സ്വപ്നതുല്യമായ ജോലി എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മളില്‍ പലർക്കും അത് സ്വപ്നമായി തന്നെ തുടരുമ്ബോള്‍ ആ സ്വപ്നം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ബിഹാർ സ്വദേശിയായ അഭിഷേക് കുമാർ.
ഇന്ന് ജീവിക്കുന്ന ഓരോ മനുഷ്യരുടേയും ജീവിതത്തിന്റെ ഭാഗം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഗൂഗിളിലാണ് അഭിഷേകിന് ജോലി ലഭിച്ചിരിക്കുന്നത്. ശമ്ബളമാകട്ടെ, വർഷം രണ്ട് കോടി രൂപയും. ഒക്ടോബർ മുതല്‍ അഭിഷേക് ലണ്ടനിലെ ഗൂഗിളിന്റെ ഓഫീസില്‍ ജോലി തുടങ്ങും.
ബിഹാറിലെ ജമുയി ജില്ലയിലെ ജമു ഖരിയ സ്വദേശിയാണ് അഭിഷേക്. ജമുയി സിവില്‍ കോടതിയിലെ അഭിഭാഷകനാണ് അഭിഷേകിന്റെ പിതാവ് ഇന്ദ്രദേവ് യാദവ്. അമ്മ മഞ്ജു ദേവി വീട്ടമ്മയും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയ കുടുംബമാണ് അഭിഷേകിന്റേത്.
പട്നയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എൻ.ഐ.ടി) നിന്നാണ് അഭിഷേക് കുമാർ സോഫ്റ്റ്വെയർ എൻജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയത്. പഠനത്തിന് ശേഷം 2022-ല്‍ വർഷം1.08 കോടി രൂപ ശമ്ബളത്തില്‍ ആമസോണില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. 2023 മാർച്ച് വരെ അഭിഷേക് അവിടെ തുടർന്നു. അതിന് ശേഷം ജർമൻ ഇൻവെസ്റ്റ്മെന്റ് കമ്ബനിയുടെ ഫോറിൻ എക്സ്ചേഞ്ച് ട്രേഡിങ് യൂണിറ്റിലായിരുന്നു ജോലി. ഇതിനെല്ലാമൊടുവിലാണ് ടെക്കികളുടെ സ്വപ്നലക്ഷ്യമായ ഗൂഗിളിലേക്ക് അഭിഷേക് ചുവടുവെക്കുന്നത്.
ഈ നേട്ടത്തിലേക്കെത്താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അഭിഷേക് പറയുന്നു. തന്റെ ജോലിയും ഗൂഗിളിലെ ഇന്റർവ്യൂവിന് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളും അഭിഷേക് ഒന്നിച്ചുകൊണ്ടുപോയത് ഏറെ പണിപ്പെട്ടാണ്. ദിവസം എട്ടോ ഒമ്ബതോ മണിക്കൂർ ജോലി ചെയ്ത ശേഷം ബാക്കി സമയം കോഡിങ്ങിലെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഇന്റർവ്യൂവിന് തയ്യാറെടുക്കാനും വിനിയോഗിച്ചുവെന്ന് അഭിഷേക് പറഞ്ഞു.
.
'ഞാൻ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു. അതിനൊപ്പം ഇന്റർവ്യൂവിനായി പരിശീലിക്കുക വലിയ വെല്ലുവിളിയായിരുന്നു. എട്ട് മണിക്കൂർ കമ്ബനിയിലെ ജോലി ചെയ്തശേഷം ബാക്കി സമയമാണ് ഞാൻ ഇന്റർവ്യൂവിനും കോഡിങ്ങിനുമായി ചെലവഴിച്ചത്.' -അഭിഷേക് മനസ് തുറന്നു.
കഠിനാധ്വാനമാണ് അഭിഷേകിന് ഗൂഗിളിലേക്കുള്ള 'സൈൻ ഇൻ' എളുപ്പമാക്കിയത്. ചെറിയൊരു പട്ടണത്തിലാണ് താൻ ജീവിക്കുന്നതെങ്കിലും തന്റെ വേരുകള്‍ ഗ്രാമത്തിലാണെന്ന് അഭിഷേക് പറയുന്നു. അവിടെ ചെളികൊണ്ട് നിർമ്മിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി കിട്ടിയ ശേഷമാണ് പുതിയ വീടിന്റെ നിർമ്മാണം ആരംഭിച്ചതെന്നും അഭിഷേക് അഭിമാനത്തോടെ പറയുന്നു.
സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരുന്നവരോട് 'എല്ലാം സാധ്യമാണ്' എന്നാണ് അഭിഷേകിന് പറയാനുള്ളത്. ഗ്രാമത്തിലോ വൻ നഗരത്തിലോ, എവിടെ ജനിച്ചുവളർന്ന കുട്ടിയാണെങ്കിലും സമർപ്പണ മനോഭാവത്തോടെ കഠിനാധ്വാനം ചെയ്താല്‍ അവർക്ക് വലിയ അവസരങ്ങള്‍ പിടിച്ചെടുക്കാമെന്നും അഭിഷേക് പറയുന്നു. മാതാപിതാക്കളും സഹോദരനുമാണ് തന്റെ വിജയത്തിന് പിന്നിലെന്നും അഭിഷേക് കൂട്ടിച്ചേർത്തു.