താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്ബുകടിയേറ്റ സംഭവം; സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ വെച്ച് യുവതിക്ക് പാമ്ബുകടിയേറ്റ സംഭവത്തില്‍ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിഎംഒ.
പനിബാധിച്ച മകളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്ബുകടിയേറ്റത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗവ.താലൂക്ക് ആശുപത്രിയിലാണ് സംഭവം. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയ്ക്കാണ് കൈയില്‍ പാമ്ബുകടിയേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായത്രി 24 മണിക്കൂർ നിരീക്ഷണത്തിലാണ്.
ചൊവ്വാഴ്ച രാത്രിയായിരുന്നു എട്ടു മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനിയോടെ ഗായത്രി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് ആശുപത്രിയുടെ പടിക്കെട്ടില്‍ നിന്ന് ഗായത്രിയെ വിഷപ്പാമ്ബ് കടിച്ചത്. വൃത്തിയാക്കാനായി ചൂലെടുത്തപ്പോഴാണ് അതിനിടയിലുണ്ടായിരുന്ന പാമ്ബ് ഗായത്രിയെ കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യമാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിലുള്ളതെന്നും ഇതാണ് ഗായത്രിക്ക് പാമ്ബുകടിയേല്‍ക്കാൻ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ചെറുതായി ചോര പൊടിഞ്ഞതോടെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഇതോടെ ആംബുലൻസില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വളരെ പഴക്കമേറിയ കെട്ടിടത്തിന് ചുറ്റുപാടും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണ്. സംഭവത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തി. ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ സമാന സംഭവങ്ങള്‍ നേരത്തെയുമുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ഗായത്രി ജില്ലാ ആശുപത്രി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഗായത്രിയുടെ ബന്ധുക്കള്‍ അറിയിച്ചു.
ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡോക്ടറുടെ നിർദേശപ്രകാരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കടിച്ച പാമ്ബിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിട്ടുണ്ട്. ഏത് പാമ്ബാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കെട്ടുവരയൻ (വെള്ളിക്കെട്ടൻ) എന്ന പാമ്ബാണ് കടിച്ചതെന്ന് ഗായത്രിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
പനിബാധിച്ച കുഞ്ഞിന്റെ രക്തസാമ്ബിള്‍ ഉള്‍പ്പെടെയുള്ളവ ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍നിന്ന് നല്‍കിയില്ലെന്നും ഗായത്രിയുടെ ബന്ധുക്കള്‍ ആരോപിച്ചു. രക്തസാമ്ബിള്‍ ഇല്ലാതെ ചികിത്സ ആരംഭിക്കാൻ കഴിയില്ലെന്ന് ജില്ലാ ആശുപത്രിയില്‍നിന്ന് അറിയിച്ചതോടെ കുഞ്ഞ് ചികിത്സ ലഭിക്കാതെ ആശുപത്രിയുടെ പുറത്ത് തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
'പാമ്പ് കടിയേറ്റിട്ടില്ല, സംശയത്തിന്‍റെ പേരില്‍ റഫര്‍ ചെയ്തത് ശരിയായില്ല': നിഷേധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍
ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പ്കടിയേറ്റ സംഭവത്തില്‍ യുവതിക്ക് പാമ്ബുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീന വെളിപ്പെടുത്തി. വിശദമായ പരിശോധനയില്‍ പാമ്ബുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തില്‍ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു.
.
'ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോള്‍ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു എന്നും അവർ പറഞ്ഞു.