ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



തന്റെ കഴിവിലും പ്രാപ്തിയിലുമുള്ള വിശ്വാസമാണ് ആത്മാഭിമാനം. എന്നാൽ അതിന്റെ പേരിൽ മറ്റുള്ളവരെ തരംതാഴ്ത്തി കാണുന്ന സ്വഭാവമാണ് അഹംഭാവം.
ഒരു വ്യക്തിയുടെ ജീവിതവിജയത്തിനും വ്യക്തിത്വ വികാസത്തിനും ആത്മാഭിമാനം നല്ലതാണ്. നാം ചൂഷണം ചെയ്യപ്പെടാതിരിക്കാനും സ്ഥിരോൽസാഹത്തിനും അത് നമ്മെ സഹായിക്കും, ഒപ്പം അനാവശ്യവും അനുചിതവുമായ കാര്യങ്ങിൽ നിന്നും അത് നമ്മെ സംരക്ഷിക്കുകയും ചെയ്യും.



എന്നാൽ അഹംഭാവം നമ്മുടെ വിജയത്തിന് വിഘാതം സൃഷ്ടിക്കുകയും സഹജീവികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യും. അന്യന്റെ നന്മയെ അംഗീകരിക്കാത്തതിലൂടെ നമുക്ക് അവരിൽ നിന്നും പഠിക്കാനും നേടാനും സാധ്യമായിരുന്ന പല ഗുണങ്ങളും ഉപകാരങ്ങളും നഷ്ടമാകും. പിന്നീടത് നമ്മെ തന്നെ സമൂഹത്തിൽ നിന്നും അകറ്റി കളയും.
തന്നിൽ വിശ്വാസമർപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും നാം ശീലിക്കുക!



കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞു. എനിക്ക് 35 വയസായി. കല്യാണം കഴിഞ്ഞു, രണ്ടു പിള്ളേരായി, സ്വന്തം ആയി കുറച്ചു സ്ഥലവും, വീടും ആയി. ലോൺ ഉണ്ടെങ്കിലും അടഞ്ഞു തീർന്നോളും. ഒരു മനുഷ്യനു 35 വയസിൽ ആവണ്ടതല്ലാം ആയി എന്ന്. ആ സമയത്തു് എനിക്ക് പ്രായം 34, ഒരു മകൻ ഉണ്ട്. ഞാനും ഭാര്യയും രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷെ ഞാൻ ആലോചിച്ചു എന്റെ സുഹൃത്തിന്റെ വിജയവും ആയി നോക്കുമ്പോൾ ഞാൻ അതുവരെ എത്തിയിട്ടില്ല എന്നാൽ അന്നുവരെ 35 വയസാകുമ്പോൾ ഇതൊക്കെ സ്വന്തമാക്കണം എന്ന് ഞാൻ ഒരിക്കലും ആലോചിച്ചിട്ടിലായിരുന്നു. പുള്ളിക്ക് വീണ്ടും ഒരു കുട്ടിയായി, പുതിയ കാർ മേടിച്ചു, ലോൺ എല്ലാം ക്ലോസാക്കി അതൊക്കെ വേറെ കഥ.



ജീവിത വിജയം എന്നത് വളരെ വ്യക്തിപരം ആണ്.നമ്മുടെ ജീവിതം എന്നാൽ ഒരു കളിയോ യുദ്ധമോ മറ്റോ പോലെ വിജയം പരാജയം എന്ന അളവുകോൽ വച്ച് നോക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മൾ പ്രതീക്ഷിക്കാതെ തോൽക്കുകയും ജയിക്കുകയും എല്ലാം ചെയ്യാറില്ലേ? ജീവിതത്തെ ഒരു യാത്രയോടു ഉപമിക്കാൻ ആണ് എനിക്കിഷ്ടം. നമ്മൾ യാത്രപോകുന്നു. 




ചിലപ്പോൾ ഒരു വിമാനത്തിന്റെ സൗകര്യങ്ങൾ മറ്റു ചിലപ്പോൾ യാത്ര ചെല്ലുന്നിടത്തു ഒരു ബന്ദ് ആകാം. നടക്കേണ്ടി വരാം. ചിലപ്പോൾ നമ്മളെ വളരെ അധികം സഹായിക്കുന്ന സ്നേഹ സമ്പന്നരായ ആൾക്കാരെ കാണും, ചിലപ്പോൾ കൂടെ നിന്ന് നമ്മുടെ എല്ലാം സ്വന്തം ആക്കി പോകുന്ന കള്ളന്മാരെ ആകും കാണുന്നത്. പക്ഷെ നമ്മൾ യാത്ര തുടർന്ന് കൊണ്ടേ ഇരിക്കും.യാത്രയിൽ വിജയവും പരാജയവും ഇല്ല, എല്ലാം അനുഭവങ്ങളും ഓർമകളും ആണ്. ഒരു നാൾ ആ രംഗ ബോധമില്ലാത്ത കോമാളി വന്നു വിളിക്കുന്നവരെ ഉള്ള അനുഭവങ്ങളുടെ യാത്ര... അത് തന്നെ അല്ലെ ജീവിതവും? അതല്ലേ മനോഹരം?




നമ്മള്‍ എങ്ങിനെ നമ്മളെത്തന്നെ വിലയിരുത്തുന്നു എന്നതാണ് പ്രാധാനം.. ചുരുക്കത്തില്‍. ചെയ്യുന്ന പ്രവര്‍ത്തിയെല്ലാം വളരെ ഉഗ്രനാണ്, എല്ലാവരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട് എന്നൊരു അനുഭവവും, തോന്നലും ഉണ്ടായാല്‍ സെല്‍ഫ് എസ്റ്റീമിന്ന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നാല്‍ ഞാനൊന്നിനും കൊള്ളില്ല എന്നെ ആര്‍ക്കും ഇഷ്ടമില്ല എന്നുള്ളൊരു ചിന്താഗതിയുള്ള ആള്‍ക്ക് വളരെ താഴ്ന്ന നിലവാരത്തിലുള്ള സെല്‍ഫ് എസ്റ്റീം ആയിരിക്കും.



അവനവനെപ്പറ്റിയുള്ള ഒരു വിലമതിപ്പ് സ്വയം തോന്നുന്ന അവസ്ഥയാകുന്നു ഇത്.അങ്ങിനെയുള്ള അവസ്ഥയില്‍ അയാള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നു. ‘ഞാന്‍ മോശക്കാരനല്ല’ എന്ന്. അങ്ങിനെയൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആരെന്തു പറഞ്ഞാലും ആ ഉറച്ച തീരുമാനത്തില്‍ നിന്ന് മാറ്റം വരുന്നില്ല. ഇതാണ് സെല്‍ഫ് എസ്റ്റീമിന്റെ ഒരു അടിസ്ഥാന സ്വഭാവം.



1960 ന്റെ മദ്ധ്യ ഘട്ടങ്ങളില്‍ സോഷ്യോളജിസ്റ്റായിരുന്ന മോറിസ് റോസന്‍ബര്‍ഗ്ഗ് സെല്‍ഫ് എസ്റ്റീമിന് നിര്‍വ്വചനം നല്‍കി ‘സ്വയം മതിപ്പ്’ എന്ന ധാരണ എന്ന്.റോസന്‍ബര്‍ഗ്ഗിന്റെ അഭിപ്രായത്തില്‍ സെല്‍ഫ് എസ്റ്റീം എന്നാല്‍ അവനവനെപ്പറ്റിയുള്ള പോസറ്റീവോ നെഗറ്റീവോ ആയ ചിന്താഗതി, ഞാന്‍ എത്രകണ്ട് വിലപ്പെട്ട ആളാകുന്നു എന്റെ കാഴ്ച്ചപ്പാടില്‍ എന്നാകുന്നു.



സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ക്ക് വിഷാദം ഉണ്ടാവില്ല. അബ്രഹാം മാസ്ലോ എന്ന ഒരു അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. അദ്ദേഹം മാനസീകരോഗ്യത്തിന്റെ ചവിട്ടുപടികളായി പല കാര്യങ്ങള്‍ ഒരു പിരമിഡ് രൂപത്തില്‍ വരച്ചുകാട്ടി. ആ പിരമിഡിന്റെ അടിത്തട്ടില്‍ പ്രാഥമീകാവശ്യങ്ങളായ ഭക്ഷണം വസ്ത്രം എന്നീ ആവശ്യങ്ങളായിരുന്നു. അവ കഴിഞ്ഞ്, സുരക്ഷിതത്വം, സ്‌നേഹം എന്നിവ. അതെല്ലാം കഴിഞ്ഞ് പിരമിഡിന്റെ മുകളിലേക്ക് കയറിക്കയറി സെല്‍ഫ് ആക്ചുലൈസേഷന്‍  എന്ന അവസാനത്തെ അവസ്ഥയെട്ടുന്നതിന്ന് തൊട്ടുമുന്‍പുള്ള ചവിട്ടുപടി സെല്‍ഫ് എസ്റ്റീം  ആയിരുന്നു.. അതായത് മാനസീകമായി പരിപൂര്‍ണ്ണ സംതൃപ്തിയിലേക്ക് യാത്രയാവുന്ന ഒരു മനുഷ്യന്റെ ചവിട്ടുപടിയിലൊന്നാണ് സെല്‍ഫ് എസ്റ്റീം. 




അങ്ങിനെ ലക്ഷ്യസ്ഥാനത്തെത്തുന്നയാള്‍ക്ക് യാഥാര്‍ത്ഥ്യബോധം വര്‍ദ്ധിക്കുന്നു എന്നും, അവര്‍ക്ക് സുദൃഢമായ ബന്ധങ്ങളുള്ള യഥാർത്ഥ സുഹൃത്തുക്കളായിരിക്കും തങ്ങളുടെ സുഹൃദ് വലയത്തില്‍ ഉണ്ടായിരിക്കുക എന്നും ചപ്പ് ചവറുപോലെയുള്ള ആഴമില്ലാത്ത ബന്ധങ്ങള്‍ ഉണ്ടാവില്ലെന്നും അബ്രഹാം മാസ്ലോ തന്റെ പഠനത്തില്‍ മനസ്സിലാക്കി. ഇന്ന് നമ്മുടെ ഫെയ്‌സ് ബൂക്ക് ബന്ധങ്ങളില്‍ ആഴമില്ലാത്തവ നിരവധിയായിരിക്കും. 



പൊങ്ങച്ചത്തോടെ ‘എനിക്കിത്ര ഫേയ്‌സ്ബുക്ക് സുഹൃത്തുക്കളുണ്ടെന്നും’ എനിക്കിത്ര ലൈക്ക് കിട്ടി എന്നും മറ്റും പറയുന്നവര്‍ നിരവധിയാണ്. അബ്രഹാം മാസ്ലോവിന്റെ മറ്റൊരു നിരീക്ഷണം ഇങ്ങിനെ.സെല്‍ഫ് ആക്ചുവലൈസേഷനില്‍ എത്തിയവര്‍ മിക്കവാറും പരാശ്രയമില്ലാതെ ജീവിക്കുന്നവരായിരിക്കും എന്നുള്ളതാകുന്നു. സാമൂഹ്യ ജീവിതത്തില്‍ നിന്ന് അവര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നില്ല.എന്നാല്‍ അവര്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. 



ഭൂതകാലത്തെപ്പറ്റി സങ്കടപ്പെടാതെയോ ഭാവിയെപ്പറ്റി ആശങ്കപ്പെടാത്തെതോ ആയ ഇവര്‍ വര്‍ത്തമാനകാലത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നു. ‘അങ്ങിനെ സംഭവിച്ചാന്‍ എന്തു ചെയ്യും’ എന്നൊരാശങ്ക അവര്‍ക്കില്ല. പരാജയങ്ങളില്‍ ധൈര്യം വിടാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയും പ്രശ്‌നങ്ങള്‍ വന്നാല്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുമായി സാമ്പത്തീകമോ വ്യക്തിപരമോ ആയ വ്യത്യാസങ്ങള്‍ അവര്‍ക്കില്ല.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കുടിക്കുന്ന ശീലം നല്ലതാണോ?

  ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്  ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

മോട്ടിവേഷൻ ചിന്തകൾ

എല്ലാ സത്യങ്ങളും നമുക്ക് വിളിച്ചു പറയാനാവില്ല എന്ന് അറിയാം . കുറഞ്ഞപക്ഷം മറ്റുള്ളവരെ പറ്റി കള്ളം പറയാതിരിക്കാനെങ്കിലും നമുക്ക് കഴിയണം. പറ്റിപ്പോയ തെറ്റിനെ കുറിച്ച് സ്വന്തം മനസാക്ഷിയുടെ മുന്നിലെങ്കിലും നമുക്ക് സമാധാനം ബോധിപ്പിക്കണം.അതല്ലാതെ കള്ളങ്ങൾ നിരന്തരം പറഞ്ഞു പറഞ്ഞു നാം ഒരു മനുഷ്യനേ അല്ലെന്ന തീരുമാനത്തിൽ നമ്മെ തന്നെ എത്തിക്കരുത്. എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നു വന്നിട്ടുണ്ട്. മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോഴും അവരുടെ തന്നെ നാശത്തിന് അത് കാരണമാകും. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്. മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും...

മോട്ടിവേഷൻ ചിന്തകൾ :ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ

ജീവിതത്തിൽ എല്ലാവരും ഒന്നിനും നേരമില്ലാതെ ഓടുകയാണ്...അവസാനം ഇത് വരെ കിട്ടിയ നേട്ടങ്ങൾ ഒന്നും അവസാനം വ്യാർഥമാണെന്ന് മനസ്സിലാക്കും വരെ. ഒരു കഥ പറയാം , ഒരു വൃദ്ധനും അയാളുടെ വളർത്തു നായയും എന്നും പ്രഭാത സവാരിക്കിറങ്ങും. സവാരിക്കിടയിൽ ഒരിടത്തു റോഡരികിൽ മരങ്ങൾ വരിവരിയായി നിൽക്കുന്നിടത്തുള്ള സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ വൃദ്ധൻ ഇരിക്കും. ഇങ്ങനെ ഇരിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ വളർത്തുനായ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുക പതിവായിരുന്നു. വാഹനങ്ങൾ നിർത്താതെ ഓടിപ്പോയാൽ കുറേ ദൂരം അവയുടെ പിറകേ ഓടിയതിനു ശേഷം നായ കിതച്ചുകൊണ്ട് ഓടിവന്നു യജമാനന്റെ കാൽച്ചുവട്ടിൽ കിടക്കും. ഇതിങ്ങനെ കുറേദിവസം ആവർത്തിക്കുന്നത് കൗതുകത്തോടെ കണ്ടിരുന്ന ഒരു വഴിയാത്രക്കാരൻ വൃദ്ധനോട് അൽപ്പമൊരു പരിഹാസത്തോടെ ചോദിച്ചു: "നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?' അപ്പോൾ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്നെ ചിന്തിപ്പിക്കുന്നത് അതല്ല.... എന്നെങ്കിലും ഒരിക്കൽ ഇവൻ ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തിക്കഴിഞ്ഞാൽ, പിന്നെ ...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

  ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറ...

മൈക്രോവേവിൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ മൈക്രോവേവിൽ പാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും. ആരോഗ്യത്തിന്‍റെ ശത്രു പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ...

നേർവഴി ചിന്തകൾ

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..? എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്. നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സ...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...

മോട്ടിവേഷൻ ചിന്തകൾ

പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.   എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌. മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീ...