ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇസ്തിരി ഇടുമ്പോൾ വസ്ത്രത്തിൻ്റെ ചുളിവുമാറുന്നത് എങ്ങനെ? ചില ഇസ്തിരിപ്പെട്ടി വിശേഷങ്ങൾ


ഇസ്തിരി ഇടുമ്പോൾ വസ്ത്രത്തിൻ്റെ ചുളിവുമാറുന്നത് എങ്ങനെ? ചില ഇസ്തിരിപ്പെട്ടി വിശേഷങ്ങൾ....



എങ്ങനെയാണ് വസ്ത്രങ്ങളിൽ ചുളിവുണ്ടാകുന്നത് എന്നറിഞ്ഞാലേ അതെങ്ങനെ നീക്കംചെയ്യുന്നു എന്നു പറയാൻ കഴിയൂ.


വസ്ത്രങ്ങള്‍ ചുളിവുകളോടെ ധരിക്കാന്‍ സാധാരണ മനുഷ്യര്ക്കാവുകയില്ല. പണ്ടൊക്കെ വീടു കളില്‍ തേപ്പു പെട്ടി അഥവാ ഇസ്തിരിപ്പെട്ടി ചൂടാ ക്കുന്നത് ചിരട്ട കത്തിച്ചു അതിന്റെ കരി ഉപ യോഗിച്ചായിരുന്നു. ഇപ്പോള്‍ നഗരങ്ങളിലെ വീട്ടില്‍ വന്നു വസ്ത്രം വാങ്ങി ഇസ്തിരിയിട്ട് ഉപജീവനം കഴിക്കുന്ന ജോലിക്കാര്‍  മാത്രമേ കരി ഉപയോഗിച്ച് ഇസ്തിരി പ്പെട്ടി ചൂടാക്കുന്നുള്ളൂ. വീടുകളില്‍ എല്ലാവരും ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടി ആണുപയോഗിക്കുന്നത്. വീട്ടിലെ ഫ്രിഡ്ജും ടി വി യും പോലെ , അതിനേ ക്കാള്‍ കൂടുതല്‍ ഊര്ജം ഉപയോഗിക്കുന്ന വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി.



പണ്ടൊക്കെ പരുത്തി വസ്ത്രം മാത്രം ആയി രുന്നല്ലോ എല്ലാവരും ഉപയോഗിച്ചിരുന്നത്. ആ വസ്ത്രം കഴുകുമ്പോള്‍ കഞ്ഞിപ്പശയില്‍ മുക്കി ഉണക്കുമ്പോള്‍ ചുളിവു നുവര്ന്നു കിട്ടാന്‍ വെള്ളം തളിചായിരുന്നു ഇസ്തിരിയിടുന്നത്. അങ്ങനെ വെള്ളം തളിക്കുന്നതിനു പകരം പെട്ടിയില്‍ നിന്ന് തന്നെ നീരാവി വസ്ത്രത്തിലേക്ക്‌ അയക്കാന്‍ ഇപ്പോള്‍ ചില ഇസ്തിരിപ്പെട്ടിയില്‍ ലഭ്യമാണ്. അതിനുവേണ്ടി ഇസ്തിരിപ്പെട്ടിയില്‍ ഉള്ള ചെറിയ ടാങ്കില്‍ വെള്ളം നിറച്ചു കൊടുക്കണം . ആവശ്യ മുള്ളപ്പോള്‍ നീരാവി അയക്കാനുള്ള പുഷ് ബട്ടനും ഉണ്ടാവും .
ഇസ്തിരി പ്പെട്ടി ഉപയോഗിക്കുമ്പോള്‍ ഊര്ജ ചെലവ് കുറയ്ക്കാന്‍ എന്ത് ചെയ്യാം ?
ഇസ്തിരിപ്പെട്ടി വീട്ടിലെ വിളക്കുകള്‍ ടി വി , ഫ്രിഡ്ജ് എന്നിവയെ അപേക്ഷിച്ച് വളരെ കൂടുതല്‍ വൈദ്യുത ശക്തി (750 – 1500 W) ഉപയോഗിക്കുന്നത് കൊണ്ടു ശ്രദ്ധിച്ചു ഉപയോഗിച്ചിങ്കില്‍ വൈദ്യുതി ബില്ലു വര്ദ്ധികക്കും . 


താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്.


1. എല്ലാ ദിവസവും ഇസ്തിരി ഇടുന്നതിനു പകരം ആഴ്ചയിലൊരിക്കല്‍ എല്ലാ വസ്ത്രങ്ങളും ഒരുമിച്ചു ഇസ്തിരി ഇടുക. ഓരോ പ്രാവശ്യവും പെട്ടി ചൂടാക്കി തണുപ്പിച്ചു വൈദ്യുതി പാഴാകാതെ ഇരിക്കും.


2. കൂടുതല്‍ ചൂട് ആവശ്യമായ പരുത്തി വസ്ത്രങ്ങള്‍ (ജീന്സ്, കോട്ടുകള്‍ തുടങ്ങിയവ) ആദ്യം ഇസ്തിരി ഇടുക, കുറച്ച ചൂട് വേണ്ട നൈ ലോണ്‍ സില്ക്ക് വസ്ത്രങ്ങള്‍ ഇസ്തിരിപ്പെട്ടി ഓഫ്‌ ആക്കി അതില്‍ ഉള്ള ചൂട് കൊണ്ടു ഇസ്തിരിയിടാം.


3. ഇസ്തിരി ഇടുന്ന മുറിയില്‍ ഫാന്‍ പ്രവര്ത്തിംപ്പിച്ചാല്‍ കൂടുതല്‍ വൈദ്യുതി ചിലവാകും., കഴിയുമെങ്കില്‍ അതൊഴിവാക്കുക .


4. താപനില നിയന്ത്രിക്കാന്‍ കഴിയുന്ന തരം (ആട്ടോമാറ്റിക്) ഇസ്ത്രിരിപ്പെട്ടി തന്നെ ഉപയോഗിക്കുക. ഇസ്തിരി ഇടുന്ന വസ്ത്രത്തിനു യോജിച്ച താപ നില തെര്മോ്സ്റ്റാറ്റ് തിരച്ചു സെറ്റ് ചെയ്യുക.


5. അലക്കിയ വസ്ത്രങ്ങള്‍ നല്ല വെയില്‍ ഉള്ളപ്പോള്‍ പിഴിയാതെ ഹാങ്ങറില്‍ ഇട്ടു ഉണക്കിയെടുത്താല്‍ വസ്ത്രത്തിലെ ചുളിവുകള്‍ കുറവായിരിക്കും, അലക്ക് യന്ത്രത്തിലെ ചുറ്റുന്ന ഡ്രയര്‍ വസ്ത്രത്തില്‍ കൂടുതല്‍ ചുളിവു ഉണ്ടാക്കുന്നു.


6. നീരാവി അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.



ഇസ്തിരിപ്പെട്ടി രണ്ടു തരമുണ്ട്, ഒന്ന് ആട്ടോമാറ്റിക്ക് മറ്റൊന്ന് മാനുവല്‍. ചിലതില്‍ നീരാവി സ്പ്രേ ചെയ്യാനുള്ള സംവിധാനവും ഉണ്ടാവും . ഇതി നെല്ലാം അകത്തുള്ളത് വൈദ്യുതി പ്രവഹിക്കു മ്പോള്‍ ചൂടാകുന്ന ഒരു കമ്പി ചുരുള്‍ ആണ്. ഉയര്ന്നത പ്രതിരോധം ഉള്ള ഈ കോയിലില്‍ കൂടി കരണ്ടു പ്രവഹിക്കുമ്പോള്‍ ചൂടുണ്ടാകുന്നു. തേപ്പുപെട്ടിയുടെ വസ്ത്രവുമായി ബന്ധപ്പെടുന്ന പരന്ന പ്രതലത്തിനു മുകളില്‍ ഒരു ഇരുമ്പു ഫലകത്തിനും താഴത്തെ പ്ലെയ്റ്റിനും ഇടയില്‍ സാധാരണ മൈക്ക പോലെയുള്ള ഇന്സുലെറ്റര്‍ കവചത്തിനകത്തായിരിക്കും ഈ കമ്പിച്ചുരുള്‍ വച്ചിരിക്കുന്നത്. ഇതിലേക്ക് വൈദ്യുതി ഇസ്തിരി പ്പെട്ടിയുടെ ടെര്മിനല്‍ വഴി കൊടുത്തിരിക്കും. . ഉണ്ടാകുന്ന ചൂട് കോയിലില്‍ കൂടി പ്രവഹിക്കുന്ന കറന്റിന്റെ വര്ഗഈ ത്തിനു ആനുപാ തികം ആയിരിക്കും . ഏതാനും മിനുട്ടുകള്ക്കകം ചൂടാവാന്‍ വേണ്ടി അധികം ശക്തി ഉപയോഗി ക്കുന്നു. ഇസ്തിരിപ്പെട്ടിയുടെ ശക്തി 750 വാട്ട് മുതല്‍ 1500 വാട്ട് വരെ ആയിരിക്കും.


വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് നൂലുകൾ എന്നുപറയുന്ന പോളിമറുകൾ കൊണ്ടാണല്ലോ. ഈ പോളിമർ തൻമാത്രകൾ തമ്മിൽ ചേർത്തുനിർത്തുന്ന ബന്ധനങ്ങളെ ജലവും താപവും പൊട്ടിച്ചെറിയുന്നു. അങ്ങനെ പൊട്ടിപ്പോകുന്ന ബന്ധനങ്ങൾ പുതിയ സ്ഥലങ്ങളിലേക്കു മാറുമ്പോഴാണ് ചുളിവുകളുണ്ടാവുന്നത്. ചുളിവുകൾ നീക്കംചെയ്യാൻ ഏറ്റവും ഫലപ്രദം ജലവും താപവും തന്നെയാണ്. നിങ്ങൾ കണ്ടിട്ടില്ലേ കോട്ടൺവസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ വെള്ളംതളിക്കുന്നത്. 135-230 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ ഇസ്തിരിയിടുമ്പോൾ ഈ ബന്ധനങ്ങൾ പൊട്ടി ആദ്യസ്ഥാനത്തേക്ക് മാറുന്നു. അങ്ങനെ ചുളിവുകൾ അപ്രത്യക്ഷമാകുന്നു.


1862-ൽ ന്യൂയോർക്ക് സിറ്റിയിലെ ഹെന്റി ഡബ്ല്യു സ്വീലിയാണ്‌ ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടികൾ ആദ്യമായി നിർമ്മിച്ചത്. അവ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 


ഇവിടെ വൈദ്യുതോർജം താപോർജമായി മാറുകയാണ് ചെയ്യുന്നത്. വൈദ്യുതി താപോർജമായി മാറുന്ന ഭാഗം ഹീറ്റിങ് കോയിൽ എന്നറിയപ്പെടുന്നു. ഈ കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്നത് നിക്രോം എന്ന ലോഹസങ്കരമാണ്. 135-230 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മാത്രമേ വസ്ത്രങ്ങളിലെ ചുളിവുകൾ നിവർന്നുകിട്ടൂ. അത്രയും താപം ഉത്പാദിപ്പിക്കണമെങ്കിൽ ഉയർന്ന പ്രതിരോധം ഉള്ള ഹീറ്റിങ് കോയിൽ കൂടിയേ തീരൂ. അതിനാലാണ് ഉയർന്നപ്രതിരോധമുള്ള നിക്രോംതന്നെ ഉപയോഗിക്കുന്നത്. നിക്കൽ, ക്രോമിയം എന്നീ ലോഹങ്ങളുടെ സങ്കരമാണിത്. കൂടിയ താപനിലയിൽ ഈ കോയിൽ ഉരുകിപ്പോകാതിരിക്കുകയും വേണമല്ലോ. വളരെ ഉയർന്ന ദ്രവണാങ്കമുള്ളതിനാൽ നിക്രോം ഇത്രയും ഉയർന്ന താപനിലയിൽപ്പോലും ഉരുകിപ്പോകുന്നില്ല.


നിക്രോമിനെ പൊതിഞ്ഞുസൂക്ഷിക്കുന്നത് മൈക്കാഷീറ്റാണ്. താപത്തെ നന്നായി കടത്തിവിടുന്ന താപചാലകം. വൈദ്യുതിയെ ഒട്ടും കടത്തിവിടുന്നില്ല എന്ന പ്രത്യേകത‌കൊണ്ടാണ് മൈക്ക ഉപയോഗിക്കുന്നത്. ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്തായി മിനുസമുള്ള ലോഹപ്ലേറ്റ് (സാധാരണയായി സ്റ്റീൽകൊണ്ട് നിർമിച്ചത്) വെച്ചിരിക്കുന്നു. ഈ ലോഹപ്ലേറ്റ് വഴിയാണ് താപം വസ്ത്രങ്ങളിലെത്തുന്നത്. വെള്ളംനിറച്ച് നീരാവി സ്‌പ്രേ ചെയ്തുകൊണ്ട്‌ ഇസ്തിരിയിടുന്നപെട്ടികളും ചില കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്.ഓരോതരം വസ്ത്രങ്ങളും ഓരോ താപനിലയിലാണ് ഇസ്തിരിയിടുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഉദാഹരണത്തിന് നൈലോൺ വസ്ത്രങ്ങൾ 135 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഇസ്തിരിയിട്ടാൽ ചുളിവുകൾ മാറും. എന്നാൽ, ലിനൻ വസ്ത്രങ്ങളാവട്ടെ, 230 ഡിഗ്രി സെൽഷ്യസിൽ ഇസ്‌തിരിയിട്ടാൽ മാത്രമേ നന്നായി നിവർന്നുകിട്ടൂ. നമ്മുടെ വസ്ത്രങ്ങൾ റയോൺ, നൈലോൺ, പോളിയെസ്റ്റർ, കോട്ടൻ, ലിനൻ എന്നിങ്ങനെ പലതരം തുണികളാൽ നിർമിതമാണ്. ഇവ ഓരോന്നിനും താങ്ങാൻ കഴിയുന്ന ഒരു നിശ്ചിത താപനിലയുണ്ട്. അതിനപ്പുറം കടന്നാൽ ആ പോളിമർ ദ്രാവകാവസ്ഥയിലേക്ക് നീങ്ങുന്നു.
ഈ താപനില ഗ്ലാസ് ട്രാൻസിഷൻ താപനില എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ ദ്രാവകാവസ്ഥയിലായ പോളിമർ തണുക്കുമ്പോൾ കട്ടികൂടിയ ഒരു പദാർഥമായിമാറുന്നു. ചിലപ്പോൾ വസ്ത്രങ്ങൾ ഓട്ടയായിപ്പോകാനും സാധ്യതയുണ്ട്. അപ്പോൾ ഓരോ വസ്ത്രവും ഗ്ലാസ് ട്രാൻസിഷൻ താപനിലയ്ക്ക് താഴെയുള്ള താപനിലയിൽ ഇസ്തിരിയിടണം.


ഒരു പ്രത്യേക താപനിലയെത്തിയാൽ ഇസ്തിരിപ്പെട്ടി തനിയെ ഓഫാകുന്നതും പിന്നീട് തനിയെ ഓണാകുന്നതും ശ്രദ്ധിച്ചുകാണുമല്ലോ. ഇസ്തിരിപ്പെട്ടിക്കകത്തെ തെർമോസ്റ്റാറ്റ് എന്ന ഉപകരണത്തിന്റെ സഹായത്താലാണ് ഇത് സാധിക്കുന്നത്. ചൂടാകുമ്പോൾ വ്യത്യസ്തഅളവിൽ വികസിക്കുന്ന രണ്ട് ലോഹത്തകിടുകളാണ് ഈ ഉപകരണത്തിന്റെ പ്രധാനഭാഗം. അതിയായി ചൂടാകുമ്പോൾ ഒരു ലോഹത്തകിട് വികസിച്ച് സർക്യൂട്ട് വിച്ഛേദിക്കപ്പെടും. കുറച്ചുകഴിഞ്ഞ് താപനില കുറയുമ്പോൾ ആ ലോഹത്തകിട് വീണ്ടും ആദ്യസ്ഥാനത്തേക്കുവന്ന് സർക്യൂട്ട് പൂർത്തിയാകും. ഇസ്‌തിരിപ്പെട്ടി വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...