ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആത്മവിശ്വാസത്തോടെ ഏതൊരു കാര്യത്തിനിറങ്ങിത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ഉന്നത പടവുകളിലെത്തിച്ചേരാന്‍ സാധിക്കും.

ജീവിതയാത്രയില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വമില്ലായ്മയും അസൗകര്യങ്ങളും മനസ്സിനെ വല്ലാതെ അലട്ടുമ്പോള്‍ ചിലര്‍ക്കൊക്കെ സ്വാഭാവികമായും അപകര്‍ഷതയുണ്ടാകും. ഇത്തരം ചിന്തകള്‍ നീണ്ട നാളുകളോളം മനസ്സിനെ മഥിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാടുകയറാത്ത ചിന്തയും അച്ചടക്ക പൂര്‍ണമായ മനസ്സും കൊണ്ട് മാത്രമേ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുകയുള്ളൂ.ശുഭകരമായ ചിന്തകള്‍ കടത്തിവിട്ട് മനസ്സിനെ ശക്തിസ്രോതസ്സാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രമിക്കേണ്ടതുണ്ട്.




മനുഷ്യ സൃഷ്ടിയുടെ താളലയങ്ങള്‍ക്കനുസൃതമായി ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിന് വിഘ്‌നം സൃഷ്ടിക്കുന്നതാണ് ഓരോരുത്തരിലെയും അപകര്‍ഷ ബോധം. ജീവിത ലക്ഷ്യമെന്താണെന്നും അതില്‍ എത്തിപ്പെടാനുള്ള മാര്‍ഗമെന്താണെന്നും അതിനായി ദൈവം നല്‍കിയ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ചിന്തിക്കാതെ മനസ്സും ശരീരവും നിര്‍ജീവമായിത്തീരുന്ന ഒരവസ്ഥാ വിശേഷമാണിത്. 



ഇതുമൂലം മനുഷ്യന്റെ മുന്നോട്ടുള്ള ചലനവും ചിന്തയും നഷ്ടപ്പെടുന്നു. വിഭ്രാന്തി നിറഞ്ഞ ഇത്തരം മാനസികാവസ്ഥ വിഷാദരോഗത്തിലേക്കുവരെ മനുഷ്യനെ കൊണ്ടെത്തിക്കുന്നു. അപകര്‍ഷതക്കിടയാക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആത്മവിശ്വാസത്തിന്റെ അഭാവം. രണ്ട്, സംശയം നിറഞ്ഞ മനസ്സ്. മൂന്ന്, അര്‍ഹമായ അംഗീകാരവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നല്‍. നാല്, അപരന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും തോന്നുന്ന അസൂയ. ഇവയില്‍ ഏറ്റവുമാദ്യം ചര്‍ച്ച ചെയ്യേണ്ടതാണ് ആത്മവിശ്വാസത്തിന്റെ അഭാവം. എത്ര കഴിവുണ്ടെങ്കിലും ഒരു കഴിവുമില്ല എന്ന തോന്നല്‍ പലപ്പോഴും മനസ്സിന്റെ താളം തെറ്റിക്കുന്നു.


ഒരു ജീവിതകഥ ഇങ്ങനെ ; ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ലിസ്റ്റില്‍ പേരുവന്നതറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായി.വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്‌കൂളിലേക്കാണ് എന്നറിഞ്ഞപ്പോള്‍ ആഹ്ലാദമേറെയായി. പുതിയ സ്‌കൂളിനെ പറ്റി അടുത്തുള്ളവരോടെല്ലാം ചോദിച്ചറിഞ്ഞു.ഏതാണ്ടെല്ലാ കാര്യങ്ങളിലും സംതൃപ്തമായ പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ആ സ്‌കൂളില്‍നിന്നും സ്ഥലം മാറിപ്പോകുന്ന മുന്‍ പ്രിന്‍സിപ്പല്‍ നല്ലൊരു പ്രസംഗകന്‍ കൂടിയായിരുന്നു എന്നറിഞ്ഞപ്പോള്‍ ടീച്ചര്‍ അസ്വസ്ഥയായി. പ്രസംഗമറിയാത്ത താന്‍ പ്രഗത്ഭനായ മുന്‍ഗാമിയുടെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്നതിലുള്ള അപകര്‍ഷത ടീച്ചറെ അങ്ങേയറ്റം പിരിമുറുക്കത്തിലാക്കി. 




പ്രമോഷന്‍ വേണ്ടെന്നു വെച്ച് അധ്യാപികയായി തന്നെ തുടര്‍ന്നാലോ? ടീച്ചറുടെ ചിന്ത കാടുകയറി. അടുത്ത ദിവസം പുതിയ സ്ഥാനമേല്‍ക്കേണ്ടതുണ്ട്. അപ്പോഴാണ് പുതിയ സ്‌കൂളില്‍നിന്ന് സീനിയര്‍ അസിസ്റ്റന്റിന്റെ ഫോണ്‍, തിങ്കളാഴ്ച മോണിംഗ് അസംബ്ലിയില്‍ ടീച്ചര്‍ ഒരു പ്രസംഗം ചെയ്യണം. ഇതു കേട്ട് ടീച്ചര്‍ക്ക് തലകറക്കം വന്നു. ശാന്തപ്രകൃതക്കാരനായ പിതാവ് വളരെയധികം ഉപദേശിച്ചുനോക്കി. ഫലമില്ല. അദ്ദേഹത്തിന്റെ സുഹൃത്തും കൗണ്‍സലിംഗില്‍ പ്രഗത്ഭനുമായ ഒരു റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററെ വിളിച്ചുവരുത്തി. നീണ്ട ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം ടീച്ചറുടെ മനസ്സ് അയഞ്ഞു തുടങ്ങി. 


അസംബ്ലിയില്‍ ചെയ്യേണ്ടതിനായി ഒരു പ്രസംഗം കൗണ്‍സിലര്‍ എഴുതിക്കൊടുത്തു.കാണാതെ പഠിച്ചു പറയേണ്ടതില്ലെന്നും കണ്ടുവായിച്ചാല്‍ മതിയെന്നും നിര്‍ദേശവും കൊടുത്തു. ഏതായാലും രംഗം ഭംഗിയായി അവസാനിച്ചു. ''ടീച്ചര്‍ പറയേണ്ട കാര്യങ്ങള്‍ ഗൗരവത്തോടെ മുന്‍കൂട്ടി തയാറാക്കി പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ഒരു ഗൗരവം കൈവന്നു'' - സീനിയര്‍ അസിസ്റ്റന്റിന്റെ ഈ കമന്റ് കൂടി കേട്ടപ്പോള്‍ ടീച്ചര്‍ കൂടുതല്‍ ഉന്മേഷവതിയായി.മാത്രമല്ല, പ്രസംഗിക്കാന്‍ കഴിയില്ല എന്ന അപകര്‍ഷ ബോധം നീങ്ങിയതോടെ വര്‍ധിച്ച ആത്മവിശ്വാസത്തോടെ ഇപ്പോഴും പ്രിന്‍സിപ്പലായി ശോഭിക്കുന്നു. ആത്മവിശ്വാസത്തോടെ ഏതൊരു കാര്യത്തിനിറങ്ങിത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ഉന്നത പടവുകളിലെത്തിച്ചേരാന്‍ സാധിക്കും. എനിക്കു കഴിയും എന്ന പ്രതീക്ഷാനിര്‍ഭരമായ മന്ത്രം എപ്പോഴും മനസ്സിലുണ്ടാകണമെന്നു മാത്രം.


ജീവിതയാത്രയില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വമില്ലായ്മയും അസൗകര്യങ്ങളും മനസ്സിനെ വല്ലാതെ അലട്ടുമ്പോള്‍ ചിലര്‍ക്കൊക്കെ സ്വാഭാവികമായും അപകര്‍ഷതയുണ്ടാകും. ഇത്തരം ചിന്തകള്‍ നീണ്ട നാളുകളോളം മനസ്സിനെ മഥിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാടുകയറാത്ത ചിന്തയും അച്ചടക്ക പൂര്‍ണമായ മനസ്സും കൊണ്ട് മാത്രമേ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുകയുള്ളൂ.ശുഭകരമായ ചിന്തകള്‍ കടത്തിവിട്ട് മനസ്സിനെ ശക്തിസ്രോതസ്സാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രമിക്കേണ്ടതുണ്ട്.



ആത്മവിശ്വാസദായകമായ ചിന്തയിലേക്ക് ബോധമനസ്സിനെ തിരിച്ചുവിടണം.ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ മനസ്സിന് സംരക്ഷണം നല്‍കുന്നത് 'ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കാണ് നമുക്ക് എതിരു നില്‍ക്കാന്‍ കഴിയുക?' എന്ന ബോധ്യമാണ്. ഈ വിശ്വാസം പകരുന്ന ഉത്തേജനം മറ്റെവിടെനിന്നാണ് ലഭിക്കുക? പരാജയം, ലക്ഷ്യം നേടല്‍ അസാധ്യം എന്നിങ്ങനെയുള്ള ചിന്തകള്‍ക്ക് പകരം വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും അടിത്തറയില്‍നിന്നുകൊണ്ട് മുന്നേറാന്‍ കഴിയണം.



നാം എങ്ങനെ ചിന്തിക്കുന്നുവോ അതനുസരിച്ചായിരിക്കും വിജയത്തിന്റെയും പരാജയത്തിന്റെയും വികാരങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നത്. ദൈവസഹായത്തെയും അനുഗ്രഹത്തെയും കുറിച്ചുള്ള പ്രതീക്ഷകളും ചിന്തകളും മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന അശുഭചിന്തകളെ ഇല്ലാതാക്കും. അതോടെ സര്‍ഗചിന്തകള്‍ വളരാനും തുടങ്ങും.



ആത്മവിശ്വാസത്തിന്റെ അഭാവമാണ് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ കാണുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്തവര്‍ക്ക് അവസരങ്ങള്‍ തേടിപ്പിടിക്കാൻ കഴിയാതെ വിഷണ്ണതയോടെ കഴിയേണ്ടിവരുന്ന ദയനീയാവസ്ഥയാണുണ്ടാകുന്നത്. അപകര്‍ഷത മാറ്റിയെടുക്കണമെങ്കില്‍ മനോഭാവത്തിലും വീക്ഷണത്തിലും സമൂലമായ മാറ്റം വരുത്തണം. കൂടുതല്‍ വായനയും സുഹൃത്തുക്കളുമായുള്ള ഉള്ളുതുറന്ന ചര്‍ച്ചകളും സ്‌നേഹ സൗഹൃദ പെരുമാറ്റങ്ങളും അപകര്‍ഷ ബോധത്തെ മനസ്സില്‍നിന്നും കഴുകിക്കളയാന്‍ ഉപകരിക്കും.



തന്റെ കഴിവിനേക്കാള്‍ മികച്ചതായിരിക്കരുത് മറ്റൊരാളുടെ കഴിവ് എന്ന അസൂയയോടുകൂടിയ ചിന്ത മനസ്സിനെ കൂടുതല്‍ അപഭ്രംശത്തിലാക്കും. മറ്റുള്ളവര്‍ ആസ്വദിക്കുന്ന സുഖസൗകര്യങ്ങളും മെച്ചങ്ങളും കാണുമ്പോള്‍ തനിക്കിതൊന്നും ഇല്ലല്ലോ എന്ന മാനസികാവസ്ഥയും നല്ലതല്ല. ഇതൊരുതരം അപകര്‍ഷബോധത്തിന്റെ ലക്ഷണമാണ്. ഒരു കല്യാണസദസ്സിലുണ്ടായ അനുഭവം സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. പരിചിതയായ ഒരു ഉദ്യോഗസ്ഥ സദസ്സിന്റെ ഒരു മൂലയില്‍ മ്ലാനവദയായി ഇരിക്കുന്നു. 


ഇടക്കിടക്ക് കണ്ണീര്‍തുള്ളികള്‍ തുടക്കുന്നുമുണ്ട്. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ നോക്കൂ! എന്റെ കൂടെയുള്ളവരുടെ വസ്ത്രങ്ങള്‍ നോക്കൂ. നല്ല ഫാഷനുള്ളവ. വിലകൂടിയതും. എന്റെ വീട്ടുകാര്‍ ഈ വിലകുറഞ്ഞ സാരി മതിയെന്നാണ് എന്നെ നിര്‍ബന്ധിച്ചത്.' സദസ്സിലെ തിക്കിനും തിരക്കിനുമിടയില്‍ കുറേ ഉപദേശിച്ചു. ഒപ്പം രവീന്ദ്രനാഥ ടാഗോറിന്റെ ഒരു കവിതാ ശകലത്തിന്റെ പൊരുളും പറഞ്ഞു കൊടുത്തു; 'ഏത് വിഡ്ഢിക്കും എത്ര വലിയ രാജകീയ വസ്ത്രങ്ങളും ധരിക്കാന്‍ കഴിയും.' കുറച്ചൊക്കെ ശാന്തമനസ്സോടെ ഉദ്യോഗസ്ഥ ഭക്ഷണഹാളിലേക്ക് പോയി. മറ്റുള്ളവരുടെ പകിട്ടും പൊലിപ്പും കാണുമ്പോള്‍ തന്റെ വ്യക്തിത്വം ഇടിഞ്ഞുപോയി എന്ന തോന്നലുണ്ടായതാണ് പറ്റിയ പാളിച്ച. ഇതില്‍നിന്നുണ്ടായ അപകര്‍ഷതയാണ് അവരെ അവതാളത്തിലാക്കിയത്. ഇത്തരം അപകര്‍ഷ ചിന്ത പലപ്പോഴും അസൂയക്കും ശത്രുതക്കും പ്രതികാര മനസ്സിനും ഇടവരുത്തും. ഇതൊരു തരം വിഷാദരോഗത്തിന്റെ ലക്ഷണമായും വിലയിരുത്തപ്പെടുന്നു.

 
ജീവിതത്തില്‍ അനുഭവപ്പെടുന്ന വൈകാരികമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ നേരിടുന്നു എന്നതിലാണ് വിഷയത്തിന്റെ മര്‍മം. അപകര്‍ഷബോധം ഒരു വൈകാരിക പ്രശ്‌നമായാണ് കാണേണ്ടത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനമാണ് ആദ്യം വേണ്ടത്. ശാസ്ത്രീയമായ കൗണ്‍സലിംഗിലൂടെ ഇത് കണ്ടെത്താന്‍ കഴിയും. കഴിവുകളെക്കുറിച്ച് ഉത്തമബോധ്യം ഓരോ വ്യക്തിക്കുമുണ്ടാകണം. ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങളും കഴിവുകളും ഇല്ലാത്തവരായി ആരുമില്ല. ഇവ കണ്ടെത്താനോ അവയിലൂടെ എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന് ചിന്തിക്കുകയോ ചെയ്യാതെ അസ്വസ്ഥതക്കടിപ്പെടുന്ന സ്വഭാവമാണ് പലരിലും കാണുന്നത്. ചിത്രം വരക്കാനുള്ള കഴിവാണ് ഒരാളില്‍ അന്തര്‍ലീനമായിരിക്കുന്നതെങ്കില്‍ ആ കഴിവ് വളര്‍ത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. അതു തന്നെ നല്ലൊരു ചിത്രകാരനാക്കി മാറ്റാന്‍ ഇടവരുത്തുമെന്നുള്ള ഉത്തമവിശ്വാസവും അതിനു വേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനവുമാണ് വേണ്ടത്. നേരെമറിച്ച് നന്നായി പാടാന്‍ കഴിയുന്ന ഒരാളെ കണ്ടിട്ട് തനിക്കതിന് കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നത് ഭൂഷണമല്ല തന്നെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ.... ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചിലര്‍ യാത്രയ്ക്കിടെയുണ്ടാകുന്ന ശാരീരീകാസ്വാസ്ഥ്യം കാരണം ഇത്തരം യാത്രകളില്‍ നിന്ന് വിട്ട് നില്‍ക്കും.പലപ്പോഴും യാത്രയുടെ രസം കളയാന്‍ ഛര്‍ദ്ദിയും തലവേദനയുമാണ് വില്ലനായി വരാറുള്ളത്. ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മുടക്കേണ്ട. ഇവയൊന്ന് ചെയ്ത് നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  വെറും വയറ്റില്‍ യാത്ര ചെയ്യാതിരിക്കുക. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക ബസ്സിലോ ട്രാവലറിലോ യാത്ര ചെയ്യുകയാണെങ്കില്‍ കഴിവതും പുറകിലേക്കുള്ള സീറ്റിലിരിക്കുന്നത് ഒഴിവാക്കുക. വിന്‍ഡോ സീറ്റിലിരിക്കുകയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെ പ്രത്യേകിച്ച്‌ ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് ശര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാക്കും. ബുക്കിലോ മൊബൈലിലോ ശ്രദ്ധ കൊടുക്കാ...

കൊളസ്ട്രോൾ നിയന്ത്രിക്കാനായി കഴിക്കേണ്ട പഴങ്ങൾ

കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ  പഴങ്ങള്‍... മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് പല ശാരീരിക പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.... അവക്കാഡോ... ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.  പപ്പായ... പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.  ആപ്പിൾ... നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിള്‍. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങ...

കാലില്‍ തണുപ്പ്, ഉറക്കച്ചടവില്‍ കണ്ണുതുറന്നപ്പോള്‍ കിടക്കയില്‍ എട്ടടി നീളമുള്ള രാജവെമ്ബാല; ശാന്തനായി വീഡിയോ പക‍ര്‍ത്തി

ഉത്തരാഖണ്ഡിലെ ഒരു വീട്ടില്‍ നടന്നതെന്ന് കരുതുന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്ന സംഭവവും അതിനോട് യുവാവിന്റെ പ്രതികരണവും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ ബെഡിലേക്ക് ഒരു വലിയ രാജവെമ്ബാല ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളില്‍. ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്ന് തന്റെ കാലിനടിയില്‍കൂടി ഇഴഞ്ഞുനീങ്ങുമ്ബോഴും ഭയപ്പാടില്ലാതെ ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് വീഡിയോയില്‍ ഏറെ വ്യത്യസ്തമായ കാര്യം. അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്ബിനെ തൊട്ടടുത്ത് കണ്ടിട്ടും ബെഡില്‍ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഇതില്‍ സോഷ്യല്‍ മീഡിയ വലിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു വലിയ രാജവെമ്ബാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്ബോള്‍, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍. ഭയന്ന് മാറിപ്പോകുന്നതിന് പകരം, പാമ്ബിന്റെ ചലനം കൗതുകത്തോടെ നോക്കുകയാണ് അയാള്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങിയ രാജവെമ്ബാല യുവാവന്റെ തലയ്ക്കരികിലെത്തി, പാമ്ബുമായി മ...

സിടി സ്കാൻ റേഡിയേഷൻ: കാൻസര്‍ അപകടസാധ്യതയെന്ന് പുതിയ പഠനം, ആഗോള ആരോഗ്യ രംഗത്ത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു

സി ടി സ്കാൻ എന്ന കമ്ബ്യൂട്ടഡ് ടോമോഗ്രഫി പരിശോധന ഇന്ന് ആശുപത്രികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗനിർണയ സംവിധാനങ്ങളിലൊന്നാണ്. അതിന്റെ സഹായത്തോടെ വിവിധ രോഗാവസ്ഥകള്‍ കണ്ടെത്താനാവുന്നതുകൊണ്ടാണ് ഇതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാധാന്യമുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സിടി സ്കാൻ റേഡിയേഷനിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച്‌ കാൻസർ, വളരാൻ സാധ്യതയുണ്ടെന്നതാണ്. ജാമ ഇന്റേണല്‍ മെഡിസിൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2023ല്‍ അമേരിക്കയില്‍ നടന്ന 93 ദശലക്ഷം സിടി സ്കാനുകള്‍ ഭാവിയില്‍ ഏകദേശം 103,000 പുതിയ കാൻസർ കേസുകള്‍ക്ക് കാരണമാകുമെന്ന ശാസ്ത്രീയ ആശങ്കയുണ്ടാക്കി. സിടി സ്കാൻ റേഡിയേഷൻ കാൻസറിന് കാരണമാകുന്ന വലിയ ഘടകമാണെന്നും, ഓരോ വർഷവും കാൻസർ രോഗ സ്ഥിരീകരണങ്ങളില്‍ ഏതാണ്ട് 20 ശതമാനത്തോളം അതിന്റെ ഫലമായി ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഡോ. റെബേക്ക സ്മിത്ത് ബിൻഡ്മാനാണ് പഠനസംഘത്തെ നയിച്ചത്. സിടി സ്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യരംഗത്തെ ഉലയ്ക്കാം. രോഗ നിർണയത്തിനായി സാധാരണമായി ഉപയോഗിച...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു

കോഴിക്കോട്: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാല്‍ ഒന്നുകില്‍ തീ കത്തിക്കാൻ ഉപയോഗിക്കും, അല്ലെങ്കില്‍ ആരെങ്കിലും വന്നാല്‍ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാല്‍, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോള്‍ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളില്‍ ഇരുമ്ബും തുരുമ്ബുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കില്‍ ഇപ്പോള്‍ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും. മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം ! ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാ...

വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.... 🚫👉 കോൺട്രാക്ടറുമായുള്ള എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്നതായിരിക്കും നല്ലത്. പണി പൂർത്തീകരിക്കേണ്ട സമയം ഒരു പ്രധാന ഘടകമായതിനാൽ എന്ന് പണി തുടങ്ങുമെന്നും എന്ന് അവസാനിപ്പിക്കുമെന്നുള്ള വിവരണം ഉണ്ടായിരിക്കണം. കൃത്യം സമയത്ത് പണി അവസാനിപ്പിച്ചില്ലെങ്കിൽ കോൺട്രാക്ടർ നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വ്യവസ്ഥയും ഉണ്ടായിരിക്കണം. കരാറിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്ക് വഴി മാത്രം നൽകുക. 🚫👉 വീട്ടുടമയുടെയും കോൺട്രാക്ടറുടെയും പേര് വിവരങ്ങൾ വ്യക്തമായി എഴുതി ചേർത്തിരിക്കണം. ( ആധാർ കാർഡിലെപോലെ ) 🚫👉 വീട് പണിതുയർത്തുവാൻ പോകുന്ന സ്ഥലത്തിന്റെ വിവരങ്ങൾ, വീടിന്റെ വിസ്തീർണ്ണം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഭാവിയിൽ വിസ്തീർണത്തേക്കാൾ കൂടുതൽ അളവിൽ പണിയണമെന്നുണ്ടെ ങ്കിൽ, വേറൊരു എഗ്രിമെന്റ് ഉണ്ടാക്കിയെടുക്കേണ്ടതാണ്. 🚫👉 കരാറിൽ ഉൾപ്പെടുത്തേണ്ട പണികളെ കുറിച്ചും, ഉപയോഗിക്കേണ്ട സാധങ്ങളെക്കുറിച്ചും ( ബ്രാൻഡ് നെയിം ഉൾപ്പടെ ) വ്യക്തമായ വിവരണം കരാറിൽ തയ്യാറാക്കേണ്ടതുണ്ട്.. 🚫👉 വീടുപണിക്ക് വേണ്ട നിയമപരമായ അനുമതിപത്രങ്ങളും ലൈസൻസും കോൺട്ര...

മോട്ടിവേഷൻ ചിന്തകൾ :വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്

`വർദ്ധക്യത്തിലേക്ക് നടന്ന് പോകുന്നവരെ കുറിച്ച് ;അതെ നമ്മെ കുറിച്ച് തന്നെ ....` ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. `വാർദ്ധക്യം ഒരു വലിയ അനുഗ്രഹമാണ്, കാരണം ജീവിതത്തിൻ്റെ മുഴുവൻ അനുഭവവും നിങ്ങൾക്ക് പിന്നിലുണ്ട്.` വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ലൈഫിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാൽപത് വയസ്സിലാണ്ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ പറയുന്നത്.മൂപ്പർ ആരാണെന്നറിയോ?  മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ പത്തുതലയുള്ള ഒരു രാവണൻ സൈക്കോളജിസ്റ്റ്. ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം കൂടിയുണ്ട്.     പുലിസ്റ്റർ പുരസ്കാരം നേടിയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണദ്ദേഹം. ഇദ്ദേഹമാണ് പറയുന്നത് ജീവ...

മോട്ടിവേഷൻ ചിന്തകൾ

നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്, ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്.? മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്,സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്ള ആഡംബര വാഹനങ്ങളിലേക്ക്… ഇങ്ങനെയാണ് അവന്റെ ഭാവനാ ലോകം സൃഷ്ടിക്കപ്പെടുന്നത്... നമ്മുടെയൊക...

സ്വന്തം കുറവുകളെ ഓർത്തു വിഷമിച്ചു കൊണ്ടിരിക്കുന്ന ആളാണോ ?

എല്ലാവരും മറ്റുള്ളവരിൽ നിന്നു പ്രശംസ ആഗ്രഹിക്കുന്നു. അതിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവരുമുണ്ട്.ലക്ഷ്യം ലൈക്കും ഷെയറും കുടുതൽ കിട്ടുക സന്തോഷിക്കുക. ചിലർ മറ്റുള്ളവരുടെ കുറവുകളോ വൈകല്യങ്ങളോ പെരുപ്പിച്ചു കാട്ടി സന്തോഷിക്കുന്നു. മറ്റൊരാളുടെ നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്നവർ അപൂർവമായേ കാണുകയുള്ളു. സൗഹൃദ സംഭാഷണങ്ങളിലും ചർച്ചകളിലും മറ്റുള്ളവരെ വിമർശിക്കാനാണ് മിക്കവർക്കും താല്പര്യം. മറ്റുള്ളവരുടെ കുറവുകൾ എടുത്തു കാണിക്കുന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വരുമുണ്ട്.  കുറവുകൾ തേടി നടക്കാതെ അവരിലെ നന്മ കണ്ടെത്തി, അഭിനന്ദിച്ചിരുന്നെങ്കിൽ ആത്മവിശ്വാസത്തോടെ ഏവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയുമായിന്നു . ഈ സന്ദർഭത്തിനു യോജിച്ച ഒരു കഥ സൂചിപ്പിക്കാം. പണ്ടൊരു രാജാവ് തന്റെ ഛായ ചിത്രം കൊട്ടാരത്തിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. തൻറെ കാല ശേഷം തന്റെ കാലിനും കണ്ണിനുമുള്ള വൈകല്യം ചിത്രകാരന്മാർ വരയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹത്തിനു തോന്നി. രാജാവ് വലിയ തോതിൽ വിളംബരം നടത്തിയിട്ടും പടം വരയ്ക്കാൻ ആരും മുന്നോട്ടു വന്നില്ല. കാരണം മറ്റൊന്നുമല്ല സത്യസന്ധമായി വരച്ചാൽ രാജാവിൻറെ വൈ...