ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്



കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തിന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്ന അതിവൃഷ്ടി സാധ്യതയാണ് 2018-ലും 2019-ലും പശ്ചിമഘട്ട മലനിരകളിൽ സംഭവിച്ചത്. ന്യൂനമർദങ്ങൾ വലിച്ചടുപ്പിച്ച വലിയ മേഘങ്ങൾ ഒന്നായി പശ്ചിമഘട്ടത്തെ പൊതിഞ്ഞു പെയ്യുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളിൽ, കുറഞ്ഞ മണിക്കൂറുകളിൽ പരിധിയിലധികം മഴ പെയ്തിറങ്ങി. മലകൾക്കു താഴെ കടൽ വരെ ശരാശരി 50 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള കേരളത്തിന്റെ സമതലങ്ങളും പുഴത്തടങ്ങളും വെള്ളക്കെട്ടുകളായി മാറി. താഴ്ന്ന പ്രദേശങ്ങളൊക്കെത്തന്നെ പ്രളയത്തിനടിയിലായി.



ഉയർന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി എന്നീ ജില്ലകളുടെ മലയോരങ്ങൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നേരിടുകയായിരുന്നു' എന്ന് 'ഹ്യൂം സെന്റർ ഓഫ് എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി'യുടെ  ഉരുൾപ്പൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിൽ (2020) പറയുന്നു. ഇന്നലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന് കാരണവും കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ മഴ രേഖപ്പെടുത്തിയതാണെന്ന് പറയുന്നു.


ദുരന്തങ്ങൾ എന്നത് ഒരു യാഥാർഥ്യമാണ്. അത് മനസ്സിലാക്കി, ദുരന്താഘാത പ്രതിരോധശേഷി കൈവരിക്കുക എന്നതാണ് നഷ്ടങ്ങൾ കുറക്കാൻ ഒരു പ്രധാനമാർഗം. 2015-16ലെ വരൾച്ച കാലാവസ്ഥ വ്യതിയാന ദുരന്തത്തിന്റെ ഭീകരതയിലേക്കുള്ള ഒരു സൂചകമായിരുന്നു. അപ്രതീക്ഷിതമായി ഏറെ ജീവനുകൾ പൊലിഞ്ഞ ഓഖി ദുരന്തം കാലാവസ്ഥ വ്യതിയാനത്തിലേക്കും വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രധാന സംഭവമായിരുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. 


കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇടക്കിടെ ഇടിത്തീയായി പതിക്കുന്ന പ്രകൃതിദുരന്തങ്ങൾ മാനവരാശിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.അപ്രതീക്ഷിത ആപത്തുകളിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടുകളുടെ ദൈന്യ ചിത്രം അത് നമ്മെ ബോധ്യപ്പെടുത്താറുണ്ട്. സ്വാസ്ഥ്യവും സമാധാനവും നഷ്ടപ്പെട്ട് ഭീതിയുടെ കനൽനിലങ്ങളിൽ വിഭ്രാന്തി പൂണ്ട് കഴിയുന്ന നിസ്സഹായരായ മനുഷ്യർ, ഇനിയെന്ത് എന്ന ഉത്തരമില്ലാത്ത ചോദ്യം മാത്രം ലോകത്തിന് മുമ്പിൽ ഉയർത്തിക്കൊണ്ടിരിക്കുന്നു. 



പ്രളയം, ഉരുൾ പൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി, കടൽക്ഷോഭം, ഭൂകമ്പങ്ങൾ, വരൾച്ച, അഗ്‌നിപർവത സ്‌ഫോടനങ്ങൾ, കാട്ടുതീ തുടങ്ങി ആഗോള താപനം വരെയുള്ള അനേകം ദുരന്തങ്ങളാണ് പ്രകൃതി മനുഷ്യർക്കായി കാത്തുവെച്ചിരിക്കുന്നത്. കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങളിൽ ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്ന് 1556 ലേതാണ്. ചൈനയിലെ ഷാൻസിയിലുണ്ടായ ഭൂകമ്പത്തിൽ 8,30,000 ത്തിലധികം പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിലെ തന്നെ ടാങ്ഷാനിൽ 1976 ജൂലൈ 28 നുണ്ടായ ഭൂകമ്പം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലുതും മാരകവുമായിരുന്നു. 2,40,000 നും 6,55,000 നുമിടയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 


ഇന്ത്യയിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും കരീബിയൻ രാജ്യമായ ഹെയ്തിയിലും ഇന്തോനേഷ്യയിലെ സുമാത്രയിലും ചിലിയിലുമെല്ലാം ഉണ്ടായ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടമായി. നിലക്കാത്ത ഭൂകമ്പങ്ങളുടെ ദുരിതപ്പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ തുർക്കിയിലും സിറിയയിലുമായുണ്ടായ ശക്തമായ ചലനങ്ങൾ. അര ലക്ഷത്തോളം പേരുടെ ജീവനും ജീവിതവുമാണ് രണ്ടു രാജ്യങ്ങളിലുമായി കൊഴിഞ്ഞില്ലാതായത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. 


ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ശ്രദ്ധിക്കപ്പെടാവുന്നത്ര ശക്തിയിലുള്ള ഏകദേശം 50,000 ഭൂകമ്പങ്ങൾ ഓരോ വർഷവും സംഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇവയിൽ ഏകദേശം നൂറെണ്ണം അവയുടെ കേന്ദ്രങ്ങൾ ജനവാസ മേഖലകളുടെ സമീപമാണെങ്കിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. വളരെ വലിയ ഭൂകമ്പങ്ങൾ ശരാശരി വർഷത്തിലൊരിക്കൽ സംഭവിക്കുന്നു. കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഭൂചലനങ്ങളിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.മരണക്കണക്കുകളിൽ മാത്രം പരിമിതപ്പെടുന്നതല്ല പ്രകൃതിദുരന്തങ്ങളുടെ ദുരിതപ്പട്ടിക. 


തുർക്കി ഭൂകമ്പത്തിൽ 50,576 കെട്ടിടങ്ങൾ പൂർണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. 50 ലക്ഷത്തോളം സിറിയക്കാർക്ക് മാത്രം ഇനി എഴുന്നേറ്റു നിൽക്കണമെങ്കിൽ 3291 കോടി വേണമെന്നാണ് റിപ്പോർട്ട്. അന്തിയുറങ്ങാൻ സ്വസ്ഥമായൊരു ഇടമില്ലാതെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരും നിരവധി. മരുന്നും അവശ്യവസ്തുക്കളുമില്ലാതെ ദുരിതക്കയത്തിൽ തന്നെ തുടരുകയാണ് ഒട്ടുമിക്കവരും.


വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കാൻ ഏറെ നാളത്തെ ദീർഘ പരിശ്രമങ്ങൾ വേണ്ടിവരും. ജീവഹാനി, തൊഴിൽ നഷ്ടം, അനാഥത്വം, ദാരിദ്ര്യം, പലായനം തുടങ്ങി നൂറുകണക്കിന് പ്രശ്‌നങ്ങളെ ബാക്കി വെച്ചാണ് ഓരോ ദുരന്തങ്ങളും പടിയിറങ്ങിപ്പോകുന്നത്. ഓരോ വർഷവും പ്രകൃതിദുരന്തങ്ങൾ രണ്ടരക്കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുവെന്നും 5000 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ലോക ബാങ്ക് പറയുന്നത്. സമ്പന്നവും വികസ്വരവുമടക്കം 117 രാജ്യങ്ങളിൽ യു.എൻ നടത്തിയ പഠനത്തിൽ ഒരു വർഷം പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന നഷ്ടം 377 ദശലക്ഷം ഡോളർ വരുമെന്നാണ്. മരുന്നും വിദ്യാഭ്യാസവും കൂടിയാവുമ്പോൾ ഇത് 520 കോടിയാവുമെന്നും യു.എൻ പറയുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. അമിത ചൂഷണങ്ങൾക്കെതിരെ പ്രകൃതി നൽകുന്ന ഈ തിരിച്ചടി ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നതാവട്ടെ നിഷ്‌കളങ്കരായ സാധാരണ ജനങ്ങളും.മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളുടെ വികസനമാണ് മാനവ പുരോഗതിയെന്ന തെറ്റായ സമവാക്യം ആധുനികർക്കിടയിൽ വല്ലാതെ വേരുപിടിച്ചിട്ടുണ്ട്.അതുമൂലം അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആർഭാടങ്ങൾക്കും മറ്റുമായി ഭൂമിയെ ഞെരിച്ചു കൊല്ലുകയാണ് ഒരു വിഭാഗം.


ജീവൽപ്രധാനമായ മണ്ണും ജലവും കള്ളപ്പണക്കാരന് തീറെഴുതിക്കൊടുക്കാൻ യാതൊരു മടിയുമില്ലാത്ത ഭരണകൂടങ്ങൾ കാര്യങ്ങളുടെ വേഗം വർധിപ്പിക്കുന്നു. ഇത് ഗുരുതര പ്രതിസന്ധിയിലേക്കാണ് ലോകത്തെ എത്തിച്ചിട്ടുള്ളത്. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി പരിസ്ഥിതി ചൂഷണമാണ്.പ്രകൃതിയുടെ കനത്ത തിരിച്ചടികൾ ലഭിക്കുമ്പോഴാണ് മനുഷ്യൻ എത്ര നിസ്സാരനും ദുർബലനുമാണെന്ന് തിരിച്ചറിയപ്പെടുന്നത്.ദുരന്ത ഭൂമിയിൽനിന്നുള്ള ഓരോ കരളലിയിപ്പിക്കുന്ന ചിത്രവും ഇത് ഓർമിപ്പിക്കുന്നു. എല്ലാം ശാശ്വതമെന്ന് നിനച്ച് ഹുങ്ക് കാണിച്ചവർക്കാണ് നിമിഷത്തിന്റെ നൂറിലൊരംശത്തിൽ കുത്തുപാളയെടുത്ത് തെരുവിൽ യാചിക്കേണ്ടി വരുന്നത്. മുപ്പത്തിമൂന്ന് കെട്ടിടങ്ങളുടെ ഉടമയായ ഒരാൾ ഒരു റൊട്ടിക്കഷ്ണം പിടിച്ചു നിൽക്കുന്ന ദയനീയ രംഗം കണ്ടു. സമാനരായ എത്രയോ പേർക്ക് ഇതുപോലെയോ ഇതിലപ്പുറമോ നഷ്ടവും നിസ്സഹായതയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവും.


നമ്മുടെ മറവിയുടെ ആഴം എത്രമാത്രം വലുതാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ലോകത്ത് എത്ര ദുരന്തങ്ങൾ സംഭവിച്ചാലും ഒരു താൽക്കാലിക ഞെട്ടലുളവാകുന്നു എന്നതിനപ്പുറം അവയൊന്നും മനുഷ്യന്റെ ഹൃദയത്തെ ഒട്ടും സ്പർശിക്കുന്നേയില്ല. രണ്ടോ മൂന്നോ ദിവസത്തെ കേവല ഭീതിയും ദുഃഖ പ്രകടനങ്ങൾക്കുമൊടുവിൽ ഓർമകൾ മരിച്ചു മണ്ണടിയുന്നു. അകലങ്ങളിൽ നിന്നും അതിർത്തികൾക്കപ്പുറത്തു നിന്നും ദുരന്ത വാർത്തകൾ വന്നെത്തുമ്പോൾ അത് കൺമുമ്പിലല്ലല്ലോ എന്ന് നാം ആശ്വസിക്കുന്നു. നാളെയുടെ സുപ്രഭാതത്തിൽ നമ്മുടെ മുറ്റത്തും അത്തരം ദുരന്തങ്ങൾ പെയ്തിറങ്ങാം എന്ന ലളിത ചിന്ത ഉടലെടുക്കേണ്ടതിനു പകരം എല്ലാം വിസ്മൃതിയുടെ ചവറ്റുകൊട്ടയിലേക്ക് തള്ളിവിടുകയാണ് മനുഷ്യൻ.


ചരിത്രത്തിൽ നിന്ന് നാം പലപ്പോഴും ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടാണ് സാമൂഹ്യ ജീവിതത്തിന്റെ ബാലപാഠങ്ങൾ പോലും നാം ഇതുവരെയും ശരിയാംവണ്ണം സ്വായത്തമാക്കാത്തത്. നമുക്ക് മാത്രമല്ല മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് ചിന്തിക്കാൻ മാത്രം ഹൃദയവിശാലത നമുക്കില്ലാതെ പോകുന്നു. മനുഷ്യന്റെ അത്യാഗ്രഹവും അഹങ്കാരവും കിടമത്സരവുമെല്ലാം മാറ്റിവെക്കേണ്ട സമയമാണിത്.ഒത്തൊരുമയോടെ കൈകോർത്ത് ഒന്നിച്ചു നിൽക്കാൻ നമുക്ക് കഴിയണം. അതിനാവട്ടെ വരുംനാളുകളിൽ നമ്മുടെ പ്രയത്‌നവും പ്രാർത്ഥനയും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

മോട്ടിവേഷൻ ചിന്തകൾ

കോപം നമ്മുടെ ദുർബ്ബലതയാണ്.ക്ഷമയും വിവേകവുമാണ് അതിന്റെ മറുമരുന്ന്.കോപം വന്നാൽ സ്വയം നിയന്ത്രിക്കണം.ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക . അപ്പോൾ കോപത്തിന്റെ നിസ്സാരത നമുക്ക് മനസ്സിലാവുകയും ക്ഷമയുടെ മഹത്വം ബോധ്യപ്പെടുകയും ചെയും. "അതിവേഗത ആപത്ത്.." ഇത് നമ്മുടെ മനസ്സിന് കൂടി ബാധകമാവുന്ന നിയമമാണ്. നിയന്ത്രണാതീതമായ വാഹനത്തിനും നിയന്ത്രണമില്ലാത്ത മനസ്സിനും ശരവേഗം ആയിരിക്കും.അവ മൂലം ഉണ്ടാകുന്ന നാശം പിന്നീട് ശരിപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. കോപം നിയന്ത്രിക്കുക. പരിഹാരം ഇല്ലാത്ത അധമവികാരമാണ് അനാവശ്യമായ കോപം. ക്രോധം മൂലം സംഭവിക്കുന്ന തെറ്റുകൾ പിന്നീട്‌ നമുക്ക്‌ തിരുത്താനൊ , പരിഹരിക്കാനോ സാധിച്ചെന്ന് വരില്ല.  ക്ഷിപ്രകോപി ആത്മനാശത്തിനും ചുറ്റുമുള്ളവരുടെ വിനാശത്തിനും കാരണമാകും. ഇവർ മറ്റുള്ളവരുടെ മനസ്സിലേല്പിക്കുന്ന മുറിവുകൾ ഉണക്കാൻ പറ്റിയ ഒരു മരുന്നും ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .  കോപിക്കുന്നവർ ചെയ്യുന്ന പ്രവൃത്തികൾ പൊട്ടിച്ചിതറിയ കണ്ണാടി പോലെയാണ്‌.  എത്ര സുന്ദരമായി അത് കൂട്ടിച്ചേർത്താലും ചില വടുക്കൾ ശേഷിക്കും. ഒരു കോപത്തിന് ചിലപ്പോൾ മൂന്നോ നാലോ മിനിറ്റ് മാത്രമേ ആയ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ അറിയാം

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ ... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ∙ ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും. ∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു ‌മനസ്സിനോടു പറയാം. മാനസികസമ്മർദം ഉണ്ടോ ? എങ്കിൽ അവോയ്ഡ് ∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാൻ പഠിക്കുക. ഓള്‍ട്ടർ ∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും. അഡാപ്റ്റ് ∙ മാനസിക സമർദമുണ്ട...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...