ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണ് എംപോക്‌സ്?, വന്ന വഴി ?, ചികിത്സയും പ്രതിരോധവും: വിശദമായി അറിയാം


 എം പോക്‌സ് രോഗത്തിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ലോകാരോഗ്യ സംഘടന.


സംഘടനയുടെ കണക്ക് പ്രകാരം 2022 മുതല്‍ 116 രാജ്യങ്ങളിലാണ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗ വ്യാപനം പ്രതിരോധിക്കാനും മരണങ്ങള്‍ തടയാനും അന്താരാഷ്ട്രതലത്തില്‍ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. എല്ലാവരേയും ആശങ്കപ്പെടുത്തുന്ന വ്യാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആഫ്രിക്കയില്‍ മാത്രം 15,000 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 461 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ 160 ശതമാനമാണ് രോഗബാധയില്‍ വർധനവുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പബ്ലിക് ഹെല്‍ത്ത് എമർജൻസി പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയല്‍രാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.


പാകിസ്ഥാനിലും എംപോക്സ് (മങ്കിപോക്സ്‌) രോഗം സ്ഥിരീകരിച്ചു. അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


അതേസമയം രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.


പാകിസ്ഥാനില്‍ ഈ വർഷം ആദ്യത്തെ എംപോക്സ് രോഗബാധയാണ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനില്‍ എത്തിയ ഇയാളില്‍ പെഷവാറില്‍ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. പെഷവാറിലെ ഖൈബർ മെഡിക്കല്‍ സർവകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ഓഗസ്റ്റ് 13ന് എംപോക്സ് സ്ഥിരീകരിക്കുകയും ചെയ്തു. സൗദി അറേബ്യയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്.


അതേസമയം മങ്കിപോക്സ്‌ പടർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കയില്‍ മാത്രം വൈറസ് ബാധിച്ച്‌ 500 ലധികം ആളുകള്‍ മരിച്ചതിനാലാണ് സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.


ലോകത്തെ 13 രാജ്യങ്ങളിലായി പതിനാലായിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയില്‍ 450 ല്‍ അധികം ആളുകളാണ് വൈറസ് ബാധിച്ച്‌ മരിച്ചത്.


ഈ വർഷം ആഫ്രിക്കയില്‍ 14,000-ത്തിലധികം കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ നാല് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളില്‍ അടുത്തിടെ ആദ്യമായി കുരങ്ങുപനി തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.


എന്താണ് എംപോക്‌സ്

മങ്കി പോക്‌സ് എന്നതിന്റെ മറ്റൊരു പേരാണ് എം പോക്‌സ്. 1980ല്‍ ലോകമെമ്ബാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. വസൂരിയ്ക്ക് സമാനമായ ശാരീരിക അവസ്ഥ രോഗികളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. മിക്ക ആളുകളിലും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാല്‍ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികള്‍, ഗർഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 


മുമ്ബത്തെ എംപോക്‌സ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദഗ്ധർ പറയുന്നുണ്ട്. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണമെങ്കില്‍ ഇപ്പോഴത്തേത് നേരിയതോതില്‍ ജനനേന്ദ്രിയ ഭാഗത്ത് കുമിളകള്‍ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയാൻ വൈകുന്നതായും വിദഗ്ധർ കണക്കാക്കുന്നു.

എം പോക്‌സ് വന്ന വഴി 

1958-ല്‍ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മങ്കിപോക്‌സ് എന്ന പേരിനുപിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങള്‍ വന്നതോടെയാണ് ലോകാരോഗ്യസംഘടന എംപോക്‌സ് എന്ന് പേരുമാറ്റാൻ തീരുമാനിച്ചത്. മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്ബത് വയസ്സുകാരനിലാണ്. 2022 മുതല്‍ മങ്കി പോക്‌സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വർഷം ഇന്ത്യയില്‍ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തില്‍ 35 വയസ്സുള്ളയാളിലാണ്.


രോഗ പകർച്ച

മൃഗങ്ങള്‍, രോഗിയുടെ ശരീരസ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്ബർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. അണ്ണാൻ, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ മങ്കിപോക്‌സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്ബർക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്ബർക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്ബർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെയാണ് എംപോക്‌സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്ബർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം.


ചികിത്സയും പ്രതിരോധവും

വൈറല്‍ രോഗമായതിനാല്‍ എംപോക്‌സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും എംപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതേസമയം എംപോക്‌സിന്റെ വാക്‌സിനേഷൻ നിലവിലുണ്ട്.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം. വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്ബർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്ബർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്ബ് നന്നായി പാകംചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. എച്ച്‌1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എഴുപതിലധികം രാജ്യങ്ങളിലേക്ക് പടർന്നതിനെത്തുടർന്ന് 2022-ല്‍ ലോകാരോഗ്യസംഘടന എംപോക്സ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിശപ്പും ദാഹവും മാറ്റം; കിടിലം ഒരു ഹെല്‍ത്തി ഡ്രിങ്ക് പരിചയപ്പെടാം

നമുക്ക് നല്ല ക്ഷീണം അനുഭവപ്പെടുമ്പോൾ  കുടിക്കാനായി കിടിലം ഒരു ഡ്രിങ്ക് തയ്യാറാക്കാം. വിശപ്പും ദാഹവും മാറാൻ നല്ലൊരു ഡ്രിങ്ക് ആണിത്. കൂടാതെ ഇതൊരു ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണിത്. വളരെ കുറഞ്ഞ ചേരുവകള്‍ മാത്രമാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. മാത്രമല്ല നട്സ് എല്ലാം ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഹെല്‍ത്തിയുമാണ്.  ആവശ്യമുള്ള ചേരുവകള്‍ ചെറുപഴം – 2 , 3 പാല്‍ – ആവശ്യത്തിന് പഞ്ചസാര- മധുരത്തിന് ഹോർലിക്സ് – ചെറിയ പാക്കറ്റ് നട്സ് – ഇഷ്ടമുള്ളത് (ഒരു പിടി) ചെറുപഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി വട്ടത്തില്‍ മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തണുപ്പിച്ചു വെച്ച പാലും, പഞ്ചസാരയും, ഹോർലിക്സിന്റെ പകുതിയും പൊട്ടിച്ചിടുക. അതോടൊപ്പം ഇഷ്ടമുള്ള നട്സുകളെല്ലാം വെള്ളത്തില്‍ കുതിർത്തി അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്.എല്ലാ ചേരുവകളും മിക്സിയില്‍ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയില്‍ അരച്ചെടുക്കണം. ശേഷം കുറച്ചു കൂടി പാല്‍ ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച ഡ്രിങ്ക് ഒരു പാത്രത്തിലേ...

കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്

ഇപ്പോൾ കാലം മാറിയതോടെ കഞ്ഞിവെള്ളം കുടിക്കുന്നത് കുറച്ചിലായി കാണുന്ന ന്യൂ ജനറേഷനാണ് നമുക്ക് ചുറ്റും ഉള്ളത്. കഞ്ഞിയും കഞ്ഞിവെള്ളവുമൊക്കെ പണ്ടുതൊട്ടേ മലയാളികളുടെ ആഹാരക്രമത്തിന്റെ ഭാഗമായത് അതിന്റെ ആരോഗ്യഗുണങ്ങള്‍ കൊണ്ടാണ്. ക്ഷീണമകറ്റാൻ പലരും ചോദിക്കുന്നത് ഉപ്പിട്ട കഞ്ഞിവെള്ളമല്ലേ? ഒന്നാന്തരം ദാഹശമനിയാണ് കഞ്ഞിവെള്ളം. ആയുർവേദത്തിലെ പല മരുന്നുകളും ഒരല്പം കഞ്ഞിവെള്ളത്തില്‍ ചാലിച്ച്‌ കഴിക്കാൻ വൈദ്യന്മാർ നിർദ്ദേശിക്കാറുണ്ട്. അത്രയ്ക്കുണ്ട് കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍. ധാരാളം പോഷക ഗുണങ്ങള്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ഉള്‍പ്പെടും. ആരോഗ്യ ഗുണത്തെപ്പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും കഞ്ഞിവെള്ളം നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച്‌ സ്ഥിരമായി മുഖം കഴുകിയാല്‍ കാലക്രമേണ തിളക്കമുള്ള ചർമ്മത്തിന്റെ ഉടമയാകും നിങ്ങള്‍. മുഖത്തെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാൻ കഞ്ഞിവെള്ളം ഉത്തമമാണ്. മാത്രമല്ല, ചർമ്മത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. മുഖത്തെ പാടുകള്‍ മാറ്റാൻ കഞ്ഞിവെള്ളം ഉപയോഗിച്ച്‌ മുഖം നന്നായി മസ്സാജ് ച...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

ഇന്ന് അമിത ഭാരം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഈ അമിത വണ്ണം കുറയ്ക്കാൻ വേണ്ടി പലരും പലതരത്തിലുള്ള കാര്യങ്ങളാണ് ചെയ്യാറുള്ളത്. ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയും, ഭക്ഷണം കഴിക്കാതെ ഇരുന്നുമൊക്കെയാണ് പലരും ഭാരം കുറയ്ക്കാൻ ശ്രമിക്കാറുള്ളത്. എന്നാല്‍ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്താണെന്ന് നോക്കാം. ഒന്ന് ഭാരം കുറയ്ക്കാൻ വേണ്ടി പലരും പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ദോഷകരമാണ്. പരിപ്പ്, അവോക്കാഡോ, ധാന്യങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. രണ്ട് വണ്ണം കുറയ്ക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക. മൂന്ന് പ്രോസസ്ഡ് മീറ്റ് വിഭാഗത്തില്‍ പെടുന്ന നഗ്ഗറ്റ്സ്, സോസേജ്, സലാമി, ബേക്കണ്‍ എന്നിവ പലരുടേയും ഡയറ്റിൻെറ ഭാഗമാണ്. ഇവയില്‍ കൊഴുപ്പും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസസ്ഡ് മീറ്റ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ സോഡിയം കൂടി ഹൃദയസംബന്ധ...

വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍..

മഞ്ഞുകാലം നമ്മുടെ ചര്‍മ്മത്തിന് ഭീഷണിയുയര്‍ത്തുന്ന കാലമാണ് എന്നതില്‍ സംശയം വേണ്ട. ചര്‍മ്മം വരണ്ടതാവുന്നതിനും ചുണ്ടുകള്‍ വിണ്ടു പൊട്ടുന്നതിനും, ചുളിവുകള്‍ വര്‍ദ്ധിക്കുന്നതിനും എല്ലാം കാരണമാകുന്ന സമയമാണ്. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇതിനെ കുറച്ച്‌ സമയത്തേക്ക് പരിഹരിക്കാം. എന്നാല്‍ വീണ്ടും ഇതേ പ്രശ്‌നം രൂക്ഷമാവും. എന്നാല്‍ ശീതകാല ചര്‍മ്മ പ്രശ്‌നങ്ങളെ നമുക്ക് വീട്ടില്‍ തന്നെ പരിഹരിക്കാം. അതിനായി ചില ഫേസ്മാസ്‌കുകള്‍ സഹായിക്കും. ഇത് വീട്ടില്‍ തയ്യാറാക്കുന്നതിനാല്‍ ഉപയോഗിക്കാനും എളുപ്പമാണ്.  ആരോഗ്യ ഗുണങ്ങളും കൂടുതലാണ്. അവ പോഷണവും ജലാംശവും നല്‍കുന്നു, പ്രത്യേകിച്ച്‌ മഞ്ഞുകാലത്ത് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ ഇവ അത്യാവശ്യമാണ്. തേനും മഞ്ഞള്‍ മാസ്‌ക് തേന്‍ ഒരു സ്വാഭാവിക ഹ്യുമെക്റ്റന്റാണ്, ഇത് ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുന്നു. മഞ്ഞളിന് പ്രകോപനം ശമിപ്പിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒരു നുള്ള് മഞ്ഞളുമായ...

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും.

വസ്ത്രം അലക്കി ഇസ്തിരിയിടുക എന്നത് മിക്ക സാധാരണക്കാരുടെയും ദിനചര്യകളില്‍ പെട്ടതാണ്. വൈദ്യുതി ബില്‍ ഷോക്ക് ട്രീറ്റ്‌മെന്റാകുന്ന ഈ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. വാഷിങ് മെഷീൻ ഉപയോഗിക്കുമ്ബോള്‍   ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  പലതരം വാഷിങ് മെഷീൻ കമ്ബോളത്തില്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടമാറ്റിക് വാഷിങ് മെഷീനുകളില്‍ എല്ലാ പ്രവൃത്തിയും ഒന്നിച്ചു ചെയ്യാം. ഓട്ടമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്. ∙മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിങ്) ∙മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിങ്) ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച്‌ ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. ഫ്രണ്ട് ലോഡിങ് മെഷീനും ടോപ് ലോഡിങ് മെഷീനും പ്രത്യേകം ഡിറ്റർജന്റുകളാണ് ഉപയോഗിക്കുന്നത്. വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു...

അടുക്കളയില്‍ കറികളുടെയും ഭക്ഷണസാധനങ്ങളുടെയും മണം ദീര്‍ഘനേരം തളം കെട്ടികിടക്കാറുണ്ട്: പരിഹരിക്കാനായി ഇങ്ങനെ ചെയ്താൽ മതി

ആഹാരസാധനങ്ങൾ പാചകം ചെയ്ത് കഴിഞ്ഞാല്‍ അടുക്കളയില്‍ കറികളുടെയും ഭക്ഷണസാധനങ്ങളുടെയും മണം ദീര്‍ഘനേരം തളം കെട്ടികിടക്കാറുണ്ട് അല്ലേ. പുറത്ത് നിന്ന് ഒരു വ്യക്തി വീട്ടില്‍ വന്നാല്‍, ആ വീട്ടില്‍ എന്തെല്ലാം സാധനങ്ങളാണ് പാചകം ചെയ്തിരിക്കുന്നത് എന്ന് ഈ മണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ദീര്‍ഘനേരം ഇത്തരം മണം അടുക്കളയിലും വീട്ടിലും കെട്ടികിടക്കുന്നത് ചിലരില്‍ മനം മടുപ്പിക്കുന്നതിനും കാരണമാണ്. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഒരു എളുപ്പവഴിയുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. വിനാഗിരി വിനാഗിരി ഉപയോഗിച്ച്‌ അടുക്കളയില്‍ തളം കെട്ടി കിടക്കുന്ന ആഹാരത്തിന്റെ മണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി, ഒരു പാത്രത്തില്‍ കുറച്ച്‌ വിനാഗിരി എടുക്കുക. ഇത് ചെറുതീയില്‍ വെച്ച്‌ തിളപ്പിക്കണം. കുറഞ്ഞത് 10 അല്ലെങ്കില്‍ 15 മിനിറ്റ് തിളപ്പിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത് അടുക്കളയില്‍ നിന്നും ഭക്ഷണത്തിന്റെ മണം ആഗിരണം ചെയ്‌തെടുക്കുകയും, അടുക്കളയില്‍ റിഫ്രഷിംഗ് മണം നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ്. നാരങ്ങയുടെ തൊലി നാരങ്ങയില്‍ സിട്രിക് അടങ്ങിയിരിക്കുന്നതിനാല്‍, ഭക്ഷണത്തിന്റെ ണണം...

മോട്ടിവേഷൻ ചിന്തകൾ

വഴി തീരെ ഇടുങ്ങിയതായിരുന്നു. പിന്നെ പരിചയമില്ലാത്ത വഴിയും. പെട്ടെന്നാണ് അയാളുടെ കാര്‍ ഓഫായിപ്പോയത്. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ സാധിച്ചില്ല. അയാള്‍ പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് തൊട്ടുപിന്നി്ല്‍ കിടന്നിരുന്ന കാര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങിയത്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കേടായ കാറിന്റെ ഡ്രൈവര്‍ ഇറങ്ങി, പിന്നിലെ കാറിന്റെ ഡ്രൈവറുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: ഞാന്‍ നോക്കിയിട്ട് എന്റെ കാര്‍ അനങ്ങുന്നില്ല. ഇനി നിങ്ങള്‍ ഒന്ന് ശ്രമിക്കാമോ... ഞാന്‍ നിങ്ങളുടെ കാറിലിരുന്ന് ഹോണടിക്കാം... ആമസോണിലെ ഇന്നത്തെ കിടിലൻ ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക എല്ലാം അറിയുന്ന ആരുമുണ്ടാകില്ല. ചില സമയത്ത്, ചിരപരിചിതമുള്ളവയുടെ മുന്നില്‍ പോലും നാം നിസ്സഹായരായിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നവര്‍ക്ക് വേണ്ടത് തുണയാണ്. സമ്മര്‍ദ്ദമല്ല... വാഴുന്നവരുടെ കൂടെ എപ്പോഴും ആള്‍ക്കാര്‍ ഉണ്ടാകും. എന്നാല്‍ വീണുകിടക്കുന്നവനെ ശ്രദ്ധിക്കാന്‍ ആരും കാണില്ല. വഴിയില്‍ എപ്പോഴെങ്കിലും ഒന്ന് വീണു പോകേുമ്പോഴറിയാം വഴിയാത്രക്കാരുടെ സ്വഭാവം... അതിവേഗം ജീവിതം മുന്നോട...

വണ്ണം കുറക്കാനായി രാത്രിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പച്ചവെള്ളം കുടിച്ചാല്‍ പോലും വണ്ണം വെയ്ക്കും എന്ന് വ്യാകുലപ്പെടുന്ന ആളുകള്‍ അനവധിയാണ്. താരതമ്യേന ആഹാരം കുറവ് കഴിച്ചിട്ടും വണ്ണം മാത്രം കുറയുന്നില്ല എന്ന പരിഭവവും പലരിലും കാണാം. ചിലർക്ക് നിരാശ ഉണ്ടാക്കുന്നതായി കാണാം. ശരീരഭാരം കുറയ്ക്കാന്‍ വെറുതേ ഡയറ്റെടുത്താല്‍ പോര. ശരിയായ രീതിയില്‍ ഡയറ്റ് എടുത്താല്‍ മാത്രമാണ് അതിന്റെ ഗുണങ്ങളും ഫലങ്ങളും കൃത്യമായി ഒരു വ്യക്തിയില്‍ ലഭിക്കുകയുള്ളൂ. വളരെ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, രാത്രി ആഹാരം കഴിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നടത്തം ശ്രദ്ധിക്കാം  രാത്രിയില്‍ ആഹാരം കഴിച്ചതിനു ശേഷം വളരെ ചെറിയ രീതിയില്‍ കുറച്ച്‌ നേരം നടക്കുന്നത് നല്ലതാണ്. അമിതമായി കൂടുതല്‍ സമയം നടക്കേണ്ട ആവശ്യമില്ല. 10 അല്ലെങ്കില്‍ 15 മിനിറ്റ് മാത്രം ഒന്ന് നടക്കുക. ഇത്തരത്തില്‍ ചെറിയ രീതിയില്‍ നടക്കുന്നത് മെറ്റബോളിസം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്.  മെറ്റബോളിസം വര്‍ദ്ധിക്കുന്നത് ശരീരഭാരം വളരെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...