ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'തീയില്‍നിന്ന് രക്ഷപ്പെടാൻ കാമ്ബസില്‍ നിന്നിറങ്ങിയോടി, രാത്രി മുഴുവൻ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു'; ഒരു വിദ്യാർത്ഥിയുടെ അനുഭവം വൈറലാകുന്നു



'ലോസ് ആഞ്ചല്‍സ് കൗണ്ടിക്കുള്ളിലെ പാലിസേഡ്‌സ് ഏരിയയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായിരുന്നു ഞങ്ങളുടെ കാമ്ബസ്.

ജനുവരി 7ന്, നൃത്ത റിഹേഴ്സലുകള്‍ പൂർത്തിയാക്കി ഇൻസ്റ്റാഗ്രാം ഫീഡ് പരിശോധിക്കുമ്ബോള്‍ തീ വലിയ തോതില്‍ പടരുന്നത് കണ്ടു. എന്നാല്‍, സ്ഥിതിഗതികള്‍ എത്രത്തോളം ഗുരുതരമാണെന്ന് ഉറപ്പില്ലായിരുന്നു. 

വൈകീട്ട് 4 മണിയോടെ ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ പുറത്തേക്കു പോയി. ഏകദേശം 40 മിനിറ്റ് എടുക്കുന്ന സാന്താ ക്ലാരിറ്റയിലേക്കുള്ള ഞങ്ങളുടെ മടക്ക യാത്രയില്‍ കാമ്ബസ് നില്‍ക്കുന്ന ഭാഗത്തെയും 'ഹസ്റ്റ് ഫയർ' ബാധിക്കുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. 'ഹസ്റ്റ് ഫയർ' ലോസ് ആഞ്ചല്‍സിലെ സില്‍മാർ പ്രദേശത്ത് സജീവമായ ഒരു കാട്ടുതീയാണ്. കാലിഫോർണിയയില്‍ ശക്തമായ കാറ്റ് ചലിപ്പിക്കുന്ന നിരവധി തീപിടിത്തങ്ങളില്‍ ഒന്നാണിത്. ആ കാട്ടുതീ ഞങ്ങള്‍ക്ക് തെക്കുകിഴക്കായി കാമ്ബസിന് ഏറ്റവും അടുത്തെത്തി. 

കടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ജാഗ്രതയിലായി. പക്ഷേ, കാറ്റ് വളരെ ശക്തമായതിനാല്‍ ഞങ്ങളുടെ വാഹനവും മറ്റു വണ്ടികളും നിരയിട്ടും അല്ലാതെയും ലക്ഷ്യം കാണാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഞങ്ങളെ പരിഭ്രാന്തി പിടികൂടി. ഡ്രൈവ് ചെയ്യുന്ന സുഹൃത്ത് സ്റ്റിയറിങ്ങില്‍ മുറുകെ പിടിച്ചു. റോഡിലൂടെ വീശിയടിക്കുന്ന പൊടിപടലത്തിലൂടെ വണ്ടി കടന്നുപോയി. ഒരു നിമിഷത്തേക്ക് കാഴ്ച തന്നെ മറഞ്ഞു. ഞങ്ങളുടെ ഹൃദയം പുറത്തേക്ക് ചാടിയ പോലെ തോന്നി. മറ്റൊരു കൊടുങ്കാറ്റ് വലതുവശത്തുനിന്ന് വന്നടിച്ചു. എങ്ങനെയോ ഞങ്ങള്‍ സാന്താ ക്ലാരിറ്റയിലെ മുറികളില്‍ എത്തി. കുറച്ചുകഴിഞ്ഞ് സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ കണ്ടു. അയല്‍പക്കങ്ങള്‍ മുഴുവൻ കത്തിചാമ്ബലായിരുന്നു. 


എല്ലായിടത്തും ഒഴിപ്പിക്കല്‍ ഉത്തരവുകള്‍. അർധരാത്രിക്കു ശേഷം വാതില്‍ തുറന്ന് ഞാൻ പുറത്തേക്ക് ഓടി. അപ്പോഴാണ് തീപിടിത്തം എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കിയത്. തത്സമയ അപ്‌ഡേറ്റുകള്‍ പോസ്റ്റുചെയ്യുന്ന 'വാച്ച്‌ ഡ്യൂട്ടി' എന്നൊരു ആപ്പ് ഞാൻ കണ്ടെത്തി. ഹസ്റ്റ് ഫയർ ഏതാനും മൈലുകള്‍ മാത്രം അകലെയാണെന്ന് തിരിച്ചറിഞ്ഞു. മണിക്കൂറിനുള്ളില്‍ അത് സാന്താ ക്ലാരിറ്റയുടെ തെക്കേയറ്റത്തെ ഏറ്റവും പഴയ കമ്യൂണിറ്റി ആയ ന്യൂഹാളില്‍ എത്തി. 

ജനുവരി 8ന് പുലർച്ചെ 1.40തോടെ ഞാൻ റൂംമേറ്റിനെ ഉണർത്തി. കഴിയുന്നതെല്ലാം വാരിവലിച്ച്‌ ബാഗുകളിലാക്കി. 1.48ന് ഞങ്ങള്‍ കാമ്ബസില്‍നിന്ന് ഇറങ്ങിയോടുമ്ബോള്‍ ആ കാഴ്ച കണ്ട് മരവിച്ചുപോയി. ഒരു കുന്ന് നിന്ന് ജ്വലിക്കുന്നു! അത് രാത്രിയിലെ ആകാശത്തെ വിചിത്രവും ഭയാനകവുമായ ഓറഞ്ച്-പിങ്ക് നിറത്തില്‍ പ്രകാശിപ്പിച്ചു. അവിടെനിന്നും പുക ഉയരുന്നത് നോക്കിനിന്നപ്പോള്‍ തന്നെ ആ നിശ്ശബ്ദതയില്‍ ശ്വാസം മുട്ടി. 

അധികനേരം നിന്നില്ല. തീജ്വാലകളില്‍ നിന്ന് രക്ഷപ്പെടാൻ ഞങ്ങളുടെ സുഹൃത്ത് 125 കിലോമീറ്റർ ദൂരം വണ്ടിയോടിച്ച്‌ സാന്താ ബാർബറയിലേക്ക് കൊണ്ടുപോയി. കാട്ടുതീ പടർന്ന് പിടിക്കുന്ന 'സാന്താ അന' കാറ്റ് ഞങ്ങളെയും പിടികൂടി. പിറ്റേന്ന് രാവിലെയായപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട് ഏതാണ്ട് തകർന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. തീപിടിത്തം നേരിട്ട് ബാധിച്ച ആളുകള്‍ എന്താണ് അനുഭവിക്കുന്നതെന്നോ സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ചോ ഞങ്ങളില്‍ ആർക്കും ആദ്യം പൂർണ്ണമായി മനസ്സിലായിരുന്നില്ല. തീജ്വാലകള്‍ അയല്‍പക്കങ്ങളിലേക്ക് അടുക്കുന്നത് അവിശ്വസനീയതയോടെ നോക്കി. എന്റെ വാതില്‍പ്പടിയില്‍ നിന്ന് അവരെ കാണുന്നതുവരെ. 

എന്റെ സുഹൃത്തുക്കള്‍ പങ്കിട്ട ചിത്രങ്ങള്‍, അവരുടെ വീടുകള്‍ തീയില്‍ വിഴുങ്ങിയത് കാണുന്നത് ഹൃദയഭേദകമായിരുന്നു. പലർക്കും അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു. അവരുടെ സന്ദേശങ്ങളില്‍ ഭയവും ആശയക്കുഴപ്പവും നിസ്സഹായതയും നിറഞ്ഞിരുന്നു. കാറ്റിന്റെ ആഘാതത്തില്‍ തീ പെട്ടെന്ന് പടർന്നു. ചാരം മാത്രം അവശേഷിപ്പിച്ചു. 

ആപ്പ് വീണ്ടും പരിശോധിക്കാൻ ഞങ്ങള്‍ ഭയപ്പെട്ടു. ഞങ്ങളുടെ കാമ്ബസിലെ കെട്ടിടങ്ങള്‍ ഇപ്പോഴും നിലവിലുണ്ടോ എന്ന് ഉറപ്പില്ല. തുടർന്ന് എല്ലാവരോടും സുരക്ഷിതരായിരിക്കാൻ പ്രേരിപ്പിക്കുന്ന ഇ-മെയിലുകള്‍ വരാൻ തുടങ്ങി. തീപിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ച വിദ്യാർഥികള്‍ക്ക് അഭയം നല്‍കി ഭരണകൂടം ജാഗ്രത പുലർത്തി. 

'ഹസ്റ്റ് ഫയർ' മറ്റൊരു ദിശയിലേക്ക് നീങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസം ലഭിച്ചു. എന്റെ റൂംമേറ്റിന് മിഷിഗണിലേക്ക് പോകാൻ ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ കാമ്ബസിലേക്ക് മടങ്ങി സാധനങ്ങള്‍ എടുക്കാൻ തീരുമാനിച്ചു. ലോസ് ആഞ്ചല്‍സിലെ ബർബാങ്ക് എയർപോർട്ട് അടച്ചുപൂട്ടിയതിനാല്‍, ഫ്ലൈറ്റുകള്‍ വൈകിയേക്കാമെന്ന് അനുമാനിച്ചു. കാറ്റ് കാരണം പൊതുഗതാഗതം വിശ്വസനീയമല്ലെന്ന് തോന്നിയതിനാല്‍ പിറ്റേന്ന് വൈകുന്നേരം തിരികെ യാത്ര ചെയ്യാൻ ഞങ്ങള്‍ പദ്ധതിയിട്ടു. 

ജനുവരി 9ന്, ഹസ്റ്റ് ഫയർ ഒന്ന് ഒതുങ്ങാൻ തുടങ്ങിയപ്പോള്‍ അന്നു വൈകുന്നേരം കാറ്റു വീശുമെന്ന് ഞങ്ങള്‍ക്ക് മറ്റൊരു മുന്നറിയിപ്പ് ലഭിച്ചു. ഒറ്റപ്പെട്ടു പോകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഉടൻ പുറത്തു കടക്കാൻ തീരുമാനിച്ചു. ലോസ് ഏഞ്ചല്‍സ് ഇന്റർനാഷണല്‍ എയർപോർട്ടിലേക്ക് ടാക്സിയില്‍ യാത്ര ചെയ്തു. സാഹചര്യം പ്രവചനാതീതമായിരുന്നു. 

അടുത്ത ദിവസം എന്റെ റൂംമേറ്റ് പോയപ്പോള്‍ നാശത്തിന്റെ സാമീപ്യത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ റൂമില്‍ ഇരുന്നുപോയി. അഗ്നിശമന സേനാംഗങ്ങളും മറ്റ് പ്രതികരണക്കാരും ഇപ്പോഴും തീയണക്കാനുള്ള പോരാട്ടത്തിലാണ്. മരണസംഖ്യ കൂടുന്നു. 36,000 ഏക്കറിലധികം കത്തിനശിച്ചു. എല്ലാം നഷ്ടപ്പെട്ടവരെക്കുറിച്ചും GoFundMe ലിങ്കുകള്‍ പങ്കിടുന്ന ആളുകളെക്കുറിച്ചും അവർ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വേദനാജനകമായ യാഥാർത്ഥ്യത്തെക്കുറിച്ചും ഞാൻ ചിന്തിച്ചു. തല്‍ക്കാലം, തിങ്കളാഴ്ച സ്കൂള്‍ പുനഃരാരംഭിക്കാൻ തയ്യാറെടുക്കുമ്ബോള്‍, കുട്ടികളുടെയും എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി ഞങ്ങള്‍ പ്രാർത്ഥിക്കുന്നു.

ആമസോണിലെ ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യുക






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കി സന്തോഷകരമായി ജീവിക്കാൻ ഇങ്ങനെ ചെയ്തോളൂ

വിവാഹം പൂർണ്ണതയിലെത്തുന്നത് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ വിവാഹം എന്ന മാന്ത്രിക ചരടിലൂടെ ഒന്നാകുമ്പോഴാണ് . രക്തബന്ധമോ കടപ്പാടുകളോ ഇല്ലാതെയുള്ള ബന്ധമാണത് . പക്ഷേ നാളുകൾ കഴിയുന്നതോടെ ചില ദാമ്പത്യ ബന്ധങ്ങൾ വേർപിരിലിലേക്ക് നീങ്ങുന്നു .ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി പറയുന്ന അഞ്ചു സുചനകൾ ജീവിതത്തിൽ പിൻതുടരുക. 1: പരസ്പരം ബഹുമാനിക്കുക. പങ്കാളി തന്റെ സ്വന്തം ആയതിനാൽ എന്തും ഏതും പറയാമെന്നു വിചാരിക്കരുത്. പങ്കാളിയെ നിസ്സാരമായി കാണാതിരിക്കുക . തന്നെ ബഹുമാനിക്കുന്ന ആളെ ഏതൊരാളും ഇഷ്ടപ്പെടും. പങ്കാളി സ്നേഹത്തോടേയും ബഹുമാനത്തോടെയും സംസാരിക്കുമ്പോൾ ഒരു അഭിമാനം തോന്നാറില്ലേ?. അതുപോലെ തന്നെയാണവർക്കും എന്നറിയണം.. പങ്കാളിയിൽ കുറ്റം കണ്ടുപിടിക്കാതെ ബഹുമാനിക്കാൻ അവരിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക.   2:എത്ര ജോലി തിരക്കിനിടക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു സന്ദർഭോചിതമായി പറയുക. പങ്കാളിയിൽ നിന്ന് നല്ലവാക്കുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവർ കാണാനിടയില്ല. ഇങ്ങനെ പറഞ്ഞു ശീലം ഇല്ലായെങ്കിൽ പരസ്പരം കണ്ണിലെങ്കിലും ഒന്നു നോക്കാമല്ലോ. ഞാൻ പോകട്ടെ എന്നു സ്നേഹ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

കുട്ടികള്‍ക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ നല്‍കിയാൽ മതി

കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ, എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം നല്‍കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുപ്പത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം അവരില്‍ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികള്‍ക്ക് ഏതൊക്കെ പോഷകങ്ങളാണ് വേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.  വിറ്റാമിൻ ഡി അത്തരത്തിലുള്ള ഒരു പോഷകമാണ്. എന്നാല്‍മറ്റ് പോഷകങ്ങളെപ്പോലെ, വിറ്റാമിൻ ഡിയുടെ ഉറവിടം ഭക്ഷണം മാത്രമല്ല. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ മനുഷ്യശരീരം ഇത് ഉത്പാദിപ്പിക്കുന്നു. രോഗങ്ങളെ തടയാനും, പ്രായമാകുമ്പോള്‍ എല്ലുകളെ ബലപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ വിറ്റാമിൻ ആവശ്യമാണ്.  വിറ്റാമിൻ ഡിയുടെ കുറവ് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. പേശികളുടെ ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ പലരും പരാതിപ്പെടുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ... കുട്ടികള്‍ക്ക് മുട്ട, ചീര, കൂണ്‍, സാല്‍മണ്‍ മത്സ്യം, പാല്‍, മറ്റ് ക്ഷീര ഉത്പ...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...