ഇപ്പോൾ വൈറൽ ആയികൊടിരിക്കുന്ന സോഷ്യല്‍ മീഡിയ ചലഞ്ചായ 'ക്രോമിംഗില്‍' പങ്കെടുത്ത 12-കാരന് ഹൃദയാഘാതം. യുഎസുകാരനായ സീസർ വാസ്റ്റണ്‍ കിംഗ് ആണ് രണ്ടുദിവസത്തോളം കോമയില്‍ പോയത്.
ചലഞ്ചിന്റെ ഭാഗമായി സ്പേ ഏറെനേരം ശ്വസിച്ചതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സൗത്ത് യോർക്ഷെയറിലെ ഡോണ്‍ കാസ്റ്ററിലാണ് സംഭവം.മുകളിലത്തെ നിലയില്‍ തന്റെ ഇളയ കുഞ്ഞിന് മുലയൂട്ടുകയായിരുന്ന അമ്മ നിക്കോള കിംഗ്, ഒരു വലിയ ശബ്ദം കേട്ട് പരിഭ്രാന്തയായി താഴേക്ക് ഓടി. അടുക്കളയില്‍ മകൻ ഹൃദയാഘാതത്തെ തുടർന്ന് പിടഞ്ഞ് വീഴുന്നത് അവരുടെ മുന്നിലായിരുന്നു.
നിക്കോളയുടെ മൂത്ത മകൻ കൈഡൻ ഉടൻ തന്നെ 999 എന്ന നമ്ബറില്‍ വിളിച്ചു ആംബുലൻസിനായി കാത്തിരുന്നു. ഇതിനിടെ നിക്കോള സീസറിനെ CPR നല്‍കിയ പിന്നാലെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെവച്ചു ഹൃദയസ്തംഭനവും ഉണ്ടായതോടെ കുട്ടി രണ്ട് ദിവസത്തേക്ക് കോമയിലായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സീസർ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ മാതാവിന്റെ മകന്റെ അവസ്ഥയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ക്രോമിംഗ് ചലഞ്ചിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.
എന്താണ്ക്രോമിംഗ് ചലഞ്ച്?
സൈക്കോ ആക്റ്റീവ് മരുന്നുകള്‍ അല്ലെങ്കില്‍ റീക്രിയേഷണല്‍ ഡ്രഗ്സ് ആയി ഉപയോഗിക്കുന്ന അപകടകരമായ രാസവസ്തുക്കള്‍ ശ്വസിക്കുന്നതാണ് ക്രോമിംഗ്. എയറോസോള്‍ ക്യാനുകള്‍, പെയിൻ്റ്, പെർമനൻ്റ് മാർക്കറുകള്‍, ഹെയർ സ്‌പ്രേ, നെയില്‍ പോളിഷ് റിമൂവർ, ലൈറ്റർ ഫ്ലൂയിഡ്, ഗ്ലൂ, ക്ലീനിംഗ് സപ്ലൈസ്, നൈട്രസ് ഓക്‌സൈഡ്, ഗ്യാസോലിൻ എന്നിവ വിഷാംശമുള്ള രാസവസ്തുക്കളുടെ ഉദാഹരണങ്ങളാണ്.
ഇത്തരം വസ്തുക്കളുടെ പുക അമിതമായ അളവില്‍ ശ്വസിക്കുന്നതാണ് ചലഞ്ച്. ഇത് ഉപയോഗിക്കുന്നവരില്‍ ഓക്കാനം, ഛർദ്ദി, ഭ്രമാത്മകത എന്നിങ്ങനെ പലതരം പാർശ്വഫലങ്ങളുണ്ടാകാം. ഹാങ്‌ഓവർ ആറ് മണിക്കൂർ വരെ നീണ്ടുനില്‍ക്കും. അന്തിമ ഫലങ്ങള്‍ മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയ്‌ക്കുണ്ടാക്കുന്ന തകരാറുകളും ഹൃദയാഘാതം, ശ്വാസംമുട്ടല്‍, കോമ, അല്ലെങ്കില്‍ മരണവുമാണ്.