കുടുംബത്തോടൊപ്പം നമ്മള്‍ മൃഗശാല സന്ദർശിക്കാൻ പോകുമ്ബോള്‍ അവിടുത്തെ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. മൃഗങ്ങളുടെ ഓമനത്തം കാണുമ്ബോള്‍ നമ്മള്‍ ചെറിയ സ്നാക്ക്സ് അവയ്ക്ക് എങ്ങനെ നമ്മള്‍ കൊടുക്കാതിരിക്കും അല്ല ?
എന്നാല്‍ ഇനി മുതല്‍ അങനെ ഭക്ഷണം കൊടുക്കുമ്ബോള്‍ രണ്ടാമതൊന്ന് ചിന്തിക്കണം. കാരണം ഇത്തരത്തില്‍ മൃഗശാല സന്ദർശിക്കാൻ പോയ ഒരു കുടുംബത്തിലെ രണ്ടുവയസുകാരിക്ക് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
മാതാപിതാക്കളായ ജേസണും സിയറ ടോട്ടനുമൊപ്പം ടെക്സാസിലെ ഒരു വൈല്‍ഡ്‍ലൈഫ് സെന്റർ സന്ദർശിക്കുകയായിരുന്നു പെയ്സ്‍ലി എന്ന രണ്ട് വയസ്സുകാരി. അവിടെ സന്ദർശകരെ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാൻ അനുവദിച്ചിരുന്നു. അങ്ങനെ ജിറാഫിന് സ്നാക്സ് നല്‍കിയതാണ് കുഞ്ഞ് പെയ്സ്‍ലിയും. പക്ഷേ, പിന്നീടുണ്ടായത് തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്.
പെയ്സ്‍ലി ഒരു സ്നാക്ക് ജിറാഫിന് കൊടുക്കുന്നുണ്ട്. എന്നാല്‍, അവളുടെ കയ്യിലുണ്ടായിരുന്ന സ്നാക്ക് ബാഗ് ജിറാഫിന്റെ കണ്ണില്‍ പെട്ടിരുന്നു. അത് തട്ടിയെടുക്കാനായി ജിറാഫിന്റെ ശ്രമം. അതിന്റെ ഭാഗമായി പെയ്സ്‍ലിയെ ജിറാഫ് അങ്ങനെ തന്നെ എടുത്തുയർത്തുകയായിരുന്നു. അടുത്ത നിമിഷം തന്നെ പെയ്സ്‍ലിയെ അത് താഴെയിറക്കുകയും ചെയ്തു. എന്നാല്‍, സംഭവം അവളുടെ മാതാപിതാക്കളെയും സന്ദർശകരെയും ആകുലതയിലാക്കി. അതോടെ മൃഗശാല തങ്ങളുടെ നിയമങ്ങളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി എന്നും റിപ്പോർട്ടുകള്‍ പറയുന്നുണ്ട്.
"ഞാൻ തിരിഞ്ഞുനോക്കിയപ്പോഴേക്കും അവൾ പോയി," അച്ഛൻ "ഗുഡ് മോർണിംഗ് അമേരിക്ക" യോട് അനുസ്മരിച്ചു. "ഇത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു, നിങ്ങൾക്കറിയാമോ, അഡ്രിനാലിൻ സെറ്റ് ചെയ്യുന്നു."
"എൻ്റെ ഹൃദയം നിലച്ചു," പെയ്‌സ്‌ലിയുടെ അച്ഛൻ ജേസൺ ടോട്ടൻ കൂട്ടിച്ചേർത്തു.
തൻ്റെ മകളെ ഒടുവിൽ ജിറാഫ് മോചിപ്പിച്ചെന്നും പരിക്കൊന്നും പറ്റിയില്ലെന്നും പെയ്‌സ്‌ലിയുടെ അച്ഛൻ ജേസൺ ടോട്ടൻ പറഞ്ഞു. പെയ്സ്ലി വീണപ്പോൾ, റോബർട്ടിന് മകളെ അവളുടെ കൈകളിൽ പിടിക്കാൻ കഴിഞ്ഞു.
"അവൾ എന്നിലേക്ക് വീഴുന്നു, എനിക്ക് അവളെ പിടിക്കണം, എല്ലാം സ്ലോ മോഷനിലാണ്," റോബർട്ട് വിവരിച്ചു.
പെയ്സ്‍ലിയെ ജിറാഫ് എടുത്തുയർത്തുന്ന വീഡിയോ അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീഡിയോയില്‍ കുട്ടി ജിറാഫിന് സ്നാക്ക് നല്‍കുന്നതും കുട്ടിയെ ജിറാഫ് എടുത്തുയർത്തുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. മൃഗങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയേ പെരുമാറു, മനുഷ്യർ ശ്രദ്ധിക്കണം എന്ന തരത്തിലുള്ളതായിരുന്നു മിക്ക കമന്റുകളും.
രക്ഷിതാക്കൾ കുട്ടിയുടെ ജീവൻ പണയപ്പെടുത്തിയാണ് കളിച്ചത് എന്ന രീതിയിലൊക്കെ കമന്റുകൾ വരുന്നുണ്ട്. എന്നാൽ രക്ഷിതാക്കളെ അനുകൂലിച്ചു കൊണ്ടും നിരവധി കമന്റുകൾ ഉണ്ട്. ചെറിയ കുട്ടികളെ കൊണ്ട് മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് നല്ലതാണെന്നും ചിലർ കമന്റിൽ പറയുന്നു.
"കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ഞങ്ങളുടെ ഒരു ജിറാഫുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് ഞങ്ങൾ അടുത്തിടെ ബോധവാന്മാരായി. ജൂൺ 3 തിങ്കളാഴ്ചയാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. അതിഥികളുടെയും മൃഗങ്ങളുടെയും സുരക്ഷ ഞങ്ങൾക്ക് എല്ലായ്പ്പോഴും വളരെ പ്രധാനമാണ്. ഇത്തരത്തിൽ മുമ്പ് ഇവിടെ സംഭവിച്ചിട്ടില്ല, ഇത് വീണ്ടും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഉടനടി നടപടിയെടുക്കുകയാണ് അറിവുള്ള ജീവനക്കാർ മുഖേന അതിഥികൾക്ക് അടുത്തതും അവിസ്മരണീയവുമായ മൃഗങ്ങളെ കണ്ടുമുട്ടുന്നത് തുടരാനും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികൃതർ അറിയിച്ചു