ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇപ്പോൾ കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.

കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം കൊണ്ടെത്തിച്ചിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കൈവശം മൊബൈല്‍ ഫോണുകളും ടാബുകളും ലാപ്‌ടോപ്പുമൊക്കെ കൈകാര്യം ചെയ്യുമ്ബോള്‍ സ്വന്തം കുട്ടിയെ വണ്ടര്‍ കിഡ് പരിവേഷം നല്‍കിയ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ മനസമാധാനം നഷ്ടപ്പെടുകയാണ്.


ഏറ്റവും പുതിയ പഠനങ്ങളും ചില രക്ഷിതാക്കളുടെ അനുഭവങ്ങളും വിരല്‍ ചൂണ്ടുന്നത് മൊബൈല്‍ ഉപയോഗം രാസ ലഹരി ഉപയോഗത്തേക്കാള്‍ അപകടകരമാണെന്നാണ്. കുട്ടിയുടെ സ്വഭാവ രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കഴിയും. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും, കുട്ടിയെ നോക്കാന്‍ 'ബുദ്ധിമുട്ട്' ആയത് കാരണം ഫോണ്‍ കൊടുത്ത ശേഷം വിശ്രമിക്കുന്ന മാതാപിതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.


മൊബൈല്‍ ഫോണിനായി വാശിപിടിക്കുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന രക്ഷിതാക്കള്‍ ശരിക്കും സ്വന്തം കുട്ടിയോടുള്ള സ്‌നേഹമല്ല മറിച്ച്‌ കുട്ടിയുടെ മറ്റ് വാസനകളേയും കഴിവുകളേയും മുളയിലേ നുള്ളുകയാണ് ചെയ്യുന്നതെന്ന് മനശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നു. പല കാര്യങ്ങളും കണ്ടും അറിഞ്ഞും പഠിക്കേണ്ട പ്രായത്തില്‍ സ്മാര്‍ട് ഡിവൈസുകളുടെ ലോകത്തേക്ക് കടത്തിവിടുന്നത് കുട്ടികളോട് ചെയ്യുന്ന വലിയ ചതിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.


മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനും ഉപയോഗം നിയന്ത്രിച്ചതിനും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കളുള്ള കേരളത്തിലാണ്. കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷനും അതേ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് ഡിവിഷന് കീഴില്‍ ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററില്‍(ഡിഡാഡ്) എത്തുന്നത് നിരവധി കേസുകളാണ്.


ലഹരിക്കടിപ്പെട്ടവര്‍ അതു കിട്ടാതാകുമ്ബോള്‍ കാട്ടിക്കൂട്ടാറുള്ള ഭ്രാന്തമായ അതിക്രമങ്ങള്‍ക്കു സമാനമായ സാഹചര്യമാണു മൊബൈല്‍ അഡിക്ഷനുള്ള കുട്ടികളും സൃഷ്ടിക്കുന്നതെന്നാണ് ഡി-ഡാഡിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ അഡിക്ഷന്‍ ഭേദമാകാത്ത അവസ്ഥയിലേക്ക് എത്തും. ഈ ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരെ കുട്ടികള്‍ അക്രമിക്കാനും എതിര്‍ക്കാനും തുടങ്ങും.


ഒരു ദിവസത്തില്‍ 12 മണിക്കൂറില്‍ അധികം സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വ്യാപകമായി വര്‍ദ്ധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 15-17 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഡി-ഡാഡ് സെന്ററുകളില്‍ എത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ മൊബൈലുകള്‍ കൈയില്‍ കിട്ടുന്ന ഇന്നത്തെ തലമുറ ഈ പ്രായം പോലും എത്തുന്നതിന് മുമ്ബ് മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്നു.

സ്മാര്‍ഡ് ഫോണ്‍ പോലുള്ളവയുടെ ഉപയോഗത്തില്‍ മുന്നിലുള്ളത് ആണ്‍കുട്ടികളാണ്. പ്രധാനമായും മൊബൈല്‍ ഗെയിമുകള്‍ക്കാണ് ഇവര്‍ അടിമപ്പെടുന്നത്. പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാകട്ടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനും. പണം ഉപയോഗിച്ച്‌ കളിക്കേണ്ട ഗെയിമുകളിലേക്ക് ചെന്ന് പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതിന് പണം കിട്ടാതെ വരുന്നതോടെ വീട്ടില്‍ നിന്ന് മോഷണം നടത്തുകയും സാധനങ്ങള്‍ വിറ്റ് പണം കണ്ടെത്തുകയും ചെയ്യുന്നത് സാധാരണമായി മാറിക്കഴിഞ്ഞു.


സമൂഹമാദ്ധ്യമ ഹാന്‍ഡിലുകള്‍ അമിതമായി ഉപയോഗിക്കുന്ന പെണ്‍കുട്ടികളാകട്ടെ പ്രണയ കെണിയില്‍ വീഴുന്നതാണ് സംഭവിക്കുന്നത്. പലപ്പോഴും ഒന്നിലധികം പ്രണയബന്ധങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകുകയും ചെയ്യുന്നു. പ്രണയബന്ധം ശാരീരിക ചൂഷണങ്ങളിലേക്ക് എത്തിക്കഴിഞ്ഞ ശേഷമായിരിക്കും പലപ്പോഴും രക്ഷിതാക്കള്‍ പോലും അറിയുന്നത്. പഠനത്തില്‍ താത്പര്യമില്ലാതാകുക, വീട്ടില്‍ ഉള്ള ആളുകളുമായി സംസാരിക്കുന്നത് കുറയുക പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയവയെല്ലാം മൊബൈല്‍ അഡിക്ഷന്റെ ലക്ഷണങ്ങളാണ്.

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സലിങ്ങിലൂടെ അമിത മൊബൈല്‍ ഉപയോഗത്തില്‍ നിന്നു മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചു മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കുകയുമാണു ഡി-ഡാഡ് സെന്ററുകള്‍ ചെയ്യുന്നത്. സെന്ററിലെത്തുന്ന കുട്ടികള്‍ക്കു ചോദ്യാവലി നല്‍കിയ ശേഷം ഉത്തരങ്ങള്‍ പരിശോധിച്ചാണു മൊബൈല്‍ അഡിക്ഷന്റെ തോതു കണ്ടെത്തുന്നതും പ്രതിവിധി നിര്‍ദേശിക്കുന്നതും.


പരിഹാര മാര്‍ഗങ്ങൾ എന്തല്ലാം 

വളരെ ചെറിയ പ്രായത്തില്‍ തന്നെ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാതിരിക്കുക.

കുട്ടികളുടെ മുന്നില്‍ മണിക്കൂറുകളോളം രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

സുരക്ഷിത ഇന്റര്‍ നെറ്റ് ഉപയോഗത്തെ കുറിച്ച്‌ രക്ഷിതാക്കള്‍ ബോധവാന്‍മാരാകുക.

കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രമാക്കുക.

ഗെയിം പോലുള്ള വിനോദങ്ങള്‍ കര്‍ശനമായി നിരോധിക്കുക.

ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരുകാരണവശാലും മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക.




കുട്ടികളെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.

മൊബൈല്‍ ഫോണില്‍ വിജ്ഞാന സംബന്ധമായ കാര്യങ്ങള്‍ ഓരോ ദിവസവും നിശ്ചിത സമയത്തേക്ക് മാത്രം കാണിക്കുക.

ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്ബോള്‍ അറിവ് ലഭിക്കുന്ന വിഷയങ്ങള്‍ മാത്രം കാണിക്കുക. അനിമേഷന്‍ വീഡിയോസ് ആണ് ഉചിതം.

അക്രമം, വയലന്‍സ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരിക്കലും കാണിക്കാതിരിക്കുക.

ഫോണില്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച്‌ അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതും ആപത്താണ്.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത പഞ്ചസാരയുടെ ഉപയോഗം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ...

അല്‍പം വ്യത്യസ്തമായൊരു രസം തയ്യാറാക്കിയാലോ...

ചൊറിനൊപ്പം രസം കൂട്ടാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ നല്ലതാണ്  രസം എന്നത് നിങ്ങൾക്കറിയാമോ... ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്  വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ടൊരു സ്പെഷ്യല്‍ മാങ്ങാ രസം ആണ്. ആവശ്യമുള്ള ചേരുവകള്‍. .. 1=മാങ്ങ രണ്ടെണ്ണം  2=തൂവരപരിപ്പ് കാല്‍ കപ്പ് ( വേവിച്ചത് ) 3=മല്ലി കുരുമുളക് ജീരകം അര ടീ സ്പൂണ്‍ വീതം വറ്റല്‍ മുളക് മൂന്നെണ്ണം  4=എണ്ണ ഒരു ടേബിള്‍ സ്പൂണ്‍ കടുക് അര സ്പൂണ്‍ മുളക് മൂന്നെണ്ണം  കറിവേപ്പില ഒരു തണ്ട് 5=ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഒരു സ്പൂണ്‍ വീതം തക്കാളി 1 (ചെറുതായി അരിയുക ) 6=ഉപ്പ് ആവശ്യത്തിന് പഞ്ചസാര 1/2 ടീ സ്പൂണ്‍ വെള്ളം 2 കപ്പ് തയ്യാറാക്കുന്ന വിധം... മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയ ശേഷം വേവിച്ച്‌ അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തു പൊടിച്ച്‌ മാങ്ങയില്‍ ചേര്‍ക്കുക. ഒരു ചീന ചട്ടിയില്‍ കടുകു വറുത്തതിനു ശേഷം അഞ്ചാമത്തെ ചേരുവകള്‍ വഴറ്റുക. അതിലേക്ക് മാങ്ങയും, തൂവരപരിപ്പും ചേര്‍ക്കുക. ഉപ്പും, പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് തിളക്കുമ്ബോള്‍ കായപ...

ആർത്തവസമയത്ത് ഉണ്ടാകുന്ന ശരീരവേദനകൾ

ആര്‍ത്തവ സമയത്ത് ശാരീരിക വേദനകള്‍, പ്രത്യേകിച്ചും വയറു വേദന എന്നത് സാധാരണയാണ്. എന്നാല്‍ , ചിലര്‍ക്കെങ്കിലും ആര്‍ത്തവ സമയത്ത് അതി കഠിനമായ വയറുവേദയുണ്ടാകുന്നതു കാണാറുണ്ട്. ചിലര്‍ക്കിത് ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്നതും ഇതേ രീതിയില്‍ തുടരുന്നതുമായിരിയ്ക്കും. കഠിനമായ ഇത്തരം ആര്‍ത്തവ വേദന, പ്രത്യേകിച്ചും അസാധാരണമായി ഉണ്ടാകുന്നത് നിസാരമായി കണ്ട് തള്ളിക്കളയുന്നത് ആരോഗ്യകരമല്ല. ഇത്തരം കഠിനമായ ആര്‍ത്തവ വേദന പല രോഗങ്ങളുടേയും ലക്ഷണമാകാം. ഇതിന് ഒരു പ്രധാന കാരണമായി വരാവുന്നത് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിയ്ക്കുന്ന എന്‍ഡോമെട്രിയോസിസ് എന്നതാണ്. സാധാരണയായി ഗർഭപാത്രത്തിനകത്ത് വളരുന്ന ലൈനിംഗ്, മറ്റ് പ്രത്യുത്പാദന ഭാഗങ്ങളായ ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയിലേക്ക് വളരാൻ തുടങ്ങുമ്പോഴാണ് എൻഡോമെട്രിയോസിസ് സംഭവിക്കുന്നത്. മറ്റ് പ്രത്യുത്പാദന അവയവങ്ങളിൽ വളരുന്ന ലൈനിംഗ് അവയെ ദുർബലപ്പെടുത്തുന്നു, കഠിനമായ വേദനയ്ക്കും രക്തസ്രാവത്തിനുമെല്ലാം ഈ അവസ്ഥ ഇതിന് കാരണമാകുന്നു. യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇത്തരത്തില്‍ ആര്‍ത്തവ വേദനയ്ക്കുള്ള കാരണമാണ്. ഇവ കഠിനമായ വേദനയുണ്ടാക്കാം, കടുത്ത ബ്ലീഡിംഗ് കാരണമാകാം. ...

വീട്ടില്‍ തയ്യാറാക്കാം രുചികരമായ കുഴിമന്തി

റെസ്റ്റൊറന്റിൽ ലഭിക്കുന്ന അതേരുചിയിൽ സ്വാദിഷ്ടമായ കുഴിമന്തി വീട്ടിലും തയ്യാറാക്കാൻ കഴിയും. റെസിപ്പി പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ - ഒരു കിലോ ബസ്മതി അരി - 2 കപ്പ് .. ബസ്മതി അരി - 2 കപ്പ് മന്തി സ്‌പൈസസ് - 2 ടീസ്പൂണ് സവാള - 4 എണ്ണം തൈര് -4 ടീസ്പൂണ്‍ ഒലിവ് എണ്ണ - 4 നാല് ടീസ്പൂണ്‍ തക്കാളി (മിക്‌സിയില്അരച്ചെടുത്തത്)- 2 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ് നെയ്യ് - 2 ടീസ്പൂണ് പച്ചമുളക്- 5 എണ്ണം ഏലയ്ക്ക -5 എണ്ണം കുരുമുളക് - 10 എണ്ണം തയ്യാറാക്കുന്ന വിധം...                       ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍,സ്പൂണ്‍ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കനിൽ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.  ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു

കോഴിക്കോട്: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാല്‍ ഒന്നുകില്‍ തീ കത്തിക്കാൻ ഉപയോഗിക്കും, അല്ലെങ്കില്‍ ആരെങ്കിലും വന്നാല്‍ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാല്‍, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോള്‍ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളില്‍ ഇരുമ്ബും തുരുമ്ബുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കില്‍ ഇപ്പോള്‍ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും. മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം ! ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാ...

സിടി സ്കാൻ റേഡിയേഷൻ: കാൻസര്‍ അപകടസാധ്യതയെന്ന് പുതിയ പഠനം, ആഗോള ആരോഗ്യ രംഗത്ത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു

സി ടി സ്കാൻ എന്ന കമ്ബ്യൂട്ടഡ് ടോമോഗ്രഫി പരിശോധന ഇന്ന് ആശുപത്രികളിലെ ഏറ്റവും പ്രധാനപ്പെട്ട രോഗനിർണയ സംവിധാനങ്ങളിലൊന്നാണ്. അതിന്റെ സഹായത്തോടെ വിവിധ രോഗാവസ്ഥകള്‍ കണ്ടെത്താനാവുന്നതുകൊണ്ടാണ് ഇതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാധാന്യമുള്ളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സിടി സ്കാൻ റേഡിയേഷനിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച്‌ കാൻസർ, വളരാൻ സാധ്യതയുണ്ടെന്നതാണ്. ജാമ ഇന്റേണല്‍ മെഡിസിൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2023ല്‍ അമേരിക്കയില്‍ നടന്ന 93 ദശലക്ഷം സിടി സ്കാനുകള്‍ ഭാവിയില്‍ ഏകദേശം 103,000 പുതിയ കാൻസർ കേസുകള്‍ക്ക് കാരണമാകുമെന്ന ശാസ്ത്രീയ ആശങ്കയുണ്ടാക്കി. സിടി സ്കാൻ റേഡിയേഷൻ കാൻസറിന് കാരണമാകുന്ന വലിയ ഘടകമാണെന്നും, ഓരോ വർഷവും കാൻസർ രോഗ സ്ഥിരീകരണങ്ങളില്‍ ഏതാണ്ട് 20 ശതമാനത്തോളം അതിന്റെ ഫലമായി ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഡോ. റെബേക്ക സ്മിത്ത് ബിൻഡ്മാനാണ് പഠനസംഘത്തെ നയിച്ചത്. സിടി സ്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യരംഗത്തെ ഉലയ്ക്കാം. രോഗ നിർണയത്തിനായി സാധാരണമായി ഉപയോഗിച...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

കൊളസ്ട്രോൾ നിയന്ത്രിക്കാനായി കഴിക്കേണ്ട പഴങ്ങൾ

കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ  പഴങ്ങള്‍... മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് പല ശാരീരിക പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.... അവക്കാഡോ... ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.  പപ്പായ... പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.  ആപ്പിൾ... നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിള്‍. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങ...