ബ്രിട്ടീഷ് ബാലൻ അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തില്‍ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി
അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തില്‍ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി ബ്രിട്ടീഷ് ബാലൻ
13-കാരൻ ഓറൻ നോള്‍സന്റെ മസ്തിഷ്കത്തില്‍ ചിപ്പ് വെച്ചതോടെ പകല്‍സമയത്തെ അപസ്മാരപ്രശ്നങ്ങള്‍ 80 ശതമാനം കുറഞ്ഞു.
ചികിത്സിച്ചുഭേദമാക്കാൻ പ്രയാസമായ ലെനോക്സ്-ഗ്യാസ്റ്റൗട്ട് സിൻഡ്രം എന്ന അപസ്മാരമാണ് നോള്‍സന്റേത്. മൂന്നാംവയസ്സില്‍ പിടിപെട്ട രോഗം ഏതുസമയവും പ്രകടമാകുമെന്നതിനാല്‍ 24 മണിക്കൂറും ശ്രദ്ധേവേണമായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ, കിംഗ്‌സ് കോളേജ് ഹോസ്പിറ്റൽ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ച് നടത്തിയ പരീക്ഷണത്തിൻ്റെ ഭാഗമായി ലണ്ടനിലെ ഗ്രേറ്റ് ഓർമ്മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിൽ നോൾസൻ്റെ തലച്ചോറിലേക്ക് ആഴത്തിൽ രണ്ട് ഇലക്‌ട്രോഡുകൾ കയറ്റി തലാമസിൽ എത്തി.
ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ (ഗോഷ്) ഡോക്ടർമാരാണ് ഓറന്റെ തലയോട്ടിക്കകത്ത് ചിപ്പ് വെച്ചത്. ഈ ചിപ്പില്‍നിന്നുള്ള നേരിയ വൈദ്യുതതരംഗങ്ങള്‍ അപസ്മാരമുണ്ടാക്കുന്ന തരംഗങ്ങളെ തടയും.
ഗോഷിലെ ശിശുരോഗവിഭാഗം ന്യൂറോസർജനായ മാർട്ടിൻ ടിസ്ഡാലാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ്, കിങ്സ് കോളേജ് ആശുപത്രി, ഓക്സ്ഫഡ് സർവകലാശാല എന്നിവയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓറന് ശസ്ത്രക്രിയ നടത്തിയത്. ബ്രിട്ടീഷ് കമ്ബനിയായ ആംബർ തെറാപ്യൂട്ടിക്സാണ് ചിപ്പിന്റെ നിർമാതാക്കള്‍.
അവൻ കൂടുതൽ സന്തോഷവാനാണെന്നും "വളരെ മെച്ചപ്പെട്ട ജീവിത നിലവാരം" ഉള്ളവനാണെന്നും അദ്ദേഹത്തിൻ്റെ അമ്മ ജസ്റ്റിൻ പറഞ്ഞു.