ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നാം സ്നേഹിക്കുന്നവരെയെല്ലാം സ്വന്തമാക്കാനുമാവില്ല

ഒരരുവി പോലെ രാവിനോട് കിന്നാരം ചൊല്ലി ഒഴുകുക. മൃദുലമായിരിക്കുന്നതിന്‍റെ നൊമ്പരമറിയുക. പ്രണയത്തിന്‍റെ ആത്മപാഠങ്ങളില്‍ പരിക്കേല്‍ക്കുക.
അവബോധത്തോടും ആനന്ദത്തോടും ചോര പൊടിയുക.
വിരിഞ്ഞ മനസ്സോടെ പുലരിയില്‍ ഉണരുക. പ്രണയസുഗന്ധമുള്ള മറ്റൊരു ദിനത്തിന് കൃതജ്ഞത പറയുക. മധ്യാഹ്നത്തില്‍ വെറുതെയിരുന്ന് പ്രണയസമാധിയെ ധ്യാനിക്കാനും, അന്തിയില്‍ നമ്രതയോടെ വീടണയാനും, പ്രിയമുള്ളൊരാള്‍ക്ക് ചങ്കില്‍ പ്രാര്‍ത്ഥനയും ചുണ്ടില്‍ സ്തുതിഗീതവുമായി മിഴിപൂട്ടാനും.

(പ്രണയം, ഖലീല്‍ ജിബ്രാന്‍)




സ്നേഹമെന്ന തടിച്ച പുസ്തകത്തിലെ വര്‍ണചിത്രങ്ങളുള്ള ചെറിയ അദ്ധ്യായമാണ് പ്രണയം. ഒരു മനുഷ്യനും ആയുസ്സിന്‍റെ വഴികളില്‍ ഏതെങ്കിലും പ്രണയതീരങ്ങളിലടുക്കാതെ കടന്നുപോകുന്നില്ല. മനുഷ്യനായി വളര്‍ന്നു പന്തലിക്കുന്നതിനിടയില്‍ അവഗണിക്കാനാവാത്ത പ്രണയത്തിന്‍റെ ജീവരസങ്ങള്‍ നമ്മുടെ ചില്ലകളിലേക്ക് അറിഞ്ഞും അറിയാതെയും ഒഴുകിയെത്തുന്നുണ്ട്. ഹൃദയഹാരിയായ പ്രകൃതിക്കാഴ്ചകള്‍ പോലെ മനസ്സിന്‍റെ ജാലകങ്ങള്‍ക്കപ്പുറത്ത് നിറമുള്ള ഒരുപാട് കാഴ്ചകള്‍ പ്രണയം കൊണ്ടു വരുന്നു.



പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും പോലെ ഉടല്‍ പുഷ്പിക്കുന്ന ഒരു കാലം മനുഷ്യനുമുണ്ട്. ശരീരത്തിന്‍റെ വസന്തകാലം. അവിടെ നിന്നാണ് ശരീരഗന്ധിയായ സ്നേഹത്തിന്‍റെ സൂക്ഷ്മതലങ്ങളറിയാന്‍ നമ്മളാരംഭിക്കുന്നത്. ഉടല്‍ ഒരാളെ പ്രലോഭിപ്പിക്കാനാരംഭിക്കുന്നു. ജീവനേകുക എന്ന പ്രകൃതിയുടെ ഏറ്റം രഹസ്യാത്മകമായ നിയോഗത്തിലേക്ക് മനുഷ്യന്‍റെ ഉടലുണരുന്നു. മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യരെ വ്യത്യസ്തരാക്കി നിര്‍ത്തുന്ന, മനസ്സും, സ്നേഹിക്കുവാനുള്ള കഴിവും, വൈകാരികതയുടെ വിഹായസ്സുകളിലൂടെ അവരെ കൊണ്ടുപോകുന്നു. 



സ്വയം കണ്ടെത്താനും ബന്ധങ്ങളുടെ അടരുകള്‍ പരിശോധിക്കുവാനും ആരംഭിക്കുന്ന ഒരു കാലംകൂടിയാണ് ഇവിടെ തെളിയുന്നത്. ഇണചേരാനുള്ള സ്വാഭാവികവാസനകളുടെ ചാരുതക്ക് സ്നേഹത്തിന്‍റെ ചിറകുകള്‍ ലഭിക്കുമ്പോഴാണ് അനുരാഗത്തിന്‍റെ വഴികളിലൂടെ ഒരാള്‍ സഞ്ചരിച്ചു തുടങ്ങുക. എന്നിരുന്നാലും പ്രണയം യൗവനത്തിന്‍റെ മാത്രം ഭാവമല്ല. അസാധാരണമായ സ്നേഹത്തിന്‍റെ സൂക്ഷ്മഭാവങ്ങളെ വിരിയിക്കാനുള്ള മാന്ത്രികത അതിനുണ്ട്. ശരീരത്തിനും ഭൗതികതക്കുമപ്പുറത്തേക്ക് വളരാന്‍ അതിനു കഴിയും.


പ്രണയം തീര്‍ച്ചയായും പരിക്കേല്‍പ്പിക്കുന്നതാണ്. സ്നേഹത്താല്‍ മുറിയപ്പെടുന്നില്ലെങ്കില്‍ ജീവിതത്തില്‍ ആരും സ്ഫുടം ചെയ്തെടുക്കപ്പെടുന്നില്ല.അഹംബോധത്തിനപ്പുറത്ത് അപരബോധത്തിലേക്കും ആത്മബോധത്തിലേയ്ക്കും സ്നേഹം നമ്മെ നയിക്കണം. ഇന്ദ്രിയങ്ങളുടെ ജാലകങ്ങള്‍ തുറന്നുനില്‍ക്കുന്ന നമ്മുടെ മുമ്പില്‍ നമ്മെ ആകര്‍ഷിച്ച് ഒരുപാടു മനുഷ്യര്‍ കടന്നുവരും.ലിംഗബോധത്തില്‍ നിന്ന് വിസ്മയം നിറഞ്ഞ മിഴികളോടെ നോക്കുമ്പോള്‍ പരസ്പരപൂരകമായ വ്യക്തിത്വങ്ങളുടെ ഭംഗി നമ്മെ വിസ്മയിപ്പിക്കുകയും ചില ഇഷ്ടങ്ങള്‍ മനസ്സിനെ തരളിതമാക്കുകയും ചെയ്യും. 



അങ്ങനെയാണ് അനുരാഗത്തിന്‍റെ കടവില്‍ നിന്ന് തീര്‍ച്ചയില്ലാത്ത യാത്രക്കായി നാം തോണിയിറക്കുന്നത്. സ്നേഹത്തിന്‍റെ ഒരുപാട് കാണാക്കാഴ്ചകളാണ് പ്രണയം സമ്മാനിക്കുന്നത്. അത് അനിശ്ചതത്വങ്ങളിലൂടെയും നൊമ്പരങ്ങളിലൂടെയും ഉള്ള ഒരു യാത്രയാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ പ്രകാശിപ്പിക്കുന്ന സ്നേഹത്തിന്‍റെ ആരാധനയാണ് പ്രണയം. 



ശരീരത്തില്‍ തുടങ്ങി ആത്മാവിലവസാനിക്കേണ്ട തിരിച്ചറിവുകളുടെ ആഘോഷമാണത്. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേയ്ക്ക് വലിച്ചു കെട്ടിയ നൂല്‍പ്പാലങ്ങളിലൂടെ സാഹസികമായിത്തന്നെ പ്രണയിനികള്‍ നടക്കുന്നു. അന്തരാത്മാവിലെവിടെയോ തനിക്കില്ലാത്ത ഒരു മറുപാതിയെ അന്വേഷിക്കുന്നു.കൗമാരത്തിലാണ് ഒരാളുടെ ലിംഗബോധത്തിലൂന്നിയ തനിമ തെളിഞ്ഞു തുടങ്ങുന്നത്. കുട്ടി എന്ന ലേബലില്‍ നിന്ന് പുരുഷനായും സ്ത്രീയായും മാറുന്ന, ആശയക്കുഴപ്പങ്ങളുടെയും, പുഷ്പിക്കലിന്‍റെയും കാലം. പുതിയ ജാലകങ്ങളൊക്കെത്തുറന്ന് പുതിയ വായുവിനെ ഉള്ളില്‍ സ്വീകരിക്കുകയും പുതിയ കാഴ്ചകള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു, ഇക്കാലത്ത്. ഇണയെത്തേടുന്നതും പ്രണയിക്കുന്നതും വിലക്കപ്പെട്ടിരുന്ന സംസ്കാരം അന്യമായിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്നും പൊതുചിന്താധാരയില്‍ പ്രണയം ശരിയായി അംഗീകരിക്കപ്പെടുകയും സംസാരിക്കപ്പെടുകയും പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നില്ല.



രണ്ട് കമിതാക്കളെ കാണുമ്പോള്‍ ഉള്ളില്‍ സന്തോഷം തോന്നേണ്ടതിനു പകരം മനസ്സ് കലുഷിതമാക്കുന്നവര്‍ക്ക് ഇനിയും ഒരുപാടു ദൂരം പോകാനുണ്ട്. മറ്റുള്ളവരുടെ സന്തോഷവും സ്വാതന്ത്ര്യവും കൃതജ്ഞതയോടെ നോക്കിക്കാണാന്‍ നാം പഠിക്കുകയും എല്ലാവരെയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.


പ്രണയം എപ്പോഴും തിരസ്കരിക്കപ്പെടാനുള്ള ഒരു സാധ്യതയുണ്ട്. കാരണം ഒരാളോടുള്ള ഇഷ്ടം തിരിച്ചു സംഭവിക്കണമെന്നില്ല. നിരാകരിക്കപ്പെടുന്ന പ്രണയാഭ്യര്‍ത്ഥന ഹിംസാത്മകമാകാതിരിക്കണമെങ്കില്‍ അതു മനസ്സിലാക്കാനുള്ള വൈകാരിക പക്വത പ്രണയത്തിലേര്‍പ്പെടാനാഗ്രഹിക്കുന്നവര്‍ക്കുണ്ടാകണം. സ്നേഹം പിടിച്ചുവാങ്ങിക്കേണ്ടതോ, പ്രലോഭിപ്പിച്ചു വാങ്ങിക്കേണ്ടതോ അല്ല. അതിനു സ്വാഭാവികമായ ഒരു ഭംഗി വേണം. ഒരു പൂവു വിടരുന്നതുപോലെയും കാറ്റുവീശുന്നതുപോലെയും നിര്‍മലവും സ്വച്ഛവുമാകണം. നാം സ്നേഹിക്കുന്നതെല്ലാം നമുക്കു സ്വന്തമാക്കാനാവില്ല. നാം സ്നേഹിക്കുന്നവരെയെല്ലാം സ്വന്തമാക്കാനുമാവില്ല. 



എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നില്ല എന്ന മാനുഷികചുറ്റുപാടിനെ ശാന്തമായി നാം അംഗീകരിക്കേണ്ടതുണ്ട്. ആകര്‍ഷണത്തിലും ആരാധനയിലുമാവാം ചില പ്രണയങ്ങളാരംഭിക്കുന്നത്. അതിലെല്ലാം ഒരുതരം മാന്ത്രികതയുമുണ്ട്. പക്ഷേ നമ്മിലേക്കു തിരിയാത്ത മനസ്സിനെ പ്രതി തലപുകക്കാതെ നമുക്കു നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയണം. ചില പ്രണയങ്ങള്‍ സൗഹൃദങ്ങള്‍ വഴിമാറി സംഭവിക്കുന്നതാണ്. പക്വമായ ഒരു ബന്ധമായി വികസിച്ച് അതു പലപ്പോഴും വിവാഹത്തിനും കുടുംബജീവിതത്തിനും കാരണമാകാം. 



ദീര്‍ഘനാള്‍ പ്രണയിച്ചു വിവാഹം കഴിച്ച്, അധികനാള്‍ കഴിയുന്നതിനു മുമ്പ് വേര്‍പിരിഞ്ഞ ചില വ്യക്തികളെ കാണാനിടയായിട്ടുണ്ട്. പ്രണയിക്കുമ്പോള്‍ ഒരാള്‍ തന്‍റെ സ്വഭാവത്തിന്‍റെ ഏറ്റവും നല്ല മുഖം മറ്റേയാളെ കാണിക്കുകയും വിവാഹത്തിനുശേഷം തനി സ്വഭാവം കാണിക്കുകയും ചെയ്യുന്നതുകൊണ്ടാവാം ഇത്.



ഒറ്റക്കു നിൽക്കുന്നതു പോലെയല്ല ഒപ്പം ജീവിക്കുന്നത്‌. ഒരേയാളിൽനിന്ന് പിന്നെയും പിന്നെയും മുറിവേൽക്കേണ്ടി വന്നേക്കാം. മറ്റൊരാൾക്കും തരാനാവാത്ത പരിക്കുകൾ സ്നേഹിച്ചവർക്കു തരാൻ കഴിയും. പക്ഷേ, ആയുസ്സിന്റെ കൊടുംതണുപ്പിനെ മുറിച്ചുകടക്കാൻ ചില കൈകളെ മുറുകെപ്പിടിച്ചേ പറ്റൂ. ‘ഇഷ്ടമല്ലാത്ത ചിലതുണ്ടെങ്കിലും ഇഷ്ടപ്പെടുത്തുന്ന ചിലതുമില്ലേ’യെന്ന് ബോധ്യം ഉണ്ടാവണം. .ഇഷ്ടകരമല്ലാത്തതൊന്നും വരുത്താത്ത, എല്ലാം തികഞ്ഞ മനുഷ്യരെ സ്നേഹിക്കാനും ഒപ്പം ജീവിക്കാനും ഏറെ എളുപ്പമായിരിക്കും. പക്ഷേ, അങ്ങനെയുള്ളോരെ ഭൂമിയിൽനിന്ന് കിട്ടാൻ സാധ്യത കുറവാണ്‌. ചങ്ങമ്പുഴയുടെ പാട്ടുപോലെ; ‘കുറ്റപ്പെടുത്തുവാനില്ലതിൽ നാമെല്ലാം എത്രയായാലും മനുഷ്യരല്ലേ..’


സ്വന്തമാക്കാതെയും ഒരാള്‍ക്കു പ്രണയിക്കാനാവും. ഒരു പുഷ്പം ഇറുത്തു മേശപ്പുറത്തു വെക്കുന്നതിലും സന്തോഷം പൂക്കളെ കണ്ട് അവയുടെ സൗന്ദര്യം അകലെ നിന്നാസ്വദിച്ച് കടന്നുപോകുന്നതിലുണ്ടാവുമ്പോള്‍ നമ്മുടെ ഉളളില്‍ സ്നേഹം നിര്‍മലമായി എന്നര്‍ത്ഥം. സ്നേഹത്തിനു ചിറകു വരുന്നതപ്പോഴാണ്. പരസ്പരബഹുമാനത്തോടെ സൗന്ദര്യാത്മകദൂരം പാലിച്ച് സ്നേഹത്തില്‍ യാത്ര ചെയ്യാന്‍ കഴിയുക എന്നതിലും സുന്ദരമായെന്തുണ്ട്?



ജിബ്രാൻ എഴുതുന്നു...

നിങ്ങള്‍ ഒരുമിച്ചു മൊട്ടിട്ടു, നിതാന്തം അങ്ങനെ തന്നെയായിരിക്കും. മരണത്തിന്‍റെ തൂവെള്ള ചിറകുകള്‍ നിങ്ങളുടെ പ്രാണനെ ചിതറിക്കുമ്പോഴും അങ്ങനെ തന്നെ, എന്തിന് ദൈവത്തിന്‍റെ നിശ്ശബ്ദ സ്മൃതിയിലും നിങ്ങള്‍ ഒരുമിച്ചായിരിക്കും.
എന്നിട്ടും നിങ്ങള്‍ക്കിടയില്‍ ചില അകലങ്ങളുണ്ടാവട്ടെ. അതിനിടയില്‍ സ്വര്‍ഗീയമായ ഒരു തെന്നല്‍ വീശട്ടെ. സ്നേഹിക്കുക ഉടമ്പടികളില്ലാതെ. രണ്ട് ആത്മാക്കളുടെ കരകള്‍ക്കിടയില്‍ തിരയിളക്കുന്ന ഒരു കടലുള്ളതുപോലെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് അടിവയർ ചാടുന്നതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിയുന്നതാണ് ഇതിന് കാരണം. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. വ്യായാമക്കുറവും തെറ്റായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം.  വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഫ്രഞ്ച് ഫ്രൈസും പെ...

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്ത...

മോട്ടിവേഷൻ ചിന്തകൾ

അമിതമായ ആസക്തി, അത് ജീവിതത്തോടായാലും ഭൗതിക വസ്തുക്കളുടെ പേരിൽ ആയാലും അവസാനം അവ നമ്മെ ആപത്തിൽ പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോൾ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുൻപിൽ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങൾ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ.കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോൾ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോൾ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താൻ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാൻ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ തറയിൽനിന്നും അല്പം പോലും ഉയരുവാൻ അതിന് സാധിച്ചില്ല. തുടർച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട്...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റര്‍നെറ്റ് ആരംഭിച്ച്‌ ബി.എസ്.എൻ.എല്‍; രാജ്യത്ത് ആദ്യം

സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കിയിരിക്കുകയാണ് ബി.എസ്.എൻ.എല്‍. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജൂണ്‍ 18ന് ബി.എസ്.എൻ. എല്‍ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി‌.എസ്‌.എൻ.എല്‍ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസ് ആരംഭിച്ചു. സിം ഇല്ലാതെ ബി‌.എസ്‌.എൻ.‌എല്‍ അതിവേഗ ഇന്‍റർനെറ്റ് നല്‍കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹൈദരാബാദിലെ ഈ സേവനം ബി.‌എസ്‌.എൻ.‌എല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചില്‍ ബി‌.എസ്‌.എൻ‌.എല്‍/എം‌.ടി.എൻ.‌എല്‍ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി ഉദ്ഘാടനം ചെയ്തു. പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവില്‍ ഇത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്. എയർടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളില്‍ നിന്ന് വ്യത്...

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?.

ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്റെ പങ്കാളി എങ്ങനെയായിരിക്കും തന്നെ കാണുന്നതെന്ന് മിക്കവരും ചിന്തിച്ചു കൊണ്ടിരിക്കും. തന്നെ ഓർക്കുന്നുണ്ടാകമോ?. ഒപ്പമില്ലെങ്കിലും പങ്കാളിയെ ഓർക്കുന്നു എന്നറിയിക്കാൻ പറ്റിയ മാർഗ്ഗം സമ്മാനങ്ങൾ നൽകുകയെന്നതാണ്. മുൻകൂറായി അറിയിക്കാതെ " സർപ്രൈസായി" തന്നെ നൽകണം. സമ്മാനങ്ങൾ ജന്മദിനത്തിനും വിവാഹ വാർഷികത്തിനും മാത്രം നൽകിയാൽ പോരാ. ദൂരെ യാത്ര കഴിഞ്ഞു എത്തുമ്പോൾ വാങ്ങി കൊണ്ടു വന്നാലും മതി. വലിയ വിലയുള്ളതാകണമെന്നില്ല. സ്ത്രീകൾക്കാണെങ്കിൽ തലമുടിയിൽ വയ്ക്കുന്ന ക്ലിപ്പയാലും മതി. പുരുഷനാങ്കിൽ ഇഷ്ടമുള്ള ഭക്ഷണ സാധനമായാലും മതി. താല്പര്യമാണ് പ്രധാനം. പങ്കാളി അങ്ങ് ദൂരെയായിരുന്നിട്ടും എന്നെ ഓർത്തല്ലോ, തനിക്കു വേണ്ടി വാങ്ങിയല്ലോ എന്ന ചിന്തയിലാണ് മഹത്വമിരിക്കുന്നത്. ലഭിച്ച സമ്മാനം എത്ര വിലകുറഞ്ഞതായാലും നിസ്സാരമായി കാണരുത്. അത് തന്നോടുള ഇഷ്ടത്തിന്റെ പ്രതിരൂപമായി കാണണം. അതിന്റെ പിന്നിലെ മനസ്സിനെയാണ് കണക്കിലെടുക്കേണ്ടത്. നിസ്സാരമെങ്കിലും ഇത്തരം സമ്മാനം ലഭിക്കുന്നത് പങ്കാളി ഇഷ്ടപെടുന്നുവെങ്കിൽ തുടർന്നും നൽകാൻ ശ്...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...

മോട്ടിവേഷൻ ചിന്തകൾ

എല്ലാ സത്യങ്ങളും നമുക്ക് വിളിച്ചു പറയാനാവില്ല എന്ന് അറിയാം . കുറഞ്ഞപക്ഷം മറ്റുള്ളവരെ പറ്റി കള്ളം പറയാതിരിക്കാനെങ്കിലും നമുക്ക് കഴിയണം. പറ്റിപ്പോയ തെറ്റിനെ കുറിച്ച് സ്വന്തം മനസാക്ഷിയുടെ മുന്നിലെങ്കിലും നമുക്ക് സമാധാനം ബോധിപ്പിക്കണം.അതല്ലാതെ കള്ളങ്ങൾ നിരന്തരം പറഞ്ഞു പറഞ്ഞു നാം ഒരു മനുഷ്യനേ അല്ലെന്ന തീരുമാനത്തിൽ നമ്മെ തന്നെ എത്തിക്കരുത്. എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നു വന്നിട്ടുണ്ട്. മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോഴും അവരുടെ തന്നെ നാശത്തിന് അത് കാരണമാകും. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്. മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും...