുമ്പോൾ അതില്‍ സീസണിംഗ് ആയി ഉപയോഗിച്ച തേയില എടുക്കാവുന്നതാണ്. തേയില പഴയതായിരിക്കരുതെന്നും ഒരു നുള്ളേ എടുക്കാവൂ എന്നതും പ്രത്യേകം ഓര്‍മ്മിക്കുക. പ്രധാനമായും ഇത് ഫ്ളേവറിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 2 👉ചില ഭക്ഷണസാധനങ്ങള്‍ ബേക്ക് ചെയ്തെടുക്കുമ്പോൾ ഇതിലും ഫ്ളേവറിനായി അല്‍പം തേയില ചേര്‍ക്കാവുന്നതാണ്. കുക്കീസ്, കേക്കുകള്‍, മഫിൻസ് എന്നിവയിലെല്ലാം അഭിരുചിക്ക് അനുസരിച്ച്‌ തേയില വിതറാം. ഇത് ബേക്ക്ഡ് വിഭവങ്ങള്‍ക്ക് നല്ലൊരു ഫ്ളേവര്‍ നല്‍കും. 3 👉ഉപയോഗിച്ച തേയില കഴുകിയെടുത്ത ശേഷം ഇതുവച്ച്‌ പിക്കിള്‍ തയ്യാറാക്കാവുന്നതാണ്. ഇത് മിക്ക...

ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ

ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ  ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് വിറ്റാമിൻ ഇ കൂടുതലുള്ള ബദാം മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴം, ബദാം എന്നിവ പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ബദലാണ്. ബദാം,മുന്തിരി, അണ്ടിപ്പരിപ്പ്, പിസ്ത, അത്തിപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമായതു കൊണ്ട് തന്നെ ദഹനത്തിന് വളരെ നല്ലതാണു ഡ്രൈ ഫ്രൂട്‌സ്. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കാന്‍സര്‍, പ്രമേഹം, നാഡീരോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ഇതില്‍ വിറ്റാമിനുകളോടൊപ്പം തന്നെ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഉണക്കപ്പഴങ്ങള...

ശര്‍ക്കര ചായയുടെ ഗുണങ്ങള്‍ അറിയാം

ശര്‍ക്കര ചായയുടെ ഗുണങ്ങള്‍ അറിയാം ചായയില്‍ പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ച് നോക്കൂ! ഗുണങ്ങള്‍ അനവധിയാണ്. പഞ്ചസ്സാരയെ അപേക്ഷിച്ച് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ശര്‍ക്കരയ്ക്ക് ഉള്ളത്. ചായയില്‍ ശര്‍ക്കര ഇട്ട് കുടിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം. എല്ലാവര്‍ക്കും ചായ തയ്യാറാക്കിയാലും കാപ്പി തയ്യാറാക്കിയാലും അതില്‍ പഞ്ചസ്സാര ചേര്‍ത്ത് കുടിക്കാനാണ് ഒട്ടുമിക്ക ആളുകള്‍ക്കും പ്രിയം. ഒരു ദിവസം മൂന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ചായ എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം പഞ്ചസ്സാരയും നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുകയാണ്. എന്നാല്‍, പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ച് നോക്കൂ. നല്ല രുചിയില്‍ ചായ കുടിക്കുകയും ചെയ്യാം, ഒപ്പം ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ നേടിയെടുക്കാനും ഇത് സഹായിക്കും. ഇത്തരത്തില്‍ ശര്‍ക്കര പഞ്ചസ്സാരയ്ക്ക് പകരം ഉപയോഗിച്ചാല്‍ എന്തല്ലാമാണ് ഗുണങ്ങള്‍ എന്ന് നോക്കാം. മലബന്ധം ഇല്ലാതാക്കാം :ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കും ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം : ആര്‍ത്തവം തുടങ്ങുന്നതിന് മുമ്പുള്ള ശാരീ...

പേരക്കയുടെ ആരോഗ്യഗുണങ്ങൾ

ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്‍കുന്ന ഒന്നാണ് പേരയ്ക്ക. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്ന ഒന്നാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കയ്ക്കു കഴിയും. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?.

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?. മനുഷ്യരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്ഥരാണ്. ചിലർക്ക് മറ്റുള്ളവരെ ഇഷ്ടമാണ്. മറ്റു ചിലർ ആരോടും ചേരില്ല. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. അതിന്റെ ക്രഡിറ്റ് എല്ലാം തനിക്ക് തന്നെ വേണം . അത് ശരിയായ സമീപനമല്ല. അഹന്തയും അഹങ്കാരവുമാകാം. വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചാം ക്ലാസ് ഉപപാഠ പുസ്തകത്തിൽ ഒരു കഥയുണ്ടായിരുന്നു . ഒരു രാജാവ് തന്റെതു മാത്രമായ ഒരു അമ്പലം പണിയാൻ ആഗ്രഹിച്ചു. അതിന്റെ നിർമ്മിതിയിൽ ആരും അവകാശം പറയരുതെന്ന നിർബന്ധമുണ്ടായിരുന്നു. ചോദിച്ച് വില തന്നെ നൽകി സാധനങ്ങൾ വാങ്ങി . പണിക്കാർക്ക് അവർ ആഗ്രഹിക്കുന്ന കൂലി നൽകി. ചിത്രപ്പണികൾ കൊണ്ടു മനോഹരമായിരുന്നു അമ്പലം .അങ്ങനെ എല്ലാം പൂർത്തീകരിച്ചു. അമ്പലത്തിലെ മുൻവശത്ത് രാജാവ് തൻറെ പേരും തങ്ക ലിപികളാൽ ആലേഖനം ചെയ്തു. അമ്പല മുറ്റത്ത് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രഭുക്കളോട് മറ്റാരുടെയും സഹായമില്ലാതെയാണിതു പണിതതെന്നും .ചിത്രപ്പണികൾ തന്റെ നിർദ്ദേശങ്ങളോടെ യാണെന്നും രാജാവ് വിശദീകരിച്ചു കൊണ്ടിരിക്കെ, ഒരു പറ്റം കിളികൾ പറന്നു വന്ന് രാജാവിൻറെ പേര് എഴുതിയ ഭാഗം കൊത്തി...

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ? ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങൾ

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ?  ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍... ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കുന്നുണ്ടോ? പ്രായത്തിൽ കൂടിയവർ പോലും നിങ്ങളെ ചേച്ചീ, ആന്റി എന്നൊക്കെ വിളിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടോ? എങ്കിൽ, നിങ്ങളുടെ ചർമം കണ്ടാൽ പ്രായം തോന്നുന്നുണ്ട്. ചുളിവുകളും പാടുകളുമൊക്കെയാകും അതിനു കാരണം. പക്ഷേ ഒട്ടും വിഷമിക്കേണ്ട, ചെറുപ്പം നിലനിർത്താൻ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ പല മാറ്റങ്ങളും വരും. ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.  പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം. ചര...

നേർവഴി ചിന്തകൾ

നമ്മൾ സ്വയം നന്നായാൽ മാത്രം മതി.നല്ലതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആവശ്യമില്ലാതെ ശ്രമിച്ച് വെറുതെ സമയം കളയരുത്.എപ്പോഴാണ് നമ്മളെ വേണം എന്ന് തോന്നുന്നവർ അപ്പോഴവർ നമ്മളെ തേടി വരും. അല്ലാതെ നമുക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന് പറഞ്ഞു ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. നമ്മളോട് താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് അവർക്ക് സമയമില്ലാതെ പോകുന്നത്. ആത്മാർത്ഥമായി നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ വിലയേറിയ സമയം പാഴാക്കാതിരിക്കുക. സമയം എല്ലാറ്റിനേയും നിയന്ത്രിക്കുന്നു . നമ്മൾ ഉറങ്ങുമ്പോൾ അത് ഉണർന്നിരിക്കുന്നു .നാം അറിയാതെ അത് നമ്മളെ പിടികൂടും .സമയമെന്നത് ഒരിക്കലും നമുക്ക് നിയന്ത്രണവിധേയമല്ല . നിങ്ങൾക്ക് ആവശ്യമായ എല്ലാം വിജയങ്ങളും നേടാൻ നിങ്ങളുടെ ജീവിതവും സമയവും ശക്തിയും ഉപയോഗിക്കുക. നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നതിനു മുൻപ് മൂന്നു കാര്യങ്ങൾ മനസ്സിൽ ഓർത്ത് വയ്ക്കേണ്ടതുണ്ട് . സംസാരരീതി ,സ്ഥലം, സമയം.നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായ കർമ്മ പദ്ധതികളുമായി മുന്നോട്ടുപോവുക.ആരുമായും തർക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക. ജീവിതത്തിലെന്നും കൃത്യമായ സമയനിഷ്ഠ പാലിക...

മോട്ടിവേഷൻ ചിന്തകൾ

നമ്മളെല്ലാവരും വ്യത്യസ്തരായ മനുഷ്യരാണ്. പക്ഷേ നമ്മുടെ എല്ലാം ഹൃദയങ്ങൾ ഒരുപോലെയാണ് ഹൃദയത്തിലെ ഭാവങ്ങൾ ഒരുപോലെയാണ് ഹൃദയത്തിൻറെ ഭാഷ ഒരുപോലെയാണ് എല്ലാ ഹൃദയങ്ങൾക്കും മനസ്സിലാകുന്നത് ഒരേ ഭാഷയാണ് സ്നേഹത്തിൻറെ ഭാഷ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യത്തെ വാക്കാണ് പുഞ്ചിരി. ഫ്രഞ്ചുകാരനായ ആൻഡൻ ഡി സാൻഡസ് ബുരയുടെ മനോഹരമായ ഒരു ചെറുകഥയാണ് _"ദ സ്മൈയിൽ അഥവാ പുഞ്ചിരി" സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ശത്രുക്കളുടെ പിടിയിൽ പെട്ട് ജയിലിലായി അവിടെ വധ ശിക്ഷ കാത്തു കിടക്കുമ്പോൾ ആൻഡൻ എഴുതിയ ഈ കഥ ആത്മകഥാപരമാണെന്നും പറയപ്പെടുന്നു. ജയിലിൽ വധശിക്ഷയ്ക്ക് കാത്ത് കിടക്കുന്ന ആൻഡൻ ഒരു ദിവസം അദ്ദേഹത്തിൻറെ മനസ്സിൽ വല്ലാതെ ഭയം കടന്നുകൂടി കാരണം അടുത്ത ദിവസം വധശിക്ഷ നടപ്പാക്കും. ഇനിയും തനിക്ക് തൻറെ കുടുംബത്തെയോ അല്ലെങ്കിൽ തന്റെ ജീവിതത്തെയോ തിരികെ പിടിക്കാൻ സാധിക്കില്ലല്ലോ എന്നോർത്തപ്പോൾ അദ്ദേഹത്തിൻറെ മനസ്സിൽ വീണ്ടും ഭയം നിറഞ്ഞു. അപ്പോൾ മനസ്സിൽ കുന്നുകൂടിയ ഈ ഭയത്തിൽ നിന്ന് അല്പം ഒരു ആശ്വാസത്തിനു വേണ്ടി ഒരു സിഗരറ്റ് വലിച്ചേക്കാം എന്ന് ഓർത്തിട്ട് അദ്ദേഹം ഉടുപ്പിന്റെ പോക്കറ്റിൽ തപ്പി അദ്ദേഹം ഒരു സിഗരറ്റെടുത്ത...