ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'തീയില്‍നിന്ന് രക്ഷപ്പെടാൻ കാമ്ബസില്‍ നിന്നിറങ്ങിയോടി, രാത്രി മുഴുവൻ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു'; ഒരു വിദ്യാർത്ഥിയുടെ അനുഭവം വൈറലാകുന്നു



'ലോസ് ആഞ്ചല്‍സ് കൗണ്ടിക്കുള്ളിലെ പാലിസേഡ്‌സ് ഏരിയയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായിരുന്നു ഞങ്ങളുടെ കാമ്ബസ്.

ജനുവരി 7ന്, നൃത്ത റിഹേഴ്സലുകള്‍ പൂർത്തിയാക്കി ഇൻസ്റ്റാഗ്രാം ഫീഡ് പരിശോധിക്കുമ്ബോള്‍ തീ വലിയ തോതില്‍ പടരുന്നത് കണ്ടു. എന്നാല്‍, സ്ഥിതിഗതികള്‍ എത്രത്തോളം ഗുരുതരമാണെന്ന് ഉറപ്പില്ലായിരുന്നു. 

വൈകീട്ട് 4 മണിയോടെ ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ പുറത്തേക്കു പോയി. ഏകദേശം 40 മിനിറ്റ് എടുക്കുന്ന സാന്താ ക്ലാരിറ്റയിലേക്കുള്ള ഞങ്ങളുടെ മടക്ക യാത്രയില്‍ കാമ്ബസ് നില്‍ക്കുന്ന ഭാഗത്തെയും 'ഹസ്റ്റ് ഫയർ' ബാധിക്കുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. 'ഹസ്റ്റ് ഫയർ' ലോസ് ആഞ്ചല്‍സിലെ സില്‍മാർ പ്രദേശത്ത് സജീവമായ ഒരു കാട്ടുതീയാണ്. കാലിഫോർണിയയില്‍ ശക്തമായ കാറ്റ് ചലിപ്പിക്കുന്ന നിരവധി തീപിടിത്തങ്ങളില്‍ ഒന്നാണിത്. ആ കാട്ടുതീ ഞങ്ങള്‍ക്ക് തെക്കുകിഴക്കായി കാമ്ബസിന് ഏറ്റവും അടുത്തെത്തി. 

കടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ജാഗ്രതയിലായി. പക്ഷേ, കാറ്റ് വളരെ ശക്തമായതിനാല്‍ ഞങ്ങളുടെ വാഹനവും മറ്റു വണ്ടികളും നിരയിട്ടും അല്ലാതെയും ലക്ഷ്യം കാണാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഞങ്ങളെ പരിഭ്രാന്തി പിടികൂടി. ഡ്രൈവ് ചെയ്യുന്ന സുഹൃത്ത് സ്റ്റിയറിങ്ങില്‍ മുറുകെ പിടിച്ചു. റോഡിലൂടെ വീശിയടിക്കുന്ന പൊടിപടലത്തിലൂടെ വണ്ടി കടന്നുപോയി. ഒരു നിമിഷത്തേക്ക് കാഴ്ച തന്നെ മറഞ്ഞു. ഞങ്ങളുടെ ഹൃദയം പുറത്തേക്ക് ചാടിയ പോലെ തോന്നി. മറ്റൊരു കൊടുങ്കാറ്റ് വലതുവശത്തുനിന്ന് വന്നടിച്ചു. എങ്ങനെയോ ഞങ്ങള്‍ സാന്താ ക്ലാരിറ്റയിലെ മുറികളില്‍ എത്തി. കുറച്ചുകഴിഞ്ഞ് സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ കണ്ടു. അയല്‍പക്കങ്ങള്‍ മുഴുവൻ കത്തിചാമ്ബലായിരുന്നു. 


എല്ലായിടത്തും ഒഴിപ്പിക്കല്‍ ഉത്തരവുകള്‍. അർധരാത്രിക്കു ശേഷം വാതില്‍ തുറന്ന് ഞാൻ പുറത്തേക്ക് ഓടി. അപ്പോഴാണ് തീപിടിത്തം എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കിയത്. തത്സമയ അപ്‌ഡേറ്റുകള്‍ പോസ്റ്റുചെയ്യുന്ന 'വാച്ച്‌ ഡ്യൂട്ടി' എന്നൊരു ആപ്പ് ഞാൻ കണ്ടെത്തി. ഹസ്റ്റ് ഫയർ ഏതാനും മൈലുകള്‍ മാത്രം അകലെയാണെന്ന് തിരിച്ചറിഞ്ഞു. മണിക്കൂറിനുള്ളില്‍ അത് സാന്താ ക്ലാരിറ്റയുടെ തെക്കേയറ്റത്തെ ഏറ്റവും പഴയ കമ്യൂണിറ്റി ആയ ന്യൂഹാളില്‍ എത്തി. 

ജനുവരി 8ന് പുലർച്ചെ 1.40തോടെ ഞാൻ റൂംമേറ്റിനെ ഉണർത്തി. കഴിയുന്നതെല്ലാം വാരിവലിച്ച്‌ ബാഗുകളിലാക്കി. 1.48ന് ഞങ്ങള്‍ കാമ്ബസില്‍നിന്ന് ഇറങ്ങിയോടുമ്ബോള്‍ ആ കാഴ്ച കണ്ട് മരവിച്ചുപോയി. ഒരു കുന്ന് നിന്ന് ജ്വലിക്കുന്നു! അത് രാത്രിയിലെ ആകാശത്തെ വിചിത്രവും ഭയാനകവുമായ ഓറഞ്ച്-പിങ്ക് നിറത്തില്‍ പ്രകാശിപ്പിച്ചു. അവിടെനിന്നും പുക ഉയരുന്നത് നോക്കിനിന്നപ്പോള്‍ തന്നെ ആ നിശ്ശബ്ദതയില്‍ ശ്വാസം മുട്ടി. 

അധികനേരം നിന്നില്ല. തീജ്വാലകളില്‍ നിന്ന് രക്ഷപ്പെടാൻ ഞങ്ങളുടെ സുഹൃത്ത് 125 കിലോമീറ്റർ ദൂരം വണ്ടിയോടിച്ച്‌ സാന്താ ബാർബറയിലേക്ക് കൊണ്ടുപോയി. കാട്ടുതീ പടർന്ന് പിടിക്കുന്ന 'സാന്താ അന' കാറ്റ് ഞങ്ങളെയും പിടികൂടി. പിറ്റേന്ന് രാവിലെയായപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട് ഏതാണ്ട് തകർന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. തീപിടിത്തം നേരിട്ട് ബാധിച്ച ആളുകള്‍ എന്താണ് അനുഭവിക്കുന്നതെന്നോ സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ചോ ഞങ്ങളില്‍ ആർക്കും ആദ്യം പൂർണ്ണമായി മനസ്സിലായിരുന്നില്ല. തീജ്വാലകള്‍ അയല്‍പക്കങ്ങളിലേക്ക് അടുക്കുന്നത് അവിശ്വസനീയതയോടെ നോക്കി. എന്റെ വാതില്‍പ്പടിയില്‍ നിന്ന് അവരെ കാണുന്നതുവരെ. 

എന്റെ സുഹൃത്തുക്കള്‍ പങ്കിട്ട ചിത്രങ്ങള്‍, അവരുടെ വീടുകള്‍ തീയില്‍ വിഴുങ്ങിയത് കാണുന്നത് ഹൃദയഭേദകമായിരുന്നു. പലർക്കും അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു. അവരുടെ സന്ദേശങ്ങളില്‍ ഭയവും ആശയക്കുഴപ്പവും നിസ്സഹായതയും നിറഞ്ഞിരുന്നു. കാറ്റിന്റെ ആഘാതത്തില്‍ തീ പെട്ടെന്ന് പടർന്നു. ചാരം മാത്രം അവശേഷിപ്പിച്ചു. 

ആപ്പ് വീണ്ടും പരിശോധിക്കാൻ ഞങ്ങള്‍ ഭയപ്പെട്ടു. ഞങ്ങളുടെ കാമ്ബസിലെ കെട്ടിടങ്ങള്‍ ഇപ്പോഴും നിലവിലുണ്ടോ എന്ന് ഉറപ്പില്ല. തുടർന്ന് എല്ലാവരോടും സുരക്ഷിതരായിരിക്കാൻ പ്രേരിപ്പിക്കുന്ന ഇ-മെയിലുകള്‍ വരാൻ തുടങ്ങി. തീപിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ച വിദ്യാർഥികള്‍ക്ക് അഭയം നല്‍കി ഭരണകൂടം ജാഗ്രത പുലർത്തി. 

'ഹസ്റ്റ് ഫയർ' മറ്റൊരു ദിശയിലേക്ക് നീങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസം ലഭിച്ചു. എന്റെ റൂംമേറ്റിന് മിഷിഗണിലേക്ക് പോകാൻ ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ കാമ്ബസിലേക്ക് മടങ്ങി സാധനങ്ങള്‍ എടുക്കാൻ തീരുമാനിച്ചു. ലോസ് ആഞ്ചല്‍സിലെ ബർബാങ്ക് എയർപോർട്ട് അടച്ചുപൂട്ടിയതിനാല്‍, ഫ്ലൈറ്റുകള്‍ വൈകിയേക്കാമെന്ന് അനുമാനിച്ചു. കാറ്റ് കാരണം പൊതുഗതാഗതം വിശ്വസനീയമല്ലെന്ന് തോന്നിയതിനാല്‍ പിറ്റേന്ന് വൈകുന്നേരം തിരികെ യാത്ര ചെയ്യാൻ ഞങ്ങള്‍ പദ്ധതിയിട്ടു. 

ജനുവരി 9ന്, ഹസ്റ്റ് ഫയർ ഒന്ന് ഒതുങ്ങാൻ തുടങ്ങിയപ്പോള്‍ അന്നു വൈകുന്നേരം കാറ്റു വീശുമെന്ന് ഞങ്ങള്‍ക്ക് മറ്റൊരു മുന്നറിയിപ്പ് ലഭിച്ചു. ഒറ്റപ്പെട്ടു പോകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഉടൻ പുറത്തു കടക്കാൻ തീരുമാനിച്ചു. ലോസ് ഏഞ്ചല്‍സ് ഇന്റർനാഷണല്‍ എയർപോർട്ടിലേക്ക് ടാക്സിയില്‍ യാത്ര ചെയ്തു. സാഹചര്യം പ്രവചനാതീതമായിരുന്നു. 

അടുത്ത ദിവസം എന്റെ റൂംമേറ്റ് പോയപ്പോള്‍ നാശത്തിന്റെ സാമീപ്യത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ റൂമില്‍ ഇരുന്നുപോയി. അഗ്നിശമന സേനാംഗങ്ങളും മറ്റ് പ്രതികരണക്കാരും ഇപ്പോഴും തീയണക്കാനുള്ള പോരാട്ടത്തിലാണ്. മരണസംഖ്യ കൂടുന്നു. 36,000 ഏക്കറിലധികം കത്തിനശിച്ചു. എല്ലാം നഷ്ടപ്പെട്ടവരെക്കുറിച്ചും GoFundMe ലിങ്കുകള്‍ പങ്കിടുന്ന ആളുകളെക്കുറിച്ചും അവർ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വേദനാജനകമായ യാഥാർത്ഥ്യത്തെക്കുറിച്ചും ഞാൻ ചിന്തിച്ചു. തല്‍ക്കാലം, തിങ്കളാഴ്ച സ്കൂള്‍ പുനഃരാരംഭിക്കാൻ തയ്യാറെടുക്കുമ്ബോള്‍, കുട്ടികളുടെയും എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി ഞങ്ങള്‍ പ്രാർത്ഥിക്കുന്നു.

ആമസോണിലെ ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യുക






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത പഞ്ചസാരയുടെ ഉപയോഗം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ...

അല്‍പം വ്യത്യസ്തമായൊരു രസം തയ്യാറാക്കിയാലോ...

ചൊറിനൊപ്പം രസം കൂട്ടാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ നല്ലതാണ്  രസം എന്നത് നിങ്ങൾക്കറിയാമോ... ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്  വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ടൊരു സ്പെഷ്യല്‍ മാങ്ങാ രസം ആണ്. ആവശ്യമുള്ള ചേരുവകള്‍. .. 1=മാങ്ങ രണ്ടെണ്ണം  2=തൂവരപരിപ്പ് കാല്‍ കപ്പ് ( വേവിച്ചത് ) 3=മല്ലി കുരുമുളക് ജീരകം അര ടീ സ്പൂണ്‍ വീതം വറ്റല്‍ മുളക് മൂന്നെണ്ണം  4=എണ്ണ ഒരു ടേബിള്‍ സ്പൂണ്‍ കടുക് അര സ്പൂണ്‍ മുളക് മൂന്നെണ്ണം  കറിവേപ്പില ഒരു തണ്ട് 5=ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഒരു സ്പൂണ്‍ വീതം തക്കാളി 1 (ചെറുതായി അരിയുക ) 6=ഉപ്പ് ആവശ്യത്തിന് പഞ്ചസാര 1/2 ടീ സ്പൂണ്‍ വെള്ളം 2 കപ്പ് തയ്യാറാക്കുന്ന വിധം... മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയ ശേഷം വേവിച്ച്‌ അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തു പൊടിച്ച്‌ മാങ്ങയില്‍ ചേര്‍ക്കുക. ഒരു ചീന ചട്ടിയില്‍ കടുകു വറുത്തതിനു ശേഷം അഞ്ചാമത്തെ ചേരുവകള്‍ വഴറ്റുക. അതിലേക്ക് മാങ്ങയും, തൂവരപരിപ്പും ചേര്‍ക്കുക. ഉപ്പും, പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് തിളക്കുമ്ബോള്‍ കായപ...

ആർത്തവസമയത്ത് ഉണ്ടാകുന്ന ശരീരവേദനകൾ

ആര്‍ത്തവ സമയത്ത് ശാരീരിക വേദനകള്‍, പ്രത്യേകിച്ചും വയറു വേദന എന്നത് സാധാരണയാണ്. എന്നാല്‍ , ചിലര്‍ക്കെങ്കിലും ആര്‍ത്തവ സമയത്ത് അതി കഠിനമായ വയറുവേദയുണ്ടാകുന്നതു കാണാറുണ്ട്. ചിലര്‍ക്കിത് ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്നതും ഇതേ രീതിയില്‍ തുടരുന്നതുമായിരിയ്ക്കും. കഠിനമായ ഇത്തരം ആര്‍ത്തവ വേദന, പ്രത്യേകിച്ചും അസാധാരണമായി ഉണ്ടാകുന്നത് നിസാരമായി കണ്ട് തള്ളിക്കളയുന്നത് ആരോഗ്യകരമല്ല. ഇത്തരം കഠിനമായ ആര്‍ത്തവ വേദന പല രോഗങ്ങളുടേയും ലക്ഷണമാകാം. ഇതിന് ഒരു പ്രധാന കാരണമായി വരാവുന്നത് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിയ്ക്കുന്ന എന്‍ഡോമെട്രിയോസിസ് എന്നതാണ്. സാധാരണയായി ഗർഭപാത്രത്തിനകത്ത് വളരുന്ന ലൈനിംഗ്, മറ്റ് പ്രത്യുത്പാദന ഭാഗങ്ങളായ ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയിലേക്ക് വളരാൻ തുടങ്ങുമ്പോഴാണ് എൻഡോമെട്രിയോസിസ് സംഭവിക്കുന്നത്. മറ്റ് പ്രത്യുത്പാദന അവയവങ്ങളിൽ വളരുന്ന ലൈനിംഗ് അവയെ ദുർബലപ്പെടുത്തുന്നു, കഠിനമായ വേദനയ്ക്കും രക്തസ്രാവത്തിനുമെല്ലാം ഈ അവസ്ഥ ഇതിന് കാരണമാകുന്നു. യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇത്തരത്തില്‍ ആര്‍ത്തവ വേദനയ്ക്കുള്ള കാരണമാണ്. ഇവ കഠിനമായ വേദനയുണ്ടാക്കാം, കടുത്ത ബ്ലീഡിംഗ് കാരണമാകാം. ...

വീട്ടില്‍ തയ്യാറാക്കാം രുചികരമായ കുഴിമന്തി

റെസ്റ്റൊറന്റിൽ ലഭിക്കുന്ന അതേരുചിയിൽ സ്വാദിഷ്ടമായ കുഴിമന്തി വീട്ടിലും തയ്യാറാക്കാൻ കഴിയും. റെസിപ്പി പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ - ഒരു കിലോ ബസ്മതി അരി - 2 കപ്പ് .. ബസ്മതി അരി - 2 കപ്പ് മന്തി സ്‌പൈസസ് - 2 ടീസ്പൂണ് സവാള - 4 എണ്ണം തൈര് -4 ടീസ്പൂണ്‍ ഒലിവ് എണ്ണ - 4 നാല് ടീസ്പൂണ്‍ തക്കാളി (മിക്‌സിയില്അരച്ചെടുത്തത്)- 2 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ് നെയ്യ് - 2 ടീസ്പൂണ് പച്ചമുളക്- 5 എണ്ണം ഏലയ്ക്ക -5 എണ്ണം കുരുമുളക് - 10 എണ്ണം തയ്യാറാക്കുന്ന വിധം...                       ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍,സ്പൂണ്‍ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കനിൽ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.  ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു

കോഴിക്കോട്: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാല്‍ ഒന്നുകില്‍ തീ കത്തിക്കാൻ ഉപയോഗിക്കും, അല്ലെങ്കില്‍ ആരെങ്കിലും വന്നാല്‍ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാല്‍, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോള്‍ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളില്‍ ഇരുമ്ബും തുരുമ്ബുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കില്‍ ഇപ്പോള്‍ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും. മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം ! ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാ...

സിടി സ്കാൻ റേഡിയേഷൻ: കാൻസര്‍ അപകടസാധ്യതയെന്ന് പുതിയ പഠനം, ആഗോള ആരോഗ്യ രംഗത്ത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു

സി ടി സ്കാൻ എന്ന കമ്ബ്യൂട്ടഡ് ടോമോഗ്രഫി പരിശോധന ഇന്ന് ആശുപത്രികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗനിർണയ സംവിധാനങ്ങളിലൊന്നാണ്. അതിന്റെ സഹായത്തോടെ വിവിധ രോഗാവസ്ഥകള്‍ കണ്ടെത്താനാവുന്നതുകൊണ്ടാണ് ഇതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാധാന്യമുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സിടി സ്കാൻ റേഡിയേഷനിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച്‌ കാൻസർ, വളരാൻ സാധ്യതയുണ്ടെന്നതാണ്. ജാമ ഇന്റേണല്‍ മെഡിസിൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2023ല്‍ അമേരിക്കയില്‍ നടന്ന 93 ദശലക്ഷം സിടി സ്കാനുകള്‍ ഭാവിയില്‍ ഏകദേശം 103,000 പുതിയ കാൻസർ കേസുകള്‍ക്ക് കാരണമാകുമെന്ന ശാസ്ത്രീയ ആശങ്കയുണ്ടാക്കി. സിടി സ്കാൻ റേഡിയേഷൻ കാൻസറിന് കാരണമാകുന്ന വലിയ ഘടകമാണെന്നും, ഓരോ വർഷവും കാൻസർ രോഗ സ്ഥിരീകരണങ്ങളില്‍ ഏതാണ്ട് 20 ശതമാനത്തോളം അതിന്റെ ഫലമായി ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഡോ. റെബേക്ക സ്മിത്ത് ബിൻഡ്മാനാണ് പഠനസംഘത്തെ നയിച്ചത്. സിടി സ്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യരംഗത്തെ ഉലയ്ക്കാം. രോഗ നിർണയത്തിനായി സാധാരണമായി ഉപയോഗിച...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

സ്വന്തം കുറവുകളെ ഓർത്തു വിഷമിച്ചു കൊണ്ടിരിക്കുന്ന ആളാണോ ?

എല്ലാവരും മറ്റുള്ളവരിൽ നിന്നു പ്രശംസ ആഗ്രഹിക്കുന്നു. അതിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവരുമുണ്ട്.ലക്ഷ്യം ലൈക്കും ഷെയറും കുടുതൽ കിട്ടുക സന്തോഷിക്കുക. ചിലർ മറ്റുള്ളവരുടെ കുറവുകളോ വൈകല്യങ്ങളോ പെരുപ്പിച്ചു കാട്ടി സന്തോഷിക്കുന്നു. മറ്റൊരാളുടെ നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്നവർ അപൂർവമായേ കാണുകയുള്ളു. സൗഹൃദ സംഭാഷണങ്ങളിലും ചർച്ചകളിലും മറ്റുള്ളവരെ വിമർശിക്കാനാണ് മിക്കവർക്കും താല്പര്യം. മറ്റുള്ളവരുടെ കുറവുകൾ എടുത്തു കാണിക്കുന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വരുമുണ്ട്.  കുറവുകൾ തേടി നടക്കാതെ അവരിലെ നന്മ കണ്ടെത്തി, അഭിനന്ദിച്ചിരുന്നെങ്കിൽ ആത്മവിശ്വാസത്തോടെ ഏവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയുമായിന്നു . ഈ സന്ദർഭത്തിനു യോജിച്ച ഒരു കഥ സൂചിപ്പിക്കാം. പണ്ടൊരു രാജാവ് തന്റെ ഛായ ചിത്രം കൊട്ടാരത്തിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. തൻറെ കാല ശേഷം തന്റെ കാലിനും കണ്ണിനുമുള്ള വൈകല്യം ചിത്രകാരന്മാർ വരയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹത്തിനു തോന്നി. രാജാവ് വലിയ തോതിൽ വിളംബരം നടത്തിയിട്ടും പടം വരയ്ക്കാൻ ആരും മുന്നോട്ടു വന്നില്ല. കാരണം മറ്റൊന്നുമല്ല സത്യസന്ധമായി വരച്ചാൽ രാജാവിൻറെ വൈ...