ആഗ്രഹിക്കുന്നത് മാത്രം ജീവിതത്തിൽ സംഭവിപ്പിക്കാനുള്ള ഇന്ദ്രജാലം ആർക്കും അറിയില്ല.. നമ്മുടെ ആഗ്രഹങ്ങൾക്ക് വിപരീതമായും കാര്യങ്ങൾ സംഭവിക്കാം . ഒരു നദിയും കല്ലിൽ തട്ടിയതിന്റെ പേരിൽ ഒഴുക്ക് അവസാനിപ്പിക്കാറില്ല . വഴി മാറി ഒഴുകുകയേ ഉള്ളു.ആർത്തലച്ച് ആഴങ്ങളിലേക്ക് പതിച്ചാലും വീണ്ടും എഴുന്നേറ്റ് അനന്തമായി ഒഴുകും.
എല്ലാവരും എല്ലാഴ്‌പ്പോഴും വിജയിക്കാറില്ല.തുടർച്ചയായ ജയങ്ങളിൽ നിന്ന് ലഭിക്കുന്ന അമിതാവേശവും ആത്മവിശ്വാസവും തകർക്കാൻ ആദ്യമായി ഗോദയിൽ ഇറങ്ങുന്നവന്റെ അപ്രതീക്ഷിത നീക്കങ്ങൾ മതിയാകും .ഏതൊരു മത്സരമായാലും എതിരാളിയെ തുല്യനായി കണ്ട് ബഹുമാനിക്കുന്നതാണ് ഒരു പോരാളിയുടെ സവിശേഷ ഗുണം.
നമ്മുടെ ജീവിത അനുഭവങ്ങൾ ആനന്ദകരമായി മാറണമെങ്കിൽ അവയോടുള്ള നമ്മുടെ സമീപനം മാറണം . എല്ലാ അനുഭവങ്ങളും എല്ലാവർക്കും ആസ്വാദ്യകരം ആവണം എന്നില്ല. ചിലതു സന്തോഷം തരുമ്പോൾ ചിലതിൽ നിന്ന് സന്തോഷം കണ്ടെത്തണം.
ലോകം വിജയികളുടേത് മാത്രമല്ല പരാജയപ്പെട്ടവരുടേതു കൂടിയാണ്. ഇന്ന് പരാജയപ്പെട്ടവരാണ് നാളെയുടെ വിജയികൾ. പരാജയങ്ങൾ എല്ലാവർക്കും ഉണ്ടാവാം. എന്നാൽ അത് ഒന്നിന്റെയും അവസാനമല്ല. അത് വിജയത്തിലേക്കുള്ള മാർഗം മാത്രമാണ്. എ പ്ലസുകൾ കിട്ടാതെപോവുന്ന കുട്ടികൾ പരാജിതരല്ല. നാളെത്തെ വിജയികൾ അവർതന്നെയാണ്. ശബ്ദ മാധുര്യമില്ലെന്ന് പറഞ്ഞ് ആകാശവാണിയിൽ മടക്കി അയച്ച യേശുദാസ് പിന്നീട് മലയാളികൾ ആരാധിക്കുന്ന ഗാനഗന്ധർവനായി.
പ്രാഥമിക ശാസ്‌ത്രജ്ഞാനമില്ലെന്ന് പറഞ്ഞ് മ്യൂണിക് സർവകലാശാല ബിരുദ പ്രവേശം നിഷേധിച്ച വിദ്യാർഥിയായിരുന്നു ആൽബർട് ഐൻസ്‌റ്റീൻ. പരാജിതരുടെ തിരിച്ചുവരവ് ആഘോഷമാക്കുന്ന സംസ്‌കാരം കേരളത്തിന്റേതു മാത്രമാണ്. മൂന്നാം അടിക്കായി ശിരസ്സ് കുനിച്ച് പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തപ്പെട്ട പരാജിതന്റെ തിരിച്ചുവരവ് ഓണം എന്ന പേരിൽ ദേശീയ ഉത്സവമായി ആഘോഷിക്കുന്നവരാണ് നമ്മൾ.
ആഗ്രഹിക്കുന്നത് മാത്രം ജീവിതത്തിൽ സംഭവിപ്പിക്കാനുള്ള ഇന്ദ്രജാലം ആർക്കും അറിയില്ല.. നമ്മുടെ ആഗ്രഹങ്ങൾക്ക് വിപരീതമായും കാര്യങ്ങൾ സംഭവിക്കാം . ഒരു നദിയും കല്ലിൽ തട്ടിയതിന്റെ പേരിൽ ഒഴുക്ക് അവസാനിപ്പിക്കാറില്ല . വഴി മാറി ഒഴുകുകയേ ഉള്ളു.ആർത്തലച്ച് ആഴങ്ങളിലേക്ക് പതിച്ചാലും വീണ്ടും എഴുന്നേറ്റ് അനന്തമായി ഒഴുകും.
വീഴുന്നവരുടെ മുന്നിൽ രണ്ട് സാധ്യതകൾ ആണുള്ളത്. ഒന്നുകിൽ വിത്തായി വളരുക. അല്ലെങ്കിൽ ജഡമായി അടിയുക . ആരും നിസ്സാരരല്ല. തനതു മേഖലകളിൽ തക്ക സമയത്ത് കഴിവ് തെളിയിക്കാൻ ശേഷിയുള്ളവരാണ് എല്ലാവരും.
വീണുപോകുന്നവരും വിജയിക്കാറുണ്ട് എന്നതൊരു പൊളിവചനമല്ല; വിധി പലപ്പോഴും കാത്തുവെക്കാറുള്ളൊരു കൗതുകമാണത്. ചിലപ്പോഴൊക്കെ, ഇച്ഛാശക്തികൊണ്ടു ദുർവിധിയെ വെല്ലുന്നതെങ്ങനെയെന്ന വെളിപ്പെടലുമാണത്. ഇക്കൊല്ലത്തെ സിവിൽ സർവീസ് പരീക്ഷകളുടെ ഫലം വന്നപ്പോൾ ജീവിതം തോൽക്കാൻ വഴി കാണിച്ചിട്ടും വിജയത്തിന്റെ വഴി തിരഞ്ഞെടുത്ത മൂന്നു പേരുണ്ട്.. ഒന്ന് അമ്പലപ്പുഴ കോമന 'അമ്പാടി'യിലെ പാർവതി ഗോപകുമാർ ഏഴാംക്ലാസിൽ പഠിക്കുന്ന കാലത്ത് അച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു. ചീറിപ്പാഞ്ഞെത്തിയ ഒരു കാർ സ്കൂട്ടറിൽ ഇടിച്ചു. താഴെവീണ പാർവതിയുടെ വലതുകൈയിലൂടെ പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി. ബസ് കയറി. കൈമുട്ടിനുതാഴെ മുറിച്ചുമാറ്റി, കൃത്രിമക്കൈ ഘടിപ്പിക്കേണ്ടി വന്നു. 2010 ഡിസംബർ 23-നായിരുന്നു ആ അപകടം. നിശ്ചയദാർഢ്യത്തോടെ പഠനംതുടർന്ന ആ പെൺകുട്ടി ഇക്കൊല്ലത്തെ സിവിൽ സർവീസസ് പരീക്ഷയിൽ ഇടംകൈയാൽ എഴുതിനേടിയത് 282-ാം റാങ്ക്. ഉവ്വ്, വീണുപോകുന്നവരും വിജയിക്കാറുണ്ട്.
മുളന്തുരുത്തി ആമ്പല്ലൂർ മൂത്തേടത്ത് ഗോകുൽകൃഷ്ണ എൻജിനിയറിങ് അവസാന സെമസ്റ്ററിനു പഠിക്കുമ്പോഴാണ് ബൈക്കിൽ ലോറിയിടിച്ചു തെറിച്ചു വീണത്. നാഡീഞരമ്പുകൾക്കേറ്റ ക്ഷതംമൂലം ഇടതുകൈ തളർന്നു. 2018 ഫെബ്രുവരി 14-നായിരുന്നു അപകടം. നിരാശ മറികടന്ന് കഠിനാധ്വാനം തുടർന്ന ഗോകുലിന് ഇക്കൊല്ലത്തെ സിവിൽ സർവീസസ് പരീക്ഷയിൽ 895-ാംറാങ്ക്.
കൊയിലാണ്ടി കീഴരിയൂർ എരേമ്മംകണ്ടി 'ദേവരാഗ'ത്തിലെ എ.കെ. ശാരിക ജന്മനാലുള്ള രോഗാവസ്ഥയായ സെറിബ്രൽ പാൾസിയോടു പൊരുതിയാണ് സിവിൽ സർവീസസ് പരീക്ഷയിൽ 922-ാംറാങ്കു നേടിയത്. ഇടതുകൈയുടെ മൂന്നു വിരലുകൾമാത്രമേ ശാരികക്കു ചലിപ്പിക്കാനാകൂ. എന്നിട്ടും പരസഹായമില്ലാതെ, ആ മൂന്നുവിരലുകളുപയോഗിച്ചു പരീക്ഷയെഴുതി. അക്ഷരശ്രീ വിളങ്ങിയ മൂന്നു വിരലുകൾ!
സിവിൽ സർവീസസ് പരീക്ഷയിലെ വിജയങ്ങളോരോന്നും സ്ഥിരോത്സാഹത്തിന്റെയും നിത്യപരിശ്രമത്തിന്റെയും ഗാഥകളാണെന്നതിൽ സംശയമില്ല. എങ്കിലും പാർവതിയുടെയും ഗോകുൽകൃഷ്ണയുടെയും ശാരികയുടെയുംപോലുള്ള വിജയങ്ങൾ വേറിട്ടുനിൽക്കുന്നു. ആ വിജയങ്ങൾക്ക് തിളക്കം കൂടുതലാണ്. അതിജീവനത്തിന്റെ അധികശോഭയാണത്.
എല്ലാവരും എല്ലാഴ്‌പ്പോഴും വിജയിക്കാറില്ല.തുടർച്ചയായ ജയങ്ങളിൽ നിന്ന് ലഭിക്കുന്ന അമിതാവേശവും ആത്മവിശ്വാസവും തകർക്കാൻ ആദ്യമായി ഗോദയിൽ ഇറങ്ങുന്നവന്റെ അപ്രതീക്ഷിത നീക്കങ്ങൾ മതിയാകും .ഏതൊരു മത്സരമായാലും എതിരാളിയെ തുല്യനായി കണ്ട് ബഹുമാനിക്കുന്നതാണ് ഒരു പോരാളിയുടെ സവിശേഷ ഗുണം.