വെള്ളൂർ: ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ട്രെയിനില്‍നിന്ന് ടി.ടി.ഇ. ഇറക്കിവിട്ടെന്ന് പരാതി.
വെള്ളൂർ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ട ഗർഭിണിയായ യുവതി ബോധരഹിതയായി വീണു. കളമശ്ശേരി ഗ്ലാസ് കമ്ബനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. സംഭവം കണ്ടുനിന്ന യാത്രക്കാർ വെള്ളൂർ പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലൻറ് എക്സ്പ്രസില്‍ കോട്ടയത്തുനിന്നാണ് ഇവർ കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ച് ടി.ടി.ഇ. ഇരുവരെയും വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. സ്റ്റേഷനില്‍ ബോധരഹിതയായിവീണ സരസ്വതിയെ റെയില്‍വേ അധികൃതർ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. തുടർന്ന് സംഭവം കണ്ടുനിന്ന യാത്രക്കാർ പോലീസില്‍ വിവരമറിയിച്ചു.
എസ്.ഐ. എബി ജോസഫ്, എ.എസ്.ഐ. മഞ്ജുഷ ഗോപി, സി.പി.ഒ. അഖില്‍ ദാസ്, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആംബുലൻസില്‍ സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.