ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ

നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍ മറ്റുള്ളവര്‍ക്കായി കൂടുതല്‍ സന്തോഷം നല്‍കാന്‍ നിങ്ങള്‍ക്കാവും.സെല്‍ഫിഷില്‍ നിന്നുള്ള മോചനത്തിന്റെ വഴികൂടിയാണത്.


ഒരു ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുക. സഹായം വേണ്ടവര്‍ക്ക് നമ്മെക്കൊണ്ട് ചെയ്യാവുന്ന ചെറിയ സഹായം ചെയ്യുക. ഇതു മാത്രം മതി. ജീവിതത്തിന് അത് പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കും.

അക്ബര്‍ ചക്രവര്‍ത്തിയുടെ ഉപദേശകനായ സൂഫിയതി ഫരീദിന്റെ കഥ കേട്ടിട്ടില്ലേ?അക്ബര്‍ ചക്രവര്‍ത്തിക്ക് സൂഫിയതി ഫരീദിനെ വലിയ കാര്യമാണ്.ബുദ്ധിസാമര്‍ത്ഥ്യമുള്ള നല്ലൊരു ഉപദേശകന്‍ കൂടിയാണദ്ദേഹം. ഒരു ദിവസം ചക്രവര്‍ത്തി സൂഫിയതിയെ വിളിച്ചു പറഞ്ഞു: 'ഇതാ, താങ്കളെ ഞാന്‍ ആദരിക്കുന്നു. വജ്രം പതിച്ച അമൂല്യമായ കത്രിക സമ്മാനമായി നല്‍കുന്നു.'.രാജസദസ്സാകെ അമ്പരന്നു.
അപ്പോൾ സൂഫിയതി ശാന്തനായി ചക്രവർത്തിയോട്‌ പറഞ്ഞു : 'ആ കത്രികക്ക് പകരം എനിക്കൊരു സൂചി സമ്മാനമായി തന്നാലും.' ഇത്തവണ അന്തംവിട്ടത് അക്ബര്‍ ചക്രവര്‍ത്തി.'ഇത്രയേറെ വിലപിടിപ്പുള്ള സമ്മാനത്തിനു പകരം ഒരു സൂചിയാണോ സമ്മാനമായി താങ്കള്‍ എന്നോട് ചോദിക്കുന്നത്?'
സൂഫിയതി വിനയം വിടാതെ പറഞ്ഞു: 'തിരുമേനി, കത്രിക കൊണ്ട് എല്ലാം വെട്ടി മാറ്റാനേ കഴിയൂ. സൂചി കൊണ്ട് ആ വെട്ടിമാറ്റിയതു പോലും തുന്നിച്ചേര്‍ക്കാനാവും.'

നാമും ജീവിതത്തില്‍ പലപ്പോഴും ഒരു കത്രികയുടെ സ്വഭാവത്തിലേക്ക് മാറാറില്ലേ? നമുക്ക് നമ്മുടെ സമൂഹത്തിലെ സൂചിയായി, യോജിപ്പിക്കാവുന്നതൊക്കെ തുന്നിക്കൂട്ടാം.
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മറ്റുള്ളവരുമൊത്ത് സഹകരിച്ചു വേണം മുന്നോട്ടു പോകാന്‍. താളാത്മകമായി ഒന്നിച്ചു ജീവിക്കുവാനും അന്യോന്യം മനസ്സിലാക്കാനും കഴിയുന്നില്ലെങ്കില്‍ ഇതെന്തു ജീവിതം? ചുറ്റുമുള്ളവരെ സ്‌നേഹിക്കുക മാത്രമല്ല, അവരെ നാം സംരക്ഷിക്കണം. അവര്‍ക്കു സന്തോഷം പകരണം. ദുഃഖങ്ങളിലും പങ്കുചേരണം.

നമുക്കുള്ളതേ നമുക്കു ചുറ്റുമുള്ളവര്‍ക്ക് നല്‍കാനാവൂ. നിങ്ങളുടെ അയല്‍ക്കാരന്റെ ഭാര്യക്ക് ഹൃദയശസ്ത്രക്രിയക്ക് ഒരു ലക്ഷം രൂപ വേണം.നിങ്ങള്‍ക്ക് അയാളെ സഹായിക്കാന്‍ നല്ല മനസ്സുണ്ട്. പക്ഷേ, ആ പണം നിങ്ങളുടെ കൈയിലില്ല. എത്ര ആഗ്രഹിച്ചാലും ഉള്ളതേ നല്‍കാനാവൂ. നിങ്ങള്‍ പണം കൊടുത്തില്ലെങ്കിലും നിങ്ങളുടെ കൈവശമുള്ള സ്‌നേഹവും സഹാനുഭൂതിയും നല്‍കാമല്ലോ. നിങ്ങള്‍ക്കത് അയാള്‍ തിരിച്ചു തരികയും വേണ്ട. കടക്കാരനാവാതെ തന്നെ നന്മ ചൊരിയൂ.സ്‌നേഹം വഴിഞ്ഞൊഴുകട്ടെ. മറ്റുള്ളവര്‍ക്ക് സന്തോഷം വിതറുമ്പോള്‍ നമ്മുടെ മനസ്സിലും സന്തോഷപ്രവാഹം.ഒരാളോട് അതൃപ്തിയോ വിദ്വേഷമോ നമുക്കുണ്ടാവുമ്പോള്‍ നമ്മുടെ മനസ്സിലും അത്തരം അധമവികാരങ്ങള്‍ തന്നെയായിരിക്കുമല്ലോ ഉണ്ടാവുക.

നന്ദി പ്രതീക്ഷിച്ച് നാം ഒന്നും ചെയ്യരുത്‌.. പലപ്പോഴും അതു കിട്ടിയെന്നു വരില്ല. കേരളീയ സമൂഹത്തിലെ ഒരു ഉന്നത വ്യക്തിയുടെ വാക്കുകൾ ഇങ്ങനെ : "സ്‌കൂള്‍ പ്രവേശനത്തിനു വേണ്ടി എത്രയോ മാതാപിതാക്കള്‍ എന്റെ അരികില്‍ വരാറുണ്ട്. ജോലി കിട്ടുന്നതിന് ശുപാര്‍ശക്കായും ചിലര്‍ എത്താറുണ്ട്. സഹായിക്കാന്‍ ചെയ്യാവുന്നതൊക്കെ ഞാനും ചെയ്യും. പക്ഷേ, സ്‌കൂള്‍ പ്രവേശനം കിട്ടിയെന്നോ ആ ജോലി കിട്ടിയെന്നോ അവരില്‍ പലരും നമ്മെ അറിയിച്ചുവെന്നു വരില്ല.

വളരെ മുമ്പുണ്ടായ ഒരനുഭവം പറയാം. ആദ്യമായി വനിതാ പോലീസിലേക്ക് റിക്രൂട്ട്‌മെന്റ് കോഴിക്കോട്ട് നടക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്തുന്ന പ്രധാന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്റെ അമ്മയുടെ ക്ലാസ്‌മേറ്റ്.അമ്മയെ കാണാന്‍ പോലീസ് കാറില്‍ അവര്‍ വരാറുണ്ടായിരുന്നു. ഇതറിഞ്ഞാകാം ഒട്ടേറെപ്പേര്‍ എന്നോട് ശുപാര്‍ശ പറയണമെന്ന ആവശ്യവുമായി എത്തി.ആരെയും മുഷിപ്പിക്കേണ്ടെന്നു കരുതി എല്ലാവരുടെയും പേരുവിവരം ഞാന്‍ വാങ്ങിവെച്ചു. അതില്‍ വളരെ അര്‍ഹതപ്പെട്ടവരെന്നു തോന്നിയ ചിലരുടെ പേര്‍ ഞാന്‍ എഴുതിക്കൊടുത്തു. അവര്‍ക്കൊക്കെ അന്ന് ജോലിയും കിട്ടി. കാരണം, അക്കാലത്ത് പോലീസില്‍ പെണ്‍കുട്ടികള്‍ ചേരുക അത്ര സാധാരണമായിരുന്നില്ല.അതുകൊണ്ടു തന്നെ മെറിറ്റില്‍ അവര്‍ക്കൊക്കെ ജോലിയും കിട്ടിയെന്ന് ഞാന്‍ ആശ്വസിച്ചു.
ബിസ്‌കറ്റും മറ്റു ബേക്കറി സാധനങ്ങളുമായി നന്ദി പറയാന്‍ വന്നത് ഒരേയൊരു യുവതിയായിരുന്നു. ആ സ്ത്രീയുടെ കാര്യത്തില്‍ എന്റെ ഭാഗത്തു നിന്ന് ഒരു ശുപാര്‍ശയും നടത്തിയിട്ടില്ലായിരുന്നു. ഞാന്‍ എങ്ങനെ അവര്‍ കൊണ്ടു വന്ന സന്തോഷപ്പൊതി വാങ്ങും, വാങ്ങാതിരിക്കും? ഒടുവില്‍ ഞാന്‍ പറഞ്ഞു: 'ബിസ്‌ക്കറ്റ് കൊണ്ടുവന്നതല്ലേ, ഇവിടെ വച്ചോളൂ. ഞാനൊരു സത്യം പറയാം: കുട്ടിയുടെ ജോലിക്കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.'

അത്ഭുതമെന്നു പറയട്ടെ, ആ ബിസ്‌ക്കറ്റ് പൊതി കൈയിലെടുത്തു കൊണ്ട് ആ യുവതി പോലീസ് ട്രെയിനിങ് കിട്ടും മുമ്പേ നല്ല പോലീസ് ഭാഷയില്‍ അവളുടെ വായില്‍ തോന്നിയതൊക്കെ എന്നെ വിളിച്ചു പറഞ്ഞു. ഇവിടെ തെറ്റു പറ്റിയത് എനിക്കാണ്. സന്തോഷപൂര്‍വം കൊണ്ടു വന്ന സമ്മാനപ്പൊതി വാങ്ങിവച്ച് ഒന്നു ചിരിച്ചിരുന്നെങ്കിലോ? ആ യുവതിയുടെ സന്തോഷം കളയാതെ എനിക്ക് നോക്കാമായിരുന്നു. ആ തെറിവിളിയോടെ അവളുടെയും അതു കേട്ട എന്റെയും സന്തോഷം എങ്ങോ പോയി മറഞ്ഞു.
നല്ലതു ചെയ്യുക എന്നതു നല്ലതിനു വേണ്ടി നല്ലതു ചെയ്യുകയെന്ന് നാം തിരുത്തേണ്ടിയിരിക്കുന്നു. പ്രതീക്ഷിക്കാതെ ഇടക്ക് ഒരു നന്ദി കിട്ടിയാലും സന്തോഷം, കിട്ടിയില്ലെങ്കിലും സന്തോഷം. ആദ്യം വേണ്ടത് നല്ലതു ചെയ്ത് നാം സ്വയം സന്തുഷ്ടനാവുകയാണ്.

തോറ്റു കൊടുത്താൽ പലപ്പോഴും ഗുണം കിട്ടും.അമ്മയോട് തോൽക്കുക.സ്നേഹം അധികമാകും.അച്ഛനോട് തോൽക്കൂ നിന്റെ, അറിവ് അധികമാകും.നിന്റെ തുണയോട് തോൽക്കൂ കുടുംബത്തിന്റെ സന്തോഷം വർദ്ധിക്കും.. 

മക്കളോട്  തോൽക്കൂ  സ്നേഹം പലമടങ്ങ്  അധികമാകും.സ്വന്തബന്ധങ്ങളോട് തോൽക്കാൻ ശ്രമിക്കൂ... കെട്ടുറപ്പുള്ള ബന്ധമുണ്ടാകും.സുഹൃത്തിനോട് തോൽക്കൂ , സ്നേഹം അധികമാകും.
തോൽവി വിജയത്തെ 
പ്രദാനം ചെയ്യും.

നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍ മറ്റുള്ളവര്‍ക്കായി കൂടുതല്‍ സന്തോഷം നല്‍കാന്‍ നിങ്ങള്‍ക്കാവും. സെല്‍ഫിഷില്‍ നിന്നുള്ള മോചനത്തിന്റെ വഴികൂടിയാണത്.മറ്റുള്ളവരുടെ സന്തോഷത്തിനും സുരക്ഷക്കും നമുക്ക് എന്തൊക്കെ ചെയ്യാനാവും?കണ്ണില്ലാതെ നാഷണല്‍ ഹൈവേ മുറിച്ചു കടക്കാന്‍ പറ്റാതെ നില്‍ക്കുന്ന ഒരാളെ റോഡ് കടത്തുവാന്‍ നമുക്ക് സഹായിക്കാനാവും. അക്ഷരാഭ്യാസമില്ലാത്ത ഒരാള്‍ക്ക് റേഷന്‍ കാര്‍ഡോ മറ്റോ പൂരിപ്പിച്ചു കൊടുക്കാന്‍ എന്താണ് പ്രയാസം? റോഡില്‍ തളര്‍ന്നു കിടക്കുന്ന ഒരാളെ മറ്റു യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ നമുക്ക് മുന്‍കൈയെടുത്തു കൂടേ?
മദര്‍ തെരേസ പറയാറുണ്ട്: 'ലോകത്തിലെ ഏറ്റവും മഹത്തായ കാര്യങ്ങളൊന്നും നാം ചെയ്യേണ്ട. ഹൃദയപൂര്‍വം കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് നമ്മുടെ ഒരു കൈത്താങ്ങ് നല്‍കാന്‍ സന്നദ്ധനായാല്‍ മതി.'

ഒരു ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുക. സഹായം വേണ്ടവര്‍ക്ക് നമ്മെക്കൊണ്ട് ചെയ്യാവുന്ന ചെറിയ സഹായം ചെയ്യുക. ഇതു മാത്രം മതി. ജീവിതത്തിന് അത് പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കും. ഇതിനു മറ്റുള്ളവരുടെ അംഗീകാരം പ്രതീക്ഷിക്കരുത്. അതിന്റെ നന്മ നമ്മുടെ മനസ്സില്‍ ആഹ്ലാദമായി ഒഴുകും. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ഹെലികോപ്റ്റർ അപകടത്തില്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തില്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററില്‍ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തില്‍പ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്ന സാഹചര്യത്തില്‍ തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍.പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്റ്ററെന്നാണ് റിപ്പോർട്ടുകള്‍. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. അസര്‍ബൈജാന്‍ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...