നമുക്ക് ഓരോരുത്തർക്കും നമ്മുടേതായ കഴിവുകൾ ഉണ്ട്.., നാം നമ്മളിലേക്ക് നോക്കിയാൽ മാത്രമേ നമ്മുടെ കഴിവുകളെ മനസ്സിലാക്കാൻ കഴിയൂ.
നമ്മുടെ അഞ്ചു വിരലുകളും വ്യത്യസ്തമാണെന്നതുപോലെ ഓരോ വ്യക്തികളെയും വ്യത്യസ്തമായ കഴിവുകളുമായാണ് ദൈവം സൃഷ്ടിച്ചത്..
പരസ്പരം താരതമ്യം ചെയ്യാതെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്താൻ ശ്രമിക്കുക.
ക്ഷമയോടെ നമ്മുടെ കുറവുകൾ പരിഹരിക്കുകയും, മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കുകയും ചെയ്യുക.
കുറവില്ലാത്തവര്‍ ആരുമില്ല. കുറവിനെ അവഗണിച്ച് മുന്നേറണം. അതാണ് മഹത്തുക്കള്‍ പഠിപ്പിക്കുന്ന വഴി. ശരിയായ കുറവ് ആത്മനിന്ദയാണ്. ആത്മവിശ്വാസമുള്ളവന് ഒന്നിന്റേയും കുറവ് ഒരിക്കലും അനുഭവപ്പെടില്ല..
കുറവുകൾ ഇല്ലാത്ത ആരാണുള്ളത് ? പലർക്കും പല തരത്തിലുള്ള കുറവുകൾ ആയിരിക്കും.കുറവുകളെ തങ്ങളുടെ നേട്ടങ്ങൾ ആക്കാൻ ആണ് മഹാന്മാർ ശ്രമിക്കുക..
ഒരു സംഭവകഥയുണ്ട് ; ലാല്‍ബഹദൂര്‍ ശാസ്ത്രി താഷ്ക്കെന്റില്‍ പോയ സന്ദര്‍ഭം. അവിടെവച്ച് അയൂബ്ഖാനുമായി (പാകിസ്ഥാന്‍) ഒരു ചര്‍ച്ചയുണ്ട്. ശാസ്ത്രിക്ക് പൊക്കം കുറവാണ്. അയൂബ്ഖാനാകട്ടെ നല്ല ഉയരമുള്ളയാളും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഒരു പത്രപ്രവര്‍ത്തകന്‍ ശാസ്ത്രിയോട് തമാശയില്‍ പറഞ്ഞു,
“സര്‍,അയൂബ്ഖാന്‍ വളരെ ഉയരമുള്ള യാളാണ്… അദ്ദേഹത്തിന്റെ സമീപം താങ്കള്‍ വളരെ ചെറുതായി പോകും.”
ഉടന്‍ തന്നെ പുഞ്ചിരിയോടെ ശാസ്ത്രി പറഞ്ഞു, “അതു ശരിതന്നെ. പക്ഷേ ഒരു ഗുണമുണ്ട്. ഞങ്ങളുടെ സംഭാഷണവേളയില്‍ എനിക്ക് സദാ തല ഉയര്‍ത്തിപ്പിടിക്കാനാകും. അദ്ദേഹത്തിനാകട്ടെ തല കുനിച്ചേ എന്നോട് സംസാരിക്കാനാകൂ. എനിക്ക് ഒരിക്കലും തലകുനിക്കേണ്ടി വരില്ലല്ലോ.”
ഏതൊരു കുറവും നല്ലതായി കാണാന്‍ നാം ശീലിക്കണം. അപ്പോള്‍ ആ കുറവു തന്നെ നമ്മുടെ ഉയര്‍ച്ചയിലേക്കുള്ള ചവിട്ടു പടിയാകും. അവനവന്റെ കുറവുകളെ ഓര്‍ത്ത് ദുഃഖിച്ചിരുന്നാല്‍ നമുക്ക് ഒരിക്കലും മുന്നേറാനാകില്ല.
നമുക്ക് ഓരോരുത്തർക്കും നമ്മുടേതായ കഴിവുകൾ ഉണ്ട്.., നാം നമ്മളിലേക്ക് നോക്കിയാൽ മാത്രമേ നമ്മുടെ കഴിവുകളെ മനസ്സിലാക്കാൻ കഴിയൂ.
നമ്മുടെ അഞ്ചു വിരലുകളും വ്യത്യസ്തമാണെന്നതുപോലെ ഓരോ വ്യക്തികളെയും വ്യത്യസ്തമായ കഴിവുകളുമായാണ് ദൈവം സൃഷ്ടിച്ചത്.
പരസ്പരം താരതമ്യം ചെയ്യാതെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്താൻ ശ്രമിക്കുക
ക്ഷമയോടെ നമ്മുടെ കുറവുകൾ പരിഹരിക്കുകയും, മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കുകയും ചെയ്യുക..
`ആരും പരിപൂർണ്ണരല്ല`
ഒരു രസകരമായ കഥ പറയാം.ഒരു നഗരത്തിൽ ഒരു പ്രത്യേകത നിറഞ്ഞ പുതിയ വലിയ സ്റ്റോർ തുടങ്ങി. ആ സ്റ്റോറിന്റെ പ്രത്യേകത അവിടെ നിന്നും സ്ത്രീകൾക്ക് പല ഗുണങ്ങൾ ഉള്ള ഏതെങ്കിലും ഒരു പുരുഷനെ ഭർത്താവായി തിരഞ്ഞെടുക്കാം എന്നുള്ളതാണ്. പക്ഷെ ഒരു നിബന്ധന ഉണ്ട്, ആ സ്റ്റോറിനു ആറു നിലകളുണ്ട്. ഓരോ നിലയുടെയും വാതിൽക്കൽ അതിൽ ഉള്ള പുരുഷന്റെ വിവരണം എഴുതിയിട്ടുണ്ട്. ഇഷ്ടപെടുവാനെങ്കിൽ അകത്തു കയറി അവിടെ ഉള്ള ഏതെങ്കിലും പുരുഷനെ ഭർത്താവായി സ്വീകരിക്കാം.
പക്ഷെ ഒരിക്കൽ മാത്രമേ ഒരു സ്ത്രീക്ക് ഈ സ്റ്റോർ സന്ദർശിക്കാൻ അനുവാദം ഉള്ളു. അതുപോലെ ഒരിക്കൽ അകത്തു കടന്നാൽ പിന്നീട് തിരിച്ചിറങ്ങി വേറെ ഗുണങ്ങളുള്ള പുരുഷന്മാരുടെ നിലകൾ സന്ദർശിക്കാൻ അനുവാദം ഇല്ല. അതിനാൽ വാതിൽക്കൽ നിന്ന് വായിച്ചു ഉറപ്പിച്ചിട്ടു വേണം അകത്തു കയറാൻ.
അങ്ങനെ അവിടെ ഒരു സ്ത്രീ എത്തി. അവരോടു നിബന്ധനകൾ എല്ലാം സ്റ്റോറിന്റെ ഉടമ പറഞ്ഞു.
അങ്ങനെ ഒരു ഭർത്താവിനെ തിരഞ്ഞെടുക്കാൻ ആ സ്ത്രീ പുറപ്പെട്ടു. ആദ്യം ഒന്നാം നിലയിൽ ഉള്ള വാതിൽക്കൽ എത്തി. അവിടെ ഇങ്ങനെ എഴുതിയിരുന്നു,
ഒന്നാം നില – ഇതിൽ ഉള്ള പുരുഷന്മാർക് എല്ലാം നല്ല ജോലിയുണ്ട്.
പിന്നീട് ആ സ്ത്രീ രണ്ടാമത്തെ നിലയുടെ വാതിൽക്കൽ എത്തി. അവിടെ എഴുതിയിട്ടുള്ളത് ‘
രണ്ടാം നില- ഇതിൽ ഉള്ള പുരുഷന്മാർ നല്ല ജോലിയുള്ളവരും, മക്കളെ സ്നേഹിക്കുന്നവരും ആയിരിക്കും.
പക്ഷെ ആ സ്ത്രീ മൂന്നാം നിലയുടെ വാതിൽക്കൽ എത്തി. അവിടെ ഇങ്ങനെ എഴുതിയിരുന്നു,
മൂന്നാം നില- ഇവിടെ ഉള്ള പുരുഷന്മാർ നല്ല ജോലിയുള്ളവരും, മക്കളെ സ്നേഹിക്കുന്നവരും, വളരെ സൗന്ദര്യമുള്ളവരായിരിക്കും.
ഇത് വായിച്ച ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടു, പക്ഷെ മറ്റു നിലകളിൽ പോയി നോക്കാൻ തീരുമാനിച്ചു .
അങ്ങനെ ആ സ്ത്രീ നാലാമത്തെ നിലയുടെ വാതിൽക്കൽ എത്തി. അതിന്റെ വാതിൽക്കൽ ഇങ്ങനെ എഴുതിയിരുന്നു,
നാലാം നില- ഇവിടെയുള്ള പുരുഷന്മാർക്ക് ജോലിയുണ്ട്, മക്കളെ നന്നായി സ്നേഹിക്കും, കാണാൻ സുന്ദരന്മാര്, അതുപോലെ വീട്ടു ജോലിയിൽ സഹായിക്കും.
ഇത് വായിച്ച സ്ത്രീ വളരെ സന്തോഷിച്ചു , ഇതിൽ കയറാം എന്ന് തീരുമാനിച്ചു.
എന്നാൽ അവർ ഒരു നിമിഷം നിന്ന്, എന്നിട്ടു അടുത്ത് നിലയിലേക്ക് പോയി,
അഞ്ചാമത്തെ നിലയുടെ വാതിൽക്കൽ ഇങ്ങനെ എഴുതിയിരുന്നു : 'അഞ്ചാം നില- ഇവിടെയുള്ള പുരുഷന്മാർക്ക് നല്ല ജോലിയുണ്ട് , മക്കളെ നന്നായി സ്നേഹിക്കും, കാണാൻ സൗന്ദര്യം ഉള്ളവരായിരിക്കും, വീട്ടുജോലിയിൽ സഹായിക്കും, ഭാര്യയോട് വളരെ റൊമാന്റിക് ആയിരിക്കും.
ഇത് വായിച്ച ആ സ്ത്രീ ഏറ്റവും സന്തോഷിച്ചു, ഇതിൽ തന്നെ കയറാം എന്ന് തീരുമാനിച്ചു.പക്ഷെ ഒന്ന് നിന്ന് ആലോചിച്ചശേഷം അടുത്ത നിലയിലേക്ക് പോയി.
ആറാമത്തെ നിലയിലുടെ വാതിൽക്കൽ ഇങ്ങനെ എഴുതിയിരുന്നു;നിങ്ങൾ ഈ നില സന്ദർശിക്കുന്ന 3,56,456 മത്തെ ആളാണ്. ഈ നിലയിൽ ഒരു പുരുഷന്മാരും ഇല്ല. ആരെയും പൂർണമായി പ്രീതിപ്പെടുത്താൻ അസാദ്ധ്യമാണെന്നതിന്റെ തെളിവായി മാത്രം ആണ് ഈ നില ഇവിടെ ഉള്ളത്.
നന്ദി, ഈ സ്റ്റോർ സന്ദർശിച്ചതിനു.
അങ്ങനെ ആ സ്ത്രീ വളരെ സങ്കടത്തോടെ അവിടെ നിന്ന് പോയി.
മനുഷ്യർ അങ്ങനെ ആണ്, ഗുണങ്ങൾ ധാരാളം കിട്ടിയാലും, അതിലും നല്ലതു ഉണ്ടോ എന്ന് അന്വേഷിച്ചു പോകും, അവസാനം കിട്ടിയ നല്ലതു പോലും കളയുകയും ചെയ്യും. പിന്നീട് പോയതിനെ കുറിച്ച് ദുഖിച്ചിട്ടു കാര്യമില്ല.
ഒരാളെയും അയാളിലെ കുറവുകളുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തരുത്. ചിലപ്പോൾ മറ്റുള്ളവരെക്കാൾ കഴിവ് അവർക്കുണ്ടാകാം. വ്യക്തികളുടെ കുറവുകൾ മാത്രം തിരഞ്ഞ് നടന്നാൽ അവരിലുള്ള നന്മയുടെ നറുംനിലാവുകൾ ആസ്വദിക്കാൻ നമുക്ക് കഴിയാതെ പോകും.
കുറ്റങ്ങളും കുറവുകളുമില്ലാതെ എല്ലാം തികഞ്ഞവരായി ആരും ഈ ഭൂമിയിൽ ഇല്ല. ഒരാളെ അയാളുടെ എല്ലാ കുറവുകളോടുകൂടിയും അംഗീകരിക്കുമ്പോൾ മാത്രമേ ഏതൊരു സൗഹൃദബന്ധവും തുടരാനാകൂ.
ഒരാളിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി അറിയാതെ പോലും വേദനിപ്പിക്കരുത്. പരിഹാരങ്ങളില്ലാത്ത കുറ്റ ങ്ങളും കുറവുകളുമില്ല.എല്ലാം തികഞ്ഞവർ എന്ന് നമ്മൾ വിധിച്ച പ്രതിഭ കളുടെ ആയുസ്സ് നിർണ്ണയിക്കാൻ ആർക്കും കഴിയില്ല.
കണ്ണുകൾ ഉണ്ടായിട്ടും കാണാത്തവർ എത്രപേർ?കേൾവി ഉണ്ടായിട്ടും കേൾക്കാത്തവർ എത്രപേർ? വായ ഉണ്ടായിട്ടും മൊഴിയാത്തവർ എത്രപേർ? മനസ്സ് ഉണ്ടായിട്ടും മനുഷ്യത്വം ഇല്ലാത്തവർ എത്രപേർ? വിദ്യ ഉണ്ടായിട്ടും വിവരം ഇല്ലാത്ത എത്രപേർ? അസുഖം ഇല്ലാഞ്ഞിട്ടും സുഖമില്ലാത്ത എത്രപേർ?എത്രയുണ്ടെങ്കിലും തൃപ്‌തി ഇല്ലാത്ത എത്രപേർ?
എല്ലാം ഉണ്ടെങ്കിലും കുറവുകൾ മാത്രം നോക്കി വ്യാകുലപ്പെടുന്ന നമുക്കണോ വൈകല്യം അതോ ഒന്നുമില്ലെങ്കിലും പല കുറവുകൾ ഉണ്ടെങ്കിലും അതൊന്നും വക വെക്കാതെ ജീവിക്കുന്ന അവർക്കണോ യഥാർത്ഥത്തിൽ വൈകല്യം.
കുറവില്ലാത്തവര്‍ ആരുമില്ല. കുറവിനെ അവഗണിച്ച് മുന്നേറണം. അതാണ് മഹത്തുക്കള്‍ പഠിപ്പിക്കുന്ന വഴി. ശരിയായ കുറവ് ആത്മനിന്ദയാണ്. ആത്മവിശ്വാസമുള്ളവന് ഒന്നിന്റേയും കുറവ് ഒരിക്കലും അനുഭവപ്പെടില്ല.
കവി കുഞ്ഞുണ്ണിമാഷ് പാടാറുണ്ട് “ഈ പൊക്കമില്ലാത്തതാണ് എന്റെ പൊക്കം.”