ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൈകോര്‍ത്ത് കടലും പുഴയും, ധ്യാനത്തിലമര്‍ന്ന് കണ്ടല്‍ക്കാടുകള്‍; ഇത് കോഴിക്കോട്ടെ രഹസ്യ ബീച്ച്

ഗോവ യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നവരാണ് മിക്ക സഞ്ചാരികളും. കുറഞ്ഞ ചെലവിൽ കിടിലൻ ബീച്ച് ഇന്ത്യയിൽ ഗോവ പോലെ ജനപ്രിയമായ മറ്റൊരിടമില്ല. സീസൺ ഏതായാലും ഒരിക്കലും തീരാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് ഗോവയെ സ്പെഷലാക്കുന്ന മറ്റൊരു കാര്യം.





കേരളത്തിൽ നിന്ന് ഗോവയിലെത്താൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്രെയിനും വിമാനവും മറ്റു ഗതാഗതങ്ങളുമുണ്ട്. എന്നാൽ വാരാന്ത്യത്തിൽ പോയിവരാവുന്നത്ര അടുത്തല്ല ഗോവ. അങ്ങനെയുള്ളപ്പോൾ ഗോവ കാണണമെന്ന് കൊതി തോന്നിയാലോ? നേരെ കോഴിക്കോട്ടേക്ക് വണ്ടി വിട്ടാൽ മതി, കോഴിക്കോട്ടുണ്ട് ഗോവയെ കടത്തിവെട്ടുന്ന കിടിലനൊരു ഗോവൻ ബീച്ച്!


ഗോവ ഇഷ്ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല. അവധിക്കാലം ആഘോഷമാക്കാന്‍ മലയാളികള്‍ കൂടുതലും പോകുന്നത് ഗോവയിലേക്കായിരിക്കും.പാര്‍ട്ടിയും പബ്ബും ബീച്ചും പിന്നെ ട്രക്കിങ്ങും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഗോവയിലായിരിക്കും എല്ലാവരും. എന്നാല്‍ ഗോവയിലേക്ക് എളുപ്പത്തില്‍ പോകുവാന്‍ ഒരുവഴിയുണ്ട്. മിനി ഗോവ എന്നു സഞ്ചാരികള്‍ വിളിക്കുന്ന കൊളാവി ബീച്ചിലേക്ക് പോയാല്‍ മതി. അതും ഇവിടെ തൊട്ടടുത്ത്. നമ്മുടെ കോയിക്കോട്.


ഗോവയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യം ഉള്ളതിനാൽ മിനി ഗോവ എന്നാണ് സഞ്ചാരികൾ ഈ ബീച്ചിനെ വിളിക്കുന്നത്. ആദ്യമായി ബീച്ചിലെത്തുന്നവർക്ക് വഴി കാണിക്കുന്ന സൈൻ ബോർഡുകളൊന്നും ഇവിടെയില്ല. ആകെയുള്ളത് ആമ സംരക്ഷണത്തിന് പ്രശസ്തമായ കൊളാവിപ്പാലം ബീച്ചിൻറെ ബോർഡ് മാത്രമാണ്


കോഴിക്കോട് യാത്രകളിലെ ഇപ്പോഴത്തെ താരം ഈ മിനി ഗോവ തന്നെയാണ്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാനാണ് ഇവിടെയത്തുന്നത്. കോഴിക്കോട് ജില്ലയില്‍ പയ്യോളിയില്‍ നിന്നു മാറി തിരക്കൊഴിഞ്ഞ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ബീച്ച്‌ എങ്ങനെ മിനി ഗോവയായി എന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ. അത് ഭംഗി തന്നെയാണ്. ഗോവയ്ക്ക് സമാനമായ കാഴ്ചകളും മണല്‍ ബീച്ചുമാണ് ഇവിടുത്തെ പ്രത്യേകത. ബീച്ചിലെത്തി കുറച്ചകലേക്ക് നോക്കിയാല്‍ കടലും പുഴയും സംഗമിക്കുന്ന ഇടം കാണാം. ഇവിടുത്തെ കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചവയും അത് പിന്നീട് വളര്‍ന്നു പടര്‍ന്നവയുമാണ്. ഉദയവും അസ്തമയും കാണുവാനാണ് കൂടുതലും ആളുകള്‍ ഇവിടേക്ക് വരുന്നത്.


ഇവിടേക്കുള്ള യാത്രയില്‍ കാണുന്ന കോട്ടക്കപ്പുരം ബീച്ചും പ്രത്യേകതകള്‍ നിറഞ്ഞതാണ്. കുഞ്ഞാലിമരക്കാരുടെ കോട്ടയോട് ചേര്‍ന്നാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ വെള്ളിയാങ്കല്ലും കാണാം. കോട്ടപ്പുറം കടലിന്റെ ഒരറ്റത്തായാണ് ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ വെള്ളിയാങ്കല്ല് ഉള്ളത്. കോഴിക്കോട് നിന്നാണ് വരുന്നതെങ്കില്‍ 48 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലെത്തി, അവിടുന്ന് പയ്യോളിയില്‍ വരണം. പയ്യോളിയില്‍ നിന്ന് മുന്നോട്ട് പോയി റെയില്‍വേ രണ്ടാം ഗേറ്റ് കടന്ന് ചെല്ലുന്ന ഇടുങ്ങിയ റോഡിലൂടെ യാത്ര തുടര്‍ന്നാല്‍ എത്തുന്നത് തീരത്തോടു ചേര്‍ന്ന റോഡിലേക്കാണ്. മുന്നോട്ട് നീണ്ട തെങ്ങിന്‍തോപ്പ് കാണാം. ഇതിനിടയിലൂടെയുള്ള റോഡിലൂടെ പോയാല്‍ കൊളാവിപ്പാലത്തിന്റെ കാഴ്ചകള്‍ കണ്ട് ഒരു പാര്‍ക്കിങ് ഏരിയയില്‍ എത്തും.


വണ്ടിയുമായി വരുന്നവര്‍ ഇവിടെ വേണം പാര്‍ക്ക് ചെയ്യുവാന്‍. ഇനി യാത്ര ചെറിയൊരു കുറ്റിക്കാടിലൂടൊണ്. കുറച്ചു മുന്നോട്ട് ചെന്നാല്‍ യാത്ര കണ്ടല്‍ക്കാടുകള്‍ക്കുള്ളിലൂടെയാകും. കോട്ടക്കടപ്പുറം ബീച്ച്‌ കഴിഞ്ഞ് മുന്നോട്ട് പോയാല്‍ മിനി ഗോവയിലെത്താം. കാടിനു നടുവിലൂടെയുള്ള ഒരു ബീച്ച്‌ ഒരു പക്ഷേ, ഇതു മാത്രമായിരിക്കാം കേരളത്തില്‍. വൈകുന്നേരങ്ങളിലാണ് ഇവിടേക്കുള്ള യാത്രയെങ്കില്‍ വെളിച്ചം കരുതാം. പകലുകള്‍ ശാന്തമായി ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ് മിനി ഗോവയും അടുത്തുള്ള കോട്ടപ്പുറം ബീച്ചും. കോഴിക്കോട് നിന്നുള്ള വൈകുന്നേര യാത്രകള്‍ക്ക് പറ്റിയ ഇടമാണിത്.


ഇവിടെ വലതുഭാഗം തിങ്ങിനിറഞ്ഞ കണ്ടൽച്ചെടികളാണ്. നീളമുള്ള കാലുകൾ മണ്ണിലാഴ്ത്തി അർധമയക്കത്തിൽ അമർന്നിരിക്കുകയാണവ. അവയ്ക്കുള്ള താരാട്ടുപാട്ടായിരിക്കാം വഴിയിലെ കിളികളുടെ പാട്ടും കടലിന്റെ ഇരമ്പവും. ഒരുപക്ഷേ കാടിനുള്ളിലൂടെ നടന്ന് പോകാവുന്ന, അല്ലെങ്കിൽ കാടിന്റെ മറവിൽ അമർന്നിരിക്കുന്ന ബീച്ചുകൾ കേരളത്തിൽ കുറവായിരിക്കും. 


ബീച്ചിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക ഗേറ്റൊന്നുമില്ല. എങ്കിലും അതിർത്തിപോലെ തീർത്തിരിക്കുന്ന കൽക്കെട്ടിന് മുകളിൽ അരയാൾ പൊക്കത്തിൽ തടിച്ച വടം കെട്ടിയിരിക്കുന്നു. കാരണമുണ്ട്. കോഴിക്കോട്ടെ മറ്റു ബീച്ചുകളെപ്പോലെ അത്ര സുരക്ഷിതമല്ല ഇവിടം. ഒരു പ്രത്യേകതയുണ്ട് ഇവിടത്തെ തിരയ്ക്ക്. കയറിവരുന്ന തിര തീരത്ത് ഒരു പ്രത്യേകസ്ഥലത്തെത്തുമ്പോൾ ഒന്ന് വട്ടം തിരിയും. മുൻപരിചയമില്ലാത്തവർ ഇവിടെ ഇറങ്ങുകയാണെങ്കിൽ അടിതെറ്റി വെള്ളത്തിലേക്ക് വീഴുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് കുട്ടികളുമായി വരുമ്പോൾ ഒന്ന് കരുതുന്നത് നല്ലതാണ്. എല്ലാ ബീച്ചിലേക്കും വരുന്ന ലാഘവത്തിൽ നേരെ ഓടിയിറങ്ങാതിരിക്കാനുള്ള സുരക്ഷാ മാർഗമാണീ വടം. ശ്രദ്ധയോടെ ബീച്ചിലേക്കിറങ്ങാം.


തുറസ്സാണ് കടൽത്തീരം. താഴെ സ്വർണനിറമാർന്ന മണൽത്തരികൾ. നീലനിറം പൂണ്ട് കടലും ആകാശവും. നീലാകാശത്തിൽ മഞ്ഞുകൂട്ടങ്ങൾ പോലെ മേഘങ്ങൾ ഒഴുകിനടക്കുന്നു. കടൽത്തീരത്തിന്റെ ഒരുഭാഗത്തുകൂടി തിര അരിച്ചുചെന്ന് കോടപ്പുഴയുമായി കൈകോർക്കുന്നു. കടലിലേക്കിറങ്ങാവുന്ന ഭാഗത്ത് മുമ്പ് കോടപ്പുഴയായിരുന്നു. മണൽ വന്നടിഞ്ഞ് കരയുണ്ടായതാണ്. നേരെ എതിർവശത്തേക്ക് നോക്കിയാൽ വടകര സാൻഡ് ബാങ്ക്സ് കാണാം. കടലും കോടപ്പുഴയും ചേരുന്നതിന്റെ അതിരിൽ മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. അവർ നിൽക്കുന്ന ഭാഗത്ത് അധികം ആഴമില്ല. മണലടിഞ്ഞ് പുഴയുടെ നീരൊഴുക്ക് തടസ്സപ്പെട്ടപ്പോൾ ജെ.സി.ബി ഉപയോഗിച്ച് നീർച്ചാൽ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു.


ഉദയവും അസ്തമയവും കാണാൻ പറ്റിയ സ്ഥലമാണെന്നതൊക്കെ ശരിതന്നെ. നല്ല വശങ്ങൾ പറയുമ്പോൾ കുറവുകൾ കൂടി പറയണമല്ലോ. അസ്തമയം കാണാൻ വരുന്നവർ അധികം വൈകിക്കാതെ വന്ന് കണ്ടുപോവുന്നതായിരിക്കും നല്ലത്. ഒന്നാമത്തെ കാരണം കടൽത്തീരത്ത് പേരിനുപോലും തെരുവുവിളക്കുകളില്ല. ഭക്ഷണമോ വെള്ളമോ വേണമെങ്കിൽ കോട്ടക്കടപ്പുറത്ത് പോകണം. സുരക്ഷാ സംവിധാനമൊന്നുമില്ലാത്തതുകൊണ്ട് കുട്ടികളുമായി വരുന്നവർ അവരെ മുറുകെ പിടിച്ച് ഒപ്പം തന്നെയുണ്ടാവണം.


കണ്ടൽക്കാടിന്റെ പരിസരത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോവാനും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുതന്നെയാണ് പ്രകൃതിയോടും ഇത്തരം കേന്ദ്രങ്ങളോടും നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആരാധനയും


ഈ പ്രദേശത്തെങ്ങും കാണുന്ന കണ്ടൽക്കാടുകൾ മുഴുവൻ സ്വയമേവ ഉണ്ടായവയല്ല. ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാൻഡ്ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമുട്ട്(കടൽപാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഇതു പുഴയെ ദോഷകരമായി ബാധിച്ചു. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസ്സപ്പെടാതെ അത് പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. 


കൊളാവിപ്പാലം തീരം സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം പുഴയുടെ തീരത്ത് വച്ച് പിടിപ്പിച്ച കണ്ടൽ കാടുകളാണ് ഇപ്പോൾ പടർന്ന് പന്തലിച്ച് പുഴയെ സംരക്ഷിക്കുന്നത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...