ഉത്തർപ്രദേശില്‍ ഹെർണിയ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ഓപ്പറേഷൻ ചെയ്ത് എടുത്തത് ഗർഭാശയവും അണ്ഡാശയവും.
രസകരമെന്നു പറയട്ടെ, 46 കാരനായ രാജ്ഗിർ മിസ്ത്രി രണ്ട് കുട്ടികളുടെ പിതാവാണ്.
കുറച്ചു നാളുകളായി വയറ്റിൽ വേദന അനുഭവപ്പെട്ടിരുന്നതിനാൽ അൾട്രാസൗണ്ട് ചെയ്യാൻ മിസ്ത്രി തീരുമാനിച്ചു. അടിവയറ്റിലെ മാംസക്കഷണം മറ്റ് ആന്തരാവയവങ്ങളുമായി സമ്പർക്കം പുലർത്തുന്നതായും അതുമൂലം ഹെർണിയ ഉണ്ടായതായും കണ്ടെത്തി.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ഹെർണിയ ശസ്ത്രക്രിയ്ക്ക് എത്തിയതായിരുന്നു 46 കാരനായ രാജ്ഗിർ മിസ്ത്രി. രണ്ട് കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന്റെ ശരീരത്തിനുള്ളിലാണ് പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തിയത്.
കുറച്ചുനാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അള്‍ട്രാസൗണ്ട് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. വയറ്റില്‍ മുഴ പോലെ മാംസകഷ്ണം കണ്ടെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. തുടർന്ന് ബിആർഡി മെഡിക്കല്‍ കോളേജിലെ സർജൻ പ്രൊഫസർ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തുടർന്നാണ് വയറ്റില്‍ നിന്ന് പൂർണ വളർച്ച എത്താത്ത ഗർഭപാത്രം ലഭിച്ചത്. ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടർ കൂട്ടിച്ചേത്തു.ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.