9 വർഷം മുന്നേ കാണാതായ വളർത്തുനായ കണ്ടെത്തി :ഉടമയ്ക്കരികിലേക്ക് ഓടിയെത്തി നായയെ കണ്ട് കരച്ചിലടക്കാനാകാതെ കുടുംബം
മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗമാണ് നായ്ക്കള്‍. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഭൂരിഭാഗം പേരും നായ്ക്കളെ കാണുന്നത്.വളരെ സ്നേഹത്തോടെ ഓമനിച്ചാണ് വീട്ടിൽ നായ വളർത്തുന്നത്.
എന്നാല്‍ പെട്ടന്നൊരു ദിവസം നാം ഏറെ സ്‌നേഹത്തോടെ വളര്‍ത്തിയ നായയെ കാണാതായാല്‍ എന്തായിരിക്കും അവസ്ഥ? നമ്മുക്കത് ഒരിക്കലും താങ്ങാന്‍ കഴിയില്ലെന്ന മാത്രമല്ല കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയായിരിക്കും നമ്മുക്കുണ്ടാകുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുപോലെ, ഏറെക്കുറെ ഒരു പതിറ്റാണ്ട് മുമ്ബ് കാണാതായ വളര്‍ത്തുനായയെ കുടുംബത്തിന് തിരികെ കിട്ടിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒമ്ബത് വര്‍ഷം മുന്‍പാണ് ലാസ് വെഗാസിലെ താമസക്കാരിയായ ജൂഡിത്ത് മൊണാറെസിന്റെ വളര്‍ത്തുനായ ഗിസ്മോയെ കാണാതായത്. 2015 ഫെബ്രുവരിയില്‍ വീട്ടുമുറ്റത്ത് ആ വീട്ടിലെ തന്നെ മറ്റ് രണ്ട് നായ്ക്കളുമായി കളിക്കുന്നതിനിടെയാണ് ഗിസ്‌മോ ആ വീട്ടില്‍ നിന്നും അപ്രത്യക്ഷനായത്. ആ സമയത്ത് അവന്‍ കോളറും ധരിച്ചിരുന്നില്ല. അന്ന് കൂടെയുണ്ടായിരുന്ന രണ്ട് നായ്ക്കളെ ഒരു അയല്‍ക്കാരന്‍ തിരികെ എത്തിച്ചെങ്കിലും ഗിസ്‌മോയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതോടെ ആകെ വിഷമിച്ച ജൂഡിത്ത് തുടര്‍ച്ചയായി, പറ്റാവുന്ന എല്ലാ വഴികളിലൂടെയും തന്റെ പ്രിയപ്പെട്ട ഗിസ്‌മോയ്ക്ക് വേണ്ടി അന്വേഷിച്ചു. എന്നാല്‍, നിരാശയയായിരുന്നു ഫലം. വര്‍ഷങ്ങള്‍ അന്വേഷിച്ചിട്ടും നായയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അവള്‍ ആ തിരച്ചില്‍ വേദനയോടെ അവസാനിപ്പിച്ചു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും മറ്റും ഗിസ്‌മോയെ കാണാതായിട്ടുണ്ട്, ഇങ്ങനെയൊരു നായയെ കണ്ടെത്തിയാല്‍ അറിയിക്കണം എന്ന് അവള്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ പേരില്‍ പല കോളുകളും ലഭിച്ചെങ്കിലും അതൊന്നും ഗിസ്‌മോ ആയിരുന്നില്ല.
എന്നാല്‍, അടുത്തിടെ അവള്‍ക്ക് അപ്രതീക്ഷിതമായി ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു. അവള്‍ നായയുടെ വിവരം രേഖപ്പെടുത്തിയിരുന്ന ഒരു മൈക്രോചിപ്പ് കമ്ബനിയില്‍ നിന്നായിരുന്നു അത്. ഹെന്‍ഡേഴ്‌സണിലെ ആനിമല്‍ എമര്‍ജന്‍സി സെന്ററില്‍ ആരോ ഗിസ്മോയെ കൊണ്ടുവന്നാക്കിയിട്ടുണ്ട് എന്നായിരുന്നു സന്ദേശം. അവള്‍ ഉടനെ തന്നെ അവിടെയെത്തി. ഗിസ്‌മോയെ കണ്ടതും അവള്‍ തിരിച്ചറിഞ്ഞു. അവള്‍ പൊട്ടിക്കരഞ്ഞുപോയി.
എന്നാല്‍, അവനെ തിരികെ കിട്ടിയ സന്തോഷത്തോടൊപ്പം തന്നെ മറ്റൊരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം കൂടി അവള്‍ അറിഞ്ഞു. വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് അവനുള്ളത്. ഇപ്പോള്‍, അവനെ കാണാതായപ്പോള്‍ വിവരങ്ങള്‍ നല്‍കിയിരുന്ന കാമ്ബയിന്‍ പേജിലൂടെ അവന്റെ ചികിത്സയ്ക്ക് അവള്‍ ധനസമാഹരണം നടത്തുകയാണ്. ഇവർക്ക് പിന്തുണയുമായി ധാരാളം ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.