ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആത്മവിശ്വാസത്തോടെ ഏതൊരു കാര്യത്തിനിറങ്ങിത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ഉന്നത പടവുകളിലെത്തിച്ചേരാന്‍ സാധിക്കും.

ജീവിതയാത്രയില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വമില്ലായ്മയും അസൗകര്യങ്ങളും മനസ്സിനെ വല്ലാതെ അലട്ടുമ്പോള്‍ ചിലര്‍ക്കൊക്കെ സ്വാഭാവികമായും അപകര്‍ഷതയുണ്ടാകും. ഇത്തരം ചിന്തകള്‍ നീണ്ട നാളുകളോളം മനസ്സിനെ മഥിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാടുകയറാത്ത ചിന്തയും അച്ചടക്ക പൂര്‍ണമായ മനസ്സും കൊണ്ട് മാത്രമേ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുകയുള്ളൂ.ശുഭകരമായ ചിന്തകള്‍ കടത്തിവിട്ട് മനസ്സിനെ ശക്തിസ്രോതസ്സാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രമിക്കേണ്ടതുണ്ട്.




മനുഷ്യ സൃഷ്ടിയുടെ താളലയങ്ങള്‍ക്കനുസൃതമായി ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിന് വിഘ്‌നം സൃഷ്ടിക്കുന്നതാണ് ഓരോരുത്തരിലെയും അപകര്‍ഷ ബോധം. ജീവിത ലക്ഷ്യമെന്താണെന്നും അതില്‍ എത്തിപ്പെടാനുള്ള മാര്‍ഗമെന്താണെന്നും അതിനായി ദൈവം നല്‍കിയ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ചിന്തിക്കാതെ മനസ്സും ശരീരവും നിര്‍ജീവമായിത്തീരുന്ന ഒരവസ്ഥാ വിശേഷമാണിത്. 



ഇതുമൂലം മനുഷ്യന്റെ മുന്നോട്ടുള്ള ചലനവും ചിന്തയും നഷ്ടപ്പെടുന്നു. വിഭ്രാന്തി നിറഞ്ഞ ഇത്തരം മാനസികാവസ്ഥ വിഷാദരോഗത്തിലേക്കുവരെ മനുഷ്യനെ കൊണ്ടെത്തിക്കുന്നു. അപകര്‍ഷതക്കിടയാക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആത്മവിശ്വാസത്തിന്റെ അഭാവം. രണ്ട്, സംശയം നിറഞ്ഞ മനസ്സ്. മൂന്ന്, അര്‍ഹമായ അംഗീകാരവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നല്‍. നാല്, അപരന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും തോന്നുന്ന അസൂയ. ഇവയില്‍ ഏറ്റവുമാദ്യം ചര്‍ച്ച ചെയ്യേണ്ടതാണ് ആത്മവിശ്വാസത്തിന്റെ അഭാവം. എത്ര കഴിവുണ്ടെങ്കിലും ഒരു കഴിവുമില്ല എന്ന തോന്നല്‍ പലപ്പോഴും മനസ്സിന്റെ താളം തെറ്റിക്കുന്നു.


ഒരു ജീവിതകഥ ഇങ്ങനെ ; ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ലിസ്റ്റില്‍ പേരുവന്നതറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായി.വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്‌കൂളിലേക്കാണ് എന്നറിഞ്ഞപ്പോള്‍ ആഹ്ലാദമേറെയായി. പുതിയ സ്‌കൂളിനെ പറ്റി അടുത്തുള്ളവരോടെല്ലാം ചോദിച്ചറിഞ്ഞു.ഏതാണ്ടെല്ലാ കാര്യങ്ങളിലും സംതൃപ്തമായ പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ആ സ്‌കൂളില്‍നിന്നും സ്ഥലം മാറിപ്പോകുന്ന മുന്‍ പ്രിന്‍സിപ്പല്‍ നല്ലൊരു പ്രസംഗകന്‍ കൂടിയായിരുന്നു എന്നറിഞ്ഞപ്പോള്‍ ടീച്ചര്‍ അസ്വസ്ഥയായി. പ്രസംഗമറിയാത്ത താന്‍ പ്രഗത്ഭനായ മുന്‍ഗാമിയുടെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്നതിലുള്ള അപകര്‍ഷത ടീച്ചറെ അങ്ങേയറ്റം പിരിമുറുക്കത്തിലാക്കി. 




പ്രമോഷന്‍ വേണ്ടെന്നു വെച്ച് അധ്യാപികയായി തന്നെ തുടര്‍ന്നാലോ? ടീച്ചറുടെ ചിന്ത കാടുകയറി. അടുത്ത ദിവസം പുതിയ സ്ഥാനമേല്‍ക്കേണ്ടതുണ്ട്. അപ്പോഴാണ് പുതിയ സ്‌കൂളില്‍നിന്ന് സീനിയര്‍ അസിസ്റ്റന്റിന്റെ ഫോണ്‍, തിങ്കളാഴ്ച മോണിംഗ് അസംബ്ലിയില്‍ ടീച്ചര്‍ ഒരു പ്രസംഗം ചെയ്യണം. ഇതു കേട്ട് ടീച്ചര്‍ക്ക് തലകറക്കം വന്നു. ശാന്തപ്രകൃതക്കാരനായ പിതാവ് വളരെയധികം ഉപദേശിച്ചുനോക്കി. ഫലമില്ല. അദ്ദേഹത്തിന്റെ സുഹൃത്തും കൗണ്‍സലിംഗില്‍ പ്രഗത്ഭനുമായ ഒരു റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററെ വിളിച്ചുവരുത്തി. നീണ്ട ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം ടീച്ചറുടെ മനസ്സ് അയഞ്ഞു തുടങ്ങി. 


അസംബ്ലിയില്‍ ചെയ്യേണ്ടതിനായി ഒരു പ്രസംഗം കൗണ്‍സിലര്‍ എഴുതിക്കൊടുത്തു.കാണാതെ പഠിച്ചു പറയേണ്ടതില്ലെന്നും കണ്ടുവായിച്ചാല്‍ മതിയെന്നും നിര്‍ദേശവും കൊടുത്തു. ഏതായാലും രംഗം ഭംഗിയായി അവസാനിച്ചു. ''ടീച്ചര്‍ പറയേണ്ട കാര്യങ്ങള്‍ ഗൗരവത്തോടെ മുന്‍കൂട്ടി തയാറാക്കി പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ഒരു ഗൗരവം കൈവന്നു'' - സീനിയര്‍ അസിസ്റ്റന്റിന്റെ ഈ കമന്റ് കൂടി കേട്ടപ്പോള്‍ ടീച്ചര്‍ കൂടുതല്‍ ഉന്മേഷവതിയായി.മാത്രമല്ല, പ്രസംഗിക്കാന്‍ കഴിയില്ല എന്ന അപകര്‍ഷ ബോധം നീങ്ങിയതോടെ വര്‍ധിച്ച ആത്മവിശ്വാസത്തോടെ ഇപ്പോഴും പ്രിന്‍സിപ്പലായി ശോഭിക്കുന്നു. ആത്മവിശ്വാസത്തോടെ ഏതൊരു കാര്യത്തിനിറങ്ങിത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ഉന്നത പടവുകളിലെത്തിച്ചേരാന്‍ സാധിക്കും. എനിക്കു കഴിയും എന്ന പ്രതീക്ഷാനിര്‍ഭരമായ മന്ത്രം എപ്പോഴും മനസ്സിലുണ്ടാകണമെന്നു മാത്രം.


ജീവിതയാത്രയില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വമില്ലായ്മയും അസൗകര്യങ്ങളും മനസ്സിനെ വല്ലാതെ അലട്ടുമ്പോള്‍ ചിലര്‍ക്കൊക്കെ സ്വാഭാവികമായും അപകര്‍ഷതയുണ്ടാകും. ഇത്തരം ചിന്തകള്‍ നീണ്ട നാളുകളോളം മനസ്സിനെ മഥിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാടുകയറാത്ത ചിന്തയും അച്ചടക്ക പൂര്‍ണമായ മനസ്സും കൊണ്ട് മാത്രമേ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുകയുള്ളൂ.ശുഭകരമായ ചിന്തകള്‍ കടത്തിവിട്ട് മനസ്സിനെ ശക്തിസ്രോതസ്സാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രമിക്കേണ്ടതുണ്ട്.



ആത്മവിശ്വാസദായകമായ ചിന്തയിലേക്ക് ബോധമനസ്സിനെ തിരിച്ചുവിടണം.ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ മനസ്സിന് സംരക്ഷണം നല്‍കുന്നത് 'ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കാണ് നമുക്ക് എതിരു നില്‍ക്കാന്‍ കഴിയുക?' എന്ന ബോധ്യമാണ്. ഈ വിശ്വാസം പകരുന്ന ഉത്തേജനം മറ്റെവിടെനിന്നാണ് ലഭിക്കുക? പരാജയം, ലക്ഷ്യം നേടല്‍ അസാധ്യം എന്നിങ്ങനെയുള്ള ചിന്തകള്‍ക്ക് പകരം വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും അടിത്തറയില്‍നിന്നുകൊണ്ട് മുന്നേറാന്‍ കഴിയണം.



നാം എങ്ങനെ ചിന്തിക്കുന്നുവോ അതനുസരിച്ചായിരിക്കും വിജയത്തിന്റെയും പരാജയത്തിന്റെയും വികാരങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നത്. ദൈവസഹായത്തെയും അനുഗ്രഹത്തെയും കുറിച്ചുള്ള പ്രതീക്ഷകളും ചിന്തകളും മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന അശുഭചിന്തകളെ ഇല്ലാതാക്കും. അതോടെ സര്‍ഗചിന്തകള്‍ വളരാനും തുടങ്ങും.



ആത്മവിശ്വാസത്തിന്റെ അഭാവമാണ് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ കാണുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്തവര്‍ക്ക് അവസരങ്ങള്‍ തേടിപ്പിടിക്കാൻ കഴിയാതെ വിഷണ്ണതയോടെ കഴിയേണ്ടിവരുന്ന ദയനീയാവസ്ഥയാണുണ്ടാകുന്നത്. അപകര്‍ഷത മാറ്റിയെടുക്കണമെങ്കില്‍ മനോഭാവത്തിലും വീക്ഷണത്തിലും സമൂലമായ മാറ്റം വരുത്തണം. കൂടുതല്‍ വായനയും സുഹൃത്തുക്കളുമായുള്ള ഉള്ളുതുറന്ന ചര്‍ച്ചകളും സ്‌നേഹ സൗഹൃദ പെരുമാറ്റങ്ങളും അപകര്‍ഷ ബോധത്തെ മനസ്സില്‍നിന്നും കഴുകിക്കളയാന്‍ ഉപകരിക്കും.



തന്റെ കഴിവിനേക്കാള്‍ മികച്ചതായിരിക്കരുത് മറ്റൊരാളുടെ കഴിവ് എന്ന അസൂയയോടുകൂടിയ ചിന്ത മനസ്സിനെ കൂടുതല്‍ അപഭ്രംശത്തിലാക്കും. മറ്റുള്ളവര്‍ ആസ്വദിക്കുന്ന സുഖസൗകര്യങ്ങളും മെച്ചങ്ങളും കാണുമ്പോള്‍ തനിക്കിതൊന്നും ഇല്ലല്ലോ എന്ന മാനസികാവസ്ഥയും നല്ലതല്ല. ഇതൊരുതരം അപകര്‍ഷബോധത്തിന്റെ ലക്ഷണമാണ്. ഒരു കല്യാണസദസ്സിലുണ്ടായ അനുഭവം സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. പരിചിതയായ ഒരു ഉദ്യോഗസ്ഥ സദസ്സിന്റെ ഒരു മൂലയില്‍ മ്ലാനവദയായി ഇരിക്കുന്നു. 


ഇടക്കിടക്ക് കണ്ണീര്‍തുള്ളികള്‍ തുടക്കുന്നുമുണ്ട്. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ നോക്കൂ! എന്റെ കൂടെയുള്ളവരുടെ വസ്ത്രങ്ങള്‍ നോക്കൂ. നല്ല ഫാഷനുള്ളവ. വിലകൂടിയതും. എന്റെ വീട്ടുകാര്‍ ഈ വിലകുറഞ്ഞ സാരി മതിയെന്നാണ് എന്നെ നിര്‍ബന്ധിച്ചത്.' സദസ്സിലെ തിക്കിനും തിരക്കിനുമിടയില്‍ കുറേ ഉപദേശിച്ചു. ഒപ്പം രവീന്ദ്രനാഥ ടാഗോറിന്റെ ഒരു കവിതാ ശകലത്തിന്റെ പൊരുളും പറഞ്ഞു കൊടുത്തു; 'ഏത് വിഡ്ഢിക്കും എത്ര വലിയ രാജകീയ വസ്ത്രങ്ങളും ധരിക്കാന്‍ കഴിയും.' കുറച്ചൊക്കെ ശാന്തമനസ്സോടെ ഉദ്യോഗസ്ഥ ഭക്ഷണഹാളിലേക്ക് പോയി. മറ്റുള്ളവരുടെ പകിട്ടും പൊലിപ്പും കാണുമ്പോള്‍ തന്റെ വ്യക്തിത്വം ഇടിഞ്ഞുപോയി എന്ന തോന്നലുണ്ടായതാണ് പറ്റിയ പാളിച്ച. ഇതില്‍നിന്നുണ്ടായ അപകര്‍ഷതയാണ് അവരെ അവതാളത്തിലാക്കിയത്. ഇത്തരം അപകര്‍ഷ ചിന്ത പലപ്പോഴും അസൂയക്കും ശത്രുതക്കും പ്രതികാര മനസ്സിനും ഇടവരുത്തും. ഇതൊരു തരം വിഷാദരോഗത്തിന്റെ ലക്ഷണമായും വിലയിരുത്തപ്പെടുന്നു.

 
ജീവിതത്തില്‍ അനുഭവപ്പെടുന്ന വൈകാരികമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ നേരിടുന്നു എന്നതിലാണ് വിഷയത്തിന്റെ മര്‍മം. അപകര്‍ഷബോധം ഒരു വൈകാരിക പ്രശ്‌നമായാണ് കാണേണ്ടത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനമാണ് ആദ്യം വേണ്ടത്. ശാസ്ത്രീയമായ കൗണ്‍സലിംഗിലൂടെ ഇത് കണ്ടെത്താന്‍ കഴിയും. കഴിവുകളെക്കുറിച്ച് ഉത്തമബോധ്യം ഓരോ വ്യക്തിക്കുമുണ്ടാകണം. ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങളും കഴിവുകളും ഇല്ലാത്തവരായി ആരുമില്ല. ഇവ കണ്ടെത്താനോ അവയിലൂടെ എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന് ചിന്തിക്കുകയോ ചെയ്യാതെ അസ്വസ്ഥതക്കടിപ്പെടുന്ന സ്വഭാവമാണ് പലരിലും കാണുന്നത്. ചിത്രം വരക്കാനുള്ള കഴിവാണ് ഒരാളില്‍ അന്തര്‍ലീനമായിരിക്കുന്നതെങ്കില്‍ ആ കഴിവ് വളര്‍ത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. അതു തന്നെ നല്ലൊരു ചിത്രകാരനാക്കി മാറ്റാന്‍ ഇടവരുത്തുമെന്നുള്ള ഉത്തമവിശ്വാസവും അതിനു വേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനവുമാണ് വേണ്ടത്. നേരെമറിച്ച് നന്നായി പാടാന്‍ കഴിയുന്ന ഒരാളെ കണ്ടിട്ട് തനിക്കതിന് കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നത് ഭൂഷണമല്ല തന്നെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

കാലില്‍ തണുപ്പ്, ഉറക്കച്ചടവില്‍ കണ്ണുതുറന്നപ്പോള്‍ കിടക്കയില്‍ എട്ടടി നീളമുള്ള രാജവെമ്ബാല; ശാന്തനായി വീഡിയോ പക‍ര്‍ത്തി

ഉത്തരാഖണ്ഡിലെ ഒരു വീട്ടില്‍ നടന്നതെന്ന് കരുതുന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്ന സംഭവവും അതിനോട് യുവാവിന്റെ പ്രതികരണവും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ ബെഡിലേക്ക് ഒരു വലിയ രാജവെമ്ബാല ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളില്‍. ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്ന് തന്റെ കാലിനടിയില്‍കൂടി ഇഴഞ്ഞുനീങ്ങുമ്ബോഴും ഭയപ്പാടില്ലാതെ ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് വീഡിയോയില്‍ ഏറെ വ്യത്യസ്തമായ കാര്യം. അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്ബിനെ തൊട്ടടുത്ത് കണ്ടിട്ടും ബെഡില്‍ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഇതില്‍ സോഷ്യല്‍ മീഡിയ വലിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു വലിയ രാജവെമ്ബാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്ബോള്‍, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍. ഭയന്ന് മാറിപ്പോകുന്നതിന് പകരം, പാമ്ബിന്റെ ചലനം കൗതുകത്തോടെ നോക്കുകയാണ് അയാള്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങിയ രാജവെമ്ബാല യുവാവന്റെ തലയ്ക്കരികിലെത്തി, പാമ്ബുമായി മ...

മോട്ടിവേഷൻ ചിന്തകൾ:നമുക്ക് വേണ്ടി തന്നെ നമുക്ക് ഒന്ന് കൈയ്യടിക്കാം

നിങ്ങള്‍ ജീവിതത്തിൽ ശരിക്കും ഹാപ്പി ആണോ? ജീവിക്കാന്‍ ഇപ്പോഴും ഒരു ത്രില്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? അതോ രാവിലെ എന്തിനോ ആയി എഴുന്നേല്‍ക്കുന്നു. ക്ലോക്കിലെ സൂചിക്കൊപ്പം ഓടി ഓടി പണികള്‍ ചെയ്യുന്നു. രാത്രി ആകുന്നു.ഉറങ്ങുന്നു. ഇങ്ങനെ വിരസമായി, മടുപ്പു നിറഞ്ഞു ആര്‍ക്കോ വേണ്ടി ജീവിക്കുന്നത് പോലെ ആണോ ജീവിതം? ഞാന്‍ കഷ്ടപ്പെടുന്നതു കാണേണ്ടവര്‍ കാണണം. അംഗീകരിക്കപ്പെടണം. പ്രശംസിക്കപ്പടണം എന്നുള്ളത് മനുഷ്യ സഹജമായ ഒരു ത്വര ആണ്. അത് പലപ്പോഴും കിട്ടാതെ വരുമ്പോള്‍, ഒരു നല്ല വാക്ക് എവിടെ നിന്നും കേള്‍ക്കാതെ വരുമ്പോള്‍ പലപ്പോഴും വിഷമം തോന്നി തുടങ്ങും അല്ലേ ? ചെയ്യുന്നതിലെല്ലാം പിന്നെ യാന്ത്രികത വരും. ഇതോടൊപ്പം കുറവുകളും പോരായ്മകളും കൊട്ടി ഘോഷിക്കപ്പെടുമ്പോള്‍, ചെയ്യുന്നത് ഒന്നിനും വില ഇല്ലെന്ന് തോന്നുമ്പോള്‍, ചെയ്യാത്തതിനും പറ്റാത്തതിനും മാത്രം കമന്റുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങളുടെ നന്മയും, വ്യക്തിത്വവും, അധ്വാനവും കണക്കാക്കപ്പെടാതെ പോകുമ്പോള്‍ തളര്‍ച്ച തോന്നാം.പണ്ടുണ്ടായിരുന്ന കോണ്‍ഫിഡന്‍സ് കൂടി കുറയാം.  വീണ്ടും വീണ്ടും എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഓട്ടം പൂര്‍വ്വാധികം ശക്തിയോ...

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക്രച്ചസിനെക്കുറിച്ചും പറയേണ്ടതുണ്ട്. ടൈറ്റാനിക് കപ്പൽ ദ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

മോട്ടിവേഷൻ ചിന്തകൾ

വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ്‌ സംസാരം.. നല്ല വാക്കുകള്‍ കൊണ്ട്‌ സൂക്ഷ്‌മതയുള്ള ജീവിതം പണിയാം.തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്കു മതിയാകും മറ്റൊരാളുടെ മനസ്സില്‍ നമ്മളെന്നും പൂത്തുനില്‍ക്കാൻ. സ്നേഹത്തോടെയാണെങ്കില്‍ വിമര്‍ശനങ്ങള്‍ പോലും സന്തോഷത്തോടെ കേട്ടിരിക്കും.നമ്മുക്ക് ഒരേ വെള്ളത്തിൽ പലതവണ ചവിട്ടാൻ കഴിയില്ല, കാരണം കടന്നുപോയ കാലത്തിന്റെ ഒഴുക്ക് ഇനി ഒരിക്കലും നമ്മളെ ഒരിക്കൽ കൂടി കടന്നുപോകില്ല.അതിനാൽ, നമ്മുടെ ജീവിതത്തിലെ ഒരു നിമിഷം പോലും മുന്നിൽ വരുന്ന അവസരങ്ങൾ പാഴാക്കരുത്. ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു . സ്നേഹത്തിൽ കഴിയുന്നവരാണ്‌ രണ്ടാളും. എന്നിട്ടും ചെറിയൊരു കാര്യത്തിന്‌ വഴക്കിട്ടു. വാക്കുകളൊരുപാട്‌ അധികമായി. പുലരും വരെ പിണങ്ങിക്കിടന്നു. വിങ്ങിയ മുഖത്തോടെയാണേലും അവൾ രാവിലെ ഭക്ഷണമൊരുക്കി. രണ്ടാളും പിണക്കം വിടുന്നില്ല‌‌. ഭക്ഷണം കഴിക്കാൻ മോളാണ്‌ വന്നുവിളിച്ചത്‌. അദ്ദേഹം‌ കൈ കഴുകാൻ അടുക്കളയിലെത്തിയപ്പോൾ, നിറയെ പാത്രങ്ങൾ കഴുകാതെ കിടക്കുന്നു. ചായപ്പാത്രവും കറിക്കലവുമെല്ലാം പരന്നു കിടക്കുകയാണ്‌. ഒട്ടും സുഖമില്ലാത്ത കാഴ്ചയാണത്‌. ‌എന്നാലും സാരമില...

പങ്കാളിയെ വേദനിപ്പിക്കുമ്പോൾ അവർക്കും ഒരു മനസ്സുണ്ട് എന്ന് ഓർമിക്കേണ്ടതുണ്ട്

നിങ്ങൾക്ക് എന്താണ് ഇത്ര കോപം? പതിവുപോലെ കലഹത്തിന് ശേഷം ഭർത്താവ് ക്ഷമ പറയാൻ വന്നപ്പോൾ ഭാര്യ ചോദിച്ചു. എനിക്ക് അറിയില്ല കൊച്ചു കൊച്ചു കാര്യങ്ങൾക്ക് എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നു. ഇനി നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ ഒരു ആണിയെടുത്തു ഈ മരത്തിൽ അടിക്കുക. ദേഷ്യം മാറുമ്പോൾ ആണി പിഴുതെടുക്കുക. ഭർത്താവ് പിന്നീട് എല്ലാദിവസവും അപ്രകാരം ചെയ്തു. ഒരു വർഷത്തിന് ശേഷം അവൾ അയാളെ ആ മരത്തിന്റെ സമീപത്തേക്ക് കൊണ്ടു പോയി. ഈ മരത്തിൽ എന്തെങ്കിലും കാണുന്നുണ്ടോ? അവൾ ചോദിച്ചു. അയാൾ മരത്തെ സൂക്ഷിച്ചു നോക്കി. മരത്തിൽ നിറയെ പോതുകൾ. ചിലതിനു വളരെ വലുപ്പം കൂടുതൽ. അത് പലതും ദ്രവിച്ചു അതിന്റെ കാതൽ കാണാവുന്ന രൂപത്തിൽ. അയാൾക്ക് ഒന്നും മനസ്സിലായില്ല. അവൾ പറഞ്ഞു ഇതുപോലെ ആണ് നിങ്ങൾ എന്നെ വഴക്ക് പറയുമ്പോൾ സംഭവിക്കുന്നത്. ഓരോ തവണയും വഴക്ക് പറയുമ്പോൾ അതെന്റെ ശരീരത്തെ മുറിവേൽപ്പിക്കുന്നു. പലപ്പോഴും ആ മുറിവുകൾ പഴുത്തു വൃണമാകുന്നു. നിങ്ങൾ അതു മറന്നു പോകുമെങ്കിലും അതെന്റെ മനസ്സിൽ ഉണങ്ങാതെ കിടക്കുന്നു. അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഇനി കാര്യമറിയാതെ ഇനി താൻ അവളോട്‌ കോപിക്കില്ലെന്ന് അയാൾ തീരുമാനമെടുത്തു. ഇന്ന് പല പങ്കാളി...

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  1👉വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 2👉മുട്ടയാണ് രണ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല. നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്. “ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവി...