ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



അഹങ്കാരത്തിന്റെ ഉപമ

തോടിനു കുറുകെയുള്ള ഒരു മരപ്പാലം. കഷ്ടിച്ച്‌ ഒരാള്‍ക്ക് കടന്നു പോകുവാന്‍ മാത്രം വീതിയുള്ളത്. ഒരാള്‍ പാലത്തില്‍ കയറി മറുകര എത്താന്‍ നടക്കുമ്പോള്‍ എതിരേ നിന്ന് ഒരാള്‍ വന്നാല്‍ പ്രശ്‌നമാകും. ആരെങ്കിലും ഒരാള്‍ പിന്നിലേക്ക് മാറിയാല്‍ മാത്രമേ യാത്ര നടക്കുകയുള്ളൂ.


ഒരു സന്യാസി യാത്രക്കിടെ ഈ തോടിന്റെ കരയിലെത്തി. തന്റെ ജ്ഞാനത്തിലും സിദ്ധികളിലും സ്വയം അഹങ്കരിക്കുന്ന ഒരാളായിരുന്നു ഈ സന്യാസി. അതിന്റെ മട്ടും ഭാവവുമൊക്കെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. ജ്ഞാനം ഇരുട്ടില്‍ പ്രകാശം പരത്തുന്നതിന് പകരം ചിലരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തമ പ്രതിരൂപമായി നമുക്കിദ്ദേഹത്തെ കാണാം.
സന്യാസി തോടിന്റെ കരയിലെത്തിയ ആ നിമിഷം തന്നെ തോടിന്റെ മറുകരയില്‍ ഒരു ധനികനും എത്തിച്ചേര്‍ന്നു. അയാള്‍ക്കും പാലം കടന്ന് അക്കരയ്ക്ക് പോകേണ്ടതാണ്. സന്യാസി ജ്ഞാനത്തില്‍ അഹങ്കരിച്ചിരുന്നതുപോലെ തന്റെ സമ്പന്നതയില്‍ അഹങ്കരിച്ചിരുന്നവരില്‍ ഒരാളായിരുന്നു ധനികനും.


ഇതൊരു വൈരുദ്ധ്യമായി നമുക്ക് തോന്നാം. ധനവാനല്ലാത്ത സന്യാസി തന്റെ ജ്ഞാനത്തില്‍ അഹങ്കരിക്കുന്നു. വിജ്ഞന്‍ അല്ലാത്ത ധനികന്‍ തന്റെ പണത്തില്‍ അഹങ്കരിക്കുന്നു. അഹങ്കരിക്കുവാന്‍ ഇന്നത് തന്നെ വേണമെന്നൊന്നുമില്ല. ധനം ഉണ്ടാക്കുന്ന അഹങ്കാരത്തെ ജ്ഞാനം തുടച്ചു മാറ്റും എന്ന് നാം കരുതുന്നു. പക്ഷേ ധനവും ജ്ഞാനവും കൂടിയാല്‍ ഉണ്ടാകുന്ന അഹങ്കാരത്തേയും നാം ഭയക്കേണ്ടിയിരിക്കുന്നു.


സന്യാസി തന്റെ കാല്‍ മരപ്പാലത്തിലേക്ക് വെച്ച അതേ നിമിഷത്തില്‍ തന്നെ ധനികനും മറുകരയില്‍ നിന്ന് മരപ്പാലത്തിലേക്ക് പ്രവേശിച്ചു. രണ്ടുപേരും പരസ്പരം നോക്കി. രണ്ടുപേരും ഒരുമിച്ച് കയറിയാല്‍ ബുദ്ധിമുട്ടാകും എന്നവര്‍ക്കറിയാം. പക്ഷെ തലയില്‍ പിടിച്ചിരിക്കുന്ന അഹങ്കാരം വെച്ച കാല്‍ പിന്നോട്ടെടുക്കാന്‍ രണ്ടുപേരെയും സമ്മതിച്ചില്ല. പാലത്തിന് നടുവിലെത്തി അവര്‍ മുഖത്തോട് മുഖം നോക്കി. ഒരു സന്യാസിയായ തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം നീ നല്‍കേണ്ടതാണ് എന്ന ഭാവം സന്യാസിയുടെ മുഖത്ത്. ഈ നാട്ടിലെ അറിയപ്പെടുന്ന പണക്കാരനായ തന്റെ മുന്നില്‍ ദരിദ്രനായ ഈ സന്യാസി ആര് എന്ന ഭാവം ധനികന്റെ മുഖത്ത്.



രണ്ടുപേരും രൂക്ഷമായ വാദപ്രതിവാദത്തിലേര്‍പ്പെട്ടു. താനാണ് ബഹുമാനിക്കപ്പെടെണ്ടവന്‍ എന്ന് ഓരോരുത്തരും വാദിച്ചു. ജ്ഞാനമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ധനം എന്ന് സന്യാസി വാദിച്ചു. വിശപ്പു മാറ്റാന്‍ ജ്ഞാനത്തിന് സാധിക്കുകയില്ല എന്നും അതിന് ധനം തന്നെ വേണം എന്നും ധനികനും വാദിച്ചു.രണ്ടുപേരും വിട്ടുകൊടുക്കുവാന്‍ തയ്യാറാകുന്നില്ല. സമയം കടന്നു പോകുന്നു. പാലത്തിലൂടെ ഇരുകരയിലേക്കും പോകുവാന്‍ വന്നവര്‍ താടിക്ക് കൈയ്യും കൊടുത്ത് ഈ തര്‍ക്കം കേള്‍ക്കുകയാണ്. ആരെങ്കിലും ഒരാള്‍ പിന്നിലേക്ക് പോയാല്‍ തീരുന്ന പ്രശ്‌നം രണ്ടുപേരുടെയും പിടിവാശി കൊണ്ട് നീണ്ടുപോകുകയാണ്. യഥാര്‍ത്ഥത്തില്‍ തര്‍ക്കം അവര്‍ രണ്ടുപേരും തമ്മിലല്ല അവരുടെ അഹങ്കാരങ്ങള്‍ തമ്മിലാണ്.


കുറച്ചു കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തിന് മടുത്തു. ഇവര്‍ പറയുന്ന ഗീര്‍വാണങ്ങള്‍ അല്‍പ്പസമയമൊക്കെ ക്ഷമയോടെ കേള്‍ക്കാം. പക്ഷേ ഇത് വളരെ കടന്നകയ്യാണ്. എല്ലാവര്‍ക്കും അവരവരുടേതായ കാര്യങ്ങളുണ്ട്. തങ്ങളുടെ സമയം ഈ അഹങ്കാരികള്‍ക്കായി എന്തിന് കളയണം. ക്ഷമ നശിച്ച ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ മുന്നോട്ട് വന്നു പറഞ്ഞു ”നിങ്ങളില്‍ ഒരാള്‍ പിന്നോട്ട് പോയി ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ രണ്ടുപേരേയും എടുത്ത് ഈ തോട്ടില്‍ ഇടും. ഞങ്ങള്‍ക്ക് ഇതിലൂടെ കടന്നു പോകേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങള്‍ തീരുമാനിക്കുക നടന്നു പോകണോ നീന്തി പോകണോ എന്ന്.”


അയാള്‍ മുന്നോട്ട് വന്നു. രണ്ടുപേരും പിന്മാറുന്നില്ല. അവരുടെ അഹങ്കാരം അവരെ പിന്മാറാന്‍ അനുവദിക്കുന്നില്ല എന്ന് പറയുന്നതാവും ശരി. ആരാണ് വലിയവന്‍ എന്നതാണ് തര്‍ക്കവിഷയം. എന്ത് വന്നാലും തോറ്റുകൊടുക്കുകയില്ല. ക്രുദ്ധരായി പരസ്പരം എതിരിട്ടു കൊണ്ടിരിക്കുന്ന രണ്ട് വന്യമൃഗങ്ങളെപ്പോലെ അവര്‍ നില്‍ക്കുകയാണ്.
കടന്നു വന്നയാള്‍ രണ്ടുപേരെയും തോട്ടിലേക്ക് എടുത്തിട്ടു. ഇപ്പോള്‍ പാലം സ്വതന്ത്രമായി. ഇരുകരയിലുമുള്ളവര്‍ അവര്‍ക്ക് പോകേണ്ടയിടങ്ങളിലേക്ക് യാത്രയായി. തോട്ടില്‍ വീണ സന്യാസിയേയും ധനികനേയും ആരും ശ്രദ്ധിച്ചു കൂടെയില്ല. നനഞ്ഞു കുളിച്ചിട്ടും തോട്ടില്‍ കിടന്ന് അവര്‍ തര്‍ക്കിക്കുകയാണ്. ആരും ശ്രദ്ധിക്കാത്ത, അവര്‍ തുടക്കമിട്ടതും അവസാനിപ്പിക്കാത്തതുമായ തര്‍ക്കം.


ഇത്തരം സന്യാസിമാരേയും ധനികരേയും ജീവിതത്തിന്റെ മരപ്പാലത്തില്‍ നാം പലപ്പോഴും കണ്ടുമുട്ടുന്നുണ്ട്. പല രൂപത്തില്‍ പല ഭാവത്തില്‍ അവര്‍ നമുക്ക് മുന്നിലെത്തുന്നു. പിന്നിലേക്ക് ഒരാള്‍ അല്പ്പം മാറിയാല്‍ അവസാനിക്കുന്ന തര്‍ക്കങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആഴത്തിലേക്ക് പതിച്ചാലും പിന്മാറാന്‍ അവര്‍ ഒരുക്കമല്ല. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. ചില പിന്മാറ്റങ്ങള്‍ നന്മ കൊണ്ടുവരുമെങ്കില്‍ പിന്മാറുന്നതല്ലേ നല്ലത്?


 ക്ഷമയുടെ ഉപമ


ഇനി വേറൊരു കഥയുണ്ട്‌... അത്‌ ഒരു തെങ്ങിന്റേയും വാഴയുടേതും ആണ്‌. ഇവിടെ ഒരു അഹങ്കാരിയായ വാഴയും ക്ഷമാശീലമുള്ള തെങ്ങിനേയും ആണ്‌ നാം പരിചയപ്പെടുന്നത്‌.
ഒരേ സമയത്താണ് വാഴയും തെങ്ങും ഒരു കൃഷിക്കാരൻ നട്ടത്. തെങ്ങിനേക്കാൾ വേഗത്തിൽ വാഴക്ക് മുളവന്നു. ഭൂമിക്കു മുകളിൽ ഇലകൾ വീശി അത് നൃത്തമാടി. അരികിൽ നിൽക്കുന്ന തെങ്ങിൻതൈയോട് വാഴ പറഞ്ഞു: “ഒരു ഇല വരാൻ നിനക്ക് എത്ര മാസം വേണം? എന്നെ നോക്കൂ, എത്ര പെട്ടന്നാണ് ഞാൻ വളരുന്നത്. ഇപ്പോൾ തന്നെ എനിക്ക് നിന്നേക്കാൾ ഉയരമായി. എന്നെ കാണാനും ചേലാണെന്നാണ് ആളുകൾ പറയുന്നത്.”
വാഴയെ നോക്കി തെങ്ങിൻതൈ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ വാഴക്ക് കുല വന്നു. കുല കൂടി ആയപ്പോൾ വാഴയുടെ അഹങ്കാരം ഇരട്ടിയായി. അത് തെങ്ങിനോട് പറഞ്ഞു: “നോക്കൂ, കർഷകന് എന്നോടാണ് സ്നേഹം; അവന് ഞാൻ ഫലം നൽകുന്നതിനാൽ അവനെന്നെ നന്നായി പരിചരിക്കുന്നു. നീയോ? വളർച്ച മുരടിച്ച്, ഭൂമിയ്ക്കൊരു പാഴ്‌ വസ്തുവായ് മാറിയിരിക്കുന്നു.”


അപ്പോഴും തെങ്ങിൻതൈ പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കർഷൻ ഒരു വാക്കത്തിയുമായ് വന്ന് വാഴ വെട്ടി തെങ്ങിൻ ചുവട്ടിലിട്ട് കുലയുമായ് പോയി. തന്റെ ചുവട്ടിൽ വെട്ടേറ്റ് നിലവിളിക്കുന്ന വാഴയെ നോക്കി തെങ്ങിൻതൈ പറഞ്ഞു: “ഓരോരുത്തർക്കും ദൈവം ഓരോ ദൗത്യം നൽകിയിട്ടുണ്ട്. യജമാനന് ഒരു കുല നൽകുകയെന്നതാണ് നിന്റെ ദൗത്യം. അതിന് നിനക്ക് അധികനാൾ വേണ്ട. അത് അറിയാവുന്നതിനാൽ നിന്റെ പെട്ടന്നുള്ള വളർച്ചയിൽ എനിക്ക് അസൂയ തോന്നുകയോ പരിഹാസങ്ങളിൽ ഞാൻ നൊമ്പരപ്പെടുകയോ ചെയ്തില്ല.


എന്റെ ദൗത്യത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഞാൻ അനേകം ഫലം നൽകാൻ വിളിക്കപ്പെട്ടവളാണ്. ഒരുപാട് വേനലും വർഷവും അനുഭവിച്ച് സാവകാശം വളരേണ്ടവളാണ് ഞാൻ. സാരമില്ല, നിന്റെ മക്കളെങ്കിലും അഹങ്കരിക്കാതിരിക്കാൻ നിന്റെ കഥ ഞാനവർക്ക് വിവരിച്ചു കൊടുക്കാം.”

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മോട്ടിവേഷൻ ചിന്തകൾ

നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്, ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്.? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാറായി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക📌 മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്,സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്...

മോട്ടിവേഷൻ ചിന്തകൾ

സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്. 'സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ? വിലക്കുറവിന്റെ മഹാമേള അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തു കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ്‌ മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക്‌ വേണി ഇണയെ തിരഞ്ഞെടുക്കാറ്‌... അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക്‌ വരികയാണ്‌.. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ കഴിയും?’ അന്നു അവൻ പറഞ്ഞു: സ്‌നേഹം എന്നു പ...

മോട്ടിവേഷൻ ചിന്തകൾ

ആര്‍ക്കും എന്നും എപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. അത് മനസ്സിലാക്കി അവര്‍ക്കു തിരിച്ചു വരാനുള്ള സമയം കൊടുക്കുക എന്നതാണ് സ്‌നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമല്ല ഏത് ബന്ധത്തിലും അങ്ങിനെ തന്നെയാണ്. ആ കൂളിംഗ് പീരീഡില്‍ നമ്മള്‍ അവര്‍ക്കു ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധമുള്ള വാക്കുകളോ, പ്രവൃത്തികളോ ഒഴിവാക്കുകയും ചെയ്യുക. വെറുപ്പ് സ്‌നേഹമായി ഭവിക്കുന്നത് കാണാം. സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കും. ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ വെറുപ്പിനപ്പുറവും ചേര്‍ന്നു പോകാവുന്ന സ്‌നേഹത്തിന്റേതായ സാധ്യതകള്‍ കണ്ടെത്താനാവും. സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ഇല്ലെന്നു തന്നെ പറയാം. പക്ഷേ മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും അവനെയല്ല അവന്റെ സ്വഭാവത്തില്‍ ഒന്നോ രണ്ടോ ഗുണമായിരിക്കും ആകര്‍ഷണം ഉണ്ടാക്കുന്നത്. അവനിലെ എന്ത് ഗുണം കൊണ്ടാണോ എനിക്ക് സന്തോഷം ലഭിക്കുന്നത് അതാണ് സ്‌നേഹത...

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. ആമസോണിൽ ഓഫർ പെരുമഴ തുടരുന്നു കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക...

മോട്ടിവേഷൻ ചിന്തകൾ

സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് ക...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

മോട്ടിവേഷൻ ചിന്തകൾ

ജീവിതം അർത്ഥവത്താകുന്നത്‌ സ്നേഹത്തിലും സൗഹൃദത്തിലും ആണ്‌. ഒറ്റക്കുള്ള ഈ ജീവിത യാത്രയിൽ നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സൗഹൃദത്തിന്റെ തണൽമരങ്ങൾ ജീവിതത്തിന് കുളിരേകും. ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും ഇത്തരം സൗഹൃദങ്ങളിലാണ്. നമ്മൾ ഒറ്റക്കാണ് ജനിച്ചതെങ്കിൽ, നമ്മൾ ഒറ്റക്കാണ് മരിക്കുന്നതെങ്കിൽ, ലോകത്ത് എന്തിനാണ് ബന്ധങ്ങൾ? യാത്ര മനോഹരമാക്കാൻ! നിങ്ങളുടെ ജീവിതം ഒരു ട്രെയിൻ യാത്രയാണെന്ന് നമുക്ക് അനുമാനിക്കാം. ഓരോ യാത്രക്കാരനും ഒറ്റക്ക് ട്രെയിനിൽ കയറുകയും . എന്നാൽ യാത്രക്കിടയിൽ ട്രെയിനിൽ ഒരുപാട് ആളുകളെ കാണുകയും ചെയ്യും . പുതിയ ആളുകൾ ട്രെയിനിലേക്ക് പ്രവേശിക്കുന്നത് തുടരുന്നു, യാത്ര കൂടുതൽ കൂടുതൽ രസകരമാകുന്നു. നിങ്ങൾ ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ഒടുവിൽ വിടപറയുകയും ചെയ്യുന്ന ആളുകൾ. ഈ യാത്രയുടെ പ്രത്യേകത എന്തെന്നാൽ, എല്ലാ യാത്രക്കാർക്കും അവരുടെ സ്റ്റോപ്പുകൾ എത്രയും വേഗം അല്ലെങ്കിൽ പിന്നീട് എത്തുമെന്ന് അറിയാം എന്നതാണ്. അവർക്ക് എക്കാലവും യാത്ര ചെയ്യാൻ...

മോട്ടിവേഷൻ ചിന്തകൾ

എപ്പോൾ മുതൽ ആണ് മനുഷ്യൻ സ്വപ്നം കാണാൻ തുടങ്ങുന്നത്. ഓർമ വക്കുന്ന നാൾ മുതലോ ? അതോ അതിനും മുന്നേ അമ്മയുടെ ഉടലിനുള്ളിലെ സുഖശീതളമായ ഒരു വലയത്തിനുള്ളിൽ തലകീഴായി കിടന്നു മയങ്ങുമ്പോഴോ? പിറന്നു വീണ് ഏറെനാൾ കഴിയും മുമ്പേ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുമ്പോൾ അത് നല്ല സ്വപ്നം കണ്ടിട്ടാണെന്നും ഉറക്കം ഞെട്ടി കരയുമ്പോൾ അത് പേടിസ്വപ്നം കണ്ടിട്ടാണെന്നും മുതിർന്നവർ പറയാറുണ്ട്. അപ്പോഴേ സ്വപ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ? അതിന്റെ സത്യാവസ്ഥയൊന്നും നമുക്ക് ഉറപ്പില്ല. ഓർമ വച്ചു കഴിയുമ്പോൾ സ്ഥിതി അതല്ല. സ്വപ്നങ്ങളെക്കുറിച്ച് ഒരായിരം പാട്ടുകളും കഥകളും കവിതകളും കേട്ട് വളരുമ്പോൾ നമ്മൾ സ്വപ്നം കാണാതിരിക്കുന്നതെങ്ങിനെ? ഉറങ്ങുമ്പോൾ നമ്മുടെ ഇഷ്ടമോ അനിഷ്ടമോ കണക്കിലെടുക്കാതെ സ്ഥാനത്തും അസ്ഥാനത്തും സമയത്തും അസമയത്തും കടന്നു വരുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നമ്മൾ ഉണർന്നിരിക്കുമ്പോൾ ബോധപൂർവം മെനയുന്ന സ്വപ്‌നങ്ങൾ ! അവ നമ്മുടെ പ്രതീക്ഷകളാണ്, ലക്ഷ്യങ്ങളാണ്, ആഗ്രഹങ്ങളാണ്. അവ സാക്ഷാത്ക്കരിക്കുക എന്നത് ആവശ്യവും അഭിലാഷവുമാണ്. ഇത്തരം സ്വപ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ ?ഏഴു വയസ്സുമുതൽ എഴുപതു വയസ്സു വരെ ഇടതടവില്ല...

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍.

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍.   രാത്രി ഏറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരുത്താന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍? അതോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഉറക്കം വെടിയുന്നവരാണോ? നിങ്ങളുടെ ഉറക്കം എന്നത്, നിങ്ങളുടെ പ്രായത്തെയും ജീവിതസാഹചര്യത്തെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും എന്നത് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ഇഷ്ടപ്രൊഡസ്റ്റുകൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക സാധാരണരീതിയില്‍, പ്രായപൂര്‍ത്തി ആയവര്‍ ഏഴര മുതല്‍ എട്ട് മണിക്കൂര്‍ വരെയും, കുട്ടികള്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയും ശരിയായി ഉറങ്ങണം. ഒരു വ്യക്തി ഉറക്കം വെടിയുന്നത് രണ്ട് രീതിയില്‍ ആണ്. ഒന്ന് പെട്ടെന്ന് താത്കാലികമായുള്ള ഉറക്കം ഇല്ലായ്മ. മറ്റൊന്ന് ദീര്‍ഘകാലമായി ഉറക്കം നഷ്ടപ്പെടുന്നത്. ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കൂ… ഉറക്കം കുറഞ്ഞാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ… കണ്ണിന്‍റെ ചുറ്റും കറുപ്പും നീരും,അമിതവണ്ണം, ലൈംഗിക പ്രശ്നങ്ങള്‍,ഹോര്‍മോണ്...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...