ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്. പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ ഒരേരീതിയില്‍ തന്റെ വലയിലാക്കാനായി അവന്‍ ചുറ്റിലും പതുങ്ങിയിരിപ്പാണ്.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികള്‍ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തല്‍. രണ്ട് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നും പിടികൂഠിയ മിഠായികള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നും അടുത്തിടെ എക്സൈസ് സംശയകരമായി മിഠായികള്‍ പിടിച്ചെടുത്തിരുന്നു. സംശയം തോന്നി ഏക്സൈസ് സംഘം മിഠായികള്‍ പരിശോധനക്കയച്ചു. ഒടുവില്‍ പിടികൂടിയ മിഠായികളില്‍ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലാബ് പരിശോധനാ ഫലം പുറത്തു വന്നു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്നും മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിപ്പ് നല്‍കി. സംശയകരമായി കുട്ടികളുടെ കയ്യില്‍ ഇത്തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടനെ വിവരം അറിയിക്കണമെന്നും എക്സൈസ് അറിയിത്തു. എക്സൈസ് കണ്‍ട്രോള്‍ റൂം നമ്ബറുകള്‍: 9447178000, 9061178000
അതേസമയം ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ തിരുവനന്തപുരം ഉച്ചക്കടയില്‍ 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി സുജിത് ദാസ്(45 വയസ്സ്) ആണ് കഞ്ചാവുമായി പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ജെ.എസ്.പ്രശാന്തും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയില്‍ ഇൻസ്പെക്‌ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ എൻ. മണിവർണൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ അനീഷ്. എസ്.എസ്, ലാല്‍ കൃഷ്‌ണ. യു.കെ, പ്രസന്നൻ. ബി, സൂരജ്.എസ്, മുഹമ്മദ് അനീസ്, വനിത സിവില്‍ എക്സൈസ് ഓഫീസർമാരായ ശാലിനി.പി, ശ്രീജ.എസ് എന്നിവരും ഉണ്ടായിരുന്നു.