ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്



കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തിന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്ന അതിവൃഷ്ടി സാധ്യതയാണ് 2018-ലും 2019-ലും പശ്ചിമഘട്ട മലനിരകളിൽ സംഭവിച്ചത്. ന്യൂനമർദങ്ങൾ വലിച്ചടുപ്പിച്ച വലിയ മേഘങ്ങൾ ഒന്നായി പശ്ചിമഘട്ടത്തെ പൊതിഞ്ഞു പെയ്യുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളിൽ, കുറഞ്ഞ മണിക്കൂറുകളിൽ പരിധിയിലധികം മഴ പെയ്തിറങ്ങി. മലകൾക്കു താഴെ കടൽ വരെ ശരാശരി 50 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള കേരളത്തിന്റെ സമതലങ്ങളും പുഴത്തടങ്ങളും വെള്ളക്കെട്ടുകളായി മാറി. താഴ്ന്ന പ്രദേശങ്ങളൊക്കെത്തന്നെ പ്രളയത്തിനടിയിലായി.



ഉയർന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി എന്നീ ജില്ലകളുടെ മലയോരങ്ങൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നേരിടുകയായിരുന്നു' എന്ന് 'ഹ്യൂം സെന്റർ ഓഫ് എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി'യുടെ  ഉരുൾപ്പൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിൽ (2020) പറയുന്നു. ഇന്നലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന് കാരണവും കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ മഴ രേഖപ്പെടുത്തിയതാണെന്ന് പറയുന്നു.


ദുരന്തങ്ങൾ എന്നത് ഒരു യാഥാർഥ്യമാണ്. അത് മനസ്സിലാക്കി, ദുരന്താഘാത പ്രതിരോധശേഷി കൈവരിക്കുക എന്നതാണ് നഷ്ടങ്ങൾ കുറക്കാൻ ഒരു പ്രധാനമാർഗം. 2015-16ലെ വരൾച്ച കാലാവസ്ഥ വ്യതിയാന ദുരന്തത്തിന്റെ ഭീകരതയിലേക്കുള്ള ഒരു സൂചകമായിരുന്നു. അപ്രതീക്ഷിതമായി ഏറെ ജീവനുകൾ പൊലിഞ്ഞ ഓഖി ദുരന്തം കാലാവസ്ഥ വ്യതിയാനത്തിലേക്കും വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രധാന സംഭവമായിരുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. 


കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇടക്കിടെ ഇടിത്തീയായി പതിക്കുന്ന പ്രകൃതിദുരന്തങ്ങൾ മാനവരാശിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.അപ്രതീക്ഷിത ആപത്തുകളിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടുകളുടെ ദൈന്യ ചിത്രം അത് നമ്മെ ബോധ്യപ്പെടുത്താറുണ്ട്. സ്വാസ്ഥ്യവും സമാധാനവും നഷ്ടപ്പെട്ട് ഭീതിയുടെ കനൽനിലങ്ങളിൽ വിഭ്രാന്തി പൂണ്ട് കഴിയുന്ന നിസ്സഹായരായ മനുഷ്യർ, ഇനിയെന്ത് എന്ന ഉത്തരമില്ലാത്ത ചോദ്യം മാത്രം ലോകത്തിന് മുമ്പിൽ ഉയർത്തിക്കൊണ്ടിരിക്കുന്നു. 



പ്രളയം, ഉരുൾ പൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി, കടൽക്ഷോഭം, ഭൂകമ്പങ്ങൾ, വരൾച്ച, അഗ്‌നിപർവത സ്‌ഫോടനങ്ങൾ, കാട്ടുതീ തുടങ്ങി ആഗോള താപനം വരെയുള്ള അനേകം ദുരന്തങ്ങളാണ് പ്രകൃതി മനുഷ്യർക്കായി കാത്തുവെച്ചിരിക്കുന്നത്. കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങളിൽ ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്ന് 1556 ലേതാണ്. ചൈനയിലെ ഷാൻസിയിലുണ്ടായ ഭൂകമ്പത്തിൽ 8,30,000 ത്തിലധികം പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിലെ തന്നെ ടാങ്ഷാനിൽ 1976 ജൂലൈ 28 നുണ്ടായ ഭൂകമ്പം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലുതും മാരകവുമായിരുന്നു. 2,40,000 നും 6,55,000 നുമിടയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 


ഇന്ത്യയിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും കരീബിയൻ രാജ്യമായ ഹെയ്തിയിലും ഇന്തോനേഷ്യയിലെ സുമാത്രയിലും ചിലിയിലുമെല്ലാം ഉണ്ടായ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടമായി. നിലക്കാത്ത ഭൂകമ്പങ്ങളുടെ ദുരിതപ്പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ തുർക്കിയിലും സിറിയയിലുമായുണ്ടായ ശക്തമായ ചലനങ്ങൾ. അര ലക്ഷത്തോളം പേരുടെ ജീവനും ജീവിതവുമാണ് രണ്ടു രാജ്യങ്ങളിലുമായി കൊഴിഞ്ഞില്ലാതായത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. 


ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ശ്രദ്ധിക്കപ്പെടാവുന്നത്ര ശക്തിയിലുള്ള ഏകദേശം 50,000 ഭൂകമ്പങ്ങൾ ഓരോ വർഷവും സംഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇവയിൽ ഏകദേശം നൂറെണ്ണം അവയുടെ കേന്ദ്രങ്ങൾ ജനവാസ മേഖലകളുടെ സമീപമാണെങ്കിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. വളരെ വലിയ ഭൂകമ്പങ്ങൾ ശരാശരി വർഷത്തിലൊരിക്കൽ സംഭവിക്കുന്നു. കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഭൂചലനങ്ങളിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.മരണക്കണക്കുകളിൽ മാത്രം പരിമിതപ്പെടുന്നതല്ല പ്രകൃതിദുരന്തങ്ങളുടെ ദുരിതപ്പട്ടിക. 


തുർക്കി ഭൂകമ്പത്തിൽ 50,576 കെട്ടിടങ്ങൾ പൂർണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. 50 ലക്ഷത്തോളം സിറിയക്കാർക്ക് മാത്രം ഇനി എഴുന്നേറ്റു നിൽക്കണമെങ്കിൽ 3291 കോടി വേണമെന്നാണ് റിപ്പോർട്ട്. അന്തിയുറങ്ങാൻ സ്വസ്ഥമായൊരു ഇടമില്ലാതെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരും നിരവധി. മരുന്നും അവശ്യവസ്തുക്കളുമില്ലാതെ ദുരിതക്കയത്തിൽ തന്നെ തുടരുകയാണ് ഒട്ടുമിക്കവരും.


വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കാൻ ഏറെ നാളത്തെ ദീർഘ പരിശ്രമങ്ങൾ വേണ്ടിവരും. ജീവഹാനി, തൊഴിൽ നഷ്ടം, അനാഥത്വം, ദാരിദ്ര്യം, പലായനം തുടങ്ങി നൂറുകണക്കിന് പ്രശ്‌നങ്ങളെ ബാക്കി വെച്ചാണ് ഓരോ ദുരന്തങ്ങളും പടിയിറങ്ങിപ്പോകുന്നത്. ഓരോ വർഷവും പ്രകൃതിദുരന്തങ്ങൾ രണ്ടരക്കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുവെന്നും 5000 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ലോക ബാങ്ക് പറയുന്നത്. സമ്പന്നവും വികസ്വരവുമടക്കം 117 രാജ്യങ്ങളിൽ യു.എൻ നടത്തിയ പഠനത്തിൽ ഒരു വർഷം പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന നഷ്ടം 377 ദശലക്ഷം ഡോളർ വരുമെന്നാണ്. മരുന്നും വിദ്യാഭ്യാസവും കൂടിയാവുമ്പോൾ ഇത് 520 കോടിയാവുമെന്നും യു.എൻ പറയുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. അമിത ചൂഷണങ്ങൾക്കെതിരെ പ്രകൃതി നൽകുന്ന ഈ തിരിച്ചടി ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നതാവട്ടെ നിഷ്‌കളങ്കരായ സാധാരണ ജനങ്ങളും.മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളുടെ വികസനമാണ് മാനവ പുരോഗതിയെന്ന തെറ്റായ സമവാക്യം ആധുനികർക്കിടയിൽ വല്ലാതെ വേരുപിടിച്ചിട്ടുണ്ട്.അതുമൂലം അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആർഭാടങ്ങൾക്കും മറ്റുമായി ഭൂമിയെ ഞെരിച്ചു കൊല്ലുകയാണ് ഒരു വിഭാഗം.


ജീവൽപ്രധാനമായ മണ്ണും ജലവും കള്ളപ്പണക്കാരന് തീറെഴുതിക്കൊടുക്കാൻ യാതൊരു മടിയുമില്ലാത്ത ഭരണകൂടങ്ങൾ കാര്യങ്ങളുടെ വേഗം വർധിപ്പിക്കുന്നു. ഇത് ഗുരുതര പ്രതിസന്ധിയിലേക്കാണ് ലോകത്തെ എത്തിച്ചിട്ടുള്ളത്. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി പരിസ്ഥിതി ചൂഷണമാണ്.പ്രകൃതിയുടെ കനത്ത തിരിച്ചടികൾ ലഭിക്കുമ്പോഴാണ് മനുഷ്യൻ എത്ര നിസ്സാരനും ദുർബലനുമാണെന്ന് തിരിച്ചറിയപ്പെടുന്നത്.ദുരന്ത ഭൂമിയിൽനിന്നുള്ള ഓരോ കരളലിയിപ്പിക്കുന്ന ചിത്രവും ഇത് ഓർമിപ്പിക്കുന്നു. എല്ലാം ശാശ്വതമെന്ന് നിനച്ച് ഹുങ്ക് കാണിച്ചവർക്കാണ് നിമിഷത്തിന്റെ നൂറിലൊരംശത്തിൽ കുത്തുപാളയെടുത്ത് തെരുവിൽ യാചിക്കേണ്ടി വരുന്നത്. മുപ്പത്തിമൂന്ന് കെട്ടിടങ്ങളുടെ ഉടമയായ ഒരാൾ ഒരു റൊട്ടിക്കഷ്ണം പിടിച്ചു നിൽക്കുന്ന ദയനീയ രംഗം കണ്ടു. സമാനരായ എത്രയോ പേർക്ക് ഇതുപോലെയോ ഇതിലപ്പുറമോ നഷ്ടവും നിസ്സഹായതയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവും.


നമ്മുടെ മറവിയുടെ ആഴം എത്രമാത്രം വലുതാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ലോകത്ത് എത്ര ദുരന്തങ്ങൾ സംഭവിച്ചാലും ഒരു താൽക്കാലിക ഞെട്ടലുളവാകുന്നു എന്നതിനപ്പുറം അവയൊന്നും മനുഷ്യന്റെ ഹൃദയത്തെ ഒട്ടും സ്പർശിക്കുന്നേയില്ല. രണ്ടോ മൂന്നോ ദിവസത്തെ കേവല ഭീതിയും ദുഃഖ പ്രകടനങ്ങൾക്കുമൊടുവിൽ ഓർമകൾ മരിച്ചു മണ്ണടിയുന്നു. അകലങ്ങളിൽ നിന്നും അതിർത്തികൾക്കപ്പുറത്തു നിന്നും ദുരന്ത വാർത്തകൾ വന്നെത്തുമ്പോൾ അത് കൺമുമ്പിലല്ലല്ലോ എന്ന് നാം ആശ്വസിക്കുന്നു. നാളെയുടെ സുപ്രഭാതത്തിൽ നമ്മുടെ മുറ്റത്തും അത്തരം ദുരന്തങ്ങൾ പെയ്തിറങ്ങാം എന്ന ലളിത ചിന്ത ഉടലെടുക്കേണ്ടതിനു പകരം എല്ലാം വിസ്മൃതിയുടെ ചവറ്റുകൊട്ടയിലേക്ക് തള്ളിവിടുകയാണ് മനുഷ്യൻ.


ചരിത്രത്തിൽ നിന്ന് നാം പലപ്പോഴും ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടാണ് സാമൂഹ്യ ജീവിതത്തിന്റെ ബാലപാഠങ്ങൾ പോലും നാം ഇതുവരെയും ശരിയാംവണ്ണം സ്വായത്തമാക്കാത്തത്. നമുക്ക് മാത്രമല്ല മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് ചിന്തിക്കാൻ മാത്രം ഹൃദയവിശാലത നമുക്കില്ലാതെ പോകുന്നു. മനുഷ്യന്റെ അത്യാഗ്രഹവും അഹങ്കാരവും കിടമത്സരവുമെല്ലാം മാറ്റിവെക്കേണ്ട സമയമാണിത്.ഒത്തൊരുമയോടെ കൈകോർത്ത് ഒന്നിച്ചു നിൽക്കാൻ നമുക്ക് കഴിയണം. അതിനാവട്ടെ വരുംനാളുകളിൽ നമ്മുടെ പ്രയത്‌നവും പ്രാർത്ഥനയും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കി സന്തോഷകരമായി ജീവിക്കാൻ ഇങ്ങനെ ചെയ്തോളൂ

വിവാഹം പൂർണ്ണതയിലെത്തുന്നത് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ വിവാഹം എന്ന മാന്ത്രിക ചരടിലൂടെ ഒന്നാകുമ്പോഴാണ് . രക്തബന്ധമോ കടപ്പാടുകളോ ഇല്ലാതെയുള്ള ബന്ധമാണത് . പക്ഷേ നാളുകൾ കഴിയുന്നതോടെ ചില ദാമ്പത്യ ബന്ധങ്ങൾ വേർപിരിലിലേക്ക് നീങ്ങുന്നു .ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി പറയുന്ന അഞ്ചു സുചനകൾ ജീവിതത്തിൽ പിൻതുടരുക. 1: പരസ്പരം ബഹുമാനിക്കുക. പങ്കാളി തന്റെ സ്വന്തം ആയതിനാൽ എന്തും ഏതും പറയാമെന്നു വിചാരിക്കരുത്. പങ്കാളിയെ നിസ്സാരമായി കാണാതിരിക്കുക . തന്നെ ബഹുമാനിക്കുന്ന ആളെ ഏതൊരാളും ഇഷ്ടപ്പെടും. പങ്കാളി സ്നേഹത്തോടേയും ബഹുമാനത്തോടെയും സംസാരിക്കുമ്പോൾ ഒരു അഭിമാനം തോന്നാറില്ലേ?. അതുപോലെ തന്നെയാണവർക്കും എന്നറിയണം.. പങ്കാളിയിൽ കുറ്റം കണ്ടുപിടിക്കാതെ ബഹുമാനിക്കാൻ അവരിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക.   2:എത്ര ജോലി തിരക്കിനിടക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു സന്ദർഭോചിതമായി പറയുക. പങ്കാളിയിൽ നിന്ന് നല്ലവാക്കുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവർ കാണാനിടയില്ല. ഇങ്ങനെ പറഞ്ഞു ശീലം ഇല്ലായെങ്കിൽ പരസ്പരം കണ്ണിലെങ്കിലും ഒന്നു നോക്കാമല്ലോ. ഞാൻ പോകട്ടെ എന്നു സ്നേഹ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

കുട്ടികള്‍ക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ നല്‍കിയാൽ മതി

കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ, എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം നല്‍കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുപ്പത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം അവരില്‍ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികള്‍ക്ക് ഏതൊക്കെ പോഷകങ്ങളാണ് വേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.  വിറ്റാമിൻ ഡി അത്തരത്തിലുള്ള ഒരു പോഷകമാണ്. എന്നാല്‍മറ്റ് പോഷകങ്ങളെപ്പോലെ, വിറ്റാമിൻ ഡിയുടെ ഉറവിടം ഭക്ഷണം മാത്രമല്ല. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ മനുഷ്യശരീരം ഇത് ഉത്പാദിപ്പിക്കുന്നു. രോഗങ്ങളെ തടയാനും, പ്രായമാകുമ്പോള്‍ എല്ലുകളെ ബലപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ വിറ്റാമിൻ ആവശ്യമാണ്.  വിറ്റാമിൻ ഡിയുടെ കുറവ് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. പേശികളുടെ ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ പലരും പരാതിപ്പെടുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ... കുട്ടികള്‍ക്ക് മുട്ട, ചീര, കൂണ്‍, സാല്‍മണ്‍ മത്സ്യം, പാല്‍, മറ്റ് ക്ഷീര ഉത്പ...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...