തനിക്ക് ബാധിച്ച അപൂർവ ശ്രവണ പ്രശ്നത്തെക്കുറിച്ച് പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. സോഷ്യൽ മീഡിയ പേജിലൂടെയാണ് കേൾവി പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്ക് അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നും അതിനുകാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നും അൽക്ക സോഷ്യൽമീഡിയയിൽ കുറിച്ചു. ഉച്ചത്തിലുള്ള സംഗീതവും ഹെഡ്‌ഫോണുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും കൂട്ടിച്ചേർത്തു.
ആഴ്ചകള്‍ക്ക് മുമ്ബ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പെട്ടെന്ന് തനിക്ക് കേള്‍വിക്കുറവ് ഉണ്ടായതെന്ന് അല്‍ക പറയുന്നു. അപൂർവമായ സെൻസറി ന്യൂറല്‍ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറല്‍ ഇൻഫെക്ഷനാണെന്നും അല്‍ക പറയുന്നു.
'പ്രിയപ്പെട്ടവരെ, കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് കേൾവി പ്രശ്നം തിരിച്ചറിഞ്ഞത്. ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പുറത്തുള്ള ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയിൽ , സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് ഡോക്ടർ കണ്ടെത്തി. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായി തളർത്തി. ഞാൻ അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തണം. എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടിയാണ് ഇക്കാര്യം പങ്കുവെക്കുന്നത്. കാരണം കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതെ വന്നതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായത്. എന്റെ പ്രഫഷനൽ ജീവിതത്തിലെ പ്രശ്നങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ ഉച്ചത്തിലുള്ള സംഗീതവും ഹെഡ്‌ഫോണുകളും ഉപയോഗിക്കുമ്പോൾ എന്റെ സഹപ്രവർത്തകരും ആരാധകരും ജാഗ്രത പുലർത്തണം. നിങ്ങളുടെയൊക്കെ സ്നേഹത്താലുംപിന്തുണയാലും വളരെ വേഗം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ'- അൽക്ക സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചെവിയുടെ ഉള്‍ഭാഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്ബിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്. മറ്റൊരാള്‍ സംസാരിക്കുന്നത് വ്യക്തമായി കേള്‍ക്കാൻ കഴിയാതെ വരുക, ഫോണില്‍ സംസാരിക്കുമ്ബോള്‍ മനസ്സിലാകാതിരിക്കുക, വ്യക്തമായി സംസാരിക്കുന്നതുപോലും പിറുപിറുക്കുന്നതു പോലെ തോന്നുന്നതുമൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഹെഡ് ഫോണ്‍ ഉപയോഗം കുറയ്ക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിച്ചേക്കാം. അതുപോലെ ഉച്ചത്തില്‍ ശബ്ദമുള്ള ഇടങ്ങളില്‍ ചെവിയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.
വിമാനത്തില്‍ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് അല്‍കയ്ക്ക് ഒന്നും കേള്‍ക്കുന്നില്ലെന്ന തോന്നല്‍ അനുഭവപ്പെട്ടത്. തുടർന്നാണ് സെൻസറി ന്യൂറല്‍ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്. ഉച്ചത്തില്‍ പാട്ടുകേള്‍ക്കുകയും ഹെഡ്ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും അല്‍ക പറയുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്ക് ഉണ്ടാകണമെന്നും പ്രാര്‍ത്ഥിക്കണമെന്നും അല്‍ക പറയുന്നു.