പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളുടെ പിൻഭാഗത്ത് അടിച്ച് കടന്നു കളയുന്ന അജ്ഞാതനെ കൊണ്ട് ആളുകൾ പൊറുതിമുട്ടി
'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങള്‍ ഡബിള്‍ സ്ട്രോംഗാ...
കണ്ണൂർ: പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളുടെ ശ്രദ്ധക്ക്! പിന്നില്‍ നിന്ന് അടി കിട്ടാതെ സൂക്ഷിച്ചോ..! പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളുടെ പിൻഭാഗത്ത് അടിച്ച് കടന്നു കളയുന്ന ഞരമ്ബനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കണ്ണൂര്‍ കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകള്‍ക്കാണ് പണികിട്ടിയത്. രണ്ടാഴ്ചയിലധികമായി സ്കൂട്ടറിലെത്തുന്ന ഞരമ്ബൻ അടി തുടങ്ങിയിട്ട്. ഇതിനകം 10-ഓളം സ്ത്രീകള്‍ക്ക് അടി കിട്ടി. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തി സ്ത്രീകളെ മർദിച്ച് കടന്നുകളയുന്നതാണ് ഇയാളുടെ പതിവ്. ആളെ ഇതുവരെ പിടികൂടാനായിട്ടില്ല. പേടിപ്പിക്കുന്ന അജ്ഞാതനെ എത്രയും വേഗം പിടികൂടണമെന്നാണ് കരിവെളളൂരിലെ സ്ത്രീകള്‍ക്ക് പറയാനുള്ളത്.
പെരളം, കൊഴുമ്മല്‍, പുത്തൂർ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്. രാവിലെ വെളിച്ചം വീഴുന്നതിനു മുൻപ് നടക്കുന്നവരുടെ പിൻഭാഗത്ത് അടിച്ച് കടന്നു കളയുന്നതാണ് ഞരമ്ബന്റെ പതിവ്. കൂട്ടമായി സഞ്ചരിക്കുന്നവരെയും വെറുതെ വിടുന്നില്ല. സ്കൂട്ടറിലെത്തി പിറകില്‍നിന്ന് അടിച്ച ഉടനെ വേഗത്തില്‍ ഓടിച്ചുപോവുകയാണ് ചെയ്യുന്നത്. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും തിരിച്ചുവരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നിടുവപ്പുറത്തെ മൂന്ന് സ്ത്രീകളെ തുടർച്ചയായി രണ്ട് ദിവസം അടിച്ചു. വിജനമായ സ്ഥലം നോക്കിയാണ് സ്ത്രീകളെ അടിക്കുന്നത്.
വെളിച്ചക്കുറവുകൊണ്ടും ഹെല്‍മറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും അക്രമിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അടിയേറ്റവർ പറയുന്നു. നിരവധി സ്ത്രീകള്‍ അടി പേടിച്ച് പ്രഭാതസവാരി തന്നെ നിർത്തി. രാത്രിയിലും അടി തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടിന് പുത്തൂരിലെ ഒരു സ്ത്രീക്ക് അടിയേറ്റു. റോഡരികിലെ വീട്ടുമുറ്റത്തുനിന്ന് ഫോണ്‍ ചെയ്യുമ്ബോള്‍ സ്കൂട്ടറിലെത്തി അടിക്കുകയായിരുന്നു. നാട്ടുകാർ തിരച്ചില്‍ നടത്തിയെങ്കിലും ആളെ പിടികിട്ടിയില്ല. അടി കിട്ടിയ സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പേടി കാരണം രാവിലത്തെ നടത്തം നിർത്തിയവരുണ്ട്. അവർക്ക് പിന്തുണയുമായി തൊട്ടടുത്ത പ്രദേശത്തെ സ്ത്രീകളെല്ലാം ഒന്നിച്ചിറങ്ങിയിട്ടുണ്ട്. കൂട്ടത്തോടെയാണ് ഇപ്പോള്‍ ഇവരുടെ നടത്തം. ബൈക്കില്‍ സ്പീഡില്‍ എത്തി അടിച്ചിട്ട് പോകുകയാണ് അജ്ഞാതൻ ചെയ്യുന്നത്. അടിയേറ്റ് വീണ് ആശുപത്രിയില്‍ വരെയായ ആളുകളുണ്ടെന്ന് പ്രദേശത്തെ സ്ത്രീകള്‍ പറയുന്നു. ഒരടി അടിച്ച് അതിവേഗം ബൈക്കുമായി പോവുകയാണ് ചെയ്യുന്നത്. ഇനി തിരിച്ചടിക്കുമെന്നാണ് സ്ത്രീകള്‍ കൂട്ടത്തോടെ പറയുന്നത്. പേടിച്ചിരിക്കാൻ ഇല്ലെന്നും പ്രതികരിക്കുമെന്നും അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.