ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുവൈറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി മലയാളികള്‍ക്ക് നിര്‍ദ്ദേശവുമായെത്തി.


കുവൈറ്റിലെ ലേബര്‍ ക്യാമ്ബിലുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികള്‍ മരിച്ചത് ഏവരിലും ഞെട്ടലുണ്ടാക്കുന്നതാണ്.176 ഓളം പേര്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ അതിരാവിലെയുണ്ടായ തീപിടുത്തത്തില്‍ രക്ഷപ്പെടാന്‍ പലര്‍ക്കും സാധിച്ചില്ല.  50 പേരാണ് അപകടത്തില്‍ മരിച്ചത്. ഇത്രയും ആളുകളെ ഒരുമിച്ച്‌ താമസിപ്പിച്ചത് അപകടവ്യാപ്തി വര്‍ധിപ്പിച്ചു.


കുവൈറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി മലയാളികള്‍ക്ക് നിര്‍ദ്ദേശവുമായെത്തി. കേരളത്തിലെ ഫ്ളാറ്റുകളിലും ഇത്തരമൊരു അപകടം ഉണ്ടായാക്കാമെന്നും മുന്‍കരുതല്‍ മറക്കരുതെന്നും അദ്ദേഹം പറയുന്നു. തീപിടിച്ചാല്‍ എന്തുചെയ്യണമെന്നും അപകടവ്യാപ്തി എങ്ങിനെ കുറയ്ക്കാമെന്നും യുഎന്‍ ദുരന്തനിവാരണ വിഭാഗം മുന്‍ തലവന്‍ കൂടിയായ അദ്ദേഹം വിവരിക്കുന്നുണ്ട്.


മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്ന്റിന്റെ പൂർണ്ണരൂപം ചുവടെ 👇


കുവൈറ്റിലെ ദുരന്തം

കുവൈറ്റിലെ ദുരന്ത വാർത്തകൾ ശ്രദ്ധിക്കുന്നു.

ഗ്രൗണ്ട് ഫ്ലോർ ഉൾപ്പടെ ഏഴു നിലകളാണ് ആ കെട്ടിടത്തിലുള്ളതായി കാണുന്നത്. ഗൾഫിൽ പലയിടത്തും ഉള്ളത് പോലെ താഴത്തെ നിലയിൽ ആളുകൾ താമസിക്കുന്നതല്ല എന്ന് തോന്നുന്നു.

പത്ര റിപ്പോർട്ടുകൾ അനുസരിച്ച് 176 ആളുകളാണ് ആ കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇതുവരെ വന്ന കണക്കനുസരിച്ച് അന്പത് ആളുകളുടെ ജീവനാണ് ഇത് വരെ ഈ  ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ഏകദേശം നാലിൽ ഒന്നിൽ കൂടുതലാളുകൾ ആണ് മരണപ്പെട്ടത്.


കെട്ടിടത്തിന് അത്രയധികം ഉയരമില്ലാത്ത സാഹചര്യത്തിൽ ഇത് വലിയ മരണ ശതമാനമാണ്. തീർച്ചയായും ആളുകൾക്ക് രക്ഷപ്പെടാൻ പലവിധ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നാണ് ചിന്തിക്കേണ്ടത്. അപകടം, ആളുകളുറങ്ങുന്ന സമയത്തായിരുന്നതിനാൽ അഗ്നിബാധ ഉണ്ടായത് അറിയാൻ വൈകിയതാണ് ഏറ്റവും പ്രധാനമായ കാരണം. ആളിപ്പടരുന്ന തീയിലൂടെയും പുകയിലൂടെയും താഴേക്ക് വന്നവർ അപകടത്തിൽ പെട്ടതും, മറ്റു മാർഗ്ഗമില്ലാതെ താഴേക്ക് എടുത്തുചാടിയവർക്ക് അപകടം പറ്റിയതുമാണ് നമ്മൾ കണ്ടത്.


അപകടകാരണങ്ങൾ ആധികാരികമായി പറയാനുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.  അപകടത്തിൻറെ രൂക്ഷത വർധിപ്പിച്ച കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിലൊക്കെ പല വിവരങ്ങളും ഊഹാപോഹങ്ങളും വരുന്നുണ്ടെങ്കിലും അവയെ പറ്റി സംസാരിക്കാനുള്ള സമയമല്ലല്ലോ ഇപ്പോൾ. ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ അപകടം ഉണ്ടായതിന് ശേഷം അതിൽ നിന്നുള്ള പാഠങ്ങൾ ഞാൻ എഴുതിയിരുന്നല്ലോ. അതുപോലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്പോൾ ഇതിനെ പറ്റിയും എഴുതാം.


ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടാൽ എങ്ങനെയെങ്കിലും രക്ഷപെടാൻ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇതത്ര എളുപ്പമുള്ള ചോദ്യമല്ല. കാരണം ഇത് കെട്ടിടത്തിന്റെ ഉയരം, നമ്മൾ അഗ്നിബാധ ഉണ്ടായ സ്ഥലത്തുനിന്നും എത്ര ദൂരെയാണ്, കെട്ടിടത്തിൽ സുരക്ഷിതമായി പുറത്തേക്കിറങ്ങാനുള്ള സംവിധാനങ്ങളുണ്ടോ, ആ നാടുകളിലെ അഗ്നിശമന-രക്ഷാ സംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു.


ഒരു കാര്യം പൊതുവിൽ പറയാം. ഇത്തരം അഗ്നിബാധകളിൽ ആളുകൾ ചൂടുകൊണ്ട് പൊള്ളലേറ്റ് മരിക്കുന്നതിനേക്കാൾ കൂടുതൽ വിഷപ്പുക ശ്വസിച്ചാണ് മരിക്കുന്നത്. അതുകൊണ്ട് തന്നെ പുക ശ്വസിക്കുന്നത് കുറക്കുക എന്നതിലാണ് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്. അഗ്നിബാധയെ പറ്റി അറിഞ്ഞാലുടൻ ഗോവണിപ്പടിയിലൂടെ താഴെ സുരക്ഷിതമായ സ്ഥലത്തെത്തുക എന്നതായിരിക്കണം ലക്ഷ്യം. ഇങ്ങനെ താഴേക്ക് വരുന്പോൾ ഏറ്റവും കുനിഞ്ഞു നടക്കുന്നതാണ് പുകയിൽ നിന്നും രക്ഷപെടാൻ കൂടുതൽ സുരക്ഷിതം. രക്ഷപെടാനായി പുറത്തേക്ക് ഓടുന്പോൾ വീട്ടിലുള്ള ടവൽ പോലുള്ള തുണി നനച്ചു മുഖം പൊത്തി അതിലൂടെ ശ്വസിക്കാൻ ശ്രമിക്കുന്നതും അപകട സാധ്യത അല്പം കുറയ്ക്കും. അഗ്നിബാധ ഉണ്ടാകുന്ന കെട്ടിടത്തിൽ അകപ്പെട്ടാൽ ചെയ്യേണ്ട മറ്റു കാര്യങ്ങളെല്ലാം ഓരോ കെട്ടിടവും അനുസരിച്ച് മാറുന്നതിനാൽ ഇപ്പോൾ പറയുന്നില്ല. 


എന്നാൽ എപ്പോഴും പറയുന്നത് പോലെ അപകടം വരാതെ നോക്കലാണ് ഏറ്റവും പ്രധാനം. ഫ്ളാറ്റുകളിലെ സുരക്ഷയിൽ രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത് നമ്മളല്ലാത്തതിനാൽ തന്നെ ആ ഫ്ലാറ്റുകൾ എങ്ങനെയാണോ നിർമ്മിച്ചിരിക്കുന്നത് അതനുസരിച്ചുള്ള സുരക്ഷ മാത്രമേ നമുക്ക് ഉണ്ടാക്കാൻ സാധിക്കൂ. ഫ്ലാറ്റുകൾ വാങ്ങുന്നതിന് മുൻപ്, അല്ലെങ്കിൽ വാടകക്ക് എടുക്കുന്നതിന് മുൻപ് അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും കണക്കിലെടുക്കുക. ഫ്ലാറ്റ് ആണെങ്കിലും ഹോട്ടൽ മുറികൾ ആണെങ്കിലും രണ്ടാമത്തെ ഫ്ലോറിനും എട്ടാമത്തെ ഫ്ലോറിനും ഇടക്ക് ഉള്ളതാണ് കൂടുതൽ സുരക്ഷിതം (ഇത്തവണ കുവൈറ്റിൽ താഴത്തെ നിലയിലുള്ളവർക്കാണ് കൂടുതൽ അപകടം പറ്റിയതെന്ന് മറക്കുന്നില്ല).


രണ്ടാമത്തേത് മറ്റു ഫ്ലാറ്റുകളിലുള്ളവർ സുരക്ഷ കുറക്കുന്ന എന്തെങ്കിലും പ്രവർത്തികൾ ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ നമുക്ക് സാധിക്കില്ല. പക്ഷെ ഒരു ഫ്ലാറ്റിൽ താമസിക്കുന്പോൾ ഒരാളോ ഒരു സ്ഥാപനമോ സുരക്ഷിതമല്ലാതെ പെരുമാറിയാൽ എല്ലാവരും കുഴപ്പത്തിലാകും എന്നതുകൊണ്ട് തന്നെ എല്ലാവരുടെയും സുരക്ഷ ബോധം വർദ്ധിപ്പിക്കേണ്ടത് നമ്മുടെ സുരക്ഷക്ക് അത്യാവശ്യമാണ്.


നമ്മുടെ ഫ്ലാറ്റ് പരമാവധി സുരക്ഷിതമാക്കുക, പൊതുവായ സ്ഥലങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക, ഫയർ എസ്‌കേപ്പുകളിൽ അനാവശ്യവസ്തുക്കൾ കൂട്ടിയിടാതിരിക്കുക, പുറത്തേക്കുള്ള വാതിലുകൾ തുറക്കാനാവാത്ത വിധം പൂട്ടിയിടാതിരിക്കുക, അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, വർഷത്തിൽ ഒരിക്കലെങ്കിലും ഫയർ ഡ്രിൽ നടത്താൻ ഫ്ലാറ്റ് മാനേജ് ചെയ്യുന്ന കമ്മിറ്റിയിൽ സമ്മർദ്ദം ചെലുത്തുക, ഫയർ ഡ്രില്ലുകൾ സീരിയസ് ആയി എടുക്കുക ഇവയൊക്കെ നമ്മൾ ചെയ്യണം. കൂടുതൽ നിർദ്ദേശങ്ങൾ താഴെ ലിങ്കിൽ  ഉണ്ട്.


ഉയർന്ന നിലകളുള്ള കെട്ടിടങ്ങൾ കേരളത്തിൽ ഓരോ ദിവസവും കൂടി വരികയാണ്.  സുരക്ഷാബോധം ആകട്ടെ ഒട്ടും കൂടുന്നുമില്ല. നൂറിലേറെ ഫ്ലാറ്റുകളും മുന്നൂറിൽ കൂടുതൽ താമസക്കാരുമുള്ള ഒരു ഫ്ലാറ്റിൽ ഒരിക്കൽ സുരക്ഷയിൽ ട്രെയിനിങ് കൊടുക്കാൻ പോയപ്പോൾ അവിടെ ആകെയുണ്ടായിരുന്നത് ഞാൻ ഉൾപ്പടെ ആറു പേരാണ്. അതിൽ മൈക്ക് കൈകാര്യം ചെയ്യുന്ന ആളും കമ്മിറ്റി പ്രസിഡന്റും ഒഴിച്ചാൽ പിന്നെ ബാക്കി എത്ര പേർ ഉണ്ടായിരുന്നു എന്ന് ചിന്തിക്കാമല്ലോ. കേരളത്തിൽ ഉയർന്ന കെട്ടിടത്തിൽ ഒരപകടം ഉണ്ടാകുന്നത് വരെ ഇത് തുടരും.


തൊഴിലാളികൾ, പ്രത്യേകിച്ചും ആണുങ്ങൾ മാത്രം താമസിക്കുന്ന ലേബർ ക്യാന്പ് പോലുള്ള ഒരു കെട്ടിടത്തിലാണ് ഇപ്പോൾ അപകടമുണ്ടായത്. ഇത്തരം കെട്ടിടങ്ങൾ ഇപ്പോൾ കേരളത്തിലും ധാരാളമുണ്ട്, പെരുന്പാവൂരിലുൾപ്പടെ. ഇത്തരം ചില കെട്ടിടങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അവിടെ ഇതുവരെ അപകടങ്ങളുണ്ടാകാത്തത് ഭാഗ്യം കൊണ്ടുമാത്രമാണ്. ആ ഭാഗ്യം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്നില്ല.


ഫ്ളാറ്റുകളിലെ സുരക്ഷയെ കുറിച്ച് പണ്ടൊരിക്കൽ മാതൃഭൂമിയുമായി ചേർന്ന് ഒരു കൈപ്പുസ്തകം എഴുതിയിരുന്നു. ഇംഗ്ളീഷിലും മലയാളത്തിലും. ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഇത് ഒരിക്കൽ കൂടി വായിച്ചു നോക്കണം. ഫ്ലാറ്റുകളിൽ താമസിക്കുന്ന സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും വേണം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കുടിക്കുന്ന ശീലം നല്ലതാണോ?

  ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്  ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

മോട്ടിവേഷൻ ചിന്തകൾ

എല്ലാ സത്യങ്ങളും നമുക്ക് വിളിച്ചു പറയാനാവില്ല എന്ന് അറിയാം . കുറഞ്ഞപക്ഷം മറ്റുള്ളവരെ പറ്റി കള്ളം പറയാതിരിക്കാനെങ്കിലും നമുക്ക് കഴിയണം. പറ്റിപ്പോയ തെറ്റിനെ കുറിച്ച് സ്വന്തം മനസാക്ഷിയുടെ മുന്നിലെങ്കിലും നമുക്ക് സമാധാനം ബോധിപ്പിക്കണം.അതല്ലാതെ കള്ളങ്ങൾ നിരന്തരം പറഞ്ഞു പറഞ്ഞു നാം ഒരു മനുഷ്യനേ അല്ലെന്ന തീരുമാനത്തിൽ നമ്മെ തന്നെ എത്തിക്കരുത്. എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നു വന്നിട്ടുണ്ട്. മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോഴും അവരുടെ തന്നെ നാശത്തിന് അത് കാരണമാകും. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്. മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും...

മോട്ടിവേഷൻ ചിന്തകൾ :ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ

ജീവിതത്തിൽ എല്ലാവരും ഒന്നിനും നേരമില്ലാതെ ഓടുകയാണ്...അവസാനം ഇത് വരെ കിട്ടിയ നേട്ടങ്ങൾ ഒന്നും അവസാനം വ്യാർഥമാണെന്ന് മനസ്സിലാക്കും വരെ. ഒരു കഥ പറയാം , ഒരു വൃദ്ധനും അയാളുടെ വളർത്തു നായയും എന്നും പ്രഭാത സവാരിക്കിറങ്ങും. സവാരിക്കിടയിൽ ഒരിടത്തു റോഡരികിൽ മരങ്ങൾ വരിവരിയായി നിൽക്കുന്നിടത്തുള്ള സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ വൃദ്ധൻ ഇരിക്കും. ഇങ്ങനെ ഇരിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ വളർത്തുനായ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുക പതിവായിരുന്നു. വാഹനങ്ങൾ നിർത്താതെ ഓടിപ്പോയാൽ കുറേ ദൂരം അവയുടെ പിറകേ ഓടിയതിനു ശേഷം നായ കിതച്ചുകൊണ്ട് ഓടിവന്നു യജമാനന്റെ കാൽച്ചുവട്ടിൽ കിടക്കും. ഇതിങ്ങനെ കുറേദിവസം ആവർത്തിക്കുന്നത് കൗതുകത്തോടെ കണ്ടിരുന്ന ഒരു വഴിയാത്രക്കാരൻ വൃദ്ധനോട് അൽപ്പമൊരു പരിഹാസത്തോടെ ചോദിച്ചു: "നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?' അപ്പോൾ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്നെ ചിന്തിപ്പിക്കുന്നത് അതല്ല.... എന്നെങ്കിലും ഒരിക്കൽ ഇവൻ ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തിക്കഴിഞ്ഞാൽ, പിന്നെ ...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

  ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറ...

മൈക്രോവേവിൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ മൈക്രോവേവിൽ പാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും. ആരോഗ്യത്തിന്‍റെ ശത്രു പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ...

നേർവഴി ചിന്തകൾ

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..? എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്. നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സ...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...

മോട്ടിവേഷൻ ചിന്തകൾ

പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.   എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌. മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീ...