ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തലവേദനയ്ക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം, നിസ്സാരമാക്കരുത്; ശ്രദ്ധിക്കേണ്ടവ...



തലവേദനകളെ തിരിച്ചറിയാം, ശരിയായ സമയത്ത് ചികിത്സിക്കാം

തുടര്‍ച്ചയായി തലവേദന വന്നും പോയുമിരിക്കുന്ന അവസ്ഥയും അസഹ്യമായ രീതിയില്‍ വേദന വരുന്നതുമൊന്നും നിസാരമായി കണക്കാക്കാനേ സാധിക്കില്ല. ഇവയ്ക്ക് പിന്നിലെല്ലാം എന്തെങ്കിലും തരത്തിലുള്ള ഗൗരവതരമായ കാരണങ്ങളുണ്ടാകാം. 
നിത്യജീവിതത്തില്‍ നാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും നേരിടാറുണ്ട്. ഇക്കൂട്ടില്‍ ഏറ്റവുമധികം പേര്‍ നേരിടുന്നൊരു പ്രശ്നമാണ് തലവേദന. വിവിധ കാരണങ്ങള്‍ കൊണ്ട് വിവിധ തീവ്രതയില്‍ തലവേദന അനുഭവപ്പെടാം.


ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന എന്ന വില്ലനെ അറിയാത്തവരുണ്ടാകില്ല. തലവേദന കാരണം ദുരിതം അനുഭവിക്കാത്തവരും ചുരുക്കം. സാധാരണഗതിയില്‍ വലിയ അപകടകാരികളല്ലെങ്കിലും ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ തലവേദനക്ക് കഴിയും. മിക്കവരും തലവേദനയെ തുരത്താന്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വേദനസംഹാരികളോ മറ്റെന്തെങ്കിലും മരുന്നോ വാങ്ങി കഴിച്ച് താത്കാലിക പരിഹാരം കാണുന്നവരാണ്. പ്രകൃതിദത്തമായ പല പൊടിക്കൈകളും തലവേദനയെ അകറ്റാനുണ്ടെങ്കിലും എല്ലാത്തരം തലവേദനക്കും ഇത് പരിഹാരമാകില്ല. തലവേദന തന്നെ വ്യത്യസ്ത തരത്തിലുണ്ട്. സാധാരണ തലവേദന അമിത ക്ഷീണമോ നിര്‍ജലീകരണം മൂലമോ ഉടലെടുക്കുന്നതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ തലവേദന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. തലവേദനയെ തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്യുന്നതിലാണ് കാര്യം.

മാനസിക പിരിമുറക്കം സൃഷ്ടിക്കുന്ന തലവേദനയാണ് മിക്കവരിലും പൊതുവെ കണ്ടുവരുന്നത്. തലക്ക് ചുറ്റും പ്രത്യേകിച്ച് തലയുടെ പിറകിലും കഴുത്തിലും നെറ്റിക്കിരുവശവുമാണ് വേദന അനുഭവപ്പെടുക. സമയദൈര്‍ഘ്യം കൂടുന്നത് അനുസരിച്ച് കണ്ണിന് താഴെയും മുകളിലുമായി വേദന വ്യാപിക്കും. ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍ പോലുള്ള ഗുരുതരമായ അവസ്ഥയല്ല ഇത്. ശര്‍ദ്ദിയോ തലകറക്കമോ ഈ തലവേദനക്ക് അകമ്പടി സേവിക്കാറില്ല. ചുക്കുകാപ്പിയാണ് ഈ തലവേദന അകറ്റാന്‍ നല്ലത്. കസ്തുരിത്തുളസി തൈലം തേക്കുന്നതും തലവേദന മാറാന്‍ സഹായിക്കും.


സഹിക്കാന്‍ കഴിയാത്ത വേദനയാണ് സൈനസ് തലവേദനയുണ്ടാക്കുക. മൂക്കിനും കണ്ണിനും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ അറകളാണ് സൈനസ്. ഈ സൈനസുകളില്‍ അണുബാധയുണ്ടാകുമ്പോഴാണ് കണ്ണുകള്‍ക്കും നെറ്റിയിലും കവിളുകളിലും വരെ വേദനയും ഒപ്പം പനിയുമെത്തുക. സൈനസ് തലവേദനയെ ചികിത്സിക്കുന്നതിന് പകരം വരാതെ നോക്കുകയാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് സൈനസ് തലവേദനയെ പടിക്കു പുറത്തുനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങ ഗ്രീന്‍ ടീ കുടിക്കുന്നതും ഫലം ചെയ്യും.

പൊതുവെ എല്ലാവരും നിസാരമായി കണക്കാക്കുന്നൊരു അസുഖമാണ് തലവേദന. എന്നാല്‍ തുടര്‍ച്ചയായി തലവേദന വന്നും പോയുമിരിക്കുന്ന അവസ്ഥയും അസഹ്യമായ രീതിയില്‍ വേദന വരുന്നതുമൊന്നും നിസാരമായി കണക്കാക്കാനേ സാധിക്കില്ല. ഇവയ്ക്ക് പിന്നിലെല്ലാം എന്തെങ്കിലും തരത്തിലുള്ള ഗൗരവതരമായ കാരണങ്ങളുണ്ടാകാം. 
ഇത്തരത്തില്‍ പല ഗൗരവമുള്ള അസുഖങ്ങളുടെയും ലക്ഷണമായി ഇടവിട്ട് തലവേദന വരാറുണ്ട്. 


ഇവിടെയിപ്പോള്‍ വിവിധ തരത്തിലുള്ള തലവേദനകളും അവയെ എങ്ങനെ തിരിച്ചറിയാമെന്നതിനെ കുറിച്ചുമാണ് പങ്കുവയ്ക്കുന്നത്. 

മൈഗ്രേയ്നെ കുറിച്ച് മിക്കവരും കേട്ടിരിക്കും. അസഹനീയമായ തലവേദനയാണ് മൈഗ്രേയ്നിന്‍റെ പ്രത്യേകത. എന്തുകൊണ്ടാണ് മൈഗ്രേയ്ൻ പിടിപെടുന്നത് എന്ന് വ്യക്തതയില്ലാത്തതിനാല്‍ തന്നെ ഇതിനെ ഭേദപ്പെടുത്താനും പ്രയാസമാണ്. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോളം വരെ നീണ്ടുനില്‍ക്കുന്ന വേദനയും മൈഗ്രേയ്നിന്‍റെ പ്രത്യേകതയാണ്. 
തലയുടെ ഒരു ഭാഗത്ത് വേദന, കുത്തുന്നത് പോലെയുള്ള വേദന, കായികാധ്വാനത്തെ തുടര്‍ന്ന് വേദന വരിക, നേരത്തെ സൂചിപ്പിച്ചത് പോലെ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുക എന്നിവയെല്ലാം മൈഗ്രേയ്നെ തിരിച്ചറിയാനുള്ള സൂചനകളാണ്. 
ഏതാണ്ട് കൗമാരകാലത്തില്‍ തുടങ്ങി 35-45 വയസിനുള്ളില്‍ 'ആക്ടീവ്' ആകുന്ന രീതിയാണ് മൈഗ്രേയ്നുള്ളത്. ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും, മൈഗ്രേയ്നിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്ന ചില സാഹചര്യങ്ങളൊഴിവാക്കുന്നതുമെല്ലാമാണ് ഇതിനെ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍.


നമ്മള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അതും തലവേദനയിലേക്ക് നയിക്കാം. ടെൻഷൻ തലവേദനയാണ് ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന തലവേദന. ഈ തലവേദന വന്നും പോയും കൊണ്ടിരിക്കുന്നതായിരിക്കും. മാസത്തില്‍ 15 ദിവസവും വേണമെങ്കില്‍ ഇത് എപ്പിസോഡുകളായി അനുഭവപ്പെടാം. 
തലയ്ക്ക് പ്രഷര്‍ അനുഭവപ്പെടുകയും മുറുക്കം തോന്നുകയും ചെയ്യുന്ന തരം വേദനയാണ് ടെൻഷൻ തലവേദനയുടെ പ്രത്യേകത. ഇതും പക്ഷേ ദിവസങ്ങളോളം നീണ്ടുനില്‍ക്കാം. 
സ്ട്രെസ് കുറയ്ക്കാനുള്ള മെഡിറ്റേഷൻ, യോഗ, വ്യായാമം, മാനസികസന്തോഷം ഉറപ്പുവരുത്താനുള്ള ക്രിയാത്മകമോ കായികമോ ആയ വിനോദങ്ങള്‍, സുഖകരമായ ഉറക്കം എന്നിവയിലൂടെ ടെൻഷൻ തലവേദനയെ വലിയൊരു പരിധി വരെ മറികടക്കാവുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്തുനോക്കിയ ശേഷവും തലവേദന തുടരുന്നുവെങ്കില്‍ അത് ടെൻഷൻ തലവേദനയല്ലെന്ന് മനസിലാക്കാം. 

ക്ലസ്റ്റര്‍ ഹെഡ്ഡേക്ക് എന്ന വിഭാഗത്തില്‍ പെടുന്ന തലവേദനയാണെങ്കില്‍ അസഹ്യമായിരിക്കും. ഇത് പക്ഷേ ആയിരത്തിലൊരാള്‍ക്ക് എന്ന നിലയിലേ ബാധിക്കൂ. കണ്ണിന് ചുറ്റുമായി അസഹ്യമായ വേദന, കണ്ണില്‍ നിന്ന് നീര് പുറപ്പെട്ടുവരിക, കണ്ണില്‍ ചുവപ്പുനിറം പടരുക, മൂക്കടപ്പോ മൂക്കൊലിപ്പോ, കണ്‍പോള തൂങ്ങിവീണുകൊണ്ടിരിക്കുക എന്നിവയെല്ലാം ക്ലസ്റ്റര്‍ ഹെഡ്ഡേക്കിന്‍റെ ലക്ഷണങ്ങളാണ്.


സ്ത്രീകളെ അപേക്ഷിച്ച് ക്ലസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. വളരെപ്പെട്ടെന്ന് തലയുടെ ഒരു ഭാഗത്ത് തുളച്ചുകയറുന്നതു പോലെ വരുന്ന വേദനയാണിത്. പ്രത്യേകിച്ച് രാത്രിയിലാണ് ക്ലസ്റ്റര്‍ തലവേദന പിടിമുറുക്കുക‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. ഇതിന്റെ യഥാര്‍ഥ കാരണം ഇനിയും അറിവായിട്ടില്ല. എന്നാല്‍ ശരീരത്തിലെ ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അപാകങ്ങളാണ് ഇത്തരം തലവേദനയ്ക്കു കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ക്ലസ്റ്റര്‍ തലവേദനക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

മരുന്നുകളുടെ അമിതോപയോഗം മൂലമുള്ള തലവേദനയും ചിലരില്‍ പ്രശ്നമാകാറുണ്ട്. തലവേദനയാണെന്ന് കണ്ട് എപ്പോഴും ഇതിനുള്ള മരുന്ന് വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. ഇങ്ങനെ ഏറെക്കാലം തലവേദനയ്ക്കുള്ള മരുന്ന് കഴിക്കുന്നതിന്‍റെ ഫലമായിട്ടാണ് അധികവും ഈ തലവേദന വരിക. ടെൻഷൻ കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവുമധികം തലവേദനയ്ക്ക് കാരണമാകുന്നത് ഇതാണത്രേ. 
തുടര്‍ച്ചയായി ഒരേ അളവില്‍ വേദന വരിക, നിത്യജീവിതത്തിലെ മറ്റ് കാര്യങ്ങളിലേക്കൊന്നും പോകാൻ അനുവദിക്കാത്ത വിധം രൂക്ഷമായ വേദന എല്ലാം ഇതിന്‍റെ പ്രത്യേകതയാണ്. മരുന്നിനെ ആശ്രയിച്ചാല്‍ ഉടനെ മാറുകയും ചെയ്യും. പക്ഷേ വീണ്ടും ഇതുപോലെ തിരികെ വരാം.
എന്തായാലും തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുകയാണെങ്കില്‍ അതൊരു ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടത് തന്നെയാണ്. വീട്ടിലിരുന്നുള്ള സ്വയം നിര്‍ണയം ആരോഗ്യത്തിന് ആപത്താണെന്ന് മനസിലാക്കുക.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം.  ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

മോട്ടിവേഷൻ ചിന്തകൾ

അമിതമായ ആസക്തി, അത് ജീവിതത്തോടായാലും ഭൗതിക വസ്തുക്കളുടെ പേരിൽ ആയാലും അവസാനം അവ നമ്മെ ആപത്തിൽ പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോൾ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുൻപിൽ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങൾ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ.കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോൾ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോൾ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താൻ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാൻ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ തറയിൽനിന്നും അല്പം പോലും ഉയരുവാൻ അതിന് സാധിച്ചില്ല. തുടർച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട്...

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് അടിവയർ ചാടുന്നതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിയുന്നതാണ് ഇതിന് കാരണം. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. വ്യായാമക്കുറവും തെറ്റായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം.  വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഫ്രഞ്ച് ഫ്രൈസും പെ...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്ത...

സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റര്‍നെറ്റ് ആരംഭിച്ച്‌ ബി.എസ്.എൻ.എല്‍; രാജ്യത്ത് ആദ്യം

സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കിയിരിക്കുകയാണ് ബി.എസ്.എൻ.എല്‍. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജൂണ്‍ 18ന് ബി.എസ്.എൻ. എല്‍ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി‌.എസ്‌.എൻ.എല്‍ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസ് ആരംഭിച്ചു. സിം ഇല്ലാതെ ബി‌.എസ്‌.എൻ.‌എല്‍ അതിവേഗ ഇന്‍റർനെറ്റ് നല്‍കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹൈദരാബാദിലെ ഈ സേവനം ബി.‌എസ്‌.എൻ.‌എല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചില്‍ ബി‌.എസ്‌.എൻ‌.എല്‍/എം‌.ടി.എൻ.‌എല്‍ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി ഉദ്ഘാടനം ചെയ്തു. പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവില്‍ ഇത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്. എയർടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളില്‍ നിന്ന് വ്യത്...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?.

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്റെ പങ്കാളി എങ്ങനെയായിരിക്കും തന്നെ കാണുന്നതെന്ന് മിക്കവരും ചിന്തിച്ചു കൊണ്ടിരിക്കും. തന്നെ ഓർക്കുന്നുണ്ടാകമോ?. ഒപ്പമില്ലെങ്കിലും പങ്കാളിയെ ഓർക്കുന്നു എന്നറിയിക്കാൻ പറ്റിയ മാർഗ്ഗം സമ്മാനങ്ങൾ നൽകുകയെന്നതാണ്. മുൻകൂറായി അറിയിക്കാതെ " സർപ്രൈസായി" തന്നെ നൽകണം. സമ്മാനങ്ങൾ ജന്മദിനത്തിനും വിവാഹ വാർഷികത്തിനും മാത്രം നൽകിയാൽ പോരാ. ദൂരെ യാത്ര കഴിഞ്ഞു എത്തുമ്പോൾ വാങ്ങി കൊണ്ടു വന്നാലും മതി. വലിയ വിലയുള്ളതാകണമെന്നില്ല. സ്ത്രീകൾക്കാണെങ്കിൽ തലമുടിയിൽ വയ്ക്കുന്ന ക്ലിപ്പയാലും മതി. പുരുഷനാങ്കിൽ ഇഷ്ടമുള്ള ഭക്ഷണ സാധനമായാലും മതി. താല്പര്യമാണ് പ്രധാനം. പങ്കാളി അങ്ങ് ദൂരെയായിരുന്നിട്ടും എന്നെ ഓർത്തല്ലോ, തനിക്കു വേണ്ടി വാങ്ങിയല്ലോ എന്ന ചിന്തയിലാണ് മഹത്വമിരിക്കുന്നത്. ലഭിച്ച സമ്മാനം എത്ര വിലകുറഞ്ഞതായാലും നിസ്സാരമായി കാണരുത്. അത് തന്നോടുള ഇഷ്ടത്തിന്റെ പ്രതിരൂപമായി കാണണം. അതിന്റെ പിന്നിലെ മനസ്സിനെയാണ് കണക്കിലെടുക്കേണ്ടത്. നിസ്സാരമെങ്കിലും ഇത്തരം സമ്മാനം ലഭിക്കുന്നത് പങ്കാളി ഇഷ്ടപെടുന്നുവെങ്കിൽ തുടർന്നും നൽകാൻ ശ്...