ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ




ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് എന്നാണ് പൊതുവെ പറയാറുള്ളത്. തങ്ങളുടെ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അത് മറ്റുള്ളവരുമായി ചർച്ച ചെയ്യാൻ എല്ലാവർക്കും ഒരു മടിയും വിഷമവുമൊക്കെ അനുഭവപ്പെടാറുണ്ട്. നമ്മളുമായി ബന്ധപ്പെട്ട സ്വകാര്യ കാര്യങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചുമെല്ലാം മറ്റൊരാളോട് അതിപ്പോ ഡോക്ടറോട് ആണെങ്കിൽ പോലും തുറന്നു സംസാരിക്കുന്നത് നമ്മളിൽ വൈമുഖ്യവും നാണക്കേടുമൊക്കെ ഉണ്ടാക്കിയേക്കാം. ഈയൊരു തോന്നൽ കൊണ്ട് തന്നെ പലപ്പോഴും നാം ഇതൊന്നും തുറന്നു പറയാൻ മുതിരാറില്ല.എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ഡോക്ടറിൽ നിന്ന് മറച്ച് വെക്കുന്നത് കൃത്യമായ രോഗ നിർണയത്തിന് സഹായകരമാകാതെ വരും.

 
പ്രസിദ്ധ ബ്രിട്ടീഷ് കുറ്റാന്വേഷക വിദഗ്ധന്‍ സര്‍ സിറില്‍ ബര്‍ട്ട് കള്ളം പറയല്‍ രീതിയെ എട്ടായി തരം തിരിച്ചിട്ടുണ്ട്. തമാശക്ക് പറയുന്ന കള്ളങ്ങള്‍ വിചിത്ര കല്‍പ്പനാ കള്ളങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന കള്ളങ്ങള്‍  സ്വാഭിമാനം വളര്‍ത്തുന്നതിനുള്ള കള്ളങ്ങള്‍, പ്രതികാരാത്മക കള്ളങ്ങള്‍ സ്വാര്‍ഥതത്പരമായ കള്ളങ്ങള്‍, കൂറ് പുലര്‍ത്താനുള്ള കള്ളങ്ങള്‍, രോഗസംബന്ധിയായ കള്ളങ്ങള്‍ എന്നിവയാണവ.


ആധുനിക ലോകത്ത്‌ ബിസിനസ്സ്‌, രാഷ്‌ട്രീയം, എന്നിവയെല്ലാം വഞ്ചനയിലും അസത്യത്തിലും തട്ടിപ്പിലും വെട്ടിപ്പിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ്‌. എന്തു കൊണ്ടാണത്‌? ആളുകൾ പലപ്പോഴും അത്യാഗ്രഹവും അതിമോഹവും നിമിത്തം എങ്ങനെയും മറ്റുള്ളവരെ കടത്തിവെട്ടാൻ ശ്രമിക്കുന്നതോ, അർഹിക്കാത്ത പണമോ, അധികാരമോ, സ്ഥാനമാനങ്ങളോ എത്തിപ്പിടിക്കാൻ പണിപ്പെടുന്നതോ അല്ലേ അതിനു വഴിമരുന്നിടുന്നത്‌?


നുണ പറയാൻ പലരെയും പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്‌ പേടി.പരിണതഫലങ്ങളെക്കുറിച്ചോ സത്യം പറഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നതിനെക്കുറിച്ചോ ഉള്ള പേടി. മറ്റുള്ളവർ തങ്ങളെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ അംഗീകരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നതു തികച്ചും സ്വാഭാവികമാണ്‌. ഈ ആഗ്രഹം പക്ഷേ, ചെറുതായിട്ടാണെങ്കിൽ പോലും സത്യത്തെയൊന്നു വളച്ചൊടിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം; പിഴവുകൾ മൂടിവെക്കുകയോ തങ്ങൾക്ക്‌ അനുകൂലമല്ലാത്ത ചില വിശദാംശങ്ങൾ മറച്ചു വെക്കുകയോ അല്ലെങ്കിൽ കേവലം നല്ലൊരു ധാരണ ഉളവാക്കുകയോ ചെയ്യുക എന്നതായിരിക്കാം അവരുടെ ഉദ്ദേശ്യം.


സുപ്രസിദ്ധ എഴുത്തുകാരനും സാമുദായിക പരിഷ്കർത്താവും ഒക്കെയായിരുന്ന വി.ടി.ഭട്ടതിരിപ്പാട് അദ്ദേഹത്തിന്റെ ആത്മകഥയിൽ അദ്ദേഹത്തിന്റെ തന്നെ ബാല്യത്തിലെ ഒരു സംഭവം വിവരിക്കുന്നുണ്ട് ഏഴാം വയസ്സിൽ ഉപനയനവും ഒൻപതാം വയസ്സിൽ സമാവർത്തനവും കഴിഞ്ഞ ബാലനായ വി.ടി യെ അദ്ദേഹത്തിന്റെ പിതാവ് മേലേടം നമ്പൂതിരിപ്പാടിന്റെ മനയിലേക്ക് കൊണ്ടുപോകുന്നു വേദം പഠിക്കാൻ ആണ്. 


ആ കുട്ടിക്ക് അല്ലെകിൽ കുട്ടിയായ വി.ടി ക്ക് അല്പംപോലും വേദം പഠിക്കാൻ പോകാൻ ഇഷ്ടം ഉണ്ടായിരുന്നില്ല. അച്ഛന്റെ അടുത്തു നിൽക്കുമ്പോൾ ഗുരു നാഥനായ അല്ലെകിൽ ഗുരുനാഥനാകാൻ പോകുന്ന മേലേടം ചോദിക്കുകയാണ് എന്താ വേദം പഠിക്കാൻ മോഹോണ്ടോ..? വി.ടി യ്ക്ക് സത്യം പറയണം എന്നുണ്ട് പക്ഷേ അച്ഛൻ അടുത്തു നിൽക്കുന്നു. അശേഷം മോഹം ഇല്ല്യ എന്ന് എങ്ങനെ പറയും എന്നാൽ മോഹോണ്ട് എന്ന് പറഞ്ഞാലോ അത് ഈശ്വരന്റെ മുമ്പിലും ഗുരുനാഥന്റെ മുമ്പിലുമുള്ള ഒരു കള്ളമാകും. ഇങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ഗുരുനാഥനായ മേലേടത്തിന്റെ ചോദ്യം വീണ്ടും അപ്പോൾ വേദം പഠിക്കാൻ കുട്ടി ഭട്ടേരിക്ക് അല്പം പോലും താല്പര്യം ഇല്ല്യല്ലേ. 


പെട്ടെന്ന് തന്നെ ധൈര്യം സംഭരിച്ച് ബാലനായ വി.ടി പറയുകയാണ് ഉണ്ട് മോഹോണ്ട് വേദം പഠിക്കാൻ നല്ല മോഹോണ്ട്. പക്ഷേ അത് പറഞ്ഞു കഴിഞ്ഞപ്പോൾ കുട്ടി ആകെ വിയർത്തിരുന്നു. കാരണം നെറ്റിയിൽനിന്നും വിയർപ്പ് ഇറ്റ് ഇറ്റ് വീഴുന്നത് ആ ബാലന് മനസ്സിലായി. അതിനെക്കുറിച്ച് അദ്ദേഹം താൻ പിന്നീട് എഴുതിയ ആത്മകഥയിൽ പറയുകയാണ് മനപ്പൂർവമായി ഒരു നുണ പറയുവാൻ ഞാൻ എത്രയധികം വിഷമിച്ചു എന്ന് അന്നത്തെ അനുഭവത്തിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു. കാരണം എനിക്ക് നുണ പറയാൻ അറിയില്ലായിരുന്നു. 


ചിന്തയിലും വാക്കിലും പ്രവർത്തിയിലും സത്യസന്ധത നിറഞ്ഞ ജീവിതം എത്രയോ മഹത്തരമാണ് നാം എത്ര ലാഘവത്തോടെയാണ് പലപ്പോഴും കള്ളം പറയുന്നതും തെറ്റുകൾ പ്രവർത്തിക്കുന്നതും മറ്റാരും അറിയുന്നില്ലെങ്കിൽ അല്ലെങ്കിൽ മറ്റാരും കേൾക്കുന്നില്ലെങ്കിൽ കള്ളം പറയുന്നതും തെറ്റ് പ്രവർത്തിക്കുന്നതിലൊന്നും കുഴപ്പമില്ല എന്നല്ലേ പലപ്പോഴും നമ്മുടെ ധാരണ. വി.ടി. ഭട്ടതിരിപ്പാട് പറയുന്നതു പോലെ സത്യസന്ധത നിറഞ്ഞ ജീവിതമാണ് വില പിടിച്ച സ്വത്തിനെക്കാൾ ഒക്കെ മികച്ച മൂലധനം അതുപോലെ തന്നെ ജീവിതയാത്രയിൽ നമുക്കെപ്പോഴും ഉപകരിക്കുന്നത് ചെക്ക് ബുക്കിനേക്കാൾ സത്യസന്ധമായ കാഴ്ചപ്പാടും സത്യസന്ധമായ ജീവിതം തന്നെയാണ്.


പതിനെട്ടു വയസ്സുള്ളപ്പോൾ ഒരു കമ്പനിയിൽ ട്രെയ്‌നിയായിരുന്നു മാൻഫ്രേറ്റ്‌. മാൻഫ്രേറ്റും മറ്റു ട്രെയ്‌നികളും ആഴ്‌ചയിൽ രണ്ടു ദിവസം ഒരു വോക്കേഷനൽ കോളേജിൽ സംബന്ധിക്കാനായി കമ്പനി ക്രമീകരണം ചെയ്‌തു. ഒരു ദിവസം ക്ലാസ്സ്‌ നേരത്തേ കഴിഞ്ഞു. കമ്പനിയിലെ നിയമം അനുസരിച്ച്‌ ശേഷിച്ച സമയം ട്രെയ്‌നികൾ ജോലി ചെയ്യണമായിരുന്നു. എന്നാൽ മാൻഫ്രേറ്റ്‌ ഒഴികെ മറ്റെല്ലാവരും വീണുകിട്ടിയ സമയം ‘അടിച്ചുപൊളിക്കാൻ’ തീരുമാനിച്ചു. മാൻഫ്രേറ്റ്‌ മാത്രം ജോലിസ്ഥലത്തേക്കു തിരിച്ചു വന്നു. 


അപ്പോഴാണ്‌ ട്രെയ്‌നികളുടെ മേൽനോട്ടം വഹിക്കുന്ന കമ്പനി എക്‌സിക്യുട്ടിവ്‌ യാദൃച്ഛികമായി അതുവഴി വന്നത്‌. മാൻഫ്രേറ്റിനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: “എന്താ നീയിന്നു ക്ലാസ്സിൽ പോകാതിരുന്നത്‌? മറ്റുള്ളവരൊക്കെ എവിടെ?” മാൻഫ്രേറ്റ്‌ ഇപ്പോൾ എന്തു പറയും?
അവൻ സത്യം പറയണോ? അതോ സഹപാഠികളെ രക്ഷിക്കുന്നതിനായി സത്യം മറച്ചുവെക്കണോ? സത്യം പറയുന്നത്‌ മറ്റുള്ളവരെ കുഴപ്പത്തിലാക്കുകയും അവരുടെ അപ്രീതിക്ക്‌ ഇടയാക്കുകയും ചെയ്യുമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ ഒരു നുണ പറയുന്നതിൽ കുഴപ്പമുണ്ടോ? മാൻഫ്രേറ്റിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?


പക്ഷേ മാൻഫ്രേറ്റിന്റെ മറുപടി ഇതായിരുന്നു: “ഇന്ന്‌ അധ്യാപകൻ ക്ലാസ്സ്‌ നേരത്തേ വിട്ടു, അതുകൊണ്ട്‌ ഞാൻ ജോലിക്കു വന്നു. മറ്റുള്ളവരുടെ കാര്യം, ഒരുപക്ഷേ താങ്കൾ അവരോടു നേരിട്ടു ചോദിക്കുന്നതായിരിക്കും നല്ലത്‌.”
കൗശലപൂർവം തെറ്റായ ഒരു ഉത്തരം നൽകാനും അങ്ങനെ മറ്റു ട്രെയ്‌നികളെ പ്രീതിപ്പെടുത്താനും അവനു കഴിയുമായിരുന്നു. എന്നാൽ സത്യത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നതിന്‌ അവന്‌ ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. സത്യസന്ധത ശുദ്ധ മനസ്സാക്ഷി നിലനിറുത്തുന്നതിന്‌ അവനെ സഹായിച്ചു. അത്‌ മുതലാളിയുടെ വിശ്വാസം നേടിക്കൊടുക്കുകയും ചെയ്‌തു. ട്രെയിനിങ്ങിന്റെ ഭാഗമായി മാൻഫ്രേറ്റിനെ ജ്വല്ലറി വിഭാഗത്തിലേക്കു നിയമിച്ചു; സാധാരണ, അവിടെ ജോലി ചെയ്യാൻ ട്രെയ്‌നികളെ അനുവദിച്ചിരുന്നില്ല. ഏകദേശം 15 വർഷത്തിനുശേഷം കമ്പനിയിലെ ഒരു ഉത്തരവാദിത്വ സ്ഥാനത്തേക്ക്‌ മാൻഫ്രേറ്റിനു പ്രമോഷൻ ലഭിച്ചപ്പോൾ അന്നത്തെ ആ എക്‌സിക്യുട്ടിവ്‌ അദ്ദേഹത്തെ ഫോണിൽ വിളിച്ച്‌ അഭിനന്ദിക്കുകയും സത്യത്തിനുവേണ്ടി നിലകൊണ്ട ഈ സംഭവത്തെക്കുറിച്ചു പറയുകയും ചെയ്‌തു.


എന്നാൽ എല്ലാവരോടും നാം സത്യം പറയേണ്ടതുണ്ടോ? , നമ്മോട്‌ വിവരങ്ങൾ ആവശ്യപ്പെടുന്ന വ്യക്തി എല്ലാ വിശദാംശങ്ങളും അറിയാൻ അർഹതയുള്ള ആളാണോ എന്നത്‌ നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്‌, മറ്റൊരു കമ്പനിയിലെ ഒരു എക്‌സിക്യുട്ടിവാണ്‌ മാൻഫ്രേറ്റിനോട്‌ ആ ചോദ്യം ചോദിച്ചതെന്നു കരുതുക. മാൻഫ്രേറ്റ്‌ അദ്ദേഹത്തോട്‌ എല്ലാം പറയേണ്ടതുണ്ടോ? ഇല്ല. ആ വിവരങ്ങൾ അറിയാൻ അധികാരപ്പെട്ട വ്യക്തിയല്ലാത്തതിനാൽ, അദ്ദേഹത്തോട്‌ അതു പറയാനുള്ള ഉത്തരവാദിത്വം മാൻഫ്രേറ്റിനില്ല. എന്നാൽ ഒരു കാര്യം തീർച്ചയാണ്‌, ഈ സാഹചര്യത്തിൽ പോലും നുണ പറയുന്നതു തെറ്റായിരിക്കും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...