കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു. ആറ് ദിവസങ്ങൾക്കുള്ളിൽ 1,040 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചത് വിലയിൽ വലിയ വ്യത്യാസം ഉണ്ടാക്കിയിരിക്കുകയാണ്. പുതുക്കിയ വില അനുസരിച്ച് 22 കാരറ്റ് വരുന്ന ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില 53000 രൂപയായിരുന്നു. കൂടിയത് 55000 രൂപയും. രണ്ടായിരം രൂപയുടെ വര്‍ധനവ് രണ്ടാഴ്ചയ്ക്കിടെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞുവരികയാണ്. ആറ് ദിവസത്തിനിടെ 1040 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതായത് ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത്രയും രൂപയുടെ നേട്ടം കൊയ്യാം. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില...
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53960 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 54000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടുമെത്തി. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6745 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5605 രൂപയിലെത്തി. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ട് പരിശുദ്ധിയിലുള്ള സ്വര്‍ണമാണ് 22, 18 കാരറ്റുകള്‍.
കേന്ദ്ര ബജറ്റിൽ സ്വർണാഭരണ വ്യാപാരികൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇറക്കുമതി നികുതി കുറയ്ക്കണം എന്നുള്ളത്. ഇതിലൂടെ സ്വർണ കള്ളക്കടത്ത് കുറയ്ക്കാനാകുമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ ഏകദേശം 9 ലക്ഷം രൂപയിൽ അധികമാണ് കള്ളക്കടത്തുകാർക്ക് ലഭിക്കുന്നത്. സ്വർണ്ണത്തിൻറെ വിലവർധനവു കൂടിയായപ്പോൾ കള്ളക്കടത്ത്കാർക്ക് ലാഭം വർദ്ധിക്കുന്നു. ഇതിനൊരു പരിഹാരമാണ് ഇറക്കുമതി നികുതി കുറയ്ക്കുക എന്നുള്ളതായിരുന്നു വ്യാപാരികളുടെ ആവശ്യം.
104.22 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.63 എന്ന നിരക്കിലാണ്. അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഡോളറിന്റെ കരുത്ത് കുറച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം അമേരിക്കന്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
എണ്ണവിലയില്‍ കാര്യമായ മുന്നേറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 82.42 ഡോളറാണ് വില. എണ്ണ വില കുറയുന്നതിന് സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇന്നത്തെ ബജറ്റിലുണ്ടാകുമോ എന്നും വിപണി നിരീക്ഷിക്കുന്നു. പെട്രോള്‍, ഡീസല്‍ വില ഇത്രയും ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം നികുതിയാണ്. നികുതി ഇളവ് നല്‍കിയാല്‍ ഇന്ധന വില കുറയും.